Monday, December 22, 2008

നമുക്ക് തെരുവില്‍ പുസ്തകം കത്തിക്കാം!

കേരളത്തിലെ മുസ്ലിം യുവചേതനയോട് ഒരഭ്യര്‍ത്ഥന:-

മുസ്ലിം സമുദായത്തിനും ഇസ്ലാം മതത്തിനും നേരിയ പോറല്‍ പോലും ഏല്‍ക്കാതെ സംരക്ഷിക്കാനാണല്ലോ നമ്മളൊക്കെ പാടു പെടുന്നത്. മതമില്ലാത്തജീവന്‍ എന്ന പാഠം സ്കൂളില്‍ പഠിപ്പിച്ചാല്‍ മതം തകര്‍ന്നു പോകുമെന്നു കണ്ടറിഞ്ഞതിനാലാണു നമ്മള്‍ മലപ്പുറത്തെ തെരുവില്‍ പാഠപുസ്തകങ്ങള്‍ കൂട്ടിയിട്ടു കത്തിച്ചുകൊണ്ട് മതസംരക്ഷണ ജിഹാദ് നടത്തിയത്. സമൂഹത്തില്‍ ഒരു തരത്തിലുള്ള ചൂഷണവും അനീതിയും അനുവദിക്കില്ല എന്ന പ്രഖ്യാപനവുമായി തെരുവില്‍ കൊക്കക്കോലയുടെയും പെപ്സിയുടെയും കുപ്പികള്‍ പൊട്ടിച്ചെറിഞ്ഞുകൊണ്ട് ധീര സമരം നടത്തുന്ന സോളിഡാരിറ്റി യുവ ധീര കര്‍മ്മഭടന്മാരും നമ്മുടെ സമുദായത്തിന്റെ അഭിമാനമാണല്ലോ.

ഒരു മന്ദബുദ്ധിയായ യുക്തിവാദി ഇസ്ലാമിനെ താറടിക്കുന്നു എന്നതാണല്ലോ ഇവിടെ പ്രശ്നം.

. ഇസ്ലാം മതത്തിന്റെ ഏറ്റവും ആധികാരികതയുള്ള ; എത്രയോ നൂറ്റാണ്ടുകളായി മുസ്ലിം സമുദായം അവലംബമാക്കിവന്ന ; ഇന്നും 90% മുസ്ലിം മതപാഠശാലകളിലും ഇസ്ലാമിക ശരീ അത്ത് എന്ന പേരില്‍ പഠിപ്പിച്ചു വരുന്ന; ഇന്‍ഡ്യയിലെ മുസ്ലിം വ്യക്തിനിയമ ത്തിന്റെ മുഖ്യ പ്രമാണമായ ഒരു മതഗ്രന്ഥത്തില്‍ , വിവാഹസമയത്തു വധുവിനു നല്‍കുന്ന മഹറ് നിര്‍വ്വചിക്കപ്പെട്ടിട്ടുള്ളത് അതേ പടി ഉദ്ധരിക്കുകയാണ് ഞാന്‍ ഈ കുറിപ്പില്‍ ചെയ്തതെന്ന് വായനക്കാര്‍ക്കെല്ലാം മനസ്സിലായിട്ടുള്ളതുമാണ്. എന്നാല്‍ ഇവിടെ ഇസ്ലാമിനെ ഡിഫന്റ് ചെയ്യാന്‍ വന്ന സുഹൃത്തുക്കള്‍ പറയുന്നത് ഫത് ഹുല്‍ മുഈന്‍ എന്ന ഗ്രന്ഥം ഇസ്ലാമിന്റെ പ്രമാണമല്ല; അതിലുള്ള കാര്യങ്ങള്‍ ഇസ്ലാമിന്റെ അന്തസ്സിനു നിരക്കാത്തതും വളരെ വൃത്തി കെട്ടതും; സംസ്കാരശൂന്യവുമൊക്കെയാണ്. എന്നും യുക്തിവാദികളെ സഹായിക്കാനും ഇസ്ലാമിനെ നശിപ്പിക്കാനും ആരോ എഴുതിപ്പടച്ച വാറോലയാണതെന്നുമൊക്കെ അവര്‍ ആരോപിക്കുന്നു.

ശരി സുഹൃത്തുക്കളേ; ഞാന്‍ നിങ്ങളുടെ ആരോപണം തല്‍ക്കാലം വാദത്തിനായി അംഗീകരിക്കുന്നു.
ഇനി ഞാന്‍ പറയുന്ന കാര്യം ഒന്നു ശ്രദ്ധിച്ചു വായിക്കുക:

അങ്ങനെയാണെങ്കില്‍ നമ്മുടെ സമുദായവും മതവും ഏറ്റവും കൂടുതല്‍ താറടിക്കപ്പെടുന്നതും നശിപ്പിക്കപ്പെടുന്നതും എവിടെയാണ്? നമ്മുടെ സമുദായം ഇന്നും ഒരു പിന്നാക്ക സമുദായമായും , അപരിഷ്കൃത സമൂഹമായും നിലകൊള്ളുന്നതിന്റെ യഥാര്‍ത്ഥ കാരണം നാം എവിടെയാണ് അന്യേഷിക്കേണ്ടത്? നമ്മുടെ പിഞ്ചു കുഞ്ഞുങ്ങളെ ധാര്‍മ്മികതയും ആത്മീയതയും പഠിപ്പിക്കാന്‍ നാം പറഞ്ഞയക്കുന്ന മദ്രസകളില്‍ കുട്ടികല്ലെ കൈകാര്യം ചെയ്യുന്നത് ആരാണ്? അവര്‍ വിദ്യാഭ്യാസം നേടുന്ന ദര്‍സുകളില്‍ എന്തൊക്കെയാണു പഠിപ്പിക്കപ്പെടുന്നത്? ഇതൊക്കെ നാം എന്നെങ്കിലും അന്യേഷിച്ചിട്ടുണ്ടോ?

എനിക്ക് ‍ ഇപ്പോള്‍ വളരെ ആത്മവിശ്വാസവും സന്തോഷവും തോന്നുന്നു. എന്റെ ഒരു പ്രധാന ജോലി ഞാന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. മുസ്ലിം ചെറുപ്പക്കാരുടെ കണ്ണു തുറപ്പിക്കുന്നതിന്റെ ആദ്യപടിയില്‍ ഞാന്‍ വിജയിച്ചിരിക്കുന്നു. ഇസ്ലാമിനെയും മുസ്ലിം സമുദായത്തെയും രക്ഷിക്കണമെന്നു താല്‍പ്പര്യമുള്ള ചെറുപ്പക്കാര്‍ എവിടെയാണ് ഇടപെടേണ്ടത് എന്നും എന്തു സമരമാണു നയിക്കേണ്ടതെന്നും അവരെ ബോധ്യപ്പെടുത്താന്‍ ഈ ഫത് ഹുല്‍ മുഈന്‍ ചര്‍ച്ച സഹായകമായി എന്നു തോന്നുന്നു.
മലപ്പുറത്തെ തെരുവില്‍ നാം ആദ്യം കൂട്ടിയിട്ടു കത്തിക്കേണ്ടത് ആറാം ക്ലാസിലെ സാമൂഹ്യപാഠമല്ല; ഫത് ഹുല്‍ മുഈന്‍ ഉള്‍പ്പെടെയുള്ള നിരവധി മതഗ്രന്ഥങ്ങളാണ് എന്ന് ഇനിയെങ്കിലും നാം മനസ്സിലാക്കുകയാണു വേണ്ടത്. മറ്റു മതക്കാരെ ഇസ്ലാമിലേക്കു മാര്‍ഗ്ഗം കൂട്ടാന്‍ നുണപ്രചരണങ്ങള്‍ നടത്തുകയും കോടികള്‍ വാരിവിതറി മേളകള്‍ നടത്തുകയും ചെയ്യുന്ന മുസ്ലിം സംഘടനകള്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പേ ചെയ്യേണ്ടിയിരുന്നത് ഇതൊക്കെയായിരുന്നു. സ്വന്തം സമുദായത്തെ അപരിഷ്കൃതത്വത്തി്ന്റെ ചെളിക്കുണ്ടില്‍ മേയാന്‍ വിട്ടിട്ട് മറ്റുള്ളവരെ ഈ സമുദായത്തിലേക്കു സുവിശേഷം പറഞ്ഞു ക്ഷണിക്കാന്‍ നടക്കുന്നത് ഉചിതമാണോ എന്ന് ഇനിയെങ്കിലും നാം ചിന്തിക്കുക. ഇസ്ലാമിന്റെ പ്രമാണങ്ങള്‍ എന്തൊക്കെയെന്നും കാലോചിതമായി അവ എങ്ങനെ പരിഷ്കരിക്കാമെന്നും ആലോചിക്കുന്നതിനു പകരം കത്തിയും ബോംബും തോക്കും ശേഖരിച്ച് ലോകത്തിന്റെ മുമ്പില്‍ ഒരു മതത്തെയും സമുദായത്തെയും അപകീര്‍ത്തിപ്പെടുത്തുന്നവര്‍ സ്വന്തം മക്കളെ പഠിപ്പിക്കേണ്ടതെന്തൊക്കെയാണെന്നെങ്കിലും ആലോചിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.


യുക്തിവാദികളുടെ പ്രചാരണത്തെക്കാളും പാഠപുസ്തകത്തിലെ മതേതരത്വത്തെക്കാളുമൊക്കെ ഇസ്ലാമിനും മുസ്ലിമിനും സര്‍വ്വനാശം സമ്മാനിക്കുന്നത് നമ്മുടെ മതപാഠശാലകളിലെ ധാര്‍മ്മിക പാഠങ്ങള്‍ തന്നെയാണെന്ന തിരിച്ചറിവിലേക്ക് ഈ ചര്‍ച്ച നമ്മെ എത്തിക്കുമെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി . അതു തന്നെയാണു ഞാന്‍ ഇത്തരം വിമര്‍ശനങ്ങള്‍കൊണ്ട് ഉദ്ദേശിക്കുന്നതും.
ഇസ്ലാമിനെ താറടിക്കാന്‍ ഞാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. കാരണം അതു വിഡ്ഡിത്തമാണെന്ന് എനിക്കറിയാം . താറിനെക്കാള്‍ കറുത്ത ഒരു സാധനത്തി്ന്മേല്‍ താറ് തേച്ചാല്‍ അതു നിറം മങ്ങുകയല്ലേ ചെയ്യുക. ആധുനിക ഇസ്ലാമിസ്റ്റുകള്‍ ഇസ്ലാമിനുമേല്‍ കുമ്മായം തേച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്നു; അതു വെള്ളമടിച്ചു കഴുകി യതാര്‍ത്ഥ നിറം കാണിച്ചുകൊടുക്കുകയാണു ഞാന്‍ ചെയ്യുന്നത്. ഈ സമുദായത്തിനു തിരിച്ചറിവിന്റെ വെളിച്ചം പകരുക എന്ന ലക്ഷ്യം മാത്രമെ എനിക്കുള്ളു.


ചര്‍ച്ച സജീവമാക്കാന്‍ തിരിച്ചെത്തിയ എല്ലാ മുസ്ലിം സുഹൃത്തുക്കള്‍ക്കും പ്രത്യേകം നന്ദി.


ഫത് ഹുല്‍ മുഈന്‍ തെരുവില്‍ കത്തിച്ചു കൊണ്ട് ഒരു സമരത്തിനു തുടക്കം കുറിക്കാന്‍ സോളിഡാരിറ്റി മുജാഹിദ് സുന്നി യുവാക്കള്‍ മുന്നോട്ടു വന്നാല്‍ അതിനാവശ്യമായ പെട്രോള്‍ എന്റെ വക ഫ്രീ !!!

101 comments:

ea jabbar said...

10 രൂപ അജ് ര്‍(കൂലി) കൊടുത്ത് ഒരു മണിക്കൂര്‍ നേരം മുത് അ (സുഖമെടുക്കല്‍) നടത്താന്‍ മുസ്ലിംങ്ങളായ പുരുഷനു മതപരമായ അവകാശമുണ്ടെന്ന് ഇന്‍ഡ്യന്‍ ഭരണഘടന [മുസ്ലിം വ്യക്തിനിയമം] പറയുന്നു.

ഇതു മാറ്റണമെന്ന് ഇന്‍ഡ്യയുടെ ചരിത്രത്തില്‍ ഇതു വരെ ഒരു മുസ്ലിം സംഘടനയോ മതനേതാവോ ആവശ്യപ്പെട്ടിട്ടില്ല.
ഇതു കാടത്തമാണെന്നും പരിഷ്കരിക്കണമെന്നും ഞങ്ങള്‍ കുറെ ‘നിരീശ്വരവാദികളും കമ്മ്യൂണിസ്റ്റുകാരും’ പണ്ടു പറഞ്ഞപ്പോള്‍ ഞങ്ങളുടെ അമ്മയ്ക്കും പെങ്ങള്‍ക്കും കെട്ട്യോള്‍ക്കുമിട്ടു തെറി വിളിക്കുകയും ഞങ്ങളെ കല്ലെറിയുകയുമായിരുന്നു സമുദായം.
ഖുര്‍ ആനില്‍നിന്നും ഇതിനു വെളിപാട്തെളിവു കാണിച്ചിട്ടും അത്യന്താധുനിക മതമാണിസ്ലാമെന്നു പ്രചരിപ്പിക്കുന്നവരാരും മിണ്ടുന്നേയില്ല.
ഒരു പിടി കാരക്കയോ ഗോതമ്പു മാവോ കൂലി നല്‍കി ഏതാനും ദിവസത്തേക്കു സുഖമെടുക്കാന്‍ പ്രവാചകനും ഖലീഫ അബൂബക്കറും അനുവദിച്ചിരുന്നു എന്ന് ഇബ് നു അബ്ബാസിനെ ഉദ്ധരിച്ചുകൊണ്ട് സഹീഹു മുസ്ലിം{തിരൂരങ്ങാടി വാറോല?} റിപ്പോര്‍ട്ടു ചെയ്യുന്നു.
വേശ്യാവൃത്തി ഹലാലാക്കുന്ന ശരീ അത്തു നിയമം ഇന്ത്യന്‍ ഭരണഘടനയില് നിലനില്‍‍ക്കുന്നതുകൊണ്ട് ഇസ്ലാമിന് ഒരപമാനവും ഇല്ലേ? ഇതു മാറ്റാന്‍ തെരുവില്‍ സമരം വേണ്ടേ സോളിഡാരിറ്റിക്കാരേ?

കുയുക്തിവാദം said...

സമുദായത്തില്‍ പിറന്ന അവിവേകികള്‍ കത്തിച്ച കമ്മ്യൂണിസ്റ്റ് 'പാഠ പുഷ്തകം' കത്തിച്ചാല്‍ അത് വീണ്ടും റീ-പ്രിന്റ് ചെയ്യാം.

പുരോഗമനജനാധിപത്യപരിഷ്ക്ര്യതസാംസ്കാരിക സംഘം പാപ്പിനിശ്ശേരിയില്‍ കത്തിച്ച പാമ്പുകള്‍ക്ക് ജീവനിട്ടു കൊടുക്കാന്‍ മതം പഠിക്കാതെ വളര്‍ന്ന 'പരിഷ്ക്ര്യതര്‍' ക്ക് കഴിയുമോ മാഷെ?

പുസ്തകം കത്തിച്ച അവിവേകം ഇസ്ലാമിന്റെ തലയില്‍ കയറ്റി വെക്കാം മാഷ്ക്ക്.

പക്ഷേ കൊന്നും കൊലവിളിച്ചും പുരോഗമനജനാധിപത്യനിരീശ്വരത്വം തെരുവില്‍ കത്തിയും വാളുമായി ചീറുന്നത് ഏത് അക്കൗണ്ടില്‍ വരവ് വെക്കും?

പാമ്പിനെ കത്തിക്കാനും പെട്രോള്‍ ഫ്രീ ഉണ്ടോ?

കുയുക്തിവാദം said...

ea jabbar said...
"ഒരു പിടി കാരക്കയോ ഗോതമ്പു മാവോ കൂലി നല്‍കി ഏതാനും ദിവസത്തേക്കു സുഖമെടുക്കാന്‍ പ്രവാചകനും ഖലീഫ അബൂബക്കറും അനുവദിച്ചിരുന്നു എന്ന് ഇബ് നു അബ്ബാസിനെ ഉദ്ധരിച്ചുകൊണ്ട് സഹീഹു മുസ്ലിം റിപ്പോര്‍ട്ടു ചെയ്യുന്നു".

യുക്തിരേഖയെ ഉദ്ധരിച്ചു കൊണ്ട് മാഷിന്റെ വ്യാഖ്യാനം അസ്സലായി.
മദ്രസയില്‍ പോകാതെ തെക്കുവടക്ക് നടന്നതിന്റെ ഗുണം!!അല്ലാതെന്തു പറയാന്‍?

കുയുക്തിവാദം said...

"ഇസ്ലാമിനെ താറടിക്കാന്‍ ഞാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. കാരണം അതു വിഡ്ഡിത്തമാണെന്ന് എനിക്കറിയാം . താറിനെക്കാള്‍ കറുത്ത ഒരു സാധനത്തി്ന്മേല്‍ താറ് തേച്ചാല്‍ അതു നിറം മങ്ങുകയല്ലേ ചെയ്യുക.വെള്ളമടിച്ചു കഴുകി യതാര്‍ത്ഥ നിറം കാണിച്ചുകൊടുക്കുകയാണു ഞാന്‍ ചെയ്യുന്നത്".



താറു കഴുകി വെളുപ്പിക്കുന്നതിലും നല്ല പണി ഐസിന്‍ കട്ടയില്‍ പെയിന്റടിക്കലാണു മാഷെ..

നല്ലത് അതായിരിക്കുമെന്ന് തോന്നുന്നു. താറിനെക്കാള്‍ കറുത്ത ഒരു മതത്തില്‍ മൂല്യം തിരയുന്നതിനെക്കാളും 'സുഖമെടുക്കല്‍ ഗവേഷണത്തിനെക്കാളും സത്യസന്ധമായ പണിയായിരിക്കും അത്.

കുയുക്തിവാദം said...

പാമ്പുകളെയും മനുഷ്യരെയും കൊന്നു തള്ളാന്‍ ..

പെട്രോള്‍ ഫ്രീ ..ജബ്ബാര്‍ മാഷിന്റെ വക..
(ഈ ഓഫര്‍ വിശ്വാസികളെക്കാള്‍ 'ഇമ്മിണി വലിയ' സദാചാരമൂല്യമുള്ള, 'പുഷ്തകം'ഒരിക്കല്‍ പോലും കത്തിക്കാത്ത,ചോര കണ്ടാലറപ്പില്ലാത്തത്രയും ജനാധിപത്യബോധം വളര്‍ന്ന നിരീശ്വരത്വത്തിന്റെ സര്‍ വ്വഗുണഗണങ്ങളും ഒത്തിണങ്ങിയ, ഫത് ഹുല്‍ മുഈന്‍ പോലുള്ള മതഗ്രന്ഥങ്ങളോ ഖുറാന്‍, ബൈബിള്‍,ഗീത പോലുള്ളവയോ ജീവിതത്തിലിന്നേ വരെ മറിച്ചു നോക്കാത്ത പരിഷ്ക്ര്യതപുരോഗമന സദാചാരപ്പല്ലികളായ മതരഹിതര്‍ക്ക് മാത്രം..)

ea jabbar said...

കച്ചവടത്തില്‍ ഒരു ഉപഭോഗ്താവിന്റെ അവകാശങ്ങള്‍ വിവരിക്കുന്നേടത്ത് ഫത് ഹുല്‍ മുഈന്‍ ഇങ്ങനെ പറയുന്നു:-

“ഒരാള്‍ ഒരു വസ്തു വാങ്ങുകയും , തന്റെ അറിവില്ലായ്മയാല്‍ വാങ്ങുന്ന അവസരത്തില്‍ താന്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള ചില അഭംഗികള്‍ [വിലയിടിവുണ്ടാക്കുന്ന ദോഷങ്ങള്‍ ] ആദ്യമേതന്നെ അതിനുണ്ടെന്നു വ്യക്തമാവുകയും ചെയ്താല്‍ ആ സാധനം ആരോടു വാങ്ങിയോ അയാള്‍ക്കു തിരിച്ചു കൊടുത്ത് വില തിരിച്ചു വാങ്ങാനുള്ള അവകാശം വാങ്ങിയവനുണ്ട്........
ഒരു ദാസിയെ വില്‍പ്പന നടത്തുമ്പോള്‍ അവള്‍ വിവാഹിതയോ രക്തസ്രാവമുള്ളവളോ ആയിരുന്നാല്‍ അത് അവളെ സംബന്ധിച്ച് അഭംഗിയാകുന്നു. വില്‍പ്പനക്കുള്ള അടിമ വ്യഭിചരികുകയോ , മോഷണം നടത്തുകയോ ചെയ്ത വ്യക്തിയാണെങ്കില്‍ ആ കാര്യങ്ങള്‍ അടിമയെ സംബന്ധിച്ചിടത്തോളം അഭംഗിയാകുന്നു. ... ഏഴു വയസ്സായിട്ടും പതിവായി കിടന്നു പായയില്‍ മൂത്രിക്കുക എന്ന പതിവ് തുടരുന്ന പക്ഷം , അതു അഭംഗി തന്നെ .വായ , കക്ഷം എന്നിവയുടെ ശക്തിയായ നാറ്റവും അഭംഗിയാവുന്നു. ഏഷണിയുണ്ടാക്കുക, കളവു പറയുക, കളിമണ്ണു തിന്നുക, മദ്യപാനം ചെയ്യുക, നിസ്കാരം ഉപേക്ഷിക്കുക ,എന്നിവയും അടിമകളെ സംബന്ധിച്ചിടത്തോളം അഭംഗിയത്രേ. ബധിരത, വിഡ്ഡിത്തം, നടക്കുമ്പോള്‍ കാല്‍മുട്ടുകള്‍ തമ്മില്‍ സ്പര്‍ശിക്കല്‍ , ഗുഹ്യസ്ഥാനത്ത് മാംസം തിങ്ങല്‍ ,ഗര്‍ഭം എന്നിവ വില്‍പ്പനക്കുള്ള അടിമയെ സംബന്ധിച്ച് അഭംഗിയാകുന്നു. മനുഷ്യസ്ത്രീകളെ സംബന്ധിച്ചു മാത്രമേ ഗര്‍ഭം അഭംഗിയാവുകയുള്ളു. മൃഗങ്ങളെ സംബന്ധിച്ചിടത്തോളം ഗര്‍ഭം ഒരു ഭംഗിയാകുന്നു. 20 വയസ്സു കഴിഞ്ഞിട്ടും ഋതുമതിയാവാതിരിക്കുക, രണ്ടു മുലകളില്‍ ഒന്ന് മറ്റേതിനെക്കാള്‍ വലിപ്പം കൂടിയതായിരിക്കുക, എന്നിവ അടിമസ്ത്രീകളെ സംബന്ധിച്ചേടത്തോളം അഭംഗിയാകുന്നു.”(ഭാ. 3. പേ. 13)


മറ്റൊരു മതഗ്രന്ഥത്തില്‍ നിന്ന്:-


“പാല്‍ കൂടുതലുണ്ടെന്നു തോന്നിപ്പിച്ച് വാങ്ങുന്നവനെ വഞ്ചിക്കുവാന്‍ വേണ്ടി ദിവസങ്ങളോളം പാല്‍ കറന്നെടുക്കാതെ മൃഗങ്ങളുടെ അകിട് കെട്ടിനിര്‍ത്തുന്നത് ഹറാമാണ്. ...തിരിച്ചു കൊടുക്കല്‍ അനുവദനീയമാണെന്ന വിഷയത്തില്‍ അകിട് കെട്ടി നിര്‍ത്തുന്നതുപോലെയാണ് അടിമസ്ത്രീയുടെ മുഖം ചുവപ്പിക്കുക , മുടി കറുപ്പിക്കുക, മുതലായവയെല്ലാം.”( ഉംദ. പേ.294)


മഹാഭൂരിപക്ഷം വരുന്ന മുസ്ലിം പാഠശാലകളില്‍ നമ്മുടെ കുട്ടികളെ ധാര്‍മ്മികത പഠിപ്പിക്കാന്‍ നാം നിയോഗിക്കുന്ന മുസ്ല്യാക്കള്‍ അധ്യാപകയോഗ്യത നേടാന്‍ പാസ്സാകേണ്ട പ്രധാന റഫറന്‍സ് ഗ്രന്ഥങ്ങളാണു മേല്‍ പറഞ്ഞവ. നമ്മുടെ കുട്ടികള്‍ക്ക് എന്തു തരം ധാര്‍മ്മികവിജ്ഞാനമാണ് ഇക്കൂട്ടരില്‍നിന്നും ലഭിക്കുക എന്നൂഹിക്കാന്‍ ഇതു മതിയാകും.


അമുസ്ലിം വായനക്കാര്‍ക്കിടയില്‍ ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്താനാണു ഞാന്‍ ശ്രമിക്കുന്നതെന്നു ചില സുഹൃത്തുക്കള്‍ എഴുതിയിരുന്നല്ലോ. ഞാന്‍ അവരോട് വിനയത്തോടെ ചോദിക്കട്ടെ. എന്റെ ബ്ലോഗ് വായിക്കുന്ന എട്ടോ പത്തോ അമുസ്ലിംങ്ങള്‍ക്ക് ഈ മതത്തെ കുറിച്ച് തോന്നാനിടയുള്ള അവമതിപ്പാണോ; അതോ ആയിരക്കണക്കിനു തലമുറകളിലൂടെ കോടികണക്കിനു കുഞ്ഞുങ്ങളെ ഈ വൃത്തികേടുകള്‍ പഠിപ്പിച്ചുകൊണ്ട് ലോകം മുഴുവന്‍ ഒരു സമുദായത്തെ അധാര്‍മ്മികതയുടെ ചളിക്കുഴിയില്‍ തളച്ചിട്ട് നശിപ്പിക്കുന്നതാണോ ഏറെ ഗൌരവമുള്ള കാര്യം?.

ഈ സമുദായത്തിന് ഇത്തരം പ്രാകൃതത്വത്തില്‍നിന്നും ഒരു മോചനം വേണ്ടേ?

ഇവിടെ വന്ന് എന്നെ തെറി പറഞ്ഞുകൊണ്ട് സംതൃപ്തിയടയുന്ന കൂട്ടുകാരേ ഞാന്‍ ഈ സമുദായത്തിന്റെ ശത്രുവല്ല.

മറ്റു സമുദായക്കാര്‍ വായിച്ചു രസിക്കട്ടെ എന്ന ഉദ്ദേശ്യത്തോടെയുമല്ല ഇതൊന്നും എഴുതുന്നത്. മുസ്ലിം ചെറുപ്പക്കാര്‍ ,വിദ്യാഭ്യാസമുള്ളവരെങ്കിലും നമ്മുടെ സമുദായത്തിന്റെ യഥാര്‍ത്ഥ അവസ്ഥയൊന്നു മനസ്സിലാക്കിയെങ്കില്‍ എന്ന ആഗ്രഹം ഒന്നുകൊണ്ടു മാത്രമാണു ഞാനിതു നിര്‍വ്വഹിക്കുന്നത്.

ചിന്തയില്‍ മാറ്റം വരാതെ സാമൂഹ്യപരിഷ്കരണം സാധ്യമാകില്ല. 500 കൊല്ലം മുമ്പെഴുതിയ കര്‍മ്മശാസ്ത്രപുസ്തകം അതേപോലെ ഈ 21ആം നൂറ്റാണ്ടിലും നിലനിര്‍ത്തുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഈ മനുഷ്യര്‍ക്ക് ചിന്തയില്‍ ഒരു മാറ്റവും വരാത്തത് എന്നെ അല്‍ഭുതപ്പെടുത്തുന്നു.
വ്യാപാരവും കച്ചവടവും പഠിപ്പിക്കാന്‍ ഈ അടിമപ്പെണ്ണിന്റെ ഉദാഹരണങ്ങളൊക്കെ ഒഴിവാക്കണമെന്നു പോലും ഇത്രയും കാല‍മായിട്ടും ചിന്തിക്കാത്ത ഒരു സമൂഹം 1400 കൊല്ലം മുമ്പ് ഒരു പ്രാകൃത ദൈവം പറഞ്ഞ അസംബന്ധങ്ങളെ എങ്ങനെ കൈവിടാനാണ്? വിദ്യാസമ്പന്നരായ ചെറുപ്പക്കാറ് പോലും സ്വതന്ത്രമായി ചിന്തിക്കാന്‍ മുന്നോട്ടു വരാത്തത് വല്ലാത്തൊരു ദുരന്തം തന്നെ.


എനിക്ക് ജീവിതത്തില്‍ എന്തോ തിക്താനുഭവം ഉണ്ടായിട്ടുണ്ടാകാം എന്നും അതുകൊണ്ട് മനസ്സില്‍ കടന്നു കൂടിയ വിദ്വേഷമാകാം എന്നൊക്കെ ഒരു സുഹൃത്ത് മനശ്ശാസ്ത്രനിരീക്ഷണം നടത്തിയതു കണ്ടു. എനിക്കു വ്യക്തിപരമായ അത്തരം ഒരു അനുഭവവും ഉണ്ടായിട്ടില്ല.
പക്ഷെ എന്റെ ഹൃദയം പിളര്‍ക്കുന്ന; മനസ്സാക്ഷിയെ ഞെട്ടിച്ച അനുഭവം എന്റെ ആദ്യത്തെ ഖുര്‍ ആന്‍ വായന തന്നെയായിരുന്നു.

ആഞെട്ടലില്‍നിന്നും ഇന്നും ഞാന്‍ മോചിതനായിട്ടില്ല. കാരണം ഖുര്‍ ആനില്‍ ഞാന്‍ വായിച്ച ധാര്‍മ്മികോപദേശങ്ങള്‍ പലതും ദൈവികമാണെന്നു വിശ്വസിക്കാനോ മനുഷ്യര്‍ക്ക് അങ്ങനെ വിശ്വസിക്കാന്‍ കഴിയുമെന്ന വസ്തുതപോലും അംഗീകരിക്കാനോ എന്റെ നീതിബോധവും മനസ്സാക്ഷിയും എന്നെ ഇതു വരെ അനുവദിച്ചിട്ടില്ല.

ലോകത്തു ജനിച്ചു വീണ എല്ലാ മനുഷ്യരും ഒരേപോലെ നീതി ലഭിക്കേണ്ടവരാണെന്നു ഞാന്‍ കരുതുന്നു. മനുഷ്യന്‍ മനുഷ്യന്റെ തന്നെ അടിമയും വില്‍പ്പനച്ചരക്കും ആകുന്ന ഒരവസ്ഥയെക്കാള്‍ അസഹ്യമായ സാമൂഹ്യതിന്മ വേറെയുണ്ടെന്നു ഞാന്‍ കരുതുന്നില്ല. അടിമത്തത്തിലൂടെയുള്ള ലൈംഗികചൂഷണത്തെപോലും ഇത്ര ലാഘവത്തോടെ ന്യായീകരിക്കുന്ന ഒരു മതത്തെയും ദൈവത്തെയും ഈ ജന്മത്തിലും അടുത്ത ജന്മത്തിലും അംഗീകരിക്കാന്‍ എനിക്കാവില്ല.
അടിമപ്പെണ്ണിനെ ഉടമക്കു ഭോഗിക്കാമെന്നും അവള്‍ക്കു ഭര്‍ത്താവുണ്ടെങ്കിലു അവനതു ചെയ്യാമെന്നും ധാര്‍മ്മികോപദേശം നല്‍കുന്ന ഒരു ദൈവത്തെ ആരാധിക്കാന്‍ എനിക്കൊരിക്കലും സാധ്യമാവില്ല.

ഇതുപോലുള്ള ഖുര്‍ ആന്‍ വാക്യങ്ങളും അതിന്റെ അനുബന്ധമായ മതശാസനകളുമാണു എന്റെ ഹൃദയം തകര്‍ത്ത ദുരാനുഭവങ്ങള്‍ . അതുണ്ടാക്കുന്ന പ്രകോപനം തന്നെയാവാം എന്നെ ഈ സാഹസത്തിനു പ്രേരിപ്പിക്കുന്നത്.!

..naj said...

"""അങ്ങനെയാണെങ്കില്‍ നമ്മുടെ സമുദായവും മതവും ഏറ്റവും കൂടുതല്‍ താറടിക്കപ്പെടുന്നതും നശിപ്പിക്കപ്പെടുന്നതും എവിടെയാണ്? നമ്മുടെ സമുദായം ഇന്നും ഒരു പിന്നാക്ക സമുദായമായും , അപരിഷ്കൃത സമൂഹമായും നിലകൊള്ളുന്നതിന്റെ യഥാര്‍ത്ഥ കാരണം നാം എവിടെയാണ് അന്യേഷിക്കേണ്ടത്? നമ്മുടെ പിഞ്ചു കുഞ്ഞുങ്ങളെ ധാര്‍മ്മികതയും ആത്മീയതയും പഠിപ്പിക്കാന്‍ നാം പറഞ്ഞയക്കുന്ന മദ്രസകളില്‍ കുട്ടികല്ലെ കൈകാര്യം ചെയ്യുന്നത് ആരാണ്? അവര്‍ വിദ്യാഭ്യാസം നേടുന്ന ദര്‍സുകളില്‍ എന്തൊക്കെയാണു പഠിപ്പിക്കപ്പെടുന്നത്? ഇതൊക്കെ നാം എന്നെങ്കിലും അന്യേഷിച്ചിട്ടുണ്ടോ?"""

ജബ്ബാര്‍ മാഷ്,
കണ്ഗ്രാ ചുലെശന്‍സ്,
കാരണം,
താങ്കള്‍ ഇപ്പോള്‍ സെന്‍സ് ഉപയോഗിച്ചിരിക്കുന്നു. ഞാന്‍ എന്താണോ താങ്കളോട് ഇതിന്റെയൊക്കെ അടിസ്ഥാന കാരണം എവിടെയാണെന്ന് എങ്ങിനെ താങ്കളെ ബോധ്യപെടുതും എന്ന് ആലോചിക്കുകയായിരുന്നു. ഇനി അഥവാ പറഞ്ഞാല്‍ തന്നെ താങ്കള്‍ അത് അന്ഗീകരിക്കുമോ എന്നൊരു ശന്കയും ഉണ്ടായിരുന്നു. ഇതു കേട്ടപ്പോള്‍ ഒരു യുക്തി സഹാമായ സംവാദത്തിനു ഇനിയും ഇടമുണ്ടെന്ന് കരുതുന്നു.
താങ്കള്‍ മേലെഴുതിയത് എന്താണോ അതാണ്‌ അടിസ്ഥാന കാരണം, ഒരു പക്ഷെ ഇന്ധ്യയില്‍, പ്രത്യേകിച്ചും കേരളത്തില്‍, നമ്മള്‍ നിലകൊള്ളുന്ന സമൂഹത്തില്‍.
ഒരു കാലഘട്ടത്തില്‍, ഭൂരിഭാഗവും ദാരിദ്രരായിരുന്ന ഇസ്ലാമിക സമൂഹത്തിന്റെ വിധ്യബ്യാസ പരമായ അബചയത്തില്‍, ആ സമൂഹത്തിന്റെ നേതൃത്വം പണ്ടിതരാനെന്നു അന്നത്തെ ഈ സമൂഹം കരുതിയിരുന്നവര്‍ ഇസ്ലാമിനെ വ്യക്യനിച്ചത് ചിന്തിക്കാതെ, വിഴുങ്ങിയത്തിനു ഇന്നത്തെ ഈ സാമൂഹിക അവസ്ഥക്ക് കാരണമായിട്ടുണ്ട്. അത് അന്നത്തെ അവസ്ഥ. പക്ഷെ അതിന് ഇസ്ലാം ഉത്തരവാദിയല്ല.
ഇന്നു നമ്മള്‍ നിലകൊള്ളുന്ന സമൂഹം കുറച്ചു കൂടി വിദ്യ നേടിയിട്ടുണ്ട്. ഇസ്ലാമിനെ യഥാവിധി പഠിക്കുന്നുണ്ട്. ചിന്തിക്കുന്നുണ്ട്,
അതിന്റെ യഥാര്ത്ഥ ആശയവും, ലക്ഷ്യവും പ്രയോങികമാക്കുന്നതിനു ശ്രമിക്കുന്നുണ്ട്.
മാഷ് കുട്ടപെടുതുവാന്‍ വേണ്ടി മാത്രം ഇസ്ലാമിനെയും, മുസ്ലീങ്ങളെയും ഉപയോഗിക്കുമ്പോള്‍, ഞങ്ങള്‍ യാത്രത കാരണങ്ങളെ വിവേക പൂര്‍വ്വം മനസ്സിലാക്കുകയും, സമൂഹത്തെ ബോധവല്‍ക്കരിക്കുകയും ചെയ്യുന്നു. അതിനെ മാഷ് കാണുന്നത് വിമര്‍ശന ബുദ്ധിയോടെയാണ്. ഇസ്ലാമിസ്റെന്നും, പുരൊഗമനമെന്നുമ് ആക്ഷേപിച്ചു വീണ്ടും അപകീര്തിപെടുതുന്നതിലാണ് മാഷിന് സന്തോഷം. അപ്പോള്‍ പിന്നെ ഈ പറയുന്നതിലൊന്നും ഒരു ആത്മാര്തതയില്ലെന്നു വരുന്നു.
മാഷേ, മാഷ് നമ്മുടെ സമൂഹം എന്ന് പരയുവാനെന്കിലും തയ്യരാകുന്നുണ്ടല്ലോ. മാഷ് യഥാര്‍ഥത്തില്‍ ചെയ്യേണ്ടിയിരുന്നത് ഇസ്ലാമിനെ വിമര്ഷിക്കുന്നതിനും, സമൂഹ മധ്യത്തില്‍ താരടിക്കുന്നതിനും പകരം ആ ശ്രമം ഇസ്ലാമിനെ പഠിക്കുകയും, അത് ലക്ഷ്യമാക്കുന്നത് എന്താണെന്ന് സമൂഹത്തെ ബോധ്യപെടുത്തുകയും ചെയ്തിരുന്നുവേന്കില്‍ ഏറ്റവും വലിയ സാമൂഹ്യ സേവനം ആകുമായിരുന്നു.
വിമര്‍ശിക്കാതെ, അപകീര്‍ത്തി പെടുത്താതെ, താങ്കള്‍ ഒരു സമീപനം രൂപപെടുതുന്നത് അഭികാമ്യമായിരിക്കും. താങ്കള്ക്ക് അതിനുള്ള അറിവും, വിവേകവും ഉണ്ടെന്നു ഞാന്‍ കരുതുന്നു.

ea jabbar said...

യുക്തിരേഖയെ ഉദ്ധരിച്ചു കൊണ്ട് മാഷിന്റെ വ്യാഖ്യാനം അസ്സലായി......

‘സഹീഹ് മുസ്ലിം’ എന്നത് യുക്തിവാദികളുടെ ലെഖനമാല്ല കൂട്ടീ. അത് ഇസ്ലാമിന്റെ മൂന്നാം പ്രമാണമാണ്. ഒന്ന്:ഖുര്‍ ആന്‍ ; രണ്ട്: സഹീഹ് ബുഖാരി, മൂന്ന് സഹീഹ് മുസ്ലിം .
ഏറ്റവും ആധികാരികതയുള്ള രണ്ടു ഹദീസ് ഗ്രന്ഥങ്ങളാണ്‍ ബുഖാരിയും മുസ്ലിമും.

ea jabbar said...

ഇതു കാടത്തമാണെന്നും പരിഷ്കരിക്കണമെന്നും ഞങ്ങള്‍ കുറെ ‘നിരീശ്വരവാദികളും കമ്മ്യൂണിസ്റ്റുകാരും’ പണ്ടു പറഞ്ഞപ്പോള്‍ ഞങ്ങളുടെ അമ്മയ്ക്കും പെങ്ങള്‍ക്കും കെട്ട്യോള്‍ക്കുമിട്ടു തെറി വിളിക്കുകയും ഞങ്ങളെ കല്ലെറിയുകയുമായിരുന്നു സമുദായം.

അന്നു സുന്നി മാത്രമല്ല; മുജാഹിദും ,ജമാ അത്തും മറ്റെല്ലാ കൂട്ടരും ഒന്നിച്ചുണ്ടായിരുന്നു. മറുപക്ഷത്ത് ഏതാനും ഒറ്റപ്പെട്ട വ്യക്തികള്‍ മാത്രം.
അപ്പൊ നാജ് പറയുന്നപോലെ യഥാര്‍ത്ഥ ഇസ്ലാം പ്രചരിപ്പിക്കാന്‍ ഞാന്‍ ഏതു ഗ്രൂപ്പിലാ ചേരേണ്ടത്?
ആരുടെ കിതാബു നോക്കിയാ ഞാന്‍ ഇസ്ലാം പഠിക്കേണ്ടത്?
സായിപ്പന്മാര്‍ എഴുതിയ ഇംഗ്ലീഷ് പുസ്തകങ്ങള്‍ മാത്ര അവലംബിച്ചു പഠിച്ചാല്‍ മതിയോ?
ഹദീസിനെയുംഖുര്‍ ആനെയും എന്തു ചെയ്യണം?
ആരുടെ വ്യാഖ്യാനത്തിലാ പുരോഗമനം?

ea jabbar said...

എന്റെ അറിവും വിവേകവും വെച്ചു നോക്കുമ്പോള്‍ ഫത് ഹുല്‍ മുഈനും ഖുര്‍ ആനുമൊക്കെ ഏതാണ്ട് ഒരേപോലെത്തന്നെയാണ്. അതു ഞാന്‍ ഖുര്‍ ആന്‍ ബ്ലോഗില്‍ മുമ്പെഴുതിയ കുറിപ്പുകളും അതിന്റെ പ്രതികരണങ്ങളും നോക്കിയാല്‍ തന്നെ വ്യക്തമാകും. ഇനിയുമുണ്ട് ഏറെ ഉദാഹരണങ്ങള്‍ .

Anonymous said...

പ്രീയപ്പെട്ട ജബ്ബാർ മാഷ്,
നാജിന് കാര്യങ്ങൾ മനസ്സിലാക്കാൻ ഒരുപാട് കാലമെടുത്തു. അതിന്റെ ലക്ഷണങ്ങൾ ആണ് താഴത്തെ ഈ വരികൾ...
വിമര്‍ശിക്കാതെ, അപകീര്‍ത്തി പെടുത്താതെ, താങ്കള്‍ ഒരു സമീപനം രൂപപെടുതുന്നത് അഭികാമ്യമായിരിക്കും. താങ്കള്ക്ക് അതിനുള്ള അറിവും, വിവേകവും ഉണ്ടെന്നു ഞാന്‍ കരുതുന്നു...
പക്ഷേ ഇതിന് വിപരീതമണല്ലോ ഇവിടുത്തെ ഇസ്ലാം വിചാരക്കാർ പറയുന്നത്, നൂറ്റാണ്ടുകളായി ഇസ്ലാം വാതിൽ തുറന്നിട്ടിരിക്കുന്നു വിമർശനത്തിനായി......, സംവാദത്തിനായി....... ഇനി ഇത് തിരുത്തുക ഞങ്ങളെ വിമർശിക്കരുത് എന്ന് എഴുതാൻ അപേക്ഷ ഇത് പരാതിക്കാരന്റെ ഒരു പരാതി...

Anonymous said...

പ്രിയ മിത്രം നാജ് ഒരു കാര്യത്തെ (വസ്ഥുവോ ആശയമോ ) വിമർശിക്കുമ്പോൾ അതിന്റെ അവകാശികൾ അതിനെ നല്ല അർത്ഥത്തിൽ എടുത്താൽ അതനുസരിച്ച് പ്രവർത്തിച്ചാൽ ആ വസ്ഥുവിന്റെ മൂല്ല്യവും ശോഭയും കൂടും അത് മനസ്സിലാക്കുന്നതിന് പകരം, കുരുടൻ ന്യായങ്ങളും,അവഹേളനങ്ങളും, ശാപങ്ങളും കൊണ്ട് പ്രതിരോധിക്കാൻ ശ്രമിച്ചാൽ ഏത് പിത്തളയും ക്ലാവിക്കും.....സ്വർണ്ണമായാൽ അതിന്റെ ശോഭമങ്ങും, ഇരുമ്പായാൽ തുരുമ്പിക്കും ഇസ്ലാം തുരുമ്പെടുക്കാതിരിക്കട്ടെ...! ചർച്ച മാഷ് ഉദ്ദേശിച്ച രീതിയിലേയ്ക്ക് പോകും എന്ന് പരാതിക്കാരൻ പ്രതീക്ഷിക്കുന്നു, മാഷിന്റെ ജയമോ തോല്വിയോ അല്ല ഞാൻ ആഗ്രഹിക്കുന്നത് താങ്കളുടെ ബ്ലോഗിലെ ഈ വരികൾ ആണ്

“ഒരു ബഹുമതസമൂഹത്തില് വിവിധ മതവിശ്വാസികള്ക്ക് പരസ്പരസ്നേഹത്തോടെയും വിശ്വാസത്തോടെയും സമാധാനപരമായി ജീവിക്കാന്‍ കഴിയണമെങ്കില്‍ മതപരമായ സങ്കുചിതത്വം വെടിഞ്ഞ് വിശാലമായി ചിന്തിക്കാ‍ന്‍ എല്ലാ വിഭാഗങ്ങള്‍ക്കും കഴിയണം. ന്യൂനപക്ഷങ്ങള്‍ കുറെക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാന്‍ പരിശീലിക്കുകയും വേണം. ചിന്ത വിശാലമാകണമെങ്കില്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.“ ഉദ്ദേശ ശുദ്ധിയോടെ ചർച്ച തുടരട്ടെ....
അഭിവാദ്യങ്ങൾ...

ഇസ് ലാം വിചാരം said...

മാഷെ...സ്നേഹത്തോടെ ചോദിക്കട്ടെ..മാഷിന്റെ സ്വരം ഈ കമന്റില്‍ ഒരു മതപരിഷ്കര്‍ത്താവിന്റെതാണെന്ന് തോന്നിപ്പോകുന്നു.

തീര്‍ച്ചയായും ഇസ്ലാമിനു പരിഷ്കര്‍ത്താക്കളെ ആവശ്യമുണ്ട്. പക്ഷേ സത്യത്തില്‍ മാഷ് അങ്ങിനെയല്ലല്ലോ.

