Thursday, November 12, 2009

ലൌ ജിഹാദിനെപ്പറ്റി ഉടന്‍ !






15 വര്‍ഷങ്ങള്‍ക്കു മുമ്പ് മാധ്യമം പത്രത്തില്‍ വന്ന ഒരു മുഖപ്രസംഗമാണിത്.
എന്തിനിപ്പോള്‍ ഇത് പൊടി തട്ടിയെടുത്തു?
വിശദമായി പിന്നീട് !!
[ചിത്രത്തില്‍ ക്ലിക് ചെയ്താല്‍ വായിക്കാം]

Sunday, August 16, 2009

Tuesday, July 21, 2009

ഇസ്ലാമും സൂര്യഗ്രഹണവും.


ഇസ്ലാമും സൂര്യഗ്രഹണവും.

അബൂഹുറൈറ പറയുന്നു: ഒരിക്കല്‍ സൂര്യഗ്രഹണമുണ്ടായപ്പോള്‍ തിരുമേനി ഭയത്തോടെ എഴുന്നേറ്റു. അത് അന്ത്യപ്രളയമാണോ എന്നായിരുന്നു നബിയുടെ ഭയം. തിരുമേനി പള്ളിയില്‍ പ്രവേശച്ച് നിറുത്തവും റുകൂ ഉം സുജൂദും ദീര്‍ഘിപ്പിച്ചുകൊണ്ട് നമസ്കാരം നിര്‍വ്വഹിച്ചു. അത്രയും ദീര്‍ഘിപ്പിച്ചു നിസ്കരിക്കുന്നതു അതിനു മുമ്പ് ഞാന്‍ കണ്ടിട്ടില്ല. “ഇത് അല്ലാഹുവിന്റെ ദൃഷ്ടാന്തമാണ്. വല്ലവരുടെയും മരണമോ ജനനമോ മൂലം ഉണ്ടാകുന്ന ഒന്നല്ല. തന്റെ ദാസന്മാരെ ഭയപ്പെടുത്താന്‍ വേണ്ടി അല്ലാഹു നടപ്പില്‍ വരുത്തുന്ന ചില നടപടികള്‍ മാത്രമാണിത്. അങ്ങനെ വല്ലതും കണ്ടാല്‍ ഭയത്തോടെ ദൈവസ്മരണയിലേക്കും പ്രാര്‍ത്ഥനയിലേക്കും മടങ്ങുക. അവനോട് പാപമോചനത്തിനായി പ്രാര്‍ത്ഥിച്ചുകൊള്ളുക.”എന്നു തിരുമേനി ഉപദേശിക്കുകയും ചെയ്തു. [ബുഖാരി-547 -സി എന്‍ ]

സൂര്യനും ഭൂമിക്കുമിടയില്‍ ചന്ദ്രന്‍ വന്നു മറയുമ്പോള്‍ ഭൂമിയില്‍ ചിലയിടങ്ങളില്‍ നിഴല്‍ ഉണ്ടാകുന്നു. ഇതാണു സൂര്യഗ്രഹണം. അന്ധവിശ്വാസികളായ ചിലരൊഴിച്ച് ശാസ്ത്രബോധമുള്ളവരാരും ഇന്ന് ഇതിനെ ഭയപ്പെടുന്നില്ല.

പ്രപഞ്ചരഹസ്യങ്ങളെല്ലാം ദൈവം ജിബ്രീല്‍ മുഖേന തനിക്കറിയിച്ചു തരുന്നുവെന്നവകാശപ്പെട്ടിരുന്ന പ്രവാചകന്‍ സൂര്യ ഗ്രഹണത്തെ എങ്ങനെയാണു കണ്ടിരുന്നതെന്ന് ഈ ഹദീസില്‍നിന്നും വ്യക്തമാകുന്നു. മുസ്ലിം വിശ്വാസികള്‍ ഗ്രഹണം തുടങ്ങിയാല്‍ അവസാനിക്കും വരെ പള്ളിയില്‍ കയറി നിസ്കരിച്ചുകൊണ്ടിരിക്കുകയാണു ചെയ്യുക. നബിയുടെ ഈ ഉപദേശം കേട്ട് ലോകത്തെല്ലാവരും പള്ളിയില്‍ ഒളിച്ചിരുന്നുവെങ്കില്‍ ഇന്നും ഇതുപോലുള്ള പ്രപഞ്ചരഹസ്യങ്ങളെല്ലാം നമുക്ക് അജ്ഞാതമായി തന്നെ നില നിന്നേനെ. ഇന്നു വിജ്ഞാന കുതുകികളായ മനുഷ്യര്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ശാസ്ത്രീയമായ പഠനങ്ങള്‍ക്കായി ടെലസ്കോപ്പും മറ്റുമായി പുറത്തിറങ്ങുകയാണു ചെയ്യുന്നത്. കേരളത്തില്‍ നിന്നും നൂറുകണക്കിനാളുകളാണ് ഇത്തവണത്തെ ഗ്രഹണം നിരീക്ഷിക്കാന്‍ ബീഹാറിലെ പാറ്റ്നയിലേക്കു പോയിട്ടുള്ളത്. ഇന്ത്യയിലെ 12 കോടി മുസ്ലിംങ്ങളും ഗ്രഹണസമയം കഴിയുവോളം പള്ളിക്കുള്ളില്‍ കയറി മാരത്തോണ്‍ നിസ്കാരത്തില്‍ ഏര്‍പ്പെടും. !
സകലമന ‍ ശാസ്ത്രനേട്ടങ്ങളും ഇസ്ലാമിന്റെ സംഭാവനയാണെന്നവര്‍ പെരുമ്പറ കൊട്ടുകയും ചെയ്യും. !


മൂഡവിശ്വാസങ്ങളും കെട്ടുകഥകളും ഉണ്ടാകുന്നത്.

പണ്ടുള്ള മനുഷ്യര്‍ക്ക് അവരുടെ ചുറ്റുപാടിലും കണ്ട, അനുഭവപ്പെട്ട പ്രകൃതി പ്രതിഭാസങ്ങളെ കാര്യകാരണ ബന്ധിതമായി വിശകലനം ചെയ്യാനോ മനസ്സിലാക്കാനോ കഴിഞ്ഞിരുന്നില്ല. എന്നാല്‍ എന്തിനും ഒരു കാരണമുണ്ടെന്നവരും ഊഹിച്ചു. ഊഹങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ അവര്‍ അനുഭവങ്ങള്‍ക്കു വ്യാഖ്യാനം കണ്ടെത്തി. ലോകത്തിന്റെ പല ഭാഗത്തും പല തരത്തിലുള്ള കഥകളാണു രൂപപ്പെട്ടത്. ചിലപ്പോള്‍ അവ തമ്മില്‍ സാമ്യവും കാണാം. ആകാശഗോളങ്ങളെ ദേവന്മാരും അസുരന്മാരുമായി സങ്കല്‍പ്പിച്ച ഭാരതീയ പുരാണങ്ങള്‍ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും ഇന്ദ്രനെയും ചന്ദ്രനെയുമൊക്കെ കഥാപാത്രങ്ങളാക്കി ഒരു പാടു കഥകള്‍ മെനഞ്ഞു.

ചൊവ്വാഗ്രഹം ചുകപ്പു നിറത്തില്‍ കാണാനിട വന്നപ്പോള്‍ അതൊരു ചോരകുടിയന്‍ അസുരനായി.! ടിയാന്റെ സാന്നിധ്യം അശുഭകരമായി അവര്‍ സങ്കല്‍പ്പിച്ചു. ചൊവ്വാദോഷം എന്ന ശാപം ഇന്നും നമ്മുടെ എത്ര ചെറുപ്പക്കാരുടെ കല്യാണസൌഭാഗ്യം തകര്‍ക്കുന്നു!

ഗ്രഹണത്തെക്കുറിച്ചും നിരവധി കഥകള്‍ ആവിഷ്കരിക്കപ്പെട്ടു. രാഹുവും കേതുവും വെറും സാങ്കല്‍പ്പിക ബിന്ദുക്കളാണെന്നു നാമിന്നു തിരിച്ചറിയുന്നു. പക്ഷെ സൂര്യനെ വിഴുങ്ങുന്ന സര്‍പ്പങ്ങളായി ഇന്നും ഈ നിരപരാധികളായ ബിന്ദുക്കള്‍ എത്രയോ ആളുകളുടെ മനസ്സില്‍ കുടിയിരിപ്പുണ്ട്. ഗ്രഹണം വലിയ ദോഷമുണ്ടാക്കുമെന്നും ദോഷമകറ്റാന്‍ പ്രത്യേക പൂജയും സ്നാനവും വേണമെന്നും കരുതുന്നവര്‍ക്കാണിന്നും ഭൂരിപക്ഷം . ദോഷമകറ്റാന്‍ പുണ്യ നദിയില്‍ തിക്കിത്തിരക്കിയവരാണു മരിച്ചത്. കുറേ പേര്‍ക്കു പരിക്കും പറ്റി. അവരുടെയൊക്കെ ദോഷം അങ്ങനെ അകന്നു കിട്ടി!

ഗലീലിയോവിന്റെ കാലം വരെ മനുഷ്യര്‍ക്ക് അവലംബിക്കാന്‍ ഇത്തരം യക്ഷിക്കഥകള്‍ മാത്രമാണുണ്ടായിരുന്നത്. പ്രകൃതിയില്‍ മനുഷ്യര്‍ക്കു പിടി കിട്ടാത്ത അല്‍ഭുതങ്ങളൊക്കെ ദൈവങ്ങളുടെയും പിശാചുക്കളുടെയും മാലാഖമാരുടെയും വിളയാട്ടമായി കാണാനേ മനുഷ്യര്‍ക്കു കഴിഞ്ഞുള്ളു.

മഴ ആകാശത്തുനിന്നും ദൈവം കോരിപ്പാരുന്നത്; ഇടിയും മിന്നലും മലക്കുകള്‍ ഒച്ചയുണ്ടാക്കുന്നതും തീവാല്‍ മിന്നുന്നതും; ഗ്രഹണം അല്ലാഹു നമ്മളെ പേടിപ്പിക്കാന്‍ ചെയ്യുന്ന വികൃതി; ഉള്‍ക്കകള്‍ അല്ലാഹു പിശാചുക്കളെ നക്ഷത്രം പെറുക്കി ഏറിയുന്നത്; ചന്ദ്രന്‍ ഒരു വെളിച്ചം; അതും നക്ഷത്രങ്ങളും സൂര്യനുമൊക്കെ അല്ലാഹു നമുക്ക് കൊല്ലവും സമയവും കണക്കാക്കാന്‍ ഉണ്ടാക്കിയ ക്ലോക്കും കലണ്ടറും മാത്രം; ....

മരുഭൂമിയിലെ ദുരൂഹതയുളവാക്കുന്ന അനുഭവങ്ങളെല്ലാം അറബികള്‍ ജിന്നു കഥകളായാണു വ്യാഖ്യാനിച്ചത്. മരീചിക പോലുള്ള പ്രതിഭാസങ്ങളുടെ ശാസ്ത്രം അന്നവര്‍ക്കറിയുമായിരുന്നില്ലല്ലോ. ഇവിടെ നമ്മള്‍ ഭൂതം പ്രേതം പിശാച് ഒടിയന്‍ കുട്ടിച്ചാത്തന്‍ എന്നൊക്കെ പറയുന്ന കക്ഷികള്‍ക്കു അറബികള്‍ പൊതുവില്‍ പറഞ്ഞു വന്ന പേരാണു ജിന്ന്. അറേബ്യന്‍ കഥകളെല്ലാം ജിന്നുകളെക്കൊണ്ടു നിറഞ്ഞതാണ്. സ്വാഭാവികമായും കുര്‍ ആനും ജിന്നു വിശ്വാസം ഊട്ടിയുറപ്പിക്കുന്നു.

നമ്മുടെ നാട്ടില്‍ മുസ്ലിംങ്ങളെ ജിന്നുകള്‍ പിടി കൂടുമ്പോള്‍ ഹിന്ദുക്കളെ പ്രേതപിശാചുക്കളാണു പിടിക്കുന്നത്. കാരണം വ്യക്തമാണല്ലോ.

ശാസ്ത്രബോധം ഊട്ടിയുറപ്പിക്കുന്ന വിദ്യാഭ്യാസരീതിയുടെ അഭാവം ഓരോ തലമുറയേയും ഇരുട്ടിലേക്കു തന്നെ നയിക്കുന്നു. ഒരു ഭാഗത്ത് ശാസ്ത്രം അതിവേഗം മുന്നോട്ടു കുതിക്കുന്നു. പക്ഷെ ശാസ്ത്രബോധം ശാസ്ത്രജ്ഞന്മാര്‍ക്കു പോലും ഇല്ലെന്ന സസ്ത്യം നമ്മെ നോക്കി പല്ലിളിക്കുന്നു. അറിവുള്ള അന്ധവിശ്വാസികളാണ് ഏറെ കുഴപ്പങ്ങള്‍ വിതയ്ക്കുന്നത്. അറിവില്ലാത്തവരുടെ വിശ്വാസങ്ങളെ കുറെയൊക്കെ തിരുത്താം. പക്ഷെ അറിവുണ്ടായിട്ടും മൂഡവിശ്വാസങ്ങളെ അള്ളിപ്പിടിച്ചുകൊണ്ട് ഇരുട്ടില്‍ തപ്പുന്നവരെ എന്തു ചെയ്യാന്‍ !

Friday, July 3, 2009

സ്വവർഗ്ഗരതി ക്രിമിനൽ കുറ്റമല്ല

സ്വവർഗ്ഗരതി ക്രിമിനൽ കുറ്റമല്ല എന്ന ദില്ലി ഹൈക്കോടതിവിധിയും അതു സംബന്ധിച്ച് പുതിയ നിയമനിർമ്മാണം നടത്തുമെന്ന കേന്ദ്ര അഭ്യന്തര മന്ത്രിയുടെ പ്രസ്താവനയും സ്വാഗതാർഹമാണ്. മനുഷ്യാവകാശപ്രവർത്തകരും പരിഷ്കൃതസമൂഹം പൊതുവിലും ഈ നിലപാടിനൊപ്പമാണെന്ന കാര്യവും ആശ്വാസകരമാണ്. പാരംബര്യ സദാചാരവാദികളായ മതപുരോഹിതരും ചിന്താശേഷി മരവിച്ച യാഥാസ്ഥിതികരുമൊക്കെ എതിർപ്പുമായി രംഗത്തു വന്നതും സ്വാഭാവികമാണ്.

മനുഷ്യരും മറ്റു ജന്തുക്കളും പൊതുവിൽ രണ്ടു ലിംഗത്തിലായാണു പിറക്കുന്നത്. സ്ത്രീയും പുരുഷനും. എന്നാൽ അപൂർവ്വം ചിലരെങ്കിലും ലിംഗനിർണയം അസാധ്യമാകും വിധത്തിലും ജനിക്കുന്നുണ്ട്. ചിലർ പുരുഷന്റെ ശരീരഘടനയോടെയാണെങ്കിലും സ്ത്രീയുടെ പ്രകൃതത്തോടെ പിറക്കുന്നു. മറിച്ചു വേറെ ചിലർ സ്ത്രീ ശരീരവും പുരുഷപ്രകൃതവുമായും പിറക്കുന്നു. ഹോർമോൺ തകരാറുകൾ ജനിതകവൈകല്യങ്ങൾ എന്നിങ്ങനെ പല കാരണങ്ങൾ ഇതിനുള്ളതായി പറയപ്പെടുന്നു. സ്ത്രൈണ പ്രകൃതവും പുരുഷശരീരവുമായി ജനിച്ചവർക്ക് പുരുഷനോടായിരിക്കും ലൈംഗികാകർഷണം തോന്നുക. മറ്റേ കൂട്ടർക്കു തിരിച്ചും. സ്വവർഗ്ഗരതിയുടെ അടിസ്ഥാന പ്രശ്നം ഒരു മനുഷ്യാവകാശപ്രശ്നമാകുന്നത് ഇവിടെയാണ്.

നമുക്കിടയിൽ വലങ്കയ്യന്മാരായിരിക്കും കൂടുതൽ എന്നാൽ ന്യൂനപക്ഷം ഇടങ്കയ്യന്മാരുമുണ്ട്. ഈ ഇടങ്കയ്യരൊക്കെ സമൂഹം നിശ്ചയിച്ച പൊതു സദാചാരമനുസരിച്ച് വലങ്കയ്യുകൊണ്ടേ പ്രവൃത്തികളൊക്കെ ചെയ്യാവൂ എന്നു വാശി പിടിക്കുന്നത് ക്രൂരമായ മനുഷ്യാവകാശലംഘനമാണ്. അതേ പോലെ സ്ത്രീയോട് ലൈംഗികാകർഷനം തോന്നത്ത പുരുഷനെ ഒരു പുരുഷനോടൊപ്പം ഒരു വീട്ടിൽ ജീവിക്കാനോ ഒരു മുറിയിൽ കിടന്നുറങ്ങാനോ അനുവദിക്കില്ല എന്നു പറയുന്നതും ക്രൂരതയാണ്. അവർ അവരുടെ സ്വകാര്യമുറിയിൽ വെച്ച് ലൈംഗിക സംതൃപ്തിക്കായി എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്ന് സമൂഹം അന്യേഷിക്കേണ്ടതില്ല. അതിന്റെ സദാചാരം അവർക്കു വിട്ടുകൊടുക്കുന്നതാണു മനുഷ്യത്വം. അതേ പോലെ ഒരു സ്ത്രീക്കു തന്റെ കൂട്ടുകാരിയോടൊപ്പം കഴിയാനാണിഷ്ടമെങ്കിൽ അതാ കൂട്ടുകാരിക്കും ഇഷ്ടമാണെങ്കിൽ അവരുടെ സ്വകാര്യതയിൽ മറ്റുള്ളവരോ നിയമമോ ഭരണകൂടമോ ഇടപെടാൻ പാടില്ല.

ദൈവത്തിന്റെയും മതത്തിന്റെയും പേരിൽ ഇക്കാര്യത്തിൽ സദാചാരവും പറഞ്ഞു വരുന്നവരോട് ഒരു കാര്യം ചോദിക്കാനുണ്ട്. ഈ പ്രശ്നത്തിൽ യഥാർത്ഥ കുറ്റവാളി നിങ്ങളുടെ ഈ ദൈവം എന്നു പറയുന്ന ചങ്ങാ‍തി തന്നെയല്ലേ? അയാൾ എന്തിനാണ് പുരുഷന്റെ പ്രകൃതവുമായി സ്ത്രീയെയും സ്ത്രീയുടെ ഹോർമോണുമായി പുരുഷനേയും സൃഷ്ടിച്ച് ഇമ്മാതിരി പൊല്ലാപ്പൊക്കെ ഉണ്ടാക്കാൻ പോയത്? സ്വവർഗ്ഗരതി ക്രിമിനൽ കുറ്റമാണെങ്കിൽ അതിനു പ്രേരകമായ വൈകല്യം സൃഷ്ടിച്ച ഈ പെരും കുറ്റവാളിക്കു ശിക്ഷ കിട്ടേണ്ടതല്ലേ? ആരുണ്ട് ഈ ക്രൂരവിനോദക്കാരനെ ശിക്ഷിക്കാൻ?

പ്രാകൃതകാലത്ത് വൈകല്യമുള്ളവരെ ജനിച്ചയുടനെ കൊന്നു കളയുമായിരുന്നു. മനോരോഗികളെയും അപസ്മാരരോഗികളെയുമൊക്കെ പിശാചുബാധയും ദുർമന്ത്രവാദവും ആരോപിച്ചാണു കൊന്നിരുന്നത്. പിന്നീട് അത്തരക്കാരെ ഒറ്റപ്പെടുത്തിയും മാറ്റി നിർത്തിയും അവഗണിച്ചു.എന്നാൽ പരിഷ്കൃതമനുഷ്യർ അവരെയും സമൂഹത്തിന്റെ ഭാഗമായി അംഗീകരിക്കുന്നു.വൈകല്യങ്ങൾ പരിഹരിക്കൻ പ്രത്യേക പരിഗണനയും നൽകുന്നു.
മതം എന്നും പ്രാകൃതത്വത്തെ താങ്ങി നിന്നു. സ്വതന്ത്രയുക്തിചിന്തയാണു മനുഷ്യാവകാശങളെക്കുറിച്ചുള്ള ആധുനിക കാഴ്ച്ചപ്പാടുകൾ രൂപപ്പെടുത്തിയത്. അന്ധവിശ്വാസികൾ പഴയ പല്ലവികൾ പാടിക്കൊണ്ടേയിരിക്കും . അവരെ അവഗണിച്ചു മുന്നൊട്ടു പോകാൻ പരിഷ്കൃതസമൂഹത്തിനു കഴിയണം.

Friday, June 26, 2009

ബീമാപള്ളി ക്ക് മറുപടി

ബീമാപള്ളി / Beemapally said...
സ്നേഹപൂര്‍വ്വം ജബ്ബാര്‍ മാഷിനും മലയാളം ബ്ലോഗ്‌ അക്കാദമിയോടും...?

മലയാള ബ്ലോഗ്‌ ലോകത്തിലെ സജീവ സാനിധ്യമായ ജബ്ബാര്‍മാഷിന്റെ ബ്ലോഗുകളിലെ പല പോസ്റ്റുകളും ഇസ്ലാമിനെ തെറ്റായി അവതരിപ്പിക്കുന്നതോ പ്രവാചകന്‍ മുഹമ്മദു നബിയുടെ ജീവിതവും ദൗത്യവും സംബന്ധിച്ച് മനുഷ്യ മനസ്സുകളില്‍ സംശയം ജനിപ്പിക്കുന്ന രീതിയില്‍ അവതരിപ്പിക്കുന്നവയുമാണ്.

അതേ,വിമര്‍ശിക്കാനുള്ള അങ്ങയുടെ അവകാശത്തെ അംഗീകരിച്ചുകൊണ്ട് തന്നെ പറയട്ടെ. ഇസ്ലാമിനെ കുറിച്ചുള്ള അങ്ങയുടെ പോസ്റ്റുകള്‍ മലയാള ബ്ലോഗ്‌ വായനക്കാര്‍ക്കിടയില്‍ ആ ദൈവീക വ്യവസ്ഥിതിയെ സംബന്ധിച്ച് വലിയ തെറ്റിദ്ധാരണ ഉണ്ടാകുന്നു.

പ്രിയ ജബ്ബാര്‍, ഇസ്ലാമിനെ കുറിച്ചുള്ള അങ്ങയുടെ വീക്ഷണങ്ങള്‍ ആവലാതികള്‍ എല്ലാം ഒരു തുറന്ന വേദിയില്‍ ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

അതേ മലയാള മണ്ണില്‍ എവിടെ വെച്ചും ഒരു തുറന്ന സംവാദത്തിനു അങ്ങയെ ഞങ്ങള്‍ ക്ഷണിക്കുന്നു.

പൊതു ജനങ്ങള്‍ക്ക്‌ പ്രവേശനമുള്ള തുറന്ന വേദിയില്‍ ചാനലുകളുടെ സാനിധ്യത്തില്‍ (കേരളക്കര ഈ സംവാദം നേരിട്ട് കാണട്ടെ) ഈ സംവാദം നടക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.

സംവാദത്തില്‍ പങ്കെടുക്കേണ്ട പ്രതിനിധികളുടെ എണ്ണം ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ നമുക്ക് തീരുമാനിക്കാം.

ഇസ്ലാമിനേയും പ്രവാചകന്‍ മുഹമ്മദ്‌ നബിയേയും കുറിച്ചുള്ള താങ്കളുടെ ഏത് ആരോപണത്തെക്കുറിച്ചും ആ വേദിയില്‍ നമുക്ക് ചര്‍ച്ച ചെയ്യാം. ശരിയും തെറ്റും ആ സ്നേഹ സംവാദം വീക്ഷിക്കുന്ന മലയാളി സമു‌ഹം തീരുമാനിക്കട്ടെ.

മലയാളി സമൂഹത്തിന് സത്യം മനസ്സിലാക്കാനുള്ള അസുലഭ അവസരം, ഇത്തരം ഒരു സംവാദത്തിനു വേദി ഒരുക്കുവാന്‍ മലയാള ബ്ലോഗ്‌ ലോകത്തിലെ ആരു മുന്നോട്ടു വന്നാലും (ബ്ലോഗ്‌ അക്കാദമി ഉള്‍പ്പടെ) ആ പരിപാടിയില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.

മറുപടി പ്രതീക്ഷിച്ചു കൊണ്ട് ..."ബീമാപള്ളി" ബ്ലോഗ്



--------------------------------------------------------------------------------
ഒരു തുറന്ന സംവാദത്തിനു ക്ഷണിച്ചുകൊണ്ടുള്ള ഈ കമന്റ് ബ്ലോഗ് അക്കാഡമിയുടെ ബ്ലോഗിൽ കണ്ടതാണ്. സന്തോഷമുള്ള കാര്യം തന്നെ. എനിക്കേറ്റവും പ്രിയങ്കരമായ കാര്യമാണു ഈ വിഷയത്തിലുള്ള തുറന്ന സംവാദം. അതേകുറിച്ച് തീർച്ചയായും ആലോചിക്കാവുന്നതാണ്.


