Saturday, May 23, 2009

ഫൈസല്‍ കൊണ്ടോട്ടിക്കുള്ള മറുപടി

പരസ്പരം ഭാര്യയെ /ഭര്‍ത്താവിനെ മാറ്റി രാത്രി കഴിച്ചു കൂട്ടുന്നത്‌ ശരിയാണോ ?

[ഫൈസല്‍ കൊണ്ടോട്ടിക്കുള്ള മറുപടി]

ആത്മാര്‍ത്ഥമായി പറഞ്ഞാല്‍ എന്തിനാണ്‌ ഇവരൊക്കെക്കൂടി ഇസ്ലാം നല്ലതാണ്‌ നല്ലതാണ്‌ എന്നു പറഞ്ഞ്‌ പുതിയ മുഖമുണ്ടാക്കാനുള്ള ശ്രമത്തിലാണ്‌. മനുഷ്യത്വമാണ്‌ വേണ്ടതെന്ന്‌ എന്നു പഠിക്കുമോ ആവോ? പ്രിയപ്പെട്ട മനുഷ്യാ .. എന്താണ് താങ്കളുടെ മനുഷ്യ മതം (മനുഷ്യത്വം ) എന്ന് ഒന്ന് പറഞ്ഞു തന്നാല്‍ നന്നായിരുന്നു . ഓരോ മനുഷ്യനും അവനവനു തോന്നുന്നത് പോലെ ചെയ്യുന്നതാണോ മനുഷ്യത്വം ? അതോ വല്ല മാര്‍ഗ രേഖയും ഉണ്ടോ ? ഇടക്കെട്ടിനെ വിമര്‍ശിക്കുന്നതിലൂടെ എന്താണ് ജബ്ബാര്‍ മാഷ് ഉദ്ദേശിക്കുന്നത് ? മാഷെ അഭിപ്രായത്തില്‍ ഭാര്യയും ഭര്‍ത്താവും തന്നില്‍ ഒത്തു പോകാതെ വന്നാല്‍ വിവാഹ മോചനം ചെയ്യാന്‍ പാടുണ്ടോ ? അഥവാ പിരിയുകയാണെങ്കില്‍ വല്ല ജീവനാംശവും ഭര്‍ത്താവിനു കൊടുക്കണോ അതോ ഭാര്യക്ക്‌ കൊടുക്കണോ ? ഇനി അവര്‍ തമ്മില്‍ ഇഷ്ടം പോലെ പിരിഞ്ഞു വീണ്ടും വീണ്ടും യോജിക്കാമോ ? അഥവാ രണ്ടു പ്രാവശ്യം യോജിച്ചു പിന്നെ വേറെ ആളെ കൂടെ പോയാല്‍ പിന്നെ വേണ്ടും യോജിക്കുന്നതില്‍ എന്തെങ്കിലും തടസ്സമുണ്ടോ ?


അല്ലെങ്കില്‍ തന്നെ കല്യാണം എന്ന ഒരു ബാധ്യതയില്‍ എന്തിനു രണ്ടു മനുഷ്യാത്മാക്കളെ തളക്കണം , മറ്റു ജീവികളെ പോലെ ഇഷ്ടം പോലെ ഒരുമിച്ചു ജീവിച്ചു കൂടെ , പിന്നെ ഇഷ്ടമില്ലെന്കില്‍ പിരിഞ്ഞു കൂടെ ? ഇഷ്ടമില്ലെങ്ങില്‍ പിന്നെ ആര്‍ക്കു വേണ്ടി ഇരുവരും സഹിക്കണം ? വിവാഹത്തെക്കാള്‍ മനോഹരവും സ്നേഹനിര്‍ഭരവുമയ ഒരു കര്‍മ്മമാണ്‌ ഇഷ്ടം പോലെ dating നടത്തെലെന്നു രണ്ടാള്‍ക്ക്‌ തോന്നിയാല്‍ താങ്കള്‍ അടക്കമുള്ളവര്‍ അംഗീകരിക്കുമോ ?


ഇതൊക്കെ സാങ്കല്പിക ചോദ്യമാണെന്ന് തോന്നരുത്‌ ..കേരളത്തിലടക്കം പല സ്ഥലത്തും നടക്കുകയും നടക്കണമെന്ന് ആഗ്രഹിക്കുന്ന ചിലര്‍ എല്ലായിടത്തും ഉള്ളതുമാണ് .. ഇതിനുത്തരം തരേണ്ടത്‌ താങ്കളല്ല എന്ന് താങ്കള്‍ പറയരുത് .. ഇത്തരം വിഷയങ്ങള്‍ പോസ്ടുന്ന ആളെന്ന നിലക്കും ഒരു ചിന്തകന്‍ എന്ന നിലക്കും താങ്കളുടെ ഉത്തരം പ്രതീക്ഷിക്കുന്നു ..

മറ്റു മനുഷ്യവാദികളും ഉത്തരം പറയണം .. ഒരു ആണിനും പെണ്ണിനും ഇഷ്ടം പോലെ ജീവിച്ചാല്‍ നിങ്ങള്‍ അത് തെറ്റാണെന്ന് പറയുമോ ? അതോ ശരിയോ? metro സിറ്റി കളിലെ "പാര്‍ട്ടികളില്‍ " പരസ്പരം ഭാര്യയെ /ഭര്‍ത്താവിനെ മാറ്റി രാത്രി കഴിച്ചു കൂട്ടുന്നത്‌ ശരിയാണോ ? അതോ തെറ്റോ ?എന്ത് അടിസ്ഥാനത്തില്‍ ആണ് തെറ്റ് ആകുന്നതു? ഇങ്ങിനെ ഇങ്ങിനെ ഒക്കെ ആകണം എന്ന് വല്ല മാര്‍ഗ നിര്‍ദേശവും ഉണ്ടോ? വല്ല നടപടി ക്രമവും വേണോ ? വേണ്ടേ? വല്ല നടപടി ക്രമവും ഉണ്ടെങ്കില്‍ അത് എന്തടിസ്ഥാനത്തില്‍ ആണ് ? ആരനതിന്റെ കര്‍ത്താക്കള്‍ , അതോ ഓരോരുത്തര്‍ക്കും സ്വന്തം മനസ്സാക്ഷി അനുസരിച്ച് പ്രവര്‍ത്ത്തിക്കാമോ ? ഈ ഖുറാന്‍ ചര്‍ച്ചയില്‍ ഞാന്‍ തീര്‍ച്ചയായും മുഴുവനായും (ദൈവം -പ്രകൃതി- എനിക്ക് oxygenനും മറ്റും തന്നു ജീവന്‍ നിലനിര്‍ത്തിയാല്‍) പങ്കെടുക്കാം പക്ഷെ സ്ഥിരമായി ചെയ്യുന്ന പോലെ ഒഴിഞ്ഞു മാറാതെ വളരെ serious ആയി ഇതിനുത്തരം തരണേ ...

