Friday, December 26, 2008

ഞാന്‍ എന്തുകൊണ്ട് ഇത്ര തീവ്രമായി വിമര്‍ശിക്കുന്നു?

മാരിയ്യ നബിയുടെ വെപ്പാട്ടിയായിരുന്നുവെന്ന് ഇസ്ലാമിന്റെ പ്രമാണങ്ങളെല്ലാം ഏകസ്വരത്തില്‍ പറഞ്ഞിട്ടും മതപാഠപുസ്തകങ്ങളില്‍ ഇത്രയും കാലം പഠിപ്പിച്ചിട്ടും നമ്മുടെ ചില സുഹൃത്തുക്കള്‍ക്ക് അത് അംഗീകരിക്കാന്‍ പ്രയാസം തോന്നുന്നു. എന്തുകൊണ്ട്? മാരിയ്യയെ ഇപ്പോള്‍ പ്രവാചകന്റെ ‘ഭാര്യ’യാക്കാന്‍ ഇവര്‍ ദുര്‍വ്യാഖ്യാനം നടത്തുന്നു. എന്തുകൊണ്ട്? 1400 കൊല്ലം, നബിക്കു വെപ്പാട്ടിയുണ്ടായിരുന്നുവെന്ന ചരിത്രസത്യം മുസ്ലിംങ്ങളില്‍ കാര്യമായ ഒരു അലോസരവും സൃടിക്കാതിരുന്നത് എന്തുകൊണ്ട്? ഇവിടെയാണു ഞാന്‍ ആദ്യമേ പറയുന്ന ഒരു സംഗതി പ്രസക്തമാകുന്നത്. എന്താണത്? .

മനുഷ്യന്റെ മൂല്യബോധവും ധാര്‍മ്മികസങ്കല്‍പ്പങ്ങളും ശാശ്വതമോ മാറ്റമില്ലാത്തതോ അല്ല. കാലം മാറുമ്പോള്‍ , ജീവിത വ്യവസ്ഥകളും സാമൂഹ്യ പരിതസ്ഥിതികളും മാറുന്നതിനനുസരിച്ച് നമ്മുടെ സദാചാരസങ്കല്‍പ്പങ്ങളില്‍ മാറ്റമുണ്ടാകുന്നു. അടിമത്തവും വെപ്പാട്ടിയുമൊന്നും ഇന്നത്തെ മനുഷ്യന്റെ നീതിബോധത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തവിധം കാലഹരണപ്പെട്ടിരിക്കുന്നു. കാലഹരണപ്പെട്ട ഈ മൂല്യങ്ങളും വര്‍ത്തമാന കാലത്തിന്റെ മൂല്യബോധവും ,നാം അള്ളിപ്പിടിച്ചിരിക്കുന്ന വിശ്വാസങ്ങളും തമ്മില്‍ പൊരുത്തപ്പെടുന്നില്ല. ആ പൊരുത്തക്കേടിന്റെ പ്രതിസന്ധിയില്‍നിന്നാണ് ഇത്തരം വളച്ചൊടിക്കലും വ്യാഖ്യാനങ്ങളുമൊക്കെ പിറവി കൊള്ളുന്നത്.

അതു നല്ലതാണെന്നു തന്നെയാണ് എന്റെ അഭിപ്രായം. പക്ഷെ , അതു വിശ്വാസങ്ങളുടെ ആയുസ്സു നീട്ടാനും നിലനിര്‍ത്താനും മാത്രം ഉദ്ദേശിച്ചുള്ളതാകരുത് . പിന്നെയോ? സമുദായത്തെ പരിഷ്കരിക്കാനാകണം. മതപരമായി നിലനില്‍ക്കുന്ന അനാചാരങ്ങളെ ഇല്ലാതാക്കാനാകണം. ഉദാഹരണത്തിന്: ബഹുഭാര്യത്വം ഇക്കാലത്ത് സംസ്കാരമുള്ളവരാരും അംഗീകരിക്കുന്ന ഒരു സമ്പ്രദായമല്ല. അതിനു മതത്തില്‍ പ്രൊവിഷന്‍ ഉണ്ട് എന്ന കാരണത്താല്‍ മാത്രം അതിനു ന്യായീകരണങ്ങള്‍ കണ്ടെത്തുകയല്ല ചെയ്യേണ്ടത്. അതിനെ മതത്തില്‍നിന്നും എടുത്തു മാറ്റാന്‍ ആവശ്യമായ വ്യാഖ്യാനങ്ങള്‍ നടത്തണം. വെപ്പാട്ടിയെ ഭാര്യയാക്കാന്‍ നടത്തുന്ന കസര്‍ത്തുകള്‍ ഇത്തരം കാര്യത്തിലും നടത്തണം. ആമിനവദൂദും, ഫാതിമാ മെനീസിയും ,നവാല്‍ ഷാദാവിയുമൊക്കെ സ്ത്രീപക്ഷവായന കൊണ്ടുവരുന്നതിന്റെ ഉദ്ദേശ്യമതാണ്. ചേകനൂര്‍ മൌലവി അബൂഹുറൈറയെ പ്രതിയാക്കാന്‍ ശ്രമിച്ചതിന്റെ ലക്ഷ്യവും അതായിരുന്നു. ശ്രീനരായണഗുരു ഹിന്ദു മതം കൈകാര്യം ചെയ്തതും അങ്ങനെയായിരുന്നു. ഇതിനു മത നവീകരണം , സാമൂഹ്യ പരിഷ്കരണം, നവോഥാനം എന്നൊക്കെ പറയും.


അപ്പോള്‍ ഒരു സംശയം വന്നേക്കാം. ഞാന്‍ എന്തുകൊണ്ട് അതിനു ശ്രമിക്കാതെ മതത്തെ അടച്ചു കുറ്റപ്പെടുത്തുന്നു?
അതിനുള്ള വിശദീകരണം ഇതാണ്. അത്തരത്തിലുള്ള ഒരു സമുദായ നവീകരണം നടക്കണമെങ്കില്‍ അതിന്റെ ആദ്യ പടി സമുദായത്തില്‍ അരുതായ്മകള്‍ ഉണ്ടെന്ന് ആ സമുദായത്തിലെ കുറച്ചു പേര്‍ക്കെങ്കിലും തിരിച്ചറിവുണ്ടാവുക എന്നതാണ്. അതു താനെയുണ്ടാവുന്നില്ല. ചിന്തയില്‍ കൊടുംകാറ്റു വീശുന്ന തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടാകണം. സ്വതന്ത്ര ചിന്തയ്ക്കുള്ള സാഹചര്യങ്ങള്‍ ഉരുത്തിരിയണം. അന്ധവിശ്വാസത്തിന്റെ ചെളിക്കുഴിയില്‍ ആണ്ടു കിടക്കുകയും പുറത്തു മറ്റൊരു ലോകംതന്നെയുള്ളതു തിരിച്ചറിയാതിരിക്കുകയും ചെയ്യുന്ന ഒരു സമുദായത്തില്‍ ഇത്തരംതിരിച്ചറിവുകള്‍ ഉണ്ടാവുക വളരെ ശ്രമകരമാണ്.


ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും കച്ചവടനിയമങ്ങള്‍ കുട്ടികളെ പഠിപ്പിക്കാന്‍ ദാസിക്കച്ചവടം ഉദാഹരണമാക്കുന്ന മത പാഠപുസ്തകങ്ങള്‍ ഈ ദുരവസ്ഥയുടെ ഏറ്റവും നല്ല ഉദാഹരണം. ഞാന്‍ ഈ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ മാത്രമാണല്ലോ ചിലര്‍ക്കെങ്കിലും അതില്‍ ഒരു അപകര്‍ഷതയും തെറ്റും ഉണ്ടെന്നു തോന്നിയത്. 1400 കൊല്ലമായി എന്തു ജീര്‍ണ്ണതയിലാണു നമ്മള്‍ കമഴ്ന്നുകിടക്കുന്നത് എന്ന തിരിച്ചറിവിലേക്കു നയിക്കാന്‍ ഒരാള്‍ക്കെങ്കിലും ഈ വിമര്‍ശനം പ്രചോദനമായിട്ടുണ്ടെങ്കില്‍ അയാള്‍ നാളെ ഈ പാഠപുസ്തകത്തില്‍ മാറ്റം വേണം എന്നു ചിന്തിക്കുമല്ലോ. ഇത്തരം തിരിച്ചറിവുണ്ടാകണമെങ്കില്‍ ഇസ്ലാം പോലുള്ള ഒരു മതത്തിന് വയറിളക്കാന്‍ പോന്ന കടുത്ത മരുന്നു തന്നെ വേണം.


മതത്തില്‍ കാലഹരണപ്പെട്ട സംഗതികളുണ്ടെന്നു സമ്മതിക്കാനാണല്ലോ മൌലികവാദികള്‍ക്കു മടി. അതു സമ്മതിപ്പിക്കാനുള്ള ശ്രമമാണു ഞാന്‍ നടത്തുന്നത്. കാലഹരണപ്പെട്ട കാര്യങ്ങള്‍ ഉണ്ടെന്നു തിരിച്ചറിഞ്ഞാല്‍ പിന്നെ സംഗതി എളുപ്പമായി. അതൊക്കെ മാറണം എന്ന ചിന്ത ഉടലെടുക്കും കുറച്ചു പേരുടെ മനസ്സിലെങ്കിലും തീ കോരിയിടാന്‍ എന്റെ വിമര്‍ശനങ്ങള്‍ക്കാകുന്നുണ്ട് എന്നതിന് എനിക്ക് ധാരാളം അനുഭവസാക്ഷ്യങ്ങളുണ്ട്.

എന്റെ വിമര്‍ശനം കൊണ്ട് കുറെ പേര്‍ യുക്തിവാദികളാകുന്നു എന്നോ ആകട്ടെ എന്നോ അല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. ഈ വിമര്‍ശനങ്ങളില്‍നിന്ന് കുറെ പേര്‍ക്കെങ്കിലും , മതവും മതസദാചാരവും ഇന്നത്തെ നിലയില്‍ തുടരേണ്ടതല്ല, മാറേണ്ടതാണ് എന്ന തിരിച്ചറിവുണ്ടാകുന്നുണ്ട് എന്നാണു ഞാന്‍ അവകാശപ്പെടുന്നത്. അത് പെട്ടെന്നാരും അംഗീകരിച്ചു തരുകയില്ല. പക്ഷെ ഇന്നെന്റെ നേരെ കുരച്ചു ചാടുന്ന പലരും നാളെ മാറും. എനിക്കുറപ്പുണ്ട്. എനിക്കത്തരം‍ അനുഭവങ്ങള്‍ വേണ്ടുവോളമുണ്ട്.
കുറെ പേര്‍ അവിശ്വാസികളാകും. കുറെ പേര്‍ ,നവീകരണവാദികളാകും , കുറെ പേര്‍ വിശ്വാസം നഷ്ടപ്പെട്ടാലും കപടവിശ്വാസികളായി തുടരും -അവരൊരിക്കലും തീവ്രവാദികളോ ഭീകരരോ ആവാനിടയില്ലെന്നെങ്കിലും ആശ്വസിക്കാമല്ലോ- ഇതാണ് ഈ കാര്യത്തില്‍ എന്റെ കാഴ്ച്ചപ്പാട്. അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. പുരോഗമനവാദികള്‍ തന്നെ പലപ്പോഴും എന്റെ നിലപാടിനെ വിമര്‍ശിച്ചിട്ടുണ്ട്. അഭിപ്രായം വരട്ടെ ; നിലപാടു മാറ്റണമെങ്കില്‍ അതു ബോധ്യപ്പെട്ടാല്‍ ഞാന്‍ അതിനും തയ്യാറാണ്.

89 comments:

ea jabbar said...

ഇവരാരും കാണാത്ത താണല്ലോ മാഷ് കണ്ടത്... അതും ഹൈക്കലിനെയും ഉദ്ധരിച്ച്!!!!

വെറുതെ..എന്തിനാണു മാഷെ.....?

December 24, 2008 11:33 AM


ea jabbar said...
ഇസ്ലാമിന്റെ രണ്ടാം പ്രമാണമായ ബുഖാരി യില്‍ ഈ സംഭവം ഇങ്ങനെയാണു വിവരിക്കുന്നത്.:-

അനസ് പറയുന്നു:
തിരുമേനി ഖൈബര്‍ ആക്രമിച്ച ഘട്ടത്തില്‍ അവിടെവെച്ചാണു ഞങ്ങള്‍ സുബഹ് നമസ്കരിച്ചത്. നേരം പുലര്‍ന്നു കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. തിരുമേനി വാഹനത്തിലേറി.അബൂ തല്‍ഹയും. ഞാന്‍ വാഹനത്തിലേറിയിട്ട് അബൂതല്‍ഹയുടെ പിന്നിലാണിരുന്നത്.തിരുമേനി വാഹനത്തെ ഖൈബര്‍ പട്ടണത്തിലെ തെരുവിലേക്കു തിരിച്ചു. എന്റെ കാലിന്റെ മുട്ട് തിരുമേനിയുടെ തുടയിന്മേല്‍ തട്ടുന്നുണ്ടായിരുന്നു. തിരുമേനി തന്റെ തുടയില്‍നിന്ന് വസ്ത്രം അല്‍പ്പം പൊക്കി . തിരുമേനിയുടെ തുടയുടെ വെളുപ്പ് ഞാന്‍ കണ്ടുകൊണ്ടിരുന്നു. പട്ടണത്തില്‍ പ്രവേശിച്ചു കഴിഞ്ഞപ്പോള്‍ , “അല്ലാഹു അക്ബര്‍ ,ഖൈബര്‍ ഇതാ നശിച്ചു കഴിഞ്ഞു; ഒരു ജനതയുടെ വീടുകള്‍ക്കു മുമ്പില്‍ നാം ഇറങ്ങിക്കഴിഞ്ഞാല്‍ , താക്കീതു നല്‍കപ്പെട്ടു കൊണ്ടിരുന്ന ആ ജനതയുടെ പ്രഭാതം അശുഭകരം തന്നെ” എന്നു തിരുമേനി മൂന്നു പ്രാവശ്യം പറഞ്ഞു. അവിടത്തെ നിവാസികള്‍ അവരുടെ ജോലികള്‍ക്കായി പുറത്തിറങ്ങിയപ്പോള്‍ ‘ഇതാ മുഹമ്മദും പട്ടാളവും’ എന്നവര്‍ അമ്പരപ്പോടെ പറയാന്‍ തുടങ്ങി. അനസ് പറയുന്നു. ശക്തി കൊണ്ടാണ് ഞങ്ങള്‍ ഖൈബര്‍ ജയിച്ചടക്കിയത്. തടവുകാരെയെല്ലാം ഒരിടത്ത് ഒരുമിച്ചു കൂട്ടി. “ ദൈവദൂതരേ ഈ തടവുകാരില്‍നിന്ന് എനിക്കൊരു പെണ്‍കിടാവിനെ തരണമേ” എന്നപേക്ഷിച്ചുകൊണ്ട് ദിഹ്യത്ത് വന്നു. പോയി ഒരു പെണ്‍കിടാവിനെ നീ എടുത്തുകൊള്ളുക എന്ന് തിരുമേനി സമ്മതം കൊടുത്തു. അപ്പോള്‍ ഹുയയ്യിന്റെ മകള്‍ സഫിയ്യയെയാണ് അദ്ദേഹം എടുത്തത്. ഒരാള്‍ തിരുമേനിയെ ഉണര്‍ത്തി:“ ദൈവദൂതരേ ഖുറൈള, നളീര്‍ ‍, എന്നീ രണ്ടു ജൂതഗോത്രങ്ങളില്‍ ഉന്നതസ്ഥാനത്തിരിക്കുന്ന ഒരുവളെ ഇവിടുന്ന് ഏല്‍പ്പിച്ചു കൊടുത്തത് ദിഹ്യത്തിനാണല്ലോ. ആ പെണ്ണ് താങ്കള്‍ക്കല്ലാതെ അനുയോജ്യയാവില്ല.” ഇതു കേട്ടപ്പോള്‍ “ദിഹ്യത്തിനെ വിളിക്കുക” എന്ന് തിരുമേനി അരുളി. ദിഹ്യത്ത് അവളേയും കൊണ്ട് വന്നു. “ നീ തടവുകാരില്‍നിന്നു വേറൊരു പെണ്ണിനെ ഏറ്റു വാങ്ങിക്കൊള്ളുക. “ എന്നു തിരുമേനി അരുളി. തിരുമേനി അവളെ ബന്ധനമുക്തയാക്കി വിവാഹം ചെയ്തു. അവളുടെ മോചനം തന്നെയാണ് പ്രതിഫലമായി കണക്കാക്കിയത്. യാത്രാമധ്യേ തിരുമേനിയോടൊപ്പം “വീട്ടില്‍ കൂടാന്‍ ” ഉമ്മു സുലൈം സഫിയ്യയെ അണിയിച്ചൊരുക്കി. രാത്രി സഫിയ്യയെ തിരുമേനിക്ക് ഉമ്മുസുലൈം ഏല്‍പ്പിച്ചു കൊടുത്തു. തിരുമേനി പ്രഭാതവേളയില്‍ പുതിയാപ്പിളയായി. തിരുമേനി അരുളി: “വല്ലവരുടേയും കയ്യില്‍ ആഹാരസാധനമായി വല്ലതും ഉണ്ടെങ്കില്‍ അവരതു കൊണ്ടു വരട്ടെ.” തിരുമേനി തോലിന്റെ ഒരു സുപ്ര വിരിച്ചു. ചിലര്‍ ഈത്തപ്പഴം കൊണ്ടുവന്നു. ചിലര്‍ നെയ്യും. ഗോതമ്പ് വറുത്തു പൊടിച്ചതും കൊണ്ടു വന്നുവെന്നും അനസ് പറാഞ്ഞുവെന്നാണ് എന്റെ ഓര്‍മ്മ. അതെല്ലാം കൂടി അവര്‍ കൂട്ടിക്കലര്‍ത്തി. അതായിരുന്നു തിരുമേനിയുടെ വിവാഹസല്‍ക്കാരം.[235]

ഈ വീട്ടില്‍കൂടലിന്റെ മറ്റൊരു വിവരണം ആധുനിക ചരിത്ര പണ്ഡിതനായ ഹുസൈന്‍ ഹൈക്കല്‍ നല്‍കുന്നതിങ്ങനെയാണ്:
“തന്റെ പിതാവിനെയും ഭര്‍ത്താവിനെയു വധിച്ച പ്രവാചക്ന്റെ നേരെ സഫിയ്യയുടെ ഉള്ളില്‍ വല്ല പകയും ഉണ്ടായേക്കുമോ എന്ന് പ്രവാചകന്റെ അനുചരന്മാരില്‍ ഒരാളായ അബൂ അയ്യൂബുല്‍ അന്‍സാരി ആശങ്കിച്ചു.അതിനാല്‍ ഖൈബറില്‍നിന്ന് മടങ്ങുന്ന വഴിക്ക് രാത്രി പ്രവാചകന്‍ സഫിയ്യയുമായി മധുവുധു ആഘോഷിച്ച തമ്പിന്റെ പരിസരത്ത് അദ്ദേഹം ഖഡ്ഗം ഊരിപ്പിടിച്ചു കാവല്‍ നിന്നു. നേരം പുലര്‍ന്നപ്പോള്‍ അദ്ദേഹത്തെ കണ്ട പ്രവാചകന്‍ ചോദിച്ചു.’എന്തേ ഇവിടെ?’ അദ്ദേഹം പറഞ്ഞു: “ഈ സ്ത്രീ അങ്ങയെ വല്ലതും ചെയ്തേക്കുമോ എന്നു ഞാന്‍ ആശങ്കിച്ചു. അവരുടെ പിതാവും ഭര്‍ത്താവും ജനതയും എല്ലാം അങ്ങാല്‍ വധിക്കപ്പെട്ടതല്ലേ?” (ഹയാത്തു മുഹമ്മദ്- ഹുസൈന്‍ ഹൈക്കല്‍ )

ഇബ്നു ഉമര്‍ പറയുന്നു:
‘ബനൂ മുസ്തലക്’ ഗോത്രക്കാര്‍ അശ്രദ്ധരായി കഴിഞ്ഞു കൂടിയിരുന്ന സന്ദര്‍ഭത്തില്‍ തിരുമേനി അവരെ ആക്രമിച്ചു. അവരുടെ ഒട്ടകങ്ങള്‍ അരുവിയില്‍ വെള്ളം കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവരുടെ കൂട്ടത്തിലെ യോദ്ധാക്കളെ വധിക്കുകയും സ്ത്രീകളെയും കുട്ടികളെയും ബന്ധനസ്ഥരാക്കുകയും ചെയ്തു.അന്നാണു ജുവൈരിയ്യ തിരുമേനിയുടെ അധീനത്തില്‍ വന്നത്.[1108]

സഫിയ നബിയുടെ ഭാര്യയായി ജീവിച്ചു എന്നതു ശരി. നബി അവരെ വിവാഹം ചെയ്ത സന്ദര്‍ഭം ഇന്നത്തെ ഒരു നീതിബോധം വെച്ച് ഒന്നു വിശകലനം ചെയ്തു നോക്കൂ. കൃഷി ചെയ്ത് സമാധാനത്തോടെ ഒരിടത്ത് സെറ്റില്‍ ചെയ്തു ജീവിച്ചിരുന്ന ഒരു ഗോത്രത്തെ കാര്യമായ ഒരു പ്രകോപനവുമില്ലാതെ പതുങ്ങിച്ചെന്ന് ആക്രമിക്കുക, അവരെ കൊന്നൊടുക്കുക, സമ്പത്തു മുഴുവന്‍ കവര്‍ച്ച ചെയ്യുക ,പെണ്ണുങ്ങളെ പങ്കിട്ടെടുക്കുക, ഗ്ഗോത്രത്തലവന്റെ ഭാര്യയെയും മകളെയും പിടിച്ചു കെട്ടി അവരുടെ പിതാവിന്റെയും ഭര്‍ത്താവിന്റെയും ശവ ശരീരങ്ങള്‍ വെട്ടിയിട്ട സ്ഥലത്തു വെച്ചു ആ പെണ്ണുങ്ങളെ ടെന്റിനുള്ളില്‍ കൊണ്ടു പോയി ‘മധുവിധു ‘ ആഘോഷിക്കുക, വാളൂരിപ്പിടിച്ച് അനുയായി കാവല്‍ നില്‍ക്കുക, ഇതൊക്കെ എങ്ങനെ നമ്മള്‍ക്കു ന്യായീകരിക്കാനാവും?
വിധവകളെ വിവാഹം ചെയ്യണമെങ്കില്‍ മൂന്നു മാസത്തെ ഇദ്ദ കഴിയണം എന്നാണല്ലോ പൊതു നിയമം. കൊള്ളമുതല്‍ പങ്കിട്ടു പെണ്ണുങ്ങളെ ഭോഗിക്കുമ്പോള്‍ ഇതൊന്നും പ്രവാചകനോ അനുയായികള്‍ക്കോ ബാധകമാകാതിരുന്നതെന്തേ?

December 24, 2008 9:24 PM


ea jabbar said...
ബുഖാരിയും ഇബ്നു ഹിഷാമും ത്വബ് രിയുമൊക്കെ രേഖപ്പെടുത്തിയതോ പുത്തന്‍ സായിപ്പന്മാര്‍ എഴുതിയതോ ഞാന്‍ ഇസ്ലാമായി കണക്കാക്കേണ്ടത്?

December 24, 2008 9:27 PM


ea jabbar said...
അന്ധമായ വിശ്വാസം കൊണ്ട് മനുഷ്യത്വം മരവിച്ചു പോയവര്‍ക്കു മാത്രമേ ഇതൊക്കെ ന്യായീകരിക്കാന്‍ കഴിയൂ. എനിക്കിതൊക്കെ വായിക്കുമ്പോള്‍ കരളു പറിഞ്ഞു പോകുന്ന അനുഭവമാണുണ്ടാകുന്നത്.
ഈ വിഷയം വിടുന്നതാകും നല്ലത്.

December 24, 2008 9:31 PM


ea jabbar said...
ജബ്ബാര്‍ മാഷ് എന്ന ഒരു മലപ്പുറത്തുകാരന്‍ ചെളി വാരിയെറിഞ്ഞാല്‍ ചെളി പുരളുന്ന ഒന്നല്ല

ഞാന്‍ ചെളിയെറിയുന്നില്ല; മതപ്രമാണങ്ങള്‍ എനിക്കു കാണിച്ചു തന്ന ചെളി ഞാന്‍ മറ്റുള്ളവര്‍ക്കും കാണിച്ചുകൊടുക്കുന്നു . അത്രയേയുള്ളു. അതു നിഷ്പക്ഷമായി വായിക്കുന്നവര്‍ക്കു മനസ്സിലാകുന്നുമുണ്ട്.

December 24, 2008 9:34 PM


ea jabbar said...
ഇസ്ലാമിനെ കുറിച്ചു വസ്തുനിഷ്ടമായി പഠിക്കാന്‍ അവലംബിക്കേണ്ട പ്രമാണരേഖയേതെന്ന കാര്യത്തില്‍ തന്നെ നമ്മള്‍ ഭിന്ന നിലപാടുകാരാണ്. ഞാന്‍ ഏറ്റവും പഴക്കമുള്ളതും ഇസ്ലാം ചരിത്രത്തോടും നബിയുടെ കാലഘട്ടത്തോടും അടുത്തു നില്‍ക്കുന്നതുമായ പ്രമാണങ്ങളെ അവലംബിക്കുമ്പോള്‍ നിങ്ങള്‍ ഏറ്റവും ആധുനിക കാല‍ത്തു രചിക്കപ്പെട്ട പുസ്തകങ്ങളെയാണ് ആശ്രയിക്കുന്നത്. കാലം മുന്നോട്ടു പോകും തോറും മായം കലരാനുള്ള സാധ്യത കൂടും. പാശ്ചാത്യര്‍ അറബി പഠിച്ച് ഇസ്ലാമിനെ വിമര്‍ശിക്കാന്‍ തുടങ്ങിയതോടെയാണ് ഇസ്ലാമില്‍ പല പുകമറകളും സൃഷ്ടിക്കപ്പെട്ടു തുടങ്ങിയത്. അതുകൊണ്ടു തന്നെ വെള്ള പൂശാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത്തരം പുസ്തകങ്ങളും പുതിയ ഗവേഷണങ്ങളുമൊക്കെയാവും പ്രിയം. ഹദ്ദിസ് ഗ്രന്ഥങ്ങളാണ് ഇസ്ലാമിന്റെ രണ്ടാം പ്രമാണം. പക്ഷെ പ്രധാന ഹദീസ് ഗ്രന്ഥങ്ങള്‍ പോലും പൂര്‍ണ്ണരൂപത്തില്‍ ഭാഷാന്തരം ചെയ്തു പ്രസിദ്ധീകരിക്കാന്‍ , കാക്കത്തൊള്ളായിരം ബുക്കുകള്‍ ഇറക്കുന്ന ഇസ്ലാം പ്രചാരകര്‍ക്കിന്നു താല്‍പ്പര്യമില്ല.