പക്ഷെ...
ഈ കമന്റിൽതന്നെ കുറെ വൈരുദ്ധ്യങ്ങൾ കാണുന്നു.
1. ബ്ലോഗിൽ ഞാൻ തെറ്റിദ്ധാരണയുണ്ടാക്കുന്നു അതിനു പരിഹാരം നാട്ടുകാരുടെ മുമുമ്പില് സംവാദം നടത്തലാണ് എന്നു പറഞ്ഞാൽ മനസ്സിലാകുന്നില്ല. ബ്ലോഗിൽ ഞാൻ 2 വർഷമായി എഴുതിക്കൊണ്ടിരിക്കുന്നു. ഈ അടുത്ത ദിവസം വരെ എന്റെ ബ്ലോഗിൽ ആർക്കും എന്തും കമന്റായി എഴുതാമായിരുന്നു. സ്വന്തം ബ്ലോഗിലും എഴുതി അവിടെ ലിങ്കു നൽകാനും ഒരു തടസ്സവുമില്ലായിരുന്നു. ഞാൻ ഒരാൾ എഴുതുന്ന കാര്യങ്ങൾക്കു മാത്രം മറുപടി പറയാൻ അനേകം പേർ രംഗത്തുണ്ടായിരുന്നുതാനും. അബ്ദുൽ അലി, സ്ലാഹുദ്ദീൻ, ഇസ്ലാം വിചാരം, കാലം ,വെള്ളറക്കാട്, തേവലക്കര, അജ്ഞാതൻ, നിത്യസാക്ഷി, കുയുക്തിവാദി, കാട്ടിപ്പരുത്തി, ശ്രദ്ധേയൻ, ഫൈസൽ...... തുടങ്ങി നിരവധി പേർ സ്ഥിരം സാന്നിധ്യമായി എന്നോടൊപ്പം ഉണ്ടായിരുന്നു. അവരിൽ പലരും ഇസ്ലാമിനെക്കുറിച്ചു നന്നായിത്തന്നെ പഠിച്ചവരുമായിരുന്നു. ബ്ലോഗിൽ ഞാൻ സ്ര്ഷ്ടിക്കുന്ന തെറ്റിദ്ധാരണ നീക്കാൻ ഈ കൂട്ടായ ശ്രമങ്ങൾക്കു കഴിയുന്നില്ല എന്നാണോ?. ബ്ലോഗിലെ വായനക്കാരുടെ തെറ്റിദ്ധാരണ നീക്കാൻ എന്തിനാ മലയാളമണ്ണിൽ എവിടെ വെച്ചെങ്കിലും ഒരു തുറന്ന സംവാദം? അതിനു ബ്ലോഗിലെ സംവാദമല്ലെ ഫലപ്രദമാവുക? ഇസ്ലാമിക പ്രചാരണം ലക്ഷ്യംവെച്ചുള്ള നിരവധി വെബ് സൈറ്റുകളും ബ്ലോഗുകളും മലയാളത്തിൽ വേറെയും ഉണ്ടല്ലോ. ഞാൻ ഒരു വ്യക്തി ഒറ്റക്കു നടത്തുന്ന വിമർശനങ്ങൾക്കു മറുപടി പറയാൻ ഈ മലയാളക്കരയിൽ പ്രഗൽഭരായ എത്രയോ പണ്ഡിതന്മാരുണ്ടല്ലോ. സുന്നി,മുജാഹിദ്,ജമാ അത്ത്, ഖാദിയാനി..ആങ്ങനെ കാക്കത്തൊള്ളായിരം ഗ്രൂപ്പായി. അവർക്കു കോടിക്കണക്കിനു ആസ്തിയും ഉണ്ടല്ലോ. പിന്നെയെന്താ ഞാനുണ്ടാക്കുന്ന തെറ്റിദ്ധാരണ മാറ്റാൻ കഴിയാത്തത്?


2.ഇനി ഞാനുമായി ഒരു തുറന്നവേദിയിൽ ചർച്ച നടക്കുന്നതു കാണാനുള്ള ആഗ്രഹമാണെങ്കിൽ അതും പലതവണ പലേടത്തുമായി നടന്നിട്ടുള്ളതാണു. അതിന്റെ സീഡികളും ലഭ്യമാണ്. ഞാൻ വെറും ബ്ലോഗെഴുത്തു മാത്രമായി കഴിയുന്ന ഒരു യുക്തിവാദിയല്ല. കേരളത്തിൽ എല്ലായിടത്തും സഞ്ചരിച്ച് സംവാദങ്ങളും പ്രഭാഷണങ്ങളും ക്ലാസുകളുമൊക്കെ നടത്തുന്നു. 30 വർഷമായി അതു തുടരുന്നുമുണ്ട്. പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചിട്ടുള്ള കാര്യങ്ങൾ തന്നെയാണു ഞാൻ ബ്ലോഗിൽ എഴുതുന്നതും. ആ പുസ്തകങ്ങൾക്കൊന്നും ഒരു മറുപടിയും ആരും എഴുതിക്കാണുന്നുമില്ല. ഞാൻ ഇത്രയും വലിയ തെറ്റിദ്ധാരണയാണുണ്ടാക്കുന്നതെങ്കിൽ ആ ധാരണ തിരുത്താൻ ഇവിടെയുള്ള മഹാപണ്ഡിതന്മാരായ മതനേതാക്കളെ സമീപിച്ച് ഞാൻ എഴുതിയ കാര്യങ്ങൾക്കൊക്കെ മറുപടി എഴുതി പുസ്തകമായും ബ്ലോഗായുമൊക്കെ പ്രസിദ്ധീകരിക്കാനുള്ള ഏർപ്പാടു ചെയ്യാമല്ലോ. അതിനൊന്നും മെനക്കെടാതെ ഒരു സംവാദത്തിനൊരുങ്ങുന്നത് എന്തുദ്ദേശ്യത്തോടെയാണെന്നു മനസ്സിലാകുന്നില്ല.
ബ്ലോഗിലെ തെറ്റിദ്ധാരണ നീക്കാൻ തെരുവിൽ സംവാദം നടത്തേണ്ടതില്ല എന്നു ചുരുക്കം.


3. ആരാണ് ഈ സംവാദം ആഗ്രഹിക്കുന്ന ‘ഞങ്ങൾ’? അതും മനസ്സിലായില്ല. ബീമാപ്പള്ളി എന്ന ലിങ്കിൽ ക്ലിക്കിയപ്പോൾ പ്രൊഫൈൽ കാണാനും കഴിഞ്ഞില്ല. ഒരു പ്രൊഫൈൽ പോലും ഇല്ലാത്ത ഈ ബീമാപ്പള്ളിയും ‘ഞങ്ങളും’ വ്യാജന്മാരാണോ?


---------------------
ഇനി എന്റെ “വീക്ഷണങ്ങളും ആരോപണങ്ങളും” പൊതു സമൂഹത്തിന്റെ മുമ്പിൽ ഇതുവരെ അവതരിപ്പിക്കാത്ത സ്വകാര്യങ്ങളല്ലല്ലോ. എല്ലാം വളരെ വ്യക്തമായും വിശദമായും പരസ്യപ്പെടുത്തിയിട്ടുള്ളവയാണ്. അതിനുള്ള മറുപടികൾക്കായി വെഴാമ്പലിനെപ്പോലെ ഞാൻ കാത്തിരിക്കുകയാണു കുറേ വർഷങ്ങളായി. ആ മറുപടി ആദ്യം വരട്ടെ.


ഇനി ഞാൻ ബ്ലോഗ് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന ആരോപണത്തെകുറിച്ച് ...
സത്യത്തിൽ ഇസ്ലാം എന്താണെന്നറിയാൻ ആഗ്രഹമുള്ളവരെ തീർത്തും തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്? ഞാനോ മറ്റു യുക്തിവാദികളോ അല്ല. മറിച്ച് ഇസ്ലാമിന്റെ ആധുനികപ്രചാരകരാണ് ആ പണി ചെയ്യുന്നത്. ഖുർ ആനിൽ പറയുന്ന കാര്യങ്ങൾക്ക് ആ കാലത്തുദ്ദേശിച്ച അർത്ഥവും വ്യാഖ്യാനവും പ്രമാണങ്ങളിൽ വേണ്ടുവോളം ലഭ്യമാണെന്നിരിക്കെ അതെല്ലാം മറച്ചു വെച്ച് പുതിയ അർത്ഥവും വ്യാഖ്യാനവും മെനഞ്ഞുണ്ടാക്കി വലിയ തോതിൽ തെറ്റിദ്ധരിപ്പിക്കുകയാണു നിങ്ങൾ ചെയ്യുന്നത്. .ഞാൻ ആ തെറ്റിദ്ധാരണ മാറ്റി യഥാർത്ഥ മതം എന്താണെന്നു ആധികാരികപ്രമാണങ്ങൾ അക്കമിട്ടുദ്ധരിച്ചുകൊണ്ട് തെളിയിക്കുകയുമാണു ചെയ്യുന്നത്. വ്യാജമായ് ഒരു ആരോപണവും ഞാൻ ഉന്നയിച്ചിട്ടില്ല. തെളിവില്ലാതെ ഒരാരോപണവും ഉയർത്തിയിട്ടുമില്ല. മറിച്ചു തെളിയിച്ചാൽ ഞാൻ ഈ സംരംഭത്തിൽനിന്നിം നിരുപാധികം പിന്മാറാം. പരസ്യമായി മാപ്പും പറയാം. വ്യക്തിപരമായി ആരോടും അൽ‌പ്പമ്പോലും നീരസം എനിക്കില്ല. എല്ലാവരെയും നല്ല സ്നേഹിതരായി കാണാനാണു ഞാൻ ആഗ്രഹിക്കുന്നത്.

Wednesday, June 3, 2009

മതം മാറിയാല്‍ വധശിക്ഷ!

മതം മാറിയാല്‍ വധശിക്ഷ!
ഇസ്ലാമിന്റെ തനിനിറം


ഗോത്രാചാരങ്ങളെ ലംഘിക്കുന്നവരെ കൊന്നു കളയുകയോ നാടു കടത്തുകയോ ചെയ്യുക എന്നതായിരുന്നു പ്രാകൃത ഗോത്രനീതി. മതം ഉപേക്ഷിക്കുന്നവരെ കൊന്നുകളയണമെന്നാണ് ഇസ്ലാമിന്റെയും നിലപാട്.

“അല്ലാഹുവില്‍ വിശ്വസിച്ച ശേഷം ആ വിശ്വാസം ഉപേക്ഷിച്ച് പോകുന്നവരാരോ അവരുടെ നേരെയാണ് അല്ലാഹുവിന്റെ കോപം. അവര്‍ക്കാണു കഠിനമായ ശിക്ഷയും.” (കുര്‍ ആന്‍-16:106)

അല്ലാഹുവിന്റെ കോപം അല്ലാഹുവിന്റെ പ്രതിനിധികളായ മതപുരോഹിതരെയും പ്രകോപിതരാക്കുക സ്വാഭാവികം!. ശിക്ഷ പരലോകത്തേക്കു മാറ്റിവെക്കാന്‍ അവര്‍ക്കാവില്ലല്ലോ. പ്രവാചകനും ഖലീഫമാരും മതപരിത്യാഗികളെ എങ്ങനെ കയ്കാര്യം ചെയ്തു എന്ന് മതപ്രമാണങ്ങള്‍ വിശദീകരിക്കുന്നുണ്ട്.

“ഇബ്നു അബ്ബാസ് പറയുന്നു: ഒരു സംഘം ആളുകളെ അലി തീയിലിട്ടു കൊന്നുകളഞ്ഞ വാര്‍ത്ത അറിഞ്ഞപ്പോള്‍ ഇബ്നു അബ്ബാസ് പറഞ്ഞു. അലിയുടെ സ്ഥാനത്തു ഞാനായിരുന്നെങ്കില്‍ അവരെ തീയിലിട്ടു കൊല്ലുകയില്ലായിരുന്നു. വല്ലവനും തന്റെ മതം മാറിയാല്‍ അവനെ കൊന്നു കളയുക എന്നു തിരുമേനി അരുളിയതനുസരിച്ച് അവരെ ഞാന്‍ മറ്റു വിധത്തില്‍ കൊലപ്പെടുത്തുകയാണു ചെയ്യുക. അല്ലാഹു ശിക്ഷിക്കും പോലെ തീ കൊണ്ട് ആരെയു ശിക്ഷിക്കരുതെന്ന് തിരുമേനി കല്‍പ്പിച്ചിട്ടുണ്ട്.” [ബുഖാരി-1256 സി എന്‍ ]

“ അബൂ മൂസ പറയുന്നു. തിരുമേനി എന്നെയും മുആദിനെയും യമനിലേക്ക് ഗവര്‍ണര്‍മാരായി അയച്ചു. ഓരോരുത്തരെയും ഓരോ സ്റ്റേറ്റിലേക്കാണ് അയച്ചത്. യമന്‍ അന്നു രണ്ടു സ്റ്റേറ്റുകളായിരുന്നു. ...ഒരിക്കല്‍ മുആദ് എന്റെ സംസ്ഥാനത്തുകൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ കോവര്‍കഴുതയുടെ പുറത്തു കയറിക്കൊണ്ട് എന്റെ അടുക്കല്‍ വന്നു. ഞാന്‍ ഇരിക്കുകയായിരുന്നു. ജനങ്ങള്‍ ചുറ്റും സമ്മേളിച്ചിട്ടുണ്ട്. ഒരു മനുഷ്യനെ കൈകള്‍ രണ്ടും കഴുത്തിലേക്കു ചേര്‍ത്തു കട്ടി നിര്‍ത്തിയിട്ടുണ്ട്. മുആദ് ചോദിച്ചു അബൂ മൂസാ ആരാണീ മനുഷ്യന്‍? ഞാന്‍ പറഞ്ഞു. ‘ഇയാള്‍ ഇസ്ലാം സ്വീകരിച്ച ശേഷം വീണ്ടും കാഫിറായിരിക്കുകയാണ്’ . മുആദ് പറഞ്ഞു. ‘അവനെ കൊന്നിട്ടല്ലാതെ ഞാന്‍ ഈ കഴുതപ്പുറത്തുനിന്ന് ഇറങ്ങുകയില്ല’. ഞാന്‍ പറഞ്ഞു ‘അവനെ അതിനു വേണ്ടിത്തന്നെയാണു കൊണ്ടു വന്നിട്ടുള്ളത്. താങ്കള്‍ ഇറങ്ങിക്കൊള്ളു.’ മുആദ് പറഞ്ഞു ‘ഇല്ല; അവനെ കൊന്നിട്ടല്ലാതെ ഞാനിറങ്ങില്ല’. ഞാന്‍ കല്‍പ്പിച്ചതനുസരിച്ച് ആ മനുഷ്യന്‍ വധിക്കപ്പെട്ടു. പിന്നീട് മുആദ് വാഹനത്തില്‍നിന്നിറങ്ങി....”[ബുഖാരി-1632]


ഇസ്ലാം മതത്തെക്കാള്‍ ആകര്‍ഷകമായ നവീന ദര്‍ശനങ്ങളാരെങ്കിലും അവതരിപ്പിച്ചാല്‍ അവരെ എന്തു ചെയ്യണമെന്നും നബിതിരുമേനി ഉപദേശിച്ചു തന്നിട്ടുണ്ട്.

“അലി പറയുന്നു. ഞാന്‍ തിരുമേനിയില്‍നിന്നും ഒരു വാര്‍ത്ത ഉദ്ധരിക്കുമ്പോള്‍ തിരുമേനിയുടെ പേരില്‍ കള്ളം പറയാനിടവരുന്നതിനേക്കാള്‍ എനിക്കിഷ്ടം ആകാശത്തുനിന്നും താഴേക്കു വീഴുന്നതാണ്. ഞാനും നിങ്ങളുമായി സംസാരിക്കുമ്പോഴാകട്ടെ ,യുദ്ധം ശത്രുവിനെ കീഴടക്കാനുള്ള ഒരു ഗൂഡതന്ത്രമായതുകൊണ്ട് , ചിലതെല്ലാം തുറന്നു പറഞ്ഞില്ലെന്നും വരാം. തിരുമേനി അരുളുന്നതു ഞാന്‍ കേട്ടിട്ടുണ്ട്. ‘അവസാനകാലത്ത് ,ബുദ്ധിക്കു പക്വത പ്രാപിച്ചിട്ടില്ലാത്ത ചില ചെറുപ്പക്കാര്‍ വരും . ഏറ്റവും ഉത്തമമായ വാക്കുകളാണ് അവര്‍ പറയുക. അമ്പ് മൃഗത്തിന്റെ ശരീരം തുളച്ചു പോകും പോലെ അവര്‍ ഇസ്ലാമില്‍ നിന്നും പുറത്തു പോകും. അവരുടെ ‘ഈമാന്‍’ അവരുടെ തൊണ്ടക്കപ്പുറം കടക്കുകയില്ല. അവരെ നിങ്ങള്‍ എവിടെ വെച്ചു കണ്ടാലും കൊന്നു കളയുക. അവരെ കൊല്ലുന്നവര്‍ക്ക് പുനരുത്ഥാന നാളില്‍ പുണ്യം ഉറപ്പാണ്.”[ബുഖാരി-1466]

ഇസ്ലാമികഭീകരവാദത്തിന്റെ ദാര്‍ശനികാചാര്യനായ മൌദൂദി ഇസ്ലാമിക വിപ്ലവം നടക്കുന്ന സ്ഥലങ്ങളില്‍ മുര്‍ത്തദ്ദിന്റെ[മതപരിത്യാഗി] കാര്യത്തില്‍ സ്വന്തം നിലക്ക് ചില ഇളവുകള്‍ അനുവദിച്ചു തരുന്നുണ്ട്. പാരമ്പര്യ മതം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു കൊല്ലത്തെ “പ്രൊബേഷന്‍” അനുവദിക്കാവുന്നതാണെന്നത്രെ മൌദൂദിയന്‍ ഇജ്തിഹാദ്.!

“ഏതൊരു നാട്ടിലാണോ ഇസ്ലാമിക വിപ്ലവം ഉണ്ടാകുന്നത് അവിടെയുള്ള മുസ്ലിം ജനതയ്ക്ക് ഒരു നോട്ടീസ് നല്‍കപ്പെടും. അതായത് ആരാണോ ഇസ്ലാമില്‍നിന്നും വിശ്വാസപരവും കര്‍മ്മപരവുമായ കാര്യങ്ങളില്‍നിന്നും വിട്ടു നില്‍ക്കാനാഗ്രഹിക്കുന്നത് എന്നാരാഞ്ഞു കൊണ്ടുള്ള നോട്ടീസ്. ഈ വിളംബരത്തിനു ശേഷം ഒരു വര്‍ഷത്തിനകം അമുസ്ലിം ആകാന്‍ ആഗ്രഹിക്കുന്നവര്‍ അമുസ്ലിംങ്ങളാണെന്നു പ്രഖ്യാപിച്ചുകൊണ്ട് മുസ്ലിം സൊസൈറ്റിയില്‍നിന്നും പുറത്തു പോകേണ്ടതാണ്. ഈ കാലപരിധിക്കു ശേഷം ജന്മനാ മുസ്ലിംങ്ങളെല്ലാം മുസ്ലിംങ്ങളായി കണക്കാക്കപ്പെടും. ഇസ്ലാമിന്റെ എല്ലാ നിയമങ്ങളും അവരില്‍ പ്രാവര്‍ത്തികമാക്കപ്പെടും. ഇസ്ലാമിലെ എല്ലാ നിര്‍ബ്ബന്ധിത കര്‍മ്മങ്ങളും ബാധ്യതകളും നടപ്പാക്കാന്‍ അവര്‍ നിര്‍ബ്ബന്ധിതരായിത്തീരും. ഇതിനു ശേഷം ആരെങ്കിലും ഇസ്ലാമികവൃത്തത്തില്‍നിന്നും പുറത്തു പോകാന്‍ ആഗ്രഹിച്ചാല്‍ അവര്‍ വധിക്കപ്പെടും. കുഫ്രിന്റെ മടിത്തട്ടില്‍ വീഴാന്‍ പോകുന്ന ധാരാ‍ളം സ്ത്രീപുരുഷന്മാരെ ഈ വിധം രക്ഷപ്പെടുത്താന്‍ ശ്രമിക്കും. അതായത് ഒരു വിധത്തിലും രക്ഷപ്പെടുത്താന്‍ സാധിക്കാത്തവരെ നമ്മുടെ സൊസൈറ്റിയില്‍നിന്നും വിഛേദിച്ചെറിയപ്പെടും. (വധിക്കപ്പെടും). ഈ ശുദ്ധീകരണത്തിനു ശേഷം സ്വമനസ്സാലെ മുസ്ലിമായിക്കഴിയാന്‍ ആഗ്രഹിക്കുന്നവരെക്കൊണ്ട് പുതിയൊരു ഇസ്ലാമിക സൊസൈറ്റിയുടെ ആരംഭം കുറിക്കുന്നതാണ്.”.(മുര്‍ത്തദ് കീ ശസായേം ഇസ്ലാമി ഖാനൂന്‍ മെം 1950-പേ.80)

മൌദൂദിയുടെ വ്യാഖ്യാനമനുസരിച്ച് ഇസ്ലാം ഒരു എലിക്കെണിയാണ്. അകത്തേക്കു കടക്കാം. പക്ഷേ പുറത്തേക്കു വാതിലില്ല.
മതത്തില്‍ ബലപ്രയോഗമില്ല എന്ന ഖുര്‍ ആന്‍ വാക്യത്തിനു മൌദൂദി നല്‍കുന്ന വ്യാഖ്യാനം ഇങ്ങനെയാണ്. :

‘ലാ ഇക്രാഹഫിദ്ദീന്‍ എന്ന ആയത്തിന്റെ അര്‍ത്ഥം ഞങ്ങളുടെ മതം സ്വീകരിക്കാന്‍ ആരെയും ഞങ്ങള്‍ നിര്‍ബ്ബന്ധിക്കുന്നില്ല എന്നാണ്. -ഞങ്ങളുടെ നിലപാടിതാണ്. എന്നാല്‍ വന്നിട്ട് തിരിച്ചു പോകാനാണ് ഭാവമെങ്കില്‍ ഈ വാതില്‍ സ്വതന്ത്രമായ ഗതാഗതത്തിനു തുറന്നിടപ്പെട്ടിട്ടുള്ള ഒന്നല്ല എന്ന് ആദ്യമേ തന്നെ മുന്നറിയിപ്പു നല്‍കുകയാണ്. അതുകൊണ്ട് വരുന്നുവെങ്കില്‍ തിരിച്ചു പോകാന്‍ പാടുള്ളതല്ല. അല്ലെങ്കില്‍ നിങ്ങള്‍ വരാതിരിക്കുന്നതാണു നല്ലത്.’ (അതേ പുസ്തകം)

മൌദൂതിയുടെ സംഘടനയില്‍ അംഗമായവര്‍ക്കും പിന്നെ പുറത്തു പോകാന്‍ അവകാശമില്ല:
“മതപരിത്യാഗിയെ വധിക്കുക എന്നതിന് ഈ അര്‍ത്ഥം കൊടുക്കുന്നതും തെറ്റാണ്. അതായത് ഒരാള്‍ക്ക് മരണഭയം നല്‍കിക്കൊണ്ട് കപടത സ്വായത്തമാക്കാന്‍ നിര്‍ബ്ബന്ധിക്കുക എന്നാണ് ഇതിനര്‍ത്ഥം. വസ്തുത നേരെ മറിച്ചാണ്. ഞങ്ങള്‍ അത്തരത്തിലുള്ളവരുടെ നേരെ ഞങ്ങളുടെ ജമാ അത്തിലേക്കു കയറാനുള്ള വാതില്‍ കൊട്ടിയടക്കാനാണ് ആഗ്രഹിക്കുന്നത്. അവര്‍ പല വിധത്തിലുള്ള രോഗങ്ങള്‍ക്കും അടിമകളാണ്. അവരുടെ വിശ്വാസം ഇടക്കിടെ മാറ്റുക എന്നത് അവര്‍ക്കൊരു തമാശപോലെയാണ്. അതുകൊണ്ട് ഈ ജമാ അത്തിനകത്ത് കയറാനാഗ്രഹിക്കുന്നവരോട് ആദ്യമേതന്നെ താക്കീതായി പറയുന്നത് ഇവിടെനിന്നു തിരിച്ചു പോകുന്നതിനുള്ള ശിക്ഷ മരണമാകുന്നു. അങ്ങിനെ ഇതില്‍ പ്രവേശിക്കുന്നതിനു മുമ്പ് ഒരു നൂറു പ്രാവശ്യം ചിന്തിക്കട്ടെ ഈ ജമാ അത്തില്‍ പ്രവേശിക്കണോ വേണ്ടേ എന്ന്. എന്നാല്‍ മാത്രമേ ഇനിയൊരിക്കലും തിരിച്ചു പോകുന്നതല്ല എന്ന ഉറപ്പോടെ ഇതില്‍ വരാന്‍ അവര്‍ക്കു സാധിക്കുകയുള്ളു.”(അതേ പുസ്തകം)

മനുഷ്യാവകാശങ്ങള്‍ സ്വന്തം മതക്കാര്‍ക്കു മാത്രമായുള്ളതായി പരിമിതപ്പെടുത്തുന്നു മൌദൂദി.-

“മതപരിത്യാഗത്തിനു വധശിക്ഷയാണെന്നു തീരുമാനിക്കപ്പെട്ടതോടെ പ്രശ്നം പരിഹരിച്ചു. ഒരു മുസ്ലിമിനെയും അന്യമതം സ്വീകരിക്കാന്‍ നാം അനുവദിക്കുന്നതല്ല. എന്നു വരുമ്പോള്‍ നമ്മുടെ അധികാരപരിധിയില്‍ അന്യമതസ്ഥര്‍ക്കു പ്രചാരണം നടത്തുക എന്ന പ്രശ്നം തന്നെ ഉല്‍ഭവിക്കുന്നില്ല. നാം ഒരിക്കലും അതു സഹിക്കുകയില്ല. ...അത്തരം വ്യാജമതങ്ങള്‍ ലോകത്ത് പ്രചരിപ്പിക്കാന്‍ ഇസ്ലാം ഒരിക്കലും അനുവദിക്കുന്നില്ല. വ്യാജമതങ്ങളുടെ പ്രബോധകര്‍ക്ക് അതു ലോകത്തു പ്രചരിപ്പിക്കാനും മറ്റുള്ളവരെ അഗ്നിയിലേക്ക് ആകര്‍ഷിക്കാനും അനുവാദം കൊടുക്കാമോ? അവര്‍ സ്വയം തന്നെ അഗ്നിയിലേക്കു പാഞ്ഞടുക്കുകയാണ്. ” (അതേ പുസ്തകം)

ഇനി മൌദൂദിയുടെ കേരളത്തിലെ അനുയായികളുടെ നിലപാടു കൂടി നോക്കാം. അടുത്തയിടെ ഒരു ചര്‍ച്ചയില്‍ ഈ വിഷയത്തെ കുറിച്ചു ശ്രീ ഓ അബ്ദുറഹിമാന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. “ശരിയായ മതത്തില്‍ എത്തിയാല്‍ പിന്നെ മതപരിവര്‍ത്തനം ആവശ്യമില്ലാത്തതിനാല്‍ മതപരിത്യാഗിയുടെ വിഷയം തന്നെ അപ്രസക്തമാണല്ലോ”.
ഇദ്ദേഹം ഒരു പുസ്തകത്തില്‍ ഇക്കാര്യം വിശദീകരിക്കുന്നതുകൂടി കാണുക.