-------------------------------------------------------------------------------------------------------------------
ഇടക്കെട്ടു വിവാദത്തില്‍ ഇടപെട്ടുകൊണ്ട് വിഷയത്തിന്റെ മര്‍മ്മത്തില്‍നിന്നും ശ്രദ്ധ തിരിക്കാനായി നമ്മുടെ സുഹൃത്ത് ഫൈസല്‍ കൊണ്ടോട്ടി പോസ്റ്റിയ കമന്റില്‍നിന്നുള്ള ഭാഗങ്ങളാണിത്. ഈ ചോദ്യങ്ങള്‍ ഞാന്‍ യുക്തിവാദ ചിന്തകള്‍ പങ്കു വെക്കാന്‍ തുടങ്ങിയ കാലം തട്ടേ കേള്‍ക്കുന്ന ഏറ്റവും പ്രധാന‍ ചോദ്യങ്ങളാണ്. ബ്ലോഗെഴുത്ത് തുടങ്ങുമ്പോള്‍ തന്നെ ആദ്യം പ്രത്യക്ഷപ്പെട്ട കമന്റുകളിലും ഇതേ ചോദ്യങ്ങളുണ്ടായിരുന്നു. അതിനാല്‍ മുങ്കൂറായിത്തന്നെ ഇതിനുള്ള ഒരു ‘യുക്തിവാദി’യുടെ മറുപടിയും വിശദീകരണവും ഞാന്‍ ബ്ലോഗില്‍ പോസ്റ്റു ചെയ്തിരുന്നു. അതിന്റെ ലിങ്ക് എന്റെ എല്ലാ പേജിലും സൈഡ് ഡിസ്പ്ലേ ആയി നല്‍കിയിട്ടുമുണ്ട്.
വിശ്വാസവും സന്മാര്‍ഗ്ഗവും.
മതവും ധാര്‍മ്മികതയും.
 പക്ഷെ നമ്മുടെ ഫൈസലിനെപ്പോലുള്ള ചിലര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് മറുപടി കേള്‍ക്കാനോ കാര്യങ്ങള്‍ നിഷ്പക്ഷമായി മനസ്സിലാക്കാനോ ഉദ്ദേശിച്ചല്ല. അതിനാല്‍ അവര്‍ അതൊന്നും വായിച്ചു നോക്കുകയുമില്ല. ആയിരം തവണ മറുപടി പറഞ്ഞാലും ഒരേ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും. അത്തരക്കാര്‍ക്കു വേണ്ടി മറുപടി പറയുന്നതുകൊണ്ടു പ്രയോജനമൊന്നുമില്ലെങ്കിലും മറ്റു വായനക്കാര്‍ക്കു വേണ്ടി ചില കാര്യങ്ങള്‍ കൂടി പറയാമെന്നു വിചാരിക്കുന്നു.
ഒറ്റാവാക്യങ്ങളില്‍ ലളിതമായി മറുപടി പറയാന്‍ കഴിയുന്ന കാര്യങ്ങളല്ല ഇതൊന്നും. മനുഷ്യന്റെ സാമൂഹ്യ ജീവിതത്തിന്റെ വികാസവും ചരിത്രവും പരിണാമവുമൊക്കെയായി ബന്ധപ്പെടുത്തി ഒട്ടേറെ ഘടകങ്ങളെ പരിഗണിച്ചുകൊണ്ടു മാത്രമേ ഈ വക കാര്യങ്ങളില്‍ അഭിപ്രായം പറയാനൊക്കൂ. ധാര്‍മ്മികതയുടെ അടിസ്ഥാനം മതവിശ്വാസമാണെന്നും അതിന്റെ ഉപജ്ഞാതാവ് ദൈവമാണെന്നും സമര്‍ത്ഥിക്കാനുദ്ദേശിച്ചുകൊണ്ടാണ് വിശ്വാസികള്‍ ഈ വക ചോദ്യം ഉന്നയിക്കുന്നത്.
ഫൈസല്‍ ഇതേ കമന്റ് സി കെ ബാബുവിന്റെ ബ്ലോഗിലും ഇട്ടിരുന്നു. അദ്ദേഹം നല്‍കിയ മറുപടി  ഇവിടെ:- യുണ്ട്. എനിക്കു പറയാനുള്ളതും ഏതാണ്ട് അതേ കാര്യങ്ങള്‍ തന്നെയാണ്.
ചോദ്യങ്ങള്‍ക്ക് ഓരോന്നിനുമുള്ള മറുപടി ഇനി പറയാം:

1. എന്താണ് താങ്കളുടെ മനുഷ്യ മതം (മനുഷ്യത്വം ) എന്ന് ഒന്ന് പറഞ്ഞു തന്നാല്‍ നന്നായിരുന്നു . ഓരോ മനുഷ്യനും അവനവനു തോന്നുന്നത് പോലെ ചെയ്യുന്നതാണോ മനുഷ്യത്വം ?
* ജന്മസിദ്ധമായി മനുഷ്യരില്‍ അന്തര്‍ലീനമായിട്ടുള്ള, കുറെ നല്ല വികാരങ്ങളും ഭാവങ്ങളുമുണ്ട്.- സഹജീവിസ്നേഹം സഹാനുഭൂതി, കരുണ , ദയ, സഹകരണ മനോഭാവം, ഇതരജീവികളോടു പോലും തോന്നുന്ന ആര്‍ദ്രത തുടങ്ങിയവ ഉദാഹരണം- ഇതോടൊപ്പം സാമൂഹ്യജീവിതത്തിലെ അനുഭവങ്ങളും തലമുറകളിലൂടെ പകര്‍ന്നു കിട്ടിയ അറിവുകളുമെല്ലാം അടിസ്ഥാനമാക്കി നാം ഓരോരുത്തരും ആര്‍ജ്ജിക്കുന്ന ഉയര്‍ന്ന സാമൂഹ്യബോധവും കൂടി ഉള്‍ക്കൊള്ളുന്ന സദ്ഭാവമാണു മനുഷ്യത്വം. അവനവനു തോന്നുത് ചെയ്യലല്ല, മറ്റുള്ളവരുടെ സുഖവും സന്തോഷവും നന്മയും കൂടി പരിഗണിച്ചു കൊണ്ടു ശരിയെന്നു തോന്നുന്നത് ചെയ്യലാണു മനുഷ്യത്വം. താനുള്‍ക്കൊള്ളുന്ന ഒരു സമൂഹത്തിന്റെ പൊതു നിയമങ്ങളും മര്യാദകളും പാലിച്ചുകൊണ്ടു മാത്രം പ്രവര്‍ത്തിക്കുവാനുള്ള മനോഭാവമാണു മനുഷ്യത്വം.

2. അതോ വല്ല മാര്‍ഗ രേഖയും ഉണ്ടോ ?

* നമ്മുടെ നാടിന്റെ ഭരണഘടനയും ലോകം പൊതുവില്‍ അംഗീകരിക്കുന്ന മനുഷ്യാവകാശതത്വങ്ങളുമൊക്കെ മാര്‍ഗ്ഗരേഖയായി സ്വീകരിക്കാവുന്നതാണ്.

3.ഇടക്കെട്ടിനെ വിമര്‍ശിക്കുന്നതിലൂടെ എന്താണ് ജബ്ബാര്‍ മാഷ് ഉദ്ദേശിക്കുന്നത് ?

*അഞ്ചാറു മക്കളുള്ള 50 വയസ്സിനു മേല്‍ പ്രായമുള്ള കാടാമ്പുഴയിലെ അബൂബക്കറ് എന്ന മനുഷ്യന്‍ തനിക്ക് മാനസികമായ അസ്വാസ്ഥ്യം തോന്നിയ ഒരു ദുര്‍ബലനിമിഷത്തില്‍ ഭാര്യയെ മൊഴി ചൊല്ലുന്നു. [മൂന്നു വട്ടം ഒന്നിച്ചു തുപ്പിയോ, വേറെ വേറെ തുപ്പിയോ എന്നതിന്റെ സാങ്കേതികത്വം എന്തോ ആകട്ടെ] അയാള്‍ നാട്ടില്‍ വന്ന് ഭാര്യയുടെയും മക്കളുടെയും കൂടെ താമസിക്കാന്‍ തുടങ്ങുന്നു. പള്ളിക്കമ്മിറ്റിക്കാര്‍ അയാളെ നാടു കടത്തുന്നു. അവരുടെ ആവശ്യം അയാള്‍ ഭാര്യയെ വീണ്ടും നിക്കാഹ് ചെയ്യണം എന്നാണ്. അതിനയാള്‍ തയ്യാറുമാണ്. പക്ഷെ കുര്‍ ആന്‍ അതിനു തടസ്സം നില്‍ക്കുന്നു. അയാള്‍ ചെയ്ത തെറ്റിന്റെ പേരില്‍ ആ പാവം സ്ത്രീ മറ്റൊരാളെ കെട്ടി ബന്ധപട്ട് കാര്യം തീര്‍ത്ത് ഇദ്ദയിരുന്ന് കുര്‍ ആന്‍ പറഞ്ഞ തടസ്സം മാറ്റണം. ഇതിന്റെ നീതിയും യുക്തിയുമാണു ഞാന്‍ ചോദ്യം ചെയ്യുന്നത്. തലാഖ് മൂന്നു പ്രാവശ്യമായേ ചെയ്യാവൂ എന്ന വാദം ഇവിടെ പ്രസക്തമല്ല. ഇവര്‍ക്ക് ഒരുമിച്ചു ജീവിക്കാന്‍ ഇഷ്ടമാണെങ്കില്‍ എന്തിനു പള്ളിക്കാര്‍ അവരുടെ സ്വകാര്യതയില്‍ ഇടപെടണം? അവരുടെ 6 മക്കള്‍ക്കും ഈ അഛനമ്മമാരുടെ സ്നേഹത്തിനും വാത്സല്യത്തിനുമൊന്നും അര്‍ഹതയില്ലേ? ഇമ്മാതിരി ഏടാകൂടങ്ങളൊക്കെ ഒരു ദൈവം എഴുതി വെക്കുമോ? എന്തിന് ഇങ്ങനെയൊരു യുക്തിഹീനവും അപ്രായോഗികവും അപ്രസക്തവുമായ വ്യവസ്ഥ വെച്ചു? ഇതുകൊണ്ട് ഇങ്ങനെയുള്ള പൊല്ലാപ്പുകള്‍ ഉണ്ടാകുമെന്നും തന്റെ മതവും നിയമവും പരിഹസിക്കപ്പെടുമെന്നും ഈ ദൈവം എന്തുകൊണ്ട് മുന്‍ കൂട്ടി മനസ്സിലാക്കിയില്ല? ഇതൊക്കെയാണു ഞാന്‍ ഈ വിമര്‍ശനത്തിലൂടെ ഉന്നയിക്കുന്ന ചോദ്യങ്ങള്‍.