December 24, 2008 9:40 PM


ea jabbar said...
ജോണ്‍.എല്‍.എക്സ്പോസിറ്റോയെ അറിയുമോ? മാഷ്


നാന്നായി അറിയും. അദ്ദേഹം അമേരിക്കന്‍ ഗവണ്മെന്റി്ന്റെ നയകാര്യവകുപ്പിലെ ഉദ്യോഗസ്ഥനാണ് എന്നാണു എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. അദ്ദേഹത്തിനു സര്‍ക്കാര്‍ ശംബളം നല്‍കുന്നത് മുസ്ലിം രാജ്യങ്ങളെ അമേരിക്കയുമായിഅടുപ്പിച്ചു നിര്‍ത്താന്‍ തന്ത്രങ്ങള്‍ മെനയുക എന്ന ജോലിക്കാണ്. ബുദ്ധിമാനായ അദ്ദേഹം മുസ്ലിംങ്ങളെ പക്ഷത്തു നിര്‍ത്താന്‍ വേണ്ട തന്ത്രങ്ങളെല്ലാം ഭംഗിയായി നിര്‍വ്വഹിക്കുന്നുമുണ്ട്. വിഡ്ഡികളായ മുസ്ലിങ്ങള്‍ അദ്ദേഹത്തെ ആനപ്പുറത്തേറ്റി കൊണ്ടു നടക്കുന്നുമുണ്ട്.
ജമാ അത്തുകാര്‍ കക്കാട് സമ്മേളനത്തിലും കൊണ്ടു വന്നു. അദ്ദേഹം അവിടെയും പത്രസമ്മേളനത്തിലും അന്നു മുസ്ലിങ്ങളെ ഉപദേശിച്ച കാര്യം ജമാ അത്തുകാര്‍ മുഖവിലക്കെടുത്തില്ലെങ്കിലും എന്നെപ്പോലുള്ളവര്‍ അതു പ്രാവര്ത്തികമാക്കുന്നു. അദ്ദേഹം മുസ്ലിംങ്ങളെ ഉപദേശിച്ചത് ഇങ്ങനെ:-

“ഓരോ സമുദായക്കാരും അവരവരുടെ സമുദായത്തിലെ ജീര്‍ണ്ണതകള്‍ക്കെതിരെ സ്വജനങ്ങളെ ബോധവല്‍ക്കരിക്കുകയല്ലാതെ അന്യസമുദായങ്ങളടെ അനാചാരങ്ങളെയോ വിശ്വാസങ്ങളെയോ വിമര്‍ശിക്കരുത്. അത് സമുദായങ്ങള്‍ക്കിടയില്‍ വെറുപ്പും വര്‍ഗ്ഗീയതയും വളര്ത്താനേ ഉപകരിക്കൂ.
ഇന്ത്യയിലെ മുസ്ലിംങ്ങള്‍ ന്യൂനപക്ഷമായതുകൊണ്ടു തന്നെ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഹിന്ദു മതത്തിനും ഇസ്ലാം മതത്തിനും ഒരു പാടു കാര്യങ്ങളില്‍ യോജിപ്പിലെത്താവുന്നതാണ്......”


ഒരു മടയില്‍ നിന്നു ഒരു സത്യവിശ്വാസിയെ രണ്ടു വട്ടം പാമ്പു കടിക്കില്ല എന്നു നബി പറഞ്ഞതായി കേട്ടിട്ടുണ്ട്. ജമാ അത്തുകാര്‍ക്ക് ഒരേ അക്കിടി പല വട്ടം പിണഞ്ഞിട്ടും അവര്‍ ഒരു പാഠവും പഠിച്ചില്ല. മുമ്പും ഇതേ പോലെ ഒരു പുതു മുസ്ലിമിനെ അവര്‍ കേരളത്തില്‍ സമ്മേളനത്തിനു കൊണ്ടു വന്നു. 70 കളിലാണെന്നാണോര്‍മ്മ. ഫറൂക്കിലെ ഒരു സമ്മേളനത്തിലായിരുന്നു. ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പോളിറ്റ് ബ്യൂറൊ അംഗമായിരുന്ന റൊജാ ഗരോഡി യായിരുന്നു അന്നത്തെ അഥിതി. ഞാനന്ന് കോളേജില്‍ പഠിക്കുകയാ. ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രവര്‍ത്തനവുമുണ്ട്. കമ്മൂണിസം പൊളിച്ച് ഇസ്ലാമിലേക്കു വന്ന മഹാന്റെ പ്രസംഗം കേള്‍ക്കാന്‍ ഞാനും പോയി.
അദ്ദേഹത്തിന്റെ പ്രസംഗം എന്നെ കോരിത്തരിപ്പിക്കുകതന്നെ ചെതു. അദ്ദേഹം പറഞ്ഞതിന്റെ ചുരുക്കം ഇങ്ങനെ:-

“ലോകത്ത് മനുഷ്യരാശിക്കേറെ ഗുണം ചെയ്ത പ്രത്യയ ശാസ്ത്രം മാര്‍ക്സിസം തന്നെയാണ്. ഇന്ത്യയിലെ മുസ്ലിംങ്ങള്‍ ഹിന്ദു മതവുമായി പ്രത്യയശാസ്ത്രപരമായ സമന്വയത്തിനു ശ്രമിക്കണം. അദ്വൈത ദര്‍ശനവും ഇസ്ലാമിലെ തവ്ഹീദും വളരെയേറെ യോജിപ്പുണ്ട്. ....”

പ്രസംഗം കഴിഞ്ഞപ്പോള്‍ ജമാ അത്തുകാരുടെ മുഖം അണ്ടി പോയ അണ്ണാന്‍ കണക്കായിരുന്നു. മലപോലെ വന്ന ഗരോഡിയും എലിപോലെ മടങ്ങിപ്പോയി.
എസ്പോസിറ്റോയും തഥൈവ!

December 24, 2008 10:42 PM


ea jabbar said...
ഇനി മോറിസ് ബുക്കായ് സായിപ്പിന്റെ കാര്യവും പറയാം. അങ്ങേര് സൌദി രാജാവിനു സുഖചികിത്സ നടത്താന്‍ വന്നതായിരുന്നു. രാജാവുമായുള്ള പരിചയവും, എണ്ണയുടെ കൊഴുപ്പും, കാളപെറ്റാല്‍ കയറെടുക്കുന്ന മുസ്ലിംങ്ങളുടെ മനശ്ശാസത്രവുമൊക്കെ പഠിച്ച ബുദ്ധിമാനായ സായിപ്പ് ഇസ്ലാം ആശ്ലേഷിച്ചു. ഇപ്പൊ ഇസ്ലാം തന്നെ മൂപ്പരുടെ കയ്യിലായി. ഖുര്‍ ആനിലെ ഭ്രൂണശാസ്ത്രം കണ്ട് അന്തം വിട്ടു ഇസ്ലാമിലേക്കു വന്നു എന്നു മുസ്ലിങ്ങള്‍ പ്രചരിപ്പിക്കുന്ന ഈ സായിപ്പിന്റെ ബുക്കുകള്‍ ഞാനും വായിച്ചു. അദ്ദേഹം പറയുന്നത്, ഖുര്‍ ആനിലെ ഭ്രൂണ ശാസ്ത്രവാക്യങ്ങള്‍ക്ക് ആധുനികശാസ്ത്രത്തിന്റെ സാങ്കേതിക പദങ്ങളും വിശദീകരണങ്ങളും കൊടുത്തു വ്യാഖ്യാനിക്കണം എന്നാണ്. നാല്പതു ദിവസം ശുക്ല ക്കട്ട ,നാല്പതു ദിവസം ചോരക്കട്ട, നാല്‍പ്പതു ദിവസം ഇറച്ചിക്കട്ട എന്ന നബിയുടെ വ്യാഖ്യാനമൊക്കെ അട്ടത്തെറിഞ്ഞ് ശാസ്ത്രത്തിനൊപ്പിച്ച് വ്യാഖ്യാനിച്ചില്ലെങ്കില്‍ ഖുര്‍ ആനിന്റെ കാര്യം കുഴപ്പത്തിലാകുമെന്നാണ്.
സ്വഹീഹിലും സ്വഹീഹായ ആ ഹദീസ് പൊട്ടത്തരമാണെന്നു സായിപ്പു പറഞ്ഞപ്പോഴെങ്കിലും മുസലിങ്ങള്‍ മനസ്സിലാക്കിയതു നന്നായി. .സായിപ്പിനു ബുദ്ധിയുണ്ട്. നമ്മക്കു അത്ര ബുദ്ധിയില്ലെങ്കിലും സായിപ്പിനതുണ്ടെന്നു മനസ്സിലാക്കാനുള്ള ബുദ്ധിയെങ്കിലും വേണ്ടേ! ഇസ്ലാം ഇന്ന് സായിപ്പിന്റെ കയ്യിലായിക്കഴിഞ്ഞു.
പണ്ട് ആഫ്രിക്കന്‍ വിമോചകപ്പോരാളി എഡ്മണ്ട് ടുട്ടു പറഞ്ഞ വാക്കുകള്‍ ഓര്‍ത്തു പോകുന്നു. “ സായിപ്പ് ആഫ്രിക്കയിലെത്തിയപ്പോള്‍ ഭൂമി മുഴുവന്‍ ഞങ്ങളുടെ കയ്യിലും ബൈബിള്‍ സായിപ്പിന്റെ കയ്യിലുമായിരുന്നു. ഇപ്പോള്‍ ഭൂമിയൊക്കെ സാ‍യിപ്പിന്റെ കയ്യിലും ബൈബിള്‍ ഞങ്ങളുടെ കയ്യിലുമായി.!”

December 24, 2008 11:55 PM


ea jabbar said...
ഈ സായിപ്പന്മാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ നിരത്തിക്കാട്ടി നമ്മുടെ കുട്ടിബ്ലോഗര്‍മാര്‍ പറയുന്നു. ഇസ്ലാം ഇതു നോക്കി പഠിക്കിന്‍, ഹദീസും ഖുര്‍ ആനുമൊക്കെ മാറ്റി വെക്കിന്‍, എന്ന്!

December 24, 2008 11:59 PM

ea jabbar said...

ചര്‍ച്ച ഇവിടെ തുടരുന്നതാകും സൌകര്യം....

പാമരന്‍ said...

മാഷെ, താങ്കളുടെ ശ്രമങ്ങള്‍ക്ക്‌ എല്ലാ ഭാവുകങ്ങളും നേരുന്നു..

chithrakaran ചിത്രകാരന്‍ said...

പ്രവാചകന്റെ വെപ്പാട്ടിയെ വെപ്പാട്ടി എന്നു വിളിക്കാന്‍ പാടുണ്ടോ മാഷേ ?
ദിവ്യപാട്ടി എന്നോ, ഡെപ്യൂട്ടിഭാര്യ, അസിസ്തന്റ് ഭാര്യ, ഭാര്യ ട്രൈനീ എന്നീ പേരുകള്‍ നല്‍കി
പ്രവാചകന്റെ ധാര്‍മ്മിക നിലവാരം ഉയര്‍ത്തിക്കൊണ്ടുവരേണ്ടതല്ലേ ?


മാഷു പറഞ്ഞതുപോലെ....
വിമര്‍ശനം ആരോഗ്യകരമായ മത പരിഷ്ക്കരണങ്ങള്‍ക്ക് കാരണമാകും
എന്നുതന്നെ വിശ്വസിക്കുന്നു.
പ്രത്യേകിച്ച്, വിശ്വാസി ഇതുവരെ ശ്രദ്ധിക്കാതിരുന്നതും, എന്നാല്‍ വിശ്വാസിയുടെ ധാര്‍മ്മികബോധപ്രകാരം നിന്ദ്യവുമായ ഒരു കര്‍മ്മം പ്രവാചകന്‍ ചെയ്തു എന്ന തെളിവു ലഭിക്കുംബോള്‍ തീര്‍ച്ചയായും മതവും, വിശ്വാസിയും പരിഷ്ക്കരിക്കപ്പെടുകതന്നെ ചെയ്യും.

ഇതര മതങ്ങള്‍ വിമര്‍ശന കാര്യത്തില്‍ വളരെ മുന്നേറിയിരിക്കേ ഇസ്ലാം മതവിശ്വാസികള്‍
സാംസ്ക്കാരികമായി പാര്‍ശ്വവല്‍ക്കരിക്കപ്പെടാതിരിക്കാന്‍ ധാരാ‍ളം
മത വിമര്‍ശകര്‍ മത വിശ്വാസികളില്‍ നിന്നുതന്നെ ഉയര്‍ന്നുവരേണ്ടിയിരിക്കുന്നു.

Anonymous said...

jabbarmash 4 goal nu munnittu nilkkunnu.
ethir team vellam kudikkan poyo?

Abdul Hakkim said...

"തനിക്ക് സന്‍മാര്‍ഗം വ്യക്തമായി കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതാനുമായി എതിര്‍ത്തു നില്‍ക്കുകയും, സത്യവിശ്വാസികളുടേതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം, അവന്‍ തിരിഞ്ഞ വഴിയ്ക്കുതന്നെ നാം അവനെ തിരിച്ചുവിടുന്നതും നരകത്തിലിട്ട് നാം അവനെ കരിയ്ക്കുന്നതുമാണ്. അതെയ്ത്ര മോശമായ പര്യവസാനം"

വിശുദ്ധ ഖുറാന്‍ മലയാളം പരിഭാഷ

ea jabbar പറയുന്നതു മാത്രമല്ലാതെ ഖുറാന്‍ പൂര്‍ണമായും വായിച്ചു നോക്കുക...

ea jabbar said...

ea jabbar പറയുന്നതു മാത്രമല്ലാതെ ഖുറാന്‍ പൂര്‍ണമായും വായിച്ചു നോക്കുക...

സ്വാഗതാര്‍ഹമായ നിര്‍ദ്ദേശം!
ഈ സമീപനത്തിന്റെ പേരാണു യുക്തിവാദം.
ആരെങ്കിലും പറയുന്നത് കണ്ണടച്ച് വിശ്വസിക്കരുത്. നിഷ്പക്ഷമായും സ്വതന്ത്രമായും പഠിക്കാന്‍ ശ്രമിച്ചാലേ വസ്തുതകള്‍ പിടി കിട്ടൂ.

ഖുര്‍ ആനിന്റെ ആധുനിക പരിഭാഷകളും ആദ്യകാല വ്യാഖ്യാനങ്ങളും ഒക്കെ സൂക്ഷ്മമായി പഠിക്കണം.

ആധുനികര്‍ എത്രത്തോളം കാര്യങ്ങളെ വളച്ചൊടിക്കുന്നു എന്ന് അപ്പോള്‍ മനസ്സിലാകും.

ea jabbar said...

പട്ടണത്തില്‍ പ്രവേശിച്ചു കഴിഞ്ഞപ്പോള്‍ , “അല്ലാഹു അക്ബര്‍ ,ഖൈബര്‍ ഇതാ നശിച്ചു കഴിഞ്ഞു; ഒരു ജനതയുടെ വീടുകള്‍ക്കു മുമ്പില്‍ നാം ഇറങ്ങിക്കഴിഞ്ഞാല്‍ , താക്കീതു നല്‍കപ്പെട്ടു കൊണ്ടിരുന്ന ആ ജനതയുടെ പ്രഭാതം അശുഭകരം തന്നെ” എന്നു തിരുമേനി മൂന്നു പ്രാവശ്യം പറഞ്ഞു. അവിടത്തെ നിവാസികള്‍ അവരുടെ ജോലികള്‍ക്കായി പുറത്തിറങ്ങിയപ്പോള്‍ ‘ഇതാ മുഹമ്മദും പട്ടാളവും’ എന്നവര്‍ അമ്പരപ്പോടെ പറയാന്‍ തുടങ്ങി. അനസ് പറയുന്നു. ശക്തി കൊണ്ടാണ് ഞങ്ങള്‍ ഖൈബര്‍ ജയിച്ചടക്കിയത്. തടവുകാരെയെല്ലാം ഒരിടത്ത് ഒരുമിച്ചു കൂട്ടി. “


കൊള്ളയും അക്രമവും ബലാത്സംഗവുമൊക്കെ സന്മാര്‍ഗ്ഗമാണെന്നു വിശ്വസിക്കാന്‍ കഴിയാത്തവര്‍ക്കു നരകം! ഇതൊക്കെ അനുകരിക്കുന്നവര്‍ക്കു സ്വര്‍ഗ്ഗം!!

ea jabbar said...

എല്ലാ കാലത്തും പ്രസക്തമായ നല്ല ധാര്‍മ്മികോപദേശങ്ങള്‍ എല്ലാ മതഗ്രന്ഥങ്ങളിലുമുണ്ട്. ഖുര്‍ ആനിലും കാണും അങ്ങനെ ചിലത്. മതങ്ങള്‍ ഉണ്ടായ കാലഘട്ടത്തിലെ ധാര്‍മ്മിക സങ്കല്‍പ്പങ്ങളെ പ്രതിഫലിപ്പിക്കുന്നതും പിന്നീട് കാലഹരണപ്പെട്ടതുമായ കാര്യങ്ങളും എല്ലാ മതപ്രമാണങ്ങളിലുമുണ്ട്. വിവരമുള്ള ഹൈന്ദവപണ്ഡിതന്മാര്‍ ഇക്കാര്യം ഇപ്പോള്‍ തുറന്നു സമ്മതിക്കുന്നുണ്ട്. കാലഹരണപ്പെട്ടവ [സ്മൃതികള്‍] തള്ളപ്പെടേണ്ടതാണ്. സര്‍വ്വകാലപ്രസക്തമായവ[ശ്രുതികള്‍] നിലനിര്‍ത്തേണ്ടതും. ഇതാണവരുടെ നിലപാട്. മുസ്ലിം നേതാക്കളും ഈ നിലപാടിലേക്കു വന്നാല്‍ സമുദായത്തില്‍ പരിഷ്കരണം സാധ്യമാകും. പക്ഷെ അവര്‍ തങ്ങളുടെ മതത്തില്‍ എല്ലാം ഭദ്രം എന്നു വാശി പിടിക്കുന്നു. ഖുര്‍ ആനിലെ വള്ളിയും പുള്ളിയും കുത്തും കോമയും വരെ ദൈവീകമാണെന്നും ഒന്നും മാറ്റാന്‍ സമ്മതിക്കില്ലെന്നുമാണവരുടെ ശാഠ്യം. അവരെക്കൊണ്ടു തന്നെ ഖുര്‍ ആനില്‍ കാലഹരണപ്പെട്ട സദാചാരമുണ്ടെന്ന് സമ്മതിപ്പിക്കാനാണ് എന്റെ എളിയ ശ്രമം.

ea jabbar said...

ഭര്‍ത്താക്കന്മാരുണ്ടെങ്കിലും അടിമസ്ത്രീകളെ ഭോഗിക്കാം എന്ന ഖുര്‍ ആന്‍ വാക്യം അവതരിച്ച സന്ദര്‍ഭം ഇതാ ഒരു തഫ്സീറില്‍ നിന്ന്:-

{ وَٱلْمُحْصَنَٰتُ مِنَ ٱلنِّسَآءِ إِلاَّ مَا مَلَكْتَ أَيْمَٰنُكُمْ كِتَٰبَ ٱللَّهِ عَلَيْكُمْ وَأُحِلَّ لَكُمْ مَّا وَرَاءَ ذَٰلِكُمْ أَن تَبْتَغُواْ بِأَمْوَٰلِكُمْ مُّحْصِنِينَ غَيْرَ مُسَٰفِحِينَ فَمَا ٱسْتَمْتَعْتُمْ بِهِ مِنْهُنَّ فَآتُوهُنَّ أُجُورَهُنَّ فَرِيضَةً وَلاَ جُنَاحَ عَلَيْكُمْ فِيمَا تَرَٰضَيْتُمْ بِهِ مِن بَعْدِ ٱلْفَرِيضَةِ إِنَّ ٱللَّهَ كَانَ عَلِيماً حَكِيماً }


(And all married women (are forbidden unto you) save those (captives) whom your right hands possess…) [4:24]. Muhammad ibn ‘Abd al-Rahman al-Bunani informed us> Muhammad ibn Ahmad ibn Hamdan> Abu Ya‘la> ‘Amr al-Naqid> Abu Ahmad al-Zubayri> Sufyan> ‘Uthman al-Batti> Abu’l-Khalil> Abu Sa‘id al-Khudri who said: “We had captured female prisoners of war on the day of Awtas and because they were already married we disliked having any physical relationship with them. Then we asked the Prophet, Allah bless him and give him peace, about them. And the verse (And all married women (are forbidden unto you) save those (captives) whom your right hands possess) was then revealed, as a result of which we consider it lawful to have a physical relationship with them”. Ahmad ibn Muhammad ibn Ahmad ibn al-Harith informed us> ‘Abd Allah ibn Muhammad ibn Ja‘far> Abu Yahya> Sahl ibn ‘Uthman> ‘Abd al-Rahim> Ash‘ath ibn Sawwar> ‘Uthman al-Batti> Abu’l-Khalil> Abu Sa‘id who said: “When the Messenger of Allah, Allah bless him and give him peace, captured the people of Awtas as prisoners of war we said: ‘O Prophet of Allah! How can we possibly have physical relationships with women whose lineage and husband we know very well?’ And so this verse was revealed (And all married women (are forbidden unto you) save those (captives) whom your right hands possess)”. Abu Bakr Muhammad ibn Ibrahim al-Farisi informed us> Muhammad ibn ‘Isa ibn ‘Amrawayh> Ibrahim ibn Muhammad ibn Sufyan> Muslim ibn al-Hajjaj> ‘Ubayd Allah ibn ‘Umar al-Qawariri> Yazid ibn Zuray‘> Sa‘id ibn Abi ‘Arubah> Qatadah> Abu Salih Abu Khalil> Abu ‘Alqamah al-Hashimi> Abu Sa‘id al-Khudri who reported that on the day of Hunayn the Messenger of Allah, Allah bless him and give him peace, sent an army to Awtas. This army met the enemy in a battle, defeated them and captured many female prisoners from them. But some of the Companions of the Messenger, Allah bless him and give him peace, were uncomfortable about having physical relations with these prisoners because they had husbands who were idolaters, and so Allah, exalted is He, revealed about this (And all married women (are forbidden unto you) save those (captives) whom your right hands possess).

* تفسير Asbab Al-Nuzul by Al-Wahidi

ea jabbar said...

അന്നത്തെ കാട്ടറബികള്‍ക്കു പോലും അല്ലാഹുവിനെക്കാള്‍ ധാര്‍മ്മികബോധമുണ്ടായിരുന്നു!!!!

അങ്കിള്‍ said...

മാഷേ, ഞാനും ചില സംശയങ്ങള്‍ കഴിഞ്ഞ ഒരു പോസ്റ്റില്‍ രേഖ പ്പെടുത്തിയിരുന്നു. അതിനും ഈ പോസ്റ്റില്‍ മറുപടിയുണ്ടെന്ന് കണക്കാക്കാമല്ലോ.

Anonymous said...

ജബ്ബാർ മാഷെ,
ഇസ്ലാം വിചാരവും നാജുമൊക്കെ പറയുന്ന ഒരുകാര്യമുണ്ട്, ഇസ്ലാമിന്റെ മൂല്ല്യവിചാരം ആപേക്ഷികമല്ല... (തോന്നുമ്പോൾ മനുഷ്യന് മാനുപ്പുലേറ്റ് ചെയ്യാവുന്ന ഒന്നല്ല ഇസ്ലാം എന്ന് ) ഇപ്പോൾ മാഷിന്റെ പോസ്റ്റും, കമന്റും, ഇസ്ലാം വിചാരക്കാരുടെ പ്രതിരോധവും കാണുമ്പോൾ (ഖുറാൻ തർജ്ജിമകൾ) നവപ്രചാരകർ ഖുറാന് പുത്തൻ മുഖം നൽകുന്നു എന്ന് കരുതേണ്ടിവരും,അല്ലങ്കിൽ ജബ്ബാർ മാഷ് പറയുന്ന ഖുറാൻ ജബ്ബാർ മാഷിന്റെ തന്നെ സൃഷ്ടി ആവും. ആരോ (ആരൊക്കയോ) കള്ളം‌പറയുന്നു....ശരി പരാതിക്കാരനും സ്വന്തം വഴിയെ ഒന്നു തിരഞ്ഞു നോക്കാം എന്തെങ്കിലും കിട്ടാതിരിക്കില്ല.....

Anonymous said...

സ്ത്രീ യഥാർത്ഥ ഇസ്ലാമിൽ എന്ന പോസ്റ്റിൽ സാജൻ മാഷ് ഒരു ചോദ്യം ചോദിച്ചു അതിന്റെ ഉത്തരം ഇസ്ലാം ഭായി നൽകിയതിൽ നിന്നും എടുത്തതാണ് ഈ വരികൾ “ഇവരല്ലാത്ത സ്ത്രീകളെയെല്ലാം സമ്പത്ത് (വിവാഹമൂല്യം) മുഖേന നിങ്ങള്‍ തേടുന്നത് അനുവദിക്കപ്പെട്ടിരിക്കുന്നു.“
ഇതിലെ ബ്രാക്കറ്റ് വരുന്ന ഭാഗം നവ ഇസ്ലാമിസ്റ്റുകളുടെ സംഭാവന ആണോ എന്ന് പരാതിക്കാരൻ സംശയിക്കുന്നു. കാരണം ഈ ഒരു പ്രയോഗം ഒഴിവാക്കിയാൻ അത് ജബ്ബാർ മാഷ് പറയുന്ന ( വിമർശിക്കുന്ന) ഖുറാൻ വചനമാവും!
ഈ ബ്രാക്കറ്റ് ഇതിന്റെ കൂടെ ഉള്ളതാണോ ?!

ea jabbar said...