“ഇസ്ലാം സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനും പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടായിരിക്കെ , അതു സത്യമാണെന്നു മനസ്സിലാക്കി സ്വമേധയാ അതില്‍ പ്രവേശിച്ചവന്‍ പിന്നീട് അത് ഉപേക്ഷിച്ചു പോകുന്നുവെങ്കില്‍ തികഞ്ഞ വഞ്ചനയും മുസ്ലിം സൊസൈറ്റിയെ ശിഥിലീകരിക്കാനുള്ള കപടതന്ത്രവുമായിട്ടാണ് ഇസ്ലാം അതിനെ കാണുന്നത്. അവരെ പിടി കൂടാനോ ശിക്ഷിക്കാനോ വ്യക്തികള്‍ക്ക് അധികാരമില്ലെങ്കിലും ഇസ്ലാമിക സ്റ്റേറ്റിന്റെ ഭദ്രത നിലനിര്‍ത്താന്‍ ദ്രോഹകാരികളായ ഇത്തരം ആളുകളെ ഇസ്ലാമിക കോടതി വിചാരണ ചെയ്യും. കുറ്റം തെളിഞ്ഞാല്‍ തെറ്റു തിരുത്താന്‍ അവസരം നല്‍കും. തിരുത്താനും തയ്യാറായില്ലെങ്കില്‍ വധശിക്ഷയ്ക്കു വിധിക്കും” (യുക്തിവാദികളും ഇസ്ലാമും. ഒ അബ്ദുറഹിമാന്‍ . പേജ്.141)

ഇസ്ലാമിന്റെ വിമര്‍ശകരെ “രാജ്യത്ത് ഇസ്ലാമികനിയമങ്ങള്‍ നിലവിലില്ലാത്തതുകൊണ്ടു മാത്രം ആയുസ്സു നീട്ടിക്കിട്ടിയവര്‍” എന്നു പരിഹസിച്ചുകൊണ്ട് തന്റെ അസഹിഷ്ണുതയും വിദ്വേഷവും വെളിപ്പെടുത്തുന്ന ഈ ജമാ അത്തു ബുദ്ധിജീവി , മൌദൂദിസ്റ്റുകളല്ലാത്ത ലിബറല്‍ പണ്ഡിതന്മാരെ ഉദ്ധരിച്ചുകൊണ്ടാണ് മുര്‍ത്തദ്ദിനു പുതിയ നിര്‍വ്വചനം ചമയ്ക്കാന്‍ ശ്രമിക്കുന്നത്.

വിശ്വാസസ്വാതന്ത്ര്യവും ആരാധനാസ്വാതന്ത്ര്യവും മറ്റും വ്യക്തിയുടെ മൌലികാവകാശത്തിലുള്‍പ്പെടുന്നുവെന്നാണു പരിഷ്കൃത സമൂഹത്തിന്റെ നിലപാട്. .ഒരാള്‍ക്കു കരുതിക്കൂട്ടി ചെയ്യാവുന്ന ഒരു പ്രവൃത്തിയല്ലല്ലോ വിശ്വാസം. അന്ധമായി അനുകരിക്കപ്പെടുന്നതോ അടിച്ചേല്‍പ്പിക്കപ്പെടുന്നതോ ആയ വിശ്വാസങ്ങള്‍ സ്വതന്ത്രവും യുക്തിപരവുമായ പരിശോധനകള്‍ കൂടാതെയാണ് ഓരോരുത്തരും സ്വായത്തമാക്കുന്നത്. തെളിവുകളില്ലാത്ത സങ്കല്‍പ്പകഥകളാണ് മതങ്ങളുടെ അടിസ്ഥാനം. ഒരു വിശ്വാസം മറ്റൊന്നിനെക്കാള്‍ മെച്ചപ്പെട്ടതാണെന്നു തെളിയിക്കാനോ ബോധ്യപ്പെടുത്താനോ ആര്‍ക്കും സാധ്യവുമല്ല. അതിനാല്‍ ഒന്നു പുണ്യവും മറ്റൊന്നു പാപവുമാണെന്നു വിധിക്കുന്നതും അയുക്തികമാണ്.

ബോധ്യപ്പെടാത്തതു കണ്ണടച്ചു വിശ്വസിക്കാന്‍ ഒരാള്‍ വിസമ്മതിക്കുന്നുവെങ്കില്‍ അയാളെ കുറ്റവാളിയെന്നു മുദ്രകുത്തി മരണശിക്ഷക്കു വിധേയമാക്കുന്നതില്പരം ക്രൂരമായ അനീതി മറ്റെന്തുണ്ട്? തന്റെ അന്ധമായവിശ്വാസങ്ങള്‍ തെറ്റാണെന്നൊരാള്‍ക്കു ബോധ്യം വന്നാല്‍ അതുപേക്ഷിച്ച് മറ്റൊരാശയം സ്വീകരിക്കുന്നത് ഒരു ക്രിമിനല്‍ കുറ്റമാകുന്നതെങ്ങനെ?

ഇല്ലാത്ത ദൈവങ്ങളുടെ പേരില്‍ മതസ്വേച്ഛാധിപത്യം അടിച്ചേല്‍പ്പിക്കുന്ന നിയമസംഹിതകളെ നിരുപാധികം അനുസരിക്കുക എന്നതിനപ്പുറം മനുഷ്യര്‍ക്കു മറ്റൊരു അവകാശവും അംഗീകരിച്ചു കൊടുക്കുവാന്‍ ഇസ്ലാം എന്ന പ്രാകൃതസിദ്ധാന്തം തയ്യാറല്ല. സ്വന്തം നിലയില്‍ തീരുമാനങ്ങള്‍ എടുക്കാനോ തന്റെ പ്രവര്‍ത്തനങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്തം വഹിക്കാനോ കെല്‍പ്പുള്ള ഒരു സ്വതന്ത്ര വ്യക്തിയായി മനുഷ്യനെ ഈ മതം അംഗീകരിക്കുന്നില്ല.
മനുഷ്യാവകാശങ്ങളും മാനവികമൂല്യങ്ങളും ആദരിക്കപ്പെടുന്ന ഒരു സമൂഹം സാധ്യമാകണമെങ്കില്‍ മതമൂഢവിശ്വാസങ്ങളെ യുക്തിചിന്തയാകുന്ന ഇരുമ്പു ഗദ കൊണ്ട് അടിച്ചു തകര്‍ക്കുകതന്നെ വേണം.

Tuesday, June 2, 2009

കമല സുരയ്യയുടെ ഖബറടക്കം ; മതേതര മലയാളം മാതൃക കാട്ടി.

കമലാ സുരയ്യയുടെ മരണവാര്‍ത്തയറിഞ്ഞയുടന്‍ തന്നെ സാംസ്കാരികവകുപ്പു മന്ത്രി എം എ ബേബി പൂനയിലെക്കു പോവുകയും അവരുടെ മക്കളുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. സംസ്കാരം കേരളത്തില്‍ തന്നെ നടത്താനുള്ള ആഗ്രഹം മന്ത്രി അറിയിച്ചപ്പോള്‍ “അമ്മയുടെ അവസാനത്തെ വിശ്വാസമനുസരിച്ചു തന്നെ ആചാരങ്ങള്‍ നടത്തണം.” എന്ന നിലപാടായിരുന്നു മക്കള്‍ സ്വീകരിച്ചത്. ഇത് അവരുടെ വലിയ മനസ്സിനെയാണു പ്രതിഫലിപ്പിക്കുന്നത്. തികച്ചും മാതൃകാപരമായ നിലപാട്.

തിരുവനന്തപുരത്തു നടന്ന ഖബറടക്ക ച്ചടങ്ങുകളിലും മലയാള മനസ്സിന്റെ നന്മയും ആര്‍ദ്രതയും ദൃശ്യമായി. ഒരു മുസ്ലിം പള്ളി യുടെ ശവപ്പറമ്പില്‍ നാനാ ജാതി മതസ്ഥരും മതേതരരും സ്ത്രീകളും ഒരുമിച്ചു ചേര്‍ന്ന് ഒരു സ്ത്രീയുടെ സംസ്കാരം നടത്തുന്ന കാഴ്ച്ച അത്യപൂര്‍വ്വവും ഹൃദ്യവുമായിരുന്നു. കമലയുടെ മക്കളും ബന്ധുക്കളും ആ ഖബറിലേയ്ക്കു മണ്ണിടുന്ന രംഗം കണ്ടപ്പോള്‍ കണ്ണില്‍ ഈറന്‍ പൊടിഞ്ഞു. പള്ളിപ്പറമ്പില്‍ സാധാരണ സ്ത്രീകള്‍ ശവസംസ്കാരച്ചടങ്ങുകളില്‍ ഒരു തരത്തിലും പങ്കു ചേരുന്നത് ഇതിനു മുമ്പ് കണ്ടിട്ടില്ല. ഇസ്ലാം അതനുവദിക്കുന്നുമില്ല.
മതം തീര്‍ത്തു വെച്ച വേലിക്കെട്ടുകള്‍ തകരുകയും പകരം വിശാലമായ മാനവികതയുടെ പുതിയ അധ്യായങ്ങള്‍ തുറക്കപ്പെടുകയും ചെയ്യുന്നത് തീര്‍ത്തും സന്തോഷകരമാണ്. മാധവിക്കുട്ടിയുടെ മതം മാറ്റം അവര്‍ക്കു ഗുണമൊന്നും ചെയ്തില്ലെങ്കിലും മുസ്ലിം സമൂഹത്തിനു ചില ഗുണങ്ങള്‍ അറിയാതെയാണെങ്കിലും ഉണ്ടായി എന്നു തോന്നുന്നു.
കമലാ സുരയ്യയുടെ മക്കള്‍ കാണിച്ച ഈ വിശാലമന‍സ്കതയും മനുഷ്യത്വവും തിരിച്ചു മുസ്ലിംങ്ങള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ കാണിക്കുമോ?
ഒരു സുരയ്യ , കമലയായി അങ്ങോട്ടാണു മതം മാറുന്നതെങ്കില്‍ ഈ നല്ല മാതൃക മുസ്ലിം സമൂഹത്തില്‍ നിന്നും ഉണ്ടാകുമായിരുന്നോ?
മുസ്ലിം സുഹൃത്തുക്കളുടെ ആലോചനയ്ക്ക് മാത്രം ചോദിച്ചതാണ്?

ഈ ദൈവിക വെളിപാടിന്റെ പശ്ചാത്തലത്തില്‍ :-
يٰأَيُّهَا ٱلَّذِينَ آمَنُواْ لاَ تَتَّخِذُوۤاْ آبَآءَكُمْ وَإِخْوَانَكُمْ أَوْلِيَآءَ إِنِ ٱسْتَحَبُّواْ ٱلْكُفْرَ عَلَى ٱلإِيمَانِ وَمَن يَتَوَلَّهُمْ مِّنكُمْ فَأُوْلَـٰئِكَ هُمُ ٱلظَّالِمُونَ
“അല്ലയോ സത്യവിശ്വാസികളേ, സ്വന്തം മാതാപിതാക്കളും സഹോദരങ്ങളും വിശ്വാസത്തിനു പകരം അവിശ്വാസമാണു തെരഞ്ഞെടുക്കുന്നതെങ്കില്‍ അവരെ നിങ്ങള്‍ ബന്ധുക്കളാക്കി നിലനിര്‍ത്തരുത്. ആരെങ്കിലും ബന്ധം തുടരുന്ന പക്ഷം അവര്‍ അക്രമികള്‍ തന്നെ (കുര്‍ ആന്‍-9:23)

Saturday, May 23, 2009

ഫൈസല്‍ കൊണ്ടോട്ടിക്കുള്ള മറുപടി

പരസ്പരം ഭാര്യയെ /ഭര്‍ത്താവിനെ മാറ്റി രാത്രി കഴിച്ചു കൂട്ടുന്നത്‌ ശരിയാണോ ?

[ഫൈസല്‍ കൊണ്ടോട്ടിക്കുള്ള മറുപടി]

ആത്മാര്‍ത്ഥമായി പറഞ്ഞാല്‍ എന്തിനാണ്‌ ഇവരൊക്കെക്കൂടി ഇസ്ലാം നല്ലതാണ്‌ നല്ലതാണ്‌ എന്നു പറഞ്ഞ്‌ പുതിയ മുഖമുണ്ടാക്കാനുള്ള ശ്രമത്തിലാണ്‌. മനുഷ്യത്വമാണ്‌ വേണ്ടതെന്ന്‌ എന്നു പഠിക്കുമോ ആവോ? പ്രിയപ്പെട്ട മനുഷ്യാ .. എന്താണ് താങ്കളുടെ മനുഷ്യ മതം (മനുഷ്യത്വം ) എന്ന് ഒന്ന് പറഞ്ഞു തന്നാല്‍ നന്നായിരുന്നു . ഓരോ മനുഷ്യനും അവനവനു തോന്നുന്നത് പോലെ ചെയ്യുന്നതാണോ മനുഷ്യത്വം ? അതോ വല്ല മാര്‍ഗ രേഖയും ഉണ്ടോ ? ഇടക്കെട്ടിനെ വിമര്‍ശിക്കുന്നതിലൂടെ എന്താണ് ജബ്ബാര്‍ മാഷ് ഉദ്ദേശിക്കുന്നത് ? മാഷെ അഭിപ്രായത്തില്‍ ഭാര്യയും ഭര്‍ത്താവും തന്നില്‍ ഒത്തു പോകാതെ വന്നാല്‍ വിവാഹ മോചനം ചെയ്യാന്‍ പാടുണ്ടോ ? അഥവാ പിരിയുകയാണെങ്കില്‍ വല്ല ജീവനാംശവും ഭര്‍ത്താവിനു കൊടുക്കണോ അതോ ഭാര്യക്ക്‌ കൊടുക്കണോ ? ഇനി അവര്‍ തമ്മില്‍ ഇഷ്ടം പോലെ പിരിഞ്ഞു വീണ്ടും വീണ്ടും യോജിക്കാമോ ? അഥവാ രണ്ടു പ്രാവശ്യം യോജിച്ചു പിന്നെ വേറെ ആളെ കൂടെ പോയാല്‍ പിന്നെ വേണ്ടും യോജിക്കുന്നതില്‍ എന്തെങ്കിലും തടസ്സമുണ്ടോ ?


അല്ലെങ്കില്‍ തന്നെ കല്യാണം എന്ന ഒരു ബാധ്യതയില്‍ എന്തിനു രണ്ടു മനുഷ്യാത്മാക്കളെ തളക്കണം , മറ്റു ജീവികളെ പോലെ ഇഷ്ടം പോലെ ഒരുമിച്ചു ജീവിച്ചു കൂടെ , പിന്നെ ഇഷ്ടമില്ലെന്കില്‍ പിരിഞ്ഞു കൂടെ ? ഇഷ്ടമില്ലെങ്ങില്‍ പിന്നെ ആര്‍ക്കു വേണ്ടി ഇരുവരും സഹിക്കണം ? വിവാഹത്തെക്കാള്‍ മനോഹരവും സ്നേഹനിര്‍ഭരവുമയ ഒരു കര്‍മ്മമാണ്‌ ഇഷ്ടം പോലെ dating നടത്തെലെന്നു രണ്ടാള്‍ക്ക്‌ തോന്നിയാല്‍ താങ്കള്‍ അടക്കമുള്ളവര്‍ അംഗീകരിക്കുമോ ?


ഇതൊക്കെ സാങ്കല്പിക ചോദ്യമാണെന്ന് തോന്നരുത്‌ ..കേരളത്തിലടക്കം പല സ്ഥലത്തും നടക്കുകയും നടക്കണമെന്ന് ആഗ്രഹിക്കുന്ന ചിലര്‍ എല്ലായിടത്തും ഉള്ളതുമാണ് .. ഇതിനുത്തരം തരേണ്ടത്‌ താങ്കളല്ല എന്ന് താങ്കള്‍ പറയരുത് .. ഇത്തരം വിഷയങ്ങള്‍ പോസ്ടുന്ന ആളെന്ന നിലക്കും ഒരു ചിന്തകന്‍ എന്ന നിലക്കും താങ്കളുടെ ഉത്തരം പ്രതീക്ഷിക്കുന്നു ..

മറ്റു മനുഷ്യവാദികളും ഉത്തരം പറയണം .. ഒരു ആണിനും പെണ്ണിനും ഇഷ്ടം പോലെ ജീവിച്ചാല്‍ നിങ്ങള്‍ അത് തെറ്റാണെന്ന് പറയുമോ ? അതോ ശരിയോ? metro സിറ്റി കളിലെ "പാര്‍ട്ടികളില്‍ " പരസ്പരം ഭാര്യയെ /ഭര്‍ത്താവിനെ മാറ്റി രാത്രി കഴിച്ചു കൂട്ടുന്നത്‌ ശരിയാണോ ? അതോ തെറ്റോ ?എന്ത് അടിസ്ഥാനത്തില്‍ ആണ് തെറ്റ് ആകുന്നതു? ഇങ്ങിനെ ഇങ്ങിനെ ഒക്കെ ആകണം എന്ന് വല്ല മാര്‍ഗ നിര്‍ദേശവും ഉണ്ടോ? വല്ല നടപടി ക്രമവും വേണോ ? വേണ്ടേ? വല്ല നടപടി ക്രമവും ഉണ്ടെങ്കില്‍ അത് എന്തടിസ്ഥാനത്തില്‍ ആണ് ? ആരനതിന്റെ കര്‍ത്താക്കള്‍ , അതോ ഓരോരുത്തര്‍ക്കും സ്വന്തം മനസ്സാക്ഷി അനുസരിച്ച് പ്രവര്‍ത്ത്തിക്കാമോ ? ഈ ഖുറാന്‍ ചര്‍ച്ചയില്‍ ഞാന്‍ തീര്‍ച്ചയായും മുഴുവനായും (ദൈവം -പ്രകൃതി- എനിക്ക് oxygenനും മറ്റും തന്നു ജീവന്‍ നിലനിര്‍ത്തിയാല്‍) പങ്കെടുക്കാം പക്ഷെ സ്ഥിരമായി ചെയ്യുന്ന പോലെ ഒഴിഞ്ഞു മാറാതെ വളരെ serious ആയി ഇതിനുത്തരം തരണേ ...

-------------------------------------------------------------------------------------------------------------------
ഇടക്കെട്ടു വിവാദത്തില്‍ ഇടപെട്ടുകൊണ്ട് വിഷയത്തിന്റെ മര്‍മ്മത്തില്‍നിന്നും ശ്രദ്ധ തിരിക്കാനായി നമ്മുടെ സുഹൃത്ത് ഫൈസല്‍ കൊണ്ടോട്ടി പോസ്റ്റിയ കമന്റില്‍നിന്നുള്ള ഭാഗങ്ങളാണിത്. ഈ ചോദ്യങ്ങള്‍ ഞാന്‍ യുക്തിവാദ ചിന്തകള്‍ പങ്കു വെക്കാന്‍ തുടങ്ങിയ കാലം തട്ടേ കേള്‍ക്കുന്ന ഏറ്റവും പ്രധാന‍ ചോദ്യങ്ങളാണ്. ബ്ലോഗെഴുത്ത് തുടങ്ങുമ്പോള്‍ തന്നെ ആദ്യം പ്രത്യക്ഷപ്പെട്ട കമന്റുകളിലും ഇതേ ചോദ്യങ്ങളുണ്ടായിരുന്നു. അതിനാല്‍ മുങ്കൂറായിത്തന്നെ ഇതിനുള്ള ഒരു ‘യുക്തിവാദി’യുടെ മറുപടിയും വിശദീകരണവും ഞാന്‍ ബ്ലോഗില്‍ പോസ്റ്റു ചെയ്തിരുന്നു. അതിന്റെ ലിങ്ക് എന്റെ എല്ലാ പേജിലും സൈഡ് ഡിസ്പ്ലേ ആയി നല്‍കിയിട്ടുമുണ്ട്.
വിശ്വാസവും സന്മാര്‍ഗ്ഗവും.
മതവും ധാര്‍മ്മികതയും.
 പക്ഷെ നമ്മുടെ ഫൈസലിനെപ്പോലുള്ള ചിലര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് മറുപടി കേള്‍ക്കാനോ കാര്യങ്ങള്‍ നിഷ്പക്ഷമായി മനസ്സിലാക്കാനോ ഉദ്ദേശിച്ചല്ല. അതിനാല്‍ അവര്‍ അതൊന്നും വായിച്ചു നോക്കുകയുമില്ല. ആയിരം തവണ മറുപടി പറഞ്ഞാലും ഒരേ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും. അത്തരക്കാര്‍ക്കു വേണ്ടി മറുപടി പറയുന്നതുകൊണ്ടു പ്രയോജനമൊന്നുമില്ലെങ്കിലും മറ്റു വായനക്കാര്‍ക്കു വേണ്ടി ചില കാര്യങ്ങള്‍ കൂടി പറയാമെന്നു വിചാരിക്കുന്നു.
ഒറ്റാവാക്യങ്ങളില്‍ ലളിതമായി മറുപടി പറയാന്‍ കഴിയുന്ന കാര്യങ്ങളല്ല ഇതൊന്നും. മനുഷ്യന്റെ സാമൂഹ്യ ജീവിതത്തിന്റെ വികാസവും ചരിത്രവും പരിണാമവുമൊക്കെയായി ബന്ധപ്പെടുത്തി ഒട്ടേറെ ഘടകങ്ങളെ പരിഗണിച്ചുകൊണ്ടു മാത്രമേ ഈ വക കാര്യങ്ങളില്‍ അഭിപ്രായം പറയാനൊക്കൂ. ധാര്‍മ്മികതയുടെ അടിസ്ഥാനം മതവിശ്വാസമാണെന്നും അതിന്റെ ഉപജ്ഞാതാവ് ദൈവമാണെന്നും സമര്‍ത്ഥിക്കാനുദ്ദേശിച്ചുകൊണ്ടാണ് വിശ്വാസികള്‍ ഈ വക ചോദ്യം ഉന്നയിക്കുന്നത്.
ഫൈസല്‍ ഇതേ കമന്റ് സി കെ ബാബുവിന്റെ ബ്ലോഗിലും ഇട്ടിരുന്നു. അദ്ദേഹം നല്‍കിയ മറുപടി  ഇവിടെ:- യുണ്ട്. എനിക്കു പറയാനുള്ളതും ഏതാണ്ട് അതേ കാര്യങ്ങള്‍ തന്നെയാണ്.
ചോദ്യങ്ങള്‍ക്ക് ഓരോന്നിനുമുള്ള മറുപടി ഇനി പറയാം:

1. എന്താണ് താങ്കളുടെ മനുഷ്യ മതം (മനുഷ്യത്വം ) എന്ന് ഒന്ന് പറഞ്ഞു തന്നാല്‍ നന്നായിരുന്നു . ഓരോ മനുഷ്യനും അവനവനു തോന്നുന്നത് പോലെ ചെയ്യുന്നതാണോ മനുഷ്യത്വം ?
* ജന്മസിദ്ധമായി മനുഷ്യരില്‍ അന്തര്‍ലീനമായിട്ടുള്ള, കുറെ നല്ല വികാരങ്ങളും ഭാവങ്ങളുമുണ്ട്.- സഹജീവിസ്നേഹം സഹാനുഭൂതി, കരുണ , ദയ, സഹകരണ മനോഭാവം, ഇതരജീവികളോടു പോലും തോന്നുന്ന ആര്‍ദ്രത തുടങ്ങിയവ ഉദാഹരണം- ഇതോടൊപ്പം സാമൂഹ്യജീവിതത്തിലെ അനുഭവങ്ങളും തലമുറകളിലൂടെ പകര്‍ന്നു കിട്ടിയ അറിവുകളുമെല്ലാം അടിസ്ഥാനമാക്കി നാം ഓരോരുത്തരും ആര്‍ജ്ജിക്കുന്ന ഉയര്‍ന്ന സാമൂഹ്യബോധവും കൂടി ഉള്‍ക്കൊള്ളുന്ന സദ്ഭാവമാണു മനുഷ്യത്വം. അവനവനു തോന്നുത് ചെയ്യലല്ല, മറ്റുള്ളവരുടെ സുഖവും സന്തോഷവും നന്മയും കൂടി പരിഗണിച്ചു കൊണ്ടു ശരിയെന്നു തോന്നുന്നത് ചെയ്യലാണു മനുഷ്യത്വം. താനുള്‍ക്കൊള്ളുന്ന ഒരു സമൂഹത്തിന്റെ പൊതു നിയമങ്ങളും മര്യാദകളും പാലിച്ചുകൊണ്ടു മാത്രം പ്രവര്‍ത്തിക്കുവാനുള്ള മനോഭാവമാണു മനുഷ്യത്വം.

2. അതോ വല്ല മാര്‍ഗ രേഖയും ഉണ്ടോ ?