4. മാഷെ അഭിപ്രായത്തില്‍ ഭാര്യയും ഭര്‍ത്താവും തന്നില്‍ ഒത്തു പോകാതെ വന്നാല്‍ വിവാഹ മോചനം ചെയ്യാന്‍ പാടുണ്ടോ ? അഥവാ പിരിയുകയാണെങ്കില്‍ വല്ല ജീവനാംശവും ഭര്‍ത്താവിനു കൊടുക്കണോ അതോ ഭാര്യക്ക്‌ കൊടുക്കണോ ? ഇനി അവര്‍ തമ്മില്‍ ഇഷ്ടം പോലെ പിരിഞ്ഞു വീണ്ടും വീണ്ടും യോജിക്കാമോ ? അഥവാ രണ്ടു പ്രാവശ്യം യോജിച്ചു പിന്നെ വേറെ ആളെ കൂടെ പോയാല്‍ പിന്നെ വേണ്ടും യോജിക്കുന്നതില്‍ എന്തെങ്കിലും തടസ്സമുണ്ടോ ?

* ഭാര്യയും ഭര്‍ത്താവും സാമ്പത്തികസ്വയം പര്യാപ്തതയും തുല്യമായ സാമൂഹ്യാസ്തിത്വവുമൊക്കെയുള്ള രണ്ടു സ്വതന്ത്ര വ്യക്തികള്‍ ആണെങ്കില്‍ [ഒരു പരിഷ്കൃത സമൂഹത്തിലെ അവസ്ഥ] രണ്ടു പേര്‍ക്കും ഒരുമിച്ചു ജീവിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ അവര്‍ക്കു ഉഭയകഷി സമ്മതത്തോടെ പിരിയാം. അതിനെ ആരും എതിര്‍ക്കേണ്ടതില്ല. അവരോ അവരുടെ മക്കളോ മറ്റുള്ളവര്‍ക്കു ഭാരമാകാതെയും മറ്റു തരത്തില്‍ പീഡിപ്പിക്കപ്പെടാതെയും ഇരിക്കുമെന്ന് അവര്‍ തന്നെ ഉറപ്പു വരുത്തുകയും വേണം. സ്ത്രീക്കു ആഹാരത്തിനു പോലും പുരുഷനെ ആശ്രയിക്കേണ്ടി വരുന്ന ഒരു അപരിഷ്കൃത സമൂഹത്തിലാണെങ്കില്‍ [ഇന്ത്യപോലുള്ള ദരിദ്ര രാജ്യങ്ങളിലും ഇസ്ലാം പോലുള്ള പ്രാകൃത താലിബാന്‍ മതത്തിന്റെ നീരാളിപ്പിടിയില്‍ കഴിയുന്ന സമൂഹങ്ങളിലുമൊക്കെ] പുരുഷന്‍ ഏകപക്ഷീയമായി വിവാഹമോചനം ചെയ്യുന്നത് ആ സ്ത്രീയെ തെരുവിലിറക്കലാണെന്നതു കൊണ്ടാണു ജീവനാംശവും മറ്റും വേണമെന്നു പറയുന്നത്. സാമൂഹ്യ സാഹചര്യങ്ങളുടെ പ്രത്യേകതകള്‍ പരിഗണിച്ചുകൊണ്ടേ ഇത്തരം കാര്യങ്ങളിലെ ശരിതെറ്റുകള്‍ നിര്‍ണയിക്കാനാവൂ.
ഒരിക്കല്‍ പിരിഞ്ഞു പോയവര്‍ക്ക് പിന്നീട് ഒന്നിക്കണമെന്നുണ്ടെങ്കില്‍ അവര്‍ ഒന്നിച്ചോട്ടെ. അതിലൊക്കെ ഒരു ദൈവം വെറുതെ ഇടങ്കോലിട്ടു ബുദ്ധിമുട്ടുണ്ടാക്കുന്നതെന്തിനാ?

5.അല്ലെങ്കില്‍ തന്നെ കല്യാണം എന്ന ഒരു ബാധ്യതയില്‍ എന്തിനു രണ്ടു മനുഷ്യാത്മാക്കളെ തളക്കണം , മറ്റു ജീവികളെ പോലെ ഇഷ്ടം പോലെ ഒരുമിച്ചു ജീവിച്ചു കൂടെ , പിന്നെ ഇഷ്ടമില്ലെന്കില്‍ പിരിഞ്ഞു കൂടെ ? ഇഷ്ടമില്ലെങ്ങില്‍ പിന്നെ ആര്‍ക്കു വേണ്ടി ഇരുവരും സഹിക്കണം ? വിവാഹത്തെക്കാള്‍ മനോഹരവും സ്നേഹനിര്‍ഭരവുമയ ഒരു കര്‍മ്മമാണ്‌ ഇഷ്ടം പോലെ dating നടത്തെലെന്നു രണ്ടാള്‍ക്ക്‌ തോന്നിയാല്‍ താങ്കള്‍ അടക്കമുള്ളവര്‍ അംഗീകരിക്കുമോ ?

* അങ്ങനെ ജീവിക്കുന്നതുകൊണ്ട് അവര്‍ക്കോ മറ്റു വല്ലവര്‍ക്കോ സമൂഹത്തിനു പൊതുവിലോ ഒരു കുഴപ്പവും വരാനില്ലെങ്കില്‍ അങ്ങനെയും ആവാം. ഫൈസലിന്റെ ചോദ്യം കേട്ടാല്‍ എന്തോ കുഴപ്പം വരാനുണ്ടെന്ന ഒരു ധ്വനിയുണ്ടല്ലോ? . ഉണ്ടോ? കുഴപ്പം വല്ലതും? ഉണ്ടെങ്കില്‍ ആ കാരണം കൊണ്ടു തന്നെ അതു തെറ്റാണ് എന്നും പറയാം.