കുര്‍ ആന്‍ പരിഭാഷകളില്‍ കാണുന്ന എല്ലാ ബ്രാക്കറ്റുകളും പരിഭാഷകരുടെ കൃത്രിമ സൃഷ്ടികളാണ്. ഇവിടെ നമ്മുടെ കൂട്ടുകാര്‍ ബ്രാക്കറ്റ് പ്രയോഗം മാത്രമല്ല അര്‍ത്ഥം തന്നെ മാറ്റുന്നുണ്ട്.

നിത്യസാക്ഷി said...

"ഞാന്‍ എന്തുകൊണ്ട് ഇത്ര തീവ്രമായി വിമര്‍ശിക്കുന്നു?"

ഈ ചോദ്യത്തീന്റെ ഉത്തരം ഇങ്ങിനെ ഒരു പോസ്റ്റായി നീട്ടിപ്പരത്തിയെഴുതണമെന്നില്ല.

എല്ലാവര്‍ക്കുമറിയാം. ഉത്തരം സിമ്പിള്‍.

അഹങ്കാരം കൊണ്ട്. പിന്നെ മതത്തിന്റെ സെന്‍സ് മനസ്സിലാകാത്തതു കൊണ്ടൂം.

നിത്യസാക്ഷി said...

ea jabbar said...


കുര്‍ ആന്‍ പരിഭാഷകളില്‍ കാണുന്ന എല്ലാ ബ്രാക്കറ്റുകളും പരിഭാഷകരുടെ കൃത്രിമ സൃഷ്ടികളാണ്. ഇവിടെ നമ്മുടെ കൂട്ടുകാര്‍ ബ്രാക്കറ്റ് പ്രയോഗം മാത്രമല്ല അര്‍ത്ഥം തന്നെ മാറ്റുന്നുണ്ട്.



അതേയതെ...യഥാര്‍ത്ഥ ഖുറാന്‍ പരിഭാഷയുടെ കരട് ജബ്ബാര്‍ മാഷിന്റെ കയ്യിലാണിപ്പോഴുള്ളത്.

പിന്നെ ഒരു യഥാര്‍ത്ഥ കോപ്പിയുള്ളത് യുക്തിവാദിസംഘത്തിന്റെ ഓഫീസിലും.

ലോകത്തെമ്പാടും ഖുര്‍ ആന്‍ തെറ്റായി മനസ്സിലാക്കിയ വിശ്വാസിസമൂഹത്തിനായി യഥാര്‍ത്ഥ ഖുറാന്‍ പരിഭാഷ

ജബ്ബാര്‍ മാഷും വി.കെ.രാജനും പിന്നെ പരാതിക്കാരനും ചേര്‍ന്ന് പുറത്തിറക്കുന്ന സുവര്‍ണ്ണാവസരത്തിനു വേണ്ടി കാത്തിരിക്കുക.

മാഷെ, പ്രീ പബ്ലിക്കേഷന്‍ നിരക്കില്‍ കിട്ടുമോ?

നിത്യസാക്ഷി said...

ഒരു സന്തോഷ വാര്‍ത്ത കൂടി...

ജബ്ബാര്‍ മാഷും വി.കെ.രാജനും പിന്നെ പരാതിക്കാരനും ചേര്‍ന്ന് പുറത്തിറക്കുന്ന സമ്പൂര്‍ണ്ണ ഖുറാന്‍ പരിഭാഷയില്‍

ബ്രാക്കറ്റുകള്‍ ഉപയോഗിക്കുന്നതല്ല.

എങ്കില്‍ ഭാഷക്കതൊരു മുതല്‍ക്കൂട്ട് തന്നെയായിരിക്കും.ഉറപ്പ്.

നിത്യസാക്ഷി said...

ea jabbar said...
അന്നത്തെ കാട്ടറബികള്‍ക്കു പോലും അല്ലാഹുവിനെക്കാള്‍ ധാര്‍മ്മികബോധമുണ്ടായിരുന്നു!!!!

പണ്ടത്തെ കോവൂരിനടക്കം ഇന്നത്തെ ജബ്ബാര്‍ മാഷിനെക്കാള്‍ കോമണ്‍സെന്‍സുണ്ടായിരുന്നു.

ea jabbar said...

പരാതിക്കാരാ, മലയാളം പരിഭാഷകളില്‍ പല കൃത്രിമങ്ങളും നടക്കുന്നുണ്ട്. കിട്ടുന്ന എല്ലാ പരിഭാഷയും വെച്ച് താരതമ്യം ചെയ്യണം. ഇംഗ്ലീഷില്‍ താഴെ പറയുന്നവ് നെറ്റില്‍ കിട്ടും.

altafsir

എന്ന വെബ് സൈറ്റില്‍ മൂന്നു വ്യാഖ്യാനകൃതികള്‍ ലഭിക്കുന്നു.
1.ഇബ് നുഅബ്ബാസ്,
2.ജലാലൈന്‍,
3.വാഖിദി.
ഇംഗ്ലീഷിലും മറ്റു ഭാഷകളിലുമുണ്ട്. അറബിയില്‍ മറ്റു തഫ്സീറുകളും ലഭ്യമാണ്.

നിത്യസാക്ഷി said...

ea jabbar said...


ഭര്‍ത്താക്കന്മാരുണ്ടെങ്കിലും അടിമസ്ത്രീകളെ ഭോഗിക്കാം എന്ന ഖുര്‍ ആന്‍ വാക്യം.....


'ഭോഗിക്കല്‍' 'സുഖമെടുക്കല്‍' എന്നൊക്കെ നിരന്തരം എഴുതിപ്പിടിപ്പിക്കുമ്പോള്‍ മാഷ് ഒരു തരം മനശ്ശാസ്ത്ര രതി അനുഭവിക്കുന്നുണ്ടോ എന്നൊരു സംശയം.

ea jabbar said...

This army met the enemy in a battle, defeated them and captured many female prisoners from them. But some of the Companions of the Messenger, Allah bless him and give him peace, were uncomfortable about having physical relations with these prisoners because they had husbands who were idolaters, and so Allah, exalted is He, revealed about this (And all married women (are forbidden unto you) save those (captives) whom your right hands possess).

നിത്യസാക്ഷി said...

ea jabbar said...

"പിന്നീട് കാലഹരണപ്പെട്ടതുമായ കാര്യങ്ങളും എല്ലാ മതപ്രമാണങ്ങളിലുമുണ്ട്. വിവരമുള്ള ഹൈന്ദവപണ്ഡിതന്മാര്‍ ഇക്കാര്യം ഇപ്പോള്‍ തുറന്നു സമ്മതിക്കുന്നുണ്ട്..."


ഹിന്ദുമതവിശ്വാസികള്‍ക്ക് യുക്തിവാദപ്രഭുവിന്റെ ചെളിവാരിയേറില്‍ നിന്ന് പ്രത്യേക ഡിസ്കൗണ്ട്!!

വലിയൊരു ഔദാര്യം തന്നെ..സെന്‍സില്ലാത്ത രീതിയില്‍ വേദഗ്രന്ഥങ്ങളെയും പ്രവാചകന്മാരെയും വരെ കരിവാരിത്തേക്കുന്ന ജബ്ബാര്‍ മാഷ് ഇങ്ങിനെ ഉദാരവാനാവുന്നതിനു പിന്നില്‍ പേടിയല്ലാതെ മറ്റെന്ത്?

ea jabbar said...

സ്ത്രീ ഖുര്‍ ആനില്‍

സ്ത്രീയും പുരുഷനും തുല്യ അവകാശങ്ങളും തുല്യ പൌരത്വവുമുള്ള വ്യക്തികളാണെന്ന കാഴ്ച്ചപ്പാടാണു പരിഷ്കൃത സമൂഹത്തിനുള്ളത്. പ്രായോഗികമായി ഇനിയും കുറെയധികം മാറ്റങ്ങള്‍ ഈ രംഗത്തുണ്ടാകേണ്ടതുണ്ട്. പൊതുവില്‍ സമൂഹം പുരുഷാധിപത്യപരമാണെങ്കിലും സ്തീപുരുഷ സമത്വം എന്നത് തത്വത്തില്‍ ലോകം അംഗീകരിക്കുന്നുണ്ട്. അത്തരമൊരു സമൂഹത്തിലേക്കുള്ള നമ്മുടെ മുന്നേറ്റത്തിനും തടസ്സമുണ്ടാക്കുന്നത് പ്രധാനമായും മതം തന്നെ.


പുരുഷന്‍ സര്‍വ്വാധികാരിയായ ഉടമയും സ്ത്രീ മെരുക്കമുള്ള അടിമയുമായി ജീവിക്കണമെന്ന് ഏതാണ്ട് എല്ലാ മതങ്ങളും അനുശാസിക്കുന്നുണ്ട്. ഇസ്ലാമിന്റെ നിലപാട് ഇക്കാര്യത്തില്‍ വളരെ പ്രാകൃതമാണ്. പുരുഷനു ദാസ്യവേല നിര്‍വ്വഹിക്കുന്നതിനപ്പുറം ജീവിതത്തിന്റെ വിശാല മേച്ചില്‍പ്പുറങ്ങളൊന്നുംതന്നെ സ്ത്രീയ്ക്ക് അനുഭവവേദ്യമായിക്കൂടാ എന്ന ശാഠ്യമാണ് ഇസ്ലാമിന്റേത്. സ്ത്രീകള്‍ പൊതു ജീവിതത്തിലേക്കു പ്രവേശിക്കുന്നതോടെ സമൂഹമാകെ കുത്തഴിയുമെന്നും സദാചാരം തകര്‍ന്നടിയുമെന്നും ഇസ്ലാമിന്റെ ആധുനിക വക്താക്കളും ഏറ്റു പാടുന്നു.
ചാതുര്‍ വര്‍ണ്യം നശിച്ച് ജാതിയും ഉച്ചനീചത്വവും ഇല്ലാതാകുന്നതോടെ സമൂഹത്തിന്റെ നിലനില്‍പ്പും ഘടനയും തകരുമെന്നു ജാതി മേലാളരും പണ്ടു വ്യാകുലപ്പെട്ടിരുന്നു. ഇന്നും അങ്ങനെയൊക്കെ കരുതുന്നവരുണ്ട്. ഇതിന്റെ മറ്റൊരു വകഭേദമാണ് മുസ്ലിം മൌലികവാദികളുടെ വാദഗതിയും.

“ഓഫീസുകളില്‍നിന്നും പണിശാലകളില്‍നിന്നും കമ്പോളങ്ങളില്‍നിന്നും വനിതകളെ തിരിച്ചു വിളിച്ച് പുരുഷന്മാര്‍ക്കു തൊഴില്‍ നല്‍കുകയാണെങ്കില്‍ ഒട്ടു വളരെ പ്രശ്നങ്ങള്‍ക്കു പരിഹാരമാകും. ... സ്ത്രീയെ തിരിച്ചു വിളിക്കുക, സമൂഹത്തിന്റെ അടിസ്ഥാനമായ കുടുംബത്തെ സമൂഹനാശത്തിനിന്നും രക്ഷിക്കുക.” ( അബ്ദുറഹിമാന്‍ പെരിങ്ങാടി, മാധ്യമം- 1998 മാര്‍ച്ച്15)


സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പു ലക്ഷ്യമാക്കി ദൈവം നിശ്ചയിച്ച ഒരു ചുമതലാവിഭജനത്തിന്റെ പ്രശ്നം മാത്രമായി , ലിംഗവിവേചനത്തെ ആധുനിക ഇസ്ലാമിസ്റ്റുകള്‍ ലഘൂകരിക്കാന്‍ ശ്രമിക്കുന്നു. സ്ത്രീക്കും പുരുഷനുമിടയില്‍ മറ്റു തരത്തിലുള്ള വിവേചനങ്ങളോ നീതിനിഷേധമോ ഒന്നുംതന്നെയില്ലെന്നും അവര്‍ സമര്‍ത്ഥിക്കുന്നു. അതിനായി മതഗ്രന്ഥങ്ങളെ വളച്ചൊടിക്കുകയും ദുര്‍വ്യാഖ്യാനിക്കുകയും ചെയ്യുന്നു. അനുകൂല തെളിവുകള്‍ കണ്ടെടുക്കാനുള്ള അന്യേഷണത്തില്‍ പലപ്പോഴും ഇക്കൂട്ടര്‍ക്ക് വ്യാജരേഖകളെയും ദുര്‍ബ്ബലപ്രമാണങ്ങളെയും അവലംബിക്കേണ്ടി വരുന്നു. കാരണം ഖുര്‍ ആനും ഹദീസും പ്രമാണമാക്കിയാല്‍ സ്ത്രീ മനുഷ്യനാണെന്നു പോലും പറയാന്‍ തെളിവു കാണുകയില്ല.

സന്ദര്‍ഭങ്ങളില്‍നിന്നടര്‍ത്തി , അവതരണ പശ്ചാതലം മറച്ചു വെച്ച് കസര്‍ത്തു നടത്തിയാല്‍ പോലും ഇവര്‍ക്കു തുണയാകുന്ന തെളിവുകള്‍ വിരളമായേ കിട്ടൂ.

പ്രവാചക്ന്റെ പത്നീവൃന്ദത്തില്‍ , ഉമ്മു സലമ , ആയിഷ തുടങ്ങിയവര്‍ കടുത്ത സ്ത്രീവാദികളായിരുന്നു. അവരുടെ നിര്‍ബ്ബന്ധവും ശല്യപ്പെടുത്തലും സഹിക്ക വയ്യാതെ വന്ന ചില സന്ദര്‍ഭങ്ങളിലാണു സ്ത്രീകള്‍ക്കും സല്‍ക്കര്‍മ്മങ്ങള്ക്കു പ്രതിഫലമുണ്ടെന്നും മറ്റും ഒഴുക്കന്‍ മട്ടില്‍ പറയുന്ന ചില വെളിപാടുകള്‍ പ്രവാചകന്റെ നാവില്‍നിന്നും പുറത്തു വന്നത്. ഹദീസിലും സ്ത്രീകള്‍ക്കനുകൂലമായ തിരുമൊഴികള്‍ വിരളമാണ്. സ്ത്രീ വിരുദ്ധ ഹദീസുകളുടെ കൂമ്പാരം തന്നെയുണ്ട് പ്രമാണങ്ങളില്‍.
പുരുഷനു സുഖിക്കാനുള്ള ഒരു ഉപകരണം മാത്രമാണു സ്ത്രീയെന്ന് പ്രവാചകനും ‘അല്ലാഹു’വും അര്‍ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയിരിക്കുന്നു.


ഇനി നമുക്ക് ഖുര്‍ ആന്‍ സ്ത്രീകളെ കുറിച്ച് പറയുന്നതെന്തൊക്കെയാണെന്നു നോക്കാം. യഥാര്‍ത്ഥ ഇസ്ലാം അതിനെന്തു വ്യാഖ്യാനം നല്‍കുന്നുവെന്നും, ആധുനിക വ്യാഖ്യാതാക്കള്‍ എന്തൊക്കെ അഭ്യാസങ്ങളാണു നടത്തുന്നതെന്നും കാണാനാവുമെന്നു പ്രതീക്ഷിക്കുന്നു.


زُيِّنَ لِلنَّاسِ حُبُّ ٱلشَّهَوَاتِ مِنَ ٱلنِّسَاءِ وَٱلْبَنِينَ وَٱلْقَنَاطِيرِ ٱلْمُقَنْطَرَةِ مِنَ ٱلذَّهَبِ وَٱلْفِضَّةِ وَٱلْخَيْلِ ٱلْمُسَوَّمَةِ وَٱلأَنْعَامِ وَٱلْحَرْثِ ذٰلِكَ مَتَاعُ ٱلْحَيَاةِ ٱلدُّنْيَا وَٱللَّهُ عِنْدَهُ حُسْنُ ٱلْمَآب (3:14) ِ
“സ്ത്രീകള്‍, സന്താനങ്ങള്‍, ധാരാളമായി ശേഖരിക്കപ്പെട്ട വെള്ളി, സ്വര്‍ണ്ണം, ലക്ഷണമൊത്ത കുതിരകള്‍, നാല്‍ക്കാലി മൃഗങ്ങള്‍, കൃഷിയിടങ്ങള്‍, എന്നീ കാമ്യ വസ്തുക്കളെ സ്നേഹിക്കല്‍ മനുഷ്യര്‍ക്കു ഭംഗിയാക്കപ്പെട്ടിരിക്കുന്നു. അതെല്ലാം ഇഹലോക ജീവിതത്തിന്റെ സുഖമെടുക്കുവാനുള്ള വിഭവങ്ങളാണ്.എന്നാല്‍ ഉത്തമ സങ്കേതം അല്ലാഹുവിങ്കലത്രേ!”



വാഖിദി തഫ്സീറിലെ വ്യാഖ്യാനം ഇങ്ങനെ:-
Allah then mentions the bounties of the life of this world that He has made attractive for the unbelievers, saying: (Beautified for mankind is) what people's hearts find desirable is (love of the joys (that come) from women) meaning slave women and wives (and offspring) slaves and children, (and stored up heaps) amassed wealth (of gold and silver) it is also said that this means: minted or engraved gold and silver, (and horses branded (with their mark)) beautiful branded horses and grazing in pastures, (and cattle) i.e. sheep, cows and camels (and land) cultivation and cultivated lands. (That) which is mentioned above (is comfort of the life of the world) is of benefit to people in the life of this world and then it vanishes; it is also said that this means: the joys of this world last only for as long as the stuff of any home, a bowl, a plate and the like. (Allah! With Him is a more excellent abode) in the Hereafter, i.e. Paradise, to whoever shun such joys. (3:14)


ഇഹലോകത്തെ സുഖോപകരണങ്ങളില്‍ ഏറ്റവും മുന്തിയ ഉപകരണം സത്സ്വഭാവമുള്ള സ്ത്രീ തന്നെയാണെന്നു നബി വിശദീകരിച്ചിട്ടുണ്ട്.

ആ ഉപകരണത്തെ എങ്ങനെയൊക്കെ വേണമെങ്കിലും ഉപയോഗിച്ചു സുഖിക്കാമെന്നു ഖുര്‍ ആന്‍ വ്യക്തമാക്കുന്നു:


نِسَآؤُكُمْ حَرْثٌ لَّكُمْ فَأْتُواْ حَرْثَكُمْ أَنَّىٰ شِئْتُمْ وَقَدِّمُواْ لأَنْفُسِكُمْ وَٱتَّقُواْ ٱللَّهَ وَٱعْلَمُوۤاْ أَنَّكُمْ مُّلاَقُوهُ وَبَشِّرِ ٱلْمُؤْمِنِينَ
“നിങ്ങളുടെ സ്ത്രീകള്‍ നിങ്ങളുടെ കൃഷിസ്ഥലമാണ്; അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കുന്നവിധം സ്വന്തം കൃഷിസ്ഥലത്തു നിങ്ങള്‍ക്കു ചെല്ലാം.”( 2:223 )


ലൈംഗികാസ്വാദനത്തിന് പുരുഷന്‍ ഇച്ഛിക്കുന്ന ഏതു വിധത്തിലും അവളുടെ ശരീരം ഉപയോഗിക്കാന്‍ അവനവകാശമുണ്ടെന്നും സ്ത്രീക്ക് അവളുടെ ശരീരത്തിലോ ലൈംഗികതയിലോ ഒരവകാശവും ഇല്ലെന്നും ഈ ഖുര്‍ ആന്‍ വാക്യം അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു.

ea jabbar said...

ഇത് ഖുര്‍ ആന്‍ ബ്ലോഗിലെ പുതിയ പോസ്റ്റ്.

കുയുക്തിവാദം said...

പാമരന്‍ said...

മാഷെ, താങ്കളുടെ ശ്രമങ്ങള്‍ക്ക്‌ എല്ലാ ഭാവുകങ്ങളും നേരുന്നു.


അതെ...

ലോകത്തെ സകല പാമരന്മാരുടെയും അഭിവാദ്യങ്ങള്‍ മാഷിനും മതത്തിനെതിരെയുള്ള മാഷിന്റെ തീവ്രവിമര്‍ശനങ്ങള്‍ക്കും.

ea jabbar said...

സുഹൃത്തേ നിത്യ സാക്ഷീ;
കമന്റുകള്‍ എത്ര വേണമെങ്കിലും ഇട്ടോളൂ
മുമ്പ് അബ്ദുല്‍ അലി കാണിച്ച പണി കാണിക്കരുത്.

കുയുക്തിവാദം said...

e.a.jabbar said:

"പൊതുവില്‍ സമൂഹം പുരുഷാധിപത്യപരമാണെങ്കിലും സ്തീപുരുഷ സമത്വം എന്നത് തത്വത്തില്‍ ലോകം അംഗീകരിക്കുന്നുണ്ട്. അത്തരമൊരു സമൂഹത്തിലേക്കുള്ള നമ്മുടെ മുന്നേറ്റത്തിനും തടസ്സമുണ്ടാക്കുന്നത് പ്രധാനമായും മതം തന്നെ"

അതെയതെ..
പോളിറ്റ് ബ്യൂറോവില്‍ വനിതകള്‍ കുറഞ്ഞതും സം വരണം 33% ആക്കാന്‍ തന്നെ പെടാപ്പാട് പെടുന്നതും പിന്നെ അമേരിക്കയില്‍ വനിത പ്രസിഡണ്ടാവാത്തതിനുമൊക്കെ കാരണം ഈ ഇസ് ലാം തന്നെ..

യുക്തിവാദി സംഘത്തിന്റെ സംസ്ഥാനകമ്മറ്റിയില്‍ എത്ര വനിതകളുണ്ട് മാഷെ?

ea jabbar said...

തത്വത്തില്‍ പോലും അംഗീകരിക്കാതെ പുരുഷ മേധാവിത്തത്തിനു ന്യായീകരണങ്ങള്‍ ചമയ്ക്കുകയാണു മുസ്ലിം മൌലികവാദികള്‍

കുയുക്തിവാദം said...

ചിത്രകാരന്‍chithrakaran said...


പ്രവാചകന്റെ വെപ്പാട്ടിയെ വെപ്പാട്ടി എന്നു വിളിക്കാന്‍ പാടുണ്ടോ മാഷേ ?
ദിവ്യപാട്ടി എന്നോ, ഡെപ്യൂട്ടിഭാര്യ, അസിസ്തന്റ് ഭാര്യ, ഭാര്യ ട്രൈനീ എന്നീ പേരുകള്‍ നല്‍കി
പ്രവാചകന്റെ ധാര്‍മ്മിക നിലവാരം ഉയര്‍ത്തിക്കൊണ്ടുവരേണ്ടതല്ലേ ?


ചിത്രകാരന്റെ പേരു മാറ്റി തോന്നിവാസമെഴുത്തുകാരന്‍ എന്നാക്കിയാല്‍ വലിയ ഉപകാരമായിരുന്നു.


പ്രവാചകനെപ്പറ്റി ഇങ്ങിനെയൊക്കെ എഴുതുന്നത് വലിയ 'സഹിഷ്ണുത'യാണല്ലോ.


നിങ്ങളുടെയൊക്കെ പുരോഗമനമുഖം മൂടിക്കുള്ളിലെ ചീഞ്ഞുനാറുന്ന വര്‍ഗ്ഗീയ വിഷം പുറത്തുകൊണ്ട് വരാനെങ്കിലും ഈ മൂന്നു ബ്ലോഗുകളും അതിലൂടെ ഒഴുകിപ്പരക്കുന്ന സാംസ്കാരിക ജീര്‍ണ്ണതയും നിമിത്തമായിത്തീരുന്നു എന്നതില്‍ ഞങ്ങള്‍ക്കു സന്തോഷമുണ്ട്.

നിത്യസാക്ഷി said...

ea jabbar said...
സുഹൃത്തേ നിത്യ സാക്ഷീ;
കമന്റുകള്‍ എത്ര വേണമെങ്കിലും ഇട്ടോളൂ
മുമ്പ് അബ്ദുല്‍ അലി കാണിച്ച പണി കാണിക്കരുത്.

അബ്ദുല്‍ അലി ഇതിലും എത്രയോ നന്ന് മാഷെ...
അയാള്‍ ഒരിക്കല്പ്പോലും മറ്റൊരു മതത്തിന്റെ മഹാപുരുഷനു വെപ്പാട്ടിമാരെ
ഉണ്ടാക്കിയില്ലല്ലോ.
വേദഗ്രന്ഥങ്ങളെ ചവറെന്നു വിളിച്ചിട്ടുമില്ല.
എന്തായാലും നിങ്ങള്‍ യുക്തിവാദി 'ബുജി'കളുടെയത്ര

സാംസ്കാരിക(വെപ്പാട്ടിസ) നിലവാരമില്ലെങ്കിലും ഈ അപരിഷ്ക്ര്യതന്റെ

വായില്‍ നിന്ന് സഭ്യമല്ലത്തതൊന്നും മാഷ് ഭയക്കേണ്ട..

മാന്യമായിത്തന്നെ നമുക്ക് സം വദിക്കാം.

പിന്നെ മാഷിനു പ്രവാചകനെ വരെ പരിഹസിക്കാമെങ്കില്‍

ഞങ്ങള്‍ക്കുമാകാമല്ലോ പരിഹാസം..

'ആവിഷ്കാര സ്വാതന്ത്ര്യം ഞങ്ങള്‍ 'അപരിഷ്ക്ര്യത'രായ മതവിശ്വാസികള്‍ക്കും

കുറച്ച് വകവച്ചു തന്നു കൂടെ മാഷെ..?

നിത്യസാക്ഷി said...

ea jabbar said..

"അവരെക്കൊണ്ടു തന്നെ ഖുര്‍ ആനില്‍ കാലഹരണപ്പെട്ട സദാചാരമുണ്ടെന്ന് സമ്മതിപ്പിക്കാനാണ് എന്റെ എളിയ ശ്രമം."


മഹത്തായ 'എളിയ' ശ്രമം തന്നെ!!

നിത്യസാക്ഷി said...