അനാചാരങ്ങളും അബദ്ധങ്ങളും ഒരു പാടുണ്ട് മതസമൂഹത്തില്‍. അതിനൊക്കെയെതിരെ പോരാടുന്നവരും ധാരാളം.

ഇസ്ലാം മാഷ് വിചാരിക്കുമ്പോലെ ഒരു ഏകശിലാമുഖമുള്ള മതമല്ല. പക്ഷേ ഒരു കമ്മ്യൂണിസ്റ്റ് നിരൂപകനും മാര്‍ക്സിസത്തെ തന്നെ നിഷേധിക്കില്ലല്ലോ. അങ്ങിനെ വരുമ്പോള്‍ നിരൂപകന്റെ പേര്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍ എന്നാകും. മാഷ് ഹദീസുകളുടെ യുക്തിയെത്തന്നെ നിഷേധിച്ച് കളയുന്നു. അനാചാരങ്ങളുടെ പേരില്‍ ഇസ്ലാമിനെ മൊത്തത്തില്‍ അപരിഷ്ക്ര്യത മതമാക്കുന്നു. പെണ്ണീനെ കെട്ടി അനാവശ്യമായി മൊഴി ചൊല്ലുന്നതിന്റെ പേരില്‍ ഇസ്ലാമിനെ തന്നെ സ്ത്രീ വിരുദ്ധമാക്കുന്നു. പര്‍ദയുടെ പേരില്‍ പര്‍ദയെയല്ല മതത്തെ തന്നെ കാടത്തമാക്കുന്നു. മഹറിന്റെ പേരില്‍ വിവാഹങ്ങളെപ്പോലും ലൈംഗിക പണമിടപാടാക്കുന്നു. കേരളത്തിലെ മുസ്ലിം സമുദായത്തെയോ മലപ്പുറത്തെയോ വെച്ച് കാര്യങ്ങളെ വല്ലാതെ സാമാന്യവല്‍ക്കരിക്കുന്നു. അപ്പോള്‍ പിന്നെ എവിടെയാണു പരിഷ്കരണത്തിനു പഴുത്?

മാഷാണു തീരുമാനിക്കേണ്ടത്. മാഷിനു ഖുര്‍ ആന്‍ തന്നെ മാന്തിപ്പൊളിച്ച് ഇസ് ലാമിനെ നവീകരിക്കാനാണുദ്ദേശ്യമെങ്കില്‍ അത് ഒരു പരിഷ്കരണ ശ്രമം മാത്രമല്ല.

ടാറു പോലെ കറുത്തതാണു ഈ മതമെന്ന് ധരിച്ചുവെച്ച മാഷിനെങ്ങിനെയാണു ഇതിനെ നവീകരിക്കാന്‍ കഴിയുക? ഫത് ഹുല്‍ മുഈനും ഉംദയും മാത്രമേ മാഷ് കണ്ടിട്ടുള്ളൂ??ഖുര്‍ ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളിലൊന്നില്‍ എഴുതിയിരിക്കുന്നത് ലോകം കാളയുടെ കൊമ്പില്‍ സ്ഥിതി ചെയ്യുന്നു എന്നാണു. പക്ഷെ എന്നു വെച്ച് ആ ഗ്രന്ഥം മുഴുവന്‍ ചവറാണെന്നൊന്നുമില്ല. അപ്രമാദിത്തം ആര്‍ക്കുമില്ല.

മനുഷ്യരെഴുതുന്ന നിരീക്ഷണങ്ങളും വിലയിരുത്തലുകളും ശരിയാകാം. തെറ്റു പറ്റാം. അത് ജബ്ബാര്‍ മാഷെഴുതിയാലും സൈനുദ്ദീന്‍ മഖ്ദും എഴുതിയാലും തെറ്റു പറ്റാം. ഇസ്ലാമിന്റെ രണ്ടാം പ്രമാണമാണു സഹീഹ് ബുഖാരി മുസ്ലിം എന്നീ ഹദീസ് ഗ്രന്ഥങ്ങള്‍. അവയെപ്പോലും വിമര്‍ശനവിധേയമാക്കിയവര്‍ ഇന്നും മുസ്ലിമായി തന്നെ ജീവിക്കുന്നുണ്ട്.

പക്ഷേ വിമര്‍ശിക്കുന്നവര്‍ അങ്ങിനെ ഒരു ഹദീസ് ബുഖാരിയിലുണ്ടോ ? അത് കടന്നുകൂടിയതാണോ? അത് ഇസ്ലാമിന്റെ സത്തക്ക് യോജിക്കുന്നുണ്ടോ എന്നൊക്കെയാണു ചോദിച്ചത്. ഇവിടെയാണു മാഷും നിരൂപകരും വേര്‍ പിരിയുന്നത്.

ആമിന വദൂദ് ഇസ്ലാമിന്റെ സ്ത്രീ പക്ഷ നിരീക്ഷണം നടത്തുന്നുണ്ട്. ഖുര്‍ ആനിനെ സ്ത്രീ പക്ഷത്ത് നിന്ന് വായിക്കുന്നുണ്ട്. പക്ഷേ അതും 'തേരാളി' 'യുക്തിവിചാരം' സ്റ്റെലും തമ്മില്‍ ഒരു പാടന്തരമുണ്ട്. മാഷ് വിചാരിക്കുന്നത് പോലെ ഇസ്ലാം ഒരടഞ്ഞ മതമല്ല.

ഇസ്ലാമിക സമൂഹത്തില്‍ നൂറു കണക്കിനു അനാചാരങ്ങളുണ്ട്. അതിനെയൊക്കെ വിമര്‍ശനവിധേയമാക്കുന്നവരുടെ സ്റ്റേജുകളും പേജുകളും ധാരാളമുണ്ട്. പക്ഷേ അതൊക്കെ ഖുര്‍ ആനിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തിലാണു. മാഷ് എന്തു നബി? ഏതു ഖുര്‍ ആന്‍? ചവറു വേദം..

ടാറു മതം എന്നൊക്കെ പറയുന്ന നാവു കൊണ്ട് അനാചാരങ്ങളെപ്പറ്റി പറഞ്ഞാല്‍ ആരു കേള്‍ക്കാന്‍? അജണ്ട മതം പൊളിക്കലാണെങ്കില്‍ പിന്നെ അനാചാരങ്ങളുടെ തലനാരിഴ കീറേണ്ട കാര്യമില്ല. മതം തന്നെ അനാചാരമായവര്‍ക്ക് പിന്നെ ദൈവത്തെ തന്നെ വെല്ലുവിളിച്ച് നടക്കാമെന്നല്ലാതെ മതത്തിനകത്ത് ഒരു പരിഷ്കരണവും നടത്താന്‍ കഴിയില്ല.

എന്തോന്ന് മാര്‍ക്സിസം എന്ന് ചോദിക്കുന്ന ഒരു മാര്‍ക്സിസ്റ്റ് ചിന്തകനെയും നിരൂപകനെയും ഇന്നേ വരെ കണ്ടിട്ടീല്ല. ലെനിന്റെ പുസ്തകത്തില്‍ തെറ്റുണ്ടെന്ന് പറഞ്ഞ് മാര്‍ക്സിസം അസംബന്ധമാണെന്നും ആരും പറയാറില്ല.

പിന്നെ ഖുര്‍ ആന്റെ കാര്യം വേറേ. അത് വായിച്ച് ആകെ തലചുറ്റി വീണു എന്നൊക്കെ പറയുന്നത് വെറൂതെ. സ്വന്തം മനസ്സാക്ഷിയെ വഞ്ചിക്കരുത് മാഷ് ദയവ് ചെയ്ത്. യുക്തിവാദിക്ലാസ് കേട്ട് കേട്ട് തഴമ്പിച്ച കാതുകള്‍, ഇടമുറൂക് സാഹിത്യം വായിച്ച് തളര്‍ന്ന ചിന്തകള്‍..

അതൊക്കെയല്ലാതെ ഖുര്‍ ആന്‍ ഒരാവര്‍ത്തി വായിച്ചപ്പോള്‍ അപ്പാടെ ദൈവവിരോധിയായ ഒരാളേ ഈ ഭൂലോകത്തുള്ളൂ എന്ന് കരുതേണ്ടീ വരും.

മാഷ് തെറ്റീദ്ധരിച്ച ആയത്തുകളുടെയൊക്കെ അര്‍ത്ഥതലം മാഷ് വിചാരിക്കുമ്പോലെയല്ല. ദൈവത്തെ മോശമാക്കിക്കാണാന്‍ , പഴുത് കണ്ടെത്താന്‍ വേദം വായിച്ചാല്‍ അങ്ങിനെ തന്നെ. ആരാണീ ആയത്തുകളുടെയൊക്കെ അര്‍ഥം വിശദീകരിച്ചു തന്നത് മാഷ്ക്ക്?

'ഇല്ലാത്ത ദൈവത്തിന്റെ ഇല്ലാത്ത വചനത്തെ വ്യാഖ്യാനിച്ചു' കളിക്കുന്നതിലും നല്ലത് ഉള്ള സമുദായത്തിന്റെ അനാചാരങ്ങളെ മാത്രം വിമര്ശിച്ചു നശിപ്പിക്കുന്നതല്ലേ? ഇസ് ലാം പോയാല്‍ ഈ സമുദായമൊന്നടങ്കം മാലാഖമാരാകുമോ?

ഫത് ഹുല്‍ മുഈന്‍ തന്നെ മാഷ് കത്തിച്ചാല്‍ ഞാന്‍ പിന്തുണ തരാം. പക്ഷേ ആ തെറ്റുള്ള ഭാഗം മാത്രം കത്തിക്കണം. പിന്നെ അതിന്റെ കൂടെ കുറച്ച് യുക്തിരേഖയുടെയും തേരാളിയുടെയും കോപ്പികള്‍ കൂടി വെക്കാം. എനിക്ക് വിയോജിപ്പുള്ള ചില ഭാഗങ്ങളുണ്ട് അതിലൊക്കെ!!

ഇസ്ലാം എന്നാല്‍ ഫത് ഹുല്‍ മുഈന്‍ ആണെന്നും അത് പഠിച്ചതിന്റെ കുഴപ്പമാണിവിടെയെന്നുമൊക്കെ ധരിക്കുന്നതു കുഴപ്പമില്ല. പക്ഷേ ഈ ധാരണയില്‍ എല്ലാവരെയും വെറുതെ തെറ്റിദ്ധരിപ്പിക്കണോ?

മാഷ് ഖുര്‍ ആന്‍ പഠിച്ചതെങ്ങിനെയാണെന്നറിയാന്‍ താല്പര്യമുണ്ട്. ഏത് വ്യാഖ്യാന ഗ്രന്ഥം അടിസ്ഥാനപ്പെടുത്തിയാണു പഠിച്ചത്? ഖുര്‍ ആനിനു ഭാഷാര്‍ത്ഥം മാത്രമല്ല ഉള്ളത്. അറബിയില്‍ മാഷിനെത്രത്തോളം വിജ്ഞാനമുണ്ട്? ഇതൊക്കെ മര്‍മ്മപ്രധാന പ്രശ്നങ്ങളാണു. അറിയാന്‍ താല്പര്യമുണ്ട്.

..naj said...

ഇസ്ലാമിനെ വിമര്ഷിക്കുന്നതിനും, സമൂഹ മധ്യത്തില്‍ താരടിക്കുന്നതിനും പകരം ആ ശ്രമം ഇസ്ലാമിനെ പഠിക്കുകയും, അത് ലക്ഷ്യമാക്കുന്നത് എന്താണെന്ന് സമൂഹത്തെ ബോധ്യപെടുത്തുകയും ചെയ്തിരുന്നുവേന്കില്‍ ഏറ്റവും വലിയ സാമൂഹ്യ സേവനം ആകുമായിരുന്നു.
വിമര്‍ശിക്കാതെ, അപകീര്‍ത്തി പെടുത്താതെ, താങ്കള്‍ ഒരു സമീപനം രൂപപെടുതുന്നത് അഭികാമ്യമായിരിക്കും. താങ്കള്ക്ക് അതിനുള്ള അറിവും, വിവേകവും ഉണ്ടെന്നു ഞാന്‍ കരുതുന്നു.

ea jabbar said...

അപ്പൊ നാജ് പറയുന്നപോലെ യഥാര്‍ത്ഥ ഇസ്ലാം പ്രചരിപ്പിക്കാന്‍ ഞാന്‍ ഏതു ഗ്രൂപ്പിലാ ചേരേണ്ടത്?
ആരുടെ കിതാബു നോക്കിയാ ഞാന്‍ ഇസ്ലാം പഠിക്കേണ്ടത്?
സായിപ്പന്മാര്‍ എഴുതിയ ഇംഗ്ലീഷ് പുസ്തകങ്ങള്‍ മാത്ര അവലംബിച്ചു പഠിച്ചാല്‍ മതിയോ?
ഹദീസിനെയുംഖുര്‍ ആനെയും എന്തു ചെയ്യണം?
ആരുടെ വ്യാഖ്യാനത്തിലാ പുരോഗമനം?

ea jabbar said...

അനാചാരങ്ങളെ ഇല്ലാതാക്കി സമുദായപരിഷ്കരണത്തിനിറങ്ങണമെന്നുണ്ട്. പണ്ടും അങ്ങനെ ആലോചിച്ചിരുന്നു. പക്ഷെ അതിനാരുടെ കൂടെ ചേരണം എന്നതിലാണു കണ്‍ഫ്യൂഷന്‍!
നാലു പെണ്ണു കെട്ടല്‍ അനിവാര്യസാഹചര്യത്തില്‍ മാത്രമേ അനുവദിക്കുന്നുള്ളു എന്നു പറയുന്ന കാന്തപുരത്തിന്റെ കൂടെയോ; അതോ നാലു കെട്ടല്‍ വലിയ പുണ്യമുള്ള [ഇബാദത്ത്] ആണെന്നു പുസ്തകമടിച്ചു പ്രചരിപ്പികുന്ന മുജാഹിദില്‍ നില്‍ക്കണോ; രണ്ടു കൊല്ലം തുടര്‍ച്ചയായി സ്വന്തം വനിതാമാസികയില്‍ ബഹുഭാര്യത്വത്തിന്റെ പോരിസ പരമ്പരയായി പ്രസിദ്ധീകരിച്ച് വനിതകളെ ഉല്‍ബോധനം ചെയ്ത ജമാ അത്തെ ഇസ്ലാമി മതിയോ?. എല്ലാ സംഘടനയും അനിസ്ലാമികമാണെന്നും , യുക്തിവാദികളും മുശ്രിക്കുകളും നരകത്തിലെത്തും മുമ്പേ ഈ സംഘടനാ മതക്കാര്‍ നരകത്തിലെത്തുമെന്നു പറയുന്ന ഇരുമ്പുഴിയിലെ മുഹ്യുദ്ദീ മുഹമ്മെദിന്റെ പുതിയ ഗ്രൂപ്പിലായാലോ?
അതോ സ്വന്തമായി ഒര് ഗ്രൂപ്പുണ്ടാക്കണോ?
ഇതാണു പ്രശ്നം.

Anonymous said...

ea jabbar said...
ഒരു കാര്യവുമില്ല. എനിക്ക് മനസ്സിലാകുന്നില്ല മാഷെന്താണീ പോസ്റ്റില്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതെന്ന്!!

ഞാന്‍ ഈ പോസ്റ്റിലും മറ്റു പോസ്റ്റുകളിലുമൊക്കെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് എന്താണെന്നു ചുരുക്കി പറയാം:---

മതം മനുഷ്യന്‍ ഉണ്ടാക്കിയതാണ്. അതുണ്ടായ കാലഘട്ടത്തിലെ സദാചാരവും സംസ്കാരവുമാണ് അതുള്‍ക്കൊള്ളുന്നത്. കാലം മാറി. മനുഷ്യന്റെ മൂല്യസങ്കല്‍പ്പങ്ങളും മാറി. അതോടെ മതമൂല്യങ്ങള്‍ പലതും കാലഹരണപ്പെട്ടു. ഇനിയും മതമൂല്യങ്ങളുടെ മേല്‍ നാം അടയിരുന്നാല്‍ സമൂഹം പുരോഗതി നേടാനാകാതെ അധപ്പതിക്കും. മുസ്ലിം സമൂഹം ഈ ഖുര്‍ ആനിന്റെയും ഹദീസിന്റെയും ലോകത്തുനിന്നും പൂര്‍ണ്ണമായും മുക്തി നേടാതെ ഇതര സമുദായങ്ങള്‍ക്കൊപ്പം പുരോഗതി കൈവരിക്കുകയില്ല. ഈ പറഞ്ഞ കാര്യങ്ങള്‍ക്ക് തെളിവുകള്‍ ചൂണ്ടിക്കാണിക്കാനാണ് മതഗ്രന്ഥങ്ങളില്‍നിന്നും ഉദ്ധരിക്കുന്നത്. ഖുര്‍ ആന്‍ തീര്‍ത്തും ചവറാണെന്ന അഭിപ്രായമില്ല. അതില്‍ ഒരുപാടു നല്ല കാര്യങ്ങളുണ്ട്. അത് ഒരു മനുഷ്യന്റെ കൃതി എന്ന നിലയില്‍ വിലയിരുത്തിയാല്‍ നല്ല നിലവാരമുള്ളതു തന്നെ. പക്ഷെ മുസ്ലിംങ്ങള്‍ അതു ദൈവം ഇറക്കിയതാണെന്നും അതിലുള്ള കാര്യങ്ങളൊക്കെ വള്ളി പുള്ളി മാറ്റമില്ലാതെ ലോകാവസാനം വരെ പിന്തുടരേണ്ടതാണെന്നുമൊക്കെ അന്ധമായി വിശ്വസിക്കുകയും വാദിച്ച് സമര്‍ത്ഥിക്കുകയും ചെയ്യുന്നു. അതിനോടാണു യോജിപ്പില്ലാത്തത്. ആ വാദം ശരിയാണെങ്കില്‍ അടിമസ്ത്രീകളെ വെപ്പാട്ടികളാക്കി ലൈംഗിക ചൂഷണത്തിനു വിധേയരാക്കുന്ന സമ്പ്രദായം പോലും ദൈവം അംഗീകരിച്ച സദാചാരമാണെന്നു പറയേണ്ടി വരും. ഇക്കാലത്തു മതവിശ്വാസി പോലും അങ്ങനെ പറയാന്‍ തയ്യാറാകുമെന്നു തോന്നുന്നില്ല.

Anonymous said...

പക്ഷെ മുസ്ലിംങ്ങള്‍ അതു ദൈവം ഇറക്കിയതാണെന്നും അതിലുള്ള കാര്യങ്ങളൊക്കെ വള്ളി പുള്ളി മാറ്റമില്ലാതെ ലോകാവസാനം വരെ പിന്തുടരേണ്ടതാണെന്നുമൊക്കെ അന്ധമായി വിശ്വസിക്കുകയും വാദിച്ച് സമര്‍ത്ഥിക്കുകയും ചെയ്യുന്നു. അതിനോടാണു യോജിപ്പില്ലാത്തത്. ആ വാദം ശരിയാണെങ്കില്‍ അടിമസ്ത്രീകളെ വെപ്പാട്ടികളാക്കി ലൈംഗിക ചൂഷണത്തിനു വിധേയരാക്കുന്ന സമ്പ്രദായം പോലും ദൈവം അംഗീകരിച്ച സദാചാരമാണെന്നു പറയേണ്ടി വരും. ഇക്കാലത്തു മതവിശ്വാസി പോലും അങ്ങനെ പറയാന്‍ തയ്യാറാകുമെന്നു തോന്നുന്നില്ല.


ആര്‍ക്കും മുണ്ടാട്ടമില്ല????

Anonymous said...

ജബ്ബാര്‍മാഷിന്റെ ഒരു മാസ്റ്റെര്‍പീസാണിതെന്നു തോന്നുന്നു. മുസ്ലിം ബുദ്ധിജീവികളുടെ മൌനം അദ്ദേഹത്ത്നു ആത്മവീര്യം കൂട്ടുമെന്നുറപ്പാണ്. എന്തെങ്കിലുമൊന്ന് പറയിന്‍ കൂട്ടരേ.

..naj said...

""""ഇസ്ലാം പ്രചരിപ്പിക്കാന്‍ ഞാന്‍ ഏതു ഗ്രൂപ്പിലാ ചേരേണ്ടത്?
ആരുടെ കിതാബു നോക്കിയാ ഞാന്‍ ഇസ്ലാം പഠിക്കേണ്ടത്?
സായിപ്പന്മാര്‍ എഴുതിയ ഇംഗ്ലീഷ് പുസ്തകങ്ങള്‍ മാത്ര അവലംബിച്ചു പഠിച്ചാല്‍ മതിയോ?
ഹദീസിനെയുംഖുര്‍ ആനെയും എന്തു ചെയ്യണം?""""

സഹോദരന്‍ ജബ്ബാര്‍ മാഷ്,

താങ്കളുടെ ചോദ്യത്തിലും ഒരു പരിഹാസ ചുവയുണ്ട്, എന്തായാലും ആ ചോദ്യം ഞാന്‍ സീരിയസ്സായി എടുക്കുന്നു.
കുര്‍ ആനിനെ വിമര്‍ശിക്കാന്‍ വേണ്ടി അതിലെ ആയത്തുകള്‍
സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്തു പ്രയോഗിക്കാന്‍ മാഷ്ക്ക് മാത്രമല്ല ആര്ക്കും
തീര്ച്ചയായും കഴിയും. അതിന് കുറച്ചു തൊലിക്കട്ടിയും, അതിന്റെ ശത്രുക്കളുടെ പിന്തുണയും കിട്ടുമെന്കില്‍ ഭേഷായി. യുക്തിവധിയാനെന്കില്‍ പിന്നെ പറയുകയും വേണ്ട. ഇസ്ലാമിന് എതിരെയാകുമെങ്കില്‍ മറ്റു മത വിശ്വാസികള്‍ക്ക് കുളിരും കോരും. ഇപ്പോഴത്തെ സാഹചര്യത്തില്‍ വര്‍ഗീയ ഭ്രാന്തന്മാര്‍ക്കും ഒത്തിരി ഇഷ്ടാവും.
മാഷ് പറഞ്ഞ ഒരു ആചാരവും, ജീവിത രീതിയും കേരള മുസ്ലീം ജനതയുടെ ജീവിതത്തില്‍ ഇല്ല. (ഒറ്റ പെട്ട സംഭവങ്ങള്‍ മാഷ് ചൂണ്ടികാണിച്ചു പറയുന്നതില്‍ അര്‍ത്ഥമില്ല).
ഇസ്ലാമിനെ കുറിച്ചു ആധികാരികമായി പഠിക്കുകയും, ജീവിക്കുകയും ചെയ്യുന്ന ഒരുപാട് പേര്‍ സമൂഹത്തിലുണ്ട്. മാഷേ പോലെ വിധ്യസമ്പന്നരും, കാര്യങ്ങളെ വിവേക പൂര്‍വ്വം കാണുന്നവരും, ചിന്തിക്കുന്നവരുമായ അനേകം പേര്‍. അതൊന്നും മാഷ് പറയുന്ന ഉദാ ഹരനങ്ങള്‍ക്ക് അനുയോജ്യമാവില്ലല്ലോ. ഒറ്റപെട്ട സംഭവങ്ങള്‍ ചൂഴ്ന്നെടുത്ത്, ഗ്രന്ഥം നോക്കുമ്പോള്‍ ഭൂരിപക്ഷ സമൂഹത്തെ അവഗനിച്ചല്ലേ പറ്റൂ. എങ്കില്‍ അല്ലെ അവരെയും കൂടി അപകീര്‍ത്തി പെടുത്തി സമൂഹം ഇങ്ങിനെയൊക്കെ ആണെന്ന് വരുത്തി തീര്‍ക്കാന്‍ പറ്റൂ. മാഷ് ഇതൊക്കെ എങ്ങിനെ നീതീകരിക്കും, ആര്ക്കും ഒരു മനസാക്ഷി ഉണ്ടാകുമല്ലോ.!
മാഷ് ചോദിച്ചല്ലോ, ഏത് ഗ്രൂപ്പില ചേരേണ്ടത് എന്ന്;
മാഷ് കുര്‍ ആന്‍ വായിക്കുക, സത്യാ സന്ധമായി, മുന്‍ വിധിയില്ലാതെ, നിഷ് കളങ്കമായി വായിക്കുക, അഹങ്കാരത്തെ വിനയത്തിനു വേണ്ടി കുറച്ചു നേരത്തേക്ക് മാറ്റി നിറുത്തി കുര്‍ ആണിനെ സമീപിക്കുക. (വാറോല എന്ന് പറയരുതേ !)
അതിന് മുമ്പു മാഷ്ടെ ശ്രദ്ധയെ ഞാന്‍ താഴെ വരികളിലേക്ക് ക്ഷണിക്കുന്നു.
വല്‍ അസര്‍ അദ്ധ്യായം വായിക്കുക. ( അത് എന്താണ് ഇസ്ലാം എന്ന്, മനുഷ്യന്റെ ലക്ഷ്യം എന്താകണമെന്നു ചുരുക്കി പറയുന്നു.)
വിശ്വാസത്തിന്റെ ഏറ്റവും ചെറിയ ലക്ഷണമായി പറയുന്നതു കാണുക.
"വഴിയിലെ ഒരു തടസ്സം (മറ്റുള്ളവര്‍ക്ക് ഉപദ്രവമാകുന്നത്) നീക്കുന്നത് പോലും വിശ്വാസിയുടെ ലക്ഷണങ്ങളില്‍ ഒന്നാണ്. (വെറുതെ ദൈവം ഉണ്ടെന്നു വിശ്വസിച്ചു, നാമം ജപിച്ചു, വഴിപാടു നേര്‍ന്നും
ഇരിക്കുക എന്നതല്ല ഇസ്ലാമില്‍ വിശ്വാസം എന്നത്, വിശ്വാസം മനുഷ്യ നന്മക്കു വേണ്ടി പ്രയോജനകരമാക്കുക എന്നതാണ് സൃഷ്ടാവിലുള്ള വിശ്വാസം കൊണ്ടു ഇസ്ലാം വ്യക്തമാക്കുന്നത്. മനുഷ്യന്റെ, സമൂഹത്തിലെ എല്ലാ നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങളും പ്രതിഫലെച്ചയില്ലാതെ മനുഷ്യന് ചെയ്യാന്‍ കഴിയുന്നത്‌ ആ വിശ്വാസത്തില്‍ നിന്നാണ്.)
മറ്റുള്ളവരോട് പുന്ചിരിക്കുന്നത് പോലും സഥക്ക (ചാരിറ്റി) യാണെന്ന് പറയുന്ന പ്രവാചകന്‍,
അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ചു ഭക്ഷിക്കുന്നവന്‍ മുസ്ലീമല്ല എന്ന് പറയുന്ന പ്രവാചകന്‍.
താന്‍ ഇഷ്ടപെടുന്നത് തന്റെ സഹോദരന് വേണ്ടി ഇഷ്ടപെടുന്നത് വരെ ഒരാളും മുസ്ലീമാകുകയില്ല എന്ന് പറയുന്ന പ്രവാചകന്‍,
നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ നിങ്ങളില്‍ ഏറ്റവും നന്നായി പെരുമാരുന്നവനാണ് എന്ന് പറയുന്ന പ്രവാചകന്‍,
മാതാ പിതാക്കളോട് നന്മയില്‍ വര്‍ത്തിക്കാന്‍ ആവശ്യപെടുന്ന പ്രവാചകന്‍
ജന്മം ഏകിയ
മാതാവിന്റെ കാല്‍ പദങ്ങള്‍ ക്കടിയിലാണ് സ്വര്‍ഗ്ഗം എന്ന്
അവര്‍ പ്രായമായാല്‍ അവരോട് ഉച്ചത്തില്‍ സംസാരിക്കരുത് എന്ന് അവശ്യ പെടുന്ന പ്രവാചകന്‍,
മനുഷ്യന്റെ ചിന്തകളെയും, ജീവിതത്തെയും സ്വാധീനിക്കുന്ന അങ്ങിനെ എത്രയെത്ര
ഉപദേശങ്ങളും, നിര്‍ദേശങ്ങളും പ്രവാചകന്‍ ഒരു ഉത്തമ സമൂഹ സൃഷ്ട്ടിക്കു വേണ്ടി സമൂഹത്തില്‍ വരച്ചു കാണിച്ചു.
സമൂഹത്തെ നശിപ്പിക്കുന്ന മദ്യം-
ഇസ്ലാം അതിനെതിരെ ശക്തമായി ശബ്ദിക്കുന്നു,
പലിശ വാങ്ങുകയും, കൊടുക്കുകയും, അതിന്റെ ഭാക മകരുത് എന്ന് പറയുന്ന ഇസ്ലാം,
പലിശ ബുജിക്കുന്നവന്‍ സഹോദരന്റെ പച്ച മാംസമാണ് കഴിക്കുന്നതെന്ന് പറയുന്ന ഇസ്ലാം.
ഇതൊക്കെ പോരെ മാഷേ ഇസ്ലാം എന്തിന് വേണ്ടി നിലകൊള്ളുന്നു എന്ന് മനസ്സിലാക്കാന്‍.
എവിടെ നില കൊള്ളണം എന്ന് മാഷ്ടെ അറിവും, വിവേകവും വെച്ചു നോക്കുവാനുള്ള കഴിവ് ഇത്രയൊക്കെ പറയുന്ന മാഷ്ക്ക് ഉണ്ടാകണമല്ലോ.
അതല്ലാതെ പണ്ടു കാലത്തു അറിവിലും, വിഞ്ഞനതിലും പിന്നോക്കമായിരുന്ന ഒരു സമൂഹത്തില്‍ തങ്ങളുടെ അറിവ് വെച്ചു വ്യക്യനിച്ച ഗ്രന്ഥങ്ങളും, കാര്യങ്ങളുമാണ് ഇസ്ലാം എന്ന് തെറ്റി ധരിച്ചു പോയ ആ നിഷ്കളങ്ങ സമൂഹത്തിന്റെ പ്ലാറ്റ് ഫോമില്‍ നിന്നു കൊണ്ടു മാഷേ പോലുള്ള ഒരാള്‍ ഇസ്ലാമിനെ ഒന്നടന്കം ആക്ഷേപിക്കുന്നത് നീതികരിക്കാന്‍ കഴിയില്ല. ആരോ എഴുതിയുണ്ടാക്കിയ മാലയും, മൌലിടുകളും പാടി അതൊക്കെ ചെയ്‌താല്‍ പുന്യമുന്ടെന്നു കരുതിയ ഒരു സമൂഹം അന്നും, ഇന്നും നമുക്കിടയിലുണ്ട്. അവരെ വിമര്‍ശിക്കുമ്പോഴും മാഷേ പോലെയോ, ഇസ്ലാമിനെ യഥാവിധി മനസ്സിലാക്കിയ എന്നെ പോലെയുല്ലവര്‍ക്കോ അവരെ കുറ്റ പെടുത്താന്‍ കഴിയില്ല. പക്ഷെ ഇസ്ലാമിന്റെ യഥാര്‍ത്ഥ മുഖം തിരിച്ചറിയുമ്പോള്‍ അതെല്ലാം താനേ സമൂഹത്തില്‍ നിന്നും മഞ്ഞു പോയ്കൊണ്ടിരിക്കും, തലമുറ മാറുമ്പോള്‍, വിഞ്ഞനതിന്റെ മേഖലകള്‍ എല്ലാവര്ക്കും നേടാന്‍ കഴിയുമ്പോള്‍ ഇസ്ലാമിനെ കൂടുതല്‍ അറിയാന്‍ കഴിയുന്നത്‌ കൊണ്ടാണ് ഇന്നു ലോകത്തില്‍ ഇസ്ലാം ചര്ച്ചള്‍ക്കും, പഠനത്തിനും വിധേയമാകുന്നത്.
ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ ഈ ആധുനിക കലങട്ടത്തില്‍ ഒരു ആഗോള ബാങ്കിംഗ് തലത്തിലേക്ക് ചുവടു വെക്കുന്നതും ഇസ്ലാം ലക്ഷ്യം വെക്കുന്ന ചൂഷണ വിമുക്ത സാമൂഹിക ഘടനയിലെക്കാന്.
മാഷേ പോലുള്ള ചിന്തകന്മാര്‍ യഥാര്‍ഥത്തില്‍ ഫോകസ് ചെയ്യേണ്ടതും അതിലെക്കായിരുന്നു.
പക്ഷെ
നിര്‍ഭാഗ്യ വശാല്‍ അറിവും,
ചിന്തിക്കാന്‍ (അതിന്റെ ടെക്നൊലൊജിയില് തനിക്കൊന്നും അവകാശ്പെടനില്ലാത്ത)
ഒരു ബ്രെയിനും ഉള്ള മാഷ് ചെന്നെത്തി നില്ക്കുന്നത് എവിടെയാണെന്ന് കാണുമ്പൊള്‍
ഒരു സഹോദരന്‍ എന്ന വേദനയുണ്ട്.

എല്ലാ നന്മയും നേരുന്നു.

ea jabbar said...

ലൈംഗിക സദാചാരം പുതിയ പോസ്റ്റ് കാണുക

..naj said...

Jabbar Master,

Pls. reply to my comment above.

..naj said...

Dear Master,

പ്രവാചകനാണ് കുര്‍ ആന്‍ എഴുതിയതെന്കില്‍ പ്രവാചകനെ കുറിച്ചു മാഷ് വിചാരിക്കുന്ന പോലെ ഒരു പരാമര്‍ശം ഉണ്ടാകുമെന്ന് കരുതുന്നുണ്ടോ (മാഷ് മാഷേ കുറിച്ചു തന്നെ "അങ്ങിനെയൊരു അപവാദം" എഴുതുമോ.
പ്രവാചക പത്നി മാരുടെ പേരു പോലും കുര്‍ ആന്‍ പരാമര്ഷിചീട്ടില്ല. പ്രവാചക പുത്രിയുടെ (ഫാത്തിമ)
പേരു പോലും ഇല്ല എന്നുള്ളതാണ് സത്യം. അത് തന്നെ പോരെ മാഷേ അത് പ്രവാചകന്റെ അല്ല എന്ന് കാണാന്‍. ഒരു വചനമെടുത് അവതെളിക്കണേ മാഷ്ക്ക് അറിയൂ. എന്നാല്‍ അത് മാഷ് കാണുന്ന അര്‍ത്ഥത്തിലല്ല. അങ്ങിനെയാനെന്കില്‍ പ്രവാചകന്‍ വൃധകളെ ഭാര്യമാരക്കുകയില്ലല്ലോ. മാഷ്ക്ക് പോലും സങ്കല്‍പ്പിക്കാന്‍ കഴിയാത്തതാണ് പ്രവാചകന്റെ ജീവിതം. ആദ്യ ഭാര്യ ഖദീജ വൃധയായീട്ടു പോലും പ്രവചകന് ആ ഭാര്യ മാത്രമെ ഉണ്ടായിരുന്നുള്ളൂ. അവരോട് ഉണ്ടായിരുന്ന സ്നേഹത്തെ കുറിച്ചു മാഷ് വായിക്കുക. എന്നീത്റ്റ് സ്വയം താരതമ്യം ചെയ്യുക.
തിന്മ ധര്ഷിക്കുന്നവര്‍ക്ക് അത് മാത്രമെ എന്ത് നോക്കിയാലും മനസ്സില്‍ വരൂ.
അത് ചികില്സയില്ലാത്ത രോഗം മാത്രമാണ്.

Anonymous said...

പ്രിയമിത്രം നാജ്, താങ്കൾ ഒരുകാരണവശാലും വേദനിക്കേണ്ട. കാരണം ജബ്ബാർ എന്ന ഇസ്ലാം നാമധാരിയെകുറിച്ചാണ് നിങ്ങൾക്കുള്ള വിഷമം അല്ലാതെ ജബ്ബാർ എന്ന മനുഷ്യനെ കുറിച്ചല്ല. ദൈവം എന്ന ഒന്നുണ്ടെങ്കിൽ ആശക്തി ജബ്ബാറിനെ തിരിച്ചറിയുന്നു അതാണ് അദ്ദേഹത്തിന് എഴുതാനും വായിക്കാനുമുള്ള കഴിവും, ഇത്തരം ഒരു അവസരം നൽകിയതും. ജബ്ബാർ മാഷ് ഒരുദിവസം ഉറക്കമുണർന്നപ്പോൾ നിരീശ്വരവാദി ആയതല്ല. ചോദ്യങ്ങൾ ചോദിച്ച് അറിയാൻ ശ്രമിച്ച് സത്യങ്ങൾ കണ്ടെത്തിയതുകൊണ്ടാണ്. താങ്കൾക്ക് അതിന് കഴിഞ്ഞില്ല,( സത്യങ്ങൾ ആപേക്ഷികമാണല്ലോ, ചിന്തിക്കുന്നവന്റെ യുക്തി അനുസരിച്ച്)
മുഹമ്മദ് നബിക്ക് ശേഷം എങ്ങനെ ഇസ്ലാം രണ്ടായി ? കേരളത്തിൽ മാഷ് പറഞ്ഞപോലെ ഇത്ര അധികം ഗ്രൂപ്പുകൾ എങ്ങനെ ഉണ്ടായി. ഇസ്ലാം ഭായി ഒരിക്കൽ പറഞ്ഞു ഇസ്ലാമിന്റെ മൂല്ല്യവിചാരം ആപേക്ഷികമല്ല എന്ന്. അങ്ങനെ എങ്കിൽ ഷിയ, സുന്നി വിഭാഗങ്ങൾക്കെന്താണ് പ്രസക്തി ? ഇവിടെ അവരവരുടെ യുക്തിക്കനുസരിച്ച് നിലകൊള്ളുകയല്ലെ ചെയ്തത് ? .
ആറാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഗ്രന്ഥമായ ഖുറാൻ ഈ ശ്രേണിയിലുള്ള അവസാനത്തെ ഗ്രന്ഥമാണെന്നും ഇതിന് പകരം മറ്റൊന്നില്ലന്നും,ലോകാവസാനം വരെ ഇത് നിലനിൽക്കും നിലനിൽക്കണം എന്നും ഇത് അനുസരിച്ചായിരിക്കണം നിങ്ങൾ ജീവിക്കേണ്ടതെന്നും, അല്ലാത്തവർ നരകത്തിൽ പോകും തുടങ്ങിയ കാര്യങ്ങളെ ആണ് ജബ്ബാർ ചോദ്യം ചെയ്തത്. അദ്ദേഹം മുകളിലത്തെ പാരഗ്രാഫിൽ അല്ലങ്കിൽ കമന്റിൽ പറഞ്ഞിരുന്നു.
“ഖുര്‍ ആന്‍ തീര്‍ത്തും ചവറാണെന്ന അഭിപ്രായമില്ല. അതില്‍ ഒരുപാടു നല്ല കാര്യങ്ങളുണ്ട്. അത് ഒരു മനുഷ്യന്റെ കൃതി എന്ന നിലയില്‍ വിലയിരുത്തിയാല്‍ നല്ല നിലവാരമുള്ളതു തന്നെ.“
നല്ലകാര്യം ദൈവം പറഞ്ഞാലും മനുഷ്യൻ പറഞ്ഞാലും അത് നല്ലകാര്യം തന്നെയല്ലെ. ? അതോ നല്ലകാര്യങ്ങൾ പറയാൻ മനുഷ്യന് അനുവാദമില്ലെ? സോളിഡാരിറ്റിയുടെ സജിവ പ്രവർത്തകനായ സലാഹുദ്ദീൻ പറഞ്ഞത് ശാശ്വതമായതും വിശ്വസിക്കാവുന്നതുമായ സത്യം ഏതെന്നാൽ “വെളിപാടുകൾ “ ആണ് എന്നാണ്, അതിനും പിന്നിലാണ് ശാസ്ത്രസത്യങ്ങൾ. (ഇത് ഇസ്ലാം വിചാരത്തിന്റെ ഏതോ പോസ്റ്റിൽ അദ്ദേഹം (സലാഹുദ്ദീൻ )പറഞ്ഞതാണ് എന്നാണെന്റെ ഓർമ്മ)
ഇത്തരം ആളുകൾക്കിടയിൽ ജബ്ബാർ മഷിന്റെ സ്വരം ആരു കേൾക്കും. അദ്ദേഹം ഉയർത്തുന്ന ചോദ്യങ്ങളെ പ്രതിരോധിക്കാൻ ശ്രമിക്കുന്നു എന്നല്ലാതെ ആ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഇവിടെ ഇസ്ലാം വിചാരക്കാർക്ക് കഴിഞ്ഞില്ല. പിന്നെ ശരിയായ ഉത്തരം പറഞ്ഞത് ഒരാൾ മാത്രം അത് താഴെ പേസ്റ്റുന്നു.
“മാഷ് കുര്‍ ആന്‍ വായിക്കുക, സത്യാ സന്ധമായി, മുന്‍ വിധിയില്ലാതെ, നിഷ് കളങ്കമായി വായിക്കുക, അഹങ്കാരത്തെ വിനയത്തിനു വേണ്ടി കുറച്ചു നേരത്തേക്ക് മാറ്റി നിറുത്തി കുര്‍ ആണിനെ സമീപിക്കുക.“

ഇതാവം ജബ്ബാർ എന്ന ഇസ്ലാം നാമധാരിയെ ഇന്നത്തെ ജബ്ബാർ ആക്കിയത്, മാഷ്ശ്രമിക്കുക, ഇസ്ലാമിലെ നല്ലവശങ്ങൾ മാത്രം ഉൾക്കൊള്ളുന്ന ഒരു ജനതയെ വാർത്തെടുക്കാൻ കഴിയട്ടെ , പ്രവാചകൻ മുഹമ്മദ് നബി (സ) പറഞ്ഞപോലെ

1. “"വഴിയിലെ ഒരു തടസ്സം (മറ്റുള്ളവര്‍ക്ക് ഉപദ്രവമാകുന്നത്) നീക്കുന്നത് പോലും വിശ്വാസിയുടെ ലക്ഷണങ്ങളില്‍ ഒന്നാണ്. (വെറുതെ ദൈവം ഉണ്ടെന്നു വിശ്വസിച്ചു, നാമം ജപിച്ചു, വഴിപാടു നേര്‍ന്നും ഇരിക്കുക എന്നതല്ല ഇസ്ലാമില്‍ വിശ്വാസം എന്നത്, വിശ്വാസം മനുഷ്യ നന്മക്കു വേണ്ടി പ്രയോജനകരമാക്കുക എന്നതാണ് സൃഷ്ടാവിലുള്ള വിശ്വാസം കൊണ്ടു ഇസ്ലാം വ്യക്തമാക്കുന്നത്. മനുഷ്യന്റെ, സമൂഹത്തിലെ എല്ലാ നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങളും പ്രതിഫലെച്ചയില്ലാതെ മനുഷ്യന് ചെയ്യാന്‍ കഴിയുന്നത്‌ ആ വിശ്വാസത്തില്‍ നിന്നാണ്.)

******** (പുസ്തകം കത്തിക്കൽ സമരം )

2. മറ്റുള്ളവരോട് പുന്ചിരിക്കുന്നത് പോലും സഥക്ക (ചാരിറ്റി) യാണെന്ന് പറയുന്ന പ്രവാചകന്‍,
********( ഗൾഫ് നാടുകളിലെ അറബികുട്ടികളുടെ പുഞ്ചിരി ഏറ്റുവാങ്ങിയ ഒരാൾ ആ ചാരിറ്റി ഒരിക്കലും മറ്ക്കില്ല )

3. അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ചു ഭക്ഷിക്കുന്നവന്‍ മുസ്ലീമല്ല എന്ന് പറയുന്ന പ്രവാചകന്‍.
********( പകലന്തിയോളം പണിയെടുക്കുന്ന വീട്ടു വേലക്കാരിക്ക് ഭക്ഷണം നലകാതെ ആടിനെ ഉടലോടെ വിഴിങ്ങുന്ന അറബികൾ മുസ്ലീം നാമധാരികൾ മാത്രം )

4. താന്‍ ഇഷ്ടപെടുന്നത് തന്റെ സഹോദരന് വേണ്ടി ഇഷ്ടപെടുന്നത് വരെ ഒരാളും മുസ്ലീമാകുകയില്ല എന്ന് പറയുന്ന പ്രവാചകന്‍,
********* (പാക്കിസ്ഥാനിലെ കുട്ടിവിശ്വാസികൾ ബോംബെയിൽ കാണിച്ചത്)
5.
നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ നിങ്ങളില്‍ ഏറ്റവും നന്നായി പെരുമാരുന്നവനാണ് എന്ന് പറയുന്ന പ്രവാചകന്‍,
( കേരളത്തിലെ ഒരു വിഭാഗം മുസ്ലീംങ്ങൾ ഈ വചനത്തിൽ പെടും ഇത് അഭിനയമല്ലെങ്കിൽ)

6. മാതാ പിതാക്കളോട് നന്മയില്‍ വര്‍ത്തിക്കാന്‍ ആവശ്യപെടുന്ന പ്രവാചകന്‍
*********(മുസ്ലീം സമുദായത്തിന്റെ കീഴിൽ വൃദ്ധസദനങ്ങൾ ഉണ്ടാകില്ലായിരുന്നു ഖദീജയും ഫാത്തിമായും അബ്ദുൾഖാദറും ഒന്നും തെരുവിൽ അലയില്ലായിരുന്നു)

7. ജന്മം ഏകിയ
മാതാവിന്റെ കാല്‍ പദങ്ങള്‍ ക്കടിയിലാണ് സ്വര്‍ഗ്ഗം എന്ന്
അവര്‍ പ്രായമായാല്‍ അവരോട് ഉച്ചത്തില്‍ സംസാരിക്കരുത് എന്ന് അവശ്യ പെടുന്ന പ്രവാചകന്‍,
**********(മുസ്ലീം കുടുംബങ്ങളിൽ കുടുംബ വഴക്കുകൾ ഉണ്ടാകില്ലായിരുന്നു)

8. മനുഷ്യന്റെ ചിന്തകളെയും, ജീവിതത്തെയും സ്വാധീനിക്കുന്ന അങ്ങിനെ എത്രയെത്ര
ഉപദേശങ്ങളും, നിര്‍ദേശങ്ങളും പ്രവാചകന്‍ ഒരു ഉത്തമ സമൂഹ സൃഷ്ട്ടിക്കു വേണ്ടി സമൂഹത്തില്‍ വരച്ചു കാണിച്ചു.
********* (പക്ഷേ ഇവഒന്നും തന്നെ ഈ സമുദായത്തിലെ മഹാ ഭൂരിപക്ഷം വരുന്ന ആളുകൾക്കും പ്രവർത്തിയിൽ വരുത്താൻ കഴിഞ്ഞില്ല )

9. സമൂഹത്തെ നശിപ്പിക്കുന്ന മദ്യം-
ഇസ്ലാം അതിനെതിരെ ശക്തമായി ശബ്ദിക്കുന്നു,
********** ( മതം പുസ്തകത്താളുകളിൽ ഉറങ്ങി കിടക്കുമ്പോൾ അതിന്റെ അനുയായികൾ അതിൽ കുളിച്ച് നിന്നു് ശബ്ദിക്കുന്നു. അഫ്ഗാനിസ്ഥാനിന്റെ പ്രധാന വരുമാനം കറുപ്പും കഞ്ചാവും, ഹെറോയിനും, ബ്രൌൺ ഷുഗറുമൊക്കെ, ഇത് പാക്കിസ്ഥാനിലൂടെ പുറത്തേയ്ക്ക് ഒഴുകൂന്നു, ഗൾഫ് നാട്ടിൽ മയക്കുമരുന്നിനായ് ഉപയോഗിച്ച സിറിഞ്ചുകൾ വഴിയോര കാഴ്ച്ചകൾ )

10. പലിശ വാങ്ങുകയും, കൊടുക്കുകയും, അതിന്റെ ഭാഗമാകരുത് എന്ന് പറയുന്ന ഇസ്ലാം,
********( പക്ഷേ എല്ലാം പലിശമയം)

11. പലിശ ഭുജിക്കുന്നവന്‍ സഹോദരന്റെ പച്ച മാംസമാണ് കഴിക്കുന്നതെന്ന് പറയുന്ന ഇസ്ലാം.
****** ( ആർക്കും പറയാം.. പക്ഷേ..)