6.metro സിറ്റി കളിലെ "പാര്‍ട്ടികളില്‍ " പരസ്പരം ഭാര്യയെ /ഭര്‍ത്താവിനെ മാറ്റി രാത്രി കഴിച്ചു കൂട്ടുന്നത്‌ ശരിയാണോ ? അതോ തെറ്റോ ?എന്ത് അടിസ്ഥാനത്തില്‍ ആണ് തെറ്റ് ആകുന്നതു?
*അതു കൊണ്ട് അവര്‍ക്കു കുഴപ്പമോ പരാതിയോ ഇല്ലെങ്കില്‍ പിന്നെ ഫൈസല്‍ എന്തിനാ അതൊക്കെ ഒളിഞ്ഞു നോക്കാന്‍ പോകുന്നേ? അവരുടെ സ്വകാര്യതയെ അവര്‍ക്കു വിട്ടു കൊടുക്കുന്നതല്ലേ ഉയര്‍ന്ന സംസ്കാരം. അതല്ലാതെ താലിബാന്‍ കാരെപ്പോലെ മറ്റുള്ളവരുടെ വ്യക്തിജീവിതത്തിലും സ്വകാര്യതയിലും പോയി തലയിടുന്നതല്ലേ തെറ്റ്? ഭാര്യാഭര്‍ത്താക്കന്മാര്‍ അവരുടെ കിടപ്പറയി അവര്‍ക്കിഷ്ടമുള്ളതു ചെയ്തോട്ടെ ഫൈസലേ. അതു മറ്റാരെയും ബാധിക്കാത്ത കാര്യമാണെങ്കില്‍ നിങ്ങള്‍ എന്തിനാ വെറുതേ അതൊക്കെ തെറ്റാണെന്നും പറഞ്ഞു വായിട്ടല‍ക്കുന്നേ? ഇനി സമൂഹത്തെ ദോഷകരമായി ബാധിക്കുമെങ്കില്‍ അതു തെറ്റാണെന്നു ത്ന്നെയാണു യുക്തിവാദികളുടെയും അഭിപ്രായം. ഒരു പ്രവൃത്തി തെറ്റോ ശരിയോ എന്നു കണക്കാക്കാന്‍ അതിന്റെ സന്ദര്‍ഭവും അനന്തരഫലങ്ങളുമൊക്കെ പരിഗണിക്കേണ്ടി വരും. ശരി തെറ്റുകള്‍ കേവലമല്ല, ആപേക്ഷികമാണ് എന്നു ചുരുക്കം.
7.ഇങ്ങിനെ ഇങ്ങിനെ ഒക്കെ ആകണം എന്ന് വല്ല മാര്‍ഗ നിര്‍ദേശവും ഉണ്ടോ? വല്ല നടപടി ക്രമവും വേണോ ? വേണ്ടേ? വല്ല നടപടി ക്രമവും ഉണ്ടെങ്കില്‍ അത് എന്തടിസ്ഥാനത്തില്‍ ആണ് ? ആരനതിന്റെ കര്‍ത്താക്കള്‍ , അതോ ഓരോരുത്തര്‍ക്കും സ്വന്തം മനസ്സാക്ഷി അനുസരിച്ച് പ്രവര്‍ത്ത്തിക്കാമോ ?

* നല്ല ചോദ്യം. മനുഷ്യന്‍ ഒരു സമൂഹജീവിയാണ് എന്നേടത്താണു ഫൈസലേ നടപടിക്രമവും നിയമവ്യവസ്ഥയുമൊക്കെ പ്രസക്തമാകുന്നത്. ഒരാള്‍ ഒറ്റയ്ക്ക് ഒരു ദ്വീപില്‍ മറ്റൊരാളുമായും ഒരു ബന്ധവുമില്ലാതെ ആരെയും ഒരു കാര്യത്തിലും ആശ്രയിക്കാതെ ജീവിക്കുന്നു എന്നു സങ്കല്‍പ്പിക്കുക. [അതു സാധ്യമല്ലെന്ന കാര്യം തല്‍ക്കാലം മറക്കാം] ആ ദ്വീപില്‍ അയാള്‍ക്കു ഒരു സദാചാരവ്യവസ്ഥയും നിയമവും ആവശ്യമില്ല. അയാള്‍ക്കിഷ്ടമുള്ളതൊക്കെ ചെയ്യാം. ആര്‍ക്കും പരാതിയുമില്ലല്ലൊ. പക്ഷെ അയാളോടൊപ്പം മറ്റൊരാള്‍ കൂടിയുണ്ടെങ്കില്‍ അയാളുടെ സ്വാതന്ത്ര്യത്തിനു പരിമിതികള്‍ വേണ്ടി വരും. അത് അയാള്‍ക്കും മറ്റേയാള്‍ക്കും ആവശ്യമായതുകൊണ്ടണ്. രണ്ടു പേര്‍ക്കും പരസ്പരം ആശ്രയിക്കേണ്ടി വരുംപോള്‍ അതു നിര്‍ബ്ബന്ധമായും വേണ്ടി വരും. ഒരാളുടെ ഇഷ്ടം മറ്റൊരാള്‍ക്കു പ്രയാസമുണ്ടാക്കുന്ന വിധത്തിലാകാതെ നോക്കാന്‍ രണ്ടു പേരും ബാധ്യസ്ഥരാകും. കുറേ പേര്‍ ഒരുമിച്ചാണു ജീവിക്കുന്നതെങ്കില്‍ ഈ പരിമിതികള്‍ പിന്നെയും വര്‍ധിക്കുന്നു. ഒരു വലിയ ഗോത്രമാകുമ്പോള്‍‍ കൂടുതല്‍ സങ്കീര്‍ണമായ സാമൂഹ്യ നിയന്ത്രണങ്ങള്‍ അനിവാര്യമാകും. ഇതൊന്നും ദൈവത്തിന്റെ ആവശ്യമല്ല ,മനുഷന്റെ നിലനില്‍പ്പിനും സ്വാസ്ഥ്യത്തിനും അനിവാര്യമാണെന്ന് മനുഷ്യര്‍ തന്നെ ജീവിതാനുഭവങ്ങളുടെ നൈരന്തര്യങ്ങളില്‍നിന്നും സ്വയം മനസ്സിലാക്കിയെടുത്തതാണ്. ഇന്നു ലോകമെമ്പാടുമുള്ള പരശതം കോടി മനുഷ്യരും ഒരൊറ്റ സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണെന്നതിനാല്‍ നമുക്ക് വളരെയേറെ സങ്കീര്‍ണമായ സാമൂഹ്യ നിയമങ്ങളും വ്യവസ്ഥകളും ആവശ്യമയി വരുന്നു. പക്ഷെ പല രാജ്യങ്ങളിലും പല നിയമവ്യവസ്ഥകളും സംസ്കാരങ്ങളും നിലനില്‍ക്കുകയും അവതമ്മില്‍ സഘട്ടനങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നതിന്റെ പ്രതിസന്ധിയും ഉണ്ട്.