ലൈംഗികാസ്വാദനത്തിന് പുരുഷന്‍ ഇച്ഛിക്കുന്ന ഏതു വിധത്തിലും അവളുടെ ശരീരം ഉപയോഗിക്കാന്‍ അവനവകാശമുണ്ടെന്നും സ്ത്രീക്ക് അവളുടെ ശരീരത്തിലോ ലൈംഗികതയിലോ ഒരവകാശവും ഇല്ലെന്നും ജബ്ബാര്‍ മാഷ് പരിഭാഷപ്പെടുത്തി യുക്തിവാദി ഓഫ് സെറ്റിലടിച്ച് പരാതിക്കാരന്‍ ആമുഖമെഴുതി വി.കെ.രാജന്‍ അവതാരിക ചമച്ച പുതിയ ഖുര്‍ ആന്‍ വാക്യം അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു.

നിത്യസാക്ഷി said...

ശാഠ്യം-വാക്യത്തില്‍ പ്രയോഗിക്കുക.

"പുരുഷനു ദാസ്യവേല നിര്‍വ്വഹിക്കുന്നതിനപ്പുറം ജീവിതത്തിന്റെ വിശാല മേച്ചില്‍പ്പുറങ്ങളൊന്നുംതന്നെ സ്ത്രീയ്ക്ക് അനുഭവവേദ്യമായിക്കൂടാ എന്ന ശാഠ്യമാണ് ഇസ്ലാമിന്റേത് എന്ന ജബ്ബാര്‍ മാഷിന്റെ ശാഠ്യം തന്നെ വി.കെ.രാജന്റെയും പരാതിക്കാരന്റെയും ശാഠ്യം."

നിത്യസാക്ഷി said...

ഫലിതം- 2009 (പ്രീ പബ്ലിക്കേഷന്‍)


jabbar mash said:
ഞാന്‍ ചെളിയെറിയുന്നില്ല; മതപ്രമാണങ്ങള്‍ എനിക്കു കാണിച്ചു തന്ന ചെളി ഞാന്‍ മറ്റുള്ളവര്‍ക്കും കാണിച്ചുകൊടുക്കുന്നു . അത്രയേയുള്ളു

നിത്യസാക്ഷി said...

"ഞാന്‍ എന്തുകൊണ്ട് ഇത്ര തീവ്രമായി വിമര്‍ശിക്കുന്നു? "


തീവ്രതയെ സ്വയം തിരിച്ചറിഞ്ഞതിനു നന്ദി.

നിത്യസാക്ഷി said...

നിര്‍ വചനങ്ങള്‍-2009 (ഇസ്ലാമോഫോബിയ പിടിപെട്ട കുറെ വന്ദ്യ വയോധിക യുക്തിവാദശിങ്കങ്ങളുടെ വക)

1. പുരോഗമനം...

ഞങ്ങള്‍ക്കുള്ളത് എന്ന് ഞങ്ങള്‍ ദൈവ വിരോധികള്‍ വ്യഥാ അവകാശപ്പെടുന്നത്..

ഞങ്ങളുടെ പോസ്റ്റൂകളിലും കമന്റുകളിലും ഇത്തിരിപ്പോലും കാണാന്‍ കഴിയാത്തത്..

2. അപരിഷ്ക്ര്യതത്വം..

വിശ്വാസികളുടെ മേല്‍ ഞങ്ങള്‍ അടിച്ചേല്പ്പിക്കുന്നത്..

ഞങ്ങളുടെ വരികള്‍ക്കിടയില്പ്പോലും തെളിഞ്ഞു കാണാവുന്നത്..

3.യുക്തി..

മരുന്നിനു കൂട്ടാന്‍ പോലും ഞങ്ങള്‍ക്ക് പ്രകടിപ്പിക്കാന്‍ കഴിയാത്തത്..

പക്ഷേ ഞങ്ങളുടെ ബ്ലോഗിന്റെ തലക്കെട്ടിലും സംഘടനയുടെ പേരിലുമൊക്കെ കാണാന്‍ കഴിയുന്നത്..

4. വനിതാവിമോചനം/സ്ത്രീ സ്വാതന്ത്ര്യം..

വാചകമടികളില്‍ ഞങ്ങളുടെ കാപട്യമല്ലാതെ മറ്റെന്ത്?

5. ഇസ് ലാം.

ഈ ര്‍ഷ്യ കരഞ്ഞു തീര്‍ക്കാന്‍, സര്‍ഗ്ഗശേഷി ഒട്ടുമില്ലാത്ത ഞങ്ങള്‍ക്ക് ഇസ്ലാം തന്നെ വേണം പിടിച്ചു നില്‍ക്കാന്‍.

മറ്റെന്തു വിഷയമുണ്ട് ഞങ്ങള്‍ക്കറിയുന്നത്??!!!

ea jabbar said...

നിത്യസാക്ഷി said...
ലൈംഗികാസ്വാദനത്തിന് പുരുഷന്‍ ഇച്ഛിക്കുന്ന ഏതു വിധത്തിലും അവളുടെ ശരീരം ഉപയോഗിക്കാന്‍ അവനവകാശമുണ്ടെന്നും സ്ത്രീക്ക് അവളുടെ ശരീരത്തിലോ ലൈംഗികതയിലോ ഒരവകാശവും ഇല്ലെന്നും ജബ്ബാര്‍ മാഷ് പരിഭാഷപ്പെടുത്തി യുക്തിവാദി ഓഫ് സെറ്റിലടിച്ച് പരാതിക്കാരന്‍ ആമുഖമെഴുതി വി.കെ.രാജന്‍ അവതാരിക ചമച്ച പുതിയ ഖുര്‍ ആന്‍ വാക്യം അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു.

نِسَآؤُكُمْ حَرْثٌ لَّكُمْ فَأْتُواْ حَرْثَكُمْ أَنَّىٰ شِئْتُمْ وَقَدِّمُواْ لأَنْفُسِكُمْ وَٱتَّقُواْ ٱللَّهَ وَٱعْلَمُوۤاْ أَنَّكُمْ مُّلاَقُوهُ وَبَشِّرِ ٱلْمُؤْمِنِينَ
വാഖിദിയുടെ വ്യാഖ്യാനം ഇതാ:-
(Your women are a tilth for you…) [2:223]. Abu Bakr Ahmad ibn al-Hasan al-Qadi informed us> Hajib ibn Ahmad> 'Abd al-Rahim ibn Munib> Sufyan ibn 'Uyaynah> Ibn al-Munkadir that he heard Jabir ibn 'Abd Allah say: “The Jews used to say that whoever penetrates the vagina of his wife from a back position, the child born as a result of this intercourse will be cross-eyed. To deny this, Allah, exalted is He, revealed (Your women are a tilth for you (to cultivate) so go to your tilth as ye will)”. This was narrated by Bukhari from Abu Nu'aym and by Muslim from Abu Bakr ibn Abi Shaybah, and Abu Nu'aym and Abu Bakr related it from Sufyan. Muhammad ibn Ibrahim ibn Muhammad ibn Yahya informed us> Abu Sa'id Isma'il ibn Ahmad al-Khalali> 'Abd Allah ibn Zayd al-Bajali> Abu Kurayb> al-Muharibi> Muhammad ibn Ishaq> Aban ibn Muslim> Mujahid who said: “I read the Qur'an out of memory, from beginning to end, under Ibn 'Abbas' supervision three times, stopping at each verse to ask him about its meaning until he got to this verse (Your women are a tilth for you (to cultivate) so go to your tilth as ye will). He said: 'The men of this part of Quraysh used to have sexual intercourse with their wives while the latter lay down on their front. They enjoyed their wives from the front and back positions. When they migrated to Medina and married the women of the Helpers, they tried to do with them what they were in the habit of doing in Mecca. But the women of the Helpers objected, saying: 'This is something that we did not do before'. The talk spread until it reached the Messenger of Allah, Allah bless him and give him peace. Allah, exalted is He, then revealed (Your women are a tilth for you (to cultivate) so go to your tilth as ye will). He said: If you want you can penetrate your wives from a back position or from a front position, or if you want from a kneeling down position. He meant by this, penetrating their women's vaginas from any of these positions. He said: go to your tilth as you will' ”. This was narrated by al-Hakim Abu 'Abd Allah in his Sahih from Abu Zakariyya al-'Anbari from Muhammad ibn 'Abd al-Salam from Ishaq ibn Ibrahim from al-Muharibi.

ഇബ്നു അബ്ബാസിന്റെ തഫ്സീറില്‍ ഇങ്ങനെയും:-
Your women are a tilth for you (to cultivate)) He says: the vulvas of your wives are plantations for your offspring (so go to your tilth) your plantations (as ye will) as you please, from behind or front as long as the penetration is in the pudendum, (and send (good deeds) before you for your souls) righteous children, (and fear Allah) regarding penetrating your wives in their anus or having sex with them during menstruation, (and know that ye will (one day) meet Him) that you will see Him after you die and He will reward you according to your deeds. (Give glad tidings to believers (O Muhammad)) Allah says: give glad tidings, O Muhammad, to the believers, who ward off penetrating their wives in their anus and further abstain from having sex with them when they are menstruating, that Paradise will be theirs.

ഇനി തബ് രീ പറയുന്നതും കൂടി കാണുക:-
The verse permits the man to have intercourse with his wife when he wishes, as he wishes , from in front or from behind , the essential point being that he must penetrate her through the vagina, the sole spot where insemination is guaranteed....

തന്റെ ശരീരത്തില്‍ ‍ഭര്‍ത്താവായ പുരുഷന്‍ തനിക്കസഹ്യമായ രീതിയില്‍ ബലം പ്രയോഗിക്കുന്നു എന്ന പരാതിയുമായി ഒരു സ്ത്രീ പ്രവാചകസന്നിധിയിലെത്തിയ സന്ദര്‍ഭത്തിലാണ് ഈ വെളിപാടിറങ്ങിയത് എന്നു തബ് രീ വിവരിക്കുന്നു. പരാതിക്കാരിയായ സ്ത്രീയെ സംബോധനചെയ്യാതെ പ്രതിയായ പുരുഷനു വേണ്ടി വെളിപാടിറക്കുകയാണു ദൈവം ചെയ്തത്!
സ്ത്രീക്കു തന്റെ ശരീരത്തിലോ ലൈംഗികതയിലോ യാതൊരു സ്വയം നിര്‍ണായാവകാശവുമില്ലെന്ന് ഇതോടെ തീര്‍ച്ചയായി.
പരാതിയുന്നയിച്ച ‘സ്ത്രീ’ രംഗത്തുനിന്നപ്രത്യക്ഷമായതോടെ മത പണ്ഡിതന്മാര്‍ മറ്റൊരു വിവാദത്തിലേക്ക് ഈ വിഷയം വഴിതിരിച്ചു വിടുകയാ‍ണുണ്ടായതത്രെ.
ആ തര്‍ക്കം നിരവധി കാലം നീണ്ടു നിന്നു ഒടുവില്‍ മഹാപണ്ഡിതനായ തബ് രീ അതിനു വിരാമമിട്ടുകൊണ്ട് വിധി നല്‍കി .

“Thus according to Tabri ,sodomy was formally forbidden; but the essential question remained without answer, what principle in islam regulate the role of the woman during the sex act? Did or did not the free will of a woman as a muslim person exist? And were there cases where this free will was affirmed and others in which it disappeared? It was the answer to this essential question that the woman tried to obtain from heaven ." (Women in islam- fathima mernissi-p 148)

ഇസ്ലാമില്‍ സ്ത്രീ വെറും ഒരു ഉപകരണം മാത്രമെന്ന് പറയുന്നത് ഞാനല്ല; ഖുര്‍ ആനും ഹദീസും തഫ്സീറുകളുമാണ്.

Anonymous said...

നിത്യസാക്ഷി, കമന്റുകള്‍ രസകരമായിട്ടുണ്ട്.പക്ഷേ ഈ ബ്ലോഗ് കണ്ടിടത്തോളം സീരിയസ്സായ ചര്‍ച്ചകള്‍ ഉദ്ദേശിച്ചുള്ളതാണ്.ഇത്തരം തമാശകള്‍ അതിനു പറ്റിയ ബ്ലോഗില്‍ ഇടുന്നതല്ലേ നല്ലത്?

നിത്യസാക്ഷി said...

ഇ. എ.ജബ്ബാര്‍ മാഷ് സെഡ്:

"ഇസ്ലാമില്‍ സ്ത്രീ വെറും ഒരു ഉപകരണം മാത്രമെന്ന് പറയുന്നത് ഞാനല്ല; ഖുര്‍ ആനും ഹദീസും തഫ്സീറുകളുമാണ് എന്നു പറയുന്നത് മാത്രമാകുന്നു ഞാന്‍"

നിത്യസാക്ഷി said...

Anonymous said...
നിത്യസാക്ഷി, കമന്റുകള്‍ രസകരമായിട്ടുണ്ട്.പക്ഷേ ഈ ബ്ലോഗ് കണ്ടിടത്തോളം സീരിയസ്സായ ചര്‍ച്ചകള്‍ ഉദ്ദേശിച്ചുള്ളതാണ്.ഇത്തരം തമാശകള്‍ അതിനു പറ്റിയ ബ്ലോഗില്‍ ഇടുന്നതല്ലേ നല്ലത്?

പ്രിയ ബ്രദര്‍ അനോണീ, ഇമ്മാതിരി തമാശിക്കാന്‍ പറ്റീയ ബ്ലോഗ് വേറെയുണ്ടോ ബൂലോഗത്ത്??
അജ്ഞനമെന്നത് ഞാനറിയുമെന്ന് മാഷ്.
അത് മഞ്ഞള്‍ പോലെ കറുത്തിരിക്കുമെന്ന് വി.കെ.രാജന്‍.
അതല്ല അജ്ഞനമെന്നത് ഒരു കപ്പലണ്ടിയാണെന്ന് പരാതിക്കാരന്‍.
അങ്ങിനെയൊരു സാധനം തന്നെയില്ലെന്ന് ചിത്രകാരന്‍.

എല്ലാവരും കൂടെ കുടൂകുടാ ചിരിപ്പിക്കുകയല്ലേ?
ഇവിടെ കാര്യത്തിനൊരു പ്രസക്തിയുമില്ല. ആകെക്കൂടി പ്രസക്തിയുള്ളത് തമാശകള്‍ക്ക് മാത്രം.
യുക്തിവാദം പിടിച്ച തമാശകള്‍...

നിത്യസാക്ഷി said...

ഇ.എ.ജബ്ബാര്‍ മാസ്റ്റര്‍ സെഡ്:
വിധവകളെ വിവാഹം ചെയ്യണമെങ്കില്‍ മൂന്നു മാസത്തെ ഇദ്ദ കഴിയണം എന്നാണല്ലോ പൊതു നിയമം. കൊള്ളമുതല്‍ പങ്കിട്ടു പെണ്ണുങ്ങളെ ഭോഗിക്കുമ്പോള്‍ ഇതൊന്നും പ്രവാചകനോ അനുയായികള്‍ക്കോ ബാധകമാകാതിരുന്നതെന്തേ?

വിട്ടേക്ക് മാഷെ..മാഷുടെയത്രയും സാംസ്കാരികമായി ഉയരാന്‍ എല്ലാവര്‍ക്കും കഴിയുമോ? അന്ന് യുക്തിവാദിസംഘമൊന്നുമില്ലല്ലോ. പുരോഗമന കലാ സാഹിത്യസംഘവുമില്ല. പിന്നെ മാഷുടെ ഈ മഹാബ്ലോഗുകളുമില്ല. കൊള്ളമുതല്‍ ഭോഗിച്ച് പെണ്ണുങ്ങളെ പങ്കിട്ടെടുക്കുമ്പോള്‍..സോറി..തെറ്റിപ്പോയി..എന്നാലും മാഷിനു ഇസ് ലാം മതത്തെക്കുറിച്ച് അപാര അറിവാണു കേട്ടോ..കാരണം ഒരു അച്ചരത്തെറ്റുമില്ലാതെയല്ലേ 'ഇദ്ദ'എന്നൊക്കെ എഴുതിയിരിക്കുന്നത്...ഒരു മാതിരി പുരോഗമിച്ച യുക്തിവാദിക്കൊന്നും ഇങ്ങിനെ 'ഷ്ഫുട'മായി അറബി വാക്കെഴുതാന്‍ കഴിയില്ല. പിന്നെ ആ നശിച്ച മതത്തിലല്ലേ പിറന്നത്? അതിന്റെയൊരു ഗുണമായിരിക്കാം.

നിത്യസാക്ഷി said...

ea jabbar said...
അന്ധമായ വിശ്വാസം കൊണ്ട് മനുഷ്യത്വം മരവിച്ചു പോയവര്‍ക്കു മാത്രമേ ഇതൊക്കെ ന്യായീകരിക്കാന്‍ കഴിയൂ. എനിക്കിതൊക്കെ വായിക്കുമ്പോള്‍ കരളു പറിഞ്ഞു പോകുന്ന അനുഭവമാണുണ്ടാകുന്നത്.

പ്രവാചകന്‍ 'കൊള്ളമുതല്‍ പങ്കിട്ടെടുത്ത്(!)പെണ്ണുങ്ങളെ ഭോഗിച്ചു(!) എന്ന് എവിടെയോ വായിച്ചപ്പോള്‍ യുക്തിവാദിയുടെ കരളു പറിഞ്ഞു പോയി.
കാടനും അപരിഷ്ക്ര്യതനുമാണു പ്രവാചകനെന്ന് പണ്ടേ ധരിച്ചു വെച്ചിട്ടുള്ള യുക്തിവാദിയുടെ പോലും കരളും പറിഞ്ഞു പോയി!!

കരളിന്റെ കഷണമായി മനതാരില്‍ സൂക്ഷിക്കുന്ന പ്രവാചകനെക്കുറിച്ച് ഇങ്ങിനെയൊക്കെ എഴുതിപ്പിടീപ്പിക്കുന്നത് വായിച്ച് ഒരു വിശ്വാസിയുടെ കരളും പറിഞ്ഞു പോകാതിരിക്കട്ടെ. കരളുകളേ,,കട്ടിയായിരിപ്പിന്‍..

ഇസ് ലാം വിചാരം said...

ജബ്ബാര്‍ മാഷ് ഖുര്‍ ആനു നല്‍കുന്ന ഉള്‍ട്ട വ്യാഖ്യാനത്തിനു പിന്നിലെന്ത്? സൂക്തത്തിന്റെ ഖുര്‍ആന്‍ സൂക്തം

ചോദ്യം:ഖുര്‍ആന്‍ പഠിക്കുമ്പോള്‍ അതിറങ്ങിയ സന്ദര്‍ഭവും പഠിക്കണം എന്നു പറയുന്നതിലെ യുക്തി എന്താണ്?

മറുപടി/ഉത്തരം:
ഖുര്‍ആന്‍ ശരിയായി ഗ്രഹിക്കുന്നതിനും അതില്‍ നിന്നും വിധികള്‍ കണ്ടെത്തുന്നതിനും അതിന്‍റെ വെളിച്ചത്തില്‍ ഒരു വിഷയത്തിന്‍റെ വിധി നിര്‍ധാരണം ചെയ്യുന്നതിനുമൊക്കെ ആയത്തുകളുടെ അവതരണപശ്ചാതലവും അവതരണ കാരണമുണ്ടെങ്കില്‍ അതും അറിഞ്ഞിരിക്കേണ്ടതാണെന്ന കാര്യത്തില്‍ മുസ്‌ലിം പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല. പരമാര്‍ത്ഥം അതാണുതാനും. ഇതിനര്‍ത്ഥം എല്ലാ വചനങ്ങള്‍ക്കും അവതരണകാരണമുണ്ട്‌ എന്നല്ല. ഉളളതിന്‍റെ കാരണം അറിഞ്ഞില്ലെങ്കില്‍ അബദ്ധത്തില്‍പ്പെടാന്‍ സാധ്യതയുണ്ട്‌ എന്നതാണ്‌.

ഉദാഹരണമായി, നമസ്കരിക്കുമ്പോള്‍ ഖിബ്‌ലക്ക്‌ നേരെ തിരിയുക എന്നത്‌ അനിവാര്യമായ ഉപാധികളില്‍ പെടുന്നു എന്ന കാര്യം സുവിദിതമാണല്ലോ. ഈ പ്രാഥമിക പരിജ്ഞാനം ഇല്ലാത്ത ഒരാള്‍ ഏതു ഭാഗത്തേക്ക്‌ തിരിഞ്ഞുനമസ്കരിച്ചാലും മതിയാകുമെന്ന്‌ ഖുര്‍ആനില്‍ തെളിവുണ്ടെന്ന്‌ വാദിച്ചുവെന്നിരിക്കട്ടെ. തെളിവായി അദ്ദേഹം:


ولله والمشرق والمغرب فأينما تولوا فثم وجه الله ان الله واسع عليم (البقرة 115)

കിഴക്കും പടിഞ്ഞാറും അല്ലാഹുവിനുള്ളതാണ്‌. നിങ്ങളെങ്ങോട്ട്‌ തിരിഞ്ഞാലും അവിടെ അല്ലാഹുവിന്റെ മുഖമുണ്ട്‌.
എന്ന ഖുര്‍ആന്‍ സൂക്തം ഉദ്ധരിക്കുകയും ചെയ്യുന്നു. ഇവിടെ ഈ സൂക്തത്തിന്റെ അവതരണ പശ്ചാത്തലവും കാരണവും അറിഞ്ഞിരുന്നുവെങ്കില്‍ ഇങ്ങനെ ഒരു വിധിയിലെത്താന്‍ അദ്ദേഹത്തിന്‌ സാധിക്കുമായിരുന്നില്ല. കാരണം, വാഹനപ്പുറത്ത്‌ യാത്രചെയ്യുന്നവരുടെ വിഷയത്തില്‍ പ്രത്യേകം അവതരിച്ചതാണീ സൂക്തം. ഇബ്നുഉമര്‍ (റ) പറയുന്നു : ഈ ആയത്ത്‌ വാഹനപ്പുറത്ത്‌ യാത്ര ചെയ്യുന്നവരുടെ വിഷയത്തില്‍ അവതരിച്ചതാണ്‌. വാഹനം പല ദിക്കിലേക്കും തിരിയാമല്ലോ.

കൂടുതല്‍ വ്യക്തമായ മറ്റൊരുദാഹരണം കൂടി. ഇമാം സുയൂത്വി തന്റെ ഖുര്‍ആന്‍ വിജ്ഞാനശാസ്ത്ര ഗ്രന്ഥമായ അല്‍ ഇത്ഖാനില്‍ ഉദ്ധരിക്കുന്നു. ഖുദാമത്തുബ്നുമദ്‌ഉന്‍, അംറുബ്നുമഅരികര്‍ബ്‌ എന്നീ സഹാബിമാരുടെ അഭിപ്രായം കളള്‌ അനുവദനീയമാണ്‌ എന്നായിരുന്നു. സൂറഃ മാഇദയിലെ 93-ആം ആയത്ത്‌ അവര്‍ തെളിവായി ഉദ്ധരിച്ചിരുന്നു.
لَيْسَ عَلَى الَّذِينَ آمَنُواْ وَعَمِلُواْ الصَّالِحَاتِ جُنَاحٌ فِيمَا طَعِمُواْ إِذَا مَا اتَّقَواْ وَّآمَنُواْ وَعَمِلُواْ الصَّالِحَاتِ ثُمَّ اتَّقَواْ وَّآمَنُواْ ثُمَّ اتَّقَواْ وَّأَحْسَنُواْ وَاللّهُ يُحِبُّ الْمُحْسِنِينَ (93)

സൂക്തത്തിന്റെ നേര്‍ക്കുനേരെയുള്ള ആശയമനുസരിച്ച്‌ വിശ്വസിക്കുകയും സത്കര്‍മങ്ങള്‍ ആചരിക്കുകയും ചെയ്തവര്‍ക്ക്‌ തങ്ങള്‍ കഴിച്ചുപോയതില്‍ കുറ്റമില്ല എന്നാണ്‌. എന്നാല്‍ മദ്യം പൂര്‍ണ്ണമായി നിരോധിച്ചുകൊണ്ടുള്ള ആയത്ത്‌ അവതീര്‍ണമാവുകയും, മദ്യം അകത്തുചെന്ന അവസ്ഥയില്‍ മരിക്കുന്നവര്‍ അല്ലാഹുവിനെ കോപാകുലനായ അവസ്ഥയില്‍ അഭിമൂഖീകരിക്കേണ്ടി വരുമെന്നുമൊക്കെ നബി (സ) വ്യക്തമാക്കുകയും ചെയ്തപ്പോള്‍ ചില സഹാബിമാര്‍, നേരത്തെ മദ്യം നിരോധിക്കും മുമ്പ്‌ അത്‌ കഴിക്കുകയും എന്നിട്ട്‌ രക്തസാക്ഷിയാവുകയും ചെയ്തവരുടെ ഗതി എന്തായിരിക്കുമെന്ന്‌ ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. അന്നേരം അവര്‍ക്കുളള മറുപടിയായി അല്ലാഹു അങ്ങനെ കഴിച്ചുപോയവര്‍ക്ക്‌ കുറ്റമില്ല എന്ന്‌ വ്യക്തമാക്കിക്കൊണ്ട്‌ അവതരിപ്പിച്ച ആയത്താണിത്‌. അല്ലാതെ വിശ്വാസവും തഖ്‌വയും സത്കര്‍മവും ഉള്ള ഏതൊരു മുസ്‌ലിമും കള്ളുകുടിച്ചാല്‍ കുറ്റമില്ല എന്ന്‌ മനസ്സിലാക്കാവതല്ല. ഇമാം അഹ്‌മദ്‌, നസാഈ തുടങ്ങിയവര്‍ ഇത്‌ ഉദ്ധരിച്ചിട്ടുണ്ട്‌.