പരാ‍തിക്കാരൻ ശരിക്കും ആഗ്രഹിച്ചുപോകുന്നു, മേൽ‌പ്പറഞ്ഞ കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്ന ആളുകൾ മുസ്ലീം സമുദായത്തിൽ ഉണ്ടാകട്ടെ എന്ന്. മുകളിൽ പറഞ്ഞതാണ് (ബ്രാക്കറ്റിൽ ഉള്ളതല്ല) ഇസ്ലാമെങ്കിൽ ഞാനും ഒരു മുസ്ലീംതന്നെ യുകതിവാദികളും നിരീശ്വരവാദികളും എല്ലാവരും മുസ്ലീം തന്നെ……. പക്ഷേ ഈ സത്യത്തിൽ നിന്നും എത്രയോ ദൂരെ ആണ് ഇന്നത്തെ മുസ്ലീം സമൂഹം (85% വും ) ബാക്കി 15%, ഇതിൽ നാജൊക്കെ വരും ഈ പാവം പരാതിക്കാരനും.
“ പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും പരസ്പരം സഹായിക്കുകയും ചെയ്യുന്ന മതത്തിന്റെ പേരിൽ കലഹിക്കാത്ത, സ്വത്തിനുവേണ്ടി കലഹിക്കാത്ത, നാജും കിരൺ തോമസ്സും, അനിൽ@ബ്ലോഗും ഒക്കെ കൈകോർത്ത് നിൽക്കുന്ന നമ്മൾ വിശ്വസിക്കുന്ന ദൈവത്തിന് പേരിൽ മാത്രമേ വെത്യാസമുള്ളു എന്ന് മനസ്സിലാക്കുന്ന ഴുതി വയ്ക്കുന്നതിലല്ല ജീവിച്ച് കാണിക്കുന്നതിലാണ് എന്ന് തെളിയിക്കുന്ന് ഒരു കാലം വരും എന്ന് ഈ പരാതിക്കാരൻ സ്വപ്നം കാണുന്നു. ഇതിന് തടസ്സം മതഗ്രന്ഥങ്ങൾ ആണെങ്കിൽ ആവയെ തട്ടിൻ പുറത്ത് കയറ്റു……….നബിയും, ഈസ്സയും, ശങ്കരാചാര്യരും മൊക്കെ ഒരു ക്യൂബിന്റെ പലവശങ്ങൾ…… മനുഷ്യനെ തിരിച്ചറിഞ്ഞ് മനുഷ്യനാകു….

ea jabbar said...

പ്രവാചകനാണ് കുര്‍ ആന്‍ എഴുതിയതെന്കില്‍ പ്രവാചകനെ കുറിച്ചു മാഷ് വിചാരിക്കുന്ന പോലെ ഒരു പരാമര്‍ശം ഉണ്ടാകുമെന്ന് കരുതുന്നുണ്ടോ (മാഷ് മാഷേ കുറിച്ചു തന്നെ "അങ്ങിനെയൊരു അപവാദം" എഴുതുമോ.


മനസ്സിലായില്ല.; ഏതാണ് അപവാദം?

ഇസ് ലാം വിചാരം said...

ea jabbar said...

സദ്ഗുണകാരികളായ സത്യവിശ്വാസികള്‍ എങ്ങനെയുള്ളവരാണെന്നു വിശദമാക്കിക്കൊണ്ട് ഖുര്‍ ആന്‍ പറയുന്നു:-
وَٱلَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ إِلاَّ عَلَىٰ أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ عدو لكم فاحذروهم
“തങ്ങളുടെ ലൈംഗികാവയവങ്ങളെ ഭാര്യമാരോ സ്വന്തം അടിമസ്ത്രീകളോ അല്ലാത്തവരില്‍ നിന്നും കാത്തു സൂക്ഷിക്കുന്നവരും, അപ്പോള്‍ അവര്‍ തീര്‍ച്ചയായും ആക്ഷേപിക്കപ്പെടുകയില്ല. എന്നാല്‍ അതിനുമപ്പുറത്തേക്കു വല്ലവരും കടന്നാല്‍ അവര്‍ അതിക്രമകാരികളാണ്.”(23:5-7)

_________________________
ഖുര്‍ ആന്‍ വാക്കര്‍ത്ഥം വെച്ച് മാത്രം തെറ്റിദ്ധരിപ്പിക്കരുതേ മാഷെ.

ഓരോ സൂക്തത്തിനും അവതരണ പശ്ചാത്തലമുണ്ട്. തദാനുസാരമുള്ള വ്യാഖ്യാനമുണ്ട്. വിശദീകരണങ്ങള്‍ പ്രവാചകന്‍ നല്‍കിയിട്ടുമുണ്ട്.

ഇവിടെ "സ്വന്തം അടിമസ്ത്രീകളോ" എന്നത് കൊണ്ടുദ്ദേശിക്കുന്നത് പറയാം.

1. ഇസ്ലാം അടിമത്തവ്യവസ്ഥിതിയെ അംഗീകരിച്ചിട്ടില്ല.

2. അടിമകള്‍ എന്ന പ്രയോഗത്തെപ്പോലും എതിര്‍ത്ത ആളാണു പ്രവാചകന്‍. പിന്നെ ലാഘവത്തോടെ 'അടിമസ്ത്രീകള്‍' എന്നു പറഞ്ഞു പോകുന്നത് ശരിയല്ല.

3.ഉടമസ്ഥതയിലുള്ള സ്ത്രീകള്‍ എന്നാണിവിടെ ഉദ്ദേശിച്ചിട്ടുള്ളത്. അതിനൊരു പശ്ചാത്തലമുണ്ട്. യുദ്ധാവസരങ്ങളില്‍ സമരാര്‍ജ്ജിതസ്വത്തുക്കളോടൊപ്പം അനാഥരും മറ്റുമായ സ്ത്രീകളുണ്ടാകും. ഖുര്‍ ആനിക നിയമ പ്രകാരം അത്തരം സ്ത്രീകളെ വിവാഹം കഴിക്കാവുന്നതാണു. വിവാഹം കഴിച്ചില്ലെങ്കിലും അവര്‍ അനുവദനീയമാകുന്ന നിയമത്തെക്കുറിച്ചാണീ സൂക്തത്തിലെ പ്രത്യുത വാക്ക് പരാമര്‍ശിക്കുന്നത്. അതിങ്ങിനെ. ..യുദ്ധം കഴിഞ്ഞ് ശത്രു രാജ്യത്ത് നിന്ന് അവര്‍ ഇസ്ലാമിക ഗവര്‍മ്മെന്റിന്റെ അധികാര പരിധിയിലേക്ക് വരുന്നു. അങ്ങിനെ ഗവര്‍മ്മെന്റിനെ ചുമതലയിലായിക്കഴിഞ്ഞാല്‍ അവരുമായി ഒരു പട്ടാളക്കാരനും ബന്ധം പുലര്‍ത്താന്‍ അനുവാദമില്ല. പക്ഷേ ഗവര്‍മ്മെന്റ് അവരെ ആരുടെയെങ്കിലും ഉടമസ്ഥതയിലേക്ക് പിന്നീട് കൈമാറിക്കഴിഞ്ഞാല്‍ വിവാഹം കഴിഞ്ഞതുപോലെ നിയമാനുസ്ര്യതമായിത്തീരും ആ ബന്ധം . ഇതിനെയാണു ഉടമസ്ഥാവകാശത്തിലുള്ള സ്ത്രീകള്‍ എന്നു പരാമര്‍ശിക്കപ്പെട്ടത്. അപ്പോഴും ഒരാളുടെ ഉടമാവകാശത്തിലേക്ക് കൈമാറപ്പെട്ട സ്ത്രീയുമായി ബന്ധം പുലര്‍ത്താന്‍ മറ്റൊരാള്‍ക്കനുവാദമില്ല. ഈ അതിരു ലംഘിച്ചു വ്യഭിചരിക്കാന്‍ പോകുന്നവര്‍ക്കു 'മുസ്ല്യാര്‍ പറഞ്ഞത് പോലെ കല്ലേറു കൊണ്ടു മരിക്കേണ്ടിവരും'. (അപ്പോള്‍ സദാചാരം കൂടിപ്പോയി എന്നാകും മാഷിന്റെ പരാതി.. !!)

ഇസ് ലാമിനു സദാചാരം കൂടിപ്പോയെന്ന പരാതി ഇപ്പോള്‍ മാറി സദാചാരമില്ലെന്നായോ? മാഷ് നോട്ട് ചെയ്യണം.

1) സ്ത്രീകള്‍ യുദ്ധത്തില്‍ ബന്ധനസ്ഥരഅക്കപ്പെടുന്നതോടെ അവരെ ഉപയോഗിക്കാന്‍ പട്ടാളക്കാര്‍ക്കും മറ്റാര്‍ക്കും അനുവാദമില്ല. കല്ലേറു കൊണ്ടു മരിക്കേണ്ടിവരും. (മതമില്ലാത്ത മതരഹിതരുടെയും മതവിരുദ്ധരുടെയും ഗ്വാണ്ടനാമോകള്‍ ഇവിടെ നടക്കില്ലെന്നര്‍ത്ഥം.)

2)അവര്‍ ഗവര്‍മ്മെന്റ് വശം ഏല്പ്പിക്കപ്പെടണം. ഗവര്‍മ്മെന്റിനു മാത്രമേ അവരെ വിട്ടയക്കുകയോ പിഴ വാങ്ങി മോചിപ്പിക്കുകയോ, ശത്രുക്കളുടെ ബന്ധനത്തിലുള്ള മുസ്ലിം ഭടന്മാര്‍ക്ക് പകരമായി കൈമാറുകയോ ചെയ്യാന്‍ അധികാരമുള്ളൂ.

3)അങ്ങിനെ കൈമാറിയാല്‍ അത് നിയമാനുസ്ര്യതം തന്നെ. അല്ലെന്ന് പറയാന്‍ മാഷിനവകാശമുണ്ട്. പക്ഷേ വ്യക്തമായ നിബന്ധനകളോടെ സദാചാരബന്ധിതമായി മാത്രമേ ഇവിടെ ഖുര്‍ ആന്‍ സംസാരിക്കുന്നുള്ളൂ എന്ന ഞങ്ങളുടെ തിരുത്തിനെക്കുറിച്ച് വ്യക്തമായി ഉത്തരം തരിക. ഇതെങ്ങിനെ സദാചാര വിരുദ്ധമാകും? പട്ടാള അതിക്രമങ്ങളും ലൈംഗിക പീഢനങ്ങളും ഇസ്ലാം അംഗീകരിക്കുന്നില്ല. 'മുസ്ല്യാര്‍ പറഞ്ഞത് പോലെ കല്ലേറു കൊണ്ടു മരിക്കേണ്ടിവരും'. മാഷിന്റെ 'പരിഷ്ക്ര്യതപുരോഗമന' ജാടകളുടെ കാലത്ത് എന്തു സംഭവിക്കുന്നു എന്ന് കണ്ണൂ തുറന്ന് നോക്കേണ്ടതുണ്ട്. ഇവിടെ എന്തു സദാചാരമാണു ഗവര്‍മ്മെന്റുകള്‍ സം രക്ഷിക്കുന്നത്? ഗ്വാണ്ടനാമോയില്‍ തടവില്‍ പിടിക്കപ്പെടുന്ന മുസ്ലിം സ്ത്രീയോട്/പുരുഷനോട് പരിഷ്ക്ര്യത പുരോഗമന നാഗരിക' ഗവര്‍മ്മെന്റ് കാട്ടിക്കൊണ്ടിരിക്കുന്ന സദാചാരം കണ്ണൂള്ളവരൊക്കെ കാണുന്നുണ്ട്. മതത്തെ പടിക്ക് പുറത്ത് നിര്‍ത്തിയ, ഇസ്ലാം കൊണ്ട് 'അപരിഷ്ക്ര്യതവും ക്രൂരവുമാകാത്ത' ഭരണകൂടങ്ങള്‍ യുദ്ധ ഘട്ടങ്ങളിലും അനന്തരവും കാട്ടിക്കൂട്ടുന്ന പേക്കൂത്തുകളും കാണുണ്ട് മനുഷ്യര്‍. ‍ബുദ്ധിപരമായ സത്യസന്ധതയുണ്ടെങ്കില്‍ അതുമായി കൂട്ടീ വായിക്കണം മാഷ് ഖുര്‍ ആനിന്റെ ഈ വിധിയെ. എത്ര ന്യായമാണിത്. എന്തൊരു നല്ല സമീപനമാണിത്!!. ഒരു ഗവര്‍മ്മെന്റ് ഒരാളുടെ ഉടമസ്ഥതയിലേക്ക് (യുദ്ധഘട്ടത്തില്‍ മാത്രം!!!) ഏല്പ്പിച്ചു കൊടുക്കുന്ന സ്ത്രീകള്‍ നിയമാനുസ്ര്യതമാണെന്ന ദൈവികവിധിയില്‍ എന്തു ന്യായത്തില്‍ മുറുമുറുക്കുക!!?

4) ഇനി മാഷ് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം... അങ്ങിനെ ഈ സ്ത്രീയില്‍ കുട്ടിയുണ്ടായാല്‍ ആ കുട്ടികള്‍ നിയമാനുസ്ര്യത സന്താനങ്ങളായി പരിഗണിക്കപ്പെടും. സ്വന്തം മക്കളെന്ന നിലക്ക് ഇവര്‍ക്കും മറ്റൊരു ഭാര്യയില്‍ ജനിച്ച സന്തതികള്‍ക്കുള്ള എല്ലാ നിയമപരമായ അവകാശങ്ങളുമുണ്ടാകും. അവളെ മറ്റാര്‍ക്കും കൈമാറാനും പാടില്ല. (മതവിരുദ്ധന്മാര്‍ വിവാഹം കഴിക്കാതെ വെച്ചു പൊറുപ്പിക്കാമെന്ന് വാദിക്കുന്ന ഡേറ്റിംഗ് കുസ്ര്യതികളില്‍ മക്കളുണ്ടായാല്‍ അവരുടെ സ്ഥിതിയെന്ത്? വെറുതെയാണോ ഫാദര്‍ ലസ് അമേരിക്ക എന്നു വിളിക്കുന്നത്? ജാരസന്തതികളെ തട്ടിയിട്ട്, അഛനാരെന്നറിയാത്ത മക്കളെക്കൊണ്ട് യൂറോപ്പിലൊന്നും വഴി നടക്കാന്‍ കഴിയുന്നില്ലത്രെ..ഇതിലൊന്നും ഒരു സദാചാരഭ്രംശവുമില്ലല്ലോ മാഷെ.. ..കാരണം അവിടെയൊന്നും ഇസ്ലാം വിമര്‍ശനത്തിനു സ്കോപ്പില്ലല്ലോ...പക്ഷേ സത്യം മനസ്സിലാക്കും മാഷ് എന്ന പ്രതീക്ഷ കൊണ്ടെഴുതുന്നു എന്ന് മാത്രം.

5) അദ്ദേഹം മരിച്ചാല്‍ മാത്രമേ ഉടമസ്ഥാവകാശത്തില്‍ നിന്ന് അവര്‍ ഒഴിവാകുന്നുള്ളൂ.. വിവാഹം ഒരു കരാറാണു മാഷെ. ഇതും നിയമാനുസ്ര്യതമായ കരാര്‍ തന്നെ. ഇസ്ലാമില്‍ മറ്റു 'ചിന്നവീടുകള്‍' ഇല്ലല്ലോ.

തുടരും..

ഇസ് ലാം വിചാരം said...

ഇനി പ്രിയപ്പെട്ട മാഷോടൊരു ചിന്ന സദാചാര സമസ്യ..



ഒരു യുക്തിവാദി/മതവിരുദ്ധന്‍ .അയാള്‍ക്ക് നിയമാനുസ്ര്യതം ഭാര്യയില്ല. അയാള്‍ക്ക് മറ്റു നാലു സ്ത്രീകളുമായി ബന്ധമുണ്ട്. അവരുമായൊക്കെ ഉള്ളത് ഉഭയകക്ഷി സമ്മതമുള്ള ബന്ധം. ആര്‍ക്കും പരാതിയില്ല.



അദ്ദേഹത്തെക്കുറിച്ചെന്താണു പറയാനുള്ളത്? ഇത് സദാചാരവിരുദ്ധമോ അതോ സദാചാരബന്ധിതമോ?

പ്ലീസ്..പറയൂ മാഷെ...അറബികളുടെ 'പ്രാക്ര്യത ഗോത്ര' യുഗത്തില്‍ പിറക്കാത്ത ഈ 'പരിഷ്ക്ര്യത' ന്റെ ജീവിതം സത്യത്തില്‍ മാത്ര്യകയല്ലേ?

അല്ലേ?...

ഉത്തരത്തിനു കാത്തു കിടക്കട്ടെ ഈ 'അപരിഷ്ക്ര്യത' വര്‍ഗ്ഗത്തിന്റെ പ്രതിനിധി!!

ഇസ് ലാം വിചാരം said...

പ്രിയ പരാതിക്കാരാ,

ലോകത്തെ ഏത് പ്രത്യയശാസ്ത്രം/സിദ്ധാന്തമാണാവോ 1അനുയായികളില്‍ പൂര്‍ണ്ണമായും പ്രായോഗികവല്‍ക്കരിക്കപ്പെട്ടത്?

കമ്മ്യൂണിസം?!

ഗാന്ധിസം?!

സോഷ്യലിസം?!

എന്നു വെച്ച് ഇതെല്ലാം മോശമാകുമോ?

ഇസ്ലാം ഒരു സാമുദായിക ആള്‍ക്കൂട്ടമല്ലെന്ന് ദയവ് ചെയ്ത് താങ്കള്‍ മനസ്സിലാക്കിയാലും.

കാണുന്ന മാപ്പിളമാരെയും/അറബികളെയും അവരുടെ രീതികളെയുമൊക്കെ വെച്ച് ഒരു ദര്‍ശനത്തെ വിലയിരുത്തരുത്. പ്ലീസ്..

അത് സത്യത്തോട് നീതി പുലര്‍ത്തുന്ന വീക്ഷണമല്ലെന്ന് മാത്രം പറയട്ടെ...

അതേ സമയം ദര്‍ശനം തന്നെ തിരുത്തിയെഴുതിയിട്ടില്ല ഇസ്ലാം.

ഈ ലോകത്ത് ഇസ്ലാമിക മൂല്യങ്ങളനുസരിച്ച് ഏതെങ്കിലും ഒരാള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ (അങ്ങിനെയുള്ള ആയിരങ്ങളെ കാണാം പരാതിക്കാരനു ശരിയായി സമൂഹത്തിനുള്ളില്‍ വീക്ഷിച്ചാല്‍) അവരാണിസ്ലാമിന്റെ പ്രതിനിധാനങ്ങള്‍.

താങ്കള്‍ക്ക് ഗാന്ധിയെ വിമര്‍ശിക്കാം. ഗാന്ധിസത്തെ വിമര്‍ശിക്കാം .പക്ഷേ അതിന്റെ അടിസ്ഥാനം നാട്ടില്‍ കാണുന്ന ഗാന്ധിയരെന്നവകാശപ്പെടുന്നവരുടെ ജീവിതരീതിയെ വിലയിരുത്തിയാകരുത്. അത് ഗാന്ധിയെക്കുറിച്ചോ യഥാര്‍ത്ഥ ഗാന്ധിയഅതേ സമയം തന്നെ ഇസ്ലാം ഒരിക്കലും നടപ്പിലാകാത്ത ഉട്ടോപ്യയല്ലെന്നും അറിയുക.

ഒരു പാട് കാലം ഇസ്ലാം യഥാര്‍ത്ഥരൂപത്തില്‍ ഇവിടെ എല്ലാ തലത്തിലും ഉണ്ടായിരുന്നു. ഭരണതലത്തില്‍ വരെ.

അതിനെക്കുറിച്ചാണു ഗാന്ധി പറഞ്ഞത് .. ഇന്ത്യയില്‍ ഉമറിന്റെ ഭരണമാണെനിക്കിഷ്ടം എന്ന്.

പട്ടിണി ഉണ്ടോ എന്നു നോക്കാന്‍ തെരുവുകളില്‍ അലഞ്ഞിരുന്ന മാത്ര്യകാഭരണാധികാരിയായിരുന്നു ഖലീഫ ഉമര്‍.

ഇസ്ലാമിനെ വിലയിരുത്തുമ്പോള്‍ ഗള്‍ഫിലെവിടെയോ കണ്ട അധമനായ ഏതെങ്കിലും അറബിയെയല്ല മാനദണ്‍ഠമാ ക്കേണ്ടത് സുഹ്ര്യത്തേ..

താങ്കളോട് യോജിക്കുന്നു. മുസ്ലിം സമൂഹം ഇസ്ലാമിന്റെ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ പുനര്‍ നിര്‍മ്മിക്കപ്പെടേണ്ടതുണ്ട്.

അവര്‍ യഥാര്‍ത്ഥ മനുഷ്യരായി ജീവിക്കേണ്ടതുണ്ട്. പക്ഷേ നാട്ടിലെ കമ്മ്യൂണിസ്റ്റുകാര്‍ മോശമാണെന്ന് പറഞ്ഞ് കമ്മ്യൂണിസം തന്നെ മോശമാണെന്ന് പറയുന്നതിനോട് യോജിപ്പില്ല. സമൂഹത്തില്‍ നല്ലവരും മോശപ്പെട്ടവരും ഉണ്ട്. എല്ലാ സമൂഹത്തിലും. നന്മയെ നോക്കുക. താങ്കള്‍ എല്ലാം പലിശ മയമെന്നെഴുതിക്കണ്ടു. താങ്കള്‍ക്കെത്ര പേരെ വേണം ഉദാഹരണത്തിനു? ലക്ഷങ്ങള്‍ പലിശയുടെ പേരു പറഞ്ഞ് ബാങ്കില്‍ തന്നെ ഉപേക്ഷിക്കുന്നവര്‍? മദ്യപരുടെ കാര്യം പറഞ്ഞു. ഞാന്‍ ഇന്നേ വരെ മദ്യം ഒരികല്പ്പോലും രുചിച്ചു നോക്കിയിട്ടീല്ല. ഇസ്ലാം വിലക്കിയത് കൊണ്ട് മാത്രം. അങ്ങിനെ എത്ര പേരെ വേണം ഉദാഹരണത്തിനു സുഹ്രത്തേ.. മുസ്ലിം കുടൂംബത്തില്‍ പിറന്ന് മുഴുക്കുടിയരായവരും ഉണ്ട്. ഇസ്ലാമിക സമൂഹത്തില്‍ പിറക്കാത്തവരൊക്കെ മോശക്കാരാണെന്ന് ഇസ്ലാം എവിടെയും പഠിപ്പിച്ചിട്ടുമില്ല.



മുസ്ലിം സമൂഹത്തില്‍ പിറന്നു എന്നത് കൊണ്ട് മുസ്ലിം ആകില്ല. മുസ്ലിം= അനുസരിച്ചവന്‍. ഇസ്ലാം=അനുസരണം/സമര്‍പ്പണം.

അപ്പോള്‍ അറബികളൊക്കെ ഇസ്ലാമിന്റെ നടുക്കഷണങ്ങളാണെന്ന ധാരണ ഉപേക്ഷിക്കുക. ദര്‍ശനത്തിലേക്ക് നോക്കുക. അത് പ്രായോഗികമാണോ എന്നും നോക്കുക. ദര്‍ശനങ്ങള്‍ക് പലതും പറയാം. നടപ്പില്‍ വരുത്താന്‍ കഴിയില്ല എന്നാണെങ്കില്‍ ഇസ്ലാം നടപ്പില്‍ വന്നിട്ടുണ്ട്. ലോകം കണ്ട ഏറ്റവും വലിയ ധാര്‍മ്മിക നാഗരികത അവിടെയുണ്ടായിരുന്നു എന്ന് ചരിത്രം സത്യസന്ധമായി വായിച്ചാല്‍ മനസ്സിലാകും. കാലങ്ങളോളം അത് നിലനിന്നു. അതേ സമയം കമ്മ്യൂണിസം പോലുള്ള ദര്‍ശനങ്ങള്‍ക്ക് തന്നെ എന്തു സംഭവിച്ചു എന്നു കൂടി വായിക്കുക.

സുഹ്ര്യത്തെ, താങ്കള്‍ പറഞ്ഞത് പോലെ മുസ്ലിമും ഹിന്ദുവും ക്രിസ്ത്യാനിയുമൊക്ക കൈ കോര്‍ത്ത് പിടിക്കട്ടെ. മുസ്ലിമല്ലാത്തവരൊക്കെ മോശമെന്ന് വാദമില്ല. നന്മയുള്ളവരൊക്കെ നല്ലവര്‍ തന്നെ. ജബ്ബാര്‍ മാഷിനു മറുപടി എഴുതുന്നത് അദ്ദേഹത്തോട് ലവലേശം വിരോധം മനസ്സിലില്ലാതെയാണു. ഇവിടെ ആരും അപരിഷ്ക്ര്യതരല്ല. എല്ലാവരും നമ്മള്‍ സഹോദരന്മാര്‍. ആര്‍ക്കും ആരോടും വിദ്വേഷമില്ലാതെ ആശയക്കൈമാറ്റം നടത്താന്‍ കഴിയുന്ന സ്ഥലം തന്നെ ബ്ലോഗ്. താങ്കളോട് പൂര്‍ണ്ണമായും യോജിക്കുന്നു.

സ്നേഹാശംസകള്‍.

ea jabbar said...

ഏത് ഇസ്ലാമിലെ കാര്യമാ ഇസ്ലാം വിചാരം പറയുന്നേ?
അടിമത്തം അംഗീകരിക്കാത്ത ഇസ്ലമോ? അങ്ങനെയൊരു ഇസ്ലാം ,ഖുര്‍ ആന്‍ ഹദീസ് , ചരിത്രം, നിയമസംഹിതകള്‍ , കര്‍മ്മശാസ്ത്രങ്ങള്‍ എന്നിവയൊക്കെ കണ്ണിലെണ്ണയൊഴിച്ചു പരതിയാലും ആര്‍ക്കും കണ്ടെത്താനാവില്ല. ആധുനിക ബുദ്ധിജീവികള്‍ അങ്ങനെയൊന്നുണ്ടാക്കിയതാകും. നല്ലതു തന്നെ . ആട്ടെ ഒരു ചോദ്യം .ഈ അടിമത്തം അത്ര മോശപ്പെട്ട സംഗതിയാണെന്ന് ഇസ്ലാം വിചാരത്തിനെങ്ങനെയാ മനസ്സിലായത്?
അല്ലാഹുവോ നബിയോ അങ്ങനെയൊരു സൂചനപോലും നല്‍കിയതായി പ്രമാണരേഖകളിലൊന്നും ഞാന്‍ കണ്ടിട്ടില്ല. ഇസ്ലാം അടിമത്തത്തെ അംഗീകരിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്നു എന്ന് , എല്ലാ ഗ്രൂപ്പുകാരുടെയും പ്രമാണങ്ങള്‍ ഉദ്ധരിച്ചു ഞാന്‍ തെളിയിക്കാം. ഇസ്ലാംവിചാരം അംഗീകരിക്കുന്ന ഗ്രൂപ്പ് ഏതാണെന്നു പറഞ്ഞാല്‍ ഉദ്ധരിക്കാന്‍ സൌകര്യമായിരിക്കും.

ea jabbar said...

താങ്കള്‍ സോളിഡാരിറ്റിയാണെങ്കില്‍ മൌദൂദിയായിരിക്കുമല്ലോ ഇഷ്ട ഗുരു. അദ്ദേഹത്തിന്റെയാ ഈ ഉദ്ധരണി.:---
[മുജ് ആണെങ്കില്‍ വിസ്തരിച്ചു വേറെ തരാം. സുന്നിയാണെങ്കില്‍ ഫത് ഹുല്‍ മുഈന്‍ തന്നെ പോരെ?]

“സ്ത്രീകള്‍ക്കു അടിമകളെ ലൈംഗികാവശ്യത്തിനു ഉപയോഗപ്പെടുത്താന്‍ പാടില്ല. ഖുര്‍ ആനില്‍ , പുരുഷന്മാര്‍ക്കു അടിമസ്ത്രീകളെ ഉപയോഗപ്പെടുത്താന്‍ സ്വാതന്ത്ര്യം നല്‍കുകയും സ്ത്രീകള്‍ക്കതു നിഷേധിക്കുകയും ചെയ്യുന്നു. ഉമറിന്റെ ഭരണകാലത്ത് ഒരു സ്ത്രീ “വമാ മലകത് അയ്മാനുകും” എന്ന ആയത്ത് ദുര്‍വ്യാഖ്യാനം ചെയ്തു. തന്റെ അടിമയുമായി ലൈംഗികത പങ്കു വെച്ചു. ഈ വിവരം ഉമറിനു ലഭിച്ചപ്പോള്‍ , അദ്ദേഹം ഈ പ്രശ്നം സഹാബികളുടെ സദസ്സില്‍ ചര്‍ച്ചക്കു വെച്ചു. എല്ലാവരും ഏകകണ്ഠമായി , അവര്‍ അല്ലാഹുവിന്റെ ഗ്രന്ഥത്തെ ദുര്‍വ്യാഖ്യാനം ചെയ്തു എന്നഭിപ്രായപ്പെട്ടു. മറ്റൊരു സ്ത്രീ ഉമറിനോട് ഇതു പോലൊരു പ്രവൃത്തിക്കു സമ്മതം ചോദിച്ചു. ശക്തമായി എതിര്‍ത്തതിനു ശേഷം ,സ്ത്രീകള്‍ എതിരു പ്രവര്‍ത്തിക്കാത്ത കാലത്തോളം അറബികള്‍ നന്മയില്‍തന്നെയായിരിക്കുമെന്നദ്ദേഹം പറഞ്ഞു.” [പര്‍ദ്ദ, പെജ് 175 ; അബുല്‍ അ അലാ മൌദൂദി] തഫ്ഹീമുല്‍ ഖുര്‍ ആനിലും ഇതുദ്ധരിച്ചിട്ടുണ്ട്.

ea jabbar said...

ഖുര്‍ ആന്‍ വാക്കര്‍ത്ഥം വെച്ച് മാത്രം തെറ്റിദ്ധരിപ്പിക്കരുതേ മാഷെ.

ഓരോ സൂക്തത്തിനും അവതരണ പശ്ചാത്തലമുണ്ട്. തദാനുസാരമുള്ള വ്യാഖ്യാനമുണ്ട്. വിശദീകരണങ്ങള്‍ പ്രവാചകന്‍ നല്‍കിയിട്ടുമുണ്ട്.



അതുംകൂടി ഞാന്‍ ഉദ്ധരിക്കാന്‍ തുടങ്ങിയാല്‍ സംഗതി പിന്നെയും മോശമാകും. പിന്നെ ഹദീസൊക്കെ വാറോലയാണ്‍ എന്നു പറയേണ്ടി വരും നിങ്ങള്‍ക്ക്!

..naj said...

ജബ്ബാര്‍ മാഷ്,
മാഷ് പ്രവാചകനെയും, കുര്‍ അനിനെയും കുറിച്ചു
പറയുന്നതൊക്കെ അപവാദം തന്നെ.
ഞാന്‍ അപവാദം എന്ന് പറഞ്ഞത് താങ്കള്‍ വിമര്‍ശിക്കാന്‍ വേണ്ടി കുര്‍ ആനില്‍ നിന്നും തനിക്ക് സൂട്ടായത് അടര്‍ത്തി എടുത്ത് പ്രവാചകന് നേരെ പ്രയോഗിക്കുന്നു, അധിക്ഷേപിക്കുന്നു. ഇസ്ലാമിലെ സധചാരം, ലൈന്കികത അങ്ങിനെയൊക്കെ ആണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. (അതല്ലയെന്നു മാഷ്ക്ക് അറിയാമെന്കിലും, ദൈവമില്ലതവര്‍ക്ക് മനസാക്ഷിയെ വന്ചിക്കാന്‍ എന്താ ബുദ്ധിമുട്ട് അല്ലെ മാഷേ !, നുണകള്‍ നൂറും, ആയിരവും തട്ടിവിടുന്നത് കൊണ്ടും, മറ്റുള്ളവരെ ആക്ഷേപിക്കുന്നത് കൊണ്ടും തനിക്ക് തന്റെ ജീവിതത്തിനു ശേഷം ഒരു ച്ചുക്കുമില്ലെന്നു വരുമ്പോള്‍ എന്ത് വിളിച്ചു പറയാനും, ചെയ്യാനും എന്താണ് വിഘാതമാകുന്നത്.
ജബ്ബാര്‍ മാഷിന് ബ്ലോഗില്‍ എഴുതാന്‍ വേണ്ടി സൂറത്ത് ആഹ്സാബില്‍ നിന്നും അടര്ത്താന്‍ പറ്റിയ വരികള്‍. ഈ ലോകത്ത് ആകെയൊരു ബുദ്ധിജീവി ജബ്ബാര്‍ മാഷ്ടെ രൂപത്തില്‍ അവതരിചീട്ടുള്ളൂ. ബാക്കി ലോകത്തുള്ള മുസ്ലീന്കള്‍ എല്ലാം വിഡ്ഢികള്‍, കുര്‍ ആന്‍ മനസ്സിലാക്കാത്തവര്‍. എന്ന രീതിയിലാണ് മാഷ്ടെ പഠിപ്പിക്കല്‍ കണ്ടാല്‍ തോന്നുക. പക്ഷെ അതല്ലല്ലോ മാഷേ, ലോകത്ത് എത്രയെത്ര ബുദ്ധി ജീവികളുണ്ട്, അവരൊന്നും ഇസ്ലാമിനെ ഒരു ലെയിന്‍ എടുത്തു വായിക്കുകയല്ല ചെയ്തത്. ഇസ്ലാമിനെ മുഴുവന്‍ വായിച്ചു, അതിന് പകരം വെക്കാന്‍ ലോകത്ത് ഒന്നുമില്ലെന്നും കണ്ടെത്തി. ഇസ്ലാമിനെ സീകരിച്ചു. അത് കൊണ്ടാണല്ലോ നൂറ്റി മുപ്പത് കോടിയോളം വരുന്ന ആ സമൂഹം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ കാലഘട്ടത്തില്‍ ജീവിക്കുന്നത്, കഴിഞ്ഞു പോയ കോടികള്‍ വേറെ. ഇവരൊന്നും മുസ്ലീന്കലായി മുളച്ചു പൊങ്ങിയതല്ലല്ലോ. ഇപ്പോഴും ഇസ്ലാമിനെ അശ്ലെഷിക്കുന്നവര്‍ കൂടുതലും വിദ്യ സന്പന്നരാന്.
അതെന്താ മാഷേ അങ്ങിനെ. !
വസ്ത്രം മാറുന്ന പോലെയുള്ള സധചാരവും, എല്ലാം തുറന്നു കാണിക്കാനുള്ള (മാഷ്ടെ സ്വാതന്ത്ര്യ വീക്ഷണം, ആധുനികം) വസ്ത്ര ധാരനമുള്ള വിദ്യ സമ്പന്നരും, പ്രൊഫശനലുകലുമായ
പാശ്ചാത്യ വനിതകള്‍ ഇസ്ലാം ആശ്ലേഷിച്ചു പര്ധയിടുന്ന (കാടന്‍ സംസ്കാരം, മാഷ്ടെ കണ്ണില്‍)
വസ്ത്ര ധാരണ രീതി സീകരിക്കുന്നത് എന്തിനാണാവോ മാഷേ!
അവര്‍ക്കൊന്നും മാഷ്ടെ അത്രക്കും ബുദ്ധിയില്ലേ, എല്ലാം തുറന്നീട്ടു നടനൂടെ, ലൈന്ഗിക സ്വാതന്ത്ര്യം ആവോളം ഉണ്ടല്ലോ സമൂഹത്തില്‍, (അവിടെ വിവാഹം എന്ന് പറയുന്നതു അപൂര്‍വമാണ് മാഷേ, മാഷ് പറഞ്ഞതു പോലെ, ഇഷ്ടപെട്ടാല്‍ രണ്ടു പേരും കൂടി ഒരുമിച്ചു ജീവിക്കുക, ആരും ഒന്നും പറയില്ല, കുട്ടികലുണ്ടായാലും പ്രശ്നം ഒന്നുമില്ല, ഒമ്പത് (പൈലറ്റ്‌ ഇന്‍സ്ട്രക്ടര്‍ ആയ എന്റെ ഒരു അമേരികന്‍ സുഹൃത്തിന്റെ ജീവിതം പറഞ്ഞതു)വര്ഷം ഒരുമിച്ചു ജീവിച്ചാല്‍ പിന്നെ ബന്ധം വേണ്ടെന്നു വെക്കാന്‍ കോടതിയില്‍ പോയാല്‍ മതി. ഒരു പ്രശ്നവുമില്ല. അതിന് മുമ്പ് എത്ര വേണമെങ്കിലും മാറാം, ആ സ്വാതന്ത്ര്യം വേണ്ടെന്നു വെചീട്ടാണ് ഈ "കാടന്‍ സംസ്കാരം" സീകരിക്കുന്നത്, മാഷ്ക്ക് സ്വാതന്ത്ര്യത്തിലേക്കുള്ള വഴി കാണിച്ചു തന്ന
ഈ മാതൃക ജീവികള്‍ സീകരിച്ചു കൊണ്ടിരിക്കുന്നത്.
മാഷോട് പറയാന്‍ ഒരുപാടു ഉണ്ട്, ഈ കമന്ടിലോന്നും ഒതുക്കാന്‍ കഴിയില്ല.

..naj said...

പരാതികാരന്‍,
താന്കള്‍ കേള്‍ക്കാന്‍ കുറച്ചു സഹിഷ്ണുത കാണിക്കുമെന്നു കരുതുന്നു.
ചോദ്യം ഒന്നു. ""മുഹമ്മദ് നബിക്ക് ശേഷം എങ്ങനെ ഇസ്ലാം രണ്ടായി ?"""
രണ്ടു എന്നുള്ളതില്‍ തന്നെ ഒന്നു ശരിയും മറ്റേതു തെറ്റും, എന്ന് വ്യക്തമാണ്.
ഇനി ഇതാണ് ശരി എന്നനെന്കില്‍, അവിടെയാണ് മനുഷ്യന്റെ യുക്തി ഉപയോഗിച്ചരിയുന്നത്.
ഞാന്‍ താങ്കളോട് രണ്ടും രണ്ടും കൂട്ടിയാല്‍ മൂന്ന് ആണ് ഉത്തരം എന്നും, വേറൊരാള്‍ നാല് എന്നും പറഞ്ഞാല്‍ അവിടെ താങ്കളുടെ സെന്‍സ് ഉപയോഗിക്കും. ആദ്യം തെറ്റാണ് പടിച്ചതെന്കില്‍ പിന്നീട് ശരി ഏതെന്ന് അറിയും. ഇനി അതറിയാനുള്ള ബുധിയില്ലെന്കില്‍ നോ പ്രോബ്ലം. മനുഷ്യര്‍ക്ക്‌ എല്ലാവര്ക്കും ബുദ്ധി ഒരു പോലെ അല്ല വര്‍ക്ക് ചെയ്യുന്നത്. അങ്ങിനെയെന്കില്‍ എല്ലാവര്ക്കും ഒന്നാം റാങ്ക് ആയിരിക്കുമല്ലോ. ഒരു ടീച്ചര്‍ എടുക്കുന്ന ക്ലാസ്സില്‍ അമ്പത് കുട്ടികളും പല രീതിയിലാണ് ഒരു കാര്യം മനസ്സിലാക്കുക, ചിലര്ക്ക് ഒന്നും മനസ്സിലാവില്ല, ചിലര്ക്ക് പത്തു വട്ടം പറഞ്ഞാല്‍ ഒരു കാര്യം മനസ്സിലാകും. ഓ കെ.
അത് പോലെ സമൂഹത്തില്‍ എല്ലാവരും ഒരു പോലെ അല്ല ചിന്തിക്കുന്നത്.
ഇസ്ലാമിനെ കുറിച്ച തെറ്റായ കഴ്ച്ചപാടാണ് ഇസ്ലാം രണ്ടാണെന്ന കണ്ടു പിടുത്തം, ഇസ്ലാം രണ്ടു അല്ല, പരാതികാരാ. മനുഷ്യ സൃഷ്ടി തുടങ്ങി ഇസ്ലാം ഉണ്ട്, അത് ഇടയ്ക്ക് സ്ഥാപിച്ച മതം അല്ല. ആദ്യ മനുഷ്യന്‍ മുതല്‍," സത്യം അറിഞ്ഞതിനു ശേഷമാണ് മനുഷ്യന്‍ വിഘടിച്ചത് എന്ന് കുര്‍ ആന്‍ പറയുന്നു. " സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി പൌരോഹിത്യം കാട്ടി കൂട്ടിയ വിക്രിയകലാണ് ഇന്നു സമൂഹത്തില്‍ കാണുന്ന പല പേരുകളില്‍ ഉള്ള മതങ്ങള്‍. സൃഷ്ടാവ് ഒന്നു മാത്രമേയുള്ളൂ അന്ന സന്ദേശവുമായി വന്ന പ്രവാചകന്മാര്‍ അവര്ക്കു ശേഷം, ദൈവത്തിന്റെ അവതാരങ്ങളായി മാറ്റുകയും, ആ ദൈവങ്ങള്‍ക്ക് ഭാര്യമാരുന്ടെന്നു പറയുകയും, ദൈവങ്ങള്‍ കടലില്‍ പാമ്പിനെ മെത്തയാക്കി ഭാര്യ സമേതം ഇരിക്കുന്നു എന്നും, പുലി തോല്‍ വസ്ത്രമാക്കി പാമ്പിനെ കഴുത്തിലിട്ട് നടന്നിരുന്നു എന്നും, തല വെട്ടി മാറ്റ പെട്ടതിനാല്‍ ആനയുടെ തല ഫിറ്റ് ചെയ്ത ദൈവമാണെന്നും, അങ്ങിനെയുള്ള വീക്ഷണങ്ങളും, അവരെ പ്രീതിപെടുതാന്‍ അപ്പ്രകാരമുള്ള ആരാധന രീതികളും, സമൂഹത്തില്‍ കാണാം. മറ്റൊരു വിശ്വാസ പ്രകാരം, ദൈവം പുത്രനായി രണ്ടായിരം വര്ഷം മുമ്പു മനുഷ്യന്റെ പാപം എട്ടു വാങ്ങി കുരിശു മരണം വരിച്ചു വെന്നും, അപ്പ്രകാരമുള്ള പൌരോഹിത്യ രീതികള്‍ ഉള്‍കൊള്ളുന്ന ആരാധനാ രീതികള്‍, ബിംബാരാധന തെറ്റാണെന്ന് പറഞ്ഞ ആ മതത്തില്‍ പോലും പിന്നീട് ദൈവ പുത്രന്റെയും, മാതാവിന്റെയും പ്രതിമകളായി ആരധിക്കപെട്ടു. ബുദ്ധ മതത്തില്‍ പോലും ബുദ്ധന്‍ ദൈവമായി, ബിംബമായി,
അപ്രകാരം ഇസ്ലാമിന്റെ ഏക ദൈവ ദര്‍ശനത്തില്‍ നിന്നും പിന്നീട് ഓരോ കാലഘട്ടത്തിലെ പൌരോ hi ത്യങ്ങള്‍ കൈ കടത്തിയതിന്റെ വിവിധ രൂപങ്ങളാണ് ഇന്നു സമൂഹത്തില്‍.
എന്നാല്‍ അവരൊക്കെയും മനുഷ്യ സമൂഹത്തിലേക്കു ധാര്‍മിക സന്ദേശവുമായി വന്ന പ്രവാചകര്‍ മാത്രമായിരുന്നു എന്നാണു ഇസ്ലാം പ്രഖ്യാപിക്കുന്നത്. അത് കൊണ്ടാണ് ഇസ്ലാമിന്റെ ദര്‍ശനങ്ങള്‍ കുരചെന്കിലും ആ മതങ്ങളില്‍ കാണാന്‍ കഴിയുന്നത്‌. ഇത്രയും പറഞ്ഞതു ഇസ്ലാം എന്താണ് എന്ന് വ്യക്തമാക്കാനാണ്. (ഒരു പക്ഷെ താങ്കള്ക്ക് ഉള്‍കൊള്ളാന്‍ കുറച്ചു ബുദ്ധിമുട്ട് കാണും, കാരണം മതത്തെ കുറിച്ചു തന്കള്‍ക്കുള്ള സങ്കല്പം അങ്ങിനെയാണ്.)