* നമ്മുടെ നാടിന്റെ ഭരണഘടനയും ലോകം പൊതുവില്‍ അംഗീകരിക്കുന്ന മനുഷ്യാവകാശതത്വങ്ങളുമൊക്കെ മാര്‍ഗ്ഗരേഖയായി സ്വീകരിക്കാവുന്നതാണ്.

3.ഇടക്കെട്ടിനെ വിമര്‍ശിക്കുന്നതിലൂടെ എന്താണ് ജബ്ബാര്‍ മാഷ് ഉദ്ദേശിക്കുന്നത് ?

*അഞ്ചാറു മക്കളുള്ള 50 വയസ്സിനു മേല്‍ പ്രായമുള്ള കാടാമ്പുഴയിലെ അബൂബക്കറ് എന്ന മനുഷ്യന്‍ തനിക്ക് മാനസികമായ അസ്വാസ്ഥ്യം തോന്നിയ ഒരു ദുര്‍ബലനിമിഷത്തില്‍ ഭാര്യയെ മൊഴി ചൊല്ലുന്നു. [മൂന്നു വട്ടം ഒന്നിച്ചു തുപ്പിയോ, വേറെ വേറെ തുപ്പിയോ എന്നതിന്റെ സാങ്കേതികത്വം എന്തോ ആകട്ടെ] അയാള്‍ നാട്ടില്‍ വന്ന് ഭാര്യയുടെയും മക്കളുടെയും കൂടെ താമസിക്കാന്‍ തുടങ്ങുന്നു. പള്ളിക്കമ്മിറ്റിക്കാര്‍ അയാളെ നാടു കടത്തുന്നു. അവരുടെ ആവശ്യം അയാള്‍ ഭാര്യയെ വീണ്ടും നിക്കാഹ് ചെയ്യണം എന്നാണ്. അതിനയാള്‍ തയ്യാറുമാണ്. പക്ഷെ കുര്‍ ആന്‍ അതിനു തടസ്സം നില്‍ക്കുന്നു. അയാള്‍ ചെയ്ത തെറ്റിന്റെ പേരില്‍ ആ പാവം സ്ത്രീ മറ്റൊരാളെ കെട്ടി ബന്ധപട്ട് കാര്യം തീര്‍ത്ത് ഇദ്ദയിരുന്ന് കുര്‍ ആന്‍ പറഞ്ഞ തടസ്സം മാറ്റണം. ഇതിന്റെ നീതിയും യുക്തിയുമാണു ഞാന്‍ ചോദ്യം ചെയ്യുന്നത്. തലാഖ് മൂന്നു പ്രാവശ്യമായേ ചെയ്യാവൂ എന്ന വാദം ഇവിടെ പ്രസക്തമല്ല. ഇവര്‍ക്ക് ഒരുമിച്ചു ജീവിക്കാന്‍ ഇഷ്ടമാണെങ്കില്‍ എന്തിനു പള്ളിക്കാര്‍ അവരുടെ സ്വകാര്യതയില്‍ ഇടപെടണം? അവരുടെ 6 മക്കള്‍ക്കും ഈ അഛനമ്മമാരുടെ സ്നേഹത്തിനും വാത്സല്യത്തിനുമൊന്നും അര്‍ഹതയില്ലേ? ഇമ്മാതിരി ഏടാകൂടങ്ങളൊക്കെ ഒരു ദൈവം എഴുതി വെക്കുമോ? എന്തിന് ഇങ്ങനെയൊരു യുക്തിഹീനവും അപ്രായോഗികവും അപ്രസക്തവുമായ വ്യവസ്ഥ വെച്ചു? ഇതുകൊണ്ട് ഇങ്ങനെയുള്ള പൊല്ലാപ്പുകള്‍ ഉണ്ടാകുമെന്നും തന്റെ മതവും നിയമവും പരിഹസിക്കപ്പെടുമെന്നും ഈ ദൈവം എന്തുകൊണ്ട് മുന്‍ കൂട്ടി മനസ്സിലാക്കിയില്ല? ഇതൊക്കെയാണു ഞാന്‍ ഈ വിമര്‍ശനത്തിലൂടെ ഉന്നയിക്കുന്ന ചോദ്യങ്ങള്‍.

4. മാഷെ അഭിപ്രായത്തില്‍ ഭാര്യയും ഭര്‍ത്താവും തന്നില്‍ ഒത്തു പോകാതെ വന്നാല്‍ വിവാഹ മോചനം ചെയ്യാന്‍ പാടുണ്ടോ ? അഥവാ പിരിയുകയാണെങ്കില്‍ വല്ല ജീവനാംശവും ഭര്‍ത്താവിനു കൊടുക്കണോ അതോ ഭാര്യക്ക്‌ കൊടുക്കണോ ? ഇനി അവര്‍ തമ്മില്‍ ഇഷ്ടം പോലെ പിരിഞ്ഞു വീണ്ടും വീണ്ടും യോജിക്കാമോ ? അഥവാ രണ്ടു പ്രാവശ്യം യോജിച്ചു പിന്നെ വേറെ ആളെ കൂടെ പോയാല്‍ പിന്നെ വേണ്ടും യോജിക്കുന്നതില്‍ എന്തെങ്കിലും തടസ്സമുണ്ടോ ?

* ഭാര്യയും ഭര്‍ത്താവും സാമ്പത്തികസ്വയം പര്യാപ്തതയും തുല്യമായ സാമൂഹ്യാസ്തിത്വവുമൊക്കെയുള്ള രണ്ടു സ്വതന്ത്ര വ്യക്തികള്‍ ആണെങ്കില്‍ [ഒരു പരിഷ്കൃത സമൂഹത്തിലെ അവസ്ഥ] രണ്ടു പേര്‍ക്കും ഒരുമിച്ചു ജീവിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ അവര്‍ക്കു ഉഭയകഷി സമ്മതത്തോടെ പിരിയാം. അതിനെ ആരും എതിര്‍ക്കേണ്ടതില്ല. അവരോ അവരുടെ മക്കളോ മറ്റുള്ളവര്‍ക്കു ഭാരമാകാതെയും മറ്റു തരത്തില്‍ പീഡിപ്പിക്കപ്പെടാതെയും ഇരിക്കുമെന്ന് അവര്‍ തന്നെ ഉറപ്പു വരുത്തുകയും വേണം. സ്ത്രീക്കു ആഹാരത്തിനു പോലും പുരുഷനെ ആശ്രയിക്കേണ്ടി വരുന്ന ഒരു അപരിഷ്കൃത സമൂഹത്തിലാണെങ്കില്‍ [ഇന്ത്യപോലുള്ള ദരിദ്ര രാജ്യങ്ങളിലും ഇസ്ലാം പോലുള്ള പ്രാകൃത താലിബാന്‍ മതത്തിന്റെ നീരാളിപ്പിടിയില്‍ കഴിയുന്ന സമൂഹങ്ങളിലുമൊക്കെ] പുരുഷന്‍ ഏകപക്ഷീയമായി വിവാഹമോചനം ചെയ്യുന്നത് ആ സ്ത്രീയെ തെരുവിലിറക്കലാണെന്നതു കൊണ്ടാണു ജീവനാംശവും മറ്റും വേണമെന്നു പറയുന്നത്. സാമൂഹ്യ സാഹചര്യങ്ങളുടെ പ്രത്യേകതകള്‍ പരിഗണിച്ചുകൊണ്ടേ ഇത്തരം കാര്യങ്ങളിലെ ശരിതെറ്റുകള്‍ നിര്‍ണയിക്കാനാവൂ.
ഒരിക്കല്‍ പിരിഞ്ഞു പോയവര്‍ക്ക് പിന്നീട് ഒന്നിക്കണമെന്നുണ്ടെങ്കില്‍ അവര്‍ ഒന്നിച്ചോട്ടെ. അതിലൊക്കെ ഒരു ദൈവം വെറുതെ ഇടങ്കോലിട്ടു ബുദ്ധിമുട്ടുണ്ടാക്കുന്നതെന്തിനാ?

5.അല്ലെങ്കില്‍ തന്നെ കല്യാണം എന്ന ഒരു ബാധ്യതയില്‍ എന്തിനു രണ്ടു മനുഷ്യാത്മാക്കളെ തളക്കണം , മറ്റു ജീവികളെ പോലെ ഇഷ്ടം പോലെ ഒരുമിച്ചു ജീവിച്ചു കൂടെ , പിന്നെ ഇഷ്ടമില്ലെന്കില്‍ പിരിഞ്ഞു കൂടെ ? ഇഷ്ടമില്ലെങ്ങില്‍ പിന്നെ ആര്‍ക്കു വേണ്ടി ഇരുവരും സഹിക്കണം ? വിവാഹത്തെക്കാള്‍ മനോഹരവും സ്നേഹനിര്‍ഭരവുമയ ഒരു കര്‍മ്മമാണ്‌ ഇഷ്ടം പോലെ dating നടത്തെലെന്നു രണ്ടാള്‍ക്ക്‌ തോന്നിയാല്‍ താങ്കള്‍ അടക്കമുള്ളവര്‍ അംഗീകരിക്കുമോ ?

* അങ്ങനെ ജീവിക്കുന്നതുകൊണ്ട് അവര്‍ക്കോ മറ്റു വല്ലവര്‍ക്കോ സമൂഹത്തിനു പൊതുവിലോ ഒരു കുഴപ്പവും വരാനില്ലെങ്കില്‍ അങ്ങനെയും ആവാം. ഫൈസലിന്റെ ചോദ്യം കേട്ടാല്‍ എന്തോ കുഴപ്പം വരാനുണ്ടെന്ന ഒരു ധ്വനിയുണ്ടല്ലോ? . ഉണ്ടോ? കുഴപ്പം വല്ലതും? ഉണ്ടെങ്കില്‍ ആ കാരണം കൊണ്ടു തന്നെ അതു തെറ്റാണ് എന്നും പറയാം.

6.metro സിറ്റി കളിലെ "പാര്‍ട്ടികളില്‍ " പരസ്പരം ഭാര്യയെ /ഭര്‍ത്താവിനെ മാറ്റി രാത്രി കഴിച്ചു കൂട്ടുന്നത്‌ ശരിയാണോ ? അതോ തെറ്റോ ?എന്ത് അടിസ്ഥാനത്തില്‍ ആണ് തെറ്റ് ആകുന്നതു?
*അതു കൊണ്ട് അവര്‍ക്കു കുഴപ്പമോ പരാതിയോ ഇല്ലെങ്കില്‍ പിന്നെ ഫൈസല്‍ എന്തിനാ അതൊക്കെ ഒളിഞ്ഞു നോക്കാന്‍ പോകുന്നേ? അവരുടെ സ്വകാര്യതയെ അവര്‍ക്കു വിട്ടു കൊടുക്കുന്നതല്ലേ ഉയര്‍ന്ന സംസ്കാരം. അതല്ലാതെ താലിബാന്‍ കാരെപ്പോലെ മറ്റുള്ളവരുടെ വ്യക്തിജീവിതത്തിലും സ്വകാര്യതയിലും പോയി തലയിടുന്നതല്ലേ തെറ്റ്? ഭാര്യാഭര്‍ത്താക്കന്മാര്‍ അവരുടെ കിടപ്പറയി അവര്‍ക്കിഷ്ടമുള്ളതു ചെയ്തോട്ടെ ഫൈസലേ. അതു മറ്റാരെയും ബാധിക്കാത്ത കാര്യമാണെങ്കില്‍ നിങ്ങള്‍ എന്തിനാ വെറുതേ അതൊക്കെ തെറ്റാണെന്നും പറഞ്ഞു വായിട്ടല‍ക്കുന്നേ? ഇനി സമൂഹത്തെ ദോഷകരമായി ബാധിക്കുമെങ്കില്‍ അതു തെറ്റാണെന്നു ത്ന്നെയാണു യുക്തിവാദികളുടെയും അഭിപ്രായം. ഒരു പ്രവൃത്തി തെറ്റോ ശരിയോ എന്നു കണക്കാക്കാന്‍ അതിന്റെ സന്ദര്‍ഭവും അനന്തരഫലങ്ങളുമൊക്കെ പരിഗണിക്കേണ്ടി വരും. ശരി തെറ്റുകള്‍ കേവലമല്ല, ആപേക്ഷികമാണ് എന്നു ചുരുക്കം.
7.ഇങ്ങിനെ ഇങ്ങിനെ ഒക്കെ ആകണം എന്ന് വല്ല മാര്‍ഗ നിര്‍ദേശവും ഉണ്ടോ? വല്ല നടപടി ക്രമവും വേണോ ? വേണ്ടേ? വല്ല നടപടി ക്രമവും ഉണ്ടെങ്കില്‍ അത് എന്തടിസ്ഥാനത്തില്‍ ആണ് ? ആരനതിന്റെ കര്‍ത്താക്കള്‍ , അതോ ഓരോരുത്തര്‍ക്കും സ്വന്തം മനസ്സാക്ഷി അനുസരിച്ച് പ്രവര്‍ത്ത്തിക്കാമോ ?

* നല്ല ചോദ്യം. മനുഷ്യന്‍ ഒരു സമൂഹജീവിയാണ് എന്നേടത്താണു ഫൈസലേ നടപടിക്രമവും നിയമവ്യവസ്ഥയുമൊക്കെ പ്രസക്തമാകുന്നത്. ഒരാള്‍ ഒറ്റയ്ക്ക് ഒരു ദ്വീപില്‍ മറ്റൊരാളുമായും ഒരു ബന്ധവുമില്ലാതെ ആരെയും ഒരു കാര്യത്തിലും ആശ്രയിക്കാതെ ജീവിക്കുന്നു എന്നു സങ്കല്‍പ്പിക്കുക. [അതു സാധ്യമല്ലെന്ന കാര്യം തല്‍ക്കാലം മറക്കാം] ആ ദ്വീപില്‍ അയാള്‍ക്കു ഒരു സദാചാരവ്യവസ്ഥയും നിയമവും ആവശ്യമില്ല. അയാള്‍ക്കിഷ്ടമുള്ളതൊക്കെ ചെയ്യാം. ആര്‍ക്കും പരാതിയുമില്ലല്ലൊ. പക്ഷെ അയാളോടൊപ്പം മറ്റൊരാള്‍ കൂടിയുണ്ടെങ്കില്‍ അയാളുടെ സ്വാതന്ത്ര്യത്തിനു പരിമിതികള്‍ വേണ്ടി വരും. അത് അയാള്‍ക്കും മറ്റേയാള്‍ക്കും ആവശ്യമായതുകൊണ്ടണ്. രണ്ടു പേര്‍ക്കും പരസ്പരം ആശ്രയിക്കേണ്ടി വരുംപോള്‍ അതു നിര്‍ബ്ബന്ധമായും വേണ്ടി വരും. ഒരാളുടെ ഇഷ്ടം മറ്റൊരാള്‍ക്കു പ്രയാസമുണ്ടാക്കുന്ന വിധത്തിലാകാതെ നോക്കാന്‍ രണ്ടു പേരും ബാധ്യസ്ഥരാകും. കുറേ പേര്‍ ഒരുമിച്ചാണു ജീവിക്കുന്നതെങ്കില്‍ ഈ പരിമിതികള്‍ പിന്നെയും വര്‍ധിക്കുന്നു. ഒരു വലിയ ഗോത്രമാകുമ്പോള്‍‍ കൂടുതല്‍ സങ്കീര്‍ണമായ സാമൂഹ്യ നിയന്ത്രണങ്ങള്‍ അനിവാര്യമാകും. ഇതൊന്നും ദൈവത്തിന്റെ ആവശ്യമല്ല ,മനുഷന്റെ നിലനില്‍പ്പിനും സ്വാസ്ഥ്യത്തിനും അനിവാര്യമാണെന്ന് മനുഷ്യര്‍ തന്നെ ജീവിതാനുഭവങ്ങളുടെ നൈരന്തര്യങ്ങളില്‍നിന്നും സ്വയം മനസ്സിലാക്കിയെടുത്തതാണ്. ഇന്നു ലോകമെമ്പാടുമുള്ള പരശതം കോടി മനുഷ്യരും ഒരൊറ്റ സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണെന്നതിനാല്‍ നമുക്ക് വളരെയേറെ സങ്കീര്‍ണമായ സാമൂഹ്യ നിയമങ്ങളും വ്യവസ്ഥകളും ആവശ്യമയി വരുന്നു. പക്ഷെ പല രാജ്യങ്ങളിലും പല നിയമവ്യവസ്ഥകളും സംസ്കാരങ്ങളും നിലനില്‍ക്കുകയും അവതമ്മില്‍ സഘട്ടനങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നതിന്റെ പ്രതിസന്ധിയും ഉണ്ട്.

സാമൂഹികതയാണു ധാര്‍മ്മികതയുടെ-സദാചാരത്തിന്റെ-അടിസ്ഥാനം എന്നു ചുരുക്കം. ദൈവമോ മതമോ അല്ല. സദാചാരനിയമങ്ങള്‍ ഉണ്ടാക്കിയതും മനുഷ്യനാണ്. ദൈവമല്ല. അതുകൊണ്ടാണ് അതു കാലദേശവ്യത്യാസങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നതും. അനേകം ഗോത്രങ്ങളായി പരസ്പരം ഗോത്രാന്തര ബന്ധങ്ങളില്ലാതെ ജീവിച്ചിരുന്ന പ്രാകൃതമനുഷ്യര്‍ അവര്‍ക്കു വേണ്ട നിയമങ്ങളും ചട്ടങ്ങളുമുണ്ടാക്കുകയായിരുന്നു. മതങ്ങളെയും മനുഷ്യരാണുണ്ടാക്കിയത്. അതുണ്ടായകാലത്തെ ഗോത്ര വഴക്കങ്ങളെയും നിയമസംഹിതകളെയും ക്രോഡീകരിക്കുക മാത്രമേ മതങ്ങള്‍ ചെയ്തിട്ടുള്ളു. അതുകൊണ്ടാണ് അടിമപ്പെണ്ണിനു ഭര്‍ത്താവുണ്ടെങ്കിലും അവളെ ഉടമസ്ഥനു ഭോഗിക്കാം എന്ന് കുര്‍ ആനില്‍ എഴുതിവെക്കാനിടയായത്. നേരും നെറിയുമുള്ള ഒരു ദൈവം അങ്ങനെയൊരു സദാചാരമുണ്ടാക്കി മനുഷ്യര്‍ക്ക് ആകാശത്തുനിന്നും കയറില്‍ കെട്ടി ഇറക്കിക്കൊടുക്കുമോ?

പ്രകൃതിയും കാലവും ലോകവും മനുഷ്യനും ജീവിതവും എല്ലാം എല്ലാം മാറ്റത്തിനു വിധേയമാകുന്നു. അതനുസരിച്ച് മനുഷ്യരുണ്ടാക്കിയ ഈ ധാര്‍മ്മികവ്യവസ്ഥകളും മാറുന്നു. മാറ്റമില്ലാത്ത നിയമങ്ങള്‍ ജീര്‍ണ്ണതയുണ്ടാക്കും. അതാണു മതം ഇന്നു ലോകത്തു വലിയ പ്രശ്നമാകാന്‍ കാരണം.

ഇന്നത്തെ മൂല്യങ്ങളും പ്രാകൃതകാലത്തെ മൂല്യങ്ങളും തമ്മിലുള്ള പൊരുത്തക്കേടാണു പ്രശ്നകാരണമാകുന്നത്.
ജനാധിപത്യം, സെകുലറിസം, മനുഷ്യാവകാശങ്ങള്‍ , ലിംഗനീതി തുടങ്ങിയ സങ്കല്‍പ്പങ്ങളെല്ലാം സ്വതന്ത്ര ചിന്തയുടെ ഫലമായി ആധുനിക ലോകത്തു വികസിച്ചു വന്ന നവ മൂല്യസങ്കല്‍പ്പങ്ങളാണ്. ഇതൊന്നും ദൈവങ്ങളോ പ്രവാചകന്മാരോ ഇറക്കിത്തന്നതല്ല. മതങ്ങള്‍ ഈ നല്ല മൂല്യങ്ങളെ നിരാകരിക്കുന്നു. ഏകാധിപത്യത്തിനും അടിമവ്യവസ്ഥയ്ക്കും. പുരുഷാധിപത്യത്തിനും കൊടി പിടിക്കുന്ന മതമൂല്യങ്ങള്‍ കാലഹരണപ്പെട്ടിരിക്കുന്നു. അതിന്റെ വൈരുദ്ധ്യവും പ്രതിസന്ധിയുമാണിന്നു മതം നേരിടുന്നത്. ....തുടരാം!

Thursday, May 14, 2009

ഇടക്കെട്ടിന്റെ ദൈവീകത!

ഇടക്കെട്ടിന്റെ ദൈവീകത!

ഇക്കഴിഞ്ഞ ദിവസം കോഴിക്കോട്ട് ശ്രീമതി വി പി സുഹറയും അജിതയും മറ്റും ചേര്‍ന്ന് ഒരു പ്രക്ഷോഭധര്‍ണ നടത്തിയിരുന്നു. പുതുപ്പാടിയിലെ ജമീല എന്ന സ്ത്രീക്കും കുടുംബത്തിനുമെതിരെ മഹല്ലു കമ്മിറ്റിക്കാര്‍ നാലു വര്‍ഷത്തോളമായി ഊരു വിലക്കി പീഡിപക്കുന്നതുമായി ബന്ധപ്പെട്ടാണു ധര്‍ണ സംഘടിപ്പിച്ചത്. അതിന്റെ മുന്നോടിയായി ആ സ്ത്രീയെയും കൂട്ടി സുഹറ നടത്തിയ പത്രസമ്മേളനത്തിന്റെ റിപ്പോറ്ട്ടും ചാനലുകളിലും പത്രങ്ങളിലും കണ്ടിരുന്നു. എന്റെ സുഹൃത്തുക്കളായ അജിത, സുഹറ,ഹമീദ് ചേന്നമംഗലൂര്‍, ഡോ.ഖദീജ മുംതാസ്, അഡ്വ.സീനത്ത്, ശംസാദ് ഹുസൈന്‍, ഏ പി കുഞ്ഞാമു, അഡ്വ.പി എ പൌരന്‍, ഷിലു ജാസ് എന്നിങ്ങനെ കുറെ പേര്‍ പരിപാടിയില്‍ പങ്കെടുത്തു. എന്നെ വിളിച്ചെങ്കിലും ഞാന്‍ പങ്കെടുത്തില്ല.

പങ്കെടുത്തവരെല്ലാം പള്ളിക്കമ്മിറ്റിയെയും, യാഥാസ്ഥിതികരായ മതനേതാക്കളെയും നിശിധമായി വിമര്‍ശിച്ചതായും, അതേ സമയം ഇത്തരം കാടത്തങ്ങള്‍ക്കൊന്നും ഇസ്ലാമുമായി ബന്ധമില്ല എന്ന പതിവു പല്ലവി ആവര്‍ത്തിച്ചതായും പരിപാടി വീക്ഷിച്ച സുഹൃത്തുക്കളില്‍നിന്നും അറിയാന്‍ കഴിഞ്ഞു. ഞാന്‍ പോകാതിരുന്നത് നന്നായി എന്നപ്പോള്‍ തോന്നുകയും ചെയ്തു.
എന്താണു ഊരുവിലക്കുമായി ബന്ധപ്പെട്ട മതപ്രശ്നം? അതിനു മതം ഉത്തരവാദിയല്ല എന്ന വാദത്തില്‍ കഴമ്പുണ്ടോ?
ജമീലയുടെ ഭര്‍ത്താവ് കുറച്ചുകാലം മുമ്പ് അവരെ ത്വലാക് ചൊല്ലി ഉപേക്ഷിച്ചിരുന്നുവത്രെ. എന്നാല്‍ പിന്നീട് അവര്‍ തമ്മിലുള്ള ബന്ധം പൂര്‍വ്വസ്ഥിതിയില്‍ തുടരുകയും ഒരുമിച്ചു ജീവിക്കുകയും ചെയ്യാന്‍ ആരംഭിച്ചതോടെയാണു പള്ളിക്കാര്‍ ഇടപെട്ടത്. ജമീല മറ്റൊരു പുരുഷനുമായി “ഇടക്കെട്ട്” ബന്ധത്തിലേര്‍പ്പെട്ട് അവര്‍ ത്വലാക് ചൊല്ലിപ്പിരിഞ്ഞ് 3 മാസം ‘ഇദ്ദ’യും കഴിഞ്ഞ ശേഷം വീണ്ടും നികാഹ് ചെയ്തല്ലാതെ അവര്‍ ഒരുമിച്ചു ജീവിക്കുന്നത് ഇസ്ലാമില്‍ എറിഞ്ഞു കൊല്ലല്‍ അര്‍ഹിക്കുന്ന കുറ്റമാണ്. മഹല്ലുകാരുടെ ആവശ്യപ്രകാരം ഇങ്ങനെയൊരു ഇടക്കെട്ടിനു തയ്യാറാകതിരുന്നതാണ് ജമീലക്കും കുടുംബത്തിനുമെതിരെ ഊരുവിലക്കേര്‍പ്പെടുത്താന്‍ കാരണം.

ഇതേ കാരണത്താല്‍ ഊരുവിലക്കപ്പെട്ട വേറെയും കുടുംബങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്.
വാസ്തവത്തില്‍ പാവം പള്ളിക്കാര്‍ അവരെ ഊരുവിലക്കുകയല്ലേ ചെയ്തുള്ളു. എറിഞ്ഞു കൊന്നില്ലല്ലോ എന്ന സമാധാനമാണെനിക്കുള്ളത്. !!