ചുരുക്കത്തില്‍ ഖുര്‍ആന്‍ ശരിയായ അര്‍ത്ഥത്തില്‍ പഠിക്കാനുദ്ദേശിക്കുകയും അതിന്‍റെ വെളിച്ചത്തില്‍ വിധികള്‍ കണ്ടെത്തണമെന്ന്‌ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ കേവലം പരിഭാഷകളെ മാത്രം ആശ്രയിച്ച്‌ ദൈവിക വചനങ്ങളെ തങ്ങളുടെ ഇച്ഛാനുസാരം വ്യാഖ്യാനിക്കുന്നത്‌ ഗുരുതരമായ കാര്യമാണ്‌. ഇങ്ങനെ ഒരു കാലം വരുമെന്ന്‌ മഹാനായ സഹാബിയും ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ഏറ്റവും അഗ്രഗണ്യനുമായ ഇബ്നുഅബ്ബാസ്‌ (റ)പറയുകയുണ്ടായി. ഇമാം ശാത്വിബി ഉദ്ധരിക്കുന്നു. മഹാനായ ഖലീഫ ഉമറുബ്നുല്‍ ഖത്താബ്‌ (റ) ഒരിക്കല്‍ ഇബ്നുഅബ്ബാസിനോട്‌ ചോദിച്ചു. ഈ ഉമ്മത്ത്‌ എങ്ങിനെ ഭിന്നിക്കും, അതിന്‍റെ പ്രവാചകന്‍ ഒന്ന്‌ ഖിബ്‌ല ഒന്ന്‌ എന്നിരിക്കെ? അപ്പോള്‍ ഇബ്നുഅബ്ബാസ്‌ പറഞ്ഞു: അതെ, നമുക്ക്‌ ഖുര്‍ആന്‍ അവതീര്‍ണമായി. നാമത്‌ പഠിച്ചു. ഏത്‌ വിഷയത്തിലാണ്‌ അവതരിച്ചത്‌ എന്നും നാം മനസ്സിലാക്കി. എന്നാല്‍ തീര്‍ച്ചയായും നമുക്ക്‌ ശേഷം ഒരു ജനത വരാനിരിക്കുന്നു. അവര്‍ ഖുര്‍ആന്‍ വായിക്കും. പക്ഷെ ഏത്‌ വിഷയത്തിലാണത്‌ അവതരിച്ചതെന്ന്‌ അവര്‍ക്കറിയില്ല. അങ്ങനെ അവരതില്‍ സ്വന്തമായ അഭിപ്രായങ്ങള്‍ രൂപീകരിക്കും. അങ്ങനെ ഓരോരുത്തരും ചെയ്യുമ്പോള്‍ അവര്‍ ഭിന്നിക്കും. അവരങ്ങനെ ഭിന്നിച്ച്‌ പരസ്പരം ഏറ്റുമുട്ടുന്നതാണ്‌...
(ഇമാം ശാത്വിബി: അല്‍മുഖാഫഖാത്‌ 3: 347, 348)

ഇക്കാലത്ത്‌ നാം കണ്ടും കേട്ടും കൊണ്ടിരിക്കുന്നതും മറ്റൊന്നല്ല. അല്ലാഹു എല്ലാവര്‍ക്കും, ജബ്ബാര്‍ മാഷിനും നേര്‍വഴി കാണിച്ചുകൊടുക്കുമാറാകട്ടെ, ആമീന്‍.

Anonymous said...

“കാരണം ഒരു അച്ചരത്തെറ്റുമില്ലാതെയല്ലേ 'ഇദ്ദ'എന്നൊക്കെ എഴുതിയിരിക്കുന്നത്...ഒരു മാതിരി പുരോഗമിച്ച യുക്തിവാദിക്കൊന്നും ഇങ്ങിനെ 'ഷ്ഫുട'മായി അറബി വാക്കെഴുതാന്‍ കഴിയില്ല.”

“അജ്ഞനമെന്നത് ഞാനറിയുമെന്ന് മാഷ്.”

എടോ കോപ്പേ, നിത്യശാച്ചീ! അജ്ഞനമല്ല, അഞ്ജനം! മറ്റുള്ളവരെ കുറ്റം പറയുന്നേനു് മുന്‍‍‌പു് അവനവന്റെ തുണി അഴിഞ്ഞിട്ടുണ്ടോന്നു് നോക്കു്! എവിടന്നു് വന്നെടാ ഇവനൊക്കെ! ഒന്നു് നിര്‍ത്തി പോടേ!

ഇസ് ലാം വിചാരം said...

പ്രിയ വായനക്കാരെ,

ജബ്ബാര്‍ മാഷിന്റെ ഭാഷയില്‍ കൊള്ള മുതല്‍ പങ്കിട്ടെടുത്ത് പെണ്ണുങ്ങളെ ഭോഗിച്ച് വഷളനായി നടന്ന അറേബ്യന്‍ പ്രാക്ര്യതന്‍
(പ്രവാചകന്‍!!!) അവസാനമായി നടത്തിയ വിഖ്യാതമായ ഒരു പ്രസംഗം ഇതാ...

ഹിജ്‌റ പത്താം വര്‍ഷം ദുല്‍ഖഅദ്‌ മാസം ഇരുപ ത്തഞ്ചിന്‌ ശനിയാഴ്ച നബി(സ)യും അനുയായിക ളും ഹജ്ജ്‌ കര്‍മ്മത്തിനായി പുറപ്പെട്ടു. നബി(സ) അറ ഫയുടെ സമീപത്ത്‌ 'നമിറ' എന്ന സ്ഥലത്ത്‌ നിര്‍മ്മിച്ച തമ്പില്‍ ഉച്ചവരെ കഴിച്ചുകൂട്ടി. ളുഹറിന്റെ സമയമാ യപ്പോള്‍ നബി(സ) തന്റെ ഒട്ടകപ്പുറത്ത്‌ കയറി 'ബത്വ്‌നുല്‍ വാദി' എന്ന ഇന്ന്‌ അറഫയിലെ പള്ളി നില്‍ക്കുന്നിടത്ത്‌ നിന്ന്‌ ചരിത്രപ്രസിദ്ധമായ തന്റെ ഖുതുബത്തുല്‍ വിദാഅ്‌ (വിടവാങ്ങല്‍ പ്രസംഗം) നിര്‍വഹിച്ചു. ഒരു ലക്ഷത്തില്‍ പരം ആളുകള്‍ നബി യുടെ പ്രസംഗം ശ്രവിച്ചുകൊണ്ട്‌ നബി(സ)യോ ടൊപ്പം ഹജ്ജ്‌ നിര്‍വഹിക്കുകയുണ്ടായി.
വിവിധ പരമ്പരകളിലൂടെ വ്യത്യസ്ത ഹദീസ്‌ ഗ്രന്ഥങ്ങളില്‍ വന്നിട്ടുള്ളതിന്റെ രത്നച്ചുരുക്കമാണ്‌ താഴെ കൊടുക്കുന്നത്‌.

"മനുഷ്യരേ, ഇത്‌ സശ്രദ്ധം ശ്രവിക്കുക. ഈ കൊല്ല ത്തിനു ശേഷംഈ സ്ഥാനത്ത്‌ വെച്ച്‌ ഇതുപോലെ ഇനി നാം കണ്ടുമുട്ടുമോ എന്ന്‌ അറിഞ്ഞുകൂട. മനുഷ്യരേ, ഈ പ്രദേശത്തിന്റെ, ഈ മാസത്തിന്റെ, ഈ സുദിനത്തിന്റെ പവിത്രത പോലെ നിങ്ങള്‍ നിങ്ങളുടെ രക്തത്തിനും അഭിമാനത്തിനും സമ്പത്തിനും പരസ്പ രം ആദരവ്‌ കല്‍പ്പിക്കേണ്ടതാണ്‌."

"നിങ്ങളുടെ കൈവശം ആരുടെയെങ്കിലും അമാനത്തുകള്‍ (സൂക്ഷിപ്പ്‌ സ്വത്തുകള്‍) ഉണ്ടെങ്കില്‍ അത്‌ കൊടുത്തുവീട്ടുക." "ജാഹിലിയ്യാ കാലത്തെ എല്ലാ ദുരാചാരങ്ങളേയും ഞാനിതാ കുഴിച്ചുമൂടുന്നു. എല്ലാവിധ പലിശയേയും ഞാനിതാ ചവിട്ടിത്താഴ്ത്തു ന്നു. മൂലധനമല്ലാതെ ഒന്നും നിങ്ങള്‍ക്ക്‌ അവകാശപ്പെടു ന്നില്ല. ഒരാളും അക്രമിക്കപ്പെടരുതല്ലോ, എന്റെ പിതൃ വ്യന്‍ അബ്ബാസ്‌(റ)വിന്‌ കിട്ടേണ്ടതായ പലിശ ഞാനി താ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു."
"എല്ലാ നിലക്കുള്ള പ്രതികാരങ്ങളും ഇതാ അവസാനി പ്പിച്ചിരിക്കുന്നു. ഓന്നാമതായി അബ്ദുല്‍ മുത്തലിബി ന്റെ മകന്‍ ഹാരിഥിന്റെ മകന്‍ റബീഅയുടെ പ്രതി കാരം ഇതാ ദുര്‍ബലപ്പെടുത്തുന്നു."
"ജനങ്ങളേ, നിങ്ങളുടെ ഈ ഭൂമിയില്‍ ഇനി പിശാച്‌ ആരാധിക്കപ്പെടുന്നതില്‍ നിന്നും അവന്‍ നിരാശനായി രിക്കുന്നു; എന്നാല്‍ ആരാധനയല്ലാതെ നീചപ്രവര്‍ത്ത നങ്ങളാല്‍ അവന്‍ അനുസരിക്കപ്പെടുന്നതില്‍ അവന്‍ തൃപ്തിയടയും. പിശാചിന്‌ ആരാധനയുണ്ടാവുകയി ല്ല, എന്നാല്‍ അനുസരണം ഉണ്ടാവും."

"ജനങ്ങളേ, സ്ത്രീകളുടെ വിഷയത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണം. അവര്‍ നിങ്ങളുടെ അ ടുക്കല്‍ ഒരു അമാനത്താണ്‌.(ദൈവിക സൂക്ഷിപ്പ്) എന്നാല്‍ നിങ്ങളുടെ വി രിപ്പില്‍ നിങ്ങള്‍ക്ക്്‌ ഇഷ്ടമില്ലാത്തവരെ പ്രവേശിപ്പി ക്കാതിരിക്കുക എന്നത്‌ അവര്‍ക്ക്‌ നിങ്ങളോടുള്ള കടമയാണ്‌. നിങ്ങള്‍ അവരോട്‌ മാന്യമായി പെരു മാറുക. അവര്‍ക്ക്‌ ആവശ്യമായ ഭക്ഷണം, വസ്ത്രം എന്നിവ മാന്യമായി നിങ്ങള്‍ നിര്‍വഹിച്ചു കൊടു ക്കുക."

"ഞാനിതാ കാര്യങ്ങളെല്ലാം നിങ്ങളിലേക്ക്‌ എത്തിച്ചു തന്നിരിക്കുന്നു. രണ്ട്‌ കാര്യങ്ങള്‍ ഞാനിതാ നിങ്ങളെ ഏല്‍പ്പിക്കുന്നു. അത്‌ രണ്ടും മുറുകെ പിടിക്കുന്ന കാലത്തോളം നിങ്ങള്‍ പിഴച്ചുപോകുകയില്ല; അത്‌ അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ പ്രവാചകന്റെ ചര്യയുമാണ്‌."

"ജനങ്ങളേ, എനിക്ക്‌ ശേഷം ഇനി ഒരു പ്രവാചകനില്ല. നിങ്ങള്‍ക്ക്‌ ശേഷം ഒരു സമുദായവുമില്ല. നിങ്ങള്‍ നിങ്ങളുടെ നാഥനെ മാത്രം ആരാധിക്കുക, അഞ്ച്‌ സമയം നമസ്കരിക്കുക, റമദാനില്‍ നോമ്പ്‌ അനുഷ്ഠി ക്കുക, സകാത്ത്‌ നല്‍കുക, ഹജ്ജ്‌ നിര്‍വഹിക്കുക, നിങ്ങളുടെ നേതൃത്വത്തെ അനുസരിക്കുക. എങ്കില്‍ നിങ്ങള്‍ക്ക്്‌ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാം."

"ജനങ്ങളേ, എന്നെ സംബന്ധിച്ച്‌ നിങ്ങളോട്‌ ചോദിക്കും അന്ന്‌ നിങ്ങളെന്തായിരിക്കും മറുപടി പറയുക?" 'താങ്ക ള്‍ ഞങ്ങള്‍ക്ക്‌ എത്തിച്ചു തന്നു, താങ്കളുടെ ദൗത്യം നിര്‍വഹിച്ചു, എന്ന്‌ ഞങ്ങള്‍ പറയും' എന്ന്‌ അവര്‍ ഏക സ്വരത്തില്‍ പറഞ്ഞു. അന്നേരം പ്രവാചകന്‍ തന്റെ ചൂണ്ടുവിരല്‍ മേല്‍പ്പോട്ട്‌ ഉയര്‍ത്തി "അല്ലാഹു വേ, നീ ഇതിന്‌ സാക്ഷി . . . നീ ഇതിന്‌ സാക്ഷി . . ." എന്ന്‌ ആവര്‍ത്തിച്ചു പറഞ്ഞു.

"ജനങ്ങളേ,നിങ്ങളെല്ലാം ഒരേ പിതാവില്‍ നിന്ന്‌. എല്ലാ വരും ആദമില്‍ നിന്ന്‌, ആദം മണ്ണില്‍ നിന്നും സൃഷ്ടിക്ക പ്പെട്ടു. നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ ഏറ്റവും ഭക്തിയുള്ളവനാണ്‌. അറബിക്ക്‌ അനറബിയേക്കാള്‍ തഖ്‌വ കൊണ്ടല്ലാതെ യാതൊരു ശ്രേഷ്ഠതയുമില്ല."

"ജനങ്ങളേ, ഇവിടെ ഹാജറുള്ളവര്‍ ഹാജരില്ലാത്ത വര്‍ക്ക്‌ ഇത്‌ എത്തിച്ചുകൊടുക്കുക. എത്തിക്ക പ്പെടുന്നവര്‍ എത്തിച്ചവരേക്കാള്‍ കാര്യം ഗ്രഹിച്ചേ ക്കാം." നബി(സ)യുടെ പ്രസംഗശേഷം വിശുദ്ധ ഖുര്‍ആ നിലെ താഴെ പറയുന്ന സൂക്തം അവതരിച്ചു: "ഇന്ന്‌ ഞാന്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം പൂര്‍ത്തിയാക്കി ത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം ഞാന്‍ നിങ്ങ ള്‍ക്ക്‌ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമാ യി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക്‌ തൃപ്തിപ്പെട്ടു തരികയും ചെയ്തിരിക്കുന്നു"(സൂറ: മാഇദ:3)


മാഷിന്റെ പ്രവാചകനും ഇസ് ലാമിന്റെ പ്രവാചകനും തമ്മിലുള്ള അന്തരം ഈ പ്രസംഗത്തില്‍ കാണാം.

കുയുക്തിവാദം said...

Anonymus said :

എടോ കോപ്പേ, നിത്യശാച്ചീ! അജ്ഞനമല്ല, അഞ്ജനം! മറ്റുള്ളവരെ കുറ്റം പറയുന്നേനു് മുന്‍‍‌പു് അവനവന്റെ തുണി അഴിഞ്ഞിട്ടുണ്ടോന്നു് നോക്കു്! എവിടന്നു് വന്നെടാ ഇവനൊക്കെ! ഒന്നു് നിര്‍ത്തി പോടേ!
________________________
മാലോകരെ കാണുവിന്‍..പുരോഗമനം വഴിഞ്ഞൊഴുകുന്നത് കാണുവിന്‍..
'അറബി പ്രാക്ര്യത വര്‍ഗ്ഗത്തില്‍' ജനിക്കാതെ തന്നെ അനോണിക്കുട്ടന്മാര്‍ക്ക് സാംസ്കാരികത കലശലാകുന്നേയ്!!
യുക്തിവാദിസംഘമേ, ശുശ്രൂഷിപ്പിന്‍..
ഈ 'തെറി'രോഗീവര്യരെ ഇപ്പോള്‍ തന്നെ പിടിച്ചു കെട്ടിന്‍...
ഇല്ലെങ്കില്‍ 'സാംസ്കാരിക' വിപ്ലവം തെറിയായിപ്പരന്നൊഴുകും എന്നുറപ്പ്.
കൈയ്യിലിരിപ്പ് എല്ലാ കാലവും ഒളിപ്പിച്ചു വെക്കാന്‍ കഴിയില്ലല്ലോ..
പ്രവാചകനെ തെറി പറയുന്നത് കൊണ്ടൊന്നും ഈ രോഗം ശമിക്കുകയുമില്ല.
അടിയന്തിരമായി ശുശ്രൂഷിപ്പിന്‍..രോഗ ശാന്തി കണ്ടെത്തിന്‍..
മറ്റുള്ള മതങ്ങളെയും പ്രവാചകരെയും വേദങ്ങളെയും ഒക്കെ തെറി പറഞ്ഞും അവഹേളിച്ചും
'സഹിഷ്ണുത'കാണിക്കുന്നവര്‍ക്ക് ചെറിയ ചില 'സാംസ്കാരിക' ചൊറിച്ചിലുകളൊക്കെ കാണുന്നുണ്ട്..
വേഗം ശുശ്രൂഷിപ്പിന്‍..ഇടമുറുകിന്റെ 'പുഷ്തകം' വായിച്ചു കൊടുക്കിന്‍...
അല്ലെങ്കില്‍ 'തേരാളി'യുടെ നടുവിലെ പേജ് കീറി വായില്‍ വെച്ചു കൊടുപ്പിന്‍...

നിത്യസാക്ഷി said...

ജബ്ബാര്‍ മാഷ് എന്ന ഒരു മലപ്പുറത്തുകാരന്‍ ചെളി വാരിയെറിഞ്ഞാല്‍ ചെളി പുരളുന്ന ഒന്നല്ല പ്രവാചകന്റെ വ്യക്തിത്വം. അത് അനോണിക്കുട്ടന്മാരും വി.കെ.രാജനും വിചാരിച്ചാല്‍ തകര്‍ക്കാന്‍ കഴിയുന്നതുമല്ല. ലോകത്ത് പല മഹാന്മാരും പ്രവാചകനെ വിലയിരുത്തിയിട്ടുണ്ട്. അവരൊന്നും കാണാത്തത് കാണുന്നത് കണ്ണ് മഞ്ഞയായിപ്പോയത് കൊണ്ടു മാത്രമാണു. മഞ്ഞക്കണ്ണട പോലും നിങ്ങള്‍ക്കാവശ്യമില്ല.കാരണം കണ്ണ് തന്നെ മഞ്ഞളിച്ച് പോയവര്‍ക്കെന്തിനു മഞ്ഞക്കണ്ണട?

ദൈവത്തിന്‍റെയും മനുഷ്യരുടേയുമിടയിലെ മതില്‍ കെട്ടുകള്‍ തകര്‍ത്ത വ്യക്തി എന്ന നിലയിലാണ് മുഹമ്മദ് നബിക്ക് മൂര്‍ കല്‍പിച്ചു നല്‍കിയ പ്രസക്തി. Western Awakening of Islam എന്ന കൃതിയില്‍ ലോര്‍ഡ് ഹെഡ്ലി നബിക്ക് നല്‍കുന്ന സ്ഥാനവും ഇതേ അര്‍ത്ഥത്തില്‍ തന്നെ. സരളമായ രീതികളിലൂടെ വിശ്വാസിക്ക് ദൈവമാര്‍ഗത്തിലുള്ള തടസ്സങ്ങള്‍ നീക്കിക്കൊടുത്തതാണ് മുഹമ്മദിന്‍റെ പാഠങ്ങളിലെ ഉദാത്തമായ സന്ദേശമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.

പ്രശസ്ത നാടകകൃത്തായ ജോര്‍ജ്ജ് ബര്‍ണാര്‍ഡ്ഷാ മുഹമ്മദ് നബിയെ വിലയിരുത്തുന്നതും അദ്ദേഹം പ്രചരിപ്പിച്ച മതത്തിന്‍റെ ചൈതന്യത്തിന്‍റെ പശ്ചാത്തലത്തിലാണ് (The Genuine Islam). നബി ബര്‍ണാര്‍ഡ്ഷാക്ക് ഒരത്ഭുത മനുഷ്യനായിരുന്നു. അദ്ദേഹത്തെ മനുഷ്യ വംശത്തിന്‍റെ മോചകനായി പരിഗണിക്കണമെന്നാണ് ഷായുടെ അഭിപ്രായം. ഷാ ഇത്ര കൂടിപ്പറഞ്ഞു: ""അദ്ദേഹത്തെപ്പോലെയുള്ള ഒരാള്‍ ആധുനിക ലോകത്തിന്‍റെ സമസ്താധികാരങ്ങളും ഏറെറടുത്താല്‍ നമുക്ക് ഏററവും ആവശ്യമായ സമാധാനവും സന്തോഷവും നിലനില്‍ക്കുന്ന തരത്തില്‍ ലോകത്തിലെ എല്ലാ പ്രശ്നങ്ങളും വിജയ പൂര്‍വം കൈകാര്യം ചെയ്യപ്പെട്ടേനെ. നബിയെ അദ്ദേഹത്തിന്‍റെ മത സത്തയില്‍ നിന്ന് വേര്‍ തിരിച്ചു നിര്‍ത്തിയല്ല ബര്‍ണാര്‍ഡ്ഷാ ദര്‍ശിച്ചത്; മതത്തില്‍ നിന്ന് വേറിട്ട് നബിക്ക് മറെറാരസ്തിത്വം അദ്ദേഹം കല്‍പിക്കുന്നില്ല.

മനുഷ്യ ചരിത്രത്തെ സ്വാധീനിച്ച നൂറു പ്രമുഖ വ്യക്തികളെപ്പററിയുള്ള പഠനങ്ങളുടെ സമാഹാരമാണ് മൈക്കള്‍ എച്ച് ഹാര്‍ട്ടിന്‍റെ "നൂറ് പേര്‍ : ചരിത്രത്തെ ഏററവും സ്വാധീനച്ചവരുടെ ക്രമം' (The Hundred A ranking of the most influential persons in History) എന്ന കൃതി. അത്ഭുതകരമെന്ന് പറയട്ടെ മുഹമ്മദ് നബിക്കാണ് ഇദ്ദേഹം ഒന്നാം സ്ഥാനം നല്‍കുന്നത്. യേശു മൂന്നാമനായും കാറല്‍മാര്‍ക്സ് പതിനൊന്നാമനായും മാത്രമേ വരുന്നുള്ളൂ. മുഹമ്മദ് നബിയെക്കുറിച്ച് മൈക്കള്‍ ഹാര്‍ട്ട് പറയുന്നത് മതകാര്യങ്ങളിലെന്ന പോലെ ലൗകിക കാര്യങ്ങളിലും അദ്ദേഹം നേതാവാണെന്നാണ്. യേശു ഈ അര്‍ത്ഥത്തില്‍ നബിയെക്കാള്‍ എത്രയോ താഴെയാണ്. മുഹമ്മദ് എന്ന രാഷ്ട്രീയ നേതാവിനേയും മുഹമ്മദ് എന്ന മതതത്വജ്ഞനേയും അദ്ദേഹം ഒരേ ബിന്ദുവില്‍ കൂട്ടിയിണക്കുന്നു. ക്രിസ്തു മതത്തിന്‍റെ വളര്‍ച്ചക്ക് യേശു വഹിച്ചതിലേറെ പങ്ക് ഇസ്ലാമിന്‍റെ വികാസത്തില്‍ നബി വഹിച്ചിട്ടുണെ്ടന്നാണ് മൈക്കള്‍ ഹാര്‍ട്ടിന്‍റെ കണെ്ടത്തല്‍. ക്രിസ്തീയ സദാചാര സങ്കല്പങ്ങള്‍ക്ക് രൂപം നല്‍കിയത് യേശുവാണെങ്കിലും ക്രിസ്ത്യന്‍ ദൈവശാസ്ത്രം വികസിപ്പിച്ചത് സെയിന്‍റ് പോളാണ്. എന്നാല്‍ ഇസ്ലാമിക സദാചാര പാഠങ്ങള്‍ക്കെന്ന പോലെ ദൈവശാസ്ത്രത്തിനും രൂപം നല്‍കിയത് മുഹമ്മദ് നബിയാണ്. അനുഷ്ഠാനങ്ങള്‍ പോലും നബി ക്രമപ്പെടുത്തി. നബിയുടെ ജീവിതം തന്നെയാണ് ഇസ്ലാമിന്‍റെ പാഠം എന്നാണ് ഹാര്‍ട്ടിന്‍റെ ഭാഷ്യം.

കരന്‍ ആംസ്ട്രോങ്ങിന്‍റെ Muhammed a western attempt to understand Islam എന്ന കൃതിയില്‍ മുഹമ്മദ് നബിയെ പാശ്ചാത്യ ലോകത്തിന്‍റെ ശത്രുതാപരമായ നിലപാടുകളുടെ പശ്ചാത്തലത്തിലാണ് വിലയിരുത്തുന്നത്. റോമന്‍ കത്തോലിക്കാ സഭാംഗമായ കന്യാസ്ത്രീ ആയിരുന്നു കരന്‍. ഇസ്ലാമിന്നെതിരായ മുന്‍ വിധികള്‍ക്ക് നബിയെക്കുറിച്ചുള്ള അവാസ്തവ പ്രചാരണങ്ങള്‍ വഴിവെച്ചുവെന്ന് അവര്‍ സമര്‍ത്ഥിക്കുന്നു.

നബിയെപ്പററി കാര്‍ലൈല്‍ നടത്തിയ പഠനത്തെപ്പററി നേരത്തെ സൂചിപ്പിച്ചുവല്ലോ. 1841 ല്‍ പ്രസിദ്ധപ്പെടുത്തിയ "ഓണ്‍ ഹീറോസ്, ഹീറോ വര്‍ഷിപ്പ് ആന്‍ഡ് ദി ഹീറോയിക്ക് ഇന്‍ ഹിസ്റ്ററി' എന്ന ഗ്രന്ഥത്തിലാണ് നബിയെപ്പററി അദ്ദേഹം പരാമര്‍ശിക്കുന്നത്. ചരിത്രത്തിലെ ധീരനായകരെ കണെ്ടത്തുകയാണദ്ദേഹം. പ്രവാചകരുടെ കൂട്ടത്തില്‍ മുഹമ്മദിന്നാണ് അദ്ദേഹം ഒന്നാം സ്ഥാനം നല്‍കുന്നത്. നബിയെപ്പററിയുള്ള പൂര്‍വധാരണകളെ അദ്ദേഹം വെല്ലുവിളിക്കുന്നു. "സൂത്രശാലിയായ കപടന്‍, അസത്യത്തിന്‍റെ മൂര്‍ത്തി' തുടങ്ങി നബിയുടെ മേല്‍ ചാര്‍ത്തപ്പെട്ട ഇരുണ്ട പ്രതിഛായയെ കാര്‍ലൈല്‍ തകര്‍ക്കുകയും നാട്യങ്ങള്‍ തീരെയില്ലാത്ത ആള്‍ എന്ന നിലയിലുള്ള അസ്തിത്വം അദ്ദേഹത്തിന്നു നല്‍കുകയും ചെയ്യുന്നു. അത്ഭുതങ്ങള്‍ പ്രവൃത്തിക്കാനാവാത്ത അത്ഭുതമായാണ് കാര്‍ലൈല്‍ നബിയെ വിശേഷിപ്പിക്കുന്നത്

നിത്യസാക്ഷി said...