ഒരു ജാതി ഒരു മതം എന്ന് പറഞ്ഞ ഗുരു പോലും പ്രതിഷ്ഠയായ വര്‍ത്തമാന കാലഘട്ടത്തിലാണ് നമ്മള്‍. മദ്ധ്യം വിഷമാണെന്ന് പറഞ്ഞ ഗുരുവിന്റെ ആളുകള്‍ അതിന്റെ വക്താക്കളായി, അത് തന്നെ പിളര്‍ന്നു. രണ്ടായി. ഒന്നു ശരിയും, മറ്റൊന്ന് തെറ്റും. രണ്ടും ഒരേ സമയം ശരിയാവുകയില്ല. അത് മനസ്സിലാക്കേണ്ടത് വിവേകമുള്ള മനുഷ്യരാണ്.
അതിനെ കുറിച്ചു താങ്കള്‍ ക്ക് അറിയാം. കുറച്ചു കാലയളവിലാണ് ഇതു സംഭവിച്ചത്.

ചോദ്യം രണ്ടു "ഇത്ര അധികം ഗ്രൂപ്പുകൾ എങ്ങനെ ഉണ്ടായി?"
താങ്കള്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക,
അടിസ്ഥാന വിശ്വാസ കാര്യങ്ങളില്‍ യാതൊരു തര്‍ക്കവും ഗ്രൂപ്പുകള്‍ക്ക് ഇല്ല.
പിന്നെ ഉള്ളത് നിസ്സാര കാര്യങ്ങളില്‍ ആണ്. അതാകട്ടെ ചര്‍ച്ചക്കും, പഠനത്തിനും.
പുറത്തുള്ളവര്‍ക്ക് ഗ്രൂപ്പുകള്‍ ഉണ്ടായത് വലിയ കാര്യങ്ങള്‍ക്കു ആണെന്ന് തോന്നും.
ഇസ്ലാമിന്റെ മാത്രമായ പ്രത്യേകത, ചെറിയ വിഷയം പോലും ചര്ച്ച ചെയ്യപെടുന്നു എന്നുള്ളതാണ്.
മറ്റു മതങ്ങല്‍ക്കില്ലാത്ത ഒരു സവിശേഷതയാണ് അത്. അത് ഉള്‍കൊള്ളാന്‍ കഴിവുള്ളവര്‍ ആ വിഷയങ്ങളില്‍ അവരുടെ നിലപാടുകള്‍ എടുക്കും,. പിന്നെ നേതൃത്വ പരമായ നിലനില്‍പ്പും സ്വാര്‍ത്ഥ ലക്ഷ്യങ്ങളായി ഉണ്ട് എന്നുള്ളതാണ് സത്യം.
എന്നാല്‍ ഇസ്ലാം അടിസ്ഥാന പരമായി സമൂഹത്തില്‍ ഒന്നാണ്.
വിഷയങ്ങള്‍ എഴുതിയാല്‍ നീണ്ടു പോകും.
ചോദ്യം മൂന്നു. "നല്ലകാര്യം ദൈവം പറഞ്ഞാലും മനുഷ്യൻ പറഞ്ഞാലും അത് നല്ലകാര്യം തന്നെയല്ലെ. ? അതോ നല്ലകാര്യങ്ങൾ പറയാൻ മനുഷ്യന് അനുവാദമില്ലെ? സോളിഡാരിറ്റിയുടെ സജിവ പ്രവർത്തകനായ സലാഹുദ്ദീൻ പറഞ്ഞത് ശാശ്വതമായതും വിശ്വസിക്കാവുന്നതുമായ സത്യം ഏതെന്നാൽ “വെളിപാടുകൾ “ ആണ് എന്നാണ്, അതിനും പിന്നിലാണ് ശാസ്ത്രസത്യങ്ങൾ"''''''

തീര്ച്ചയായും, നല്ല കാര്യങ്ങള്‍ ദൈവം പറഞ്ഞാലും, മനുഷ്യന്‍ പറഞ്ഞാലും നല്ല കാര്യമാണ്.
ഒരു കാര്യം വ്യക്ത മാക്കട്ടെ.
നല്ല കാര്യം എന്നുള്ളത് തന്നെ മനുഷ്യനില്‍ സൃഷ്ടാവ് സന്നിവേഷിപിച്ച ഗുണവിശേഷമാണ്.
ആ ഗുണത്തെ
നിലനിര്തുവാനാണ് സൃഷ്ടാവ് ആവശ്യപെടുന്നത്. ഒരു മനുഷ്യന്‍ തെറ്റ് ചെയ്യുമ്പോള്‍ അവന്‍ നിരീശ്വര വാധിയായാലും അവന്റെ മനസക്ഷിയെന്നു (കണ്സയന്‍സ്) നമ്മള്‍
വിശേഷിപ്പിക്കുന്ന ഫീലിംഗ് അവനെ അതിനെ കുറിച്ചു ബോധ്യപെടുതും. അതിനെ മറച്ചു പിടിച്ചു നമ്മള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. അതിന് ഇരയായ വ്യക്തിയേയോ, സന്ദര്ഭതെയോ കാണുമ്പോള്‍ അത് ഒരു കൂക്കിയായി നമ്മളില്‍ അതിന്റെ തല്‍സമയ ദൃശ്യവുമായി വരും. ചിലപ്പോള്‍ കുറ്റ ബോധം എന്ന് പറയുന്ന രൂപത്തില്‍ മനസ്സില്‍ കുത്തി കൊണ്ടിരിക്കും. അതെ പറ്റി കുര്‍ ആന്‍ പറയുന്നു. അത് നിഷേടിചാലും ഇല്ലെങ്കിലും അതൊരു സത്യമായി അവശേഷിക്കും.
ഒരാള്‍ മദ്യം നല്ലതാണെന്ന് പറയുമ്പോള്‍, മറ്റെയാള്‍ അത് ദൂശ്യമാനെന്നു പറയും,
ഇതില്‍ ആരാണ് ശരി ? താങ്കള്‍ പറഞ്ഞ ആപേക്ഷികം എന്ന് പറഞ്ഞു തടിയൂരാം.
പക്ഷെ ഒരു നല്ല ശരിയുണ്ട് !
സവര്‍ഗ്ഗ രതിക്ക് വാദിക്കുന്നവരും ഉണ്ട്, അവര്ക്കു അവരാണ് ശരി. പക്ഷെ ഒരു സമൂഹത്തില്‍ അത് സൃഷ്ടിക്കുന്ന താള പിഴകള്‍ എന്തൊക്കെയാണ്.
പലിശക്ക് അതിന്റെ ആളുകള്‍ക്ക് ന്യായീകരണമുണ്ട്, പക്ഷെ ഒരു സമൂഹത്തില്‍ അത് സൃഷ്ടിക്കുന്ന താള പിഴകള്‍ എന്തൊക്കെയാണ്.
വ്യഭിചാരത്തിനു ന്യായീകരണമുണ്ട്. പക്ഷെ ഒരു സമൂഹത്തില്‍ അത് സൃഷ്ടിക്കുന്ന താള പിഴകള്‍ എന്തൊക്കെയാണ്.
ഇങ്ങനെ ഓരോന്നും നമ്മള്‍ വിശകലനം ചെയ്യുമ്പോള്‍ ഒരു സാമൂഹ്യ പ്രധിബദ്ധതയുള്ള ഒരു ദര്‍ശനത്തിനു ഇടപെടലുകള്‍ ആവശ്യമായി വരും, സമൂഹത്തെ നേരായ ദിശയിലേക്ക് നയിക്കാന്‍.
നിരീശ്വര വധി പോലും പറയുന്ന നല്ല കാര്യങ്ങള്‍ ആ വ്യക്തിക്ക് വെളിപാടായി വരുന്നതോ, സ്വന്തം ചിന്തയില്‍ നിന്നും ഒരു സുപ്രപാധത്തില്‍ വരുന്നതല്ല. മത ദര്‍ശനങ്ങള്‍ സമൂഹത്തില്‍ പടിപിച്ച മൂല്യങ്ങള്‍
തന്റെ കുടുമ്പത്തില്‍ നിന്നും മത പിതാക്കളില്‍ നിന്നും അവര്‍ അവരുടെ മുന്‍ ഗമികളില്‍ നിന്നും ആര്‍ജിച്ച, സമൂഹത്തില്‍ നില നില്ക്കുന്ന, നമ്മള്‍ ജനിച്ചതിനു ശേഷം നമ്മള്‍ പരിച്ചയിക്കുന്ന ഒരു ധാര്‍മിക ചട്ടകൂടുണ്ട്. അതാണ്‌ നമ്മളുടെത് എന്ന് പറഞ്ഞു, ഇപ്പോള്‍ മത ഗ്രന്ഥങ്ങളെ തള്ളി പറയുന്നതിന് പ്രേരകം.
എല്ലാ നല്ല ചിന്തകളും, കാര്യങ്ങളും, പ്രവര്‍ത്തികളും ഉണ്ടായത് അത് കൊണ്ടാണ്. അതാകട്ടെ ദൈവികവും.
നല്ലത് പ്രവര്‍ത്തിക്കുക എന്നത് തന്നെയാണ് ഇസ്ലാം ആവശ്യപെടുന്നതും.
കുറച്ചൊക്കെ ഉള്‍കൊള്ളാന്‍ കഴിഞ്ഞിരിക്കും എന്ന് കരുതുന്നു.

ea jabbar said...

“ഇസ്ലാമിന്റെ നേരെ വളരെയധികം ആരോപണങ്ങള്‍ക്കും പല ആശയക്കുഴപ്പങ്ങള്‍ക്കും കാരണമായ ഒന്നാണ് , അത് പരിമിതമായ തോതിലെങ്കിലും അടിമത്തത്തെ അംഗീകരിക്കുന്നു എന്നുള്ളത്. ഇസ്ലാമിന്റെ ശത്രുക്കള്‍ അതിനെതിരായി ഉപയോഗപ്പെടുത്താറുള്ള ഒരു പ്രധാന ആയുധവുമാണിത്. മനുഷ്യന്‍ മനുഷ്യനെ അടിമയാക്കുന്നത് മനുഷ്യത്തത്തിനും സംസ്കാരത്തിനും ചേര്‍ന്നതല്ലെന്നും പ്രത്യക്ഷത്തില്‍ ആരും വേഗം സമ്മതിക്കുമല്ലോ. അതിനെതിരായി ന്യായം കാണുവാന്‍ മിക്കവര്‍ക്കും പ്രയാസവുമായിരിക്കും. അതുകൊണ്ട് മുസ്ലിംങ്ങള്‍ക്കിടയില്‍ തന്നെ -ചില പണ്ഡിതന്മാര്‍ക്കു പോലും -ഈ വിഷയത്തില്‍ ആശയക്കുഴപ്പമുണ്ടായിട്ടുണ്ട്.
അങ്ങിനെ ഒരു വിഭാഗക്കാര്‍ - ഈ ആരോപണത്തില്‍നിന്ന് ഇസ്ലാമിനെ രക്ഷിക്കുന്നതിനായി - അടിമത്തത്തെ അംഗീകരിക്കുന്ന തരത്തിലുള്ള ഖുര്‍ ആന്‍ വാക്യങ്ങളെയും നബിചര്യകളെയും അന്യഥാ വ്യാഖ്യാനിക്കുവാനും ഇസ്ലാമിലെ ചില അംഗീകൃത നിയമങ്ങളെയും ചരിത്രലക്ഷ്യങ്ങളെയും നിരാകരിക്കുവാനും മുതിര്‍ന്നു. മറ്റു ചിലര്‍ ആരോപണങ്ങള്‍ക്കു മറുപടി പറയാന്‍ സ്വീകരിച്ചിട്ടുള്ള രീതി ഇപ്രകാരമാണ്. ഇസ്ലാമിനു മുമ്പ് അറബികള്‍ക്കിടയില്‍ അടിമസമ്പ്രദായം സര്‍വ്വത്ര പ്രചാരത്തിലുണ്ടായിരുന്നതുകൊണ്ട് ഇസ്ലാമിന്റെ ആരംഭത്തില്‍ ധാരാളം അടിമകള്‍ അറേബ്യയില്‍ ശേഷിപ്പുണ്ടായിരുന്നു. ഖുര്‍ ആനിലും മറ്റും അവരെകുറിച്ച് പലതും പ്രസ്താവിക്കുകയും നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുള്ളത് ശരിയാണ്. പക്ഷെ ഇസ്ലാമിക വ്യവസ്ഥയില്‍ അടിമത്തത്തിനുള്ള പ്രവേശനമാര്‍ഗ്ഗങ്ങളെല്ലാം തടയപ്പെട്ടിരിക്കുകയാണ്. അന്നു നിലവില്‍ ബാക്കിയുണ്ടായിരുന്ന അടിമകള്‍ അവസാനിക്കുന്നതു വരേക്കും മാത്രമുള്ളവയാണ് ആ പ്രസ്താവനകളും നിര്‍ദ്ദേശങ്ങളുമെല്ലാം. നബിതിരുമേനിയുടെ കാലം അവസാനിക്കുമ്പോഴേക്കും -അല്ലെങ്കില്‍ ഉമറിന്റെ ഖിലാഫത്തുകാലത്ത് മുസ്ലിം സമുദായത്തില്‍ അടിമകള്‍ അവശേഷിക്കാതായിരിക്കുന്നു. അഥവാ അടിമകളുടെ സ്റ്റോക്കു തീര്‍ന്നുപോയി. ഇസ്ലാമില്‍ അടിമത്തത്തിനു യാതൊരു പഴുതുമില്ലാത്തതുകൊണ്ട് പിന്നീട് രംഗത്തു വന്നിട്ടുള്ള എല്ലാ അടിമകളും -നിയമവിരുദ്ധമായി കൈകാര്യം ചെയ്യപ്പെട്ടവയാണ്. മേല്‍പ്പറഞ്ഞ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാതെ മുസ്ലിംങ്ങള്‍ പൊതുവില്‍ ഖുര്‍ ആനെയും ഇസ്ലാമിക ലക്ഷ്യങ്ങളെയും തെറ്റിദ്ധരിച്ചിരിക്കുകയാണ്. അല്ലെങ്കില്‍ ദുര്‍വ്യാഖ്യാനം ചെയ്തിരിക്കുകയാണ്. ഇതാണ് ഇവരുടെ ന്യായത്തിന്റെ പോക്ക്. ഇതിനനുകൂലമായ പുതിയ തെളിവുകള്‍ സ്ഥാപിക്കുവാനും എതിരായ തെളിവുകളെ വളച്ചു തിരിക്കുവാനും ഇവരും ശ്രമം നടത്തുമെന്നു പറയേണ്ടതില്ല. എത്ര തന്നെ സാഹസപ്പെട്ടാലും ബുദ്ധിമാന്മാരായ സത്യാന്യേഷികളുടെ അടുക്കല്‍ ഇവരുടെ മറുപടികള്‍ പ്രശ്നത്തിനു പൂര്‍ണമായ പരിഹാരം നല്‍കുന്നില്ല. കാരണം ഖുര്‍ ആന്‍ വാക്യങ്ങള്‍ക്കും നബിവാക്യങ്ങള്‍ക്കും ഏതു വിധേന വ്യാഖ്യാനം നല്‍കിയാലും അടിമകളെ സ്വീകരിക്കുക എന്ന സമ്പ്രദായം താത്വികമായിട്ടെങ്കിലും ഇസ്ലാം അനുവദിച്ചിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം പിന്നെയും മുഴച്ചുകൊണ്ടിരിക്കുന്നതു കാണാം.
യുക്തിവാദങ്ങളും നവീകരണസംരംഭങ്ങളും ഒഴിച്ചു നിര്‍ത്തി ,തുറന്നതും നിഷ്പക്ഷവുമായ ഹൃദയത്തോടുകൂടി ഇസ്ലാമികപ്രമാണങ്ങളെ പരിശോധിക്കുന്നവരെ തൃപ്തിപ്പെടുത്തുവാന്‍ ഇവര്‍ക്കു കഴിയാതെവന്നിരിക്കുകയാണ്. അടിമകളെ സംബന്ധിച്ച് ഖുര്‍ ആനിലും നബി വാക്യങ്ങളിലും വ്യക്തമായി പ്രസ്താവിക്കപ്പെട്ടിട്ടുള്ള എത്രയോ നിയമങ്ങളും നിര്‍ദ്ദേശങ്ങളും കാലഹരണപ്പെട്ടവയാണെന്നു പറയാന്‍ മനസ്സാക്ഷി സമ്മതിക്കുമോ?.....


മേല്‍ പ്രസ്താവിച്ചതില്‍നിന്ന് ഇസ്ലാം അടിമത്തത്തെ തീരെ അംഗീകരിക്കുന്നില്ലെന്ന വാദം ശരിയല്ലെന്നും അനിവാര്യമാ‍യ ഒരളവില്‍ അത് അടിമത്തത്തെ-അതിനെ ശരിക്കും ന്യായീകരിച്ചുകൊണ്ടു തന്നെ -അംഗീകരിച്ചിട്ടുണ്ടെന്നും , വിമര്‍ശകര്‍ വിചാരിക്കുമ്പോലെ അതു മനുഷ്യനെ മൃഗങ്ങളാക്കുന്ന നിലക്കുള്ള ഒരേര്‍പ്പാടല്ലെന്നും മനസ്സിലാക്കാവുന്നതാണ്”. [ഖുര്‍ ആന്‍ വിവരണം- അഹ് സാബ് സൂറത്തിന്റെ വ്യാഖ്യാനക്കുറിപ്പ്- അമാനി മൌലവി]

മുജാഹിദ് പണ്ഡിതനായ അമാനി മൌലവിയുടെ ഈ വാക്കുകള്‍ ശ്രദ്ധയോടെ ഒരിക്കല്‍ കൂടി വായിച്ചാല്‍ ആധുനിക ഇസ്ലാം വിചാരക്കാ‍രോട് പിന്നെ ഒന്നും പറയേണ്ടതില്ലല്ലോ!

ea jabbar said...

അടിമത്തത്തെ കുറിച്ച് വിശദമായ പോസ്റ്റ് പിന്നീട്...!

..naj said...

Jabbar Master,

You are No.1 Somersault.You ignore the others comment including mine.
It is not worth to debate with you. Because it appears to me that you are totally shaked with your thought and it cannot be mended. So keep posting relentlessly as much as you can and get satisfied. You don’t deserve anything with sense.

So do not stop. It is my humble request.

ഇസ് ലാം വിചാരം said...

ഇനി പ്രിയപ്പെട്ട മാഷോടൊരു ചിന്ന സദാചാര സമസ്യ..

ഒരു യുക്തിവാദി/മതവിരുദ്ധന്‍ .അയാള്‍ക്ക് നിയമാനുസ്ര്യതം ഭാര്യയില്ല. അയാള്‍ക്ക് മറ്റു നാലു സ്ത്രീകളുമായി ബന്ധമുണ്ട്. അവരുമായൊക്കെ ഉള്ളത് ഉഭയകക്ഷി സമ്മതമുള്ള ബന്ധം. ആര്‍ക്കും പരാതിയില്ല.

അദ്ദേഹത്തെക്കുറിച്ചെന്താണു പറയാനുള്ളത്? ഇത് സദാചാരവിരുദ്ധമോ അതോ സദാചാരബന്ധിതമോ?

പ്ലീസ്..പറയൂ മാഷെ...

നിത്യസാക്ഷി said...

ഇസ് ലാം അടിമത്ത വ്യവസ്ഥിതിയെ അംഗീകരിക്കുന്നു പോലും. ഇസ് ലാമിനെക്കുറിച്ച് ആരെങ്കിലും എഴുതിയത് പകര്‍ത്തി വെച്ചാല്‍ ഇങ്ങിനെ തന്നെ.!!!


ഓറിയന്റലിസ്റ്റു പുസ്തകങ്ങളൊന്നും മാഷ് കാണാത്തത് ഭാഗ്യം. നേരത്തെത്തന്നെ പറഞ്ഞു വെച്ചിട്ടൂണ്ട് ഇസ് ലാമില്‍ ഒരു പണ്ഠിതനും അപ്രമാദിത്തമില്ലെന്ന്. അബൂബക്കറും ഉമറുമൊക്കെ(റ) അടിമകളെ മോചിപ്പിച്ചവരായിരുന്നു. ഇസ് ലാം അടിമത്ത വ്യവസ്ഥിതിയെ ഒറ്റയടിക്ക് നിരോധിച്ചില്ല എന്നത് ശരിയാണു. മദ്യത്തോട് പോലും അങ്ങിനെ ഒറ്റയടീക്ക് നിഷ്കാസിതമാക്കുന്ന ഒരു സമീപനം സ്വീകരിച്ചിട്ടീല്ല.ഘട്ടം ഘട്ടമായി മദ്യവും അടീമത്തവുമൊക്കെ ഇസ്ലാം കര്‍ശനമായി നിഷേധിച്ചു. ഇതിനു നൂറു കണക്കിനു തെളീവു വേണമെങ്കില്‍ തരാം. ആരായിരുന്നു ബിലാല്‍ (റ). ഏതോപ്യക്കാരനായിരുന്ന അടീമയായിരുന്നു. ഇസ്ലാമില്‍ വന്ന ശേഷം അദ്ദേഹം ആരുടെ അടീമയായിരുന്നു?

മാഷ് ഒന്നു പറഞ്ഞു തരുമോ, പ്രവാചകനെത്ര അടിമകളുണ്ടായിരുന്നു? ഉമറിനും അബൂബക്കറിനും ഉസ്മാനും അലിക്കും( ഇസ്ലാമിലെ നാലു ഖലീഫമാര്‍) എത്ര അടിമകളുണ്ടായിരുന്നു?


ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ യുക്തിവാദിസംഘത്തില്‍ നിന്ന് മാഷിനു പ്രചോദനം കിട്ടൂന്നുണ്ടായിരിക്കാം. പക്ഷേ സത്യത്തോടൂം വസ്തുതകളോടും നമുക്ക് പ്രതിബദ്ധത വേണം. കുറച്ചെങ്കിലും .


ഇസ്ലാം എന്തെന്നറിയാത്ത സഹോദരമത വിശ്വാസികള്‍ ഇത് കേട്ട് തെറ്റീദ്ധരിക്കപ്പെടൂന്നുണ്ടാകാം. പക്ഷേ ഇസ്ലാമിന്റെ ബാലപാഠമറിയുന്ന ഒരു കുട്ടീയും ഇങ്ങിനെ പറയില്ല.


മാഷ് പറയുന്നത് കേട്ടാല്‍ ഇസ്ലാം ഒരു വെപ്പാട്ടി-അടിമ മതമാണെന്ന് തോന്നും. രണ്ടിനും ഇസ്ലാം എന്നും എതിരായിരുന്നു. അല്ലെങ്കില്‍ തെളിയിക്കണം പ്രവാചകനും അനുചരന്മാര്‍ക്കും എത്ര വെപ്പാട്ടിമാരുണ്ടായിരുന്നു? എത്ര അടിമകളുണ്ടായിരുന്നു? മാഷിനു ബുദ്ധിപരമായ സത്യസന്ധത ഉണ്ടെങ്കില്‍ ഒന്നു പറഞ്ഞു തരിക.

വര്‍ണ വെറി കൊണ്ട് കണ്ണൂ കാണാഞ്ഞ് ടെക്നോയുഗത്തില്‍ പോലും തപ്പിത്തടയുന്ന ആധുനിക(പ്രാക്ര്യത) സാമ്രാജ്യത്വം പോലും മാഷിന്റെ ആട്ടിനെ പട്ടീയാക്കല്‍ കണ്ട് ഊറിച്ചിരിക്കുന്നുണ്ടാകണം.


പിന്നെ യുക്തിവാദം/നിരീശ്വരത്വം ഭാര്യ ഒന്നും ചിന്നവീട് പതിനാലുമാക്കിയ നാസ്തികതയുടെ തമ്പുരാക്കന്മാരുടെ കഥ കേള്‍ക്കണോ? ഉടഞ്ഞ വിഗ്രഹങ്ങള്‍..!!

ബഹുഭാര്യാത്വം ജീര്‍ണ്ണതയെന്ന് പ്രസംഗിക്കുകയും അതേ സമയം തന്നെ നൈറ്റ് ഹബ്ബുകളിലും ജാരാലയങ്ങളീലും ആരുമായും ബന്ധം പുലര്‍ത്തുന്നതിനു മടിയില്ലാതിരിക്കുകയും ചെയ്യുന്ന ആധുനിക കാപട്യങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് നിയമവിധേയമായ ഭാര്യാ-ഭര്‍ത്ര്യ സമ്പ്രദായങ്ങളെ കൊഞ്ഞനം കുത്തുന്നതിന്റെ പിന്നിലെ 'മഹത്തായ നാഗരികത' മതമല്ല..! പരസ്യലൈംഗികലൈവ് ഷോകള്‍ പോലും തെരുവുകളില്‍ സ്ഥാനം പിടിക്കുന്ന പച്ചയായ മ്ര്യഗീയ രാത്രികള്‍‍ തെരുവുകളില്‍ പ്രതിഷ്ഠിക്കുന്നതും മതമല്ല.

നിത്യസാക്ഷി said...

മതമല്ല,, മതവിരോധികളായ ..ഈശ്വരവിരോധിയായ... മനുഷ്യനാണു സദാചാരത്തോടു പോലും പുഛം തോന്നി ഉദാരലൈംഗിക നയരേഖകള്‍ പ്രസംഗിക്കുകയും എഴുതിപ്പിടീപ്പിക്കുകയും ചെയ്യുന്നതെന്നും മാഷ് കണ്ടില്ലെന്ന് നടിച്ചാലും ആളുകള്‍ക്കറീയാം.

ഇവിടെ ഉഭയകക്ഷി സമ്മതപ്രകാരം സ്ത്രീ പുരുഷന്മാര്‍ ബന്ധം പുലര്ത്തുന്നതിനെന്താണു തെറ്റെന്ന് തീസീസ് ചമക്കുന്നത് ഏതെങ്കിലും മത പണ്ഠിതരല്ല.

ദൈവത്തെയല്ല, സ്വന്തം അസ്തിത്വം പോലും സത്യത്തില്‍ ഉണ്ടോ എന്ന് സംശയം തോന്നുകയും എല്ലാ വ്യവസ്ഥാപിതകളെയും പൊളിച്ചെഴുതണമെന്നു വാദിക്കുന്നത് കാന്തപുരമല്ല.

കുടുംബത്തിന്റെ പൊളിച്ചെഴുത്തിനു വേണ്ടി ഉദാര ലൈംഗിക സൂചകങ്ങളെ പടിഞ്ഞാറു നിന്ന് ആനുകാലികങ്ങളില്‍ ഇറക്കുമതി ചെയ്യുന്നതും മതമല്ല.

നിങ്ങള്‍...ഏതെങ്കിലും അര്‍ത്ഥത്തിലുള്ള മതരഹിതരും/ദൈവ വിരോധികളൂം തന്നെ ഇത്തരം അരാജകവാദങ്ങള്‍ക്ക് പിന്നില്‍. !!
എന്നിട്ട് ഇസ്ലാമിനെ സദാചാരം പഠിപ്പിക്കുന്നു!!

അതും സന്ദര്‍ഭത്തില്‍ നിന്ന് വാലും തലയുമില്ലാതെ അടര്‍ത്തിയെടൂത്ത അറബി/മലയാള വാചകങ്ങളില്‍ അസത്യം ചാലിച്ച്...കഷ്ടം!!!!

ഇസ് ലാം വിചാരം said...

ഇസ് ലാമില്‍ സദാചാരഭ്രംശമുണ്ടോ എന്ന് തലനാരിഴ കീറി നോക്കുന്ന മാഷിനോടൊരു ചിന്ന ചോദ്യം ചോദിച്ചിരുന്നു..മറുപടി കണ്ടീല്ലല്ലോ.!!

ഒരു യുക്തിവാദി/മതവിരുദ്ധന്‍ .അയാള്‍ക്ക് നിയമാനുസ്ര്യതം ഭാര്യയില്ല. അയാള്‍ക്ക് മറ്റു നാലു സ്ത്രീകളുമായി ബന്ധമുണ്ട്. അവരുമായൊക്കെ ഉള്ളത് ഉഭയകക്ഷി സമ്മതമുള്ള ബന്ധം. ആര്‍ക്കും പരാതിയില്ല.

അദ്ദേഹത്തെക്കുറിച്ചെന്താണു പറയാനുള്ളത്? ഇത് സദാചാരവിരുദ്ധമോ അതോ സദാചാരബന്ധിതമോ?

ea jabbar said...

ആര്‍ക്കും പരാതിയില്ല.

ഇസ്ലാംവിചാരത്തിനു പരാതിയില്ലെങ്കില്‍ പിന്നെ ഞാനെന്തിനാ പരാതിപ്പെടെന്നേ?

ea jabbar said...

ഇസ്ലാം, സദാചാരം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ആറാം നൂറ്റാണ്ടില്‍ അറേബ്യയില്‍ നിലനിന്നിരുന്ന അടിമയുടമാ ഗോത്രവ്യവസ്ഥയുടെ പുരുഷാധിപത്യ മൂല്യങ്ങള്‍ മാത്രമാണെന്നു ഞാന്‍ മനസ്സിലാക്കുന്നു. മറിച്ച് ഇതൊക്കെ ലോകാവസാനം വരെ മനുഷ്യരാശിക്കൊന്നാകെ സ്വീകാര്യമാകേണ്ട ഉത്തമ വ്യവസ്ഥയാണെന്നു തെളിയിക്കാന്‍ ഞാന്‍ ഇസ്ലാം വിചാരക്കാരെ വെല്ലു വിളിക്കുന്നു.

ഇസ് ലാം വിചാരം said...

എന്റെ ചോദ്യം : ഒരു യുക്തിവാദി/മതവിരുദ്ധന്‍ .അയാള്‍ക്ക് നിയമാനുസ്ര്യതം ഭാര്യയില്ല. അയാള്‍ക്ക് മറ്റു നാലു സ്ത്രീകളുമായി ബന്ധമുണ്ട്. അവരുമായൊക്കെ ഉള്ളത് ഉഭയകക്ഷി സമ്മതമുള്ള ബന്ധം. ഇത് സദാചാരമോ സദാചാര വിരുദ്ധമോ?

ഉത്തരം : ea jabbar said...


"ആര്‍ക്കും പരാതിയില്ല.ഇസ്ലാംവിചാരത്തിനു പരാതിയില്ലെങ്കില്‍ പിന്നെ ഞാനെന്തിനാ പരാതിപ്പെടെന്നേ?"


‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌

‌'പുരോഗമന'ത്തിന്റെ മതം കണ്ടില്ലേ? പതിനാലാം നൂറ്റാണ്ടിലെ 'പ്രാക്ര്യത'മതത്തിനു സദാചാരമില്ലേ എന്നു തലതല്ലിക്കരയുന്ന പുതിയ

യുക്തിവാദമതത്തിന്റെ പ്രവാചകനും പ്രചാരകനും ഈ പച്ചത്തോന്നിവാസത്തില്‍ പരാതിയില്ല പോലും.



ഏറ്റവും ചുരുക്കിപ്പറഞ്ഞാല്‍ ഇസ്ലാം വിചാരം ഇതിനു ജാരസദാചാരം എന്നു പറയാം.

നേരായി ചിന്തിക്കുന്നവരൊക്കെ അങ്ങിനെയേ പറയൂ.

ഇത് തന്നെയാണു കാപട്യം. ഉദാര ലൈംഗിക/നവ ലൈംഗിക അരാജക വാദങ്ങളെ യൂറോപ്പില്‍ നിന്ന് കേരളത്തിലെ ആനുകാലികങ്ങളിലേക്ക്

കട്ടു കടത്താന്‍ എന്നും മതവിരുദ്ധ/ദൈവ വിരുദ്ധ ശക്തികള്‍ തന്നെയായിരുന്നു മുന്‍ കൈയെടുത്തത്.

ഇമ്മാതിരി 'മഹാ ഉഭയകക്ഷി സദാചാര ജാരബന്ധങ്ങള്‍' പ്രൊമോട്ട് ചെയ്യാനാണോ യുക്തിവാദം/പുരോഗമന നാട്യം ഇസ്ലാമിലെ സദാചാരത്തെ വ്യഥാ പൊളിച്ചു താഴെയിടാമെന്ന് വ്യാമോഹിക്കുന്നത്?

അപ്പോള്‍ സംഗതി വ്യക്തം. കല്യാണത്തിന്റെ മഹര്‍ പണമിടപാട്!!! നിയമാനുസ്ര്യതം ഒരാള്‍ രണ്ട് ഭാര്യമാരെ വരിച്ചാല്‍/അതെക്കുറിച്ച് മിണ്ടിയാല്‍ ഉത്തരത്തിലെ സദാചാരം പൊട്ടിപ്പൊളിഞ്ഞു താഴെ വീണേ എന്നു വിലാപം.

കല്യാണം കഴിക്കാതെ ചിന്നവീടുകള്‍ക്ക് പ്രത്യയശാസ്ത്രപരമായി ഒരു കുഴപ്പവുമില്ലെന്ന് 'സര്‍ട്ടിഫിക്കറ്റും'!!!

കഷ്ടം തന്നെ മഹാ പുരോഗമനമേ!!!!

ഞങ്ങള്‍ക്ക് ഈ 'പ്രാക്ര്യത മതം' തന്നെ മതി..പ്ലീസ്..ഞങ്ങളെ ബോധവല്‍ക്കരിച്ച് 'ഉഭയകക്ഷി'വാദക്കാരാക്കല്ലേ...!

ea jabbar said...

അപ്പൊ ഇസ്ലാംവിചാരക്കാരനു പരാതിയുണ്ടല്ലേ? പിന്നെന്തിനാ ആര്‍ക്കും പരാതിയില്ല എന്നാദ്യം പറഞ്ഞത്?
പരാതിയുണ്ടെങ്കില്‍ അതിനു കുഴപ്പമുള്ളതുകൊണ്ടായിരിക്കുമല്ലോ . ആ കുഴപ്പം യുക്തിവാദികള്‍ക്കും തിരിച്ചറിയാന്‍ പറ്റുമല്ലോ.

ഇസ് ലാം വിചാരം said...

ആര്‍ക്കും പരാതിയില്ല എന്നു പറഞ്ഞത് ആ മനുഷ്യനും അയാളുമായി ബന്ധമുള്ള നാലു വനിതകള്‍ക്കും പരാതിയില്ല എന്നാണു മാഷെ...

അപ്പോള്‍ മാഷിന്റെ അഭിപ്രായപ്രകാരം ഇത് സദാചാര വിരുദ്ധമാണോ? എങ്ങിനെ എന്നു വിശദീകരിക്കണം പ്ലീസ്..

ഒരാള്‍ ഉഭയകക്ഷി സമ്മത പ്രകാരം വിവാഹം കഴിക്കാതെ മറ്റു സ്ത്രീകളുമായി ബന്ധപ്പെടുന്നത് എങ്ങിനെ യുക്തിവാദ മത പ്രകാരം

'സദാചാര' വിരുദ്ധമാകും?

മതത്തിന്റെ അഭിപ്രായം ഇത് തെറ്റെന്നു തന്നെ. ഇത് തന്നെയോ യുക്തിവാദവും പറയുന്നത്?

ഒരാള്‍ വിവാഹം കഴിക്കാതെ, ഒന്നിച്ചു ജീവിക്കുന്ന സിസ്റ്റം സദാചാരവിരുദ്ധമാണോ? ഒന്നു വിശദീകരിച്ചാലും.ഏത് യുക്തിവാദയുക്തിയിലാണത്

സദാചാരവിരുദ്ധമാകുക?

..naj said...

ചോദ്യം:

""യുക്തിവാദി/മതവിരുദ്ധന്‍ .അയാള്‍ക്ക് നിയമാനുസ്ര്യതം ഭാര്യയില്ല. അയാള്‍ക്ക് മറ്റു നാലു സ്ത്രീകളുമായി ബന്ധമുണ്ട്. അവരുമായൊക്കെ ഉള്ളത് ഉഭയകക്ഷി സമ്മതമുള്ള ബന്ധം. ഇത് സദാചാരമോ സദാചാര വിരുദ്ധമോ?""

ജബ്ബാര്‍ മാഷ്ടെ അഴകൊഴമ്പന്‍ മറുപടി !

"ഇസ്ലാംവിചാരത്തിനു പരാതിയില്ലെങ്കില്‍ പിന്നെ ഞാനെന്തിനാ പരാതിപ്പെടെന്നേ?"

അപ്പോള്‍ ഇസ്ലാം വിചാരം ചിന്ടിക്കുന്നിടത് എത്തുന്നുണ്ട് കാര്യങ്ങള്‍. ഗുഡ്.

ഇനി താങ്കളുടെ ജനുസില്‍ പെട്ട് കൊണ്ടിരിക്കുന്ന ഒരാള്‍ക്ക്
സംഭാഷണ മദ്ധ്യേ വന്ന ഒരു സംശയം, അദ്ദേഹം ഒരു യുക്തിവാദി പണ്ടിതനോട് ചോദിച്ചു സംശയ നിവാരണത്തിന് കാത്തിരിക്കുന്നു. എല്ലാം യുക്തിയില്‍ നിന്നു കാണുന്ന താങ്കള്ക്ക് അതിന് മറുപടി പറഞ്ഞു അദ്ധേഹത്തെ സഹായിക്കാന്‍ പറ്റും.
സധചാരം വിട്ടുകള. ഓരോ കാട്ടി കൂട്ടലുകള്. ദൈവമില്ലാതോര്‍ക്ക് പിന്നെന്തിനു ആവശ്യമില്ലാത്ത നിയമങ്ങളെ. അനന്ടിച്ചാല്‍ പോരെ. സ്വന്തം ഇച്ചകല്‍ക്കനുസരിച്ചു കാര്യങ്ങള്‍ ചെയ്യമ്മിന്നിരിക്കെ.
ഒക്കെ. സംശയം ഇതാണ്.
ഇസ്ലാം അനുസരിച്ച് വിവാഹ ബന്ധത്തില്‍ എര്പെടെണ്ടാവരെ കുറിച്ചു വ്യക്തമായി പറയുന്നുണ്ട്. ( അത് യുക്തിവാദത്തിനു പത്യമാവുമല്ലോ )
സഹോദരന്‍ (ആളുടെ) സഹോദരി, (ജനിച്ചതിനു ശേഷമാണല്ലോ ഈ വക കുന്ത്രണ്ടാങ്ങളൊക്കെ, സദാചാരവും, ധാര്‍മികതയും, ബന്ധങ്ങളുമൊക്കെ ദര്‍ശിക്കുന്നത്, അല്ലെങ്കില്‍ പറഞ്ഞു അറിയുന്നത് )
തമ്മില്‍ വിവാഹം കഴിക്കുന്നതില്‍ തെറ്റുണ്ടോ ?
ബന്ധപെടാതിരിക്കുന്നതില്‍ യുക്തിവാദത്തിന് എന്തെങ്കിലും പ്രമാണത്തിന്റെ പിന്‍ ബലം (യുക്തിവാദത്തിന് പ്രവാചക വെളിപടുണ്ടോ എന്നറിയില്ല !)
സ്വതന്ത്രരായി വളര്‍ത്തുമ്പോള്‍അത്തരം ധര്മികതക്ക് എന്തെങ്കിലും ഫിക്-ഹ് .
ഞങ്ങള്ക്ക് ആ ചോദ്യം ചിന്തിക്കാന്‍ പോലും കഴിയാത്തത് കൊണ്ടു ആ "ബുദ്ധി പരമായ യുക്തി" ചോദ്യത്തെ മാഷ്ക്ക് വിടുന്നു. കാരണം അത്തരം ഒരു സാമൂഹിക ചുറ്റുപാടില്‍ എന്തും സംഭവിക്കാം, ആണും ആണും, പെണ്ണും പെണ്ണും, തമ്മില്‍, വസ്ത്രം ഉടുക്കാത്ത യുക്തിയും, അങ്ങിനെ പല തും കടന്നു വരും, വരുന്നുണ്ട്.
എന്തായാലും മാഷ്ക്ക് മറുപടി യുണ്ടാകും,

ea jabbar said...

യുതിവാദികള്‍ സദാചാരത്തിനു കാണുന്ന അര്‍ത്ഥവും മാനദണ്ഡവും ഞാന്‍ ബ്ലോഗ് തുടങ്ങിയ ഘട്ടത്തില്‍ തന്നെ വിശദീകരിച്ചിട്ടുണ്ട്. അതാദ്യം തന്നെ വിശദീകരിക്കാനുള്ള കാരണവും അവിടെ വ്യക്തമാക്കിയിട്ടുണ്ട്. താങ്കള്‍ പറഞ്ഞത് ആര്‍ക്കും പരാതിയല്ല എന്നായിരുന്നു. ഇപ്പോള്‍ പറയുന്നത് അവര്‍ക്കു പരാതിയില്ല എന്നാണ്. ഒരു പ്രവൃത്തി തെറ്റോ ശരിയോ ആകുന്നത് ആ പ്രവൃത്തിയുടെ അനന്തരഫലങ്ങള്‍ അതു ചെയ്യുന്നവര്ക്കോ, അവരുടെ ബന്ധുക്കള്‍ക്കോ, ചുറ്റുമുള്ള സമൂഹത്തിനോ, വരും തലമുറകള്‍ക്കോ മനുഷ്യരാശിക്കു പൊതുവിലോ ഗുണകരമാകുമോ ദോഷകരമാകുമോ എന്നതിന്റെ അടിസ്ഥാനത്തിലാണു . ഈ രണ്ടു ഫലങ്ങളും ഉണ്ടാക‍ാന്‍ സാധ്യതയുണ്ടെങ്കില്‍ ഏതു ഫലത്തിനാണു കൂടുതല്‍ സാധ്യതയെന്നും പരിഗണിക്കേണ്ടി വരും. . അല്ലാതെ അല്ലാഹു പരലോകത്ത് പള്ള നിറയെ കള്ളും ഭംഗിയുള്ള പെണ്ണും തരുമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല തെറ്റും ശരിയും യുക്തിവാദികള്‍ തീരുമാനിക്കുന്നത്.

ea jabbar said...

മനുഷ്യന്‍ മനുഷ്യനെ അടിമയാക്കുന്നതും വെപ്പാട്ടിയാക്കുന്നതും സദാചാരമാണെന്നു നിങ്ങളുടെ ദൈവവും ദൂതനും പറയുന്നു. എനിക്കാ ദൈവത്തോടു പുച്ഛവും വെറുപ്പും തോന്നുന്നത് അതുകൊണ്ടാണ്. പാവം ദൈവമല്ല കുറ്റക്കാരന്‍ . ദൈവത്തെ സൃഷ്ടിച്ച മനുഷ്യന്‍ അവന്റെ നിലവാരത്തില്‍ ദൈവത്തെയും രൂപകല്‍പ്പനചെയ്തതാണു പ്രശ്നം!

ഈ ലളിതസത്യം അംഗീകരിച്ചാല്‍ നമുക്കിടയില്‍ പിന്നെ തര്‍ക്കം വേണ്ടി വരില്ല. പാശ്ചാത്യരുടെ സംസ്കാരത്തിനും കാട്ടറബികളുടെ ഗോത്ര സംസ്കാരത്തിനും ഇടയില്‍ നമുക്കൊരു സംസ്കാരം കണ്ടെത്താനാവും.നമ്മുടെ കാലത്തിനു യോജിച്ച സംസ്കാരം.

ea jabbar said...

ഈ കുറിപ്പുകള്‍ വായിച്ച് യുക്തിവാദിയുടെ സദാചാരം അവിടെ ചര്‍ച്ച ചെയ്യുക. ഇവിടെ ഇസ്ലാമിലെ സദാചാരവും ചര്‍ച്ച ചെയ്യാം:-----
വിശ്വാസവും സന്മാര്‍ഗ്ഗവും

മതത്തിന്റെ ധാര്‍മ്മികത

മതം ഉപേക്ഷിക്കൂ

ഇസ് ലാം വിചാരം said...

"മനുഷ്യന്‍ മനുഷ്യനെ അടിമയാക്കുന്നതും വെപ്പാട്ടിയാക്കുന്നതും സദാചാരമാണെന്നു നിങ്ങളുടെ ദൈവവും ദൂതനും പറയുന്നു" എന്ന് ഞാന്‍ ഒരു തെളിവുമില്ലാതെ അങ്ങ് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വാസി സമൂഹം അതംഗീകരിച്ച് സമ്മതിച്ച് തലകുലുക്കി "ഓ അങ്ങിനെയുമുണ്ടോ ജബ്ബാര്‍ മാഷെ ഈ ഇസ്ലാമില്‍ ?!!" എന്ന് ചോദിച്ച് ഇസ്ലാം അടിമത്തത്തിന്റെ പ്രത്യയശാസ്ത്രമാണെന്ന് മനസ്സിലാക്കിക്കൊള്ളണം.

ഫത് വ...!!

രാമായണം മുഴുവന്‍ വായിച്ചു.. പിന്നേം പിന്നേം ചോദിക്കുന്നു...

"രാമന്‍ സീതക്ക് എപ്പടി"?

ഇസ് ലാം വിചാരം said...

ea jabbar said...
"മനുഷ്യന്‍ മനുഷ്യനെ അടിമയാക്കുന്നതും വെപ്പാട്ടിയാക്കുന്നതും സദാചാരമാണെന്നു നിങ്ങളുടെ ദൈവവും ദൂതനും പറയുന്നു. എനിക്കാ ദൈവത്തോടു പുച്ഛവും വെറുപ്പും തോന്നുന്നത് അതുകൊണ്ടാണ്. "

__________________________

മാഷെ ...ആട്ടിനെ പട്ടിയാക്കല്ലേ..

ചോദ്യത്തിനുത്തരം കിട്ടിയില്ലല്ലോ...

പ്രവാചകനെത്ര അടിമകളൂണ്ടായിരുന്നു മാഷെ?

ഉമറിനെത്ര? അബൂബക്കറിനെത്ര? അലിക്കെത്ര?

അവര്‍ക്കൊക്കെ എത്ര വെപ്പാട്ടികളൂണ്ടായിരുന്നു?

പറയൂ മാഷെ..

ഞാനും ഒരു മുസ്ലിമാണു. എന്റെ അടിമകളും വെപ്പാട്ടികളുമൊക്കെ എവിടെപ്പോയി ആവോ?