ഈ നിയമം കാന്തപുരം മുസ്ല്യാരെപ്പോലുള്ള ചില യാഥാസ്ഥിതിക മതവിഭാഗക്കാരുടെ മാത്രം പീറക്കിതാബുകളില്‍ ഉള്ളതാണെന്നും ഇതൊന്നും ഇസ്ലാമിലോ ഖുര്‍ ആനിലോ ഇല്ലെന്നുമൊക്കെയാണ് ധര്‍ണയില്‍ പ്രസംഗിച്ചവരൊക്കെ പറഞ്ഞത്. അങ്ങനെ കരുതുന്ന ധാരാളം ശുദ്ധഗതിക്കാര്‍ ഇവിടെയുണ്ട്.
എന്നാല്‍ ഇതു പീറക്കിതാബുകളിലല്ല സാക്ഷാല്‍ കുര്‍ ആന്‍ എന്ന പടച്ചോന്റെ കിതാബില്‍ തന്നെയുള്ളതാണെന്ന കാര്യം എത്ര പേര്‍ക്കറിയാം .

ഇതാ വെളിപാട്:-

فَإِنْ طَلَّقَهَا فَلاَ تَحِلُّ لَهُ مِن بَعْدُ حَتَّىٰ تَنْكِحَ زَوْجاً غَيْرَهُ فَإِن طَلَّقَهَا فَلاَ جُنَاحَ عَلَيْهِمَآ أَن يَتَرَاجَعَآ إِن ظَنَّآ أَن يُقِيمَا حُدُودَ ٱللَّهِ وَتِلْكَ حُدُودُ ٱللَّهِ يُبَيِّنُهَا لِقَوْمٍ يَعْلَمُونَ
If he, the husband, divorces her, after the two utterances [of divorce]; she shall not be lawful to him after that, after the third [utterance of] divorce, until she marries another husband, who has sexual intercourse with her, as reported by the two Shaykhs [Bukhārī and Muslim]. If he, the second husband, divorces her, then neither of them would be at fault, that is, the woman and her first husband, to return to each other, in wedlock, after the completion of the waiting period, if they think that they will maintain God’s bounds. Those, matters mentioned, are God’s bounds, which He makes clear to a people who have knowledge, [a people who] reflect.[ജലാലൈന്‍]

Allah then went back to His saying: (Divorce must be pronounced twice) saying: (And if he hath divorced her) i.e. the third time, (then she is not lawful unto him thereafter) after the third divorce (until she hath wedded another husband) and the marriage must be consummated. (Then if he (the other husband) divorce her) this was revealed about 'Abd al-Rahman Ibn al-Zubayr, (it is no sin for both of them) the first husband and the woman (that they come together again) with a new dowry and marriage contract (if they consider) if they know (that they are able to observe the limits of Allah) the rulings of Allah regulating the relationship between husband and wife. (These are the limits of Allah) these are Allah's rulings and obligations. (He manifesteth them for people who have knowledge) they are from Allah and believe them to be so.[ഇബ്നു അബ്ബാസ്]

“മൂന്നാം തവണയും ത്വലാഖ് ചെയ്താല്‍ ഇനി മറ്റൊരു പുരുഷനെ വിവാഹം കഴിക്കുന്നതു വരെ അവളെ അവനു വിവാഹം ചെയ്യാന്‍ പാടില്ല. എന്നാല്‍ അവന്‍ അവളെ തലാഖ് ചെയ്തു കഴിഞ്ഞാല്‍, അല്ലാഹുവിന്റെ നിയമം പാലിക്കുമെന്നവര്‍ക്കുറപ്പുണ്ടെങ്കില്‍ അന്യോന്യം മടങ്ങുതില്‍ അവര്‍ക്കു കുറ്റമില്ല. ഇതെല്ലാം അല്ലാഹുവിന്റെ നിയമപരിധികളാണ്.” (2:230)



അപരിഷ്കൃതരായ നാടോടി ഗോത്രക്കരുടെ ഇടയില്‍ അക്കാലത്തു നിലവിലുണ്ടായിരുന്ന പ്രാകൃത ഗോത്ര സദാചാരമാണിതൊക്കെ. അതെല്ലാം വാരിവലിച്ചു ക്രോഡീകരിക്കുകയാണ് മുഹമ്മദിന്റെ ഗോത്രദൈവമയിരുന്ന അല്ലാഹു ചെയ്തത്. അതിന്റെ ദുരിതവും പ്രതിസന്ധിയുമാണിന്നും ഈ പാവം മനുഷ്യര്‍‍ അനുഭവിക്കുന്നത്. ഈ കാര്യം തുറന്നു പറഞ്ഞ് ഈ അന്ധവിശ്വാസിക്കൂട്ടത്തെ ആ ഇരുട്ടില്‍നിന്നും മോചിപ്പിക്കുന്നതിനു പകരം എല്ലാം പാവം മുസ്ല്യാക്കന്മാരുടെ തലയില്‍ കേറ്റി വെച്ച് ഈ അല്ലാഹുവിനെയും മതത്തെയും എന്തിനു നാം വെള്ള പൂശണം? ഈ മതപ്രമാണങ്ങളെയും ഗോത്രദൈവങ്ങളെയും കാലത്തിന്റെ കമ്പോസ്റ്റ് കുഴികളില്‍ നിക്ഷേപിക്കേണ്ട കാലം എന്നോ കഴിഞ്ഞിരിക്കുന്നു.

തോന്നും പോലെ ഭാര്യമാരെ മൊഴി ചൊല്ലുന്നവര്‍ക്കുള്ള ഒരു ശിക്ഷയെന്ന മട്ടിലാണത്രെ ഇങ്ങനെയൊക്കെ വ്യവസ്ഥ വെച്ചത്!
ശരിയാണപ്പറഞ്ഞത്. അവനവന്റെ സാധനം മര്യാദയ്ക്കു സൂക്ഷിക്കാത്തവര്‍ക്ക് അതു മറ്റൊരാള്‍ കൊണ്ടു പോയി കുറച്ചു കാലം ഉപയോഗിച്ച് കേടാക്കി തിരിച്ചു കൊടുക്കുക എന്നത് ഒരു ശിക്ഷതന്നെയാണ്. സാധനം വല്ല കാറോ, ഫ്രിഡ്ജ്ജോ ടീവിയോ ഒക്കെയാണെങ്കില്‍ ഈ ലോജിക് കൊള്ളാം. പക്ഷെ സ്ത്രീയും ആത്മാഭിമാനമുള്ള ഒരു മനുഷ്യവ്യക്തിയാണങ്കില്‍ ഈ ശിക്ഷ ആരാണഭുവിക്കുന്നത്? തെറ്റു ചെയ്ത പുയ്യാപ്ലയോ അതോ ഇക്കാര്യത്തില്‍ നിരപരാധിയായ ആ പാവം സ്ത്രീയോ?

തന്റെ ഭര്‍ത്താവ്, അയാളുടെ കൊള്ളരുതായ്മ കൊണ്ടോ തെറ്റിദ്ധാരണ കൊണ്ടോ, മുന്‍ കോപം കൊണ്ടോ ഒക്കെ ചെയ്തു പോയ ഒരു അബദ്ധത്തിന്റെ പേരില്‍ ഈ സ്ത്രീ തന്റെ ആത്മാഭിമാനം മറ്റൊരു പുരുഷന്റെ കിടപ്പറയില്‍ പണയം നല്‍കി തിരിച്ചു വരണം എന്നു സദാചാര വ്യവസ്ഥയുണ്ടാക്കി വെച്ച ഈ ദൈവം തമ്പുരാന്റെ യുക്തിയും നീതിയും അപാരം തന്നെ!!

Saturday, April 18, 2009

Professor Richard Wiseman

A ten-year scientific study into the nature of luck has revealed that, to a large extent,
people make their own good and bad fortune. The results also show that it is
possible to enhance the amount of luck that people encounter in their lives.


a friend. Just by chance, Bandura and his friend
found themselves playing behind two attractive female
golfers, and soon joined them as a foursome.
After the game, Bandura arranged to meet up with
one of the women again, and eventually ended up
marrying her. A chance meeting on a golf course
altered his entire life.
In short, lucky events exert a dramatic influence
over our lives. Luck has the power to transform the
improbable into the possible, to make the difference
between life and death, reward and ruin, happiness
and despair.

THE POWER OF SUPERSTITION
People have searched for an effective way of improving
the good fortune in their lives for many
centuries. Lucky charms, amulets, and talismans
have been found in virtually all civilizations
throughout recorded history. Touching (“knocking
on”) wood dates back to pagan rituals that were designed
to elicit the help of benign and powerful tree
gods. The number thirteen is seen as unlucky because
there were thirteen people at Christ's last supper.
When a ladder is propped up against a wall it
forms a natural triangle which used to be seen as
symbolic of the Holy Trinity. To walk under the
ladder would break the Trinity and therefore bring
ill fortune.
Many of these beliefs and behaviors are still with
us. In 1996, the Gallup Organization asked 1,000
Americans whether they were superstitious. Fifty
three percent of people said that they were at least a
little superstitious, and 25 percent admitted to being
somewhat or very superstitious. Another survey

revealed that 72 percent of the public said that they
possessed at least one good luck charm. Superstitious
beliefs and behaviors have been passed down
from generation to generation. Our parents told us
about them and we will pass them on to our children.
But why do they persist? I believe that the
answer lies in the power of luck. Throughout history,
people have recognized that good and bad luck
can transform lives. A few seconds of ill fortune
can lay waste years of striving, and moments of
good luck can save an enormous amount of hard
work. Superstition represents people’s attempts to
control and enhance this most elusive of factors.
And the enduring nature of these superstitions beliefs
and behaviors reflects the extent of people’s
desire to find ways of increasing their good luck. In
short, superstitions were created, and have survived,
because they promise that most elusive of holy
grails – a way of enhancing good fortune.

TESTING SUPERSTITION
There is just one problem. Superstition doesn’t
work. Several researchers have also tested the validity
of these age-old beliefs and found them wanting.
My favorite experiment into the topic was a
rather strange study conducted by high school student
(and member of the New York Skeptics) Mark
Levin. In some countries, a black cat crossing your
path is seen as lucky, in other countries it is seen as
unlucky. Levin wanted to discover whether people’s
luck really changed when a black cat crossed
their path. To find out, he asked two people to try
their luck at a simple coin tossing game. Next, a
black cat was encouraged to walk across their path,
and the participants then played the coin tossing
game a second time. As a “control” condition,
Levin also repeated the experiment using a white,
rather than a black, cat. After much coin tossing
and cat crossing, Levin concluded that neither the
black or white cat had any effect on participants’
luck. Also, skeptics have regularly staged events in
which they have broken well-known superstitions,
such as walking under ladders and smashing mirrors
– all have survived the ordeals intact.
A few years ago I decided to put the power of lucky
charms to the test by empirically evaluating the actual
effect that they have on people’s luck, lives,
and happiness. I asked a group of volunteers to
complete various standardized questionnaires measuring
their levels of life satisfaction, happiness, and
luck. Next, they were asked to carry a lucky charm
with them and to monitor the effect that it had on
their lives. The charms had been purchased from a
New Age center and promised to enhance good fortune,
wealth, and happiness. After a few weeks
everyone in the group was asked to indicate the effect
that the charms had had on their lives. Overall,
there was absolutely no effect in terms of how satisfied
they were with their lives, how
happy they were, or how lucky they felt.
Interestingly, a few participants thought
that they had been especially unlucky,
and seemed somewhat relieved that they
could now return the charms.

THE LUCK PROJECT
Superstition doesn’t work because it is based on
outdated and incorrect thinking. It comes from a
time when people thought that luck was a strange
force that could only be controlled by magical rituals
and bizarre behaviors.
Ten years ago I decided to take a more scientific
investigation into the concept of luck. I decided
that the best method was to examine why some people
are consistently lucky whilst others encounter
little but ill fortune. In short, why some people
seem to live charmed lives full of lucky breaks and
chance encounters, while others experience one disaster
after another.
I placed advertisements in national newspapers and
magazines, asking for people who considered themselves
exceptionally lucky or unlucky to contact me.
Over the years, 400 extraordinary men and women
have volunteered to participate in my research; the
youngest eighteen, a student, the oldest eighty-four,
a retired accountant. They were drawn from all
walks of life – businessmen, factory workers, teachers,
housewives, doctors, secretaries, and salespeople.
All were kind enough to let me put their lives
and minds under the microscope.
Superstition comes from a time when people
thought that luck was a strange force that
could only be controlled by magical rituals
and bizarre behaviors.

Jessica, a forty-two-year-old forensic scientist, is
typical of lucky people in the group. She is currently
in a long-term relationship with a man who
she met completely by chance at a dinner party. In
fact, good fortune has helped her achieve many of
her lifelong ambitions. As she once explained to
me, “I have my dream job, two wonderful children,
and a great guy that I love very much. It’s amazing,
when I look back at my life I realize that I have
been lucky in just about every area.” In contrast,
the unlucky participants have not been so fortunate.
Patricia, twenty-seven, has experienced bad luck
throughout much of her life. A few years ago, she
started to work as cabin crew for an airline, and
quickly gained a reputation as being accident-prone
and a bad omen. One of her first flights had to
make an unplanned stop-over because some passengers
had become drunk and abusive. Another of
Patricia’s flights was struck by lightning, and just
weeks later a third flight was forced
to make an emergency landing.
Patricia was also convinced that her
ill fortune could be transferred to
others and so never wished people
good luck, because this had caused
them to fail important interviews and
exams. She is also unlucky in love
and has staggered from one broken
relationship to the next. Patricia
never seems to get any lucky breaks
and always seems to be in the wrong
place at the wrong time.
Over the years I have interviewed these volunteers,
asked them to complete diaries, personality questionnaires,
and intelligence tests, and invited them
to my laboratory to participate in experiments. The
findings have revealed that luck is not a magical
ability or the result of random chance. Nor are people
born lucky or unlucky. Instead, although lucky
and unlucky people have almost no insight into the
real causes of their good and bad luck, their
thoughts and behavior are responsible for much of
their fortune.
My research revealed that lucky people generate
their own good fortune via four basic principles.
They are skilled at creating and noticing chance opportunities,
make lucky decisions by listening to
their intuition, create self-fulfilling prophesies via
positive expectations, and adopt a resilient attitude
that transforms bad luck into good.

CHANCE OPPORTUNITIES
Take the case of chance opportunities. Lucky people
consistently encounter such opportunities
whereas unlucky people do not. I carried out a very
simple experiment to discover whether this was due
to differences in their ability to spot such opportunities.
I gave both lucky and unlucky people a newspaper,
and asked them to look through it and tell me
how many photographs were inside. On average,
the unlucky people took about two minutes to count
the photographs whereas the lucky people took just
seconds. Why? Because the second page of the
newspaper contained the message “Stop counting –
There are 43 photographs in this newspaper.” This
message took up half of the page and was written in
type that was over two inches high. It was staring
everyone straight in the face, but the unlucky people
tended to miss it and the lucky people tended to spot
it. Just for fun, I placed a second large message half
way through the newspaper. This one announced:
“Stop counting, tell the experimenter you have seen
this and win $250.” Again, the unlucky people
missed the opportunity because they were still too
busy looking for photographs.
Personality tests revealed that unlucky people are
generally much more tense and anxious than lucky
people, and research has shown that anxiety disrupts
people’s ability to notice the unexpected. In one
experiment, people were asked to watch a moving
dot in the center of a computer screen. Without
warning, large dots would occasionally be flashed at
the edges of the screen. Nearly all participants noticed
these large dots. The experiment was then
repeated with a second group of people, who were
offered a large financial reward for accurately
watching the center dot. This time, people were far
more anxious about the whole situation. They became
very focused on the center dot and over a third
of them missed the large dots when they appeared
on the screen.

Lucky people generate their own good fortune
via four basic principles. They are skilled at
creating and noticing chance opportunities,
make lucky decisions by listening to their
intuition, create self-fulfilling prohesies
via positive expectations, and adopt a resilient
attitude that transforms bad luck into good.
The harder they looked, the less they saw. And so it
is with luck – unlucky people miss chance opportunities
because they are too focused on looking for
something else. They go to parties intent on finding
their perfect partner and so miss opportunities to
make good friends. They look through newspapers
determined to find certain type of job advertisements
and as a result miss other types of jobs.
Lucky people are more relaxed and open, and therefore
see what is there rather than just what they are
looking for.
But this is only part of the story when it comes to
chance opportunities. Many of my lucky participants
went to considerable lengths to introduce variety
and change into their lives. Before making an
important decision, one lucky participant would
constantly alter his route to work. Another person
described a special technique that he had developed
to force him to meet different types of people. He
had noticed that whenever he went to a party, he
tended to talk to the same type of people. To help
disrupt this routine, and make life more fun, he
thinks of a color before he arrives at the party and
then chooses to only speak to people wearing that
color of clothing at the party! At some parties he
only spoke to women in red, at another he chatted
exclusively to men in black.
Although it may seem strange, under certain circumstances,
this type of behavior will actually increase
the amount of chance opportunities in people’s
lives. Imagine living in the center of a large
apple orchard. Each day you have to venture into
the orchard and collect a large basket of apples.
The first few times it won’t matter where you decide
to visit. All parts of the orchard will have apples
and so you will be able to find them wherever
you go. But as time goes on it will become more
and more difficult to find apples in the places that
you have visited before. And the more you return to
the same locations, the harder it will be to find apples
there. But if you decide to always go to parts
of the orchard that you have never visited before, or
even randomly decide where to go, your chances of
finding apples will be dramatically increased. And
it is exactly the same with luck. It is easy for people
to exhaust the opportunities in their life. Keep on
talking to the same people in the same way. Keep
taking the same route to and from work. Keep going
to the same places on vacation. But new or
even random experiences introduce the potential for
new opportunities.

DEALING WITH BAD LUCK
But a lucky life is not just about creating and noticing
chance opportunities. Another important principle
revolved around the way in which lucky and
unlucky people dealt with the ill fortune in their
lives. Imagine being chosen to represent your country
in the Olympic games. You compete in the
games, do very well, and win a bronze medal. How
happy do you think that would feel? Most of us
would, I suspect, be overjoyed and proud of our
achievement. Now imagine turning the clock back
and competing at the same Olympic games a second
time. This time you do even better and win a silver
medal. How happy do you think you would feel
now? Most of us think that we would feel happier
after winning the silver medal than the bronze. This
is not surprising. After all, the medals are a reflection
of our performance, and the silver medal indicates
a better performance than a bronze medal.
But research suggests that athletes who win bronze
medals are actually happier than those who win silver
medals. And the reason for this has to do with
the way in which the athletes think about their performance.
The silver medalists focus on the notion
that if they had performed slightly better, then they
would have perhaps won a gold medal. In contrast,
the bronze medalists focus on the thought that if
they had performed slightly worse, then they wouldn’t
have won anything at all. Psychologists refer to
our ability to imagine what might have happened,
rather than what actually did happen, as “counterfactual.”
I wondered whether lucky people might be using
counter-factual thinking to soften the emotional impact
of the ill fortune that they experienced in their
lives. To find out, I decided to present lucky and
unlucky people with some unlucky scenarios and
see how they reacted. I asked lucky and unlucky
people to imagine that they were waiting to be
served in a bank. Suddenly, an armed robber enters
the bank, fires a shot, and the bullet hits them in the
arm. Would this event be lucky or unlucky?
Unlucky people tended to say that this would be
enormously unlucky and it would be just their bad
luck to be in the bank during the robbery. In contrast,
lucky people viewed the scenario as being far
luckier, and often spontaneously commented on
how the situation could have been far worse. As
one lucky participant commented, “It’s lucky because
you could have been shot in the head – also,

you could sell your story to the newspapers and
make some money.”
The differences between the lucky and unlucky people
were striking. Lucky people tend to imagine
spontaneously how the bad luck they encounter
could have been worse and, in doing so, they feel
much better about themselves and their lives. This,
in turn, helps keep their expectations about the future
high, and, increases the likelihood of them continuing
to live a lucky life.

LUCK SCHOOL
I wondered whether the principles uncovered during
my work could be used to increase the amount of
good luck that people encounter in their lives. To
find out, I created “luck school” – a series of experiments
examining whether people’s luck can be enhanced
by getting them to think and behave like a
lucky person.
The project comprised two main parts. In the first
part I met up with participants on a one-to-one basis,
and asked them to complete standard questionnaires
measuring their luck and how satisfied they
were with six major areas of their life. I then described
the four main principles of luck, explained
how lucky people used these to create good fortune
in their lives, and described simple techniques designed
to help them think and behave like a lucky
person. For example, as I noted earlier, without realizing
it, lucky people tend to use various techniques
to create chance opportunities that surround
them, how to break daily routines, and also how to
deal more effectively with bad luck by imagining
how things could have been worse. I asked my volunteers
to spend a month carrying out exercises and
then return and describe what had happened.
The results were dramatic. Eighty percent of people
were now happier, more satisfied with their lives,
and, perhaps most important of all, luckier.
Unlucky people had become lucky, and lucky people
had become even luckier. At the start of the article
I described the unlucky life of Patricia. She
was one of the first people to take part in Luck
School. After a few weeks carrying out some simple
exercises, her bad luck had completely vanished.
At the end of the course, Patricia cheerfully explained
that she felt like a completely different person.
She was no longer accident-prone and was
much happier with her life. For once, everything
was working out her way. Other volunteers had
found romantic partners through chance
encounters and job promotions simply through
lucky breaks.

POSITIVE SKEPTICISM
After ten years of scientific research my work has
revealed a radically new way of looking at luck and
the vital role that plays in our lives. It demonstrates
that much of the good and bad fortune we encounter
is a result of our thoughts and behavior. More important,
it represents the potential for change, and
has produced that most elusive of holy grails – an
effective way of increasing the luck people experience
in their daily lives.
The project has also demonstrated how skepticism
can play a positive role in people’s lives. The research
is not simply about debunking superstitious
thinking and behavior. Instead, it is about encouraging
people to move away from a magical way of
thinking and toward a more rational view of luck.
Perhaps most important of all, it is about using science
and skepticism to increase the level of luck,
happiness, and success in people’s lives.

Professor Richard Wiseman
Richard Wiseman is a psychologist at the University
of Hertfordshire and a CSICOP fellow. Email: R.
Wiseman@herts.ac.uk. This article is based on his
new book The Luck Factor, published in April 2003
by Talk Books. Web site: www.luckfactor.co.uk.
SKEPTICAL INQUIRER
The Magazine For Science And Reason
Volume 27, No.3 ~ May/June 2003
http://www.csicop.org/si/

Tuesday, March 31, 2009

പി.ഡി.പി. മതേതരമോ?