അപ്പോള്‍ മഹാമദ്‌ എന്ന പേരില്‍ വിദേശീയനായ ഒരു ആചാര്യന്‍ തന്റെ അനുചരരോടു കൂടി പ്രത്യക്ഷപ്പെടും" (ഭവിഷ്യല്‍പുരാണം.3:3:3:5)

"അദ്ദേഹത്തിന്റെ അനുയായികള്‍ ചേലാകര്‍മം ചെയ്യും. പ്രാര്‍ഥനക്ക്‌ വരാന്‍ അവര്‍ ഉറക്കെ ആഹ്വാനം ചെയ്യും. താടി വളര്‍ത്തും. അവര്‍ വിപ്ലവകാരികളായിരിക്കും.അവര്‍ കുടുമ വെക്കുകയില്ല. പന്നി ഒഴികെ മിക്ക മൃഗങ്ങളെയും അവര്‍ ഭക്ഷിക്കും. മതത്തെ മലിനമാക്കുന്നവരുമായി യുദ്ധം ചെയ്യുന്നതിനാല്‍ മുടെയിലൈനവന്മാര്‍ എന്നവര്‍ അറിയപ്പെടും. ഈ മാംസഭുക്കുകളുടെ ആവിര്‍ഭാവംഎന്നില്‍ (വിഷ്ണു) നിന്നായിരിക്കും." ഭവിഷ്യല്‍പുരാണം (:3:3:25-28)

“എന്നാല്‍ ഞാന്‍ പിതാവിനോടു ചോദിക്കും: അവന്‍ സത്യത്തിന്റെ ആത്മാവ്‌ എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങള്‍ക്കു തരും” (യോഹന്നാന്‍ 14:16)

മൈക്കല്‍ എച്ച് ഹാര്‍ട്ട് എഴുതിയ The 100 - A Ranking of the Most Influential Persons in History എന്ന പുസ്തകത്തില്‍ ഒന്നാമതായി പ്രവാചകന്‍ മുഹമ്മദിനെയാണദ്ദേഹം തിരഞ്ഞെടുത്തത്

നിത്യസാക്ഷി said...

പ്രവാചകന്‍ പറഞ്ഞിട്ടുള്ളതൊന്നും ജബ്ബാര്‍ മാഷുടെയും വി.കെ.രാജന്റെതും പോലുള്ള തേഡ് റൈറ്റ് വര്‍ത്തമാനങ്ങളല്ല.
അത് തന്നെയാണു പ്രവാചകന്റെ പ്രസക്തിയും.
നല്ലവരായ വായനക്കാര്‍ക്ക് മനസ്സിലാകും.

ചില പ്രവാചക വചനങ്ങള്‍..നിഷ്പക്ഷര്‍ വിലയിരുത്തട്ടെ...
__________________________________

സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി.
ഭാര്യയുടെ രഹസ്യങ്ങള്‍ പുറത്ത് പറയുന്ന പുരുഷന് അന്ത്യനാളില്‍ ഏറ്റവും നീചമായ സ്ഥാനമാണുള്ളത്.
ദൈവം ഏറ്റവും വേഗം ശിക്ഷ നല്‍കുന്നത് കുടുംബ ബന്ധം വിഛേദിക്കുന്നതിനാണ്.
അടുത്ത ബന്ധുക്കള്‍ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്‍ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല.
നിങ്ങള്‍ ദാരിദൃത്തെ ഭയപ്പെടുമ്പോള്‍ ന്‍ല്‍കുന്ന ദാനമാണ് ദാനങ്ങളില്‍ ഉത്തമം.
ദരിദ്രന് ന്‍ല്‍കുന്ന ദാനം ഒരു പ്രതിഫലം നല്‍കുന്നു. ദരിദ്രനായ ബന്ധുവിനുള്ള ദാനം രണ്ട് പ്രതിഫലം നല്‍കുന്നു. ദാനത്തിന്റെതും ബന്ധം ചേര്‍ത്തതിന്റെതും.
മതം ഗുണകാഷയാകുന്നു.
മതത്തില്‍ നിങ്ങള്‍ പാരുഷ്യം ഉണ്ടാക്കരുത്.
കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്‍ പ്പെട്ടവനല്ല.
വഴിയില്‍ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്.
വിവാഹം നിങ്ങള്‍ പരസ്യ പ്പെടുത്തണം.
ഒരാള്‍ കച്ചവടം പറഞ്ഞതിന്റെ മേല്‍ നിങ്ങള്‍ വിലകൂട്ടി പരയരുത്.
നിങ്ങള്‍ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്.
നിങ്ങള്‍ പരസ്പരം ഭീഷണിപ്പെടുത്തരുത്.
നിങ്ങള്‍ മരിച്ചവന്റെ പേരില്‍ അലമുറ കൂട്ടരുത്.
മരിച്ചവരെ പറ്റി നിങ്ങള്‍ കുറ്റം പറയരുത്.
നന്മ കല്‍പിക്കണം തിന്മ വിരോധിക്കണം.
ഒരുവന്‍ രോഗിയായാല്‍ അവനെ സന്ദര്‍ശിക്കണം.
ആരെങ്കിലും ക്ഷണിച്ചാല്‍ ആ ക്ഷണം സ്വീകരിക്കണം.
പരസ്പരം കരാറുകള്‍ പലിക്കണം.
അതിഥികളെ ആദരിക്കണം.
അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്.
ആപല്‍ക്കരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്.
തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് അര്‍ഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യ നാളില്‍ ഞാന്‍ ശത്രുതയിലായിരിക്കും.
വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവന്‍ അതീവ ഭാഗ്യവാന്‍.
അധികാരം അനര്‍ഹരില്‍ കണ്ടാല്‍ നിങ്ങള്‍ അന്ത്യനാള്‍ പ്രതീക്ഷിക്കുക.
ഭരണാധികാരിയുടെ വഞ്ചനെയെക്കാള്‍ കടുത്ത വഞ്ചനയില്ല.
മര്‍ദ്ധിതന്റെ പ്രാര്‍ത്ഥന നിങ്ങള്‍ സൂക്ഷിക്കുക. അവനും അല്ലാഹുവിനും തമ്മില്‍ യാതൊരു മറയും ഇല്ല.
നിങ്ങളില്‍ ശ്രേഷ്ടന്‍ ഭാര്യയോട് നന്നായി വര്‍ത്തിക്കുന്നവനാണ്.
ദൈവം ഏറ്റവും വെറുപ്പോടെ അനുവധിച്ച കാര്യമാണ് വിവാഹ മോചനം.
നിങ്ങള്‍ കഴിയുന്നതും വിവഹ മോചനം ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോള്‍ ദൈവ സിംഹാസനം പോലും വിറക്കും
സ്വന്തം ഭാര്യക്ക് ഭക്ഷണം നല്‍കുന്നതില്‍ പോലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്.
ധനം എല്ലാവര്‍ക്കും നല്‍കാന്‍ കഴിയില്ല. എന്നാല്‍ മുഖ പ്രസന്നയും സത്സ്വഭാവവും എല്ലാവര്‍ക്കും നല്‍കാന്‍ കഴിയും.
ഭക്തിയും സത്സ്വഭാവവും ഒരുവനെ സ്വര്‍ഗ്ഗ രാജ്യത്തേക്കടുപ്പിക്കും.
അസൂയാര്‍ഹരായി രണ്ട് പേരെയുള്ളൂ .. ധനം നല്ല മാര്‍ഗത്തില്‍ ചിലവഴിക്കുന്നവനും വിജ്ഞാനം അഭ്യസിക്കുന്നവനും.
സദ് വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത്.
ദൈവ പ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്. ദൈവ കോപം മാതാപിതാക്കളുടെ കോപത്തിലാണ്.
ദൈവം ഏറ്റവും വേഗം പ്രതിഫലം നല്‍കുന്നത് ദാനത്തിനും കുടുംബ ബന്ധം ചേര്‍ക്കുന്നതിനുമാണ്.
മല്ലയുദ്ധത്തില്‍ ജയിക്കുന്നവനല്ല ശക്തന്‍. കോപം വരുമ്പോള്‍ അത് അടക്കി നിര്‍ത്തുന്നവനാണ്.
കോപം വന്നാല്‍ മൌനം പാലിക്കുക.
നിങ്ങള്‍ ആളുകള്‍ക്ക് എളുപ്പമുണ്ടാക്കുക. പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക. വെറുപ്പിക്കരുത്.
മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നതില്‍ നിങ്ങള്‍ക്ക് പുണയമുണ്ട്.
നിങ്ങളുടെ അടുത്ത് കൊച്ചു കുട്ടികളുണ്ടെങ്കില്‍ നിങ്ങളും കുട്ടികളെ പോലെയാവുക.
നിങ്ങള്‍ക്ക് ള്‍ഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ നിങ്ങള്‍ മറച്ചു വെക്കരുത്. അത് നന്ദി കേടാണ്.
മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല.
ഒരാള്‍ മറ്റൊരാളുടെ ന്യൂനത മറച്ചു വച്ചാല്‍ അന്ത്യ നാളില്‍ ദൈവം അവന്റെ ന്യൂനതയും മറച്ചു വെക്കും.
തീ വിറകിനെ എന്ന പോലെ അസൂയ നന്മകളെ മായ്ച്ചു കളയും.
കന്യകയുടെ അനുവാദമില്ലാതെ അവളെ വിവാഹം കഴിച്ച് കൊടുക്കരുത്.
ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്.
മദ്യം മ്ലേച്ച വൃത്തിയുടെ മാതാവാകുന്നു.
കൈക്കൂലി വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയില്‍ നില്‍ക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു
പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാന്‍ പ്രേരിപ്പിക്കും.
മുഖസ്തുതി പറയുന്നവന്റെ വായില്‍ മണ്ണു വാരിയിടണം.
സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ആഹരിക്കുന്നതിനേക്കാള്‍ ഉത്തമമായ ഭക്ഷണമില്ല.
പ്രഭാത പ്രാര്‍ത്ഥന കഴിഞ്ഞാല്‍ അന്നത്തെ ആഹാരം അന്വേഷിക്കാതെ നിങ്ങള്‍ വിശ്രമിക്കരുത്

ea jabbar said...

നിത്യ സാക്ഷി , ഇസ്ലാം വിചാരം, നല്ല കമന്റുകള്‍ക്കു നന്ദി.

പ്രവാചകനെ ഒരു കൊള്ളത്തലവനായും സ്ത്രീ തല്‍പ്പരനായും പരിചയപ്പെടുത്തുന്നത് ഇസ്ലാമിന്റെ പുണ്യപ്രമാണങ്ങള്‍ തന്നെയാണ്. ഞാന്‍ സ്വന്തമായി ഒരു ആരോപണവും അത്തരത്തില്‍ ഉന്നയിക്കുന്നില്ല. എല്ലാം ഉദ്ധരിക്കുകയേ ചെയ്യുന്നുള്ളു. നിങ്ങള്‍ എന്തുകൊണ്ട് ഈ കിതാബുകള്‍ക്കെതിരെ ഒന്നും പറയാതെ എല്ലാം ഞാന്‍ പറയുന്നതാണെന്ന് ആരോപിക്കുന്നു? അസ്ബാബുല്‍ നുസൂല്‍ എന്റെ കൃതിയാണോ? സഹീഹുല്‍ ബുഖാരി ഇടമറുക് എഴുതിയതാണോ? ഇബ്നു അബ്ബാസ് യുക്തിവാദിസംഘം പ്രസിഡന്റാണോ? തബ് രി ഇസ്ലാം വിരുദ്ധനാണോ?

..naj said...

Jabbar Master,

Those books are not written by them. But you mis-interpreted them for your convenience. Hence you are misguiding with the quotes you made. Every single incidents of prophet life have been noted by his followers which you can never see about any of persanilities you know. So it is so evident that the purpose of such narration of his life is not to have degraded but rather to have more specific about the circumstances where by it has been taken place. No person would ask his followers to keep recorded of all thing which suppose to damage his personality. Even you will not. ?
So, So...

Anonymous said...

വിശ്വാസികള്‍ വിശ്വസിക്കുന്ന പ്രവാചകനെ വിമര്‍ശിക്കുമ്പോള്‍ കുറച്ചു മയം നല്ലതാണ്. ഒരു മതത്തെയും മോശമായി ചിത്രീകരിക്കുന്നത് ശരിയല്ല.
നല്ല ഭാഷ ഉപയോഗിക്കാന്‍ ശ്രമിക്കുക.

നിത്യസാക്ഷി said...

ഇ.എ.ജബ്ബാര്‍ മാസ്റ്റര് എഴുതി...

"അസ്ബാബുല്‍ നുസൂല്‍ എന്റെ കൃതിയാണോ? സഹീഹുല്‍ ബുഖാരി ഇടമറുക് എഴുതിയതാണോ? ഇബ്നു അബ്ബാസ് യുക്തിവാദിസംഘം പ്രസിഡന്റാണോ? തബ് രി ഇസ്ലാം വിരുദ്ധനാണോ? "



ഒരിക്കലുമല്ല..പക്ഷേ യുക്തിവാദം ബ്ലോഗ് എന്റെതാകുന്നു. ഹദീസ് സം വാദം ബ്ലോഗും എന്റെത് മാത്രം. പിന്നെ ഖുര്‍ ആന്‍ ബ്ലോഗും എന്റെതു തന്നെ. ഞാന്‍ യുക്തിവാദിസംഘത്തിന്റെ നേതാവുമാകുന്നു. ഇവരാരും ഇസ് ലാം വിരുദ്ധരല്ല. ഞാന്‍ തനി 916 ഇസ് ലാം വിരുദ്ധനായാല്‍ പോരെ? അവരെഴുതിയതെന്തായാലും ഞാന്‍ അതിഷ്ടം പോലെ വ്യാഖ്യാനിക്കും. അവരൊക്കെ പ്രവാചകനെ പ്രകീര്‍ത്തിക്കാനാണു പുസ്തകങ്ങള്‍ എഴുതിയത്. ഞാനാകട്ടെ തലയും വാലുമില്ലാതെ സന്ദര്‍ഭങ്ങളില്‍ നിന്നടര്‍ത്തി മാറ്റി വാചകങ്ങളെ വളച്ചൊടിച്ച് അപമാനിക്കാനും. താറിനെക്കാള്‍ കറുത്ത മതത്തിനു മേല്‍ നവ ഇസ് ലാമിസ്റ്റുകള്‍ വൈറ്റ് വാഷ് ചെയ്ത് വെളുപ്പിക്കുന്നു. ഞാനാകട്ടെ ആ കറുപ്പ് ആളുകള്‍ക്ക് കാണിച്ചു കൊടുക്കുന്നു. ലോകത്ത് പിന്നെ വെളുത്ത ഒരു 'സംഭവ'മുണ്ട്. പാലിനെക്കാള്‍ മധുരമുള്ള, മുല്ലപ്പൂവിനെക്കാള്‍ ധവളിമയുള്ള ഒരു മഹാ 'പുരോഗമന സാംസ്കാരിക മതനിരപേക്ഷ ജനാധിപത്യ മാനവിക മഹാവേദി!! യുക്തിവാദി സംഘം.. വിശ്വാസികളേ..കറുത്ത മതത്തിനുള്ളില്‍ നിന്ന് പുറത്ത് വരൂ...അരാജകത്വം മുഖമുദ്രയായ, നവ ലൈംഗിക/സ്ത്രീ വാദങ്ങള്‍ അലങ്കാരമായ, നീഷെയും കാമുവുമൊക്കെ പ്രവാചകന്‍മാരായ, യുക്തിവാദിമതത്തിലേക്ക് വരൂ..നിങ്ങള്‍ക്ക് നഷ്ടപ്പെടുവാനുള്ളത് വിലപ്പെട്ടതെല്ലാം.. നേടുവാനുള്ളതോ... വെളുത്ത പരിഷ്ക്ര്യത മനോഹര പുരോഗമന ജനാധിപത്യ സാംസ്കാരിക........!!

നിത്യസാക്ഷി said...

ജബ്ബാര്‍ മാഷിന്റെ മൊഴിമുത്തുകളില്‍ നിന്ന്:



"പ്രവാചക്ന്റെ പത്നീവൃന്ദത്തില്‍ , ഉമ്മു സലമ , ആയിഷ തുടങ്ങിയവര്‍ കടുത്ത സ്ത്രീവാദികളായിരുന്നു. അവരുടെ നിര്‍ബ്ബന്ധവും ശല്യപ്പെടുത്തലും സഹിക്ക വയ്യാതെ വന്ന ചില സന്ദര്‍ഭങ്ങളിലാണു സ്ത്രീകള്‍ക്കും സല്‍ക്കര്‍മ്മങ്ങള്ക്കു പ്രതിഫലമുണ്ടെന്നും മറ്റും ഒഴുക്കന്‍ മട്ടില്‍ പറയുന്ന ചില വെളിപാടുകള്‍ പ്രവാചകന്റെ നാവില്‍നിന്നും പുറത്തു വന്നത്."



അയ്യോ മാഷെ...പര്‍ദയിട്ട പ്രാക്ര്യത അറേബ്യയിലെ പെണ്ണിനു സ്ത്രീവാദമോ????

സ്ത്രീവാദികള്‍ നിര്‍ബന്ധവും ശല്യപ്പെടുത്തലും നടത്തിയാല്‍ കടുത്ത പുരുഷാധിപത്യം ചില സന്ദര്‍ഭങ്ങളിലെങ്കിലും വഴങ്ങുമോ?

ഒഴുക്കന്‍ മട്ടില്‍ വെളിപാട് വരുക എന്നു വെച്ചാല്‍ എങ്ങിനെയായിരിക്കുമത്?

നിത്യസാക്ഷി said...

the ultra modern secularist and humanist and 'jabbarist' said:
)brackets are from Islamist fundumentalist, barbarians...!!!)
(ഞാന്‍ ചെളിയെറിയുന്നില്ല)...സഫിയ നബിയുടെ ഭാര്യയായി ജീവിച്ചു എന്നതു ശരി. നബി അവരെ വിവാഹം ചെയ്ത സന്ദര്‍ഭം ഇന്നത്തെ ഒരു നീതിബോധം വെച്ച് ഒന്നു വിശകലനം ചെയ്തു നോക്കൂ. (ഞാന്‍ ചെളിയെറിയുന്നില്ല;)കൃഷി ചെയ്ത് സമാധാനത്തോടെ ഒരിടത്ത് സെറ്റില്‍ ചെയ്തു ജീവിച്ചിരുന്ന ഒരു ഗോത്രത്തെ കാര്യമായ ഒരു പ്രകോപനവുമില്ലാതെ പതുങ്ങിച്ചെന്ന് ആക്രമിക്കുക, (ഞാന്‍ ചെളിയെറിയുന്നില്ല;)അവരെ കൊന്നൊടുക്കുക, (ഞാന്‍ ചെളിയെറിയുന്നില്ല;)സമ്പത്തു മുഴുവന്‍ കവര്‍ച്ച ചെയ്യുക ,(ഞാന്‍ ചെളിയെറിയുന്നില്ല);പെണ്ണുങ്ങളെ പങ്കിട്ടെടുക്കുക,(ഞാന്‍ ചെളിയെറിയുന്നില്ല) ഗ്ഗോത്രത്തലവന്റെ ഭാര്യയെയും മകളെയും പിടിച്ചു കെട്ടി അവരുടെ പിതാവിന്റെയും ഭര്‍ത്താവിന്റെയും ശവ ശരീരങ്ങള്‍ വെട്ടിയിട്ട സ്ഥലത്തു വെച്ചു ആ പെണ്ണുങ്ങളെ ടെന്റിനുള്ളില്‍ കൊണ്ടു പോയി ‘മധുവിധു ‘ ആഘോഷിക്കുക,,(ഞാന്‍ ചെളിയെറിയുന്നില്ല) വാളൂരിപ്പിടിച്ച് അനുയായി കാവല്‍ നില്‍ക്കുക, ,(ഞാന്‍ ചെളിയെറിയുന്നില്ല)ഇതൊക്കെ എങ്ങനെ നമ്മള്‍ക്കു ന്യായീകരിക്കാനാവും?
,(ഞാന്‍ ചെളിയെറിയുന്നില്ല) വിധവകളെ വിവാഹം ചെയ്യണമെങ്കില്‍ മൂന്നു മാസത്തെ ഇദ്ദ കഴിയണം എന്നാണല്ലോ പൊതു നിയമം. കൊള്ളമുതല്‍ പങ്കിട്ടു പെണ്ണുങ്ങളെ ഭോഗിക്കുമ്പോള്‍ ഇതൊന്നും പ്രവാചകനോ അനുയായികള്‍ക്കോ ബാധകമാകാതിരുന്നതെന്തേ?,

ഞാന്‍ ചെളിയെറിയുന്നില്ല......

പിന്നെ ഈ 'ഞാന്‍' ,...എളിയ ഞാന്‍..ഈ എളിയ ഞാനെന്താണു ചെയ്തു കൊണ്ടിരിക്കുന്നത്?

ചെളി കോരിയെറിയുകയായിരിക്കും!!!

നിത്യസാക്ഷി said...

"ലൈംഗികാസ്വാദനത്തിന് പുരുഷന്‍ ഇച്ഛിക്കുന്ന ഏതു വിധത്തിലും അവളുടെ ശരീരം ഉപയോഗിക്കാന്‍ അവനവകാശമുണ്ടെന്നും സ്ത്രീക്ക് അവളുടെ ശരീരത്തിലോ ലൈംഗികതയിലോ ഒരവകാശവും ഇല്ലെന്നും ഈ ഖുര്‍ ആന്‍ വാക്യം അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു എന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു..."



അമ്പട ഞാനേ!!!

നിത്യസാക്ഷി said...

ഇ.എ.ജബ്ബാര്‍ മാഷിന്റെ ഡയലോഗ്.

"വിഡ്ഡികളായ മുസ്ലിങ്ങള്‍ അദ്ദേഹത്തെ ആനപ്പുറത്തേറ്റി കൊണ്ടു നടക്കുന്നുമുണ്ട്. "

___________________________
എന്തൊരു മഹാമനസ്കത..

വിഡ്ഡികള്‍ എന്നല്ലേ വിളിച്ചുള്ളൂ...

പക്ഷേ പിറന്നത് വിഡ്ഡിസമുദായത്തില്‍ തന്നെയായത് കൊണ്ട് ഈ 'എളിയ' ഞാനും വിഡ്ഡി തന്നെയായിരിക്കുമോ എന്നു ഉല്പ്രേക്ഷയിലൊരാശങ്ക!!

ജന്മം കൊണ്ടുണ്ടായത് യുക്തിവാദിയായാല്‍ മാറുമോ?

ജാത്യാലുള്ളത് തൂത്താല്‍ പോകുമോ?

നിത്യസാക്ഷി said...

"ഹിന്ദു മതത്തിനും ഇസ്ലാം മതത്തിനും ഒരു പാടു കാര്യങ്ങളില്‍ യോജിപ്പിലെത്താവുന്നതാണ്......”
_________________________________

തീര്‍ച്ചയായും മാഷെ.. ഇമ്മാതിരി യുക്തിവാദി ഉഡായിപ്പുകളെ അവഗണിച്ച് തള്ളുന്ന കാര്യത്തിലെങ്കിലും ഹിന്ദുമതവും ഇസ്ലാം മതവും യോജിക്കുന്നുണ്ട്.

അത് കൊണ്ടല്ലേ മുഖ്യധാര ഹിന്ദു-മുസ്ലിം സംഘടനകളൊന്നും യുക്തിവാദി സംഘത്തെ കണ്ടെന്ന് പോലും നടിക്കാത്തത്...

നിത്യസാക്ഷി said...

ജബ്ബാര്‍ മാഷ് സെഡ്ഡി..

"“ സായിപ്പ് ആഫ്രിക്കയിലെത്തിയപ്പോള്‍ ഭൂമി മുഴുവന്‍ ഞങ്ങളുടെ കയ്യിലും ബൈബിള്‍ സായിപ്പിന്റെ കയ്യിലുമായിരുന്നു. ഇപ്പോള്‍ ഭൂമിയൊക്കെ സാ‍യിപ്പിന്റെ കയ്യിലും ബൈബിള്‍ ഞങ്ങളുടെ കയ്യിലുമായി.!”
__________________________________അതെ.. ബ്ലോഗ് മാഷ് തുടങ്ങുമ്പോള്‍ അപവാദപ്രചാരണത്തിന്റെ കറുപ്പും കുനുഷ്ടും മാഷിന്റെ കയ്യില്‍ മാത്രമായിരുന്നു. അതിപ്പോള്‍ വി.കെ. രാജന്റെ കയ്യിലും പിന്നെ പരാതിക്കാരന്റെ കയ്യിലുമൊക്കയായി. രാജന്റെ വിചാരം മാഷ് ഖുര്‍ ആനിലെ അല്‍ഭുതങ്ങള്‍ കണ്ടെത്തിയ മൗലിക പ്രതിഭയാണെന്നായിരിക്കും. പരാതിക്കാരനും അങ്ങിനെ ധരിക്കുന്നുണ്ടാകും.

മനുഷ്യന്‍ അവനറിയാത്തതിന്റെ ശത്രുവെന്ന് പറഞ്ഞതെത്ര ശരി...

നിത്യസാക്ഷി said...

ജബ്ബാര്‍ മാഷ് ഒരിടത്ത് സെഡ്ഡി...

ഈ സായിപ്പന്മാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ നിരത്തിക്കാട്ടി നമ്മുടെ കുട്ടിബ്ലോഗര്‍മാര്‍ പറയുന്നു. ഇസ്ലാം ഇതു നോക്കി പഠിക്കിന്‍, ഹദീസും ഖുര്‍ ആനുമൊക്കെ മാറ്റി വെക്കിന്‍, എന്ന്!

(ഖുര്‍ ആനും ഹദീസും (പ്രവാചക വചനവും) ആണത്രെ മാഷിന്റെ തെളിവുകള്‍!!!)