സാമൂഹികതയാണു ധാര്‍മ്മികതയുടെ-സദാചാരത്തിന്റെ-അടിസ്ഥാനം എന്നു ചുരുക്കം. ദൈവമോ മതമോ അല്ല. സദാചാരനിയമങ്ങള്‍ ഉണ്ടാക്കിയതും മനുഷ്യനാണ്. ദൈവമല്ല. അതുകൊണ്ടാണ് അതു കാലദേശവ്യത്യാസങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നതും. അനേകം ഗോത്രങ്ങളായി പരസ്പരം ഗോത്രാന്തര ബന്ധങ്ങളില്ലാതെ ജീവിച്ചിരുന്ന പ്രാകൃതമനുഷ്യര്‍ അവര്‍ക്കു വേണ്ട നിയമങ്ങളും ചട്ടങ്ങളുമുണ്ടാക്കുകയായിരുന്നു. മതങ്ങളെയും മനുഷ്യരാണുണ്ടാക്കിയത്. അതുണ്ടായകാലത്തെ ഗോത്ര വഴക്കങ്ങളെയും നിയമസംഹിതകളെയും ക്രോഡീകരിക്കുക മാത്രമേ മതങ്ങള്‍ ചെയ്തിട്ടുള്ളു. അതുകൊണ്ടാണ് അടിമപ്പെണ്ണിനു ഭര്‍ത്താവുണ്ടെങ്കിലും അവളെ ഉടമസ്ഥനു ഭോഗിക്കാം എന്ന് കുര്‍ ആനില്‍ എഴുതിവെക്കാനിടയായത്. നേരും നെറിയുമുള്ള ഒരു ദൈവം അങ്ങനെയൊരു സദാചാരമുണ്ടാക്കി മനുഷ്യര്‍ക്ക് ആകാശത്തുനിന്നും കയറില്‍ കെട്ടി ഇറക്കിക്കൊടുക്കുമോ?

പ്രകൃതിയും കാലവും ലോകവും മനുഷ്യനും ജീവിതവും എല്ലാം എല്ലാം മാറ്റത്തിനു വിധേയമാകുന്നു. അതനുസരിച്ച് മനുഷ്യരുണ്ടാക്കിയ ഈ ധാര്‍മ്മികവ്യവസ്ഥകളും മാറുന്നു. മാറ്റമില്ലാത്ത നിയമങ്ങള്‍ ജീര്‍ണ്ണതയുണ്ടാക്കും. അതാണു മതം ഇന്നു ലോകത്തു വലിയ പ്രശ്നമാകാന്‍ കാരണം.

ഇന്നത്തെ മൂല്യങ്ങളും പ്രാകൃതകാലത്തെ മൂല്യങ്ങളും തമ്മിലുള്ള പൊരുത്തക്കേടാണു പ്രശ്നകാരണമാകുന്നത്.
ജനാധിപത്യം, സെകുലറിസം, മനുഷ്യാവകാശങ്ങള്‍ , ലിംഗനീതി തുടങ്ങിയ സങ്കല്‍പ്പങ്ങളെല്ലാം സ്വതന്ത്ര ചിന്തയുടെ ഫലമായി ആധുനിക ലോകത്തു വികസിച്ചു വന്ന നവ മൂല്യസങ്കല്‍പ്പങ്ങളാണ്. ഇതൊന്നും ദൈവങ്ങളോ പ്രവാചകന്മാരോ ഇറക്കിത്തന്നതല്ല. മതങ്ങള്‍ ഈ നല്ല മൂല്യങ്ങളെ നിരാകരിക്കുന്നു. ഏകാധിപത്യത്തിനും അടിമവ്യവസ്ഥയ്ക്കും. പുരുഷാധിപത്യത്തിനും കൊടി പിടിക്കുന്ന മതമൂല്യങ്ങള്‍ കാലഹരണപ്പെട്ടിരിക്കുന്നു. അതിന്റെ വൈരുദ്ധ്യവും പ്രതിസന്ധിയുമാണിന്നു മതം നേരിടുന്നത്. ....തുടരാം!

Thursday, May 14, 2009

ഇടക്കെട്ടിന്റെ ദൈവീകത!

ഇടക്കെട്ടിന്റെ ദൈവീകത!

ഇക്കഴിഞ്ഞ ദിവസം കോഴിക്കോട്ട് ശ്രീമതി വി പി സുഹറയും അജിതയും മറ്റും ചേര്‍ന്ന് ഒരു പ്രക്ഷോഭധര്‍ണ നടത്തിയിരുന്നു. പുതുപ്പാടിയിലെ ജമീല എന്ന സ്ത്രീക്കും കുടുംബത്തിനുമെതിരെ മഹല്ലു കമ്മിറ്റിക്കാര്‍ നാലു വര്‍ഷത്തോളമായി ഊരു വിലക്കി പീഡിപക്കുന്നതുമായി ബന്ധപ്പെട്ടാണു ധര്‍ണ സംഘടിപ്പിച്ചത്. അതിന്റെ മുന്നോടിയായി ആ സ്ത്രീയെയും കൂട്ടി സുഹറ നടത്തിയ പത്രസമ്മേളനത്തിന്റെ റിപ്പോറ്ട്ടും ചാനലുകളിലും പത്രങ്ങളിലും കണ്ടിരുന്നു. എന്റെ സുഹൃത്തുക്കളായ അജിത, സുഹറ,ഹമീദ് ചേന്നമംഗലൂര്‍, ഡോ.ഖദീജ മുംതാസ്, അഡ്വ.സീനത്ത്, ശംസാദ് ഹുസൈന്‍, ഏ പി കുഞ്ഞാമു, അഡ്വ.പി എ പൌരന്‍, ഷിലു ജാസ് എന്നിങ്ങനെ കുറെ പേര്‍ പരിപാടിയില്‍ പങ്കെടുത്തു. എന്നെ വിളിച്ചെങ്കിലും ഞാന്‍ പങ്കെടുത്തില്ല.