ഇവിടെയെങ്ങും കാണ്മാനില്ല.

ഇനി തിരിച്ചു ചോദിക്കട്ടെ..

നീഷെക്ക് വെപ്പാട്ടി ഇല്ലായിരുന്നോ?

സാര്‍ത്ര്?

കേരളത്തിലേക്ക് വരണോ?

മതവിരുദ്ധന്റെ/ദൈവ വിരുദ്ധന്റെ ദര്‍ശനം തന്നെ 'ഉഭയകക്ഷി' സപ്പോര്‍ട്ട് വാദമല്ലേ?



വെറുതെ, ഖുര്‍ ആന്‍ സൂക്തം വളച്ചൊടിച്ച് ബ്ലോഗിയാല്‍ പോര.. ഉത്തരം പറഞ്ഞു താ..

ഇസ്ലാം അടിമത്തം അംഗീകരിക്കുന്നെങ്കില്‍, വെപ്പാട്ടിസവും ഉഭയകക്ഷിയും ചിന്നവീടും അംഗീകരിക്കുന്നെങ്കില്‍,

പ്രവാചകന്റെ ജീവിതത്തില്‍ കാണിച്ചു താ...

അല്ലാതെ ഞാന്‍ പറയുന്നതാണിസ്ലാം എന്ന് സ്ഥാപിക്കാന്‍ നോക്കുന്നതിലും നല്ലത് ഞാന്‍ നേരത്തെ എഴുതിയത് പോലെ

മനോരമ വീക്കിലി ഓണ്‍ലൈനില്‍ വന്നിട്ടുണ്ട്. അത് വായിച്ചു സമയം കളയുന്നതാണീ പച്ചക്കള്ളം പ്രചരിപ്പിക്കുന്നതിലും മാഷിനു നല്ലത്.

ഇസ് ലാം വിചാരം said...

ജബ്ബാര്‍ മാഷ് പറഞ്ഞു ..

"പാശ്ചാത്യരുടെ സംസ്കാരത്തിനും കാട്ടറബികളുടെ ഗോത്ര സംസ്കാരത്തിനും ഇടയില്‍ നമുക്കൊരു സംസ്കാരം കണ്ടെത്താനാവും.നമ്മുടെ കാലത്തിനു യോജിച്ച സംസ്കാരം."



അത് നിങ്ങള്‍ കണ്ടെത്തിയല്ലോ..അതാണല്ലോ കേരളത്തിലെ ഒരു മൂല്യച്യുതിക്കുമെതിരെ ശബ്ദിക്കാന്‍ യുക്തിവാദി സംഘത്തെ കാണാത്തത്.

തിന്മക്കെതിരെ കണ്ണടക്കുന്ന സമീപനമല്ലേ? നിങ്ങള്‍ക്കാകെക്കൂടി പറയാനുള്ളത്

മകര ജ്യോതിക്കെതിരെയും ഹജ്ജ് സബ് സിഡിക്കെതിരെയുമല്ലേ?

അതൊക്കെയല്ലേ ഇവിടുത്തെ പ്രധാന പ്രശ്നങ്ങള്‍?

ഒരു വ്യക്ത നിയമാവലി പോലുമില്ലാതെ തോന്നുന്നവര്‍ തോന്നും പടി നിര്‍ വചിക്കുന്ന സി ദ്ധാന്തം ..എന്നിട്ടതിന്റെ മഹത്വം പറയുന്നു..!!

ഒരു ദര്‍ശനമുണ്ടോ? ജീവിത വീക്ഷണമുണ്ടോ? കാടുകയറിപ്പോയ ചിന്തകള്‍!!

ഒരു തരം അപ്പി ഹിപ്പിസം... ഇതൊക്കെയാണോ മതം?

നാലയലത്ത് വെക്കാന്‍ പറ്റൂമോ നീഷെയെയും പ്രവാചകനെയും??

സ്വകാര്യ ജീവിതം പരിശോധിക്കണം വിപ്ലവ ശിങ്കങ്ങളൂടെ!!

ഭാര്യമാര്‍ മരണാനന്തരം ആത്മകഥയെഴുതുമ്പോഴാണു ശിങ്കങ്ങളൂടെ വെപ്പാട്ടിസത്തെക്കുറിച്ച് ലോകമറിയാറുള്ളത്.

പ്രവാചകന്‍ ഒരു വെപ്പാട്ടിയുടെ അടുത്തും പോയില്ല. ഒരടിമയെയും സ്വീകരിച്ചില്ല.

ചുണയുണ്ടെങ്കില്‍ തെളിയിക്ക് മാഷെ..

..naj said...

മാഷ് പറഞ്ഞു,
'''ദൈവമല്ല കുറ്റക്കാരന്‍ . ദൈവത്തെ സൃഷ്ടിച്ച മനുഷ്യന്‍ അവന്റെ നിലവാരത്തില്‍ ദൈവത്തെയും രൂപകല്‍പ്പനചെയ്തതാണു പ്രശ്നം!''
ഞാന്‍ താങ്കള്‍ പറഞ്ഞ അതെ വീക്ഷണ കോണില്‍ നിന്നാണ് ഇസ്ലാമിനെ പഠിച്ചത്.
എന്റെ കമന്റുകള്‍ മുഴുവന്‍ പരിശോദിച്ചാല്‍ അന്ധമായി വിശ്വസിക്കുന്ന ഒരു ദൈവിക സന്കല്‍പ്പമല്ല എന്റെ മുന്നില്‍ കുര്‍ ആന്‍ തുറന്നിടുന്നത്.
അന്ജതയുള്ള ഒരു സമൂഹത്തിന്റെ വീക്ഷണ കോണില്‍ നിന്നു കൊണ്ടുല്ല വ്യാക്യാനത്തെ താങ്കള്‍ തിരിച്ചരിയെണ്ടാതായിരുന്നു.
പക്ഷെ തനക്ല്‍ ആ വ്യക്യനങ്ങളെ കണ്ണടച്ച് സീകരിച്ചു കൊണ്ടു അതിനെ എതിര്‍ക്കുകയാണ് ചെയ്തത്. ആ വ്യക്യനങ്ങള്‍ വ്യക്തികളുടെ വിഞാനതിലുള്ള ന്യൂനതകള്‍ ഉള്കൊല്ലുന്നുവേന്നത് വിവേകമുള്ളവര്‍ അറിഞ്ഞു. ഒരു പക്ഷെ അത് ഉള്കൊല്ലവുന്ന ഒരു പ്രൈമറി തല സമൂഹമായിരുന്നു ആ കാലഘട്ടത്തില്‍ ഉണ്ടായിരുന്നത്. ഇസ്ലാം ഓരോ കാലഘട്ടത്തിലും ചര്‍ച്ചകള്‍ക്കും, പഠനത്തിനും വിധേയമാകുന്നത് ഈ അന്ധമായ വിശ്വാസവും, വ്യാക്യാനങ്ങളും പിന്നീട് അകാടമിക് സമൂഹം തിരസ്കരിക്കുന്നതു അവരുടെ ഉള്കഴ്ചയും, അറിവും ഉയര്‍ന്നത് കൊണ്ടാണ്. മാഷ് പ്രൈമറി ക്ലാസ്സില്‍ കണക്കിലെ റൂട്ടും, താനും, കോസും, പോളിനോമിയാലും, ഒന്നും എടുക്കരില്ലല്ലോ. എടുത്താല്‍ കുട്ടികള്ക്ക് അത് മനസ്സിലാവുകയുമില്ല. ആ കുട്ടി സമൂഹത്തിനു അത് ഉള്‍കൊള്ളാന്‍ കഴിയില്ല. കുര്‍ ആന്‍ അതിന്റെ വിശാലമായ അറിവിലേക്ക് അകാടമിക് സമൂഹത്തെ കൊണ്ടു പോകുന്നത് അത് കൊണ്ടാണ്.
വിഷയത്തിലേക്ക് കടക്കാം.
'''ദൈവമല്ല കുറ്റക്കാരന്‍ . ദൈവത്തെ സൃഷ്ടിച്ച മനുഷ്യന്‍ അവന്റെ നിലവാരത്തില്‍ ദൈവത്തെയും രൂപകല്‍പ്പനചെയ്തതാണു പ്രശ്നം"
കുര്‍ അനിലേ അദ്ധ്യായം-ഇഖ് ലാസ്:

Say: He is Allah, the One! (1) Allah, the eternally Besought of all! (2) He begetteth not nor was begotten. (3) And there is none comparable unto Him. (4)


താങ്കള്‍ ശരിക്കും ചിന്തിച്ചു വായിക്കുക: താങ്കളുടെ യുക്തി സമ്മതിക്കും.
സൃഷ്ടാവിനെ കുറിച്ചുള്ള എല്ലാവരുടെയും ഭാവനയും, അറിവും ഒരുപോലെയല്ല. അറിവുള്ളവരുടെ ഉള്കഴ്ച്ചയല്ല, അറിവില്ലാത്തവര്‍ക്ക്. വ്യതയാസപെടും, ഇറ്റ് ദിപെന്റ്സ് അറിവ്.
എ പി ക്കുള്ള ധാരണയല്ല, എനിക്കും എന്നെ പോലെ കുര്‍ ആന്‍ മനസ്സിലാക്കിയിട്ടുള്ള മറ്റുള്ളവര്‍ക്കും. അത് കൊണ്ടു തന്നെ അത്തരം മുല്ലകള്‍ ക്കുള്ള കഴ്ച്ചപാടുകള്‍ക്കും, ധാരണകള്‍ക്കും, അഭിപ്രായങ്ങള്‍ക്കും വിത്യാസം കാണും. അത് കുര്‍ അന്റെ കുഴപ്പമാല്‍. അത് മനസ്സിലാക്കാനുള്ള വിവേകം ഞങ്ങള്‍ക്കുണ്ട്‌. താങ്കള്‍ അവരുടെ നിലവാരത്തിലേക്ക് താഴ്ന്നു ചിന്തിച്ചു വിമര്‍ശിക്കുന്നതാണ് പ്രശ്നം.
അത് അവഗണിച്ചാല്‍ പ്രശ്നം തീര്ന്നു. അതല്ലാതെ കാട് അടച്ചു വെടി വെക്കുന്നത് വിവര കേടാണ്.

..naj said...

Jabbar Master,

I am working professional and I have limitation to focuss and reply to your post. I am hardly use my time to reply to your comment while at work. so
I cannot elaborate.

ea jabbar said...

പ്രവാചകന്‍ ഒരു വെപ്പാട്ടിയുടെ അടുത്തും പോയില്ല. ഒരടിമയെയും സ്വീകരിച്ചില്ല.

ചുണയുണ്ടെങ്കില്‍ തെളിയിക്ക് മാഷെ..


അനസ് പറയുന്നു. : ഉമ്മുസുലൈം ഒരു കൂട്ടം സ്ത്രീകളുടെ കൂടെ യാത്രയിലായിരുന്നു. തിരുമേനി(സ)യുടെ അടിമ അഞ്ചഷയാണ് ഒട്ടകങ്ങളെ തെളിച്ചിരുന്നത്. തിരുമേനി അരുളി “അഞ്ചഷ്; പതുക്കെ തെളിക്കുക, നീ വാഹനങ്ങളില്‍ കൊണ്ടുപോകുന്നത് പളുങ്കുപാത്രങ്ങളെയാണ്.” { ഹദീസ് 2004. ബുഖാരി പരിഭാഷ. സി എന്‍ അഹ്മദ് മൌലവി. പേജ് 948. നാലാം പതിപ്പ്. അല്‍ഹുദാ ബുക്സ്റ്റാള്‍ കോഴിക്കോട്.}
മാരിയതുല്‍ ഖിബ്തിയ്യ നബിയുടെ വെപ്പാട്ടിയായിരുന്നുവെന്ന് ചരിത്രമായ ചരിത്രത്തിലൊക്കെയും പറയുന്നു. ഞാന്‍ മദ്രസയിലും പഠിച്ചതോര്‍ക്കുന്നു. ആ പെണ്ണിനെ നബിക്ക് ഏതോ രാജാ‍വ് സമ്മാനമായി കൊടുത്തയച്ചതായിരുന്നുവത്രേ. ആ സമ്മാനം അദ്ദേഹം സന്തോഷപൂര്‍വ്വം സ്വീകരിക്കുകയും അവളില്‍ അദ്ദേഹത്തിനു സന്താനം ജനിക്കുകയുമൊക്കെ ണ്ടായിട്ടുണ്ട്. ആ പെണ്ണുകാരണം നബിയും അല്ലാഹുവും കൊറേ എടങ്ങേറാകേണ്ടിയും വന്നിട്ടുണ്ട്. ആ കാര്യം നമ്മള്‍ തന്നെ മുമ്പൊരു സന്ദര്‍ഭത്തില്‍ ചര്‍ച്ച ചെയ്തതുമാണ്. നമ്മളെ ഇസ്ലാം വിചാരം എവ്ട്ന്നാണാവോ ഇസ്ലാം ചരിത്രം പഠിച്ചത്!

Anonymous said...

ഒരു കുഞ്ഞു ഗുണപാഠം!

ദൈവമില്ലാ എന്നു വാദിച്ചു നടക്കുന്ന യുക്തിവാദിയായ യുവാവിനെ വ്യദ്ധരായ മാതാപിതാക്കള്‍ ഒരു പണ്ഡിതന്റെ അടുത്തു കൊണ്ട് പോയി.

യുവാവ് പണ്ഡിതനോട് മൂന്ന് ചോദ്യം ചോദിച്ചു

ഒന്ന് :- എന്തിനെയാണ് വിധി എന്നു പറയുന്നത്!?
രണ്ട് :- രൂപമില്ലാത്ത ദൈവത്തില്‍ എങ്ങനെ വിശ്വസിക്കും!?
മൂന്ന്‌ :‌- സാത്താനെ തീ കൊണ്ടുള്ള നരകത്തില്‍ എറിയുമെന്നു പറയുന്നു! സാത്താനെ സ്റിഷ്ടിച്ചതും ഈ തീ കൊണ്ട് തന്നെയല്ലെ!? പിന്നെങ്ങനെ സാത്താനു വേദനയുണ്ടാകും!?

ഇതിനുത്തരം തന്നാല്‍ ഞാന്‍ വിശ്വസിക്കാം!

പണ്ഡിതന്‍ സ്നേഹത്തോടെ യുവാവിനെ അടുത്തു വിളിച്ചു, ഠപ്പേ...
ചെവിക്കല്ലു നോക്കി ഒന്നു കൊടുത്തു.

യുവാവിനു എല്ലാം മനസ്സിലായി, ദൈവത്തില്‍ വിശ്വാസവും വന്നു.

..naj said...

Jabbar Mash.. Pls.
ചോദ്യം:

""യുക്തിവാദി/മതവിരുദ്ധന്‍ .അയാള്‍ക്ക് നിയമാനുസ്ര്യതം ഭാര്യയില്ല. അയാള്‍ക്ക് മറ്റു നാലു സ്ത്രീകളുമായി ബന്ധമുണ്ട്. അവരുമായൊക്കെ ഉള്ളത് ഉഭയകക്ഷി സമ്മതമുള്ള ബന്ധം. ഇത് സദാചാരമോ സദാചാര വിരുദ്ധമോ?""

ജബ്ബാര്‍ മാഷ്ടെ അഴകൊഴമ്പന്‍ മറുപടി !

"ഇസ്ലാംവിചാരത്തിനു പരാതിയില്ലെങ്കില്‍ പിന്നെ ഞാനെന്തിനാ പരാതിപ്പെടെന്നേ?"

അപ്പോള്‍ ഇസ്ലാം വിചാരം ചിന്ടിക്കുന്നിടത് എത്തുന്നുണ്ട് കാര്യങ്ങള്‍. ഗുഡ്.

ഇനി താങ്കളുടെ ജനുസില്‍ പെട്ട് കൊണ്ടിരിക്കുന്ന ഒരാള്‍ക്ക്
സംഭാഷണ മദ്ധ്യേ വന്ന ഒരു സംശയം, അദ്ദേഹം ഒരു യുക്തിവാദി പണ്ടിതനോട് ചോദിച്ചു സംശയ നിവാരണത്തിന് കാത്തിരിക്കുന്നു. എല്ലാം യുക്തിയില്‍ നിന്നു കാണുന്ന താങ്കള്ക്ക് അതിന് മറുപടി പറഞ്ഞു അദ്ധേഹത്തെ സഹായിക്കാന്‍ പറ്റും.
സധചാരം വിട്ടുകള. ഓരോ കാട്ടി കൂട്ടലുകള്. ദൈവമില്ലാതോര്‍ക്ക് പിന്നെന്തിനു ആവശ്യമില്ലാത്ത നിയമങ്ങളെ. അനന്ടിച്ചാല്‍ പോരെ. സ്വന്തം ഇച്ചകല്‍ക്കനുസരിച്ചു കാര്യങ്ങള്‍ ചെയ്യമ്മിന്നിരിക്കെ.
ഒക്കെ. സംശയം ഇതാണ്.
ഇസ്ലാം അനുസരിച്ച് വിവാഹ ബന്ധത്തില്‍ എര്പെടെണ്ടാവരെ കുറിച്ചു വ്യക്തമായി പറയുന്നുണ്ട്. ( അത് യുക്തിവാദത്തിനു പത്യമാവുമല്ലോ )
സഹോദരന്‍ (ആളുടെ) സഹോദരി, (ജനിച്ചതിനു ശേഷമാണല്ലോ ഈ വക കുന്ത്രണ്ടാങ്ങളൊക്കെ, സദാചാരവും, ധാര്‍മികതയും, ബന്ധങ്ങളുമൊക്കെ ദര്‍ശിക്കുന്നത്, അല്ലെങ്കില്‍ പറഞ്ഞു അറിയുന്നത് )
തമ്മില്‍ വിവാഹം കഴിക്കുന്നതില്‍ തെറ്റുണ്ടോ ?
ബന്ധപെടാതിരിക്കുന്നതില്‍ യുക്തിവാദത്തിന് എന്തെങ്കിലും പ്രമാണത്തിന്റെ പിന്‍ ബലം (യുക്തിവാദത്തിന് പ്രവാചക വെളിപടുണ്ടോ എന്നറിയില്ല !)
സ്വതന്ത്രരായി വളര്‍ത്തുമ്പോള്‍അത്തരം ധര്മികതക്ക് എന്തെങ്കിലും ഫിക്-ഹ് .
ഞങ്ങള്ക്ക് ആ ചോദ്യം ചിന്തിക്കാന്‍ പോലും കഴിയാത്തത് കൊണ്ടു ആ "ബുദ്ധി പരമായ യുക്തി" ചോദ്യത്തെ മാഷ്ക്ക് വിടുന്നു. കാരണം അത്തരം ഒരു സാമൂഹിക ചുറ്റുപാടില്‍ എന്തും സംഭവിക്കാം, ആണും ആണും, പെണ്ണും പെണ്ണും, തമ്മില്‍, വസ്ത്രം ഉടുക്കാത്ത യുക്തിയും, അങ്ങിനെ പല തും കടന്നു വരും, വരുന്നുണ്ട്.
എന്തായാലും മാഷ്ക്ക് മറുപടി യുണ്ടാകും,

..naj said...

Anonimous,

സാത്താനെ തീ കൊണ്ടുള്ള നരകത്തില്‍ എറിയുമെന്നു പറയുന്നു! സാത്താനെ സ്റിഷ്ടിച്ചതും ഈ തീ കൊണ്ട് തന്നെയല്ലെ!? പിന്നെങ്ങനെ സാത്താനു വേദനയുണ്ടാകും!?

ithaanu ningalude budhi !

thankale mannukatta kondu erinjal njangal manushyarkku vedhanikkum,
thankal ethu ganathil pedumennu ariyilla. enthayaalum test cheythu nokki urappikku.

Athibudhi vechu chinthikkalle, pottum !

..naj said...

Anonimous,

സാത്താനെ തീ കൊണ്ടുള്ള നരകത്തില്‍ എറിയുമെന്നു പറയുന്നു! സാത്താനെ സ്റിഷ്ടിച്ചതും ഈ തീ കൊണ്ട് തന്നെയല്ലെ!? പിന്നെങ്ങനെ സാത്താനു വേദനയുണ്ടാകും!?

ithaanu ningalude budhi !

njangale mannukatta kondu erinjal njangal manushyarkku vedhanikkum,
thankal ethu ganathil pedumennu ariyilla. enthayaalum test cheythu nokki urappikku.

Athibudhi vechu chinthikkalle, pottum !

ഇസ് ലാം വിചാരം said...

ജബ്ബാര്‍ മാസ്റ്റര്‍ പറഞ്ഞു ...അല്ല.. ദുര്‍ വ്യാഖ്യാനിച്ചു.
____
അനസ് പറയുന്നു. : ഉമ്മുസുലൈം ഒരു കൂട്ടം സ്ത്രീകളുടെ കൂടെ യാത്രയിലായിരുന്നു. തിരുമേനി(സ)യുടെ അടിമ അഞ്ചഷയാണ് ഒട്ടകങ്ങളെ തെളിച്ചിരുന്നത്. തിരുമേനി അരുളി “അഞ്ചഷ്; പതുക്കെ തെളിക്കുക, നീ വാഹനങ്ങളില്‍ കൊണ്ടുപോകുന്നത് പളുങ്കുപാത്രങ്ങളെയാണ്.” { ഹദീസ് 2004. ബുഖാരി പരിഭാഷ. സി എന്‍ അഹ്മദ് മൌലവി. പേജ് 948. നാലാം പതിപ്പ്. അല്‍ഹുദാ ബുക്സ്റ്റാള്‍ കോഴിക്കോട്.}
__________________________

മാഷെ...യുക്തിവാദികള്‍ക്കൊന്നും വീട്ടുജോലിക്കാരില്ലേ? അവരൊക്കെ അടിമകളായിരുന്നോ? വാഹനങ്ങളില്ലാതിരുന്ന കാലം. അന്ന് മഞ്ചല്‍ യാത്രക്കുപയോഗിച്ചിരുന്നു. അഞ്ചഷ അടിമയാണത്രെ!! എന്തിനാണു മാഷെ കള്ളം ഇങ്ങിനെ പ്രചരിപ്പിക്കുന്നത്? അതോ മദ്രസയില്‍ പഠിച്ചിട്ടും നിലനില്‍ക്കുന്ന മതത്തെക്കുറിച്ചുള്ള അറിവുകേടോ? ....

എന്റെ വീട്ടില്‍ ഒരടിമയുണ്ട്...(വീട്ടു വേലക്കാരി.. പക്ഷേ മാഷിന്റെ ഭാഷയില്‍ അടിമ!!!!)

യുക്തിവാദികളൂടെ വീട്ടിലൊക്കെ വീട്ടുജോലിക്കാരുണ്ടെങ്കിലും വിശാല മാനവിക വീക്ഷണമുള്ളത് കൊണ്ട് അവര്‍ക്കൊരു ജോലിയുമുണ്ടാകില്ല!!!

അല്ലേ?

ഞാന്‍ പ്രവാചകന്റെ കൂടെ സന്തത സഹചാരിയായി ജീവിതത്തിലെ ഒരു നല്ല കാലം തന്നെ പിന്നിട്ടൂ. ഒരിക്കല്പ്പോലും പ്രവാചകന്‍ എന്നോട് ഛെ എന്ന് പോലും പറഞ്ഞില്ല...(ഹദീസില്‍ നിന്ന്)

_____________________________

ജബ്ബാര്‍ മാസ്റ്റര്‍ പറഞ്ഞു ...അല്ല.. ദുര്‍ വ്യാഖ്യാനിച്ചു.
"മാരിയതുല്‍ ഖിബ്തിയ്യ നബിയുടെ വെപ്പാട്ടിയായിരുന്നുവെന്ന് ചരിത്രമായ ചരിത്രത്തിലൊക്കെയും പറയുന്നു. ഞാന്‍ മദ്രസയിലും പഠിച്ചതോര്‍ക്കുന്നു. ആ പെണ്ണിനെ നബിക്ക് ഏതോ രാജാ‍വ് സമ്മാനമായി കൊടുത്തയച്ചതായിരുന്നുവത്രേ. ആ സമ്മാനം അദ്ദേഹം സന്തോഷപൂര്‍വ്വം സ്വീകരിക്കുകയും അവളില്‍ അദ്ദേഹത്തിനു സന്താനം ജനിക്കുകയുമൊക്കെ ണ്ടായിട്ടുണ്ട്. ആ പെണ്ണുകാരണം നബിയും അല്ലാഹുവും കൊറേ എടങ്ങേറാകേണ്ടിയും വന്നിട്ടുണ്ട്. ആ കാര്യം നമ്മള്‍ തന്നെ മുമ്പൊരു സന്ദര്‍ഭത്തില്‍ ചര്‍ച്ച ചെയ്തതുമാണ്"

___________
മാഷെ, മാരിയത്തിനെ നബി വിവാഹം ചെയ്തതാണു. അപ്പോള്‍ മാരിയത്ത് നബിയുടെ ഭാര്യയല്ലേ? നബിക്ക് 11 ഭാര്യമാരുണ്ടായിരുന്നു. മാഷിന്റെ വാദപ്രകാരം മാരിയത്ത് വെപ്പാട്ടി. എന്നാല്‍ പൊന്നു മാഷൊന്നെണ്ണിയേ മാരിയത്തിനെ ഒഴിവാക്കി പതിനൊന്നു ഭാര്യമാരുടെ പേരുകള്‍?..

കേള്‍ക്കാന്‍ കൊതിയാകുന്നു.. പ്ലീസ്..
_______________________

ജബ്ബാര്‍ മാസ്റ്റര്‍ പറഞ്ഞു ...

"നമ്മളെ ഇസ്ലാം വിചാരം എവ്ട്ന്നാണാവോ ഇസ്ലാം ചരിത്രം പഠിച്ചത്!"
_____________

ഇസ്ലാം വിചാരം പഠിച്ചത് പോലെ പഠിച്ചിരുന്നെങ്കില്‍ ഇങ്ങിനെ ചെളിക്കുണ്ടില്‍ പോയി വീഴില്ലായിരുന്നു. ദൈവമേ എന്ന് പോലും വിളിക്കാന്‍ കഴിയാത്ത അനിശ്ചിതത്വത്തിന്റെ ചളിക്കുണ്ടില്‍. പ്രപഞ്ചം എങ്ങിനെയുണ്ടായി എന്നു ചോദിച്ചാല്‍ എങ്ങാണ്ടെങ്ങിനെയോ എന്നു പറയുന്ന യുക്തിവാദത്തിന്റെ അന്ധതയില്‍ പെടീല്ലായിരുന്നു. ഏറ്റവും ചുരുങ്ങിയത് ഇസ്ലാം ചരിത്രം നേരായ രീതിയില്‍ പഠിച്ചിരുന്നെങ്കില്‍ ഇങ്ങിനെ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കില്ലായിരുന്നു. .

മാഷെ,, വിമര്‍ശനം കടുത്തതാകുമ്പോള്‍ പ്രതികരണവും വൈകാരികമായിപ്പോകുന്നുണ്ടോ എന്നറിയില്ല. മാഷ് മനസ്സിലാക്കുക. മാഷിന്റെ ആശയങ്ങളോട് മാത്രമാണെന്റെ എതിര്‍പ്പ്. വ്യക്തിപരമായി ഒരു വിരോധവുമില്ല. ഒന്നു കാണാനും കുശലം പറയാനും പുഞ്ചിരിക്കാനും ഒക്കെ ആഗ്രഹമുണ്ട്. മാഷ് എഴുതുന്നിടത്തോളം ഞാനുമെഴുതും. അത്രയേയുള്ളൂ നമ്മുടെ വിയോജിപ്പുകള്‍. )

ഇസ് ലാം വിചാരം said...

മാഷെ,, വിമര്‍ശനം കടുത്തതാകുമ്പോള്‍ പ്രതികരണവും വൈകാരികമായിപ്പോകുന്നുണ്ടോ എന്നറിയില്ല. മാഷ് മനസ്സിലാക്കുക. മാഷിന്റെ ആശയങ്ങളോട് മാത്രമാണെന്റെ എതിര്‍പ്പ്. വ്യക്തിപരമായി ഒരു വിരോധവുമില്ല. ഒന്നു കാണാനും കുശലം പറയാനും പുഞ്ചിരിക്കാനും ഒക്കെ ആഗ്രഹമുണ്ട്. മാഷ് എഴുതുന്നിടത്തോളം ഞാനുമെഴുതും. അത്രയേയുള്ളൂ നമ്മുടെ വിയോജിപ്പുകള്‍. )

Anonymous said...

ദൈവത്തിന്റെ സ്വന്തം നിയമങ്ങൾ
കോടതിയും ദൈവത്തിന്റേത്....
നിങ്ങൾ തീരുമാനിക്കുക

ea jabbar said...

അഞ്ചഷ യെ അടിമ എന്നു വിശേഷിപ്പിച്ചത് ഞാനല്ല. ഇസ്ലാമില്‍ അടിമത്തമില്ല എന്ന് ആദ്യം വാദിച്ചു പരാജയപ്പെട്ട സി എന്‍ മൌലവിയാണ്. സംശയമുണ്ടെങ്കില്‍ വന്നോളൂ . പുസ്തകം എന്റെ മേശപ്പുറത്തുണ്ട്.

പിന്നെ മാരിയ വെപ്പാട്ടിയായിരുന്നു എന്നു തന്നെയാണ് ഇസ്ലാമിന്റെ പ്രമാണഗ്രന്ഥങ്ങലിലെല്ലാമുള്ളത്. അതു ഭാര്യയായിരുന്നു എന്ന വാദം ഇരുപതാം നൂറ്റാണ്ടില്‍ പാശ്ചാത്യരുടെ വിമര്‍ശനശരങ്ങള്‍ക്കു മുമ്പില്‍ നില്‍ക്കക്കള്ളിയില്ലാതായപ്പോള്‍ ചിലര്‍ കെട്ടിയുണ്ടാക്കിയ നുണയാണ്. ഇസ്ലാമിന്റെ ചരിത്രം ആദ്യം രേഖപ്പെടുത്തുന്നത് ഇബ്നു ഇസ് ഹാഖും ഇബ്നു ഹിഷാമും ആണ്. അതിനെ അടിസ്ഥാനമാക്കിയാണ് പിന്നീടുള്ള ചരിത്ര ഗ്രന്ഥങ്ങളൊക്കെ രചിക്കപ്പെടുന്നത്. എവിടെയും മാരിയ ഭാര്യയാകുന്നില്ല. മാരിയ മാത്രമല്ല, വേറെയും വെപ്പാട്ടികള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യമാരുടെ എണ്ണത്തെ കുറിച്ചുപോലും ചരിത്രകാരന്മാര്‍ക്ക് ഒരു നിശ്ചയവുമില്ല എന്നതാണു സത്യം.
മദ്രസയി മൂന്നാം ക്ലാസിലെ താരീഖില്‍ ഞാന്‍ ഇപ്രകാരം പഠിച്ചത് ഓര്‍ക്കുന്നു. “നബിതിരുമേനിയുടെ വെള്ളാട്ടിയായിരുന്നു മാരിയ്യതുല്‍ ഖിബ്തിയ്യ”
അന്ന് വെള്ളാട്ടി എന്നതിന്റെ അര്‍ഥം എനിക്കു മനസ്സിലായിരുന്നില്ല. നബിക്കു വെള്ളം കോരിക്കൊടുത്തിരുന്ന സ്ത്രീയാകുമെന്നാണു ഞാന്‍ വിചാരിച്ചിരുന്നത്. പിന്നീടാണ് സംഗതി മനസ്സിലാത്.

ea jabbar said...

ഇസ്ലാമിനെ കുറിച്ചു വസ്തുനിഷ്ടമായി പഠിക്കാന്‍ അവലംബിക്കേണ്ട പ്രമാണരേഖയേതെന്ന കാര്യത്തില്‍ തന്നെ നമ്മള്‍ ഭിന്ന നിലപാടുകാരാണ്. ഞാന്‍ ഏറ്റവും പഴക്കമുള്ളതും ഇസ്ലാം ചരിത്രത്തോടും നബിയുടെ കാലഘട്ടത്തോടും അടുത്തു നില്‍ക്കുന്നതുമായ പ്രമാണങ്ങളെ അവലംബിക്കുമ്പോള്‍ നിങ്ങള്‍ ഏറ്റവും ആധുനിക കാല‍ത്തു രചിക്കപ്പെട്ട പുസ്തകങ്ങളെയാണ് ആശ്രയിക്കുന്നത്. കാലം മുന്നോട്ടു പോകും തോറും മായം കലരാനുള്ള സാധ്യത കൂടും. പാശ്ചാത്യര്‍ അറബി പഠിച്ച് ഇസ്ലാമിനെ വിമര്‍ശിക്കാന്‍ തുടങ്ങിയതോടെയാണ് ഇസ്ലാമില്‍ പല പുകമറകളും സൃഷ്ടിക്കപ്പെട്ടു തുടങ്ങിയത്. അതുകൊണ്ടു തന്നെ വെള്ള പൂശാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത്തരം പുസ്തകങ്ങളും പുതിയ ഗവേഷണങ്ങളുമൊക്കെയാവും പ്രിയം. ഹദ്ദിസ് ഗ്രന്ഥങ്ങളാണ് ഇസ്ലാമിന്റെ രണ്ടാം പ്രമാണം. പക്ഷെ പ്രധാന ഹദീസ് ഗ്രന്ഥങ്ങള്‍ പോലും പൂര്‍ണ്ണരൂപത്തില്‍ ഭാഷാന്തരം ചെയ്തു പ്രസിദ്ധീകരിക്കാന്‍ , കാക്കത്തൊള്ളായിരം ബുക്കുകള്‍ ഇറക്കുന്ന ഇസ്ലാം പ്രചാരകര്‍ക്കിന്നു താല്‍പ്പര്യമില്ല. അതുകൊണ്ട് അതെല്ലാം റഫര്‍ ചെയ്യാന്‍ ഇംഗ്ലീഷ് പുസ്തകങ്ങള്‍ തേടിപ്പിടിക്കേണ്ടിയിരിക്കുന്നു. അതും ഇവിടെ കിട്ടാനില്ല. ഞാന്‍ പലപ്രധാനഗ്രന്ഥങ്ങളുടെയും ഇമ്ഗ്ലീഷ് പതിപ്പുകള്‍ പാകിസ്ഥാനില്‍നിന്നും ഈജിപ്തില്‍നിന്നുമൊക്കെ വരുത്തിയാണു വായിച്ചത്.

ഇസ്ലാം വിചാരം താങ്കളുടെ സ്വരം മാറ്റം ഞാന്‍ സ്വാഗതം ചെയ്യുന്നു. സദാചാരത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള പ്രയോഗങ്ങള്‍ എന്നെയും വല്ലാതെ പ്രകോപിപ്പിക്കാറുണ്ട്. അപ്പോള്‍ വിമര്‍ശനം കടുത്തു പോകാറുമുണ്ട്. ഒന്നും വ്യക്തിപരമായി എടുക്കേണ്ടതില്ല. നേരില്‍ പരിചയപ്പെടാന്‍ ഏറെ സന്തോഷമേയുള്ളു. അങ്ങനെയുള്ള നൂറുകണക്കിനു നല്ല വിശ്വാസി സുഹൃത്തുക്കള്‍ എനിക്കുണ്ട്.
നന്മ നെരുന്നു...

Anonymous said...

ഈ ഠപ്പേയില്‍ (ബ്ലോഗില്‍ പൊട്ടിക്കുന്ന തേങ്ങയല്ല)നിന്നാണ് മാഷ് തുടങ്ങുന്നത്,

ചോദ്യത്തിനു പണ്ഡിതന്‍ തല്ലിയത് തെറ്റെന്നാ മാഷ് പറഞ്ഞത്!?

ഇസ് ലാം വിചാരം said...

വളച്ചൊടിച്ച ഖുര്‍ ആന്‍ പരിഭാഷ (യുക്തി വാദി വേര്‍ഷന്‍)
ea jabbar said...

{ وَٱلْمُحْصَنَٰتُ مِنَ ٱلنِّسَآءِ إِلاَّ مَا مَلَكْتَ أَيْمَٰنُكُمْ كِتَٰبَ ٱللَّهِ عَلَيْكُمْ وَأُحِلَّ لَكُمْ مَّا وَرَاءَ ذَٰلِكُمْ أَن تَبْتَغُواْ بِأَمْوَٰلِكُمْ مُّحْصِنِينَ غَيْرَ مُسَٰفِحِينَ فَمَا ٱسْتَمْتَعْتُمْ بِهِ مِنْهُنَّ فَآتُوهُنَّ أُجُورَهُنَّ فَرِيضَةً وَلاَ جُنَاحَ عَلَيْكُمْ فِيمَا تَرَٰضَيْتُمْ بِهِ مِن بَعْدِ ٱلْفَرِيضَةِ إِنَّ ٱللَّهَ كَانَ عَلِيماً حَكِيماً }

“(നിങ്ങള്‍ക്കു നിഷിദ്ധമാക്കിയിരിക്കുന്നു) ഭര്‍ത്താക്കന്മാരുള്ള സ്ത്രീകളും; -നിങ്ങളുടെ ഉടമസ്ഥതയിലുള്ള അടിമസ്ത്രീകള്‍ ഒഴികെ- ഇത് നിങ്ങള്‍ക്ക് അല്ലാഹു നിയമമാക്കിയിരിക്കുന്നു. ഇവര്‍ക്കു പുറമെയുള്ള സ്ത്രീകളെ ,വ്യഭിചാരം എന്ന നിലക്കല്ലാതെ, വിവാഹം എന്നപോലെ ,സ്വന്തം ധനം കൊണ്ട് നിങ്ങള്‍ ആവശ്യപ്പെടുന്നത് നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ അവരില്‍നിന്നും ആരെക്കൊണ്ടെങ്കിലും നിങ്ങള്‍ സുഖമെടുത്താല്‍ അവര്‍ക്കു നിശ്ചയിക്കപ്പെട്ട പ്രതിഫലം കൊടുക്കുക. സംഖ്യ നിശ്ചയിച്ച ശേഷം പരസ്പരം തൃപ്തിപ്പെട്ടതില്‍ (വിട്ടുവീഴ്ച്ച ചെയ്യുന്നതില്‍ ) നിങ്ങള്‍ക്കു വിരോധമില്ല.” (4:24)

വാക്യത്തിന്റെ യഥാര്‍ത്ഥ പരിഭാഷ :-

"മറ്റാരെങ്കിലും വിവാഹം ചെയ്ത ഭര്‍ത്ര്യമതികളായ സ്ത്രീകളൂം നിങ്ങള്‍ക്ക് നിഷിദ്ധമാകുന്നു. എന്നാല്‍ (യുദ്ധത്തടവുകാരായി) നിങ്ങളുടെ അധീനതയില്‍ വന്ന സ്ത്രീകള്‍ അതില്‍ നിന്നൊഴിവാകുന്നു. ഇത് നിങ്ങള്‍ അനുസരിക്കാന്‍ കടപ്പെട്ട ദൈവികനിയമമത്രെ.ഇവരല്ലാത്ത സ്ത്രീകളെയെല്ലാം സമ്പത്ത് (വിവാഹമൂല്യം) മുഖേന നിങ്ങള്‍ തേടുന്നത് അനുവദിക്കപ്പെട്ടിരിക്കുന്നു. അവരെ അവിഹിത വേഴ്ചയില്‍ ഏര്‍പ്പെടാതെ വിവാഹത്തിന്റെ സുരക്ഷിതത്വത്തില്‍ സൂക്ഷിക്കണമെന്ന് നിബന്ധനയുണ്ട്. അവരുമായി ദാമ്പത്യം പങ്കിടുന്നവര്‍ അവര്‍ക്കുള്ള വിവാഹമൂല്യം നിര്‍ബന്ധമായിത്തന്നെ നല്‍കേണ്ടതാകുന്നു.ഇവരല്ലാത്ത സ്ത്രീകളെയെല്ലാം സമ്പത്ത് (വിവാഹമൂല്യം) മുഖേന നിങ്ങള്‍ തേടുന്നത് അനുവദിക്കപ്പെട്ടിരിക്കുന്നു. അവരെ അവിഹിത വേഴ്ചയില്‍ ഏര്‍പ്പെടാതെ വിവാഹത്തിന്റെ സുരക്ഷിതത്വത്തില്‍ സൂക്ഷിക്കണമെന്ന് നിബന്ധനയുണ്ട്. അവരുമായി ദാമ്പത്യം പങ്കിടുന്നവര്‍ അവര്‍ക്കുള്ള വിവാഹമൂല്യം നിര്‍ബന്ധമായിത്തന്നെ നല്‍കേണ്ടതാകുന്നു. വിവാഹമൂല്യം നിര്‍ണ്ണയിച്ച ശേഷം ഉഭയസമ്മതത്തോടെ വല്ല വിട്ടുവീഴ്ചയും ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല.നിശ്ചയം അള്ളാഹു സര്‍വ്വ ജ്ഞനും യുക്തിമാനുമാകുന്നു."

മാഷിന്റെ വളച്ചൊടിക്കല്‍ മനസ്സിലായോ?

എവിടെ ഇതില്‍ 'അടിമസ്ത്രീ'?

ഒരു പൈങ്കിളി ഭാഷയും ...(സുഖമെടുക്കല്‍!!!!)
യുദ്ധ ഘട്ടത്തില്‍ ബാധകം ആയ ഒരു പ്രത്യേക അവസ്ഥയിലെ സൂക്തമെടുത്ത് വളച്ചൊടിച്ച് ഇസ്ലാമില്‍ അടിമത്തം കണ്ടെത്തുന്ന ഈ ഏര്‍പ്പാട്
സത്യത്തോട് പ്രതിബദ്ധതയുള്ളവര്‍ക്ക് എന്തായാലും ചേരില്ല.

ഓരോ സൂക്തത്തിനും അവതരണ പശ്ചാത്തലമുണ്ട്. തദാനുസാരമുള്ള വ്യാഖ്യാനമുണ്ട്. വിശദീകരണങ്ങള്‍ പ്രവാചകന്‍ നല്‍കിയിട്ടുമുണ്ട്.
എവിടെ നിന്നെങ്കിലും അര്‍ത്ഥം വളച്ചൊടിച്ച് പേസ്റ്റിയാല്‍ പോര.
വിശദീകരണങ്ങള്‍ മനസ്സിലാക്കണം. അതിനു ഇസ്ലാമില്‍ വിജ്ഞാനം നേടണം. അറബിയില്‍ വ്യുല്പ്പത്തി വേണം.
ഇതൊന്നുമില്ലാതെ വായില്‍ തോന്നിയത് കോതക്ക് പാട്ടാക്കിയാല്‍ വെറുതെ ഒരു മതത്തെ ക്രൂശിച്ഛു എന്ന് സമാധാനിക്കാം മാഷ്ക്ക്.
അതാണല്ലോ പ്രധാന പണി. ഇസ്ലാം ഒരു 'അപരിഷ്ക്ര്യത കാട്ടറബി ലൈംഗികഭ്രാന്ത്' മതം'!!! എന്ന് ചിത്രീകരിക്കുക.

എന്നിട്ട് ആളുകളുടെ കയ്യടി വാങ്ങൂക. യുക്തിവാദിയാണത്രെ... മറ്റേതെങ്കിലും മതങ്ങളെക്കുറിച്ച്, ദൈവങ്ങളെക്കുറിച്ച്, ഗീതയെക്കുറിച്ച്, ബൈബിളിനെക്കുറിച്ച് ഇങ്ങിനെ മിണ്ടാന്‍ ധൈര്യമുണ്ടോ ? യുക്തിവാദികള്‍ക്ക് പേടിയുമുണ്ടോ? വിശ്വസിക്കുന്നത് പറയാന്‍ ഭയമോ?

മകരജ്യോതിയെക്കുറിച്ച് പറയാന്‍ വേറെ ആള്‍. അത് ഹിന്ദുമതവിശ്വാസികളായ സഹോദരന്മാരെ വേദനിപ്പിക്കുന്ന പണി ഹിന്ദുസമുദായത്തില്‍ പിറന്ന യുക്തിവാദി(?)കള്‍ക്ക് കൊടുത്തു. മുസ്ലിം വേദത്തെ ഒരു ഔചിത്യ ബോധവുമില്ലാതെ കടിച്ചുകീറുന്ന പണി മുസ്ലിമിനും കൊടുത്തു. യുക്തിവാദി സംഘത്തിന്റെ വകുപ്പ് വിഭജനം നോക്കണേ.. വിശ്വസിക്കുന്നത് പറയുന്നതില്‍ പോലും വര്‍ഗ്ഗീയസമീപനം. !

വായില്‍ തോന്നിയ പാട്ട് ഖു ര്‍ ആന്‍ പരിഭാഷ ആക്കി പാടിത്തിമര്‍ക്കുമ്പോള്‍, സ്വതവേ തെറ്റിദ്ധാരണകളും മറ്റും കൊണ്ട് കലുഷ മായി വരുന്ന ഒരു ബഹുസ്വരസമൂഹത്തിലെ ഇതര മതവിശ്വാസികള്‍ എന്തു ധരിക്കുന്നുണ്ടാകും? ഇത്ര അപരിഷ്ക്ര്യതനോ എന്റെ അയല്‍ക്കാരനെന്ന്!!

ഇത് കേട്ട് ആളുകള്‍ എത്ര തെറ്റിദ്ധരിക്കുന്നുണ്ടാകും? ഇതല്ലാതെ വല്ല ക്രിയാത്മക റിസല്‍ട്ടുമുണ്ടോ ഈ ബ്ലോഗല്‍ കൊണ്ട് മാഷെ?

വേറെ എന്തെല്ലാം കാര്യങ്ങള്‍ ചിന്തിക്കാനും എഴുതാനുമുണ്ട്?

ലോകതതിന്റെ നെറുകയിലെത്തിയ ഒരു മതത്തെ മലപ്പുറത്തിരുന്ന് മാന്തിയാല്‍ വല്ല വിപ്ലവവുമാകുമോ? ഈ കഴിവും ചിന്തയുമൊക്കെ മറ്റെന്തെങ്കിലും നല്ല കാര്യത്തിനു പയോഗിച്ചു കൂടെ? വ്യഥാ ഒരായുസ്സ് മുഴുവന്‍ ഇതിനായി പാഴാക്കണോ? ഇത് കൊണ്ടുണ്ടാകുന്ന തെറ്റിദ്ധാര്‍ണകളാകട്ടെ... അതൊക്കെ സമൂഹത്തിലുണ്ടാവുകയും ചെയ്യും. കഷ്ടം!!