തൊട്ടു താഴെ സെഡ്ഡിയത് നോക്കൂ....

സ്വഹീഹിലും സ്വഹീഹായ ആ ഹദീസ് പൊട്ടത്തരമാണെന്നു സായിപ്പു പറഞ്ഞപ്പോഴെങ്കിലും മുസലിങ്ങള്‍ മനസ്സിലാക്കിയതു നന്നായി.

(സ്വഹീഹിലും സ്വഹീഹായ= പരിശുദ്ധമായതില്‍ പരിശുദ്ധമായ ഹദീസ് പൊട്ടത്തരമാണെന്നു സായിപ്പ് പറഞ്ഞെന്നും അതിനു ഞാന്‍ കയ്യൊപ്പ് ചാര്‍ത്തുന്നുവെന്നും മാഷ്!!)



ഹദീസ് പൊട്ടത്തരം എന്ന് പറയും..

ഖുര്‍ ആന്‍ ചവറ് എന്നും പറയും.

എന്നിട്ട് അതാണു എന്റെ പോസ്റ്റുകള്‍ക്കുള്ള പ്രമാണമെന്നും പറയും...

ഞങ്ങള്‍ ഖുറാനും ഹദീസും കൊണ്ട് തെളിയിച്ചു കൊടുക്കണമെന്ന് പറയും.

അങ്ങിനെ ചെയ്യുമ്പോള്‍ അത് മൊത്തം ചവറല്ലേ എന്നും പറയും..


മാലോകരെ, ഇതിലൊന്നും ഒരു വൈരുദ്ധ്യവുമില്ലേ.......???!!

Anonymous said...

നിത്യസാക്ഷീ, കൂള്‍ ഡൌണ്‍. ഇങനെ ജബ്ബാര്‍ മാഷ് അവഹേളിക്കുന്നു, ചളി വാരിയെറിയുന്നു, ഇങനെ പറയുന്നു, അങനെ പറയുന്നു എന്നൊക്കെ മാത്രം പറഞ്ഞുകൊണ്ടേയിരിക്കാതെ, മാഷ് പറഞ്ഞ കാര്യങള്‍ ഖുറാനിലും, ഹദീസിലും ഇല്ലാ എന്ന് തെളിയിക്ക്. ഇനി ഉണ്ടെങ്കില്‍ അതൊന്നും ഈ കാലഘട്ടത്തിന് ചേര്‍ന്നതല്ലാ എന്ന് തുറന്ന് സമ്മതിക്ക്

Anonymous said...

മാലോകരേ തീട്ടം പറ്റി നാറാതെ ഓടിക്കോ! മുസ്ലീം സഹോദരങ്ങള്‍ക്കു്‌ ആഹെ മൊത്തം ടോട്ടലു് തൂറ്റലു് പിടിച്ചേ! എറിഞ്ഞു് തൂറ്റലാണേ!

Anonymous said...

നിത്യസാക്ഷി said...
അപ്പോള്‍ മഹാമദ്‌ എന്ന പേരില്‍ വിദേശീയനായ ഒരു ആചാര്യന്‍ തന്റെ അനുചരരോടു കൂടി പ്രത്യക്ഷപ്പെടും" (ഭവിഷ്യല്‍പുരാണം.3:3:3:5)

മുഹമ്മദിനെ പറ്റിയുള്ള പ്രവചനം?
The Pratisargaparvan, though nominally mentioned in the Bhaviṣya (I.1.2-3), contains stories about Adam, Noah, Yākuta, Taimurlong, Nadir Shah, Akbar (the emperor of Delhi), Jayacandra, ... and many others. It even knows the British rule in India and names Calcutta and the Parliament.[20]
Thus, Muhammad is mentioned, as Mahāmada, in III.3.3.5-27. The passage portrays him as a dharmadūṣaka ("polluter of righteousness"), a preceptor of paiśācadharma ("ghoulish religion"), and a reincarnation of Tripurāsura, a demon whom Lord Shiva will destroy again.
[22] However the Ahmadiyya missionary Abdul Haq Vidyarthi argues that the passage is a "prediction" of Mohammad as a reformer.[23] [24][25]

http://en.wikipedia.org/wiki/Bhavishya_Purana


Scholars regard the Puranas in general as having been compiled by many hands between the 4th and the 16th centuries AD. [http://www.angelfire.com/realm/shades/ganesh/puranas.htm]

http://www.oration.com/~mm9n/articles/dev/07Puranas.htm

നിത്യസാക്ഷി said...

ജബ്ബാര്‍ മാഷിന്റെ Anonymous said...

നിത്യസാക്ഷീ, കൂള്‍ ഡൌണ്‍. ഇങനെ ജബ്ബാര്‍ മാഷ് അവഹേളിക്കുന്നു, ചളി വാരിയെറിയുന്നു, ഇങനെ പറയുന്നു, അങനെ പറയുന്നു എന്നൊക്കെ മാത്രം പറഞ്ഞുകൊണ്ടേയിരിക്കാതെ, മാഷ് പറഞ്ഞ കാര്യങള്‍ ഖുറാനിലും, ഹദീസിലും ഇല്ലാ എന്ന് തെളിയിക്ക്. ഇനി ഉണ്ടെങ്കില്‍ അതൊന്നും ഈ കാലഘട്ടത്തിന് ചേര്‍ന്നതല്ലാ എന്ന് തുറന്ന് സമ്മതിക്ക്"
___________________________________

അനോണീ...ആദ്യം സ്വന്തമായി ഒരു ഇ-മെയില്‍ ഐ.ഡി.ഉണ്ടെന്ന് തെളിയിക്ക്. എന്നിട്ട് നമുക്ക് ഖുറാനും ഹദീസും തന്നെ ലോകത്തില്ലെന്ന് തെളിയിച്ചു കളയാം. എന്തായാലും ഈ അനോണിത്തരം കാലഘട്ടത്തിനു ചേര്‍ന്നതല്ല..

നിത്യസാക്ഷി said...

അനോണി മാഷെ...

കാഷ്ടം പറ്റി നാറാതെ ഓടിക്കോ എന്നെഴുതലാവും നല്ലത്.

നിങ്ങളൊക്കെ വലിയ പുരോഗമനവാദികളല്ലേ..

ഭാഷക്ക് കുറച്ചു കൂടി 'കാഷ്ഠികത' ആകാം.

പ്രാക്ര്യതരായിപ്പോകണ്ട.

പിന്നെ ഞാന്‍ ഇത്തിരിയൊന്നു പരിഹസിക്കുമ്പോള്‍

നന്നായി കൊള്ളുന്നുണ്ടല്ലേ..?

കുറെക്കാലമായില്ലേ പ്രവാചകനെയും മതത്തെയും വേദത്തെയുമൊക്കെ

പരിഹസിക്കുന്നത്?

ഇനി കോവൂരിനെയും ഇടമുറുകിനെയും പവനനെയുമൊക്കെ വ്യക്തിപരമായി

വിമര്‍ശിക്കാന്‍ പോവുകയാണു ഞാന്‍..

ആവിഷ്കാര സ്വാതന്ത്ര്യമല്ലേ മാഷെ???

Anonymous said...

നിത്യസാക്ഷി said...

ചില പ്രവാചക വചനങ്ങള്‍..നിഷ്പക്ഷര്‍ വിലയിരുത്തട്ടെ...
__________________________________

“സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി.
ഭാര്യയുടെ രഹസ്യങ്ങള്‍ പുറത്ത് പറയുന്ന പുരുഷന് അന്ത്യനാളില്‍ ഏറ്റവും നീചമായ സ്ഥാനമാണുള്ളത്.
ദൈവം ഏറ്റവും വേഗം ശിക്ഷ നല്‍കുന്നത് കുടുംബ ബന്ധം വിഛേദിക്കുന്നതിനാണ്.
അടുത്ത ബന്ധുക്കള്‍ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്‍ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല.
നിങ്ങള്‍ ദാരിദൃത്തെ ഭയപ്പെടുമ്പോള്‍ ന്‍ല്‍കുന്ന ദാനമാണ് ദാനങ്ങളില്‍ ഉത്തമം.
ദരിദ്രന് ന്‍ല്‍കുന്ന ദാനം ഒരു പ്രതിഫലം നല്‍കുന്നു. ദരിദ്രനായ ബന്ധുവിനുള്ള ദാനം രണ്ട് പ്രതിഫലം നല്‍കുന്നു. ദാനത്തിന്റെതും ബന്ധം ചേര്‍ത്തതിന്റെതും.
മതം ഗുണകാഷയാകുന്നു.
മതത്തില്‍ നിങ്ങള്‍ പാരുഷ്യം ഉണ്ടാക്കരുത്.
കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്‍ പ്പെട്ടവനല്ല.
വഴിയില്‍ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്.
വിവാഹം നിങ്ങള്‍ പരസ്യ പ്പെടുത്തണം.
ഒരാള്‍ കച്ചവടം പറഞ്ഞതിന്റെ മേല്‍ നിങ്ങള്‍ വിലകൂട്ടി പരയരുത്.
നിങ്ങള്‍ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്.
നിങ്ങള്‍ പരസ്പരം ഭീഷണിപ്പെടുത്തരുത്.
നിങ്ങള്‍ മരിച്ചവന്റെ പേരില്‍ അലമുറ കൂട്ടരുത്.
മരിച്ചവരെ പറ്റി നിങ്ങള്‍ കുറ്റം പറയരുത്.
നന്മ കല്‍പിക്കണം തിന്മ വിരോധിക്കണം.
ഒരുവന്‍ രോഗിയായാല്‍ അവനെ സന്ദര്‍ശിക്കണം.
ആരെങ്കിലും ക്ഷണിച്ചാല്‍ ആ ക്ഷണം സ്വീകരിക്കണം.
പരസ്പരം കരാറുകള്‍ പലിക്കണം.
അതിഥികളെ ആദരിക്കണം.
അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്.
ആപല്‍ക്കരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്.
തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് അര്‍ഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യ നാളില്‍ ഞാന്‍ ശത്രുതയിലായിരിക്കും.
വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവന്‍ അതീവ ഭാഗ്യവാന്‍.
അധികാരം അനര്‍ഹരില്‍ കണ്ടാല്‍ നിങ്ങള്‍ അന്ത്യനാള്‍ പ്രതീക്ഷിക്കുക.
ഭരണാധികാരിയുടെ വഞ്ചനെയെക്കാള്‍ കടുത്ത വഞ്ചനയില്ല.
മര്‍ദ്ധിതന്റെ പ്രാര്‍ത്ഥന നിങ്ങള്‍ സൂക്ഷിക്കുക. അവനും അല്ലാഹുവിനും തമ്മില്‍ യാതൊരു മറയും ഇല്ല.
നിങ്ങളില്‍ ശ്രേഷ്ടന്‍ ഭാര്യയോട് നന്നായി വര്‍ത്തിക്കുന്നവനാണ്.
ദൈവം ഏറ്റവും വെറുപ്പോടെ അനുവധിച്ച കാര്യമാണ് വിവാഹ മോചനം.
നിങ്ങള്‍ കഴിയുന്നതും വിവഹ മോചനം ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോള്‍ ദൈവ സിംഹാസനം പോലും വിറക്കും
സ്വന്തം ഭാര്യക്ക് ഭക്ഷണം നല്‍കുന്നതില്‍ പോലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്.
ധനം എല്ലാവര്‍ക്കും നല്‍കാന്‍ കഴിയില്ല. എന്നാല്‍ മുഖ പ്രസന്നയും സത്സ്വഭാവവും എല്ലാവര്‍ക്കും നല്‍കാന്‍ കഴിയും.
ഭക്തിയും സത്സ്വഭാവവും ഒരുവനെ സ്വര്‍ഗ്ഗ രാജ്യത്തേക്കടുപ്പിക്കും.
അസൂയാര്‍ഹരായി രണ്ട് പേരെയുള്ളൂ .. ധനം നല്ല മാര്‍ഗത്തില്‍ ചിലവഴിക്കുന്നവനും വിജ്ഞാനം അഭ്യസിക്കുന്നവനും.
സദ് വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത്.
ദൈവ പ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്. ദൈവ കോപം മാതാപിതാക്കളുടെ കോപത്തിലാണ്.
ദൈവം ഏറ്റവും വേഗം പ്രതിഫലം നല്‍കുന്നത് ദാനത്തിനും കുടുംബ ബന്ധം ചേര്‍ക്കുന്നതിനുമാണ്.
മല്ലയുദ്ധത്തില്‍ ജയിക്കുന്നവനല്ല ശക്തന്‍. കോപം വരുമ്പോള്‍ അത് അടക്കി നിര്‍ത്തുന്നവനാണ്.
കോപം വന്നാല്‍ മൌനം പാലിക്കുക.
നിങ്ങള്‍ ആളുകള്‍ക്ക് എളുപ്പമുണ്ടാക്കുക. പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക. വെറുപ്പിക്കരുത്.
മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നതില്‍ നിങ്ങള്‍ക്ക് പുണയമുണ്ട്.
നിങ്ങളുടെ അടുത്ത് കൊച്ചു കുട്ടികളുണ്ടെങ്കില്‍ നിങ്ങളും കുട്ടികളെ പോലെയാവുക.
നിങ്ങള്‍ക്ക് ള്‍ഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ നിങ്ങള്‍ മറച്ചു വെക്കരുത്. അത് നന്ദി കേടാണ്.
മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല.
ഒരാള്‍ മറ്റൊരാളുടെ ന്യൂനത മറച്ചു വച്ചാല്‍ അന്ത്യ നാളില്‍ ദൈവം അവന്റെ ന്യൂനതയും മറച്ചു വെക്കും.
തീ വിറകിനെ എന്ന പോലെ അസൂയ നന്മകളെ മായ്ച്ചു കളയും.
കന്യകയുടെ അനുവാദമില്ലാതെ അവളെ വിവാഹം കഴിച്ച് കൊടുക്കരുത്.
ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്.
മദ്യം മ്ലേച്ച വൃത്തിയുടെ മാതാവാകുന്നു.
കൈക്കൂലി വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയില്‍ നില്‍ക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു
പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാന്‍ പ്രേരിപ്പിക്കും.
മുഖസ്തുതി പറയുന്നവന്റെ വായില്‍ മണ്ണു വാരിയിടണം.
സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ആഹരിക്കുന്നതിനേക്കാള്‍ ഉത്തമമായ ഭക്ഷണമില്ല.
പ്രഭാത പ്രാര്‍ത്ഥന കഴിഞ്ഞാല്‍ അന്നത്തെ ആഹാരം അന്വേഷിക്കാതെ നിങ്ങള്‍ വിശ്രമിക്കരുത്”


ഇവിടെ നിത്യസാക്ഷി പകര്‍ത്തിയിരിക്കുന്ന കാര്യങ്ങള്‍ അറിയാന്‍ ഞാന്‍ ഖുര്‍ ആന്‍ വായിക്കണമോ? മറ്റു്‌ മതസ്ഥരും നിരീശ്വരവാദികളും ഒക്കെ അറിയുന്നതും ആചരിക്കുന്നതുമാണു്‌ ഇപ്പറഞ്ഞതു് മുഴുവനും. അവയില്‍ നിന്നു് “അല്ലാഹു, അന്ത്യനാള്‍, മരണശേഷമുള്ള പ്രതിഫലം” മുതലായവ ‍ഒഴിവാക്കിയാല്‍ അതില്‍ ഇസ്ലാമികമായി ഒന്നുമില്ല. അവയൊക്കെ എല്ലാ സമൂഹങ്ങളിലും കാണാവുന്നതും മതമില്ലാത്തവര്‍ പോലും ഒരു കടമപോലെ ചെയ്യുന്നതുമായ മാനുഷികനിയമങ്ങളാണു്‌. അല്ലേ?

“സ്വന്തം ഭാര്യക്ക് ഭക്ഷണം നല്‍കുന്നതില്‍ പോലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്.”

ഈ ഒരു വാക്യം മാത്രം നോക്കൂ! എന്റെ ഭാര്യക്കു് ഞാന്‍ ഭക്ഷണം നല്‍കുന്നതു് ദൈവത്തില്‍ നിന്നും എന്തെങ്കിലും പ്രതിഫലം ലഭിക്കാനല്ല. അതു്‌ ഒരു മാനുഷികമായ കടമയാണെന്നു് അറിയാന്‍ എനിക്കു് ഒരു മതമോ, ഖുര്‍ ആനോ, പ്രവാചകനോ ആവശ്യമുണ്ടോ?

ഏതെങ്കിലും ഒരു സമൂഹത്തിലെ ഒരു പ്രവാചകന്‍ അതൊരു നിയമമായി പ്രഖ്യാപിച്ചെങ്കില്‍ അവിടെ ഭാര്യക്കു് ഭക്ഷണം കൊടുക്കാത്തവര്‍ ഉണ്ടായിരുന്നു എന്നേ കരുതേണ്ടതുള്ളു. അതുപോലുള്ള നിയമങ്ങള്‍ ഇന്നും വേദവാക്യമായി പാലിക്കണം എന്നു് ശഠിക്കുന്നതു്‍ ആ സമൂഹത്തിന്റെ നിലവാരത്തിലേക്കു് ഇന്നത്തെ മനുഷ്യരെയും അധഃപതിപ്പിക്കുവാനേ സഹായിക്കൂ. അല്ലേ?

നിത്യസാക്ഷി പറഞ്ഞ മുകളില്‍ പകര്‍ത്തി‍യ കാര്യങ്ങള്‍ തെറ്റാണെന്നു് ജബ്ബാര്‍ മാഷ് ഈ പോസ്റ്റിലോ മറ്റേതെങ്കിലും പോസ്റ്റുകളിലോ പറഞ്ഞതായി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ഇസ്ലാം നിയമങ്ങളിലെ ഇന്നത്തെ ലോകത്തിനു് യോജിക്കാത്ത കാര്യങ്ങളെപ്പറ്റി അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഖണ്ഡിക്കുകയാണു് ലക്ഷ്യമെങ്കില്‍ അതിന്റെ രീതി ഇതല്ല. ജബ്ബാര്‍മാഷ് പറഞ്ഞ കാര്യങ്ങള്‍ മാത്രം ഓരോന്നോരോന്നായി എടുത്തു് നിഷ്പക്ഷര്‍ക്കും ശരിയെന്നു് തോന്നുന്ന വിധത്തില്‍ യുക്തമായ വാദങ്ങള്‍ കൊണ്ടു് അവ തെറ്റാണെന്നു് തെളിയിക്കണം. ഖുര്‍ ആനിലെ കുറേ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അതിലെ വേറെ കുറേ ശരികള്‍ ചൂണ്ടിക്കാണിക്കുന്നതു് എത്രത്തോളം യുക്തിഭദ്രമാവും? അതുകൊണ്ടു് ജബ്ബാര്‍ മാഷിന്റെ ആരോപണങ്ങള്‍ ഖണ്ഡിക്കപ്പെടുമോ? കഴിയുമെങ്കില്‍ “വെടിയും പുകയും” സൃഷ്ടിക്കാതെ കാര്യകാരണസഹിതം വാദിച്ചാല്‍ കാര്യങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്ന എന്നെപ്പോലെയുള്ള നിഷ്പക്ഷര്‍ക്കും എന്തെങ്കിലുമൊക്കെ മനസ്സിലാക്കാന്‍ കഴിയും.

..naj said...

Nishpakshan,

Don't say foolishness. We got here a better "Modern Prophet" known as Jabbar Mash who will give better which is against what Our Prophet said. He don't like his outdated advise. He made which is more open as it is implemented in US, Thailand, Philipines, France i.e naturatlist, Sodomite, etc.

നിത്യസാക്ഷി said...

നിഷ്പക്ഷന്‍ നിഷ്പക്ഷി:

"ഇവിടെ നിത്യസാക്ഷി പകര്‍ത്തിയിരിക്കുന്ന കാര്യങ്ങള്‍ അറിയാന്‍ ഞാന്‍ ഖുര്‍ ആന്‍ വായിക്കണമോ? മറ്റു്‌ മതസ്ഥരും നിരീശ്വരവാദികളും ഒക്കെ അറിയുന്നതും ആചരിക്കുന്നതുമാണു്‌ ഇപ്പറഞ്ഞതു് മുഴുവനും"

__________________________________
ശരിയാണു നിഷ്പക്ഷാ...മറ്റുള്ള മതവിശ്വാസികള്‍ ഇതൊക്കെയും ആചരിക്കുന്നുണ്ടാവും. അവര്‍ക്കുമുണ്ടല്ലോ പ്രവാചകന്മാരും വേദവുമൊക്കെ..

പക്ഷേ ഒരു പ്രവാചകനുമില്ലാതെ നീഷെയും ജബ്ബാര്‍ മാഷുമൊക്കെ അവതാരപുരുഷന്‍മാരായ യുക്തിവാദികളിതൊക്കെ എവിടെ നിന്നനുഷ്ഠിക്കാന്‍?

താഴെ പറയുന്ന പ്രവാചകവചനങ്ങളൊക്കെ അനുഷ്ഠിക്കാന്‍ പോയാല്‍ ജബ്ബാര്‍ മാഷ് എങ്ങിനെ ബ്ലോഗ് നടത്തിക്കൊണ്ടു പോകും?!!



"പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക. വെറുപ്പിക്കരുത്" (വിശ്വാസികളെ എങ്ങിനെയൊക്കെ വെറുപ്പിക്കാമെന്ന ഗവേഷണത്തിലാണല്ലോ ഈ സാംസ്കാരിക ബ്ലോഗുകള്‍..!!)

"ആപല്‍ക്കരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്." (ഈ മൂന്ന് ബ്ലോഗുകളിലും ഇസ്ലാമല്ലാതെ മറ്റേതെങ്കിലും മതം, മറ്റേതെങ്കിലും പ്രവാചകന്‍, മറ്റേതെങ്കിലും വേദം, ആചാരം/അനാചാരം വിമര്‍ശനവിധേയമായിട്ടുണ്ടോ? വിശ്വാസികളൂടെ കഷ്ടകാലത്തിനു ഈ സമുദായത്തില്‍ പിറന്നു പോയി. അതിനു എന്തു മാത്രം പരാക്രമങ്ങള്‍!! ആപല്‍ക്കരമായത് കൊണ്ടല്ലേ സത്യമെന്ന് മാഷ് വിശ്വസിക്കുന്ന മറ്റു മതങ്ങളിലെ ദൈവ വിരോധത്തെക്കുറിച്ച് ക മാ എന്നു മിണ്ടാത്തത്? 'ഭയു'ക്തിവാദം!!!

..naj said...

Nishpakshan,

It is crystal clear from prophet teachings that Quran stand for all good. So all his sayings above are related to Quran. If anything contrary to what he said is not related to him but it is fabrication of Anti-islamist/Aethiest.

All muslims knows the truth. And note, none of Jabbar Mash allegations are neither followed by any Muslim nor in the society. He is totally mis-understood about Islam as he picks content from Shi'ism. He don't know what is Islam. Better let him go to Iran, Syria at least they will get rid of such belief.

Jabbar Mash is digging the hole which we are enjoying. Let him to do so.

..naj said...

Nishpakshan,

It is crystal clear from prophet teachings that Quran stand for all good. So all his sayings above are related to Quran. If anything contrary to what he said is not related to him but it is fabrication of Anti-islamist/Aethiest.

All muslims knows the truth. And note, none of Jabbar Mash allegations are neither followed by any Muslim nor in the society. He is totally mis-understood about Islam as he picks content from Shi'ism. He don't know what is Islam. Better let him go to Iran, Syria at least they will get rid of such belief.

Jabbar Mash is digging the hole which we are enjoying. Let him to do so.

Anonymous said...

നിത്യസാച്ചിയും, കൂട്ടരും കാടും പടര്‍പ്പും തല്ലാന്‍ നില്‍ക്കാതെ കാര്യത്തിലേക്ക് വാ

Anonymous said...

ഞാന്‍ മനസ്സിലാക്കുന്നിടത്തോളം ജബ്ബാര്‍മാഷ് പഠിച്ചതു് ഇസ്ലാമിനെ ആണു്. മറ്റു് മതങ്ങളെ‍ വിമര്‍ശിക്കാത്തതു്‌‍ അവയെപ്പറ്റി ആഴത്തില്‍ പഠിക്കാത്തതുകൊണ്ടാവാം. മാഷ് മറ്റു് മതങ്ങളെ വിമര്‍ശിക്കാത്തതുകൊണ്ടു് ഇസ്ലാമിനെപ്പറ്റി പറയുന്നതു് തെറ്റാണെങ്കില്‍ അതു് തെറ്റാണെന്നു് തെളിയിച്ചുകൂട എന്നുണ്ടോ?

“മാരിയ്യ നബിയുടെ വെപ്പാട്ടിയായിരുന്നുവെന്ന് ഇസ്ലാമിന്റെ പ്രമാണങ്ങളെല്ലാം ഏകസ്വരത്തില്‍ പറഞ്ഞിട്ടും ....” എന്നു് ജബ്ബാര്‍ മാഷ് പറയുന്നതു് ശരിയല്ലെങ്കില്‍ അതു് തെളിയിക്കുക. അതുപോലെ മറ്റോരോ കാര്യങ്ങളും. അതാണു് ഒരു ശരിയായ വാദപ്രതിവാദത്തിന്റെ രീതി എന്നതുകൊണ്ടു് പറഞ്ഞതാണു്. അതിനു് കഴിയില്ലെങ്കില്‍ വിട്ടുകള. നിങ്ങള്‍ക്കു് നിങ്ങളുടെ വഴി.

..naj said...

Dear All,

It reckon me that Br. Jabbar Mash may be brought up in Shi'i surroundings as he conceived almost of such teachings and he throw that rubbish here to confuse people. He may be felt that this is what all people here follow.
It is our fault that we taken his post for commenting which actually never deserve any clarification.

So, realise the fact.

..naj said...

Nishpakshan,

Mattu ethenkilum mathathil aayirunnu Jabbar Mashenkil, Beshaayi !

Adhehathinu urangan vare neramundaavukayillayirunnu. Athinu mathram kaanum ezhuthan. Avarenkilum rakshpedatte.
Achanmaarum, Kanyasthreekalum, Kurbanayum manassamadanathodu koodi avarude vishwasamayi kondu nadakkatte.