പങ്കെടുത്തവരെല്ലാം പള്ളിക്കമ്മിറ്റിയെയും, യാഥാസ്ഥിതികരായ മതനേതാക്കളെയും നിശിധമായി വിമര്‍ശിച്ചതായും, അതേ സമയം ഇത്തരം കാടത്തങ്ങള്‍ക്കൊന്നും ഇസ്ലാമുമായി ബന്ധമില്ല എന്ന പതിവു പല്ലവി ആവര്‍ത്തിച്ചതായും പരിപാടി വീക്ഷിച്ച സുഹൃത്തുക്കളില്‍നിന്നും അറിയാന്‍ കഴിഞ്ഞു. ഞാന്‍ പോകാതിരുന്നത് നന്നായി എന്നപ്പോള്‍ തോന്നുകയും ചെയ്തു.
എന്താണു ഊരുവിലക്കുമായി ബന്ധപ്പെട്ട മതപ്രശ്നം? അതിനു മതം ഉത്തരവാദിയല്ല എന്ന വാദത്തില്‍ കഴമ്പുണ്ടോ?
ജമീലയുടെ ഭര്‍ത്താവ് കുറച്ചുകാലം മുമ്പ് അവരെ ത്വലാക് ചൊല്ലി ഉപേക്ഷിച്ചിരുന്നുവത്രെ. എന്നാല്‍ പിന്നീട് അവര്‍ തമ്മിലുള്ള ബന്ധം പൂര്‍വ്വസ്ഥിതിയില്‍ തുടരുകയും ഒരുമിച്ചു ജീവിക്കുകയും ചെയ്യാന്‍ ആരംഭിച്ചതോടെയാണു പള്ളിക്കാര്‍ ഇടപെട്ടത്. ജമീല മറ്റൊരു പുരുഷനുമായി “ഇടക്കെട്ട്” ബന്ധത്തിലേര്‍പ്പെട്ട് അവര്‍ ത്വലാക് ചൊല്ലിപ്പിരിഞ്ഞ് 3 മാസം ‘ഇദ്ദ’യും കഴിഞ്ഞ ശേഷം വീണ്ടും നികാഹ് ചെയ്തല്ലാതെ അവര്‍ ഒരുമിച്ചു ജീവിക്കുന്നത് ഇസ്ലാമില്‍ എറിഞ്ഞു കൊല്ലല്‍ അര്‍ഹിക്കുന്ന കുറ്റമാണ്. മഹല്ലുകാരുടെ ആവശ്യപ്രകാരം ഇങ്ങനെയൊരു ഇടക്കെട്ടിനു തയ്യാറാകതിരുന്നതാണ് ജമീലക്കും കുടുംബത്തിനുമെതിരെ ഊരുവിലക്കേര്‍പ്പെടുത്താന്‍ കാരണം.

ഇതേ കാരണത്താല്‍ ഊരുവിലക്കപ്പെട്ട വേറെയും കുടുംബങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്.
വാസ്തവത്തില്‍ പാവം പള്ളിക്കാര്‍ അവരെ ഊരുവിലക്കുകയല്ലേ ചെയ്തുള്ളു. എറിഞ്ഞു കൊന്നില്ലല്ലോ എന്ന സമാധാനമാണെനിക്കുള്ളത്. !!

ഈ നിയമം കാന്തപുരം മുസ്ല്യാരെപ്പോലുള്ള ചില യാഥാസ്ഥിതിക മതവിഭാഗക്കാരുടെ മാത്രം പീറക്കിതാബുകളില്‍ ഉള്ളതാണെന്നും ഇതൊന്നും ഇസ്ലാമിലോ ഖുര്‍ ആനിലോ ഇല്ലെന്നുമൊക്കെയാണ് ധര്‍ണയില്‍ പ്രസംഗിച്ചവരൊക്കെ പറഞ്ഞത്. അങ്ങനെ കരുതുന്ന ധാരാളം ശുദ്ധഗതിക്കാര്‍ ഇവിടെയുണ്ട്.
എന്നാല്‍ ഇതു പീറക്കിതാബുകളിലല്ല സാക്ഷാല്‍ കുര്‍ ആന്‍ എന്ന പടച്ചോന്റെ കിതാബില്‍ തന്നെയുള്ളതാണെന്ന കാര്യം എത്ര പേര്‍ക്കറിയാം .

ഇതാ വെളിപാട്:-

فَإِنْ طَلَّقَهَا فَلاَ تَحِلُّ لَهُ مِن بَعْدُ حَتَّىٰ تَنْكِحَ زَوْجاً غَيْرَهُ فَإِن طَلَّقَهَا فَلاَ جُنَاحَ عَلَيْهِمَآ أَن يَتَرَاجَعَآ إِن ظَنَّآ أَن يُقِيمَا حُدُودَ ٱللَّهِ وَتِلْكَ حُدُودُ ٱللَّهِ يُبَيِّنُهَا لِقَوْمٍ يَعْلَمُونَ
If he, the husband, divorces her, after the two utterances [of divorce]; she shall not be lawful to him after that, after the third [utterance of] divorce, until she marries another husband, who has sexual intercourse with her, as reported by the two Shaykhs [Bukhārī and Muslim]. If he, the second husband, divorces her, then neither of them would be at fault, that is, the woman and her first husband, to return to each other, in wedlock, after the completion of the waiting period, if they think that they will maintain God’s bounds. Those, matters mentioned, are God’s bounds, which He makes clear to a people who have knowledge, [a people who] reflect.[ജലാലൈന്‍]