ഇസ് ലാം വിചാരം said...

ea jabbaar master said..

"മാരിയ വെപ്പാട്ടിയായിരുന്നു ....."
__________________________
മാഷെ...

മാരിയയെ വെപ്പാട്ടി ആക്കണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ ആക്കാം മാഷിനു.

ഇസ്ലാമിനെപ്പറ്റി ഒന്നുമറിയാത്തവര്‍ അംഗീകരിച്ചു തരുമായിരിക്കും..

ആരെങ്കിലുമൊക്കെ കാണും സമൂഹത്തില്‍ അങ്ങിനെ..



മാഷിന്റെ വലിയ ബുദ്ധി കൊണ്ട് ഈ വിഷയത്തില്‍ ചിന്തിക്കാന്‍ ഒരു കുസ്ര്യതിച്ചോദ്യം ചോദിച്ചോട്ടെ...?

ഇസ്ലാമില്‍ വ്യഭിചാരം ഹറാം. (പാടില്ല).

വ്യഭിചാരത്തെ നിര്‍ണ്ണയിച്ചിട്ടുമുണ്ട്. ഭാര്യയല്ലാത്തവരോടുള്ള ലൈംഗിക ബന്ധം.

മഹര്‍ കൊടുത്ത് നിക്കാഹ് കഴിഞ്ഞാണു വധുവും വരനും ഭാര്യയും ഭര്‍ത്താവുമാകുന്നത്.ീ

അതെല്ലാവര്‍ക്കുമറിയാം.

വ്യഭിചാരത്തിനു കഠിന ശിക്ഷയുമുണ്ട്.

നബി തന്നെ ഒരു പാട് പേരെ ശിക്ഷിച്ചു വ്യഭിചാരക്കുറ്റത്തിനു ശിക്ഷിച്ചു.

ഖുര്‍ ആന്‍ കര്‍ശ്നമായി ശിക്ഷാവിധികള്‍ പ്രഖ്യാപിക്കുകയും ചെയ്തു.



എന്നിട്ട് നബിക്ക് ഭാര്യമാര്‍ പലത്.

പിന്നെ വെപ്പാട്ടിമാരും!!!!!!!!. അല്ലേ? അത് തന്നെ മാഷ് പറയുന്നു എത്ര ഭാര്യമാരുണ്ടായിരുന്നു എന്ന് നിശ്ചയമില്ല എന്ന്..

ആര്‍ക്ക് നിശ്ചയമില്ല ?!! പന്തീരായിരം? (വായനക്കാരുടെ ശ്രദ്ധക്ക് : നബിക്ക് ഭാര്യമാര്‍ മാരിയ അടക്കം 11 ആയിരുന്നു. ഇവരല്ലാതെ മറ്റൊരു സ്ത്രീയുമായും നബിക്ക് ബന്ധമുണ്ടായിരുന്നില്ല )

അപ്പോള്‍ മാഷെ ഈ വെപ്പാട്ടി ബന്ധവും വ്യഭിചാര ശിക്ഷയും എങ്ങിനെ ഒത്തു പോകും ? വൈരുദ്ധ്യമാകില്ലേ? ഇതെങ്ങിനെ ശരിയാകും? ഒരേസമയം ഭാര്യയോടു കൂടെ ജീവിക്കുകയും പിന്നെ വെപ്പാട്ടിമാരൊത്ത് വ്യഭിചരിക്കുകയും ചെയ്ത ഒരാളാണു പ്രവാചകന്‍ എന്നോ? എങ്കില്‍ അന്നൊരു ജബ്ബാര്‍ മാഷും ഉണ്ടായില്ലേ ഇതിനെ ചോദ്യം ചെയ്യാന്‍.? പറയുന്നത് പ്രവര്‍ത്തിക്കാത്തത് കാണുമ്പോള്‍ ആളുകള്‍ ഒരു പാട് മതത്തിലേക്ക് ഓടിക്കൂടി വരികയാണോ ചെയ്യുക? എന്തൊക്കെയാണീ പറയുന്നത് മാഷെ? പറയുന്നത് യുക്തിവാദത്തിന്റെ പേരിലാണെങ്കിലും യുക്തി അതില്‍ മരുന്നിനു കൂട്ടാന്‍ എങ്കിലും കാണണ്ടേ?

മലപ്പുറത്ത് മാഷിന്റെ ചുറ്റുവട്ടത്ത് കാണുമല്ലോ മുസ്ലിം ഫാമിലികള്‍? അവര്‍ക്കൊക്കെ എത്ര വെപ്പാട്ടിമാര്‍ വീതമുണ്ട്?

മാഷെ..മനുഷ്യനെ തെറ്റിദ്ധരിപ്പിക്കുന്ന ഈ പണി ഒന്നു നിര്‍ത്തിക്കൂടേ?

ea jabbar said...

പരിഭാഷയില്‍ ആരാണു മായം കലര്‍ത്തുന്നതെന്ന് അറബി ഭാഷയറിയുന്നവരോടു ചോദിച്ചാല്‍ മനസ്സിലാക്കാം.

ഇസ്ലാംവിചാരം ചോദിക്കുന്ന ഈ ചോദ്യങ്ങളൊക്കെ സ്വന്തം മനസ്സാക്ഷിയോടു ചോദിച്ചാല്‍ തന്നെ ഉത്തരം കിട്ടും. ഞാന്‍ അങ്ങനെ ചോദിച്ചാണു അവിശ്വാസിയായത്.

നബിയുടെ ചരിത്രം വിവരിക്കുന്ന ഏതെങ്കിലും ആധികാരിക പുസ്തകം വായിച്ചാല്‍ ഞാന്‍ പറയുന്നതാണൊ ഇവര്‍ പറയുന്നതാണൊ കള്ളം എന്നു തിരിച്ചറിയാം. എനിക്ക് ഇസ്ലാമിനെകുറിച്ച് കള്ളം പറഞ്ഞതു കൊണ്ട് യാതൊരു നേട്ടവും ഇല്ല. മനസ്സാക്ഷിക്കു നിരക്കാത്ത പച്ചക്കള്ളം വിളിച്ചു പറയുന്നവര്‍ സ്വന്തം വിശ്വാസത്തോടു തന്നെ ആത്മാര്‍ഥതയുള്ളവരാണോ?

Anonymous said...

"ഒരു കുഞ്ഞു ഗുണപാഠം!

ദൈവമില്ലാ എന്നു വാദിച്ചു നടക്കുന്ന യുക്തിവാദിയായ യുവാവിനെ വ്യദ്ധരായ മാതാപിതാക്കള്‍ ഒരു പണ്ഡിതന്റെ അടുത്തു കൊണ്ട് പോയി.

യുവാവ് പണ്ഡിതനോട് മൂന്ന് ചോദ്യം ചോദിച്ചു

ഒന്ന് :- എന്തിനെയാണ് വിധി എന്നു പറയുന്നത്!?
രണ്ട് :- രൂപമില്ലാത്ത ദൈവത്തില്‍ എങ്ങനെ വിശ്വസിക്കും!?
മൂന്ന്‌ :‌- സാത്താനെ തീ കൊണ്ടുള്ള നരകത്തില്‍ എറിയുമെന്നു പറയുന്നു! സാത്താനെ സ്റിഷ്ടിച്ചതും ഈ തീ കൊണ്ട് തന്നെയല്ലെ!? പിന്നെങ്ങനെ സാത്താനു വേദനയുണ്ടാകും!?

ഇതിനുത്തരം തന്നാല്‍ ഞാന്‍ വിശ്വസിക്കാം!

പണ്ഡിതന്‍ സ്നേഹത്തോടെ യുവാവിനെ അടുത്തു വിളിച്ചു, ഠപ്പേ...
ചെവിക്കല്ലു നോക്കി ഒന്നു കൊടുത്തു.

യുവാവിനു എല്ലാം മനസ്സിലായി, ദൈവത്തില്‍ വിശ്വാസവും വന്നു."

---------------------------------------------------------

അപ്പൊ പറഞ്ഞു വന്നത് ഠപ്പേ എന്ന അടിയെക്കുറിച്ച്!


ഒന്ന് :- എന്തിനെയാണ് വിധി എന്നു പറയുന്നത്!?
ഒന്നാമത്തതിന്റെ ഉത്തരം തന്നെയാ ഈ ഠപ്പെ! (അതു കിട്ടാനുള്ള വിധി ഓനുണ്ട്)

രണ്ട് :- രൂപമില്ലാത്ത ദൈവത്തില്‍ എങ്ങനെ വിശ്വസിക്കും!?
എനിക്കു നല്ല വേദനിച്ചൂട്ടൊ! ചെക്കന്‍ പരിഭവിക്കാന്‍ തുടങ്ങി
ആഹാ! നന്നയി വേദനിക്കുന്നുണ്ടൊ!
ഉം..
ആ വേദനയൊന്നു കാണിച്ചു തന്നെ!?
കാണിച്ചു തരാനൊന്നും അറിയില്ല, നല്ലോണം വേദനയുണ്ട്!
അപ്പോള്‍ രണ്ടാമത്തതിന്റെ ഉത്തരം ആ വേദനയിലുണ്ട്

മൂന്ന്‌ :‌- സാത്താനെ തീ കൊണ്ടുള്ള നരകത്തില്‍ എറിയുമെന്നു പറയുന്നു! സാത്താനെ സ്റിഷ്ടിച്ചതും ഈ തീ കൊണ്ട് തന്നെയല്ലെ!? പിന്നെങ്ങനെ സാത്താനു വേദനയുണ്ടാകും!?
"മോന്റെ കപോതലം എന്നാത്തിലാ പണിതിരിക്കുന്നെ!?"
"മജ്ജ മാംസം ഇവയുടെ ഒരു മിക്സിംഗ്"
"എന്റെ കൈയ്യൊ!?"
"സേം"
"മജ്ജ കൊണ്ട് മജ്ജയില്‍ അടിച്ചപ്പോള്‍ വേദനിച്ചൊ!?"
"ഉം.."
"മാംസം കൊണ്ട് മാംസത്തെ വേദനിപ്പിക്കാമെങ്കില്‍ തീ കൊണ്ട് തീക്കും പണി കൊടുക്കാം"

കിട്ടാനുള്ളതും വാങ്ങി ചെക്കന്‍ സന്തോഷത്തോടെ യാത്ര പറഞ്ഞു.

അപ്പൊ പറഞ്ഞു വന്നത്

പ്രിയ സഹോദരങ്ങളെ...
ഒരു ഠപ്പെ ഒരായിരം വാക്കിനെക്കാള്‍ ഉപകരിക്കും

ആനയേ ഇല്ലാന്നു പറഞ്ഞിട്ട് ആന പിണ്ഡം കൊള്ളൂല്ലാന്നു പറയുന്ന ഈ മഹാനായ മനുഷ്യനോട് തര്‍ക്കിക്കാന്‍ നിങ്ങട ഊര്‍ജ്ജം കളയാണ്ടിരിക്കിന്‍

ea jabbar said...

വടി തന്ന് വെറുതെ അടി വാങ്ങണ്ട സുഹൃത്തേ. മുഹമ്മദിന്റെ ലൈംഗിക സദാചാരത്തിന്റെ കഥയൊന്നും എന്നെക്കൊണ്ട് എഴുതിക്കാതിരിക്കുന്നതാ നമുക്കു രണ്ടു കൂട്ടര്‍ക്കും നല്ലത്. ആയിരക്കണക്കിനു തെളിവുകളും രേഖകളും എന്റെ മുമ്പിലിരിക്കുന്നു. ആ വിഷയ്ത്തിലേക്കു കടന്നു വെറുതേ കൂടുതല്‍ മുഷിപ്പുണ്ടാക്കാന്‍ ഞാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ല. എന്നെ അതിനു നിര്‍ബ്ബന്ധിക്കരുത്. ദയവായി.

ഇസ് ലാം വിചാരം said...

മാഷിനു ഇനി കുറച്ചു ചരിത്രം കേള്‍പ്പിക്കാം. മാഷ് കേള്‍ക്കാത്തത്. പാകിസ്ഥാനില്‍ നിന്നും ഈജിപ്തില്‍ നിന്ന് പോലും (നാട്ടിലൊന്നും കിട്ടാഞ്ഞിട്ട്!!!) മാഷ് ഇസ്ലാമിനെക്കുറിച്ച് , അതിലെ അടിമത്തത്തെ ക്കുറിച്ച് പഠിക്കാന്‍ കൊണ്ടു വന്ന പുസ്തകങ്ങളിലൊന്നും ഇല്ലാത്തത്..

ശ്രദ്ധിച്ചു വായിക്കണേ..

ഖലീഫാ ഉമറുല്‍ഫാറൂഖ്‌ ആസന്ന മരണനായിരിക്കെ ഭാവി ഭരണാധികാരിയെ സംബന്ധിച്ച ചര്‍ച്ചക്കിടയില്‍തന്റെ വികാരം പ്രകടിപ്പിച്ചതിങ്ങനെയാണ്‌: "അബൂഹുദൈഫഃ മോചിപ്പിച്ച അടിമയായിരുന്ന സാലിം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍അദ്ദേഹത്തെ ഭരണാധികാരിയായി ഞാന്‍ നിശ്ചയിക്കുമായിരുന്നു."

അബൂബക്ര് സ്വിദ്ദീഖ്‌, ഉമറുല്‍ഫാറൂഖ്‌ പോലുള്ള വളരെ പ്രമുഖരായ അനുചരന്‍മാരുള്‍പ്പെടുന്ന സംഘത്തിന്റെ സര്‍വ സൈന്യാധിപനായി വിമോചിത അടിമയായ സൈദിന്റെ മകന്‍ ഉസാമയെ നിശ്ചയിച്ച നബി സൈദിന്‌ തന്റെ പിതൃസഹോദരീ പുത്രി സൈനബിനെ വിവാഹം കഴിപ്പിച്ചുകൊടുക്കാന്‍ സന്നദ്ധനായി.

ഒരിക്കല്‍അടിമയെ പിറകില്‍നടത്തി വാഹനത്തില്‍സഞ്ചരിക്കുന്ന യാത്രക്കാരനോട്‌ അബൂഹുറയ്‌റ പറഞ്ഞു: "നിന്റെ പിറകില്‍അവനെയും കയറ്റൂ. നിന്റെ സഹോദരനാണവന്‍. നിന്റേതുപോലുള്ള ആത്മാവ്‌ അവനുമുണ്ട്‌."

അല്ലാഹു ചോദിക്കുന്നു: "മനുഷ്യന്‍ എന്തുകൊണ്ട്‌ ദുര്‍ഘടമായ പുണ്യപാത കടക്കുന്നില്ല. എന്താണ്‌ ആ ദുര്‍ഘട മാര്‍ഗമെന്ന്‌ നിനക്കറിയാമോ? അടിമയുടെ മോചനമാണത്‌" (90: 11-13).

ഇസ്ലാം സകാത്തിന്റെ ഒരോഹരി നിശ്ചയിച്ചത്‌ അടിമകളുടെ മോചനത്തിനുവേണ്ടിയാണ്‌ (9: 60).

തന്റെ ഉടമസ്ഥതയിലുള്ള അടിമയെ മോചിപ്പിക്കലും മറ്റുള്ളവരുടെ വശമുള്ളവരെ വാങ്ങി മോചിപ്പിക്കലും ഇസ്ലാം നിശ്ചയിച്ച അടിമമോചന മാര്‍ഗങ്ങളത്രെ.

അതനുസരിച്ചാണ്‌ നബിതിരുമേനിയും അവിടത്തെ അനുചരന്‍മാരും തങ്ങളുടെ കീഴിലുണ്ടായിരുന്ന അടിമകളെ മോചിപ്പിച്ചത്‌.

അബൂബക്ര് സ്വിദ്ദീഖിനെപ്പോലുള്ള സഹൃദയര്‍ സമ്പത്തിന്റെ സിംഹഭാഗവും വിനിയോഗിച്ചത്‌ അടിമകളെ വാങ്ങി മോചിപ്പിക്കാനാണ്‌. പത്തുപേര്‍ക്ക്‌ എഴുത്തും വായനയും പഠിപ്പിച്ചുകൊടുക്കുന്ന അടിമകളെ പ്രവാചകന്‍ മോചിപ്പിച്ചിരുന്നു.

പല പാപങ്ങള്‍ക്കും ഇസ്ലാം നിശ്ചയിച്ച പ്രായശ്ചിത്തങ്ങളില്‍പ്രഥമവും പ്രധാനവും അടിമകളെ മോചിപ്പിക്കലാണ്‌. "ആരെങ്കിലും ഒരു വിശ്വാസിയെ വധിക്കാനിടയായാല്‍പ്രായശ്ചിത്തമായി വിശ്വാസിയായ ഒരടിമയെ മോചിപ്പിക്കണം. കൊല്ലപ്പെട്ടവന്റെ അവകാശികള്‍ക്ക്‌ നഷ്ടപരിഹാരം നല്‍കുകയും വേണം. അവര്‍ നഷ്ടപരിഹാരം വിട്ടുകൊടുത്താലൊഴികെ" (4: 92).

ശപഥലംഘനം, വ്രതമനുഷ്ഠിക്കവെ ഭാര്യാഭര്‍ത്താക്കന്‍മാര്‍ ലൈംഗികബന്ധം പുലര്‍ത്തല്‍പോലുള്ള അപരാധങ്ങളുടെ പ്രായശ്ചിത്തവും അടിമകളെ മോചിപ്പിക്കലത്രെ. ഇങ്ങനെ അടിമത്ത മോചനത്തിന്‌ ഇസ്ലാം വിവിധ മാര്‍ഗങ്ങള്‍ നിശ്ചയിച്ചു. പരലോകത്ത്‌ അതിമഹത്തായ പ്രതിഫലം വാഗ്ദാനം നല്‍കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഇസ്ലാമിക സമൂഹത്തില്‍സംഭവിച്ചപോലെ വിപുലവും വ്യാപകവുമായ നിലയില്‍അടിമകള്‍ വിമോചിതരായ മറ്റൊരു കാലഘട്ടവും ചരിത്രത്തിലുണ്ടായിട്ടില്ല.


മോചനപത്രമെഴുതി സ്വാതന്ത്ര്യം നേടാനും ഇസ്ലാം അവസരമൊരുക്കി. അതനുസരിച്ച്‌ അടിമയും യജമാനനും യോജിച്ചു തീരുമാനിക്കുന്ന മൂല്യം നിശ്ചയിച്ച്‌ സ്വാതന്ത്ര്യം നേടാന്‍ അടിമകള്‍ക്ക്‌ സാധിക്കുമായിരുന്നു. ഇത്തരം ഘട്ടങ്ങളില്‍സ്വാതന്ത്ര്യം നല്‍കാന്‍ യജമാനന്‍ ബാധ്യസ്ഥനാണ്‌. അതിലിടപെടാനോ കരാര്‍ നിരാകരിക്കാനോ അയാള്‍ക്ക്‌ അവകാശമില്ല. മോചനപത്രമെഴുതുന്ന നിമിഷം മുതല്‍അടിമ അടിമയല്ലാതായി, കൂലിപ്പണിക്കാരന്റെ സ്ഥാനത്തെത്തുന്നു. പിന്നീട്‌ ചെയ്യുന്ന ജോലിക്ക്‌ പ്രതിഫലമുണ്ടാവുകയും അത്‌ മോചനമൂല്യമായി മാറുകയും ചെയ്യുന്നു. മറ്റു തൊഴിലുകളിലൂടെ പണമുണ്ടാക്കി മോചനമൂല്യം ശേഖരിക്കാനും അയാള്‍ക്കവകാശമുണ്ടായിരിക്കും. ഇത്തരമൊരു വ്യവസ്ഥ യൂറോപ്പില്‍അംഗീകരിക്കപ്പെട്ടത്‌ പതിനാലാം നൂറ്റാണ്ടില്‍മാത്രമാണെന്നത്‌ പ്രത്യേകം പ്രസ്താവ്യമത്രെ.

ഇങ്ങനെ വിവിധ വിധേന മോചനം നേടിയ അടിമകള്‍ ഇസ്ലാമിക ചരിത്രത്തില്‍മഹത്തായ സ്ഥാനമലങ്കരിക്കുകയും ഭരണംവരെ കൈയാളുകയുമുണ്ടായി. ബിലാലുബ്നു റബാഹിനെപ്പോലെ അതുല്യമായ പദവിയിലെത്തിയവരും അവരിലുണ്ട്‌.

ക്രമപ്രവൃദ്ധമായി അടിമത്തം അവസാനിപ്പിക്കാനാവശ്യമായ സമീപനം സ്വീകരിച്ച ഇസ്ലാം അത്‌ പൂര്‍ണമായും നിരോധിക്കാതിരുന്നത്‌ അനിവാര്യമായ കാരണങ്ങളാലാണ്‌. യുദ്ധത്തിലൂടെയല്ലാതെ അടിമകളുണ്ടാവുന്ന എല്ലാ വഴികളും അത്‌ പൂര്‍ണമായും കൊട്ടിയടച്ചു.

നബിതിരുമേനിയുടെ നിയോഗകാലത്ത്‌ യുദ്ധത്തടവുകാരെ അടിമകളാക്കുകയോ വധിക്കുകയോ ചെയ്യുന്ന സമ്പ്രദായമാണ്‌ നിലനിന്നിരുന്നത്‌. ദീര്‍ഘകാലം ഇതേ അവസ്ഥ തുടരുകയുണ്ടായി. ശത്രുരാഷ്ട്രവുമായി യുദ്ധമുണ്ടാകുമ്പോള്‍ അവര്‍ പിടികൂടുന്ന ഇസ്ലാമിക രാഷ്ട്രത്തിലെ പൗരന്‍മാരെ അടിമകളാക്കുകയോ വധിക്കുകയോ ചെയ്യുന്ന സമ്പ്രദായം നിലനിന്നിരുന്ന സാഹചര്യത്തില്‍ഇസ്ലാമിക രാഷ്ട്രം പിടികൂടുന്ന ശത്രുരാഷ്ട്രത്തിലെ ബന്ദികളുടെ കാര്യത്തില്‍മറ്റൊരു നിലപാട്‌ സ്വീകരിക്കുക സാധ്യമോ പ്രായോഗികമോ ആയിരുന്നില്ല. എന്നിട്ടും യുദ്ധത്തടവുകാരെ വധിക്കുന്നത്‌ ഇസ്ലാം വിലക്കി.

അവരെ വെറുതെ വിടുകയോ പ്രതിഫലം വാങ്ങി വിട്ടയക്കുകയോ ചെയ്യാമെന്ന്‌ നിര്‍ദേശിക്കുകയും ചെയ്തു (47: 4).


നബിതിരുമേനിയുടെ കാലത്ത്‌ യുദ്ധത്തടവുകാരുടെ കാര്യത്തില്‍പ്രധാനമായും അഞ്ചു സമീപനമാണ്‌ സ്വീകരിച്ചിരുന്നത്‌.

1 . ശത്രുക്കള്‍ ബന്ധനസ്ഥരാക്കിയ തടവുകാര്‍ക്കു പകരമായി തങ്ങളുടെ തടവുകാരെ അവര്‍ക്ക്‌ കൈമാറുക.

2 . പ്രതിഫലം സ്വീകരിച്ച്‌ മോചിപ്പിക്കുക. ബദ്ര്യുദ്ധത്തിലെ തടവുകാരുടെ കാര്യത്തില്‍മാത്രമേ ഈ സമീപനം സ്വീകരിച്ചുള്ളൂ. ഇസ്ലാമിക രാഷ്ട്രം ദരിദ്രവും തടവുകാര്‍ മക്കയിലെ സമ്പന്നരുമായിരുന്നതിനാലാകാം അവരില്‍നിന്ന്‌ പ്രതിഫലം സ്വീകരിച്ചത്‌.

3 . രാജ്യത്തിന്റെ ഭദ്രതയ്ക്ക്‌ ഹാനികരമല്ലെങ്കില്‍വെറുതെ വിടുക. ഹുനൈന്‍യുദ്ധത്തിലെ തടവുകാരുടെ കാര്യത്തില്‍നബിതിരുമേനി ഈ സമീപനമാണ്‌ സ്വീകരിച്ചത്‌. ബനൂമുസ്ത്വലഖ്‌ യുദ്ധത്തിലെ ബന്ദികളുടെ കാര്യത്തില്‍അവലംബിച്ച നയവും ഇതുതന്നെയായിരുന്നു.

4 . ശത്രുക്കള്‍ പിടികൂടുന്ന ഇസ്ലാമിക സമൂഹത്തിലെ പൗരന്‍മാരെ അടിമകളാക്കുന്നപോലെ മുസ്ലിംകളുടെ പിടിയില്‍പെടുന്ന തടവുകാരെയും അടിമകളാക്കി പട്ടാളക്കാര്‍ക്ക്‌ ഭാഗിച്ചുകൊടുക്കുക. അപ്പോഴും അവരോട്‌ മാന്യമായി പെരുമാറാനും തങ്ങള്‍ കഴിക്കുന്ന ആഹാരവും ധരിക്കുന്ന വസ്ത്രവും താമസിക്കുന്നതുപോലുള്ള ഇടവും അവര്‍ക്ക്‌ നല്‍കാനും ശക്തമായി നിര്‍ദേശിക്കപ്പെട്ടിരുന്നു.

5 . മുസ്ലിംകള്‍ക്ക്‌ നിര്‍ബന്ധ പട്ടാള സേവനം നിശ്ചയിക്കപ്പെട്ടിരുന്നതിനാല്‍അതില്‍നിന്നൊഴിവാക്കപ്പെട്ട മതന്യൂനപക്ഷങ്ങള്‍ രാജ്യരക്ഷക്കായി നല്‍കേണ്ട ജിസ്‌യ സ്വീകരിച്ച്‌ തടവിലാക്കപ്പെടുന്നവരെയെല്ലാം സ്വതന്ത്രരാക്കുക.

നജ്‌റാനിലെ ക്രിസ്ത്യാനികളുടെ കാര്യത്തില്‍നബിതിരുമേനി സ്വീകരിച്ച സമീപനം ഇതായിരുന്നു. പില്‍ക്കാലത്ത്‌ ഇസ്ലാമിക രാഷ്ട്രത്തിലെ ഭരണാധികാരികളവലംബിച്ച നയവും ഇതുതന്നെ.

ഒരു സാമൂഹികഘടനയുടെ അവിഭാജ്യഭാഗമായി നിലനില്‍ക്കുന്ന ഒരു സമ്പ്രദായത്തെ പെട്ടെന്നൊരുനാള്‍ നിയമം മൂലം നിരോധിക്കുന്നത്‌ ഫലപ്രദമല്ല. അടിമത്ത സമ്പ്രദായത്തെ അക്കാലത്ത്‌ കേവലം ഒരുത്തരവുകൊണ്ട്‌ അവസാനിപ്പിക്കുക സാധ്യമായിരുന്നില്ല. അത്തരമൊരു നടപടി ഉണ്ടായാലും പിറ്റേന്ന്‌ മുതല്‍സമൂഹം മുഴുവന്‍ അടിമകളെയും സാധാരണ സ്വതന്ത്ര പൗരന്‍മാരെപ്പോലെ സ്വീകരിക്കാന്‍ മാനസികമായി സന്നദ്ധമാവുകയില്ല. ഒരു സുപ്രഭാതത്തില്‍വിമോചിതരായ എല്ലാ അടിമകളുമായി സ്വതന്ത്രസമൂഹം സമഭാവനയോടെ പെരുമാറുമെന്ന്‌ പ്രതീക്ഷിക്കാവതല്ല. വിവാഹത്തിലേര്‍പ്പെടാനും മറ്റും ഇത്‌ വിഘാതം സൃഷ്ടിക്കും. വിമുക്ത അടിമകളുടെ ഒരു വര്‍ഗം രൂപംകൊള്ളലായിരിക്കും ഇതിന്റെ ഫലം. നേരത്തെ ലഭിച്ചുപോന്നിരുന്ന തൊഴിലും സംരക്ഷണവും ലഭിക്കാതെ ഈ വിഭാഗം കൊടിയ കെടുതികള്‍ക്കിരയാവുകയും ചെയ്യും. അബ്രഹാം ലിങ്കൺ അമേരിക്കന്‍ ഐക്യനാടുകളിലെ അടിമത്ത വ്യവസ്ഥ നിര്‍ത്തലാക്കിയപ്പോഴുണ്ടായ അനുഭവമിതിന്‌ സാക്ഷിയാണ്‌. അടിമകള്‍ സ്വാതന്ത്ര്യം ഉള്‍ക്കൊള്ളാന്‍ മാനസികമായി സജ്ജമായിട്ടില്ലാതിരുന്നതിനാല്‍യജമാനന്‍മാരുടെ അടുത്തേക്ക്‌ തിരിച്ചുവന്ന്‌ തങ്ങളെ അടിമകളായി സ്വീകരിക്കാന്‍ അവരോട്‌ ആവശ്യപ്പെടുകപോലുമുണ്ടായി. അതിനാലാണ്‌ ഇസ്ലാം അടിമത്ത സമ്പ്രദായത്തിന്‌ അറുതിവരുത്താന്‍ ക്രമ പ്രവൃദ്ധവും വ്യവസ്ഥാപിതവുമായ മാര്‍ഗം അവലംബിച്ചത്‌.

മനുഷ്യശരീരത്തിന്റെ ചലനങ്ങളുടെ മേല്‍ഏര്‍പ്പെടുത്തപ്പെടുന്ന നിയന്ത്രണമാണല്ലോ നിയമം. അതിനാല്‍നാമെങ്ങനെ ജീവിക്കണമെന്ന്‌ തീരുമാനിക്കുന്നത്‌ നിയമമാണ്‌. ഇത്തരം നിയമങ്ങള്‍ നിര്‍മിക്കാനുള്ള ആത്യന്തികമായ അധികാരാവകാശം ആര്‍ക്കാണെന്നത്‌ മനുഷ്യസ്വാതന്ത്ര്യവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. വ്യക്തികള്‍ തോന്നിയപോലെ ജീവിക്കുന്ന സമൂഹം പൂര്‍ണമായും അരക്ഷിതവും അരാജകവുമായിരിക്കും. അതിനാല്‍സമൂഹത്തിന്റെ സുഗമമായ നിലനില്‍പിന്‌ നിയമം അനിവാര്യമാണ്‌. അത്‌ നിര്‍മിക്കാനുള്ള പരമാധികാരം കൈയടക്കിവയ്ക്കുന്നവര്‍ യജമാനന്‍മാരാണ്‌. അതിനു വിധേയരാവുന്നവര്‍ അടിമകളും. അതുകൊണ്ടുതന്നെ നിയമനിര്‍മാണത്തിന്റെ പരമാധികാരം ദൈവത്തിനല്ലാതെ മറ്റാര്‍ക്കുമില്ലെന്ന പരമസത്യം അംഗീകരിക്കാത്ത എല്ലാവരും തങ്ങളെപ്പോലുള്ള മനുഷ്യരുടെ അടിമകളും ആജ്ഞാനുവര്‍ത്തികളുമത്രെ.

ഈ സൂക്ഷ്മാര്‍ഥത്തില്‍നിയമനിര്‍മാണത്തിന്റെ പരമാധികാരം ഭരണകൂടത്തിന്‌ അംഗീകരിച്ചുകൊടുക്കുന്ന ആധുനിക സമൂഹങ്ങളൊക്കെയും അടിമ സമൂഹങ്ങളത്രെ. അവരെ സംബന്ധിച്ചേടത്തോളം യഥാര്‍ഥ മോചനം ഏറെ വിദൂരം തന്നെ. നിയമനിര്‍മാണത്തിന്റെ പരമാധികാരമോ സ്വേഛ മറ്റുള്ളവരുടെ മേല്‍അടിച്ചേല്‍പിക്കാന്‍ അനുവാദമോ ഇസ്ലാം ആര്‍ക്കും നല്‍കുന്നില്ല. സ്രഷ്ടാവിനുമാത്രമാണ്‌ പരമാധികാരം. ഭരണാധികാരികള്‍ അവന്റെ നിയമം നീതിപൂര്‍വം നടപ്പാക്കുന്നവര്‍ മാത്രമത്രെ.

ഈജിപ്തിന്റെ ജേതാവും ആ രാജ്യത്തിന്റെ പ്രഥമ മുസ്ലിം ഗവര്‍ണറുമായ അംറുബ്നുല്‍ആസ്വിന്റെ മകന്‍ ഒരു സാധാരണക്കാരനെ അന്യായമായി അടിച്ചതായി പരാതി ലഭിച്ചപ്പോള്‍ ഖലീഫാ ഉമറുല്‍ഫാറൂഖ്‌ പ്രതികാരം നടപ്പിലാക്കിയശേഷം ഗവര്‍ണറോട്‌ ചോദിച്ചതിതായിരുന്നു: "അംറേ, നിങ്ങളെപ്പോഴാണ്‌ ജനങ്ങളെ അടിമകളാക്കാന്‍ തുടങ്ങിയത്‌? അവരുടെ മാതാക്കള്‍ അവരെ സ്വതന്ത്രരായിട്ടാണല്ലോ പ്രസവിച്ചത്‌."

അടിമത്തത്തെ സംബന്ധിച്ച ഇസ്ലാമിക സമീപനത്തിന്റെ അന്തസ്സത്ത എന്തെന്ന്‌ ഉമറുല്‍ഫാറൂഖിന്റെ ഈ ചോദ്യം അസന്ദിഗ്ധമായി വ്യക്തമാക്കുന്നുണ്ട്‌. യഥാര്‍ഥ വിമോചനം ഉദ്ഘോഷിക്കുന്ന ഇസ്ലാം ചരിത്രത്തിലറിയപ്പെടുന്നതുപോലുള്ള അടിമത്തവുമായി ഒരിക്കലും പൊരുത്തപ്പെടുന്നില്ല.

മനുഷ്യരെല്ലാം ഒരേ ദൈവത്തിന്റെ സൃഷ്ടികളും ഒരേ മാതാപിതാക്കളുടെ മക്കളുമാണെന്ന്‌ ഇസ്ലാം പ്രഖ്യാപിക്കുന്നു. അതുകൊണ്ടുതന്നെ അവര്‍ക്കിടയില്‍വിവേചനം അരുതെന്ന്‌ അത്‌ അനുശാസിക്കുന്നു. "മനുഷ്യരേ, ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമത്രെ നിങ്ങളെ നാം സൃഷ്ടിച്ചിട്ടുള്ളത്‌. പിന്നെ, നിങ്ങളെ നാം സമുദായങ്ങളും ഗോത്രങ്ങളുമാക്കി. നിങ്ങള്‍ പരസ്പരം പരിചയപ്പെടേണ്ടതിന്‌" (ഖുര്‍ആന്‍ 49: 13).

പ്രവാചകന്‍ പറയുന്നു: "നിശ്ചയം, നിങ്ങളുടെ ദൈവം ഏകനാണ്‌. നിങ്ങളുടെയെല്ലാം പിതാവും ഒരാള്‍ തന്നെ. എല്ലാവരും ആദമില്‍നിന്നുള്ളവരാണ്‌. ആദമോ മണ്ണില്‍നിന്നും. അതിനാല്‍അറബിക്ക്‌ അനറബിയെക്കാളോ വെളുത്തവന്‌ കറുത്തവനെക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല; ഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ" (മുസ്ലിം, അബൂദാവൂദ്‌).

നിയമത്തിന്റെ മുമ്പില്‍സര്‍വരും സമന്‍മാരാണെന്ന്‌ ഇസ്ലാം സിദ്ധാന്തിക്കുന്നു. പൗരാവകാശങ്ങളുടെ കാര്യത്തില്‍സര്‍വരും തുല്യരാണ്‌. പണത്തിന്റെയും പദവിയുടെയും പേരിലുള്ള പ്രത്യേകാവകാശങ്ങള്‍ അതാര്‍ക്കും അനുവദിച്ചുകൊടുക്കുന്നില്ല. തദടിസ്ഥാനത്തിലുള്ള വിവേചനങ്ങളെ തീര്‍ത്തും നിരാകരിക്കുകയും ചെയ്യുന്നു.

ഇങ്ങനെയൊക്കെയായിരുന്നിട്ടും ഇസ്ലാം എന്തുകൊണ്ട്‌ അടിമത്തം നിരോധിച്ചില്ല എന്ന പ്രശ്നം വിശദമായ വിശകലനമര്‍ഹിക്കുന്നു. 1. മുഹമ്മദ്‌ നബിയുടെ നിയോഗകാലത്ത്‌ ലോകമെങ്ങും ക്രൂരമായ അടിമത്തമാണ്‌ നിലനിന്നിരുന്നത്‌. പുരാതനറോമില്‍അടിമ ആടുമാടുകളെപ്പോലെ കച്ചവടം ചെയ്യപ്പെടുന്ന വില്‍പ്പനച്ചരക്ക്‌ മാത്രമായിരുന്നു. ഓടിപ്പോകാതിരിക്കാനായി കാലുകളിലണിയിക്കപ്പെട്ട ചങ്ങലകളുമായാണ്‌ അവര്‍ ഭാരിച്ച ജോലികള്‍പോലും ചെയ്തിരുന്നത്‌. കാലിത്തൊഴുത്തുകള്‍ക്ക്‌ സമാനമായ സ്ഥലങ്ങളായിരുന്നു അവരുടെ വാസസ്ഥലം. ഭക്ഷണമല്ലാതെ മറ്റൊന്നിനും അവര്‍ക്കവകാശമുണ്ടായിരുന്നില്ല. അതും യജമാനന്റെ എച്ചിലുകളായിരുന്നു. ചാട്ടവാറടികള്‍ക്ക്‌ മുതുക്‌ കാണിച്ചുകൊടുക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു അക്കാലത്തെ അടിമകള്‍. കാളകള്‍ക്കിടയിലെന്നപോലെ അടിമകള്‍ക്കിടയിലും പോര്‌ സംഘടിപ്പിക്കുക സാധാരണമായിരുന്നു. അങ്ങനെ അവര്‍ പരസ്പരം തല്ലിച്ചാകുന്നത്‌ കണ്ട്‌ ഉല്ലസിക്കല്‍യജമാനന്‍മാരുടെ മുഖ്യ വിനോദമായിരുന്നു.

ഇന്ത്യയിലെ സ്ഥിതിയും ഭിന്നമായിരുന്നില്ല. ഇന്ത്യയില്‍ജാതിവ്യവസ്ഥയുടെ പേരിലാണ്‌ അടിമത്തം നിലനിന്നിരുന്നത്‌. അതിനാലത്‌ ദൈവനിശ്ചയമായാണ്‌ ഗണിക്കപ്പെട്ടിരുന്നത്‌. അമേരിക്കയിലും ആഫ്രിക്കയിലും അടുത്ത കാലം വരെയും ക്രൂരമായ അടിമത്തവും വര്‍ണവിവേചനവും നിലനിന്നിരുന്നു. ഇതര പാശ്ചാത്യനാടുകളുടെ സ്ഥിതിയും അതുതന്നെ.

ഇത്തരമൊരവസ്ഥയിലാണ്‌ ഇസ്ലാം ഇക്കാര്യത്തില്‍സമൂലമായ മാറ്റം വരുത്തിയത്‌. ആദ്യമായി അതു ചെയ്തത്‌ അടിമകളോടുള്ള സമീപനത്തില്‍സമഗ്രമായ പരിവര്‍ത്തനം സൃഷ്ടിക്കുകയായിരുന്നു. അവരും മറ്റുള്ളവരെപ്പോലെ മനുഷ്യരാണെന്ന്‌ പ്രഖ്യാപിച്ചു. ആ ബോധം എല്ലാവരിലും വളര്‍ത്തുകയും ചെയ്തു.

ea jabbar said...

فَمَا ٱسْتَمْتَعْتُمْ
[അങ്ങനെ അവരെക്കൊണ്ട് സുഖമെടുത്താല്‍]

{അവരുമായി ദാമ്പത്യം പങ്കിടുന്നവര്‍}?

ഇതില്‍ ഏതാ ശരിയെന്ന് അറബി നിഘണ്ടു നോക്കി കണ്ടു പിടിക്കുക

ea jabbar said...

അടിമത്തം അടിമ മോചനം ; ഇതിനെക്കുറിച്ച് വിശദമായ ലേഖനം ഇടുന്നുണ്ട് കാത്തിരിക്കുക

ea jabbar said...

അബ്ദുറഹിമാന്‍ സാഹിബിന്റെ വാദങ്ങള്‍ കോപ്പി ചെയ്യുന്നതിനു മുമ്പ് ഇപ്പറഞ്ഞതിനൊക്കെ എവിടെ തെളിവെന്നു പരിശോധിക്കണ്ടെ സുഹൃത്തേ.ഇതിനൊക്കെ രണ്ടു കൊല്ലം മുമ്പേ മറുപടി എഴുതി പ്രസിദ്ധീകരിച്ചതാ. കണ്ട ഭാവം പോലും നടിച്ചില്ല ഇതു വരെ ഒ അബ്ദുറഹിന്മാനും കൂട്ടരും.

ഇസ് ലാം വിചാരം said...

if you read the above comment, you will understand what is the approach of islam towards the slavery...

if you dont understand and continue with the same topic, i dont have any word to say about this topic...

because truth is truth.. the lie is lie..

then..
about ur comment..

ea jabbar said...
"വടി തന്ന് വെറുതെ അടി വാങ്ങണ്ട സുഹൃത്തേ. മുഹമ്മദിന്റെ ലൈംഗിക സദാചാരത്തിന്റെ കഥയൊന്നും എന്നെക്കൊണ്ട് എഴുതിക്കാതിരിക്കുന്നതാ നമുക്കു രണ്ടു കൂട്ടര്‍ക്കും നല്ലത്. ആയിരക്കണക്കിനു തെളിവുകളും രേഖകളും എന്റെ മുമ്പിലിരിക്കുന്നു. ആ വിഷയ്ത്തിലേക്കു കടന്നു വെറുതേ കൂടുതല്‍ മുഷിപ്പുണ്ടാക്കാന്‍ ഞാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ല. എന്നെ അതിനു നിര്‍ബ്ബന്ധിക്കരുത്. ദയവായി."
_________________________________

അയ്യോ...ആ തെളിവുകളൊക്കെയൊന്നെടുത്ത് പുറത്തിടെന്റെ മാഷെ...

അടിമത്ത പോസ്റ്റില്‍ വെള്ളം കുടിക്കുന്നത് പോലെ, വെള്ളം കുടിപ്പിച്ചു തരാം..

'ബൗദ്ധിക ഭീഷണിയാണോ ഇത്'?..

ഞങ്ങളൊക്കെ നാലക്ഷരം കൂട്ടി വായിക്കാനും എഴുതാനുമറിയാവുന്നവര്‍ തന്നെയാ മാഷെ...

യുക്തിവാദിസംഘത്തിനു തീറെഴുതിക്കൊടുത്തതല്ല ഞങ്ങളൂടെയൊന്നും ബുദ്ധി..

ആ മേശപ്പുറത്തുള്ള 'ആയിരക്കണക്കക്കക്കക്കിനു' തെളിവുണ്ടല്ലോ..

അതിലൊരു തെളിവ്..ഒന്നു മാത്രം ഒന്നെടുത്തെഴുത്...

എന്നിട്ട് അതില്‍ തുടങ്ങാം. .എന്നിട്ട് ആയിരത്തിലെത്താം..

ഒരു പ്രവാചകന്റെ സദാചാരത്തിന്റെ കഥ പറയാന്‍ ആയിരക്കണക്കിനു തെളിവുകളുമായി ഇതാ ഒരു മനുഷ്യന്‍!!!

മാഷെ,, ഓറിയന്റലിസ്റ്റ് വെള്ളമൊക്കെ ഒരു പാടൊഴുകിപ്പോയി. അങ്ങിനെ ഒഴുകിപ്പോയ വെള്ളത്തില്‍ ഒഴുകിപ്പോകുമായിരുന്നു ഈ ഇസ്ലാം മാഷ് വിചാരിക്കുന്നത് പോലെ വല്ല ചപ്പോ ചവറോ ആയിരുന്നെങ്കില്‍..

ലോകത്തെ മഹാമനുഷ്യരൊക്കെയും പ്രകീര്‍ത്തിച്ച ആ തിരുനബിയെപ്പറ്റി മാഷിന്റെ ആ തൂലികയൊന്നെടുത്തെഴുതിയാട്ടെ..

ഒരു മുഷിപ്പുമില്ല...ഞങ്ങള്‍ ഇതിനേക്കാള്‍ വലിയ സാത്താനിക് വേഴ്സസൊക്കെ വായിച്ചിട്ടുണ്ട്.

എല്ലാത്തിനും ആശയപരമായി മറുപടി പറയാനും അറിയാം. അവിവേകികളെപ്പോലെ മാഷിനോടൊരു വിദ്വേഷവും തോന്നുകയില്ല.

സങ്കടമല്ലാതെ മറ്റൊന്നുമില്ല.ഇങ്ങിനെ ആളുകളെ തെറ്റീദ്ധരിപ്പിക്കുന്നുവല്ലോ എന്ന്..

ഇസ്ലാം സമൂഹത്തിലെ അനാചാരങ്ങളെക്കുറിച്ച് മാഷ് പത്തു ബ്ലോഗ്ഗ് തുട്ങ്ങിയാലും സങ്കടമില്ലായിരുന്നു.

പക്ഷേ ഇത് അതല്ലല്ലോ. മഹാ കവി വള്ളത്തോളിന്റെ കാരുണ്യവാനാം നബി മുത്തു രത്നത്തെക്കുറിച്ച്, കാര്‍ലൈലും വിവേകാനന്ദ സ്വാമിജികളും ലോകവും കാണാത്ത 'ആയിരക്കണക്കിനു' നുണകള്‍..സോറി..തെളിവുകള്‍ ഒന്നു കാണിച്ചു താ മാഷെ...പ്ലീസ്.

ea jabbar said...
This comment has been removed by the author.
ea jabbar said...