Sabarimalayum, mattu ambalangalum,Namboorimarum, Sthree praveshavum, Vazhipaadukalum, Thulaabarangalum, Mattulla statukalile acharangalum, Amrudhanandamayiyum, Babayum, okke angine poykotte.

Ithonnum ormapeduthalle Jabbar Mashine ! Please

..naj said...

Anonimous,

you taken the role of wolfe between the sheeps !

Anonymous said...

നാജ് അപ്പോ ഷിയാക്കള്‍ മുസ്ലീങ്ങളില്‍ പെടുന്നവരല്ലേ :o

..naj said...

സാമൂഹിക ബന്ധം ദൃടമാക്കുന്ന ഇസ്ലാമിലെ വ്യതിരിക്തമായ "ആരാധന രീതി".
മസ്ജിദുകള്‍ സംസാരിക്കുന്നത് സമത്വമാണ്. (കാശു കൊടുത്തു ആര്‍ട്ട് ഓഫ് ലിവിന്ഗോ, യോഗ യോ ചെയ്യേണ്ട ആവശ്യം ഇസ്ലാം അനുസരിച്ച് ജീവിക്കുന്ന ഒരു മുസ്ലീമിനെ സംബന്ധിച്ച് ആവശ്യമില്ല.) ശാന്തി എന്നതാണ് മസ്ജിദുകള്‍, നമസ്കരിക്കുന്ന മനുഷ്യര്‍ക്ക്‌ നല്കുന്നത്. അതുകൊണ്ട് അത്തരം ബിസിനസ്സുകള്‍ക്ക്‌ ഇസ്ലാമില്‍ സ്ഥാനമില്ല.

മുസ്ലീമിനെ സംബധിച്ച് അവന്റെ വരുമാനത്തിന്റെ നിശ്ചിത ഭാഗം പാവപെട്ടവനു നല്‍കേണ്ടതുണ്ട്. അത് അവര്ക്കു കൊടുക്കാന്‍ കഴിവുള്ളവനാണ്‌ ഞാനെന്കില്‍ അതവര്‍ക്ക് കൊടുക്കേണ്ടത് മുസ്ലീം എന്ന നിലക്ക് എന്റെ ബാധ്യതയാണ്. ഇനി ഞാന്‍ അര്‍ഹനാനെന്കില്‍ എനിക്ക് തരാന്‍
കഴിവുള്ളവര്‍ സമൂഹത്തില്‍ ഉണ്ടെങ്കില്‍ അത് കൊടുക്കാന്‍ ഇസ്ലാം അവരെ പ്രേരിപ്പിചീട്ടുന്ടെന്കില്‍ അത് നന്മയല്ലെന്കില്‍ പിന്നെ എന്താണ്.
"മദ്ധ്യം മുസ്ലീമിന് നിഷിദ്ധമാണ്. അങ്ങിനെ പറഞ്ഞ ഇസ്ലാം, ഒരു മുസ്ലീമായ എന്നെ മദ്യ പാനി ആക്കിയിട്ടില്ലെന്കില്‍ അത് നന്മയല്ലാതെ പിന്നെ എന്താണ്.
പലിശ ശക്തമായി നിരോധിച്ച ഇസ്ലാം, മറ്റുള്ളവരെ സഹായിക്കാനും, മറ്റുള്ള മുസ്ലീങ്ങളില്‍ നിന്നും സഹായം തേടാനും പലിശ മാധ്യമ മില്ലാതെ ഇടപെടാന്‍ സഹായിച്ചത് നന്മയല്ലാതെ പിന്നെ എന്താണ്.
സ്ത്രീകളെ ബഹുമാനിക്കണമെന്നും, ചൂഷണം ചെയ്യരുതെന്നും (പരസ്യത്തില്‍ ഇപ്പോള്‍ കൂടുതല്‍ അഴിക്കുന്നത് അവരുടെ വസ്ത്രമാനല്ലോ, !). വ്യഭിച്ചരിക്കരുതെന്നും, , അതിനോട് അടുത്ത് പോകരുതെന്നും, മോഷ്ടിക്കരുതെന്നും, അതിന് കടുത്ത ശിക്ഷ ഉണ്ടെന്നും പറയുന്ന
പറയുന്ന ഇസ്ലാം നന്മയല്ലാതെ പിന്നെ എന്താണ്.
ജാതി വ്യവസ്ഥയില്‍ മനുഷ്യനെ പല തട്ടുകലാക്കുന്ന സമൂഹത്തില്‍ മനുഷ്യര്‍ എല്ലാം
തുല്യര്‍ ആണെന്ന
ഇസ്ലാമിന്റെ മാനവിക സമത്വം വിളിച്ചു പറയുന്നതു നന്മയല്ലാതെ പിന്നെ എന്താണ്.
അയല്‍ക്കാരന്‍ പട്ടിണി യെന്കില്‍, വയര്‍ നിറച്ചു കഴിക്കാതെ അവരുടെ ക്ഷേമവും കൂടി അന്വേഷിക്കനംമെന്നു പറയുന്ന ഇസ്ലാം നന്മയല്ലാതെ പിന്നെ എന്താണ്.
ഒരു വാക്കു കൊണ്ടു പോലും മറ്റുള്ളവരെ വേദനിപ്പിക്കരുത് എന്ന് പറയുന്ന ഇസ്ലാം നന്മയല്ലാതെ പിന്നെ എന്താണ്.
മനുഷ്യന്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തനത്തിനും അതിന് അര്‍ഹമായ പ്രതിഫലം ഉണ്ടെന്നും അതിനാല്‍ തിന്മ ചെയ്യരുതെന്നും, നന്മയില്‍ മുന്നേരനമെന്നും പറയുന്ന ഇസ്ലാം നന്മയല്ലാതെ പിന്നെ വേറെ എന്താണ്.

ഇസ്ലാമിനെ കുറിച്ചു എഴുതാന്‍ ഒരു പാടുണ്ട്. അതൊക്കെയാണ്‌ ഇസ്ലാമിനെ ജീവിത ദര്‍ശനമായി ഞാന്‍ തെരഞ്ഞെടുക്കാന്‍ കാരണം.
അത് ജബ്ബാര്‍ മാഷ്ടെ "സ്വയം പ്രവാചകനായി" വെളിപാട് പറയുന്ന "പുത്തി കൊണ്ടു" പഠിച്ചതല്ല.
അതുകൊണ്ട് ഈ നന്മാകല്‍ക്കൊക്കെ കാരണമായ ഇസ്ലാമിനെ ആദര്ഷ്മായി "മനസ്സിലാക്കിയ ഒരാളും" മാഷ്ടെ "യുക്തി 'വാത'ത്തിനു യാതൊരു വിലയും കല്പിക്കില്ല.

ea jabbar said...

നബിവചനങ്ങള്‍ നിരത്തുന്നവര്‍ അതിന്റെയൊക്കെ മെല്‍ വിലാസം [ഹദീസ് നംബറും കിതാബും]കൂടി ചേര്‍ത്താല്‍ പരിശോധിക്കാമായിരുന്നു.

Anonymous said...

പ്രിയമിത്രം നിത്യസാക്ഷി
താങ്കൾ പരാതിക്കരനെക്കുറിച്ച് പറഞ്ഞതൊന്നും ശരിയല്ല, ഇങ്ങനെ ഒരു കൊട്ടേഷന്റെ ആവശ്യമില്ല എന്ന് പറയട്ടെ
“ജബ്ബാര്‍ മാഷും വി.കെ.രാജനും പിന്നെ പരാതിക്കാരനും ചേര്‍ന്ന് പുറത്തിറക്കുന്ന സുവര്‍ണ്ണാവസരത്തിനു വേണ്ടി കാത്തിരിക്കുക“
അഭിനവ പ്രവാചകനാകനൊന്നും പരാതിക്കാരന് താത്പര്യമില്ല. ഇവിടെ പരാതിക്കാരനുള്ള സംശയം പറഞ്ഞു ചോദിച്ചു എന്നുമാത്രം. അതിന് ഇത്ര അസഹിഷ്ണുത വേണോ, രോക്ഷവും, ക്രോധവും വെടിഞ്ഞ് യുക്തിയോടെ മാഷിനെ യുക്തിഭദ്രമായി എതിർക്കുക അതാണ് അതിന്റെ ശരി.... സവാദം നടക്കട്ടെ

മുക്കുവന്‍ said...

മാഷെ, താങ്കളുടെ ശ്രമങ്ങള്‍ക്ക്‌ എല്ലാ ഭാവുകങ്ങളും നേരുന്നു.

ea jabbar said...

Anonymous said...
നിത്യസാക്ഷി said...
അപ്പോള്‍ മഹാമദ്‌ എന്ന പേരില്‍ വിദേശീയനായ ഒരു ആചാര്യന്‍ തന്റെ അനുചരരോടു കൂടി പ്രത്യക്ഷപ്പെടും" (ഭവിഷ്യല്‍പുരാണം.3:3:3:5)

മുഹമ്മദിനെ പറ്റിയുള്ള പ്രവചനം?
The Pratisargaparvan, though nominally mentioned in the Bhaviṣya (I.1.2-3), contains stories about Adam, Noah, Yākuta, Taimurlong, Nadir Shah, Akbar (the emperor of Delhi), Jayacandra, ... and many others. It even knows the British rule in India and names Calcutta and the Parliament.[20]
Thus, Muhammad is mentioned, as Mahāmada, in III.3.3.5-27. The passage portrays him as a dharmadūṣaka ("polluter of righteousness"), a preceptor of paiśācadharma ("ghoulish religion"), and a reincarnation of Tripurāsura, a demon whom Lord Shiva will destroy again.[22] However the Ahmadiyya missionary Abdul Haq Vidyarthi argues that the passage is a "prediction" of Mohammad as a reformer.[23] [24][25]

http://en.wikipedia.org/wiki/Bhavishya_Purana


Scholars regard the Puranas in general as having been compiled by many hands between the 4th and the 16th centuries AD. [http://www.angelfire.com/realm/shades/ganesh/puranas.htm]

http://www.oration.com/~mm9n/articles/dev/07Puranas.htm

“ഈ സന്ദര്‍ഭത്തില്‍ ഭോജരാജാവിന് മഹാമദന്‍ എന്ന പേരിലറിയപ്പെടുന്ന ,ശിഷ്യന്മാരോടൊത്തു വാഴുന്ന ഒരു മ്ലേച്ഛ ആചാര്യനെ നേരിടേണ്ടി വന്നു. രാജാവ് മരുസ്ഥലത്ത് സ്ഥിതി ചെയ്യുന്ന മഹാദേവനെ (ശിവനെ) ഗംഗാജലത്തില്‍ സ്നാനം ചെയ്തു പഞ്ചഗവ്യം സേവിച്ച് ചന്ദനവും മറ്റും തൊട്ട് ഇപ്രകാരം സ്തുതിച്ചു: “മരുസ്ഥലനിവാസിയും ഗിരിജാനാഥനും ത്രിപുരാസുരനാശനും ബഹു മായാപ്രവര്‍ത്തകനും മ്ലേഛവിനാശിയും ശുദ്ധനും സച്ചിദാനന്ദസ്വരൂപിയുമായ അങ്ങയില്‍ ഞാന്‍ ശരണം പ്രാപിക്കുന്നു. അങ്ങുതന്നെയാണ് എന്റെ രക്ഷ.”
സൂതന്‍ പറഞ്ഞ ഈ സ്തുതി കേട്ട് ദേവന്‍ രാജാവിനോടു പറഞ്ഞു: മഹാകാളേശ്വരന്‍ സ്ഥിതി ചെയ്യുന്ന വാഹീകമെന്ന സ്ഥലം മ്ലേഛന്മാരുടെ ആക്രമണത്താല്‍ ദുഷിപ്പിക്കപ്പെട്ടിരിക്കുന്നു. നീ അങ്ങോട്ടു പോകൂ. അവിടെ ആര്യധര്‍മ്മം നശിച്ചിരിക്കുന്നു. അതു രക്ഷിക്കുക. ത്രിപുരാദഹനത്തില്‍ ഞാന്‍ ദഹിപ്പിച്ച അസുരന്‍ മഹാബലിയുടെ പ്രേരണയാല്‍ മഹാമദന്‍ എന്ന പേരില്‍ അയോനിജനായി പിറന്നിട്ടുണ്ട്. അവന്‍ പൈശാചികവൃത്തിയില്‍ തല്‍പ്പരനാണ്. നേരിട്ട് അവനോട് എതിരിടരുത്.
ഇതു കേട്ട് രാജാവ് തന്റെ സ്വദേശത്തേക്ക് മടങ്ങിപ്പോയി. മഹാമദന്‍ തന്റെ ശിഷ്യന്മാരോടു കൂടി സിന്ധു തീരത്തു ചെന്ന് മായാവിദ്യകള്‍ കാട്ടി രാജാവിനോട് ഇങ്ങനെ പറഞ്ഞു. “നിന്റെ ദേവന്‍ എന്റെ ദാസനായിരിക്കുന്നു. അവന്‍ എന്റെ ഉഛിഷ്ടം ഭുജിക്കും. അതു കണ്ടാലും രാജാവേ. ”
ഇതു കേട്ട രാജാവു വിസ്മയിച്ചു. മ്ലേഛ ധര്‍മ്മത്തില്‍ താല്‍പ്പര്യമുണ്ടായി. എന്നാല്‍ ഇതു കേട്ട കാളിദാസന്‍ മഹാമദനോടു ക്രുദ്ധനായി ഇപ്രകാരം പറഞ്ഞു;
“രാജാവിനെ മോഹിപ്പിക്കാന്‍ നീ മായ പ്രയോഗിച്ചതാണ്. ദുരാചാരിയും വാഹീകത്തിലെ പുരുഷാധമനുമായ നിന്നെ ഞാന്‍ നശിപ്പിക്കുന്നതുമാണ്. “ ഇത്രയും പറഞ്ഞുകൊണ്ട് കാളിദാസന്‍ നവാക്ഷരമന്ത്രം പതിനായിരം ഉരു ജപിച്ച് ഒരു ഹോമം നടത്തി. അങ്ങനെ ആ മായാവി ഭസ്മമായിത്തീര്‍ന്നു. മ്ലേച്ഛ ദൈവത്വം പ്രാപിച്ചു. അവന്റെ അനുയായികള്‍ വാഹീകദേശത്തുനിന്ന് തങ്ങളുടെ ഗുരുവിന്റെ ഭസ്മം സ്വീകരിച്ചു യാത്രയായി. പിന്നീട് ആ ഭസ്മം മദതല്‍പ്പരരായ അവര്‍ ഭൂമധ്യത്തില്‍ സ്ഥാപിച്ചു. മദഹീനപുരം എന്ന ആസ്ഥലം അവരുടെ തീര്‍ത്ഥ സ്ഥലമായി.
രാത്രിയില്‍ ബഹുമായാദിശാരഥനായ ആ ദേവന്‍ പൈശാചികരൂപമെടുത്ത് ഭോജരാജാവിനോട് ഇങ്ങനെ പറഞ്ഞു: “സര്‍വ്വ ധര്‍മ്മത്തിലും വെച്ച് ഉത്തമം ആര്യധര്‍മ്മം തന്നെ. പൈശാചികവും ധര്‍മ്മവിരുദ്ധവുമായ കര്‍മ്മം ഞാന്‍ ചെയ്യുന്നത് ഈശ്വരാജ്ഞയാലാണ്. എന്നാല്‍ ചെയ്യപ്പെടുന്ന ആ പൈശാചികധര്‍മ്മം ഇപ്രകാരമാണ്. എന്റെ ജനങ്ങള്‍ ലിംഗം ഛേദിക്കും. തലമുടിയില്ലാത്തവരാകും. .താടി വളര്‍ത്തും. ഉച്ചത്തില്‍ പാട്ടു പാടും. എല്ലാം ഭക്ഷിക്കും. ദര്‍ഭപ്പുല്ലിനു പകരം മുസലം കൊണ്ടായിരിക്കും അവരുടെ സംസ്കാരകര്‍മ്മങ്ങള്‍ .ധര്‍മ്മദൂഷകരായ അവര്‍ മുസലധാരികളായാണു കാണപ്പെടുക. ”


മഹാമദന്‍=മഹാവൃത്തികെട്ടവന്‍,
മദഹീനപുരം= മദീന,
മുസലധാരി=മുസ്ലിം,

മുഹമ്മദ് നബിയെ ഭവിഷ്യല്‍ പുരാണം പരിചയപ്പെടുത്തുന്നതിങ്ങനെയാണ്. ആ ‘പുരാണ’ത്തിന്റെ പ്രചാരകര്‍ മുസ്ലിം ബുദ്ധിജീവികളും!
ഇക്കൂട്ടരെ ആരെങ്കിലും വിഡ്ഡികള്‍ എന്നു വിളിച്ചാല്‍ നമുക്ക് അവരെ കുറ്റപ്പെടുത്താനാകുമോ?

..naj said...

Mashe,

Kashttam ! Ithano mashde bhayankara vinjaanam !

Anonymous said...

puranam quote cheytha nithyasaakshi evide?

..naj said...

സംവാദത്തില്‍ എര്പെടുന്നതിനു മിനിമം യോഗ്യത പോലും പ്രതീക്ഷിചീട്ടു കാണുന്നില്ല.
തര്‍ക്കിക്കാന്‍ വേണ്ടി മാത്രം കുതര്‍ക്കങ്ങള്‍ എഴുനുള്ളിച്ചു പോസ്റ്റുകയും, ഒന്നും കിട്ടാനില്ലെന്കില്‍ ശിയായിസമുള്ള ഇറാനിലേക്ക് വണ്ടി കയറുകയും, അതല്ലെന്കില്‍ ഉഗാണ്ടയിലെക്കും, ആമസോണ്‍ വനാന്തരങ്ങളിലെക്കും വണ്ടി കയരിയെന്കിലും എന്തെങ്കിലും കണ്ടെത്തി അത് ഇസ്ലാമിന്റെ പേരില്‍ ആരോപിക്കുന്ന മണ്ടത്തരത്തിന് മറുപടി പറയാന്‍ സമയം ചിലവഴിക്കുന്നത് തന്നെ മണ്ടതരമാനെന്ന തിരിച്ചറിയുന്നു. നിങ്ങള്ക്ക് നിങ്ങളെ പോലുള്ള വരെ യോജിക്കൂ.
ഇസ്ലാമിലേക്ക് മറ്റു മതസ്ഥരുടെ ഒഴുക്ക് തടയുന്നതിന് വേണ്ടി ഇസ്ലാമിനെതിരെ ഹിന്ദുത്വ വാദികളും,
മിഷനറികള്‍ ഗവേഷണം ചെയ്തു, യുക്തി വാദികളുടെ ലേബലില്‍
ആസ്ത്രേലിയയിലും, യു എസ്സിലും, മറ്റുമിരുന്നു സൈറ്റുകളില്‍ പോസ്റ്റുന്ന കുതര്‍ക്കങ്ങള്‍ അങ്ങിനെ തന്നെ "തന്റെ പുത്തി" യില്‍ വരവ് വെച്ചു എഴുതി വിടുന്നത് ഇസ്ലാമിനെതിരെ ജയ് വിളിക്കുന്ന വര്‍ഗീയ ഭ്രാന്തന്മാര്‍ക്കും, അവര്ക്കു ഓശാന പടുന്നവര്‍ക്കും "ഇച്ചി" ഇഷ്ടാവും. മാഷ്ക്ക് വേണമെന്കില്‍ അവരുടെ "മുഴുവന്‍ സൈറ്റ് അഡ്രസ്സും" ഒരുപാടുണ്ട് , മാഷേ പോലെ ഇതിനായിട്ടു തന്നെ ഇരിക്കുന്നവര്‍, പെയ്ഡ് വര്കര്മാര്‍. iഅയച്ചു തരാം. കൂടുതല്‍ എരിവും, പുളിയും ഇനിയും ചേര്‍ക്കാം.

(ഇതൊക്കെ പണ്ടേ തുടങ്ങിയതാനവര്‍, മാഷ് ഇപ്പഴേ ഇതൊക്കെ കണ്ടു തുടങ്ങിയീട്ടുള്ളൂ.പക്ഷെ ഇതൊന്നും അവിടങ്ങളില്‍ ചിലവാകുന്നില്ല മാഷേ, ഇസ്ലാമിനെ ഏറ്റവും കൂടുതല്‍ ആശ്ലെഷിക്കുന്നത് അവിടെ നിന്നാണ്, പിന്നെ യഥാര്‍ത്ഥ യുക്തിവാദികളും (ബുധിശൂന്യരല്ല) ഫോര്‍ എക്സ്. മിസ്ടര്‍ ജെഫ്രി ലങഗ്.)
ജബ്ബാര്‍ മാഷ് എഴുത്ത് തുടരട്ടെ, ബുദ്ധിയുള്ളവര്‍ യഥാര്‍ത്ഥ മുസ്ലീങ്ങളുടെ (മാഷ് മാഷേ ഉള്പെടുത്തിയ കപടന്മാരുടെ സമൂഹമല്ല !) ജീവിതവും, ഇസ്ലാമിന്റെ യഥാര്‍ത്ഥ അധ്യപനങ്ങളും കണ്ടു ഇസ്ലാമിനെ പഠിക്കട്ടെ, വാണിദാസ് എലയാവൂരിനെ പോലെയും, സൈമണ്‍ മാഷേ പോലെയുമുള്ള വിവേകമുള്ള അനേകര്‍ ഇസ്ലാം ആശ്ലേഷിച്ച പോലെ വിവേകം അവശേഷിക്കുന്നവരും ഇസ്ലാമിനെ സീകരിക്കട്ടെ. അല്ലാത്തവര്‍ മാഷ്ടെ പിന്നാലെ പോകട്ടെ.
ഈ ആശംസ ഞാന്‍ ഇസ്ലാമിന്റെ ശത്രു സഹോദരന്മാര്‍ക്ക് നേര്‍ന്നു കൊണ്ടു എന്റെ ഈ ബ്ലോഗുകളില്‍ ചിലവഴിക്കുന്ന സമയം
വിജ്ഞാനം നല്കുന്ന മറ്റു
സൈടുകളിലെക്കായി മാറ്റിവക്കുന്നു.
നന്മകള്‍ നേര്‍ന്നു കൊള്ളുന്നു.
ഒരു മുസ്ലീം എന്ന നിലയില്‍ എനിക്ക് നിങ്ങള്‍ ഉപയോഗിക്കുന്ന വ്യക്തിത്വത്തെ ഹനിക്കുന്ന വാക്കുകള്‍ തിരിച്ചു ഉപയോഗിക്കാന്‍ കഴിയില്ല.

എന്റെ വാക്കുകളില്‍ അനിഷ്ടകരമായ എന്തെങ്കിലും വന്നു പോയിട്ടുണ്ടാകും,
അത് തികച്ചും നിങ്ങളില്‍ നിന്നും വന്നതിന്റെ പ്രതികരണം മാത്രമാണ്. ക്ഷമിക്കുക

Anonymous said...

Yukthivadi jabbare ninne pakistanilekku nadukadathhanam vere panniyillengil thumbaayedutthu valla paniyum cheythu kondirikkuka mrigangal mansuhyannayi pinne athinu jabbar ennoru perum..

Anonymous said...

അല്ലോപനിഷദ് എന്നൂന്നുള്ളതായി കേള്‍ക്കുന്നല്ലോ. ഉള്ളതാണോ? ഏതായിരിക്കും കാലഘട്ടം? എന്താ ഉള്ളടക്കം? എത്രത്തോളം വിശ്വാസ്യത ഉണ്ട്?

Maya S said...

Read the opinions about the 'belief' in theism and athism. i think 'yukthivadam' is not atheism. but in kerala, may be in indiatoo in general, the belief is that yukthivadam is atheism and atheism is blasphemy!
I mean, history of philosophy/thought says rationalism is not atheism. Its a never ending reasoning process of mind. Yes, definitely to deny the existence of God too, along with religion, belief etc etc. In the sixteenth and seventeenth century rationlism developments in Europe shows rationalism is not just blasphemy. It is reasoning, which may even prove the impossibility of proving the non-existence or existence of God. The rationalist philosopher Rene Descartes believed in God. But yes, its necessary that we fear or worship any god supposing it is some entity above us- my thoughts go that way. We may become atheist or agnostic is a possibility .

Anonymous said...

Your entire post revolves around Prophet (PBUH) not marrying Mariya.

Well, read this:

Begin quote:

The author of Namus, then quotes references from the writings of Maulana Muhammad Ali, Abdul Majid, Yusuf Ali, Muhammad Asad, Muhammad Hussain Hyckle, Abul Kalam Azad and others to show that the Noble Prophet had in fact married Mary the Coptic and that she was considered one of the wives of the Prophet. A passage has also been quoted from Az-zurqani, vol. iii where the Prophet declared Mary as from among the Ahl Bait (member of the Prophet's household) (Namus, p.82).

THE PROPHET DID MARRY, MARY THE COPTIC

It is, however, surprising that Maulana Maududi and many other Muslim scholars never took notice of the following report which clearly states of the marriage of the Prophet to Mary the Coptic:


"It is reported from 'Abdullah al-Zubairi who said: that after this the Noble Prophet married (tazawwaju) Mariah daughter of Sham'un. This is the same Mariyah who was sent by Maqauqis, the ruler of Alexandria to the Prophet as a gift" (Sahih al-Mustadarak Hakim Vol. iv, as quoted in Namus, p. 86).

http://www.irfi.org/articles/articles_201_250/honor_of_the_noble_prophet.htm

End quote:

If the great Maududi himself was mistaken on this point, what to speak of other madrassa teachers in our land.

Nice try, better luck next time!

മതങ്ങള്‍ മണ്ണടിയട്ടെ ! മനുഷ്യര്‍ ഒന്നാകട്ടെ !!
ഒരു ബഹുമതസമൂഹത്തില്‍ വിവിധ മതവിശ്വാസികള്‍ക്ക് പരസ്പരസ്നേഹത്തോടെയും വിശ്വാസത്തോടെയും സമാധാനപരമായി ജീവിക്കാന്‍ കഴിയണമെങ്കില്‍ മതപരമായ സങ്കുചിതത്വം വെടിഞ്ഞ് വിശാലമായി ചിന്തിക്കാ‍ന്‍ എല്ലാ വിഭാഗങ്ങള്‍ക്കും കഴിയണം. ന്യൂനപക്ഷങ്ങള്‍ കുറെക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാന്‍ പരിശീലിക്കുകയും വേണം. ചിന്ത വിശാലമാകണമെങ്കില്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.