Allah then went back to His saying: (Divorce must be pronounced twice) saying: (And if he hath divorced her) i.e. the third time, (then she is not lawful unto him thereafter) after the third divorce (until she hath wedded another husband) and the marriage must be consummated. (Then if he (the other husband) divorce her) this was revealed about 'Abd al-Rahman Ibn al-Zubayr, (it is no sin for both of them) the first husband and the woman (that they come together again) with a new dowry and marriage contract (if they consider) if they know (that they are able to observe the limits of Allah) the rulings of Allah regulating the relationship between husband and wife. (These are the limits of Allah) these are Allah's rulings and obligations. (He manifesteth them for people who have knowledge) they are from Allah and believe them to be so.[ഇബ്നു അബ്ബാസ്]

“മൂന്നാം തവണയും ത്വലാഖ് ചെയ്താല്‍ ഇനി മറ്റൊരു പുരുഷനെ വിവാഹം കഴിക്കുന്നതു വരെ അവളെ അവനു വിവാഹം ചെയ്യാന്‍ പാടില്ല. എന്നാല്‍ അവന്‍ അവളെ തലാഖ് ചെയ്തു കഴിഞ്ഞാല്‍, അല്ലാഹുവിന്റെ നിയമം പാലിക്കുമെന്നവര്‍ക്കുറപ്പുണ്ടെങ്കില്‍ അന്യോന്യം മടങ്ങുതില്‍ അവര്‍ക്കു കുറ്റമില്ല. ഇതെല്ലാം അല്ലാഹുവിന്റെ നിയമപരിധികളാണ്.” (2:230)



അപരിഷ്കൃതരായ നാടോടി ഗോത്രക്കരുടെ ഇടയില്‍ അക്കാലത്തു നിലവിലുണ്ടായിരുന്ന പ്രാകൃത ഗോത്ര സദാചാരമാണിതൊക്കെ. അതെല്ലാം വാരിവലിച്ചു ക്രോഡീകരിക്കുകയാണ് മുഹമ്മദിന്റെ ഗോത്രദൈവമയിരുന്ന അല്ലാഹു ചെയ്തത്. അതിന്റെ ദുരിതവും പ്രതിസന്ധിയുമാണിന്നും ഈ പാവം മനുഷ്യര്‍‍ അനുഭവിക്കുന്നത്. ഈ കാര്യം തുറന്നു പറഞ്ഞ് ഈ അന്ധവിശ്വാസിക്കൂട്ടത്തെ ആ ഇരുട്ടില്‍നിന്നും മോചിപ്പിക്കുന്നതിനു പകരം എല്ലാം പാവം മുസ്ല്യാക്കന്മാരുടെ തലയില്‍ കേറ്റി വെച്ച് ഈ അല്ലാഹുവിനെയും മതത്തെയും എന്തിനു നാം വെള്ള പൂശണം? ഈ മതപ്രമാണങ്ങളെയും ഗോത്രദൈവങ്ങളെയും കാലത്തിന്റെ കമ്പോസ്റ്റ് കുഴികളില്‍ നിക്ഷേപിക്കേണ്ട കാലം എന്നോ കഴിഞ്ഞിരിക്കുന്നു.

തോന്നും പോലെ ഭാര്യമാരെ മൊഴി ചൊല്ലുന്നവര്‍ക്കുള്ള ഒരു ശിക്ഷയെന്ന മട്ടിലാണത്രെ ഇങ്ങനെയൊക്കെ വ്യവസ്ഥ വെച്ചത്!
ശരിയാണപ്പറഞ്ഞത്. അവനവന്റെ സാധനം മര്യാദയ്ക്കു സൂക്ഷിക്കാത്തവര്‍ക്ക് അതു മറ്റൊരാള്‍ കൊണ്ടു പോയി കുറച്ചു കാലം ഉപയോഗിച്ച് കേടാക്കി തിരിച്ചു കൊടുക്കുക എന്നത് ഒരു ശിക്ഷതന്നെയാണ്. സാധനം വല്ല കാറോ, ഫ്രിഡ്ജ്ജോ ടീവിയോ ഒക്കെയാണെങ്കില്‍ ഈ ലോജിക് കൊള്ളാം. പക്ഷെ സ്ത്രീയും ആത്മാഭിമാനമുള്ള ഒരു മനുഷ്യവ്യക്തിയാണങ്കില്‍ ഈ ശിക്ഷ ആരാണഭുവിക്കുന്നത്? തെറ്റു ചെയ്ത പുയ്യാപ്ലയോ അതോ ഇക്കാര്യത്തില്‍ നിരപരാധിയായ ആ പാവം സ്ത്രീയോ?

തന്റെ ഭര്‍ത്താവ്, അയാളുടെ കൊള്ളരുതായ്മ കൊണ്ടോ തെറ്റിദ്ധാരണ കൊണ്ടോ, മുന്‍ കോപം കൊണ്ടോ ഒക്കെ ചെയ്തു പോയ ഒരു അബദ്ധത്തിന്റെ പേരില്‍ ഈ സ്ത്രീ തന്റെ ആത്മാഭിമാനം മറ്റൊരു പുരുഷന്റെ കിടപ്പറയില്‍ പണയം നല്‍കി തിരിച്ചു വരണം എന്നു സദാചാര വ്യവസ്ഥയുണ്ടാക്കി വെച്ച ഈ ദൈവം തമ്പുരാന്റെ യുക്തിയും നീതിയും അപാരം തന്നെ!!
മതങ്ങള്‍ മണ്ണടിയട്ടെ ! മനുഷ്യര്‍ ഒന്നാകട്ടെ !!
ഒരു ബഹുമതസമൂഹത്തില്‍ വിവിധ മതവിശ്വാസികള്‍ക്ക് പരസ്പരസ്നേഹത്തോടെയും വിശ്വാസത്തോടെയും സമാധാനപരമായി ജീവിക്കാന്‍ കഴിയണമെങ്കില്‍ മതപരമായ സങ്കുചിതത്വം വെടിഞ്ഞ് വിശാലമായി ചിന്തിക്കാ‍ന്‍ എല്ലാ വിഭാഗങ്ങള്‍ക്കും കഴിയണം. ന്യൂനപക്ഷങ്ങള്‍ കുറെക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാന്‍ പരിശീലിക്കുകയും വേണം. ചിന്ത വിശാലമാകണമെങ്കില്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.