ഹമീദ്‌ ചേന്നമംഗലൂര്‍

കേ രളത്തില്‍ ഏകവ്യക്തികേന്ദ്രീകൃതമായ ഏതെങ്കിലും പാര്‍ട്ടിയുണ്ടെങ്കില്‍ അത്‌ പി.ഡി.പി.യാണ്‌. അബ്ദുനാസര്‍ മഅദനിയെ മൈനസ്‌ ചെയ്‌താല്‍ പിന്നെ പി.ഡി.പി.യില്ല. അതുകൊണ്ടുതന്നെ ആ പാര്‍ട്ടിയുടെ ഉള്ളറിയണമെങ്കില്‍ മഅദനിയില്‍ തുടങ്ങുകയും മഅദനിയില്‍ അവസാനിപ്പിക്കുകയും ചെയ്യേണ്ടിവരും. കൊല്ലൂര്‍ വിള മഅദനല്‍ ഉലൂം അറബികോളേജില്‍ മതപഠനം നടത്തിയ അബ്ദുന്നാസര്‍ എണ്‍പതുകളുടെ രണ്ടാംപാതിയില്‍ ഇസ്‌ലാം മതപ്രഭാഷകനായാണ്‌ രംഗപ്രവേശം ചെയ്‌തത്‌.
സംസ്ഥാന രാഷ്ട്രീയത്തില്‍ അദ്ദേഹം ശ്രദ്ധ നേടുന്നത്‌ തൊണ്ണൂറുകളുടെ ആദ്യത്തിലാണ്‌. 1991-ല്‍ മഅദനിയുടെ നേതൃത്വത്തില്‍ ഇസ്‌ലാമിക സേവാ സംഘം (ഐ.എസ്‌.എസ്‌.) നിലവില്‍ വന്നു. ആര്‍.എസ്‌.എസ്സിന്റെ മാതൃകയില്‍ രൂപകല്‌പന ചെയ്യപ്പെട്ട രണോത്സുകസംഘമായിരന്നു ഐ.എസ്‌.എസ്‌.
ആര്‍.എസ്‌.എസ്സിന്‌ ഗോള്‍വാള്‍ക്കറുടെ 'വിചാരധാര' ഉള്‍പ്പെടെയുള്ള പ്രത്യയശാസ്‌ത്ര രേഖകളുണ്ടായിരുന്നു. ഐ.എസ്‌.എസ്സിന്‌ ലിഖിത രേഖകള്‍ കാര്യമായി ഒന്നുമുണ്ടായിരുന്നില്ല. തീഷ്‌ണമായ മതതീവ്രവാദത്തിന്റെയും നഗ്‌നനമായ വര്‍ഗീയതയുടെയും ഭഷയില്‍ മഅദനി നടത്തിയ പ്രഭാഷണങ്ങളും അവയുടെ കാസറ്റുകളുമായിരുന്നു ഐ.എസ്‌.എസ്സിന്റെ പ്രത്യയശാസ്‌ത്ര മൂലധനം. പലസ്‌തീനും ബോസ്‌നിയയും അഫ്‌ഗാനിസ്‌താനുമുള്‍പ്പെടെയുള്ള സാര്‍വദേശീയ വിഷയങ്ങളും ബാബറി മസ്‌ജിദ്‌, മുസ്‌ലിം സ്വത്വം, വര്‍ഗീയകലാപങ്ങള്‍ തുടങ്ങിയ ദേശീയ വിഷയങ്ങളും ഐ.എസ്‌.എസ്സ്‌. മേധാവിയുടെ പ്രഭാഷണങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടു. മുസ്‌ലിങ്ങളുടെ മതവികാരവും സമുദായഗര്‍വും ആളിക്കത്തിക്കുക എന്നതായിരുന്നു ഓരോ പ്രഭാഷണത്തിന്റെയും ഉദ്ദേശ്യം.
ലോകത്തിന്റെ പല ഭാഗങ്ങളിലുമെന്നപോലെ ഇന്ത്യയിലും 'ഇസ്‌ലാമിക സമൂഹം' ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു എന്ന്‌ ശക്തമായി പ്രചരിപ്പിക്കാനാണ്‌ ഐ.എസ്‌.എസ്‌. തലവന്‍ അഹോരാത്രം ശ്രമിച്ചത്‌. 'മനുഷ്യസമൂഹം' എന്ന ചിന്ത അദ്ദേഹത്തിന്റെ വിചാരവികാരങ്ങളില്‍ ഒരിക്കലും കടന്നുചെന്നില്ല. ഒരു തികഞ്ഞ വര്‍ഗീയവാദിക്ക്‌ മാത്രം ചേരുന്നതുപോലെ, സമൂഹത്തെ മുസ്‌ലിം/അമുസ്‌ലിം എന്നിങ്ങനെയാണ്‌ മഅദനി വര്‍ഗീകരിച്ചത്‌. നാം (മുസ്‌ലിങ്ങള്‍)/അവര്‍ (അമുസ്‌ലിങ്ങള്‍), ഞങ്ങള്‍ (മുസ്‌ലിങ്ങള്‍)/നിങ്ങള്‍ (അമുസ്‌ലിങ്ങള്‍) എന്നീ ദ്വന്ദ്വങ്ങള്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ നിരന്തരം ആവര്‍ത്തിക്കുന്നത്‌ കാണാം. ഓരോ മുസ്‌ലിമും 22 കാരറ്റ്‌ മുസ്‌ലിമാകണമെന്നും മുസ്‌ലിമാണെന്നു പറയുന്നതില്‍ അവര്‍ക്ക്‌ അഭിമാനം തോന്നണമെന്നും മഅദനി പലപ്പോഴും ഉണര്‍ത്തിയിട്ടുണ്ട്‌.
'ഗര്‍വ്‌ സെ ബോലോ ഹം ഹിന്ദുഹെ' (ഞങ്ങള്‍ ഹിന്ദുക്കളാണെന്ന്‌ അഭിമാനത്തോടെ പറയുക) എന്നതാണ്‌ ആര്‍.എസ്‌.എസ്സ്‌. ശാഖകളില്‍ മുഴങ്ങിപ്പോന്ന മുദ്രാവാക്യമെങ്കില്‍, 'ഞങ്ങള്‍ മുസ്‌ലിങ്ങളാണെന്ന്‌ അഭിമാനത്തോടെ പറയുക' എന്നതത്രേ ഐ.എസ്‌.എസ്‌. സാരഥി മുഴക്കിയ മുദ്രാവാക്യം. മുസ്‌ലിം സദസ്സിനെ സാക്ഷിനിര്‍ത്തി ''ഞാനും നിങ്ങളും മുസ്‌ലിങ്ങളാണ്‌, അതാണ്‌ നമ്മള്‍ തമ്മിലുള്ള ബന്ധം'' എന്നു പറയാനും അദ്ദേഹം മടിച്ചില്ല. ('ഡിസംബര്‍ ആറിന്‌ ആര്‌ മറുപടിപറയും?' എന്ന ഓഡിയോ കാസറ്റ്‌ ശ്രദ്ധിക്കുക.)
'ഞാനും നിങ്ങളും മനുഷ്യരാണ്‌, അതാണ്‌ നമ്മള്‍ തമ്മിലുള്ള ബന്ധം' എന്നോ 'ഞാനും നിങ്ങളും ഇന്ത്യക്കാരാണ്‌, അതാണ്‌ നമ്മള്‍ തമ്മിലുള്ള ബന്ധം' എന്നോ പറഞ്ഞുശീലിച്ചിട്ടില്ലാത്ത അബ്ദുന്നാസര്‍ മഅദനിയുടെ ഐ.എസ്‌.എസ്‌. മറ്റുചില വര്‍ഗീയ-തീവ്രവാദ സംഘടനകളോടൊപ്പം, 1992 ഡിസംബറില്‍ നിരോധിക്കപ്പെട്ടു. ആ സാഹചര്യത്തിലാണ്‌ 1993-ല്‍ പി.ഡി.പി. ഉദയം ചെയ്യുന്നത്‌. ഐ.എസ്‌.എസ്സിന്റെ എന്നപോലെ പി.ഡി.പി.യുടെയും പരമാചാര്യന്‍ മഅദനി തന്നെയായിരുന്നു. മുന്‍ സംഘടന നിരോധിക്കപ്പെട്ട പശ്ചാത്തലത്തില്‍ പുതിയ പാര്‍ട്ടിയുടെ മുഖം അല്‌പം മിനുക്കാന്‍ സംഘാടകര്‍ ശ്രദ്ധിച്ചു. 'മുസ്‌ലിം-ദളിത്‌-പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമന'മാണ്‌ പി.ഡി.പി.യുടെ ലക്ഷ്യം എന്ന്‌ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ആ മുഖം മിനുക്കല്‍. 'അവര്‍ണര്‍ക്ക്‌ അധികാരം, പീഡിതര്‍ക്ക്‌ മോചനം' എന്ന മുദ്രാവാക്യവും പുതിയ സംഘടന ഉയര്‍ത്തി.
പക്ഷേ, കുപ്പി മാറിയെങ്കിലും വീഞ്ഞ്‌ പഴയതുതന്നെയായിരുന്നു. തകര്‍ക്കപ്പെട്ട ബാബറി മസ്‌ജിദ്‌ പൂര്‍വസ്ഥാനത്ത്‌ പൂര്‍വരൂപത്തില്‍ പുനര്‍നിര്‍മിക്കപ്പെടുന്നതുവരെ അടങ്ങിയിരിക്കാന്‍ മുസ്‌ലിങ്ങള്‍ക്കാവില്ലെന്നും ആ പോരാട്ടത്തില്‍ ജീവന്‍ ബലിയര്‍പ്പിക്കാന്‍വരെ അവര്‍ തയ്യാറാകണമെന്നുമുള്ള ആഹ്വാനം യുദ്ധോത്സുക ശൈലിയില്‍ മഅദനി മുഴക്കിക്കൊണ്ടിരുന്നു.
മുസ്‌ലിം-ദളിത്‌-പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമായി ഉയര്‍ത്തിക്കാട്ടിയ പി.ഡി.പി. നേതൃത്വം മുസ്‌ലിം വൈകാരിക പ്രശ്‌നങ്ങള്‍ക്കപ്പുറം പോയില്ലെന്നത്‌ പ്രത്യേകം ശ്രദ്ധിക്കപ്പെടണം. ദളിത്‌-പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട ചിലരെ പി.ഡി.പി.യില്‍ അംഗങ്ങളാക്കി എന്നത്‌ ശരിയാണ്‌. പക്ഷേ, അവരുടെ 'ഉന്നമന'ത്തിന്‌ മഅദനി കണ്ടെത്തിയ മാര്‍ഗം മതപരിവര്‍ത്തനമായിരുന്നു എന്നുവേണം മനസ്സിലാക്കാന്‍. പി.ഡി.പി.യുടെ മുന്‍ സംസ്ഥാന സെക്രട്ടറി എ.പി. കക്കാടിന്റെ വെളിപ്പെടുത്തല്‍ അതിലേക്കാണ്‌ വിരല്‍ചൂണ്ടുന്നത്‌.
മഅദനി പലരെയും മതംമാറ്റിയിട്ടുണ്ടെന്നും മാറുന്നവര്‍ക്ക്‌ ലക്ഷങ്ങള്‍ വാഗ്‌ദാനം ചെയ്‌തിരുന്നെന്നും കക്കാട്‌ പറയുന്നു. പട്ടികജാതിക്കാരനായ തന്നെപ്പോലുള്ളവരെ മതംമാറ്റി തീവ്രവാദത്തിലേക്ക്‌ ആകര്‍ഷിക്കുകയായിരുന്നു മഅദനിയുടെ ലക്ഷ്യം എന്നു വ്യക്തമാക്കുന്ന മുന്‍ സെക്രട്ടറി പി.ഡി.പി. ചെയര്‍മാന്റെ ഗൂഢലക്ഷ്യം മനസ്സിലാക്കി പലരും പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചതായും വെളിപ്പെടുത്തുന്നുണ്ട്‌. കോയമ്പത്തൂര്‍ ജയിലിലായിരിക്കെപോലും മഅദനിയുടെ മുഖ്യപ്രവര്‍ത്തനം മതം മാറ്റലായിരുന്നു എന്നതിന്റെ തെളിവത്രേ ജയിലില്‍ കഴിഞ്ഞിരുന്ന മണിയുടെ മതപരിവര്‍ത്തനം. മണിയെ മഅദനി യൂസുഫാക്കി.
മതേതരമായി ചിന്തിക്കുന്ന ആരും ആളുകളെ മതംമാറ്റാന്‍ പോവില്ല. സ്വമതഗര്‍വും പരമതപുച്ഛവുമുള്ളവരും തന്റെ മതസമുദായം ബലപ്പെടുകയും അപരസമുദായം ക്ഷയിക്കുകയും ചെയ്യണമെന്നാഗ്രഹിക്കുന്നവരുമാണ്‌ മതംമാറ്റം പ്രോത്സാഹിപ്പിക്കുന്നത്‌. ഇത്തരം ഒരാളും അയാള്‍ നയിക്കുന്ന പാര്‍ട്ടിയും മതനിരപേക്ഷമാണെന്ന്‌ ആരും പറയില്ല. ഇടതുപക്ഷക്കാര്‍ തീരെ പറയില്ല. സി.പി.എം. തന്നെയാണ്‌ ഏറ്റവുംമികച്ച ഉദാഹരണം. 2002-ല്‍ ആ പാര്‍ട്ടിയുടെ മുഖപത്രം മഅദനിയെ 'മതഭീകരതയുടെ കോ-ഓര്‍ഡിനേറ്റര്‍' എന്നു വിലയിരുത്തുകയുണ്ടായി. (2002 ജനവരി 13 തൊട്ട്‌ 16 വരെയുള്ള തിയ്യതികളില്‍ ദേശാഭിമാനി പ്രസിദ്ധീകരിച്ച 'മതഭീകരതയുടെ കേരളീയം' എന്ന പരമ്പര നോക്കുക.)
എന്നാലിപ്പോള്‍ സി.പി.എം. നേതൃത്വം പറയുന്നത്‌ മഅദനി മതനിരപേക്ഷ വാദിയും പി.ഡി.പി. മതനിരപേക്ഷ പാര്‍ട്ടിയുമാണെന്നാണ്‌. തെളിവായി മഅദനിയുടെ സാമ്രാജ്യത്വ വിരുദ്ധതയും വര്‍ഗീയ വിരുദ്ധതയും അവര്‍ നിരത്തുന്നു. ഇപ്പറഞ്ഞ രണ്ടും പുതിയ കാര്യങ്ങളല്ല. ഐ.എസ്‌.എസ്സിന്റെ കാലംതൊട്ടേ മഅദനി പലസ്‌തീന്‍ പ്രശ്‌നവും മറ്റും മുന്‍നിര്‍ത്തി കടുത്ത സാമ്രാജ്യത്വവിരുദ്ധ നിലപാട്‌ സ്വീകരിച്ചുപോന്നിട്ടുണ്ട്‌. ഭൂരിപക്ഷ വര്‍ഗീയതയുടെ നിശിത വിമര്‍ശകന്‍ എന്ന നിലയ്‌ക്കുള്ള 'വര്‍ഗീയ വിരുദ്ധത'യും പണ്ടേ മഅദനിക്കുണ്ട്‌.
ആ അര്‍ഥത്തില്‍ സാമ്രാജ്യത്വവിരുദ്ധതയും വര്‍ഗീയ വിരുദ്ധതയുമുള്ള മറ്റൊരു പ്രസ്ഥാനമാണ്‌ പോപ്പുലര്‍ ഫ്രണ്ട്‌ (എന്‍.ഡി.എഫ്‌.). അവരും ഭൂരിപത്ഥഗീയതയെയും സാമ്രാജ്യത്വത്തെയും കഠിനമായി എതിര്‍ക്കുന്നു. എന്നിട്ടും പോപ്പുലര്‍ ഫ്രണ്ടിനെ സി.പി.എം. കാണുന്നത്‌ മതനിരപേക്ഷ പ്രസ്ഥാനമായിട്ടല്ല, മതതീവ്രവാദ പ്രസ്ഥാനമായിട്ടാണ്‌. പി.ഡി.പി. ചില നിക്ഷിപ്‌ത താത്‌പര്യങ്ങള്‍ മുന്നില്‍വെച്ച്‌ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുന്നു എന്നതൊഴിച്ചാല്‍, ആ സംഘടനയും പോപ്പുലര്‍ ഫ്രണ്ടും തമ്മില്‍ വ്യത്യാസമൊന്നുമില്ല എന്നതാണ്‌ വസ്‌തുത.
ജയില്‍ മോചിതനായശേഷം മഅദനി എന്‍.ഡി.എഫിന്റെ 'തേജസി'ന്‌ നല്‍കിയ അഭിമുഖം തന്നെയാണ്‌ അതിനുള്ള തെളിവ്‌. എന്‍.ഡി.എഫിനും പി.ഡി.പി.ക്കും യോജിക്കാവുന്ന പല മേഖലകളുമുണ്ടെന്നും അക്കാര്യത്തില്‍ ഐക്യത്തോടെ താന്‍ രംഗത്ത്‌ വരുമെന്നും മഅദനി പ്രസ്‌തുത അഭിമുഖത്തില്‍ വ്യക്തമാക്കിയത്‌ കാണാം. 'മുസ്‌ലിം ഐക്യം അനിവാര്യമായ ഘട്ടത്തിലാണ്‌ നാമുള്ളതെ'ന്നും പി.ഡി.പി. നേതാവ്‌ അഭിപ്രായപ്പെട്ടിട്ടുണ്ട്‌.
ജനങ്ങളുടെ മതേതരമായ ഐക്യത്തെക്കുറിച്ചല്ല, മുസ്‌ലിങ്ങളുടെ ഐക്യത്തെക്കുറിച്ചാണ്‌ ഇവിടെ മഅദനി സംസാരിക്കുന്നത്‌. ഹിന്ദു ഐക്യത്തെക്കുറിച്ച്‌ വാചാലരാകുന്ന പ്രവീണ്‍ തൊഗാഡിയയെപ്പോലുള്ള നേതാക്കളെയും വി.എച്ച്‌.പി. പോലുള്ള സംഘടനകളെയും തീര്‍ത്തും ശരിയായി, വര്‍ഗീയ ഗണത്തില്‍പ്പെടുത്തുന്നവരാണ്‌ സി.പി.എമ്മുകാര്‍ ഉള്‍പ്പെടെയുള്ള എല്ലാ മതേതരവാദികളും. എങ്കില്‍ ഇപ്പോഴും മുസ്‌ലിം ഐക്യത്തെക്കുറിച്ച്‌ സംസാരിക്കുന്ന മഅദനിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും ഏത്‌ കള്ളിയിലാണ്‌ നമുക്ക്‌ ചേര്‍ക്കാനാവുക-വര്‍ഗീയക്കള്ളിയിലല്ലാതെ?

മാതൃഭൂമി 31-3-09

Saturday, March 28, 2009

ഇസ്ലാം എന്നാല്‍‍ സമാധാനം!

പാക്‌ പള്ളിയില്‍ ചാവേറാക്രമണം: 50 മരണം

ഇസ്‌ലാമാബാദ്‌: വടക്കു പടിഞ്ഞാറന്‍ പാകിസ്‌താനില്‍ അഫ്‌ഗാനിസ്‌താന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള പള്ളിയില്‍ വെള്ളിയാഴ്‌ച പ്രാര്‍ഥനയ്‌ക്കിടെയുണ്ടായ ചാവേറാക്രമണത്തില്‍ 50 പേര്‍ മരിച്ചു. 70 പേര്‍ക്ക്‌ പരിക്കേറ്റു.

അഫ്‌ഗാന്‍ അതിര്‍ത്തിയില്‍നിന്ന്‌ 30 കിലോമീറ്റര്‍ മാത്രം അകലെ ഗോത്രവര്‍ഗ മേഖലയായ ഖൈബറിലെ ജംറുദ്‌ പട്ടണത്തില്‍ പോലീസും അര്‍ധസൈനിക വിഭാഗങ്ങളും സ്ഥാപിച്ച താത്‌കാലിക പള്ളിയിലാണ്‌ ആക്രമണം നടന്നത്‌. അഫ്‌ഗാനിസ്‌താനിലെ വിദേശ സൈനികര്‍ക്ക്‌ ആവശ്യമായ വസ്‌തുക്കള്‍ കൊണ്ടുപോകുന്ന പ്രധാന പാതയിലുള്ള ഈ പള്ളി ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നു.

യു.എസ്‌. പ്രസിഡന്റ്‌ ബരാക്‌ ഒബാമ പുതിയ അഫ്‌ഗാന്‍ നയം പ്രഖ്യാപിക്കുന്നതിന്‌ മണിക്കൂറുകള്‍ക്ക്‌ മുമ്പാണ്‌ ആക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

പള്ളിയില്‍ വെള്ളിയാഴ്‌ച പ്രാര്‍ഥന തുടങ്ങിയ ഉടനെയാണ്‌ ചാവേര്‍ പൊട്ടിത്തെറിച്ചത്‌. സ്‌ഫോടന സമയത്ത്‌ മുന്നൂറോളം പേര്‍ പള്ളിയിലുണ്ടായിരുന്നു. പോലീസും അര്‍ധസൈനികരും സര്‍ക്കാറുദ്യോഗസ്ഥരും ഇവരിലുള്‍പ്പെടുന്നു.

അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്‌.

2008 സപ്‌തംബറില്‍ ഇസ്‌ലാമാബാദിലെ മാരിയറ്റ്‌ ഹോട്ടലിനു നേരെയുണ്ടായ ചാവേറാക്രമണത്തിനുശേഷം പാകിസ്‌താനില്‍ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്‌. അന്ന്‌ 60 പേരാണ്‌ മരിച്ചത്‌. താലിബാനും മറ്റു ഭീകര സംഘടനകള്‍ക്കും നേരേ നടത്തുന്ന സൈനികാക്രമണത്തിനുള്ള തിരിച്ചടിയാണ്‌ വെള്ളിയാഴ്‌ചത്തെ സ്‌ഫോടനമെന്ന്‌ സംശയിക്കുന്നതായി പാക്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പള്ളിക്കടുത്തുള്ള പോലീസ്‌ താവളം സ്‌ഫോടനത്തില്‍ തകര്‍ക്കുമെന്ന്‌ ഭീകരര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി തദ്ദേശവാസികള്‍ അറിയിച്ചു. ഗോത്രവര്‍ഗ സേനകള്‍ തമ്മില്‍ തര്‍ക്കം പതിവായ പ്രദേശമാണ്‌ വടക്കുപടിഞ്ഞാറന്‍ പാകിസ്‌താന്‍.

[മാതൃഭൂമി]
28-3-2009

-----------------------------------------------------------------------
മകളുടെ കാര്യം നോക്കിക്കൊള്ളാമെന്ന്‌ സൂഫിയ മഅദനി വാക്ക്‌ നല്‍കി-ജബ്ബാര്‍

മംഗലാപുരം: മകളുടെ കാര്യം താന്‍ നോക്കിക്കൊള്ളാമെന്ന്‌ സൂഫിയ മഅദനി വാക്ക്‌ നല്‌കിയിരുന്നതായി അബ്ദുള്‍ജബ്ബാര്‍ കര്‍ണ്ണാടകയിലെ പ്രത്യേക അന്വേഷണ സംഘം മുമ്പാകെ മൊഴി നല്‌കി.

തീവ്രവാദ പരിശീലനത്തിന്‌ കശ്‌മീരിലേക്ക്‌ പോയ കേരള സംഘത്തെ നയിച്ച ആളാണ്‌ അബ്ദുള്‍ ജബ്ബാര്‍. പിന്നീട്‌ ഹൈദരബാദില്‍ വെച്ചാണ്‌ ഇയാള്‍ അറസ്റ്റിലായത്‌. ആന്ധ്ര പോലീസിന്റെ സഹായത്തോടെ കേരളത്തില്‍ നിന്നുള്ള പോലീസ്‌ സംഘമാണ്‌ ഒളിവില്‍ കഴിയുകയായിരുന്ന ജബ്ബാറിനെ പിടികൂടിയത്‌.

ബാംഗ്ലൂര്‍ സ്‌ഫോടന കേസ്സില്‍ നിര്‍ണ്ണായക പങ്ക്‌ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ്‌ കര്‍ണ്ണാടകയുടെ പ്രത്യേക പോലീസ്‌ സംഘം ജബ്ബാറിനെ ബാംഗ്ലൂരിലേക്ക്‌ കൊണ്ടുപോയത്‌.

സ്വന്തം സാമ്പത്തിക പരാധീനത വിവരിക്കുന്നതിനിടയിലാണ്‌ ജബ്ബാര്‍ മകളുടെ കാര്യം പരാമര്‍ശിച്ചത്‌. സാമ്പത്തിക വിഷമം കാരണം മകളെ അനാഥാലയത്തിലാക്കാന്‍ തീരുമാനിച്ചതാണെന്നും ഇക്കാര്യം സൂഫിയ മഅദനിയെ അറിയിച്ചപ്പോള്‍ അവര്‍ അതിന്‌ അനുവദിച്ചില്ലെന്നുമാണ്‌ ജബ്ബാര്‍ പറഞ്ഞത്‌. സാമ്പത്തിക ബുദ്ധിമുട്ട്‌ കാരണം മകളെ അനാഥാലയത്തില്‍ ആക്കേണ്ടതില്ലെന്നും അവളുടെ കാര്യം താന്‍ നോക്കിക്കൊള്ളാമെന്ന്‌ അവര്‍ വാക്ക്‌ നല്‌കിയെന്നും ജബ്ബാര്‍ തന്റെ മൊഴിയില്‍ പറയുന്നുണ്ട്‌.

മൂന്ന്‌ ഭാര്യമാരുള്ള അബ്ദുള്‍ജബ്ബാറിന്റെ ഹൈദരബാദിലുള്ള മൂന്നാം ഭാര്യയുടെ മകളെ ദത്ത്‌ നിര്‍ത്താമെന്നാണ്‌ സൂഫിയ മഅദനി വാക്ക്‌ നല്‌കിയത്‌. രാജ്യത്തെ ഭീകര പ്രവര്‍ത്തകരുടെ പട്ടികയില്‍ മുന്‍നിരയിലുള്ള സൈനുദ്ദീനും അബ്ദുള്‍ ജബ്ബാറും ഹൈദരബാദില്‍ സഹോദരിമാരെയാണ്‌ വിവാഹം ചെയ്‌തിട്ടുള്ളത്‌. ഇതില്‍ ജ്യേഷു സഹോദരിയില്‍ സൈനുദ്ദീന്‌ഉണ്ടായ മകള്‍ ഫസീല ബീഗത്തെ പഠിപ്പിക്കുന്നത്‌ സൂഫിയ മഅദനി ആണെന്ന വിവരം നേരത്തെ തന്നെ പുറത്ത്‌വന്നിട്ടുള്ളതാണ്‌. അതുമായി ചേര്‍ന്നുപോകുന്നതാണ്‌ അബ്ദുള്‍ ജബ്ബാറിന്‌ സൂഫിയ മഅദനി നല്‌കിയതായി പറയുന്ന പുതിയ വാഗ്‌ദാനം.

കശ്‌മീരില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ കേരളത്തിലെത്തി ഒളിവില്‍ പാര്‍ക്കുന്ന കാലത്ത്‌ അബ്ദുള്‍ ജബ്ബാര്‍ സൂക്ഷിച്ച ചില വസ്‌തുക്കള്‍ കേരള പോലീസ്‌ പിന്നീട്‌ കണ്ടെടുത്തിരുന്നു. അറസ്റ്റിലായ ജബ്ബാര്‍ നല്‌കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ വടക്കെ കണ്ണന്തറ സദ്ദാം റോഡിലെ നൂറുല്‍ ഹുദ പള്ളിയുടെ കോണിപ്പടിയുടെ ചുവട്ടില്‍ നിന്നാണ്‌ പോലീസ്‌സംഘം ഇവ കണ്ടെടുത്തത്‌.

മുണ്ട്‌, ഷര്‍ട്ട്‌, ടൂത്ത്‌ബ്രഷ്‌, പേസ്റ്റ്‌, 2008 ഒക്ടോബര്‍ 26ന്റെ പത്രങ്ങളുടെ കോപ്പി എന്നിവയ്‌ക്കൊപ്പം ഹൈദരബാദ്‌ സിറ്റി കോര്‍പ്പറേഷനില്‍ നിന്നുള്ള മകളുടെ ജനന സര്‍ട്ടിഫിക്കറ്റും ഉണ്ടായിരുന്നു.