ഒരു പതിനേഴുകാരി പെണ്‍കുട്ടിയെ അവളുടെ അഛന്റെയും ഭര്‍ത്താവിന്റെയും അരിഞ്ഞിട്ട ശവങ്ങളുടെ ഇടയിലിട്ട് ഈ പ്രവാചകപുങ്കവന്‍ എന്തു ചെയ്തുവെന്ന് ഇബ്നു ഹിഷാമിന്റെ ചരിത്രഗ്രന്ഥത്തില്‍നിന്നുള്ള ഉദ്ധരണി ഇതാ വായിച്ചോളൂ. ഓരിയന്റലിസ്റ്റു കെട്ടുകഥയെന്നു തോന്നുന്നുണ്ടെങ്കില്‍ ജമാ അത്തുകാര്‍ പച്ച മലയാളത്തില്‍ പ്രസിദ്ധീകരിച്ച ഹുസൈന്‍ ഹയ്ക്കലിന്റെ മുഹമ്മദ് എന്ന ഗ്രന്ഥത്തില്‍ ഇതുപോലെത്തന്നെ ഉദ്ധരിച്ചിട്ടുണ്ട്. ഇതു വായിച്ചിട്ട് മനസ്സാക്ഷിയുള്ളവര്‍ പറയട്ടെ ഈ മനുഷ്യന്റെ സദാചാരം മാതൃകാപരമായിരുന്നോ എന്ന്! കൂടുതല്‍ എന്നെക്കൊണ്ട് പറയിക്കരുതെന്ന് ഒരിക്കല്‍ കൂടി അപേക്ഷിക്കുന്നു.
The following is the story of Safiyah Bint Huyeiy Ibn Akhtab, the Jewish woman who was captured when Muhammad’s troops attacked Kheibar and brought her to the Prophet as part of his share of the booty. Muhammad ordered Kinana, the young husband of Safia to be tortured to death to make him reveal the whereabouts of the treasure of the town. On the very nigh of that murder, he took Safia to his bed and claimed that young girl as his trophy. This story is reported by Tabari in detail. It can also be found in Sira of Ibn Ishaq. The following is reported in the Book of Tabaqat compiled by Ibn Sa'd and is published in the Islamic site. http://www.muslimunited.org/topics/prophet/wives.html Two years earlier, Muhammad had beheaded Huyeiy, the father of Safia along with 900 men of Bani Quraiza.

Safiyah was seventeen and very beautiful when Muslims killed her father, husband and many of her relatives. In the same day the Prophet of Allah wanted to sleep with her. Here is the exact text of the story.

“Safiyah was born in Medinah. She belonged to the Jewish tribe of Banu 'I-Nadir. When this tribe was expelled from Medinah in the year 4 A.H, Huyaiy was one of those who settled in the fertile colony of Khaibar together with Kinana ibn al-Rabi' to whom Safiyah was married a little before the Muslims attacked Khaibar. She was then seventeen. She had formerly been the wife of Sallam ibn Mishkam, who divorced her. One mile from Khaibar. Here the Prophet married Safiyah. She was groomed and made-up for the Prophet by Umm Sulaim, the mother of Anas ibn Malik. They spent the night there. Abu Ayyub al-Ansari guarded the tent of the Prophet the whole night. When, in the early dawn, the Prophet saw Abu Ayyub strolling up and down, he asked him what he meant by this sentry-go; he replied: "I was afraid for you with this young lady. You had killed her father, her husband and many of her relatives, and till recently she was an unbeliever. I was really afraid for you on her account". The Prophet prayed for Abu Ayyub al-Ansari (Ibn Hisham, p. 766)
Safiyah had requested the Prophet to wait till he had gone a stage away from Khaibar. "Why?" asked the Prophet. "I was afraid for you on account of the Jews who still happened to be near at Khaibar!"

The reason Safiyah rejected the sexual advances of the 57-year-old Muhammad should be obvious to any objective person. I believe most women prefer to mourn than jump into bed with the killer of their father, husband and many relatives on the same day of their death. But the fact that the prophet of Allah could not contain his sexual urges for one day to let this young girl grieve, says a lot of his thinking and moral character. However as for the rest of the story we are not sure whether it is true or was fabricated by Muslim historians to wipe the impression of rape. But this is all we have and to find the truth we have to rely on these biased documents written by Muslim historians. The story goes on to say that Abu Ayyub was concerned for the safety of the prophet because he (Muhammad) had killed Safiyah's father, husband and many of her relatives. This is logical. It is foolish to sleep with a woman after killing her loved ones. But Safiyah’s excuse for rejecting Muhammad’s advances towards her seems unreasonable. When Muhammad took this young girl into his tent, he had already killed many Jews and was winning the war. If there were any Jews left, they probably were more worried for their own lives than Safiyah’s chastity. Also she was already in the tent alone with Muhammad, how the Jews would have known if they were engaged in sex or not? I wonder what other excuse could she make to a man who was the murderer of her father, husband and many of her relatives to let her alone at least that night?

“The next day a Walima (we dding-feast) was arranged on behalf of the Prophet…

Note that the historian is saying that the wedding took place one day after the prophet got private with Safiyah and made his moves to have sex with her. This presented no problem for the prophet as he had his Allah reveal a verse saying it is okay to sleep with women captured in war without marrying them even if they are married.

“And all married women (are forbidden unto you) save those (captives) whom your right hands possess…” (Q. 4:24 )

The above verse shows that the Holy prophet did not believe that slaves have any right. You could be a happily married woman living your own life, but if Muhammad and his devout followers attacked your town and captured you, you would lose all your rights, and while your husband was being killed or enslaved you would be given to a Muslim Mujahid who would rape you all with Allah’s blessings.

This is confirmed in another place.

(Q. 23: 1-7)

1-The believers must (eventually) win through,-
2- Those who humble themselves in their prayers;
3-Who avoid vain talk;
4- Who are active in deeds of charity;
5- Who abstain from sex,
6- Except with those joined to them in the marriage bond, or (the captives) whom their right hands possess,- for (in their case) they are free from blame,
7- But those whose desires exceed those limits are transgressors;-

Let us continue with the story of Safiyah.

“The other wives of the Prophet showed their jealousy by making slights upon her Jewish origin. But the Prophet always defended her. Once Safiyah was vexed to the extreme by the t aunts of all the Arab wives of the Prophet. She took the complaint to the Prophet, who felt great compassion for her. He consoled her. He encouraged her. He equipped her with logic. He said: "Safiyah, take courage and be bold. They are in no way superior to you. Tell them: I am a daughter of the Prophet Harun, a niece of the Prophet Musa, and a wife of the Prophet Muhammad".

When she was brought along with other prisoners-of-war, the Prophet said to her, "Safiyah, your father always maintained enmity with me until Allah made the final decision." She said, "But Allah does not catch one for the sins of another."

This of course contradicts Muhammad’s own behavior who annihilated the entire Bani Qainuqa with the pretext that few of them had killed a Muslim in retaliation . That is despite the verse that says "Namely, that no bearer of burdens can bear the burden of another" (Q. 53:38) Also it was not Allah who made the final decision. Safiyah's father was killed by Muhammad's men not by Allah. This would be the same as Hitler claiming that God killed all the Jews in the holocaust. If God wanted to kill all those people that Muhammad and his army killed He could have done it on his own. God needs no mercenaries to do his will.

“The Prophet then gave her the choice of joining her people after freedom or accepting Islam and coming into a matrimonial relationship with him”

We have to remember that Muhammad killed most of her people and banished the rest of them. So giving the choice to join her people is not much of a choice.

“She was very intelligent and gentle and said, "O Allah's Messenger, I had hoped for Islam, and I confirmed you before your invitation. Now when I have the honour to be in your presence, I am given a choice between kufr and Islam I swear by Allah, that Allah and His Messenger is dearer to me than my own freedom and my joining with my people." (Tabaqat).

Was this confession, if true, sincere? Was she safe to speak out her mind? She was enslaved by a man who had exterminated her family and could do with her the same. See the reference made to her "freedom". This shows clearly that she was not free. In fact she must have been very intelligent to fabricate those lies to save her own life.

“When Safiyah was married, she was very young, and according to one report she was hardly seventeen years old and was extremely beautiful. Once A'isha said a few sentences about her short stature, at which the Prophet said, "You have said a thing that if it were left in the sea, it would mix with it (and make its water dirty). " (Abu Dawud). She not only deeply loved the Prophet but also greatly respected him as Allah's Messenger, for she heard the conversations of her father and uncle after they went to Medinah. When the Prophet migrated to Medinah, they came to see him and find out whether he was the true Messenger of Allah spoken of in the Scriptures. When they got back and talked together that night, Safiyah was in her bed listening to them. One of them said, "What do you think about him?" He replied, "He is the same Prophet foretold by our Scriptures." Then the other said, "What is to be done?" The reply came that they must oppose him with all their might.”

Is this story, narrated by Abu Dawud, credible? How can two Jews recognize Muhammad as the prophet foretold by their scriptures and decide to oppose him with all their might? It defies all logic. It takes a "deficient in intelligence" to believe in this nonsense. It is not clear whether Safiyah lied to conform and make her self accepted among her enemies or it is another fabrication of a zealot believer. Why would someone decide to oppose with all his might the one who he has found out to be the promised one of his own scriptures? But this is not all! Where in the Bible it says anything about Muhammad? How come Safiyah’s father and uncle could decipher their scriptures and find about Muhammad while for 1400 years all Muslim scholars have been unable to do it?

“So Safiyah was convinced of the truth of the Prophet. She spared no pain to look after him, care for him and provide every comfort that she could think of. This is evident since she came into his presence after the fall of Khaibar."

See how the writer contradicts himself in one page? Just a few lines above we read that she was captured and was taken to Muhammad as a prisoner. She didn’t come on her own. She was taken to the prophet because she was young and the prettiest of other women captured.

“The Prophet had a slight grievance against her for she had refused when the Prophet wanted to have privacy with her at the previous stage (of the journey). At the next halt, the Prophet had privacy with her and spent all night with her. When she was asked by Umm Sulaim, "What did you see in Allah's Messenger?" She said he was very pleased with her and did not sleep at all but was talking to her all night. He had asked her, 'Why did you refuse at the first stage when I desired privacy with you?' She had said, 'I was afraid for you because of the nearness of the Jews. "'This thing further increased my merit in his eyes." (Tabaqat).

Bukhari also has recorded some Hadithes telling the invasion of Kheibar and how Muhammad met Safiyah.

Narrated 'Abdul 'Aziz:
Anas said, 'When Allah's Apostle invaded Khaibar, we offered the Fajr prayer there yearly in the morning) when it was still dark. The Prophet rode and Abu Talha rode too and I was riding behind Abu Talha. The Prophet passed through the lane of Khaibar quickly and my knee was touching the thigh of the Prophet . He uncovered his thigh and I saw the whiteness of the thigh of the Prophet. When he entered the town, he said, 'Allahu Akbar! Khaibar is ruined. Whenever we approach near a (hostile) nation (to fight) then evil will be the morning of those who have been warned.' He repeated this thrice. The people came out for their jobs and some of them said, 'Muhammad (has come).' (Some of our companions added, "With his army.") We conquered Khaibar, took the captives, and the booty was collected. Dihya came and said, 'O Allah's Prophet! Give me a slave girl from the captives.' The Prophet said, 'Go and take any slave girl.' He took Safiya bint Huyai. A man came to the Prophet and said, 'O Allah's Apostles! You gave Safiya bint Huyai to Dihya and she is the chief mistress of the tribes of Quraiza and An-Nadir and she befits none but you.' So the Prophet said, 'Bring him along with her.' So Dihya came with her and when the Prophet saw her, he said to Dihya, 'Take any slave girl other than her from the captives.' Anas added: The Prophet then manumitted her and married her."

Thabit asked Anas, "O Abu Hamza! What did the Prophet pay her (as Mahr)?" He said, "Her self was her Mahr for he manumitted her and then married her." Anas added, "While on the way, Um Sulaim dressed her for marriage (ceremony) and at night she sent her as a bride to the Prophet . (Sahih Bukhari 1.367)

Mahr or dowry is a money that a bride receives from her husband when he marries her. Muhammad did not pay Safiyah her Mahr because he had to pay it to himself for manumitting her. Of course the irony is that he did not buy her but enslaved her by raiding her town. This story is significant because it gives us an insight into the moral and ethical values of the Prophet of God (Peace be upon his immaculate soul).

Our modern sensibility makes us cringe with stories like this, yet amazingly Muhammad taught that he is going to receive two rewards by marrying Safiyah. One for manumitting someone whom no one but himself had enslaved and the other for marrying the prettiest girl who was 40 years younger.

Abu Musa reported that Allah's Messenger (may peace be upon him) said about one who emancipated a slave woman, and then married her, that for him there are two rewards. (Sahih Muslim Book 008, Number 3327)

Also in another part

Narrated Anas:
The Prophet offered the Fajr Prayer near Khaibar when it was still dark and then said, "Allahu-Akbar! Khaibar is destroyed, for whenever we approach a (hostile) nation (to fight), then evil will be the morning for those who have been warned." Then the inhabitants of Khaibar came out running on the roads. The Prophet had their warriors killed, their offspring and woman taken as captives. Safiya was amongst the captives, She first came in the share of Dahya Alkali but later on she belonged to the Prophet . The Prophet made her manumission as her 'Mahr'. (Sahih Bukhari V.5 B.59 N.512)

..naj said...

Jabbar master

"""നേരില്‍ പരിചയപ്പെടാന്‍ ഏറെ സന്തോഷമേയുള്ളു. അങ്ങനെയുള്ള നൂറുകണക്കിനു നല്ല വിശ്വാസി സുഹൃത്തുക്കള്‍ എനിക്കുണ്ട്. ""
പക്ഷെ മാഷ്ടെ തീ തുപ്പുന്ന വിമര്‍ശന ശൈലി വായിക്കുമ്പോള്‍ ""അങ്ങനെയുള്ള നൂറുകണക്കിനു നല്ല വിശ്വാസി സുഹൃത്തുക്കള്‍ "" ക്കളുടെ ലിസ്റ്റില്‍ പെടുന്ന ഞങ്ങളെ പോലും അകറ്റുന്ന സാഹചര്യമാണ് മാഷ് സൃഷ്ടിക്കുന്നത്.
മാഷ് വിമര്‍ശിച്ചോളൂ. പക്ഷെ വിമര്‍ശനത്തിനും ഒരു പ്രതിപക്ഷ ബഹുമാനം കൊടുക്കുമെന്കില്‍ സംവാദം ആരോഗ്യകരവും, വിജ്ഞാന പ്രദവും ആകും. അല്ലാത്തത് വെറും ഹൃദയത്തിലെ വിദ്വേഷം എങ്ങിനെയെങ്കിലും പുറന്തള്ളി ശ്വാസം വിടാന്‍ മാത്രമെ ഉപകരിക്കൂ. ഇതേ വരെയും സംസാരം കൊണ്ടു മറ്റുള്ളവരെ, വിശ്വാസത്തെ , വ്യക്തികളെ
യുക്തി വാദത്തെ പോലും ആക്ഷേപിക്കുന്ന ശൈലി ഉപയോഗിച്ചിരുന്നില്ല. മാഷ്ടെ ബ്ലോഗില്‍ മാഷ് സ്വീകരിച്ച രീതി ഞങ്ങളുടെ പ്ര തികരണത്തില്‍ പോലും അതെ രീതി അറിയാതെയെന്കിലും വന്നു പോയീട്ടുണ്ട്.
ഒരിക്കലും മറ്റുള്ളവരുടെ വിശ്വാസത്തെ ഹനിക്കരുതെന്ന ഇസ്ലാമിക ആധ്യപനം ജീവിതത്തില്‍ പുലര്‍ത്തുന്നവരാണ് ഭൂരിഭാഗം വിശ്വാസികളും. (ഇന്ന ദ്ദീനക്കും വലിയ ദീന്‍). ആ സഹിഷ്ണുത യുക്തി ഉപയോഗിക്കുന്ന, വിധ്യഭ്യാസമുള്ള മാഷില്‍ നിന്നും ഞാന്‍ തുടക്കത്തില്‍ പ്രതീക്ഷിച്ചു. പക്ഷെ മാഷ്ടെ പോസ്റ്റുകള്‍ എല്ലാം തിരുത്തി. യുക്തിവാദത്തിനും ഫാസിസ്റ്റ് മണം ഉണ്ടെന്നു ആദ്യമായിട്ടാണ് മാഷില്‍ നിന്നും അറിയുന്നത്. വഴിയേ പോകുന്നവനെ തോണ്ടി പരമാവധി പ്രകൊപിപ്പിക്കുന്നതില്‍ കൂടി മാഷ് എന്തോ സുഖം അനുബവിക്കുന്നുണ്ട്.
സ്വയം തോന്നിയ യുക്തിവാദം കൊണ്ടു മറ്റുള്ളവരുടെ വിശ്വാസത്തെ ഹനിക്കുന്നത് തന്നെ യുക്തിവാദ മത ബ്രന്തല്ലാതെ മറ്റെന്താണ്. മാഷേ പോലെ ഞങ്ങള്‍ക്കും സെന്‍സ് ഉണ്ട്. അത് ഉപയോഗിച്ചു തന്നെയാണ്. ഞങ്ങള്‍ ജോലി ചെയ്യുന്നതും, ജീവിക്കുന്നതും. വിശ്വസിയായത്തിന്റെ പേരില്‍ യുക്തിവാധികളെ സമീപിച്ചു ആരും ജീവിക്കാന്‍ വേണ്ടി സഹായം അഭ്യര്‍ത്ഥിച്ചു വരുന്നില്ലെന്കില്‍, ആരും മഹര്‍ കൊടുക്കനില്ലതിനാല്‍ യുക്തിവാധികളോട് കൊടുക്കാന്‍ പരയുന്നില്ലെന്കില്‍, മാഷിന്റെ പ്രശ്നമെന്താണ്. അതൊക്കെ വിശ്വാസത്തിന്റെ ഭാഗവും,അവരുടെ കുടുമ്പത്തിന്റെ പ്രശ്നവുമാണ്. അങ്ങിനെ ഓരോ കാര്യവും. എല്ലാവരും ഭാര്യയും കുടുംപവുമായി, കുട്ടികളുമായി ഒരു വീട്ടില്‍ തന്നെയാണ് അവര്കെല്ലാം ചിലവിനു കൊടുത്തു താമസിക്കുന്നത്. വഴിയേ പോകൊന്ന സ്ത്രീകല്കൊന്നുമാല്ലല്ലോ മഹര്‍ കൊടുക്കുന്നത്. കൂടെ താമസിപ്പിച്ചു സംരക്ഷിക്കാന്‍ തന്നെയാണ് എല്ലാവരും വിവാഹം കഴിക്കുന്നത്‌. ഈ മാഷും, ഞാനും, മറ്റുള്ളവരും അങ്ങിനെയൊക്കെ തന്നെയാണ് ഈ ഭൂ മുഖത്ത് വരുന്നതു. വിശ്വാസികള്‍ അത് കൊടുത്തു വിവാഹം കഴിക്കുന്നതയാലും, യുക്തിവാദികള്‍ അത് കൊടുക്കാതെ വിവാഹം കഴിച്ചു വീര വാദം പറഞ്ഞാലും അതിന് ശേഷം നടക്കുന്നതൊക്കെ ഒന്നു തന്നെയാണ്. സ്ത്രീ ധനം കൊടുത്തു മക്കളെ വിവാഹം കഴിപ്പിക്കുന്നതിനെ മാഷ് എന്ത് പറയുമോ ആവോ. തിരിച്ചും അതിനൊരു "സഭ്യമായ" ഭാഷ മാഷ്ടെ ഡിക്ഷനറിയില്‍ ഉണ്ടാകുമെന്ന് തീര്‍ച്ച. എന്തായാലും അതൊന്നും വിളിച്ചു പറയല്ലേ മാഷേ!
ഇതൊക്കെ ഇവിടെ വീണ്ടും പറയേണ്ടി വന്നത് "മാഷ് ഇങ്ങനെ അതിനെ ഉദ ഹരിക്കാന്‍ എനിക്ക് കിട്ടുന്നത് ഇതാണ്. സോറി, പട്ടി അവിടെ യവിടെ മുള്ളി പോകുന്നത് പോലെ മാഷിങ്ങനെ ഒന്നില്‍ നിന്നും ചാടി മറ്റൊന്നില്‍ അങ്ങിനെ പോകുന്നു. ചോദിച്ചതിനൊന്നും മറുപടിയില്ല. താന്‍ കണ്ടതും, മനസ്സിലാക്കിയതുമാണ്, ശരി യും, തന്റെ യുക്തിയാണ് ഐ എസ് ഐ മാര്‍ക്കുള്ള യുക്തിയെന്നും കരുതുന്നതിനാലാണ് ഈ പ്രശ്നങ്ങളൊക്കെ.
ഒരു കാര്യത്തെ എങ്ങിനെ വേണ മേന്കിലും വളച്ചൊടിക്കാം, ഇന്റര്‍ പ്രേറ്റ് ചെയ്യാം. താങ്കള്‍ കുറ ആനിനെ വളച്ചൊടിക്കുന്നത് അങ്ങിനെയാണ്. അല്ലാതെ അത് ആവശ്യപെടുന്ന രീതിയിലല്ല.
അത് കേള്‍ക്കുന്നവന്റെ സെന്‍സ് പോലിരിക്കും അതിന്റെ റിയാക്ഷന്‍.
"ജബ്ബാര്‍" എന്ത് നല്ല പേരാണ്. മാഷ്ക്ക് പോലും ആ ഐടന്റിടിയോടു ഇപ്പോള്‍ വെറുപ്പ്‌ തോന്നുണ്ടാകും, പക്ഷെ ഓരോരുത്തരുടെ മാതാ പിതാക്കള്‍ അവരുടെ വിശ്വസമാനുസരിചാനല്ലോ അവരുടെ കുഞ്ഞുങ്ങള്‍ക്ക് പെരിട്ടിട്ടുണ്ടാകുക.
മാഷ്ടെ യുക്തി പരമാവധി ഉപയോഗിച്ചു, തലനാരിഴ കീറി നോക്കിയാലും സത്യം എപ്പോഴും ഇസ്ലാമായി തെളിഞ്ഞു സമൂഹത്തില്‍ നില്ക്കും.
ഇതു സൃഷ്ടാവും, കോടി കണക്കിന് സൃഷ്ടികളില്പെട്ട ഒരു ചെറിയ സൃഷ്ടി- മനുഷ്യനും ആയ ഒരു സംവധാമാണ്. അതുകൊണ്ട് തന്നെ ഒരു വിശ്വാസിയെ സംബധിച്ച് വിറളി പിടിക്കേണ്ട കാര്യമില്ല. കാരണം സത്യം വിക്തമാണ്‌. വാദിച്ചു സൃഷ്ടാവിനെ ജയിപ്പിക്കേണ്ട കാര്യമൊന്നും ഇല്ല. അങ്ങിനെയൊരു സൃഷ്ടവിലുള്ള വിശ്വസവുമല്ല ഇസ്ലാമിലുള്ളത്. "വ മക്കരൂ മകറ അള്ളാഹു , അള്ളാഹു ഹൈരുല്‍ മാക്കിരീന്‍"
" അവന്‍ നിങ്ങള്‍ ഒന്നുമറിയാത്ത ഒരു പ്രായത്തില്‍ സൃഷ്ടിക്കുകയും നിങ്ങള്‍ അറിയാതെ തന്നെ ഒന്നുമറിയാത്ത ഒരു പ്രായത്തിലേക്ക് തിരിച്ചു കൊണ്ടുപോകുകയും ചെയ്യും" കുര്‍ ആന്‍."

ea jabbar said...

നാജ് ഞാന്‍ ഉള്‍‍ക്കൊള്ളുന്നു താങ്കളുടെ വിമര്‍ശനം.
ഞാന്‍ ചര്‍ച്ച ചെയ്യാന്‍ ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ എന്നെക്കൊണ്ട് നിര്‍ബ്ബന്ധിച്ച് എഴുതിക്കുന്നതാരാണെന്നു കൂടി ഒന്നു ശ്രദ്ധിക്കൂ.

ഇസ് ലാം വിചാരം said...

ea jabbar said...
ഒരു പതിനേഴുകാരി പെണ്‍കുട്ടിയെ അവളുടെ അഛന്റെയും ഭര്‍ത്താവിന്റെയും അരിഞ്ഞിട്ട ശവങ്ങളുടെ ഇടയിലിട്ട് ഈ പ്രവാചകപുങ്കവന്‍ എന്തു ചെയ്തുവെന്ന് ഇബ്നു ഹിഷാമിന്റെ ചരിത്രഗ്രന്ഥത്തില്‍നിന്നുള്ള ഉദ്ധരണി ഇതാ വായിച്ചോളൂ. ഓരിയന്റലിസ്റ്റു കെട്ടുകഥയെന്നു തോന്നുന്നുണ്ടെങ്കില്‍ ജമാ അത്തുകാര്‍ പച്ച മലയാളത്തില്‍ പ്രസിദ്ധീകരിച്ച ഹുസൈന്‍ ഹയ്ക്കലിന്റെ മുഹമ്മദ് എന്ന ഗ്രന്ഥത്തില്‍ ഇതുപോലെത്തന്നെ ഉദ്ധരിച്ചിട്ടുണ്ട്. ഇതു വായിച്ചിട്ട് മനസ്സാക്ഷിയുള്ളവര്‍ പറയട്ടെ ഈ മനുഷ്യന്റെ സദാചാരം മാതൃകാപരമായിരുന്നോ എന്ന്! കൂടുതല്‍ എന്നെക്കൊണ്ട് പറയിക്കരുതെന്ന് ഒരിക്കല്‍ കൂടി അപേക്ഷിക്കുന്നു.
____________________________

മാഷെ..ഇങ്ങിനത്തെ കള്ളക്കഥ വേറേയുണ്ടോ വായിക്കാന്‍. ഇതിലും നല്ലത് മുത്തുച്ചിപ്പിയുടെ ഒരു പേജ് എടുത്ത് അതിലെ നായകന്റെ പേരു വെട്ടി അവിടെയൊക്കെ മുഹമ്മദ് നബി എന്നെഴുതിപ്പിടിപ്പിച്ച് അത് പോസ്റ്റലാണു. മഹാമേരുവിനോട് ഒരെലി!!

ea jabbar said...

‘ഇബ് നു ഹിഷാമും‘ ഹയ്ക്കലിന്റെ ‘മുഹമ്മദും’
മാര്‍ക്കറ്റില്‍ കിട്ടും. വാങ്ങി വായിക്കാം. അല്ലെങ്കില്‍ ഏതെങ്കിലും ഇസ്ലാമിക് ലൈബ്രറിയില്‍ കാണും. ഈ കഥ അതില്‍ കണ്ടില്ലെങ്കില്‍ വാ ഞാന്‍ കാണിച്ചു തരാം. എന്റെ കയ്യില്‍ രണ്ടു പുസ്തകങ്ങളും ഉണ്ട്.

ea jabbar said...

മാഷെ..ഇങ്ങിനത്തെ കള്ളക്കഥ വേറേയുണ്ടോ വായിക്കാന്‍.

ഇസ്ലാമിന്റെ ചരിത്ര പുസ്തകങ്ങളും ഹദീസ് ഗ്രന്ഥങ്ങളും നിറയെ ഇമ്മാതിരി കഥകള്‍ തന്നെയാണുള്ളത്. അതാ ഞാന്‍ ആയിരക്കണക്കിനു തെളിവു തരാമെന്നു പറയാനും കാരണം. അതൊക്കെ കള്ളക്കഥയാണെങ്കില്‍ കള്ളന്മാര്‍ താഴെ പറയുന്നവര്‍:-
1 ബുഖാരി,
2.മുസ്ലിം
3.തിര്‍മിദി.
4.ഇബ്നു മാജ.
5.നസാഇ
6.അബൂദാവൂദ്
7. അഹ്മദുബ്നു ഹമ്പല്‍
8. തബ്രി
9....
....
ഈ പട്ടിക അങ്ങനെ നീളും.

..naj said...

Jabbar Master,

"""ഞാന്‍ ചര്‍ച്ച ചെയ്യാന്‍ ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ എന്നെക്കൊണ്ട് നിര്‍ബ്ബന്ധിച്ച് എഴുതിക്കുന്നതാരാണെന്നു കൂടി ഒന്നു ശ്രദ്ധിക്കൂ"""

It is because of your provocative approach that you adopts in your posts. Any or your obejection to any of Quranic principles or Hadeeths should not be criticised in a manner that ignites anger or creates same reaction. That is not healthy debates.

So I leave this place, Jabbar Mash.
you are not seems to be a good communicator.

..naj said...

Jabbar Mash

സ്വയം തോന്നിയ യുക്തിവാദം കൊണ്ടു മറ്റുള്ളവരുടെ വിശ്വാസത്തെ ഹനിക്കുന്നത് തന്നെ യുക്തിവാദ മത ബ്രന്തല്ലാതെ മറ്റെന്താണ്. മാഷേ പോലെ ഞങ്ങള്‍ക്കും സെന്‍സ് ഉണ്ട്. അത് ഉപയോഗിച്ചു തന്നെയാണ്. ഞങ്ങള്‍ ജോലി ചെയ്യുന്നതും, ജീവിക്കുന്നതും. വിശ്വസിയായത്തിന്റെ പേരില്‍ യുക്തിവാധികളെ സമീപിച്ചു ആരും ജീവിക്കാന്‍ വേണ്ടി സഹായം അഭ്യര്‍ത്ഥിച്ചു വരുന്നില്ലെന്കില്‍, ആരും മഹര്‍ കൊടുക്കനില്ലതിനാല്‍ യുക്തിവാധികളോട് കൊടുക്കാന്‍ പരയുന്നില്ലെന്കില്‍, മാഷിന്റെ പ്രശ്നമെന്താണ്. അതൊക്കെ വിശ്വാസത്തിന്റെ ഭാഗവും,അവരുടെ കുടുമ്പത്തിന്റെ പ്രശ്നവുമാണ്. അങ്ങിനെ ഓരോ കാര്യവും. എല്ലാവരും ഭാര്യയും കുടുംപവുമായി, കുട്ടികളുമായി ഒരു വീട്ടില്‍ തന്നെയാണ് അവര്കെല്ലാം ചിലവിനു കൊടുത്തു താമസിക്കുന്നത്. വഴിയേ പോകൊന്ന സ്ത്രീകല്കൊന്നുമാല്ലല്ലോ മഹര്‍ കൊടുക്കുന്നത്. കൂടെ താമസിപ്പിച്ചു സംരക്ഷിക്കാന്‍ തന്നെയാണ് എല്ലാവരും വിവാഹം കഴിക്കുന്നത്‌. ഈ മാഷും, ഞാനും, മറ്റുള്ളവരും അങ്ങിനെയൊക്കെ തന്നെയാണ് ഈ ഭൂ മുഖത്ത് വരുന്നതു. വിശ്വാസികള്‍ അത് കൊടുത്തു വിവാഹം കഴിക്കുന്നതയാലും, യുക്തിവാദികള്‍ അത് കൊടുക്കാതെ വിവാഹം കഴിച്ചു വീര വാദം പറഞ്ഞാലും അതിന് ശേഷം നടക്കുന്നതൊക്കെ ഒന്നു തന്നെയാണ്. സ്ത്രീ ധനം കൊടുത്തു മക്കളെ വിവാഹം കഴിപ്പിക്കുന്നതിനെ മാഷ് എന്ത് പറയുമോ ആവോ. തിരിച്ചും അതിനൊരു "സഭ്യമായ" ഭാഷ മാഷ്ടെ ഡിക്ഷനറിയില്‍ ഉണ്ടാകുമെന്ന് തീര്‍ച്ച. എന്തായാലും അതൊന്നും വിളിച്ചു പറയല്ലേ മാഷേ!

കടവന്‍ said...

സമുദായത്തില്‍ പിറന്ന അവിവേകികള്‍ കത്തിച്ച കമ്മ്യൂണിസ്റ്റ് 'പാഠ പുഷ്തകം' കത്തിച്ചാല്‍ അത് വീണ്ടും റീ-പ്രിന്റ് ചെയ്യാം.

പുരോഗമനജനാധിപത്യപരിഷ്ക്ര്യതസാംസ്കാരിക സംഘം പാപ്പിനിശ്ശേരിയില്‍ കത്തിച്ച പാമ്പുകള്‍ക്ക് ജീവനിട്ടു കൊടുക്കാന്‍ മതം പഠിക്കാതെ വളര്‍ന്ന 'പരിഷ്ക്ര്യതര്‍' ക്ക് കഴിയുമോ മാഷെ?

REPLY PLEASE...

..naj said...

Jabbar Master, Pls.

വിശ്വാസികള്‍ മഹര്‍ കൊടുത്തു വിവാഹം കഴിക്കുന്നതയാലും, യുക്തിവാദികള്‍ അത് കൊടുക്കാതെ വിവാഹം കഴിച്ചു വീര വാദം പറഞ്ഞാലും അതിന് ശേഷം നടക്കുന്നതൊക്കെ ഒന്നു തന്നെയാണ്. (ഇവിടെ കൊടുക്കുന്നത് വഴിയേ പോകുന്ന സ്ത്രീകള്‍ക്കല്ല. തന്റെ ഭാര്യയായി ജീവിക്കാന്‍ പോകുന്ന സ്ത്രീക്ക്)
സ്ത്രീ ധനം കൊടുത്തു പെണ്‍മക്കളെ വിവാഹം കഴിപ്പിക്കുന്നതിനെ മാഷ് എന്ത് പറയുമോ ആവോ. മാഷ് പറഞ്ഞ സാധനത്തിന്റെ പോലെ അതും വില പറയല്‍ ആണല്ലോ.
തിരിച്ചും അതിനൊരു "സഭ്യമായ" ഭാഷ മാഷ്ടെ ഡിക്ഷനറിയില്‍ ഉണ്ടാകുമെന്ന് തീര്‍ച്ച. എന്തായാലും അതൊന്നും വിളിച്ചു പറയല്ലേ മാഷേ!

ഇസ് ലാം വിചാരം said...

മാഷെ മാഷെക്കാള്‍ മുമ്പേ ഞാന്‍ വായിച്ചിട്ടുണ്ട് മുഹമ്മദിന്റെ ഹൈക്കല്‍.

സഫിയ്യ (റ) പ്രവാചകന്റെ ഭാര്യയെന്നറിയാത്തവര്‍ മദ്രസാ വിദ്യാര്‍ത്ഥികള്‍ പോലുമുണ്ടാകില്ല.

ഞാന്‍ കള്ളക്കഥ എന്നു പറഞ്ഞത് മാഷെഴുതിപ്പിടിപ്പിച്ചതിനെപ്പറ്റിയാണു.

കള്ളക്കഥ മാത്രമല്ല അസംബന്ധം കൂടീയാണാ വ്യാഖ്യാനം.

മാഷിന്റെ കള്ളക്കഥ ചമക്കല്‍ ഇങ്ങിനെ:

"ea jabbar said...
ഒരു പതിനേഴുകാരി പെണ്‍കുട്ടിയെ അവളുടെ അഛന്റെയും ഭര്‍ത്താവിന്റെയും അരിഞ്ഞിട്ട ശവങ്ങളുടെ ഇടയിലിട്ട് ഈ പ്രവാചകപുങ്കവന്‍ എന്തു ചെയ്തുവെന്ന് ഇബ്നു ഹിഷാമിന്റെ ചരിത്രഗ്രന്ഥത്തില്‍നിന്നുള്ള ഉദ്ധരണി ഇതാ വായിച്ചോളൂ. ഓരിയന്റലിസ്റ്റു കെട്ടുകഥയെന്നു തോന്നുന്നുണ്ടെങ്കില്‍ ജമാ അത്തുകാര്‍ പച്ച മലയാളത്തില്‍ പ്രസിദ്ധീകരിച്ച ഹുസൈന്‍ ഹയ്ക്കലിന്റെ മുഹമ്മദ് എന്ന ഗ്രന്ഥത്തില്‍ ഇതുപോലെത്തന്നെ ഉദ്ധരിച്ചിട്ടുണ്ട്. ഇതു വായിച്ചിട്ട് മനസ്സാക്ഷിയുള്ളവര്‍ പറയട്ടെ ഈ മനുഷ്യന്റെ സദാചാരം മാതൃകാപരമായിരുന്നോ എന്ന്! കൂടുതല്‍ എന്നെക്കൊണ്ട് പറയിക്കരുതെന്ന് ഒരിക്കല്‍ കൂടി അപേക്ഷിക്കുന്നു.


ഇനി കേട്ടോ പ്രവാചക പത്നി സഫിയ്യ (റ)യുടെ യഥാര്‍ത്ഥ ജീവിത കഥനം.

Safiyya bint Huyayy,(may Allah be pleased with her) married the Prophet Muhammad (peace and blessings of Allah be upon him) in 7 AH, when the Prophet was sixty years old and she was seventeen years old. As in the case of juwayriyya bint Harith, this marriage occurred after one of the Muslims' decisive battles, in this case, the battle of Khaybar. After the battle of Khaybar in which the Muslims defeated the Jews, two women were brought before the Prophet Muhammad (peace and blessings of Allah be upon him) by Bilal, the black mu'adhdhin of Medina whose beautifully piercing voice constantly called the Muslims to prayer right up until the Prophet's death- after which he could not bring himself to call the adhan anymore, until he was present at the surrender of Jerusalem to the khalif Umar in 17 AH. They had passed by those who had been killed in the fighting. One of the two women was shrieking and screaming, and rubbing dust in her hair, while the other was mute with shock.

The silent one was Safiyya, the daughter of Huyayy ibn Akhtab, the chief of the Banu Nadir who had all been expelled from Medina in 4 AH after plotting to kill the Messenger of Allah by dropping a stone on his head as he sat talking with their leaders. The noisy one was Safiyya's cousin. Safiyya could trace her lineage directly back to Harun, the brother of the Prophet Moses (peace be upon them). The Prophet Muhammad (peace and blessings of Allah be upon him) asked someone to look after the woman who was screaming and then took off his cloak and placed it over the shoulders of Safiyya, whose husband had been killed in the battle. It was a gesture of pity, but from that moment she was to be honored and given great respect in the Muslim community. Then the Prophet (peace and blessings of Allah be upon him) turned to Bilal and said, "Bilal, has Allah plucked mercy from your heart that you let these two women pass by those of their menfolk who have been killed?" This was considered a severe reprimand, for the Messenger of Allah (peace and blessings of Allah be upon him) rarely criticized the behavior of those who served him. Anas ibn Malik, for example once said, "I served the Messenger of Allah (peace and blessings of Allah be upon him) for eight years. He never once scolded me for something that I had done or for something that I had not done.

Like Umm Habiba, Safiyya was the daughter of a great chief. The only person who could save her from becoming a slave after having enjoyed such a high position was the Prophet. Although her father had planned to assassinate Muhammad (peace and blessings of Allah be upon him) after the battle of Uhud, and had conspired with the Banu Qurayza to exterminate all the Muslims during the battle of al-Khandaq, it was characteristic of the Prophet Muhammad (peace and blessings of Allah be upon him) that he did not bear any grudges. For those who did wrong, he felt pity rather than anger, and for those who had done no wrong, he had even greater compassion. The Prophet Muhammad (peace and blessings of Allah be upon him) invited Safiyya to embrace Islam, which she did, and having given her, her freedom, he then married her. Some people may have wondered how it was that Safiyya could accept Islam and marry the Prophet when her father had been his bitter enemy, and when bloody battles had taken place between the Jews and the Muslims. The answer may be found in what she has related of her early life as the daughter of the chief of the Banu Nadir.

She said,(may Allah be pleased with her): "I was my father's favorite and also a favorite with my uncle Yasir. They could never see me with one of their children without picking me up. When the Messenger of Allah (peace and blessings of Allah be upon him) came to Medina, my father and my uncle went to see him. It was very early in the morning and between dawn and sunrise. They did not return until the sun was setting. They came back worn out and depressed, walking with slow, heavy steps. I smiled to them as I always did, but neither of them took any notice of me because they were so miserable. I head Abu Yasir ask my father,'Is it him?''Yes, it is.''Can you recognize him? Can you verify it?''Yes, I can recognize him too well.''What do you feel towards him?''Enmity, enmity as long as I live.'

The significance of this conversation is evident when we recall that in the Torah of the Jews, it was written that a Prophet would come who would lead those who followed him to victory. Indeed before the Prophet Muhammad (peace and blessings of Allah be upon him) came to Medina, the Jews used to threaten the idol worshippers of Yathrib, as it was then called, that when the next Prophet came to the believers were going to exterminate them, just as the Jews had exterminated other tribes who refused to worship God in the past. As in any case, of the Prophet Jesus,(peace and blessings of Allah be upon him) who had been clearly described in the Torah - but rejected by many of the Jews when he actually came - the next and last Prophet was accurately described in the Torah, which also contained signs by which the Jews could easily recognize him. Thus Ka'b al-Ahbar, one of the Jews of that time who embraced Islam, relates that this Prophet is described in the Torah as follows:

'My slave, Ahmad, the Chosen, born in Mecca, who will emigrate to Medina (or he said Tayyiba - another name given to Yathrib); his community will be those who praise Allah in every state.'

And 'Amr ibn al-'As said that it also says in the Torah:

'O Prophet, We have sent you as a witness, a bringer of good news and a warner and a refuge for the illiterate. You are My slave and My messenger. I have called you the one on whom people rely, one who is neither coarse nor vulgar, and who neither shouts in the markets nor repays evil with evil, but rather pardons and forgives. Allah will not take him back to Himself until the crooked community has been straightened out by him and they say, "There is no god but Allah." Through him, blind eyes, deaf ears and covered hearts will be opened.'

It was thanks to these descriptions in the Torah, that the most learned rabbi of the Jews,'Abdullah ibn Salam, had embraced Islam on seeing Muhammad (peace and blessings of Allah be upon him) and it was because of these descriptions that Huyayy ibn Akhtab was also able to recognize him. However Huyayy, like most of the other Jews, was deeply disappointed that the last Prophet (peace and blessings of Allah be upon him) was a descendant of Isma'il and not of Ishaq,(the two sons of the Prophet Ibrahim, peace be upon them), since the Jews of that time claimed exclusive descent from Ishaq, through the twelve sons of his son Ya'qub (who was also known as Israel), from whom the twelve tribes of Israel had originated. Not only did Huyayy resent the fact that the last Prophet had appeared amongst the Arabs, but also he did not want to lose his position of power and leadership over his people.

It was for these reasons that Huyayy secretly decided to oppose and fight the Prophet Muhammad (peace and blessings of Allah be upon him) while in public he and the other leaders of the Jews made peace treaties with the Muslims and the Jews broke as soon as it seemed a favorable time to do so. Although Safiyya was Huyayy's daughter, she had a pure heart and had always wanted to worship her Creator and Lord, the One who had sent Moses, to whom she was related, and Jesus, and finally Muhammad, may Allah be pleased with all of them. Thus as soon as the opportunity arose, not only to follow the last Prophet, but also to be married to him, she took it. Although Safiyya had in Muhammad (peace and blessings of Allah be upon him) a most kind and considerate husband, she was not always favorably accepted by some of his other wives, especially when she had first joined the Prophet's household. It is related by Anas that on one occasion, the Prophet (peace and blessings of Allah be upon him) found Safiyya weeping. When he asked her what the matter was, she replied that she heard thHafsa had disparagingly described her as 'the daughter of a Jew'.

The Prophet (peace and blessings of Allah be upon him) responded by saying, "You are certainly the daughter of a Prophet (Harun), and certainly your uncle was a Prophet (Moses), and you are certainly the wife of a Prophet (Muhammad), so what is there in that to be scornful towards you?" Then he said to Hafsa, "O Hafsa, fear Allah!"

Once the Prophet was accompanied on a journey by Safiyya and Zaynab bint Jahsh when Safiyya' s camel went lame. Zaynab had an extra camel and the Prophet asked her if she would give it to Safiyya. Zaynab retorted, "Should I give to that Jewess!" The Prophet turned away from her in anger and would not have anything to do with her for two or three months not to show his disapproval of what she had said. Some three years later, when Muhammad (peace and blessings of Allah be upon him) was in his final illness, Safiyya felt for him deeply and sincerely. "O Messenger of Allah," she said, "I wish it was I who was suffering instead of you." Some of the wives winked at each other which made the Prophet cross and he exclaimed, "By Allah, she spoke the truth!"


She still underwent difficulties after the death of the Prophet (peace and blessings of Allah be upon him). Once a slavegirl she owned went to the Amir al Muminin Umar and said, "Amir al Muminin! Safiyya loves the Sabbath and maintains ties with the Jews!" Umar asked Safiyya about that and she said, "I have not loved the Sabbath since Allah replaced it with Friday for me, and I only maintain ties with those Jews to whom I am related by kinship." She asked her slavegirl what had possessed her to carries lie to Umar and the girl replied, "Shaytan!" Safiyya said, "Go, you are free."

Safiyya was with the Prophet for nearly four years, She was only twenty-one when the Prophet (peace and blessings of Allah be upon him) died, and lived as a widow for the next thirty-nine years, dying in 50 AH, at the age of sixty (may Allah be pleased with her).

jewish was live with Muslim with all peace and the jewish had all his right and he was consider prophet Mohammed the leader and return to prophet in all affrays but them perfidy make the battle between them and Muslims

മാഷിന്റെ ദുര്‍ വ്യാഖ്യാന വിഷം അബദ്ധത്തില്‍ വായിച്ചു പോയവരൊക്ക മഹതിയായ വിശ്വാസികളുടെ മാതാവ് സഫിയ്യ
(റ) വിന്റെ മേലെ എഴുതിയ ജീവിത കഥ വായിച്ച് സത്യം മനസ്സിലാക്കട്ടെ...

ഇനിയേതാണു ആയിരക്കക്കക്കക്കണക്കിനു കഥകളില്‍ അടുത്ത കഥ മാഷെ?

മാഷ് ധൈര്യമായി പറഞ്ഞോ..

അതിന്റെ സത്യാവസ്ഥയും ആളുകള്‍ക്ക് മനസ്സിലാക്കാമല്ലോ.

അല്ലെങ്കില്‍ മാഷിന്റെ ദുര്‍ വ്യാഖ്യാനം മാത്രം വായിച്ച് ആളുകള്‍ തെറ്റിദ്ധരിക്കും.

ഒരു പേടിയുമില്ല ഞങ്ങള്‍ക്ക്.

ജബ്ബാര്‍ മാഷ് എന്ന ഒരു മലപ്പുറത്തുകാരന്‍ ചെളി വാരിയെറിഞ്ഞാല്‍ ചെളി പുരളുന്ന ഒന്നല്ല

പ്രവാചകന്റെ വ്യക്തിത്വം.