കേരളത്തില്‍ നിന്നുള്ള യുവാക്കള്‍ കാശ്‌മീരില്‍ കൊല്ലപ്പെട്ടതായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രങ്ങളുടെ കോപ്പിയും അവശ്യവസ്‌തുക്കളും ഒളിവില്‍ പാര്‍ക്കുന്ന വ്യക്തി കൊണ്ടുനടക്കുന്നതിന്റെ പൊരുള്‍ പോലീസിന്‌ വ്യക്തമായിരുന്നെങ്കിലും മകളുടെ ജനന സര്‍ട്ടിഫിക്കറ്റ്‌ ജബ്ബാര്‍ കൂടെ കൊണ്ടുനടക്കുന്നതെന്തിനെന്ന്‌ അറിയാമായിരുന്നില്ല. എന്നാല്‍ ജബ്ബാറിന്റെ കര്‍ണ്ണാടകയിലെ വെളിപ്പെടുത്തലോടെ ഇത്‌ വ്യക്തമായിക്കഴിഞ്ഞു. മകളെ എറണാകുളത്ത്‌ സ്‌കൂളില്‍ ചേര്‍ക്കുകയായിരുന്നു ജബ്ബാറിന്റെ ഉദ്ദേശ്യം.
മാതൃഭൂമി
28-3-09
നായനാര്‍ വധശ്രമക്കേസിലെ പ്രധാനപ്രതിയെ ഒളിവില്‍ പാര്‍പ്പിച്ചത്‌ സൈനുദ്ദീന്‍
മംഗലാപുരം: നായനാര്‍ വധശ്രമക്കേസിലെ പ്രധാനപ്രതി മട്ടാഞ്ചേരി പനയപ്പിള്ളി ചെറിയകത്ത്‌ കുളങ്ങരവീട്ടില്‍ അബ്ദുള്‍ഹമീദിനെയും ഭാര്യയേയും ഒളിവില്‍പാര്‍പ്പിച്ചത്‌ തീവ്രവാദക്കേസില്‍ അറസ്റ്റിലായ സൈനുദ്ദീന്റെ ഹൈദരാബാദിലെ വീട്ടില്‍ ആയിരുന്നെന്ന്‌ തലശ്ശേരി സി.ജെ.എം. കോടതിയില്‍ സാക്ഷിമൊഴി. ഹൈദരാബാദ്‌ ചന്ദ്രാന്‍ഗുട്ട പോലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ അബ്ദുള്‍ഖാദര്‍ എന്ന അബ്ദു ഉസ്‌താദിന്റെ മൊഴിയിലാണ്‌ ഈ കാര്യം പറയുന്നത്‌.

അബ്ദുള്‍നാസര്‍ മദനിയുടെ അംഗരക്ഷകനായിരുന്നു അബ്ദുള്‍ഹമീദ്‌. 1998ല്‍ മദനിയെ മുഖ്യമന്ത്രി ഇ.കെ. നായനാറിന്റെ സര്‍ക്കാര്‍ അറസ്റ്റ്‌ചെയ്‌ത്‌ തമിഴ്‌നാട്‌ പോലീസിന്‌ കൈമാറിയതാണ്‌ ഹമീദ്‌ ഉള്‍പ്പെടെയുള്ളവരെ ചൊടിപ്പിച്ചത്‌.

സൈനുദ്ദീന്‍, തടിയന്റവിട നസീര്‍, അബ്ദുള്‍ഹമീദ്‌, അയൂബ്‌ എന്ന സാബിര്‍ എന്നിവരുടെ നേതൃത്വത്തില്‍ കുറേപേര്‍ കണ്ണൂരില്‍ രഹസ്യയോഗംചേര്‍ന്ന്‌ അന്ന്‌ ആഭ്യന്തരവകുപ്പ്‌ കൈകാര്യം ചെയ്‌തിരുന്ന നായനാരെ വധിക്കാന്‍ പദ്ധതിതയ്യാറാക്കി.

എറണാകുളത്തുനിന്ന്‌ മറ്റ്‌ രണ്ട്‌ ചെറുപ്പക്കാരെ കൂടി കൂട്ടിയാണ്‌ അബ്ദുള്‍ഹമീദ്‌ കണ്ണൂരില്‍ വന്നത്‌. ബോംബ്‌ ഇസൈ്‌മല്‍ എന്നപേരില്‍ പിന്നീട്‌ അറിയപ്പെട്ട ഇസൈ്‌മലും താജുദ്ദീനും ആയിരുന്നു ഈ പുതുമുഖങ്ങള്‍. അമീര്‍ അലി എന്ന പേര്‌ സ്വീകരിച്ചാണ്‌ അബ്ദുള്‍ഹമീദ്‌ എത്തിയത്‌.

കണ്ണൂരില്‍ പള്ളിക്കുന്നില്‍ അമീര്‍ അലിയുടെ പേരില്‍ വീട്‌ വാടകയ്‌ക്ക്‌ എടുത്ത്‌ ആയിരുന്നു പദ്ധതി ആസൂത്രണം. വീടുകള്‍തോറും ക്ലോക്ക്‌വില്‌പന നടത്തുന്ന ആളുകള്‍ ആണെന്ന്‌ പുറംലോകത്തെ തെറ്റിദ്ധരിപ്പിച്ചാണ്‌ സംഘം പ്രവര്‍ത്തിച്ചത്‌. ഇതിനായി സൈനുദ്ദീനും നസീറും ബാംഗ്ലൂരില്‍ചെന്ന്‌ മൊത്തമായി ക്ലോക്കുകള്‍ വാങ്ങിക്കൊണ്ടുവന്നിരുന്നു.

മുഖ്യമന്ത്രിയെ കൊലചെയ്യാനുള്ള പദ്ധതി പുരോഗമിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി ഇസൈ്‌മല്‍ പോലീസ്‌ കേസില്‍ പെട്ടു. സാധനംവാങ്ങാന്‍ കടയില്‍ പോയതായിരുന്നു ഇസൈ്‌മല്‍. ഇസൈ്‌മല്‍ നല്‌കിയത്‌ 100 രൂപയുടെ കള്ളനോട്ടാണെന്ന്‌ കടയുടമ തിരിച്ചറിഞ്ഞതാണ്‌ പ്രശ്‌നമായത്‌. നോട്ട്‌ അസ്സല്‍ ആണെന്ന ധാരണയില്‍ ഇസൈ്‌മല്‍ കടയുടമയോടും നാട്ടുകാരോടും പോരിന്‌ നിന്നതോടെയാണ്‌ പ്രശ്‌നം പോലീസില്‍ എത്തിയത്‌. എറണാകുളത്തുനിന്നുള്ള പയ്യന്‍ കണ്ണൂരില്‍ വന്ന്‌ കള്ളനോട്ട്‌ വിതരണംചെയ്‌തതില്‍ സംശയംതോന്നിയ സി.ഐ. ഉണ്ണികൃഷ്‌ണന്‍ നടത്തിയ അന്വേഷണമാണ്‌ നായനാര്‍വധവുമായി ബന്ധപെപട്ട ഗൂഢാലോചന പുറത്ത്‌ കൊണ്ടുവന്നത്‌. ഇസൈ്‌മല്‍ പോലീസിന്റെ പിടിയില്‍ ആയെന്ന്‌ അറിഞ്ഞതോടെ സംഘത്തിലുള്ളവര്‍ ബാംഗ്ലൂരിലേക്ക്‌ മുങ്ങി. അബ്ദുള്‍ഹമീദ്‌ എന്ന അമീര്‍ അലി ഹൈദരാബാദിലേക്കും കടന്നു. അവിടെ സൈനുദ്ദീന്‌ ഒപ്പമായിരുന്നു താമസം. ഇതിനിടെ ഹമീദ്‌ വീണ്ടും പേര്‌ മാറ്റി യൂസഫ്‌ എന്നാക്കി. സൈനുദ്ദീനുമൊത്ത്‌ ഇലക്‌ട്രോണിക്ക്‌ ഉപകരണങ്ങളുടെ വില്‌പനശീലിച്ച യൂസഫ്‌ 2000ല്‍ തട്ടകം ഡല്‍ഹിയിലേക്ക്‌ മാറ്റി.

യമുനാവിഹാറില്‍ താമസംതുടങ്ങിയ ഹമീദ്‌ പേരില്‍ പിന്നെയും ചെറിയമാറ്റം വരുത്തി. മുഹമ്മദ്‌ യൂസഫ്‌ എന്നായിരുന്നു അത്‌. തീവ്രവാദ പ്രവര്‍ത്തനത്തിന്‌ കേരളത്തില്‍നിന്ന്‌ കശ്‌മീരിലേക്ക്‌ പുറപ്പെട്ട സംഘം ഒരാഴ്‌ചയിലേറെ ഹൈദരാബാദില്‍ ആയിരുന്നു. ഇവര്‍ക്ക്‌ വേണ്ട കാര്യങ്ങളുടെ ചുമതലക്കാരനായി അബ്ദുള്‍ഹമീദ്‌ എന്ന മുഹമ്മദ്‌ യൂസഫ്‌ സക്രിയനായിരുന്നു. പിന്നീട്‌ അറസ്റ്റിലായ മുഹമ്മദ്‌ യൂസഫ്‌ തീവ്രവാദബന്ധം നിഷേധിക്കാന്‍ ശ്രമംനടത്തിയെങ്കിലും ഫലിച്ചില്ല. കശ്‌മീരിലേക്കുപോയ സംഘത്തിന്‌ നേതൃത്വംനല്‍കിയ സാബിര്‍ എന്ന അയൂബും ഭാര്യയും നേരത്തെ ഡല്‍ഹിയില്‍ തന്റെവീട്ടില്‍ താമസിച്ചകാര്യം മുഹമ്മദ്‌യൂസഫിന്‌ പോലീസിനോട്‌ സമ്മതിക്കുകയും വേണ്ടിവന്നു.
March 23 2009

----------------------------------------------------------
സമാധനത്തിനുള്ള അടുത്ത നോബല്‍ സമ്മാനത്തിനു നമുക്കു അബ്ദുല്‍ നാസര്‍ മ അദനിയുടെ പേര്‍ നിര്‍ദ്ദേശിക്കാം!
ജീവകാരുണ്യത്തിനുള്ള സമ്മാനം സൂഫിയാ മദനിക്കും !!

Saturday, March 7, 2009

സി കെ അബ്ദുള്ളക്കുട്ടി അന്തരിച്ചു


വയനാട്ടിലെ എന്റെ പ്രിയ സ്നേഹിതന്‍ അബ്ദുള്ളക്കുട്ടിയുടെ മരണവാര്‍ത്തയാണിന്ന് രാവിലെ കേള്‍ക്കാനിടയായത്.

ദീര്‍ഘ കാലം യുക്തിവാദിസംഘം വയനാട് ജില്ലാ സെക്രട്ടരിയായി പ്രവര്‍ത്തിച്ചിട്ടുള്ള അബ്ദുള്ളക്കുട്ടി ഇന്നു രാവിലെയാണ് ബത്തേരി വിനായക ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. വയനാട്ടിലെ പുരോഗമന സാംസ്കാരിക രംഗത്തെ നിറഞ്ഞ സാന്നിധ്യമായിരുന്നു അദ്ദേഹം. ബത്തേരി ഗവണ്മെന്റ് ആശുപതിയിലെ ജീവനക്കാരനായി റിട്ടയര്‍ ചെയ്ത ശേഷം സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ മുഴുകി ക്കഴിയുന്നതിനിടെ ഹൃദ്രോഗം അദ്ദേഹത്തെ ശാരീരികമായി തളര്‍ത്തി. രണ്ടു തവണ ശസ്ത്രക്രിയ ചെയ്യേണ്ടി വന്നു. ജന്മനാ അല്‍പ്പം ശരീര വൈകല്യവും സാമ്പത്തികമായ അവശതകളുമെല്ലാം പ്രതികൂലമായി ഉള്ളപ്പോഴും അതൊന്നും വകവെക്കാതെ അന്ധവിശ്വാസങ്ങള്‍ക്കെതിരായ ആശയപ്പോരാട്ടങ്ങളില്‍ അദ്ദേഹം മുന്‍ നിരയില്‍ നിന്നു പ്രവര്‍ത്തിച്ചു.

ശാസ്ത്ര സാഹിത്യ പരിഷത്ത്, എന്‍ ജി ഒ യൂണിയന്‍, സി പി എം എന്നീ പ്രസ്ഥാനങ്ങളിലും അദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചിരുന്നു. എങ്കിലും എപ്പോഴും മുന്‍ ഗണന നല്‍കിയത് യുക്തിവാദ പ്രചാരണങ്ങള്‍ക്കു തന്നെ.
മരണാനന്തരം തന്റെ കണ്ണുകള്‍ ദാനം ചെയ്യണമെന്നും ശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കു പഠിക്കാന്‍ നല്‍കണമെന്നും അദ്ദേഹം വില്‍പ്പത്രം മുഖേന ഒസ്യത്ത് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം കണ്ണുകള്‍ കോഴിക്കോട് കോംട്രസ്റ്റ് ആശുപത്രിക്കു ദാനം ചെയ്തു. ശരീരം കോഴിക്കോട് മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗത്തിനു കൈമാറുകയും ചെയ്തു.

മരണം പോലും മനുഷ്യോപകാരപ്രദമായിരിക്കണമെന്നാഗ്രഹിച്ച ആ നല്ല മനുഷ്യന്റെ സ്മരണയ്ക്കു മുന്‍പില്‍ ആയിരം അശ്രു പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു.

Friday, February 27, 2009

മദ്രസാധ്യാപകര്‍ക്കു പെന്‍ഷന്‍ കൊടുക്കേണ്ടതാര്?

രാഷ്ട്രീയക്കാരുടെ മതപ്രീണനം നാടിനാപത്ത്.

ബ്രിട്ടീഷ് സാമ്രാജ്യത്വം അവരുടെ കോളനി വാഴ്ച്ച നിലനിര്‍ത്തുന്നതിനായി പ്രയോഗിച്ച ഹീനതന്ത്രമായിരുന്നു മത സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് പ്രജകളെ ഭിന്നിപ്പിക്കുക എന്നത്. സ്വാതന്ത്ര്യാനന്തര ജനാധിപത്യഭരണകൂടങ്ങളും അധികാരത്തിലേക്കുള്ള കുറുക്കു വഴിയായും, അധികാരം സംരക്ഷിക്കാനുള്ള എളുപ്പ മാര്‍ഗ്ഗമായും പ്രയോഗിച്ചുകൊണ്ടിരിക്കുന്നത് ഇതേ സൃഗാലസൂത്രം തന്നെയാണ്. ജനങ്ങളുടെ മത ജാതി വികാരങ്ങളെ തെരഞ്ഞെടുപ്പില്‍ അനുകൂല വോട്ടാക്കി മാറ്റാന്‍ എന്തു നെറികെട്ട പ്രവൃത്തിയും ചെയ്യാമെന്ന നിലയിലേക്കു നമ്മുടെ രാഷ്ട്രീയ സദാചാരം അധപ്പതിച്ചിട്ടുണ്ട്. മതത്തെയും ജാതിവിഭാഗങ്ങളെയും പ്രീണിപ്പിച്ചു വശത്താക്കാന്‍ പരസ്പരം മത്സരിക്കുകയാണിന്നു മുഖ്യ ധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍. അനുദിനം കരുത്താര്‍ജ്ജിച്ചുകൊണ്ടിരിക്കുന്ന വര്‍ഗ്ഗീയഭ്രാന്തിനും ജാതിസ്പര്‍ധകള്‍ക്കും കാരണം രാഷ്ട്രീയത്തിന്റെ ഈ മൂല്യാപജയമല്ലാതെ മറ്റൊന്നുമല്ല. അരിവിലയെക്കാള്‍ അരവണവിതരണവും, കുടിവെള്ളത്തെക്കാള്‍ സംസംവെള്ളവും ഇന്നു പ്രധാന ജീവിതപ്രശ്നമാകുന്നതിന്റെ രാഷ്ട്രീയം ലളിതമാണ്!.

മനുഷ്യന്റെ പ്രശ്നങ്ങളെ ഉള്ളവന്റെയും ഇല്ലാത്തവന്റെയും പ്രശ്നമായി കണ്ട് വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ കൊടി പിടിച്ചു വളര്‍ന്ന പ്രസ്ഥാനങ്ങള്‍ പോലും ഇന്ന് വര്‍ഗ്ഗീയപ്രീണനമാണു വോട്ടു കച്ചവടത്തില്‍ ലാഭകരമെന്നു കണ്ടെത്തുകയും അതു ന്യായീകരിക്കാന്‍ സിദ്ധാന്തങ്ങള്‍ ചമയ്ക്കുകയും ചെയ്യുന്നു. ഇതിന്റെ ഒടുവിലത്തെ പ്രയോഗദൃഷ്ടാന്തമാണ് മദ്രസാ മുസ്ലിയാന്മാര്‍ക്കുള്ള പുതിയ “ക്ഷേമപദ്ധതി”കള്‍.

സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ മറവില്‍ ഇപ്പോള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സമുദായക്ഷേമ പദ്ധതികള്‍ എത്രത്തോളം പ്രസ്തുത സമുദായത്തിന്റെ പിന്നാക്കാവസ്ഥയ്ക്കു പരിഹാരമാകും എന്ന് കൂടി ചിന്തിക്കേണ്ടതുണ്ട്.
ഏതൊരു പ്രശ്നവും അതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുമ്പോള്‍ മാത്രമേ ശാശ്വതവും ശാസ്ത്രീയവുമായ പരിഹാരമാകുന്നുള്ളു.

മുസ്ലിം സമുദായം വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും ധാര്‍മ്മികമായും പിന്നാക്കം നില്‍ക്കുന്ന ഒരു വിഭാഗമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതു പരിഹരിക്കാന്‍ പ്രത്യേകം പരിഗണന നല്‍കുന്നതിലും തെറ്റില്ല. പക്ഷെ നടപ്പിലാക്കുന്ന പദ്ധതികള്‍ സമുദായത്തിന്റെ പിന്നാക്കാവസ്ഥയ്ക്കു പരിഹാരമുണ്ടാക്കുന്നതായിരിക്കണം. മദ്രസയിലെ മുസ്ലിയാര്‍ക്കു പെന്‍ഷന്‍ നല്‍കുന്നതു മൂലം സമുദായത്തിന്റെ ഏതു പിന്നാക്കാവസ്ഥയാണു പരിഹരിക്കപ്പെടുക? മദ്രസാ മുസ്ലിയാര്‍ക്കു ശംബളം നലകാന്‍ പണമില്ലാത്തതാണോ മുസ്ലിം സമുദായത്തിന്റെ പ്രശ്നം? ആവശ്യത്തിലേറെ പണം സ്വദേശത്തുനിന്നും വിദേശത്തു നിന്നും, മതത്തിന്റെ പേരില്‍ ഇപ്പോള്‍ തന്നെ സമാഹരിക്കപ്പെടുന്നുണ്ട്. അതൊന്നും സമുദായത്തിലെ പിന്നാക്കവിഭാഗങ്ങളുടെ ക്ഷേമത്തിനോ പുനരധിവാസത്തിനോ വേണ്ടിയല്ല ചെലവഴിക്കപ്പെടുന്നത്. അനാവശ്യമായി പള്ളികളും മിനാരങ്ങളും കെട്ടിപ്പൊക്കുന്നതിനും, വന്‍ തോതിലുള്ള മതപ്രചാരണങ്ങള്‍ക്കും പലതരം സംഘടനകളും സ്ഥാപനങ്ങളും ഭീകരപ്രസ്ഥാനങ്ങളും രൂപീകരിച്ചുള്ള വിഭാഗീയപ്രവര്‍ത്തനങ്ങള്‍ക്കുമൊക്കെയായി ഈ ധനം മുഴുവന്‍ ദുര്‍വ്യയം ചെയ്യപ്പെടുകയാണു ചെയ്യുന്നത്. ഇപ്രകാരം കണക്കും നിയന്ത്രണവുമില്ലാതെ ഒഴുകിയെത്തുന്ന ധനം സമുദായത്തിലെ ദാരിദ്ര്യ‌വും തൊഴിലില്ലായ്മയും പട്ടിണിയുമൊക്കെ പരിഹരിക്കുന്നതിനുതകും വിധം പ്രയോജനപ്പെടുത്താന്‍ ശ്രമിച്ചിരുന്നെങ്കില്‍ സമുദായം എന്നേ നന്നായിപ്പോയേനേ!

തൊഴില്‍ രംഗത്തും അധികാരകേന്ദ്രങ്ങളിലും മറ്റും മുസ്ലിം പ്രാതിനിധ്യം കുറഞ്ഞു പോകാന്‍ കാരണമെന്ത് എന്നാണ് ആദ്യം കമ്മീഷനെ വെച്ച് അന്യേഷിക്കേണ്ടത്. അത്തരം ഒരന്യേഷണം ഇതു വരെ ആരും നടത്തിയതായി അറിവില്ല. സാമുദായികമായി വേര്‍തിരിച്ചുള്ള ചില സ്ഥിതിവിവരണക്കണക്കുകള്‍ അവതരിപ്പിക്കുക മാത്രമേ സച്ചാര്‍ കമ്മിഷനും മറ്റ് അന്യേഷണ ഏജന്‍സികളും ചെയ്തിട്ടുള്ളു. എന്തുകൊണ്ട് പ്രാതിനിധ്യം കുറഞ്ഞു പോകുന്നു എന്ന് കണ്ടെത്തുമ്പോള്‍ മാത്രമേ പ്രശ്നത്തിനുള്ള യഥാര്‍ത്ഥ പരിഹാരം നിര്‍ദ്ദേശിക്കാന്‍‍ കഴിയൂ. ഉപരിപ്ലവമായ ‘ലേപന ചികിത്സ’ കൊണ്ടു രോഗം ഭേദമാകില്ല. രോഗ കാരണമായ വസ്തുതകള്‍ക്കാണു പരിഹാരം കാണേണ്ടത്.

ഇവിടെ രോഗകാരണമായ രോഗാണുക്കള്‍ക്കു തന്നെ പോഷണം നല്‍കാനാണു നമ്മുടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുസ്ലിം സമൂഹം വിദ്യാഭ്യാസ രംഗത്തോടു മുഖം തിരിഞ്ഞു നില്‍ക്കുന്നതാണു അവരുടെ സമസ്ഥ പിന്നാക്കാവസ്ഥയുടെയും അടിസ്ഥാന‍ കാരണം. വിദ്യാഭ്യാസരംഗത്തെ പുരോഗതിക്കു പ്രധാന തടസ്സം മത പഠനവും മതപരമായ വിലക്കുകളുമാണ്. ഭൌതിക വിദ്യാഭ്യാസവും ഭൌതിക ജീവിതം തന്നെയും അപ്രധാനമാണെന്നും മതപരമായ അറിവു മാത്രമേ വേണ്ടതുള്ളുഎന്നുമുള്ള അന്ധവിശ്വാസമാണ് അടുത്ത കാലം വരെയും സമുദായം പുലര്‍ത്തിപ്പോന്നിരുന്നത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തില്‍ ഇന്നും ആ നില മാറിയിട്ടുമില്ല. കൌമാരപ്രായത്തില്‍ തന്നെ പെണ്‍കുട്ടികളെ വിവാഹം കഴിച്ചയക്കുകയും അവരുടെ വിദ്യാഭ്യാസ സാധ്യതകളെ മുളയിലേ നുള്ളിക്കളയുകയുമാണു ചെയ്യുന്നത്. ഇതു പെണ്‍കുട്ടികളുടെ മാത്രമല്ല; അവരാല്‍ ജന്മം നല്‍കപ്പെടുന്ന ആണ്‍കുട്ടികളുടെയും വിദ്യാഭ്യാസപുരോഗതിയെ വലിയ തോതില്‍ ബാധിക്കുന്നു. മക്കളുടെ വിദ്യാഭ്യാസകാര്യത്തില്‍ അമ്മമാരുടെ അറിവും അനുഭവങ്ങളും ഗണ്യമായ പങ്കു വഹിക്കുന്നുണ്ട്. കൌമാരത്തില്‍ അമ്മമാരാകാന്‍ വിധിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് അവരുടെ മക്കള്‍ക്കു ശരിയായ ശിക്ഷണം നല്‍കാനോ പഠനത്തില്‍ സഹായിക്കാനോ കഴിയാതെവരുന്നു. ഇതൊക്കെയാണു മുസ്ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥയുടെ അടിസ്ഥാനകാരണങ്ങള്‍.

സമുദായത്തിന്റെ പുരോഗതിയാണു സര്‍ക്കാരിന്റെ ലക്ഷ്യമെങ്കില്‍ ഇപ്പറഞ്ഞ പ്രശ്നങ്ങള്‍ക്കു ശാശ്വതമായ പരിഹാരമുണ്ടാക്കാന്‍ സമഗ്രമായ പദ്ധതിയാവിഷ്കരിച്ചു നടപ്പിലാക്കാനാണു ശ്രമിക്കേണ്ടത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു പരമാവധി പ്രോത്സാഹനം നല്‍കണം. അതിനായുള്ള നിരന്തര ബോധവല്‍ക്കരണത്തിനും സര്‍ക്കാര്‍ പദ്ധതികളുണ്ടാകണം. കൌമാരവിവാഹങ്ങള്‍ ഫലപ്രദമായി തടയണം. മദ്രസാ അധ്യാപകര്‍ക്കു തന്നെ ഈ വക കാര്യങ്ങളില്‍ ബോധവല്‍ക്കരണക്ലാസ്സുകളും പരിശീലനങ്ങളും നല്‍കണം.
മദ്രസകളില്‍ എന്തൊക്കെയാണു പഠിപ്പിക്കുന്നത് എന്ന കാര്യവും ഗൌരവമായി പരിശോധിക്കപ്പെടണം. സമുദായത്തിന്റെ പൊതു പിന്നാക്കാവസ്ഥയ്ക്കു വഴി വെക്കുന്നതരത്തിലുള്ള പാഠ്യപദ്ധതികള്‍ തന്നെയാണ് ഇന്നും മദ്രസകളില്‍ കൈകാര്യം ചെയ്യപ്പെടുന്നത്. നൂറ്റാണ്ടുകളായി മാറ്റമില്ലാതെ തുടര്‍ന്നു വരുന്ന പഠനരീതിയും പാഠ്യപദ്ധതിയും കാലാനുസൃതം പരിഷ്കരിക്കാന്‍ വേണ്ട ശ്രമങ്ങളുണ്ടാകണം. കുട്ടികളില്‍ സംകുചിതമായ ചിന്തയും വര്‍ഗ്ഗീയമനോഭാവവും വളര്‍ത്തുന്ന തരത്തിലുള്ള പാഠങ്ങള്‍ മദ്രസാപുസ്തകങ്ങളില്‍ ഉണ്ട്. ഒരു ബഹുമത സമൂഹത്തില്‍ ജീവിക്കുന്ന കുഞ്ഞുങ്ങള്‍ക്കു അടിസ്ഥാനപരമായി നല്‍കേണ്ട ധാര്‍മ്മിക പാഠങ്ങളൊന്നും ഈ മദ്രസാ സിലബസ്സില്‍ ഇല്ലെന്നതാണു യാഥാര്‍ത്ഥ്യം.

അതിന്റെ വിശദാംശങ്ങളിലേക്കു കടക്കാനുദ്ദേശിക്കുന്നില്ലെങ്കിലും ഒന്നു രണ്ടു ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്.
മദ്രസകളിലെ ധാര്‍മ്മിക പാഠങ്ങളില്‍, മുസ്ലിംങ്ങള്‍ പരസ്പരം പാലിക്കേണ്ട മര്യാദകളെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ടെങ്കിലും അന്യ മതസ്ഥരെയും മനുഷ്യരായി പരിഗണിക്കാന്‍ നിര്‍ദേശിക്കുന്നതായി കാണുന്നില്ല. ഒരു മുസ്ലിം മറ്റൊരു മുസ്ലിമിനെ സ്വന്തം സഹോദരനായി കാണണമെന്നും , മുസ്ലിങ്ങള്‍ പരസ്പരം ഒരു ശരീരത്തിലെ അവയവങ്ങള്‍ എന്നപോലെയും, ഒരു കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങള്‍ എന്ന പോലെയും വര്‍ത്തിക്കേണ്ടതാണെന്നും പറയുന്നു. ഒരു മുസ്ലിം മറ്റൊരു മുസ്ലിമുമായി വഴക്കുണ്ടാക്കരുതെന്നും പിണങ്ങരുതെന്നും ഉപദേശിക്കുന്നു. ഒരു മുസ്ലിം മറ്റൊരു മുസ്ലിമുമായി കലഹമുണ്ടാക്കി അതിലൊരാള്‍ കൊല്ലപ്പെട്ടാല്‍ രണ്ടു പേരും നരകത്തിലായിരിക്കുമെന്നു താക്കീതു നല്‍കുന്നു. ഏഴു വന്‍ പാപങ്ങളില്‍ പെട്ട ഒന്ന് ഒരു മുസ്ലിമിനെ കൊല ചെയ്യലാണെന്നു പഠിപ്പിക്കുന്നു.

ഇതെല്ലാം പിഞ്ചു കുഞ്ഞുങ്ങളുടെ മനസ്സില്‍ തെറ്റായ അവബോധം സൃഷ്ടിക്കാന്‍ ഇടയാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
മുസ്ലിംങ്ങള്‍ ന്യൂനപക്ഷമായുള്ള ഒരു ബഹു സമൂഹത്തില്‍ സ്വന്തം കുട്ടികള്‍ മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്നു പഠിപ്പിക്കുമ്പോള്‍ മുസ്ലിംങ്ങള്‍ പരസ്പരം പെരുമാറുന്ന കാര്യം മാത്രം പഠിപ്പിക്കുന്നത് ഉചിതമാണോ എന്ന് സമുദായത്തിലെ നേതാക്കളും വിദ്യാഭ്യാസപ്രവര്‍ത്തകരും ചിന്തിക്കേണ്ടതല്ലേ?

വിശാലമായ മാനവികതയും മതേതരമായ നീതിബോധവും ഉയര്‍ന്ന ജനാധിപത്യബോധവുമുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കാന്‍ സഹായകമായ ധാര്‍മ്മിക ബോധനം മത പാഠശാലകളില്‍ നിന്നു കുട്ടികള്‍ക്കു ലഭിക്കുന്നില്ല .
ഇതും സമുദായത്തിന്റെ പൊതു ധാര്‍മ്മിക പിന്നാക്കാവസ്ഥയ്ക്കു കാരണമാകുന്നു.
മത പഠനത്തെയും മതപാഠശാലകളെയും പ്രോത്സാഹിപ്പിക്കാന്‍ ‘ക്ഷേമ പദ്ധതികള്‍’ നടപ്പിലാക്കുന്ന സര്‍ക്കാരിന് ഈ വക കാര്യങ്ങളില്‍ ഇടപെടാന്‍ സാധ്യമാണോ?

മതപഠനം തന്നെയാണു മുസ്ലിം പിന്നാക്കാവസ്ഥയുടെ പ്രധാന കാരണമെന്നിരിക്കെ, അതിനെ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കുന്നത് ആ സമുദായത്തിന്റെ ഉന്നതി കാംസ്ക്ഷിക്കുന്നതുകൊണ്ടാണെന്നു കരുതാമോ? . തല്‍ക്കാലം അടുത്ത തെരഞ്ഞെടുപ്പില്‍ ആ വിഭാഗത്തിന്റെ വോട്ടു നേടുക എന്നതിലപ്പുറം ഒരു സമുദായസംരക്ഷണ താല്‍പ്പര്യവും ഇതിനു പിന്നിലില്ല.
ഭരണകൂടം മത കാര്യങ്ങളില്‍ ഇടപെടാതിരിക്കുക എന്നതാണു മതേതരത്വത്തിന്റെ കാതല്‍. മതം വ്യക്തികളുടെ സ്വകാര്യ പ്രശ്നമായി മാത്രം പരിമിതപ്പെടുത്തണം. മതം ഭരണത്തിലോ രാഷ്ട്രീയത്തിലോ നിയമകാരങ്ങളിലോ ഇടപെടുന്നതും അനുവദിച്ചുകൂടാ. മതവിശ്വാസികളായ മനുഷ്യരുടെ ജീവിതപ്രശ്നങ്ങളിലും അവരുടെ മതേതരമായ ഭൌതികാവശ്യങ്ങളിലുമൊക്കെ സര്‍ക്കാരിന് ഇടപെടാം. പക്ഷെ മതവിശ്വാസവും ആചാരവും ഗവണ്മെന്റിന്റെ ചുമതലയില്‍ പെട്ടതായിരിക്കരുത്.

മദ്രസയില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കു ജീവിക്കാന്‍ ആവശ്യമായ വേതനം നല്‍കേണ്ട ചുമതലയും പെന്‍ഷന്‍ കൊടുക്കേണ്ട ബാധ്യതയുമൊക്കെ അതാതു മത സ്ഥാപനങ്ങളും അതിന്റെ നടത്തിപ്പുകാരും തന്നെ നിര്‍വ്വഹിക്കേണ്ടതാണ്.
ജീവിതകാലം മുഴുവനും നാടിനും നാട്ടുകാര്‍ക്കും വേണ്ടി നടുവൊടിയെ പണി ചെയ്ത കര്‍ഷകത്തൊഴിലാളിക്കു 60 വയസ്സു കഴിഞ്ഞാല്‍ പ്രതിമാസം കിട്ടുന്നത് 200 രൂപ പെന്‍ഷനാണ്. അതും വല്ലപ്പോഴും മാത്രം. ദിവസം രാവിലെ വെറും രണ്ടു മണിക്കൂര്‍ മാത്രം “സേവനം” ചെയ്ത് പിന്നെ വേറെ ജോലിക്കു പോകുന്ന മദ്രസാ ഉസ്താദിനു മാസം 4000 രൂപ പെന്‍ഷന്‍,[അതിന്റെ പകുതി സര്‍ക്കരിന്റെ പൊതു ഖജനാവില്‍നിന്നു ] കൊടുക്കുന്നതു മതപ്രീണനമല്ലാതെ മറ്റെന്താണ്?
ഇത്തരം ദീര്‍ഘവീക്ഷണമില്ലാത്തതും ഭരണഘടനയുടെ സത്തക്കു യോജിക്കാത്തതുമായ നടപടികളില്‍നിന്നും സര്‍ക്കാര്‍ പിന്തിരിയുകയാണു വേണ്ടത്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുസ്ലിം കുട്ടികള്‍ സ്കൂളുകളില്‍ എത്തുന്നേയില്ല എന്നതാണു വസ്തുത. അത്തരമൊരു സാഹചര്യം പരിഗണിച്ചാണ് പശ്ചിമബംഗാളിലും മറ്റും മദ്രസകളില്‍ എത്തുന്ന കുട്ടികളെ അവിടെ വെച്ച് ഭാഷയും ഗണിതവും ശാസ്ത്രവുമൊക്കെ പഠിപ്പിക്കാന്‍ പ്രത്യേകം സംവിധാനങ്ങള്‍ ഒരുക്കി അതിനുള്ള ധനസഹായം നല്‍കാന്‍ ഗവര്‍ണ്മെന്റു മുന്നോട്ടു വന്നത്. കേരളത്തില്‍ പക്ഷെ അങ്ങനെയൊരു സാഹചര്യം നിലനില്‍ക്കുന്നില്ല. അതിനാല്‍ തന്നെ ഇവിടെ നടപ്പിലാക്കേണ്ടത് ഇവിടെയുള്ള സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള നടപടികളാണ്.

Tuesday, February 10, 2009

ദൈവത്തിനു “ബുദ്ധി”യില്ല!

നിത്യസാക്ഷി said...
ചോദ്യത്തിനുത്തരം തരാതെ പണ്ടത്തെ കമന്റുകള്‍ കോപ്പീസ്റ്റ് അടിക്കാതെ മാഷെ.. .പറയൂ...

'വികസിച്ചു' വന്നപ്പോള്‍ പിന്നിലെ ബുദ്ധി എവിടെ നിന്നു വന്നു?
ക്രമമില്ലാതെ പൊട്ടിത്തെറിക്കുമ്പോള്‍ 'ബുദ്ധി' വരുന്നതെങ്ങിനെ? മനുഷ്യന്‍ പരിണമിച്ചുവെങ്കില്‍, വികസിച്ചുവെങ്കില്‍, അവനു വസ്തുക്കള്‍ പിടിക്കാന്‍ പാകത്തിനു വിരലുകള്‍ ഉണ്ടാകണമെന്ന് ഏതു 'ബുദ്ധി'യാണു തീരുമാനിച്ചത്.എത്ര വികലാംഗര്‍ പിറന്നാലും എത്ര സ്ര്യഷ്ടികള്‍ ഘടന തെറ്റിച്ചാലും ഇക്കാണുന്ന മഹാ പ്രപഞ്ചത്തില്‍ ഒരു 'യുക്തി' ഏതു പൊട്ടനും തെളിഞ്ഞു കാണാം.
ഈ 'യുക്തി'യും 'ശാസ്ത്രീയത'യും പരിണമിച്ചുണ്ടാകുമ്പോള്‍ എവിടെ നിന്നു വരുന്നു എന്നാണു ചോദ്യം.'യുക്തി'യും പരിണമിച്ചുണ്ടാകുമോ ആവോ? 'ബുദ്ധി' പൊട്ടിത്തെറിച്ചുണ്ടാകുമോ?
'ശാസ്ത്രീയ ഘടന' സ്വയം ഭൂവായുണ്ടാകുമോ? ഇതിനൊന്നും പിന്നില്‍ ഒരു മഹാബുദ്ധി ആവശ്യമില്ലേ? സ്വയം പരുവപ്പെട്ടു വന്നുകൊള്ളുമോ കണ്ണിന്റെ റെറ്റിന? സ്വയം ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അനുസ്ര്യതമായി ഡിസൈന്‍ ചെയ്യപ്പെടാന്‍ പല്ലുകള്‍ക്ക് കഴിഞ്ഞതെങ്ങിനെ? കാല്പ്പാദം നടക്കാന്‍ പാകത്തിനു സ്വയം പരുവപ്പെട്ടതെങ്ങിനെ? ഇതിന്റെ പിന്നിലൊന്നും ഒരു ലോജിക്കും വര്‍ക്ക് ചെയ്യുന്നില്ല?!!?


ചോദ്യം ചോദിച്ചാല്‍ ഉത്തരം പറയണം. കൊത്തരം കൊണ്ട് ഓട്ടയടക്കരുത്.



ബുദ്ധി,യുക്തി എന്നിവയാണു പ്രപഞ്ചത്തിലെ ഏറ്റവും വിശിഷ്ടമായ സംഭവം എന്ന ധാരണതന്നെ എവിടെനിന്നു വന്നു? മനുഷ്യനെ സംബന്ധിച്ച് അതായിരിക്കും ഏറ്റവും വിശേഷപ്പെട്ടത്. അതു കൊണ്ട് ദൈവമുള്‍പ്പെടെ മറ്റല്ലാറ്റിനും ഇപ്പറഞ്ഞ ബുദ്ധിയും യുക്തിയും ഉണ്ടാകണം എന്ന ചിന്ത മനുഷ്യ സഹജമായ പരിമിതിയില്‍ നിന്നുണ്ടാകുന്നതല്ലേ?

എന്താണു ബുദ്ധി?

ഞാന്‍ മനസ്സിലാക്കിയതു പറയാം. ഉയര്‍ന്ന തരം ജന്തുക്കളില്‍ വികസിച്ച തലച്ചോറും നാഡീവ്യൂഹവും ഉണ്ട്. അവയുടെ പ്രവര്‍ത്തനം മാത്രമാണു ബുദ്ധിയും യുക്തിയുമൊക്കെ. ശാസ്ത്രം ഈ മേഖലയില്‍ വളരെയേറെ പഠനങ്ങള്‍ നടത്തി വരുന്ന ഒരു കാലമാണിത്. തലച്ചോറില്‍ കോടിക്കണക്കിനു ന്യൂറോണ്‍ കോശങ്ങളുണ്ട്. അവയുടെ തന്തുക്കള്‍ തമ്മിലുള്ള യോജിപ്പുകളില്‍ ഉദ്ദീപനങ്ങള്‍ക്കനുസരിച്ച് വൈദ്യുതപ്രവാഹം പോലുള്ള ജൈവ രാസപ്രവാഹങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള ചില രാസപദാര്‍ത്ഥങ്ങള്‍ കാണപ്പെടുന്നു. ഉദ്ദീപനങ്ങള്‍ക്കനുസരിച്ച് അവ തലച്ചോറിന്റെ വിവിധ ഭാഗങ്ങളിലൂടെ പ്രവഹിക്കുന്നു. സങ്കീര്‍ണ്ണമായ ഇത്തരം ലക്ഷക്കനക്കിനു പ്രവാഹങ്ങള്‍ തലച്ചോറില്‍ ഓരോ നിമിഷവും നടക്കുന്നു. ഈ പ്രവാഹങ്ങളുടെ ആകെത്തുകയാണു നമ്മുടെ ചിന്തയും ഓര്‍മ്മയും ബുദ്ധിയുമൊക്കെയായി മാറുന്നത്.

തലച്ചോറ് എന്ന ഹാര്‍ഡ് വെയറില്‍ പഞ്ചേന്ദ്രിയങ്ങള്‍ വഴി ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന സോഫ്റ്റ്വെയറുകളുടെ പ്രവര്‍ത്തനങ്ങളാണു ബുദ്ധിയെന്നു വേണമെങ്കില്‍ പറയാം. നമുക്കും മറ്റു ജീവികള്‍ക്കും നാം ജീവിക്കുന്ന ചുറ്റുപാടുകളോടു പ്രതികരിക്കാനുള്ള പരിമിതമായ കഴിവു മാത്രമേ ഈ ബുദ്ധിയിലുള്ളു. അതു മനസ്സിലാക്കാത്തതുകൊണ്ടാണു ദൈവത്തിന്റെ‍ കാര്യം പറയുമ്പോള്‍ ബുദ്ധിയുടെയും യുക്തിയുടെയും കാര്യം വലിയ ആനക്കാര്യമായി ചിലര്‍ ഉന്നയിക്കുന്നത്.

ദൈവത്തിനു ബുദ്ധിയുണ്ടെന്നു പറയുമ്പോള്‍ വാസ്തവത്തില്‍ നാം ദൈവത്തെ പിന്നെയും കൊച്ചാക്കുകയാണു ചെയ്യുന്നത്. അതു വിശദീകരിക്കാം. ദൈവത്തിനു “കാഴ്ച്ച”യുണ്ട്; “കേള്‍വി”യുണ്ട്; കാലുണ്ട് ; തലയുണ്ട് എന്നൊക്കെ പറയുന്നതും ; ബുദ്ധിയുണ്ട്, യുക്തിയുണ്ട് എന്നൊക്കെ പറയുന്നതും , ദൈവം ഒരു ജന്തുവാണ് എന്ന അബദ്ധധാരണയില്‍നിന്നാണ്. ജന്തുക്കളില്‍ വികസിച്ചും പരിണമിച്ചും ഉണ്ടായ പരിമിതമായ ചില ശേഷികളാണു മേല്‍പ്പറഞ്ഞവയൊക്കെ. അതൊക്കെത്തന്നെയേ ദൈവത്തിനും ഉള്ളു എന്നതു നമ്മുടെ പരിമിത ബുദ്ധികൊണ്ടു മാത്രം ദൈവത്തെ നിര്‍വ്വചിക്കാനും വിശദീകരിക്കാനും ശ്രമിച്ചതു കൊണ്ടുണ്ടായ വികലധാരാണ‍ മാത്രമാണ്.

എന്തു കൊണ്ട് ദൈവത്തെ കുറെകൂടി മഹത്വമുള്ളതും വലിപ്പമുള്ളതുമായി നമുക്കു കണ്ടു കൂടാ? . ബുദ്ധി എന്ന ജന്തു വൈശിഷ്ട്യത്തെക്കാള്‍ അനേകായിരം മടങ്ങു സങ്കീര്‍ണ്ണവും വിശിഷ്ടവുമായ ഗുണങ്ങള്‍ എന്തു കൊണ്ട് ദൈവത്തിനുണ്ടായിക്കൂടാ? ആരു പറഞ്ഞു ദൈവത്തിനു നമ്മുടെ ബുദ്ധിക്കു സമാനമായ വിശേഷഗുണം മാത്രമേയുള്ളുവെന്ന്? തലച്ചോറ് എന്ന ഭൌതിക പദാര്‍ത്ഥത്തിന്റെ , കേവലം രാസപ്രവര്‍ത്തനമാണു നമ്മുടെ ബുദ്ധിയെങ്കില്‍ അതു ദൈവത്തില്‍ ആരോപിക്കുന്നതും ദൈവത്തെ ചെറുതാക്കലല്ലേ? ദൈവത്തിനു കയ്യും കാലും തലയും തലച്ചോറുമൊക്കെയുണ്ടോ? ദൈവം ഒരു ഇമ്മിണി ബല്യ ജന്തുവാണോ? തലയില്‍ തലച്ചോറുള്ള ജന്തുക്കളുടെ വളരെ പരിമിതമായ സംവേദനശേഷിയാണല്ലൊ ബുദ്ധി. അതെങ്ങനെ ദൈവത്തിനുണ്ടാകും? ബുദ്ധിയെക്കാള്‍ അനേകം മടങ്ങു വിശേഷപ്പെട്ടതും സങ്കീര്‍ണമായതും മനുഷ്യന്റെ പരിമിതബുദ്ധികൊണ്ട് ആലോചിക്കാന്‍ പോലും കഴിയാത്തത്ര വലുതുമായ ഒരു മഹാശക്തിയായി ഞാന്‍ ദൈവത്തെ കാണുന്നു. അതുകൊണ്ടാണു മതങ്ങള്‍ ദൈവത്തെ കുറിച്ചു പറഞ്ഞ അല്‍പ്പത്തരങ്ങളെ തള്ളിക്കളയുകയും പരിഹസിക്കുകയും ചെയ്യുന്നത്. അല്ലാതെ നമ്മുടെ വിശ്വാസി സുഹൃത്തുക്കള്‍ മനസ്സിലാക്കിയതുപോലെ മനുഷ്യബുദ്ധിയാണു പരമകേമം എന്ന അഹങ്കാരത്തില്‍നിന്നുണ്ടാകുന്നതല്ല ഈ “ദൈവനിഷേധം”. മതങ്ങള്‍ പരിചയപ്പെടുത്തുന്ന, മനുഷ്യനോളം ചെറിയ കുട്ടിദൈവങ്ങളെയാണു നാം ചോദ്യം ചെയ്യുന്നത്. അതും ദൈവങ്ങളോടല്ല, ആ ദൈവങ്ങളുടെ വിശദാംശങ്ങളൊക്കെ തങ്ങള്‍ക്കറിയാം എന്ന നാട്യവുമായി വരുന്ന മതവക്തക്കളോടാണ്.

മതങ്ങള്‍ ദൈവത്തെ മനുഷ്യനോളം ; ചിലപ്പോള്‍ മനുഷ്യനെക്കാള്‍ തരം താണ നിലവാരത്തില്‍ വ്യാഖ്യാനിക്കുകയും നിര്‍വ്വചിക്കുകയും ചെയ്ത കാര്യമാണു നാം ഇതിനു മുമ്പു ചര്‍ച്ച ചെയ്തത്. മനുഷ്യന്‍ ദൈവത്തെ വ്യാഖ്യാനിച്ചതുകൊണ്ടാണു ദൈവത്തിനു നമ്മുടെ മുഖസ്തുതി വേണമെന്നും , നമ്മുടെ ആരാധന വേണമെന്നും നാം അയാള്‍ക്കു കാലു തിരുമ്മിക്കൊടുക്കണമെന്നും, ചൊറി മാന്തിക്കൊടുക്കണമെന്നും , അല്ലെങ്കില്‍ നമ്മെപ്പോലെ അയാള്‍ക്കും ദേഷ്യം വരുമെന്നും , നമ്മെ പിടിച്ച് ശിക്ഷിക്കുമെന്നുമൊക്കെയുള്ള അസംബന്ധങ്ങള്‍ നാം ദൈവത്തിന്റെ മേല്‍ ആരോപിച്ചത്.

അതിനാല്‍ പ്രപഞ്ചപരിണാമത്തിന്റെ ഫലമായി വികസിച്ചുണ്ടായ മഹാല്‍ഭുതങ്ങള്‍ക്കു പിന്നില്‍ [ മുന്നിലോ ഉള്ളിലോ പിന്നിലോ എന്നൊന്നും നമുക്കു പറയാന്‍ കഴിയില്ല] ദൈവത്തിന്റെ ബുദ്ധിയും യുക്തിയും കയ്യും കാലുമൊന്നുമല്ല; അതിനെക്കാളൊക്കെ ഒരുപാടു സങ്കീര്‍ണവും മഹത്വമാര്‍ന്നതുമായ വിശേഷസിദ്ധികളാണുള്ളത്. ദെവത്തെ നമുക്കു നിര്‍വ്വചിക്കാനൊ വിശദീകരിക്കാനോ കഴിയില്ല. നാം അതിനു മുതിര്‍ന്നാല്‍ ദൈവം നമ്മെപ്പോലെയൊക്കെ ആയിത്തീരും . അതു ദൈവത്തിന്റെ മഹത്വത്തെ ഇല്ലാതാക്കുകയേ ചെയ്യൂ. ദൈവം അങ്ങനെയാണ്. ഇങ്ങനെയാണ് എന്നൊക്കെ നിങ്ങള്‍ മതക്കാര്‍ വിശദീകരിക്കുമ്പോഴാണ് ഞങ്ങള്‍ അതിലെ വൈരുദ്ധ്യങ്ങളും വിഡ്ഡിത്തങ്ങളും ചൂണ്ടിക്കാണിക്കുന്നത്. അതിനു ദേഷ്യപ്പെട്ടിട്ടു കാര്യമില്ല. സമചിത്തത വീണ്ടെടുത്ത് സ്വസ്ഥമായി ചിന്തിച്ചു നോക്കുക. ദൈവത്തെ ഇച്ചിരി വലുതായിക്കാണാന്‍ ശ്രമിക്കുന്നതാണു നമുക്കും ദൈവത്തിനും നല്ലത്.

പരിണാമത്തെ കുറിച്ചു നിങ്ങള്‍ ഉന്നയിക്കുന്ന വാദങ്ങളൊക്കെ വളരെ ബാലിശമാണ്. അതുമായി ബന്ധപ്പെട്ട പ്രാഥമികജ്ഞാനം പോലുമില്ലത്തവര്‍ക്ക് അതൊന്നും ഒരു ബ്ലോഗ് പോസ്റ്റിലൂടെയോ കമന്റിലൂടെയോ മാത്രം വിശദീകരിച്ചു ബോധ്യപ്പെടുത്താന്‍ കഴിയില്ല.

ബുദ്ധിയും യുക്തിയുമൊക്കെ പദാര്‍ത്ഥങ്ങള്‍ പരിണമിച്ചുണ്ടായതു തന്നെയാണ്. തലച്ചോറിന്റെ ഘടനയില്‍ നേരിയ വ്യതിയാനം സൃഷ്ടിച്ചാല്‍ മതി നമ്മുടെ യുക്തിയും ബുദ്ധിയുമൊക്കെ അവതാളത്തിലാകും.
മതങ്ങള്‍ മണ്ണടിയട്ടെ ! മനുഷ്യര്‍ ഒന്നാകട്ടെ !!
ഒരു ബഹുമതസമൂഹത്തില്‍ വിവിധ മതവിശ്വാസികള്‍ക്ക് പരസ്പരസ്നേഹത്തോടെയും വിശ്വാസത്തോടെയും സമാധാനപരമായി ജീവിക്കാന്‍ കഴിയണമെങ്കില്‍ മതപരമായ സങ്കുചിതത്വം വെടിഞ്ഞ് വിശാലമായി ചിന്തിക്കാ‍ന്‍ എല്ലാ വിഭാഗങ്ങള്‍ക്കും കഴിയണം. ന്യൂനപക്ഷങ്ങള്‍ കുറെക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാന്‍ പരിശീലിക്കുകയും വേണം. ചിന്ത വിശാലമാകണമെങ്കില്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.