പിന്നെ ഇസ് ലാമിന്റെ മൂക്ക് ജബ്ബാര്‍ മാഷ് തുമ്മിയാലൊന്നും തെറിച്ചു പോവുകയുമില്ല.

അടുത്ത ദുര്‍ വ്യാഖ്യാനം വരട്ടെ..

ഇസ് ലാം വിചാരം said...

Dear E.A.Jabbar Master,
jabbar master,

Many anti Islamics like you attack the marriage of Prophet Muhammad to Safiyyah. You and your yukthivadi sankham people claim that the Prophet was brutal and unfair in marrying Safiyyah.

but believe jabbar master, there was absolutely nothing wrong with the Prophet’s marriage to Safiyyah.

what your yukthivadi sankgham know about Islam ? you dont know real history of Islam. all misinterpretations.

jabbar master,
read...
understand...
and aoid ur thought that u have good knowledge on Islam.

whatever you learned is nothing but from the oriental history and unislamic/anti-islamic website.

there is no truth whatever u say about Mariyya, or Safiyya ; both of them were prophet's wives..

first , you told mariyya was not prophets' wife.. it is NO.1 lie

now the second lie comes about safiyya..(Ra)

that prophet behaved to her brutally..

u know safiyya? u dont know anything about her.. what u know is unreal stories.

As for the accusation that Safiyyah was coerced into marriage or taken advantage of, as alleged by a known Islamophobic, this claim has no basis at all.

It is known that Safiyyah(R) remained loyal to the Prophet until he passed away. (An account of how Safiyyah’s loyalty was affirmed by the Prophet(P) himself is recorded in Muhammad Husayn Haykal, op. cit., p. 374,

മലയാളം തന്നെയെഴുതാം..

മാഷ് വിചാരിക്കരുത് ഹൈക്കലിനെ വായിച്ചത് മാഷേയുള്ളൂ ഈ ഭൂമി മലയാളത്തിലെന്ന്..

മാഷ് ഒന്ന് പേജ് നമ്പര്‍ പറഞ്ഞേ.. ഹൈക്കല്‍ എന്താണെഴുതിയത്...

ഇതാ ഹൈക്കല്‍ എഴുതുന്നത് ഞാന്‍ പേജ് നമ്പര്‍ സഹിതം എഴുതാം..

നന്നായി കണ്ണു തുടച്ച് വായിക്കുക.

"The Prophet granted her freedom and then married her, following the examples of great conquerors who married the daughters and wives of the kings whom they had conquered, partly in order to alleviate their tragedy and partly to preserve their dignity. (Muhammad Husayn Haykal, The Life of Muhammad (North American Trust Publications, 1976), p. 373

മാഷ് പറഞ്ഞ സഫിയ്യ (റ) അതേ സഫിയ്യ.. അവരെ പ്രവാചകന്‍ എന്തിനാ വിവാഹം കഴിച്ചത് ? ..( മാഷിന്റെ ഭാഷയില്‍ വിവാഹമല്ല മറ്റെന്തോ !! ഛെ.. മാഷെഴുതിയത് ഞാനാവര്‍ത്തിക്കുന്നില്ല) ഹൈക്കല്‍ എന്താണതിനെക്കുറിച്ച് പറഞ്ഞത് ?!!

"partly in order to alleviate their tragedy and partly to preserve their dignity" എന്ന്. എന്നു വെച്ചാല്‍ എന്തോന്നാ മാഷെ...?ൊൊൂ

ഒന്നു പരിഭാഷപ്പെടുത്തിയേ...പ്ലീസ്...

ഇത് മാഷ് ഉദ്ധരിച്ച ഹൈക്കലിന്റെ തെളിവ്.

ഇനി ഹൈക്കല്‍ പോരെങ്കില്‍ മാഷ് ഉദ്ധരിച്ച സംഭവത്തെ ലോകത്തെ മറ്റുചിന്തകര്‍ വിലയിരുത്തിയത് എങ്ങിനെ എന്ന് നോക്കുക..

ഇതാ മാഷിന്റെ ദുര്‍ വ്യാഖ്യാനം പൊളിക്കുന്ന കൊട്ടക്കണക്കിനു തെളിവ് പിടിച്ചോ...

പേജ് നമ്പര്‍ സഹിതം തന്നെ...

ഇതാ...

He [the Prophet Muhammad - Ed.] then told Safiyyah that he was prepared to set her free, and he offered her the choice between remaining a Jewess and returning to her people or entering Islam and becoming his wife. “I choose God and His Messenger,” she said; and they were married at the first halt on the homeward march. (Martin Lings, Muhammad: His Life Based On The Earliest Sources



കേട്ടോ മാഷെ, മാര്‍ട്ടിന്‍ ലിംഗ്സ് പറഞ്ഞത്...? വായനയുണ്ടായിട്ട് കാര്യമില്ല ..പരന്ന വായന വേണം...!

എന്തെങ്കിലും കാണുമ്പോഴേക്ക് പേസ്റ്റിയാല്‍ പോര..പഠിക്കണം വിഷയം.

ഇനി അടുത്തത് പിടിച്ചോ..


"As was customary for Arab chiefs, many were political marriages to cement alliances. Others were marriages to the widows of his companions who had fallen in combat and were in need of protection. (John L. Esposito, Islam: The Straight Path, pp. 19)"

ജോണ്‍.എല്‍.എക്സ്പോസിറ്റോയെ അറിയുമോ? മാഷ് അപവാദവല്‍ക്കരിക്കുന്ന പ്രവാചകനെയൂം സഫിയ്യയെയും അതേ സംഭവത്തെയും

കുറിച്ചാണിവിടെ പറയുന്നത്. കണ്ണ് തുറന്ന് വായിക്കണം.

ഇനി അടുത്തത്..

"With marrying Safiyyah, the Prophet aimed at ending the enmity and hostility adopted by the Jews against him and against Islam, all the way long, but alas they went on with their hatred for Islam and for the Prophet simply because it was their natural disposition to be malicious and stubborn. ( See Muhammad M. as-Sawwaf, Zawjat ar-Rasul at-Tahirat wa Hikmat T’adudihinn, pp. 76-79, Cited in Muhammad Fathi Mus’ad, The Wives of the Prophet Muhammad: Their Strives and Their Lives, p.168)

ഇനിയും ഇതാ...


"There was once a situation when Zaynab bint Jahsh and Safiyyah went with the Prophet on one of his travels and the camel of Safiyyah fell sick. The Prophet said to Zaynab, “The camel of Safiyyah has fallen sick, what about giving her one of your camels?” She said, “Never should I give it to such a Jewish woman”. The Prophet became angry with her and he did not approach her for two months. (Ahmad, vol. 6, pp. 336-337, Cited in Muhammad Fathi Mus’ad, The Wives of the Prophet Muhammad: Their Strives and Their Lives, p.173)


"The Prophet used to treat Safiyyah with courteousness, gentleness and affection. Safiyyah said, “The Messenger of Allah went to Hajj with his wives. On the way my camel knelt down for it was the weakest among all the other camels and so I wept. The Prophet came to me and wiped away my tears with his dress and hands. The more he asked me not to weep the more I went on weeping. (Ahmad, vol.6, p. 337, Cited in Muhammad Fathi Mus’ad, The Wives of the Prophet Muhammad: Their Strives and Their Lives, p.176)

ഇവരാരും കാണാത്ത താണല്ലോ മാഷ് കണ്ടത്... അതും ഹൈക്കലിനെയും ഉദ്ധരിച്ച്!!!!

വെറുതെ..എന്തിനാണു മാഷെ.....?

ea jabbar said...

ഇസ്ലാമിന്റെ രണ്ടാം പ്രമാണമായ ബുഖാരി യില്‍ ഈ സംഭവം ഇങ്ങനെയാണു വിവരിക്കുന്നത്.:-

അനസ് പറയുന്നു:
തിരുമേനി ഖൈബര്‍ ആക്രമിച്ച ഘട്ടത്തില്‍ അവിടെവെച്ചാണു ഞങ്ങള്‍ സുബഹ് നമസ്കരിച്ചത്. നേരം പുലര്‍ന്നു കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. തിരുമേനി വാഹനത്തിലേറി.അബൂ തല്‍ഹയും. ഞാന്‍ വാഹനത്തിലേറിയിട്ട് അബൂതല്‍ഹയുടെ പിന്നിലാണിരുന്നത്.തിരുമേനി വാഹനത്തെ ഖൈബര്‍ പട്ടണത്തിലെ തെരുവിലേക്കു തിരിച്ചു. എന്റെ കാലിന്റെ മുട്ട് തിരുമേനിയുടെ തുടയിന്മേല്‍ തട്ടുന്നുണ്ടായിരുന്നു. തിരുമേനി തന്റെ തുടയില്‍നിന്ന് വസ്ത്രം അല്‍പ്പം പൊക്കി . തിരുമേനിയുടെ തുടയുടെ വെളുപ്പ് ഞാന്‍ കണ്ടുകൊണ്ടിരുന്നു. പട്ടണത്തില്‍ പ്രവേശിച്ചു കഴിഞ്ഞപ്പോള്‍ , “അല്ലാഹു അക്ബര്‍ ,ഖൈബര്‍ ഇതാ നശിച്ചു കഴിഞ്ഞു; ഒരു ജനതയുടെ വീടുകള്‍ക്കു മുമ്പില്‍ നാം ഇറങ്ങിക്കഴിഞ്ഞാല്‍ , താക്കീതു നല്‍കപ്പെട്ടു കൊണ്ടിരുന്ന ആ ജനതയുടെ പ്രഭാതം അശുഭകരം തന്നെ” എന്നു തിരുമേനി മൂന്നു പ്രാവശ്യം പറഞ്ഞു. അവിടത്തെ നിവാസികള്‍ അവരുടെ ജോലികള്‍ക്കായി പുറത്തിറങ്ങിയപ്പോള്‍ ‘ഇതാ മുഹമ്മദും പട്ടാളവും’ എന്നവര്‍ അമ്പരപ്പോടെ പറയാന്‍ തുടങ്ങി. അനസ് പറയുന്നു. ശക്തി കൊണ്ടാണ് ഞങ്ങള്‍ ഖൈബര്‍ ജയിച്ചടക്കിയത്. തടവുകാരെയെല്ലാം ഒരിടത്ത് ഒരുമിച്ചു കൂട്ടി. “ ദൈവദൂതരേ ഈ തടവുകാരില്‍നിന്ന് എനിക്കൊരു പെണ്‍കിടാവിനെ തരണമേ” എന്നപേക്ഷിച്ചുകൊണ്ട് ദിഹ്യത്ത് വന്നു. പോയി ഒരു പെണ്‍കിടാവിനെ നീ എടുത്തുകൊള്ളുക എന്ന് തിരുമേനി സമ്മതം കൊടുത്തു. അപ്പോള്‍ ഹുയയ്യിന്റെ മകള്‍ സഫിയ്യയെയാണ് അദ്ദേഹം എടുത്തത്. ഒരാള്‍ തിരുമേനിയെ ഉണര്‍ത്തി:“ ദൈവദൂതരേ ഖുറൈള, നളീര്‍ ‍, എന്നീ രണ്ടു ജൂതഗോത്രങ്ങളില്‍ ഉന്നതസ്ഥാനത്തിരിക്കുന്ന ഒരുവളെ ഇവിടുന്ന് ഏല്‍പ്പിച്ചു കൊടുത്തത് ദിഹ്യത്തിനാണല്ലോ. ആ പെണ്ണ് താങ്കള്‍ക്കല്ലാതെ അനുയോജ്യയാവില്ല.” ഇതു കേട്ടപ്പോള്‍ “ദിഹ്യത്തിനെ വിളിക്കുക” എന്ന് തിരുമേനി അരുളി. ദിഹ്യത്ത് അവളേയും കൊണ്ട് വന്നു. “ നീ തടവുകാരില്‍നിന്നു വേറൊരു പെണ്ണിനെ ഏറ്റു വാങ്ങിക്കൊള്ളുക. “ എന്നു തിരുമേനി അരുളി. തിരുമേനി അവളെ ബന്ധനമുക്തയാക്കി വിവാഹം ചെയ്തു. അവളുടെ മോചനം തന്നെയാണ് പ്രതിഫലമായി കണക്കാക്കിയത്. യാത്രാമധ്യേ തിരുമേനിയോടൊപ്പം “വീട്ടില്‍ കൂടാന്‍ ” ഉമ്മു സുലൈം സഫിയ്യയെ അണിയിച്ചൊരുക്കി. രാത്രി സഫിയ്യയെ തിരുമേനിക്ക് ഉമ്മുസുലൈം ഏല്‍പ്പിച്ചു കൊടുത്തു. തിരുമേനി പ്രഭാതവേളയില്‍ പുതിയാപ്പിളയായി. തിരുമേനി അരുളി: “വല്ലവരുടേയും കയ്യില്‍ ആഹാരസാധനമായി വല്ലതും ഉണ്ടെങ്കില്‍ അവരതു കൊണ്ടു വരട്ടെ.” തിരുമേനി തോലിന്റെ ഒരു സുപ്ര വിരിച്ചു. ചിലര്‍ ഈത്തപ്പഴം കൊണ്ടുവന്നു. ചിലര്‍ നെയ്യും. ഗോതമ്പ് വറുത്തു പൊടിച്ചതും കൊണ്ടു വന്നുവെന്നും അനസ് പറാഞ്ഞുവെന്നാണ് എന്റെ ഓര്‍മ്മ. അതെല്ലാം കൂടി അവര്‍ കൂട്ടിക്കലര്‍ത്തി. അതായിരുന്നു തിരുമേനിയുടെ വിവാഹസല്‍ക്കാരം.[235]

ഈ വീട്ടില്‍കൂടലിന്റെ മറ്റൊരു വിവരണം ആധുനിക ചരിത്ര പണ്ഡിതനായ ഹുസൈന്‍ ഹൈക്കല്‍ നല്‍കുന്നതിങ്ങനെയാണ്:
“തന്റെ പിതാവിനെയും ഭര്‍ത്താവിനെയു വധിച്ച പ്രവാചക്ന്റെ നേരെ സഫിയ്യയുടെ ഉള്ളില്‍ വല്ല പകയും ഉണ്ടായേക്കുമോ എന്ന് പ്രവാചകന്റെ അനുചരന്മാരില്‍ ഒരാളായ അബൂ അയ്യൂബുല്‍ അന്‍സാരി ആശങ്കിച്ചു.അതിനാല്‍ ഖൈബറില്‍നിന്ന് മടങ്ങുന്ന വഴിക്ക് രാത്രി പ്രവാചകന്‍ സഫിയ്യയുമായി മധുവുധു ആഘോഷിച്ച തമ്പിന്റെ പരിസരത്ത് അദ്ദേഹം ഖഡ്ഗം ഊരിപ്പിടിച്ചു കാവല്‍ നിന്നു. നേരം പുലര്‍ന്നപ്പോള്‍ അദ്ദേഹത്തെ കണ്ട പ്രവാചകന്‍ ചോദിച്ചു.’എന്തേ ഇവിടെ?’ അദ്ദേഹം പറഞ്ഞു: “ഈ സ്ത്രീ അങ്ങയെ വല്ലതും ചെയ്തേക്കുമോ എന്നു ഞാന്‍ ആശങ്കിച്ചു. അവരുടെ പിതാവും ഭര്‍ത്താവും ജനതയും എല്ലാം അങ്ങാല്‍ വധിക്കപ്പെട്ടതല്ലേ?” (ഹയാത്തു മുഹമ്മദ്- ഹുസൈന്‍ ഹൈക്കല്‍ )

ഇബ്നു ഉമര്‍ പറയുന്നു:
‘ബനൂ മുസ്തലക്’ ഗോത്രക്കാര്‍ അശ്രദ്ധരായി കഴിഞ്ഞു കൂടിയിരുന്ന സന്ദര്‍ഭത്തില്‍ തിരുമേനി അവരെ ആക്രമിച്ചു. അവരുടെ ഒട്ടകങ്ങള്‍ അരുവിയില്‍ വെള്ളം കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവരുടെ കൂട്ടത്തിലെ യോദ്ധാക്കളെ വധിക്കുകയും സ്ത്രീകളെയും കുട്ടികളെയും ബന്ധനസ്ഥരാക്കുകയും ചെയ്തു.അന്നാണു ജുവൈരിയ്യ തിരുമേനിയുടെ അധീനത്തില്‍ വന്നത്.[1108]

സഫിയ നബിയുടെ ഭാര്യയായി ജീവിച്ചു എന്നതു ശരി. നബി അവരെ വിവാഹം ചെയ്ത സന്ദര്‍ഭം ഇന്നത്തെ ഒരു നീതിബോധം വെച്ച് ഒന്നു വിശകലനം ചെയ്തു നോക്കൂ. കൃഷി ചെയ്ത് സമാധാനത്തോടെ ഒരിടത്ത് സെറ്റില്‍ ചെയ്തു ജീവിച്ചിരുന്ന ഒരു ഗോത്രത്തെ കാര്യമായ ഒരു പ്രകോപനവുമില്ലാതെ പതുങ്ങിച്ചെന്ന് ആക്രമിക്കുക, അവരെ കൊന്നൊടുക്കുക, സമ്പത്തു മുഴുവന്‍ കവര്‍ച്ച ചെയ്യുക ,പെണ്ണുങ്ങളെ പങ്കിട്ടെടുക്കുക, ഗ്ഗോത്രത്തലവന്റെ ഭാര്യയെയും മകളെയും പിടിച്ചു കെട്ടി അവരുടെ പിതാവിന്റെയും ഭര്‍ത്താവിന്റെയും ശവ ശരീരങ്ങള്‍ വെട്ടിയിട്ട സ്ഥലത്തു വെച്ചു ആ പെണ്ണുങ്ങളെ ടെന്റിനുള്ളില്‍ കൊണ്ടു പോയി ‘മധുവിധു ‘ ആഘോഷിക്കുക, വാളൂരിപ്പിടിച്ച് അനുയായി കാവല്‍ നില്‍ക്കുക, ഇതൊക്കെ എങ്ങനെ നമ്മള്‍ക്കു ന്യായീകരിക്കാനാവും?
വിധവകളെ വിവാഹം ചെയ്യണമെങ്കില്‍ മൂന്നു മാസത്തെ ഇദ്ദ കഴിയണം എന്നാണല്ലോ പൊതു നിയമം. കൊള്ളമുതല്‍ പങ്കിട്ടു പെണ്ണുങ്ങളെ ഭോഗിക്കുമ്പോള്‍ ഇതൊന്നും പ്രവാചകനോ അനുയായികള്‍ക്കോ ബാധകമാകാതിരുന്നതെന്തേ?

ea jabbar said...

ബുഖാരിയും ഇബ്നു ഹിഷാമും ത്വബ് രിയുമൊക്കെ രേഖപ്പെടുത്തിയതോ പുത്തന്‍ സായിപ്പന്മാര്‍ എഴുതിയതോ ഞാന്‍ ഇസ്ലാമായി കണക്കാക്കേണ്ടത്?

ea jabbar said...

അന്ധമായ വിശ്വാസം കൊണ്ട് മനുഷ്യത്വം മരവിച്ചു പോയവര്‍ക്കു മാത്രമേ ഇതൊക്കെ ന്യായീകരിക്കാന്‍ കഴിയൂ. എനിക്കിതൊക്കെ വായിക്കുമ്പോള്‍ കരളു പറിഞ്ഞു പോകുന്ന അനുഭവമാണുണ്ടാകുന്നത്.
ഈ വിഷയം വിടുന്നതാകും നല്ലത്.

ea jabbar said...

ജബ്ബാര്‍ മാഷ് എന്ന ഒരു മലപ്പുറത്തുകാരന്‍ ചെളി വാരിയെറിഞ്ഞാല്‍ ചെളി പുരളുന്ന ഒന്നല്ല

ഞാന്‍ ചെളിയെറിയുന്നില്ല; മതപ്രമാണങ്ങള്‍ എനിക്കു കാണിച്ചു തന്ന ചെളി ഞാന്‍ മറ്റുള്ളവര്‍ക്കും കാണിച്ചുകൊടുക്കുന്നു . അത്രയേയുള്ളു. അതു നിഷ്പക്ഷമായി വായിക്കുന്നവര്‍ക്കു മനസ്സിലാകുന്നുമുണ്ട്.

ea jabbar said...

ഇസ്ലാമിനെ കുറിച്ചു വസ്തുനിഷ്ടമായി പഠിക്കാന്‍ അവലംബിക്കേണ്ട പ്രമാണരേഖയേതെന്ന കാര്യത്തില്‍ തന്നെ നമ്മള്‍ ഭിന്ന നിലപാടുകാരാണ്. ഞാന്‍ ഏറ്റവും പഴക്കമുള്ളതും ഇസ്ലാം ചരിത്രത്തോടും നബിയുടെ കാലഘട്ടത്തോടും അടുത്തു നില്‍ക്കുന്നതുമായ പ്രമാണങ്ങളെ അവലംബിക്കുമ്പോള്‍ നിങ്ങള്‍ ഏറ്റവും ആധുനിക കാല‍ത്തു രചിക്കപ്പെട്ട പുസ്തകങ്ങളെയാണ് ആശ്രയിക്കുന്നത്. കാലം മുന്നോട്ടു പോകും തോറും മായം കലരാനുള്ള സാധ്യത കൂടും. പാശ്ചാത്യര്‍ അറബി പഠിച്ച് ഇസ്ലാമിനെ വിമര്‍ശിക്കാന്‍ തുടങ്ങിയതോടെയാണ് ഇസ്ലാമില്‍ പല പുകമറകളും സൃഷ്ടിക്കപ്പെട്ടു തുടങ്ങിയത്. അതുകൊണ്ടു തന്നെ വെള്ള പൂശാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത്തരം പുസ്തകങ്ങളും പുതിയ ഗവേഷണങ്ങളുമൊക്കെയാവും പ്രിയം. ഹദ്ദിസ് ഗ്രന്ഥങ്ങളാണ് ഇസ്ലാമിന്റെ രണ്ടാം പ്രമാണം. പക്ഷെ പ്രധാന ഹദീസ് ഗ്രന്ഥങ്ങള്‍ പോലും പൂര്‍ണ്ണരൂപത്തില്‍ ഭാഷാന്തരം ചെയ്തു പ്രസിദ്ധീകരിക്കാന്‍ , കാക്കത്തൊള്ളായിരം ബുക്കുകള്‍ ഇറക്കുന്ന ഇസ്ലാം പ്രചാരകര്‍ക്കിന്നു താല്‍പ്പര്യമില്ല.

ea jabbar said...

ജോണ്‍.എല്‍.എക്സ്പോസിറ്റോയെ അറിയുമോ? മാഷ്


നാന്നായി അറിയും. അദ്ദേഹം അമേരിക്കന്‍ ഗവണ്മെന്റി്ന്റെ നയകാര്യവകുപ്പിലെ ഉദ്യോഗസ്ഥനാണ് എന്നാണു എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. അദ്ദേഹത്തിനു സര്‍ക്കാര്‍ ശംബളം നല്‍കുന്നത് മുസ്ലിം രാജ്യങ്ങളെ അമേരിക്കയുമായിഅടുപ്പിച്ചു നിര്‍ത്താന്‍ തന്ത്രങ്ങള്‍ മെനയുക എന്ന ജോലിക്കാണ്. ബുദ്ധിമാനായ അദ്ദേഹം മുസ്ലിംങ്ങളെ പക്ഷത്തു നിര്‍ത്താന്‍ വേണ്ട തന്ത്രങ്ങളെല്ലാം ഭംഗിയായി നിര്‍വ്വഹിക്കുന്നുമുണ്ട്. വിഡ്ഡികളായ മുസ്ലിങ്ങള്‍ അദ്ദേഹത്തെ ആനപ്പുറത്തേറ്റി കൊണ്ടു നടക്കുന്നുമുണ്ട്.
ജമാ അത്തുകാര്‍ കക്കാട് സമ്മേളനത്തിലും കൊണ്ടു വന്നു. അദ്ദേഹം അവിടെയും പത്രസമ്മേളനത്തിലും അന്നു മുസ്ലിങ്ങളെ ഉപദേശിച്ച കാര്യം ജമാ അത്തുകാര്‍ മുഖവിലക്കെടുത്തില്ലെങ്കിലും എന്നെപ്പോലുള്ളവര്‍ അതു പ്രാവര്ത്തികമാക്കുന്നു. അദ്ദേഹം മുസ്ലിംങ്ങളെ ഉപദേശിച്ചത് ഇങ്ങനെ:-

“ഓരോ സമുദായക്കാരും അവരവരുടെ സമുദായത്തിലെ ജീര്‍ണ്ണതകള്‍ക്കെതിരെ സ്വജനങ്ങളെ ബോധവല്‍ക്കരിക്കുകയല്ലാതെ അന്യസമുദായങ്ങളടെ അനാചാരങ്ങളെയോ വിശ്വാസങ്ങളെയോ വിമര്‍ശിക്കരുത്. അത് സമുദായങ്ങള്‍ക്കിടയില്‍ വെറുപ്പും വര്‍ഗ്ഗീയതയും വളര്ത്താനേ ഉപകരിക്കൂ.
ഇന്ത്യയിലെ മുസ്ലിംങ്ങള്‍ ന്യൂനപക്ഷമായതുകൊണ്ടു തന്നെ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഹിന്ദു മതത്തിനും ഇസ്ലാം മതത്തിനും ഒരു പാടു കാര്യങ്ങളില്‍ യോജിപ്പിലെത്താവുന്നതാണ്......”


ഒരു മടയില്‍ നിന്നു ഒരു സത്യവിശ്വാസിയെ രണ്ടു വട്ടം പാമ്പു കടിക്കില്ല എന്നു നബി പറഞ്ഞതായി കേട്ടിട്ടുണ്ട്. ജമാ അത്തുകാര്‍ക്ക് ഒരേ അക്കിടി പല വട്ടം പിണഞ്ഞിട്ടും അവര്‍ ഒരു പാഠവും പഠിച്ചില്ല. മുമ്പും ഇതേ പോലെ ഒരു പുതു മുസ്ലിമിനെ അവര്‍ കേരളത്തില്‍ സമ്മേളനത്തിനു കൊണ്ടു വന്നു. 70 കളിലാണെന്നാണോര്‍മ്മ. ഫറൂക്കിലെ ഒരു സമ്മേളനത്തിലായിരുന്നു. ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പോളിറ്റ് ബ്യൂറൊ അംഗമായിരുന്ന റൊജാ ഗരോഡി യായിരുന്നു അന്നത്തെ അഥിതി. ഞാനന്ന് കോളേജില്‍ പഠിക്കുകയാ. ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രവര്‍ത്തനവുമുണ്ട്. കമ്മൂണിസം പൊളിച്ച് ഇസ്ലാമിലേക്കു വന്ന മഹാന്റെ പ്രസംഗം കേള്‍ക്കാന്‍ ഞാനും പോയി.
അദ്ദേഹത്തിന്റെ പ്രസംഗം എന്നെ കോരിത്തരിപ്പിക്കുകതന്നെ ചെതു. അദ്ദേഹം പറഞ്ഞതിന്റെ ചുരുക്കം ഇങ്ങനെ:-

“ലോകത്ത് മനുഷ്യരാശിക്കേറെ ഗുണം ചെയ്ത പ്രത്യയ ശാസ്ത്രം മാര്‍ക്സിസം തന്നെയാണ്. ഇന്ത്യയിലെ മുസ്ലിംങ്ങള്‍ ഹിന്ദു മതവുമായി പ്രത്യയശാസ്ത്രപരമായ സമന്വയത്തിനു ശ്രമിക്കണം. അദ്വൈത ദര്‍ശനവും ഇസ്ലാമിലെ തവ്ഹീദും വളരെയേറെ യോജിപ്പുണ്ട്. ....”

പ്രസംഗം കഴിഞ്ഞപ്പോള്‍ ജമാ അത്തുകാരുടെ മുഖം അണ്ടി പോയ അണ്ണാന്‍ കണക്കായിരുന്നു. മലപോലെ വന്ന ഗരോഡിയും എലിപോലെ മടങ്ങിപ്പോയി.
എസ്പോസിറ്റോയും തഥൈവ!

ea jabbar said...

ഇനി മോറിസ് ബുക്കായ് സായിപ്പിന്റെ കാര്യവും പറയാം. അങ്ങേര് സൌദി രാജാവിനു സുഖചികിത്സ നടത്താന്‍ വന്നതായിരുന്നു. രാജാവുമായുള്ള പരിചയവും, എണ്ണയുടെ കൊഴുപ്പും, കാളപെറ്റാല്‍ കയറെടുക്കുന്ന മുസ്ലിംങ്ങളുടെ മനശ്ശാസത്രവുമൊക്കെ പഠിച്ച ബുദ്ധിമാനായ സായിപ്പ് ഇസ്ലാം ആശ്ലേഷിച്ചു. ഇപ്പൊ ഇസ്ലാം തന്നെ മൂപ്പരുടെ കയ്യിലായി. ഖുര്‍ ആനിലെ ഭ്രൂണശാസ്ത്രം കണ്ട് അന്തം വിട്ടു ഇസ്ലാമിലേക്കു വന്നു എന്നു മുസ്ലിങ്ങള്‍ പ്രചരിപ്പിക്കുന്ന ഈ സായിപ്പിന്റെ ബുക്കുകള്‍ ഞാനും വായിച്ചു. അദ്ദേഹം പറയുന്നത്, ഖുര്‍ ആനിലെ ഭ്രൂണ ശാസ്ത്രവാക്യങ്ങള്‍ക്ക് ആധുനികശാസ്ത്രത്തിന്റെ സാങ്കേതിക പദങ്ങളും വിശദീകരണങ്ങളും കൊടുത്തു വ്യാഖ്യാനിക്കണം എന്നാണ്. നാല്പതു ദിവസം ശുക്ല ക്കട്ട ,നാല്പതു ദിവസം ചോരക്കട്ട, നാല്‍പ്പതു ദിവസം ഇറച്ചിക്കട്ട എന്ന നബിയുടെ വ്യാഖ്യാനമൊക്കെ അട്ടത്തെറിഞ്ഞ് ശാസ്ത്രത്തിനൊപ്പിച്ച് വ്യാഖ്യാനിച്ചില്ലെങ്കില്‍ ഖുര്‍ ആനിന്റെ കാര്യം കുഴപ്പത്തിലാകുമെന്നാണ്.
സ്വഹീഹിലും സ്വഹീഹായ ആ ഹദീസ് പൊട്ടത്തരമാണെന്നു സായിപ്പു പറഞ്ഞപ്പോഴെങ്കിലും മുസലിങ്ങള്‍ മനസ്സിലാക്കിയതു നന്നായി. .സായിപ്പിനു ബുദ്ധിയുണ്ട്. നമ്മക്കു അത്ര ബുദ്ധിയില്ലെങ്കിലും സായിപ്പിനതുണ്ടെന്നു മനസ്സിലാക്കാനുള്ള ബുദ്ധിയെങ്കിലും വേണ്ടേ! ഇസ്ലാം ഇന്ന് സായിപ്പിന്റെ കയ്യിലായിക്കഴിഞ്ഞു.
പണ്ട് ആഫ്രിക്കന്‍ വിമോചകപ്പോരാളി എഡ്മണ്ട് ടുട്ടു പറഞ്ഞ വാക്കുകള്‍ ഓര്‍ത്തു പോകുന്നു. “ സായിപ്പ് ആഫ്രിക്കയിലെത്തിയപ്പോള്‍ ഭൂമി മുഴുവന്‍ ഞങ്ങളുടെ കയ്യിലും ബൈബിള്‍ സായിപ്പിന്റെ കയ്യിലുമായിരുന്നു. ഇപ്പോള്‍ ഭൂമിയൊക്കെ സാ‍യിപ്പിന്റെ കയ്യിലും ബൈബിള്‍ ഞങ്ങളുടെ കയ്യിലുമായി.!”

ea jabbar said...

ഈ സായിപ്പന്മാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ നിരത്തിക്കാട്ടി നമ്മുടെ കുട്ടിബ്ലോഗര്‍മാര്‍ പറയുന്നു. ഇസ്ലാം ഇതു നോക്കി പഠിക്കിന്‍, ഹദീസും ഖുര്‍ ആനുമൊക്കെ മാറ്റി വെക്കിന്‍, എന്ന്!

..naj said...

ജബ്ബാര്‍ മാഷ്, പ്ലീസ്

ഉത്തരം പറയാന്‍ കഴിയാതതൊക്കെ ഡിലീറ്റ് ചെയ്യുക എന്ന യുക്തി വല്ലാത് യുക്തിയാണ്.
ഞാന്‍ ചോദിച്ച ചോദ്യം ഇതാണ്, അല്ലെങ്കില്‍ ചൊദിപ്പിചതു.
ഇസ്ലാമില്‍ മഹര്‍ വധുവിനു വരന്‍ കൊടുത്തു, പിതാവ് തന്റെ മകളെ വരാന് ഏല്പിച്ചു കൊടുക്കുന്നു. കുടുമ്പമായി, കുട്ടികളായി സംരക്ഷണം ഏറ്റെടുത്ത് കൊണ്ടു ഒരുമിച്ചു ജീവിക്കുന്നു. ഇനി യുക്തിവാദികള്‍ ഒന്നും കൊടുക്കാതെ കൂട്ടുകാരന് കൂട്ടുകാരിയെ "വിവാഹം" ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കുന്നു. (മകളുടെ, അല്ലെങ്കില്‍ മകളുടെ തീരുമാനത്തില്‍, കാഴ്ചപാടില്‍ എന്തെങ്കിലും പിഴവ് രണ്ടിലൊരാളെ കുറിച്ചു വന്നാല്‍, പിന്നീട് സംഭവിക്കുന്നതെല്ലാം തതൈവ. അതെന്തു മാകട്ടെ.
മഹര്‍ കൊടുത്തു കഴിച്ചാലും, കൊടുക്കാതെ കഴിച്ചു വീര വധം പറഞ്ഞാലും വിവാഹത്തിന് ശേഷം നടക്കുന്നതെല്ലാം ഒന്നു തന്നെ. യുക്തി വാദത്തിന് പ്രത്യേകത
എന്തെങ്കിലും ഉണ്ടോ എന്നറിയില്ല. മഹാരിനെ പറ്റി സഭ്യമായ ഒരു ഭാഷ മാഷ് പ്രയോഗിച്ചു. ഇനി പിതാവ് തന്റെ മകളെ
വിവാഹം ചെയ്തയക്കുംപോള്‍ സ്ത്രീധനമായി വിലപേശി കൊടുക്കുന്ന ഒരു സര്‍വ സാധാരണ രീതിയുണ്ട്. അത് എന്തിന്റെ വിലായാനെന്നു കൂടി യുക്തിയില്‍ വിശദീകച്ചാല്‍ നന്നായിരിക്കും. അതിനും മാഷ്ടെ ദിക്ഷനരിയില്‍ നല്ലൊരു ഭാഷയുണ്ടാകും. ഇനി ആ "സാധനം "ഇല്ലാത്ത ആരെങ്കിലും ആ ധനം വാങ്ങി
വിവാഹം കഴിച്ചാല്‍ അത് നീണ്ടു നില്ക്കാന്‍ സാധ്യതയും കുറവാണ്. അപ്പോള്‍ പിന്നെ....
എന്തായാലും മാഷ് തന്നെ ഈ വാചക കസര്‍ത്ത് വിശദീകരിക്കുക.
കേള്‍ക്കാന്‍ എനിക്ക് മാത്രമല്ല, മാഷ്ക്കും, മറ്റുള്ളവര്‍ക്കും താല്പര്യമുണ്ടാകും.
മാഷ് വാക്കുകളില്‍ പിടിച്ചാണല്ലോ കസര്‍ത്ത് കളിക്കുന്നത്.

..naj said...

മേലെഴുതിയ കമന്റ് ഡിലീറ്റ് ചെയ്യല്ലേ, പ്ലീസ്

ea jabbar said...

എല്ലാ കാലത്തും പ്രസക്തമായ നല്ല ധാര്‍മ്മികോപദേശങ്ങള്‍ എല്ലാ മതഗ്രന്ഥങ്ങളിലുമുണ്ട്. ഖുര്‍ ആനിലും കാണും അങ്ങനെ ചിലത്. മതങ്ങള്‍ ഉണ്ടായ കാലഘട്ടത്തിലെ ധാര്‍മ്മിക സങ്കല്‍പ്പങ്ങളെ പ്രതിഫലിപ്പിക്കുന്നതും പിന്നീട് കാലഹരണപ്പെട്ടതുമായ കാര്യങ്ങളും എല്ലാ മതപ്രമാണങ്ങളിലുമുണ്ട്. വിവരമുള്ള ഹൈന്ദവപണ്ഡിതന്മാര്‍ ഇക്കാര്യം ഇപ്പോള്‍ തുറന്നു സമ്മതിക്കുന്നുണ്ട്. കാലഹരണപ്പെട്ടവ [സ്മൃതികള്‍] തള്ളപ്പെടേണ്ടതാണ്. സര്‍വ്വകാലപ്രസക്തമായവ[ശ്രുതികള്‍] നിലനിര്‍ത്തേണ്ടതും. ഇതാണവരുടെ നിലപാട്. മുസ്ലിം നേതാക്കളും ഈ നിലപാടിലേക്കു വന്നാല്‍ സമുദായത്തില്‍ പരിഷ്കരണം സാധ്യമാകും. പക്ഷെ അവര്‍ തങ്ങളുടെ മതത്തില്‍ എല്ലാം ഭദ്രം എന്നു വാശി പിടിക്കുന്നു. ഖുര്‍ ആനിലെ വള്ളിയും പുള്ളിയും കുത്തും കോമയും വരെ ദൈവീകമാണെന്നും ഒന്നും മാറ്റാന്‍ സമ്മതിക്കില്ലെന്നുമാണവരുടെ ശാഠ്യം. അവരെക്കൊണ്ടു തന്നെ ഖുര്‍ ആനില്‍ കാലഹരണപ്പെട്ട സദാചാരമുണ്ടെന്ന് സമ്മതിപ്പിക്കാനാണ് എന്റെ എളിയ ശ്രമം.

ea jabbar said...

ഖൈബര്‍ യുദ്ധത്തില്‍ എന്താണു നടന്നതെന്ന് ഇബ്നു ഇസ് ഹാഖിന്റെ ‘സീറത്തു റസൂലുല്ലാഹ് ‘എന്ന ആദ്യത്തെ ചരിത്രഗ്രന്ഥത്തില്‍ വിവരിക്കുന്നത് ഇങ്ങനെ:-

Sirat Rasoul Allah



20- khaybar

In the seventh year of the Hijra the apostle rode out with sixteen hundred followers on an expedition against the Jewish tribe of Khaybar, about one hundred miles distant. They tra­velled by a route which would prevent the Khaybar from receiv­ing assistance from their allies, the Ghatafan.

When the apostle reached the valley of Khaybar he halted his companions and prayed to Allah. 'Lord of the heavens and the earth they embrace, Lord of both worlds and all they contain, Lord of the devils and those they pervert, Lord of the winds and all that they scatter! We ask Thee for the good of this village, the good of its inhabitants, and the good of whatever is in it, and we flee to Thee for refuge from its evil, from the evil of its inhabitants, and from the evil of whatever is in it. Onward, in the name of Allah!' These words he uttered in every village he entered.

The apostle of Allah would not attack the Khaybar until next morning; if he heard the call to prayers, he would not attack, but if he failed to hear them, he would attack. 'We halted at Khaybar for the night, and the apostle waited and heard no morning call to prayer, so he mounted his horse and we mounted ours. I [the prophet's servant, Anas] rode behind Abu Talha, so close that my foot touched that of the apostle of Allah. We met a few labourers going forth early to their work, bearing spades and baskets, and when they beheld the apostle with his army they cried out and fled. The apostle said "Allah Akbar! Khaybar will be destroyed." '

The apostle occupied the Jewish forts one after the other, taking prisoners as he went. Among these were Safiya, the wife of Kinana, the Khaybar chief, and two female cousins; the apostle chose Safiya for himself. The other prisoners were distributed among the Muslims. Bilal brought Safiya to the apostle, and they passed the bodies of several Jews on the way. Safiya's female companions lamented and strewed dust on their heads. When the apostle of Allah observed this scene, he said, 'Remove these she‑devils from me’ But he ordered Safiya to remain, and threw his reda [cloak] over her. So the Muslims knew he had reserved her for his own. The apostle reprimanded Bilal, saying, 'Hast thou lost all feelings of mercy, to make women pass by the corpses of their husbands?'

The Muslims were in the habit of eating the flesh of their own donkeys, but on this day the apostle made various prohibitions for the future; no Believer was to eat the flesh of tame donkeys. Although the apostle of Allah forbade this flesh, he permitted consumption of horse flesh. He also declared, 'It is not lawful for a Believer to irrigate another man's harvest [to have intercourse with pregnant captives]; nor shall any Believer have intercourse with a captive woman until she has been purified; neither shall a Believer ride a captured animal which has not been assigned to him and return it, emaciated, to the joint stock of plunder; neither shall he wear a captured garment and return it, worn out, to the stock of plunder.'

After the apostle of Allah had conquered the Khaybar forts and possessions, he arrived near the forts of al‑Watih and al­-Sulalim, which were the last strongholds. These he besieged.

Then Marhab the Jew came out and uttered the challenge to single combat. The apostle said, 'Who will answer this man's challenge?' and Muhammad b. Maslama replied, 'I shall! I must avenge my brother who was slain yesterday!'

As they approached one another the two combatants were separated by an aged tree which served both of them as a shelter, and when one of them dodged behind it the other lopped off branches with his sword; and they continued this game until the tree was quite denuded of branches, and looked like a man. Then Marhab assailed the Muslim and struck at him, but he held out his shield and the sword stuck fast in it; then the Muslim killed him.

Ali performed great feats in the battle. 'When he approached the castle its people came out and he attacked them. A Jew struck him so as to make him drop his shield from his hand, but Ali took up a door near the fort and used it as a shield to protect himself, using it as such until Allah bestowed victory on him; then he threw it away. When all was over, I and seven men tried to turn this door over, but we had not the strength.'

After about ten days, the people realized the hopelessness of attempting to hold out; so they asked for peace and that their lives be spared. The apostle agreed, because he had already subdued all the other territory.

Kinana, the husband of Safiya, had been guardian of the tribe's treasures, and he was brought before the apostle, who asked where they were hidden. But Kinana refused to disclose the place. Then a Jew came who said, 'I have seen Kinana walk around a certain ruin every morning.' The apostle asked Kinana, 'Art thou prepared to die if we find thou knewest where the treasure was?' And he replied, 'Yes.' So the apostle ordered the ruin to be dug up, and some of the treasure was found. After that Kinana was asked again about the remainder, but he still refused to tell. The apostle of Allah handed him over to al‑Zubayr, saying, 'Torture him until he tells what he knows', and al‑Zubayr kindled a fire on his chest so that he almost expired; then the apostle gave him to Muhammad b. Maslama, who struck off his head.

When the people of Fadak, a Jewish town nearby, heard what was taking place they sent emissaries to the apostle to ask him to spare them and they would abandon to him all their property. He agreed. After he had reached an understanding with the people of Khaybar, they asked to be allowed to cultivate their own lands, and to retain one‑half of the produce, saying, 'We know the estates better than thou, and how to cultivate them.' The apostle concluded peace with them on this basis, but added, 'If we should find it convenient to expel you, we shall do so.' The people of Fadak made peace with him on the same terms; the property of Khaybar was thus common to all the Muslims, but that of Fadak belonged to the apostle of Allah, because he had conquered it without the aid of cavalry or camels.

After the apostle of Allah had rested, the captive woman Zaynab brought him a roasted sheep. She had asked what portion of the sheep the apostle of Allah most enjoyed and, having been told that it was the leg, she put much poison into it, although she also poisoned the whole sheep. When she placed it before the apostle he took a bite, but did not swallow; Bishr likewise took a piece, but he did swallow. Then the apostle of Allah spat his out, saying, 'This bone informs me that it is poisoned.' He summoned the woman, who confessed what she had done, and asked, 'What made thee do this?' She replied, 'It is no secret to thee, what my people feel towards thee. I said to myself, "If he be only a king, we shall be delivered of him; but if he be a prophet, he will know of the poison and guard himself."' The apostle released her, but Bishr died of the piece he had eaten.

During his last sickness, years later, the apostle said, 'I feel the vein of my heart bursting from the food I ate at Khaybar'; from these words, Muslims conclude that the apostle died a martyr of battle, as well as being favoured by Allah with the dignity of prophetic office.

The plunder of Khaybar, the richest part of the Hijaz, was greater than any before. There were dates, oil, honey and barley, as well as sheep and camels and jewels.

Punishment for disobeying the prohibitions given on the day of Khaybar was swift. On the way back to Medina a slave of the apostle was struck by a chance arrow and killed. 'We said, "May he rejoice in paradise", but the apostle replied, "By no means! I swear that the cloak which he stole from the booty at Khaybar is now burning on him in hell!" A companion of the apostle who heard these words approached, and said "0, apostle of Allah! I took two thongs for my sandals", and he replied, "Then you will suffer two thongs of fire." '

ea jabbar said...

I swear that the cloak which he stole from the booty at Khaybar is now burning on him in hell!"

ഇതാണു ഗോത്ര കാലത്തെ നീതി.
അന്യഗോത്രങ്ങളെ നിഷ്ടൂരമായി കൊള്ള ചെയ്യാം;
പക്ഷെ കൊള്ളമുതലില്‍നിന്നും ഒരീത്തപ്പഴം പോലും ‘അന്യായമായി’ ആരും എടുത്തുകൂടാ!!

മതങ്ങള്‍ മണ്ണടിയട്ടെ ! മനുഷ്യര്‍ ഒന്നാകട്ടെ !!
ഒരു ബഹുമതസമൂഹത്തില്‍ വിവിധ മതവിശ്വാസികള്‍ക്ക് പരസ്പരസ്നേഹത്തോടെയും വിശ്വാസത്തോടെയും സമാധാനപരമായി ജീവിക്കാന്‍ കഴിയണമെങ്കില്‍ മതപരമായ സങ്കുചിതത്വം വെടിഞ്ഞ് വിശാലമായി ചിന്തിക്കാ‍ന്‍ എല്ലാ വിഭാഗങ്ങള്‍ക്കും കഴിയണം. ന്യൂനപക്ഷങ്ങള്‍ കുറെക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാന്‍ പരിശീലിക്കുകയും വേണം. ചിന്ത വിശാലമാകണമെങ്കില്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.